സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ‘ഹോം വോട്ടിങ്’ സംവിധാനം 140 മണ്ഡലങ്ങളിലായി ആരംഭിച്ചു. 85 വയസ്സ് പിന്നിട്ടവർക്കും 40 ശതമാനത്തിൽ കൂടുതലായി ഭിന്നശേഷിയുള്ളവർക്കുമാണ് വീടുകളിൽ ഇരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആദ്യദിനമായ ഇന്നലെ രാത്രി 8 വരെ 10,922 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 85 വയസ്സ് കഴിഞ്ഞ 7,561 പേരും ഭിന്നശേഷിക്കാരായ 3,361 പേരുമുണ്ട്.
ആകെ 2,07,757 പേരാണ് ഹോം വോട്ടിങിന് അർഹരായിരിക്കുന്നത്. ഇതിൽ 85 വയസ്സ് പിന്നിട്ടവരിൽ 71.27 ശതമാനം പേരും ഭിന്നശേഷിക്കാരായ വോട്ടർമാരിൽ 25.50 ശതമാനം പേരും വീടുകളിൽ വോട്ട് ചെയ്യാൻ തെരഞ്ഞെടുത്തിട്ടുണ്ട്. മുൻകൂട്ടി തപാൽ ബാലറ്റ് അപേക്ഷ നൽകിയവരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് അംഗീകരിച്ചവർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.
പോളിങ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം വീടുകളിലെത്തി വോട്ടറെ നേരിൽ കണ്ട ശേഷം ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുകയും അത് സുരക്ഷിതമായി ശേഖരിക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വോട്ടവകാശം എളുപ്പത്തിൽ വിനിയോഗിക്കാനാകുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.











Leave a Reply