ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ത്യയിലുടനീളം നാശം വിതച്ച പുതിയ കോവിഡ് സ്ട്രെയിൻ ആർക്‌ടറസ് ബാധിച്ച് ഇതുവരെ മരണപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം അഞ്ചായി ഉയർന്നു. ഉയർന്ന പകർച്ചവ്യാധി ശേഷിയുള്ള ഈ വേരിയന്റ് ഇന്ത്യയിൽ രണ്ട് മാസം മുൻപ് കണ്ടെത്തിയതിന് പിന്നാലെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 90 ശതമാനമായി വർദ്ധിച്ചു. ഇത് ഏറ്റവും കൂടുതൽ ബാധിച്ച സംസ്‌ഥാനങ്ങളിൽ നിർബന്ധിത മാസ്‌കുകളുടെ നിയമം സർക്കാർ തിരികെ കൊണ്ടുവന്നിരുന്നു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ (യുകെഎച്ച്എസ്എ) മേധാവികൾ ഒമൈക്രോൺ ഫെബ്രുവരി പകുതിയോടെ ബ്രിട്ടണിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം 135 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റിപ്പോർട്ട് ചെയ്യപ്പെട്ട 135 കേസുകളിൽ അഞ്ച് മരണങ്ങളും ഉൾപ്പെടുന്നു. നിരീക്ഷണ ഡാറ്റ പ്രകാരം നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏകദേശം 2.3 ശതമാനവും XBB.1.16 വിളിക്കപ്പെടുന്ന സ്ട്രെയിൻ ആണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഓരോ ദിവസവും 65,000 ബ്രിട്ടീഷുകാർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് കണ്ടെത്തിയ കോവിഡ് വേരിയന്റിൽ ഏറ്റവും കൂടുതൽ പകർച്ചാ നിരക്ക് കൂടിയ സ്‌ട്രെയിൻ ആണ് ആർക്‌ടറസ് എന്ന് യുകെഎച്ച്എസ്എ അധികൃതർ പറഞ്ഞു.

വരും ആഴ്ചകളിൽ ഈ സ്‌ട്രെയിനുകളിൽ ഒന്ന് രാജ്യത്ത് പ്രബലമാകുമെന്നാണ് ആരോഗ്യ ഏജൻസിയിലെ ഉദ്യോഗസ്ഥർ പ്രവചിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട XBB.1.16 വേരിയന്റുകൾ മൂലമുള്ള കേസുകളുടെ എണ്ണം വളരെ കുറവാണ്. നിലവിലെ കോവിഡിൻെറ ലക്ഷണങ്ങൾ സാധാരണയുള്ള ഇൻഫ്ലുവൻസ പനിയുമായി ഏറെ സാമ്യമുള്ളതാണ്. ഇന്ത്യയിൽ നിലവിൽ പ്രതിദിനം ഏകദേശം 10,000 കോവിഡ് കേസുകളാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യയിൽ നിന്ന് വളരെ വ്യത്യസ്തമായ പ്രതിരോധശേഷിയുള്ള യുകെയിൽ ഈ വേരിയന്റ് ഒരു പുതിയ തരംഗത്തിന് കാരണമാകുമോ എന്ന് ഇനിയും വ്യക്തമല്ല എന്ന് യു.കെ.എച്ച്.എസ്.എ പറഞ്ഞു.