സ്വന്തം ലേഖകന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ സൈനീക പോസ്റ്റിന് നേരെ താലിബാന്‍ ഭീകരരുടെ ആക്രമണം. താലിബാന്‍ നടത്തിയ അക്രമണത്തില്‍ 22 സൈനീകര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ തലസ്ഥാന നഗരിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അമേരിക്ക അഫ്ഗാനിസ്ഥാന് പിന്തുണ നല്‍കി നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ് താലിബാന് ആക്രമണം ശക്തമാക്കിയത്. പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറഹ് മേഖലയിലെ സൈനീക പോസ്റ്റിലാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ആക്രമികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈനീക വക്താവ് ദവ്ലത് വാസ്രി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.