ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നോടിയായി കണ്ണൂർ സീറ്റിനെ ചൊല്ലിയുള്ള കോൺഗ്രസ് ആഭ്യന്തര തർക്കത്തിൽ ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി. ശക്തമായ നിലപാടുമായി മുന്നോട്ട് വന്ന കെ. സുധാകരന് അനുകൂലമായി തീരുമാനം മാറിയതോടെ അദ്ദേഹം കണ്ണൂരിൽ മത്സരിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന നാടകീയ നീക്കങ്ങളാണ് പാർട്ടി നേതൃത്വത്തെ മുൻ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.

ഡൽഹിയിലെ ചർച്ചകളിൽ തഴയപ്പെട്ടതിൽ അസന്തുഷ്ടനായ സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന സൂചന നൽകിയതോടെ പാർട്ടിയിൽ ആശങ്ക ഉയർന്നു. കെ.സി. വേണുഗോപാലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രതികൂല സൂചന ലഭിച്ചതിനെ തുടർന്ന് “നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി” എന്ന പ്രതികരണത്തോടെ അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചതും നിർണായകമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയുമായി അടിയന്തിര ചർച്ച നടത്തി. സുധാകരൻ മത്സരിക്കാതിരുന്നാൽ എം.പി സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി രംഗത്തെത്താമെന്ന സാധ്യത പാർട്ടി ഗൗരവത്തോടെ കണ്ടു. മുതിർന്ന നേതാവ് എ.കെ. ആന്റണിയും ഇടപെട്ടതോടെ, സുധാകരന്റെ ജനപിന്തുണയും സ്വാധീനവും കണക്കിലെടുത്ത് ഹൈക്കമാൻഡ് തീരുമാനം പുനഃപരിശോധിച്ചു.

ഇതിനിടെ, സുധാകരൻ വിളിച്ചുചേർക്കാനിരുന്ന വാർത്താസമ്മേളനം പിൻവലിച്ചതായി വിവരം. കണ്ണൂർ സീറ്റ് അദ്ദേഹത്തിന് ലഭിക്കാനിരിക്കെ, സീറ്റ് ആവശ്യപ്പെട്ടിരുന്ന അടൂർ പ്രകാശിന് അവസരം ലഭിക്കില്ലെന്ന സൂചനകളും പുറത്ത് വരുന്നു.