നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍: 40കാരന്‍ ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ശേഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും കോടതി ഒരു കര്‍ശന നിര്‍ത്തേശം വെച്ചു. ആരുമായിട്ടാണെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പദ്ധതിയുണ്ടെങ്കില്‍ 24 മണിക്കൂര്‍ മുമ്പ് പൊലീസില്‍ വിവരം അറിയിക്കണം. അറിയിക്കേണ്ടത് ലൈംഗിക ബന്ധത്തിലേര്‍ പ്പെടുന്ന പങ്കാളിയുടെ പേര്, വിലാസം, ജനന തീയ്യതി, എന്നീ വിവരങ്ങളാണ്.

40 വയസ്സുള്ള ഈ അമേരിക്കക്കാരന്‍ 2015ലാണ് ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട് കോടതി കയറുന്നത്. പിന്നീട് കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ലൈംഗിക ബന്ധം നടന്ന സമയത്ത് പങ്കാളി അതിന് അനുമതി നല്‍കിയിരുന്നെന്നും പിന്നീടുള്ള വഴക്കിന്റെ പേരിലാണ് പരാതി നല്‍കപ്പെട്ടതെന്നും തെളിഞ്ഞു. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് ഇതേ തുടര്‍ന്നാണ്. എന്നാലും ഇയാളുടെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റ് വിചിത്രമായൊരു ഉത്തരവുമിട്ടു. കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പെങ്കിലും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുമ്പോഴെ പൊലീസില്‍ വിവരമറിയിക്കം.ഉത്തരവ് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷത്തേക്ക് കോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോള്‍ നാല് മാസത്തേക്ക് കൂടി നീട്ടി. ഇയാള്‍ സ്വന്തം കാര്യത്തിന് വരുന്ന മെയ് മാസം വരെ പൊലീസിനെ വിളിച്ച് അറിയിക്കണം. ടെലിഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങളും ലൈംഗിക ബന്ധത്തിന് പുറമേ ഇയാള്‍ പൊലീസിനെ അറിയിക്കണമെന്നാണ് ഉത്തരവ്.