വാഷിങ്ടൺ: മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് വിരാമമിടുന്ന അമേരിക്ക–ഇറാൻ സമാധാന കരാർ വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഒപ്പുവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപപ്പെട്ട ധാരണയുടെ ഭാഗമായി സൈനിക നടപടികൾ അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇരുരാജ്യങ്ങളും തത്വത്തിൽ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

കരാറിന്റെ ഭാഗമായി ആഗോള എണ്ണവ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ ഉപരോധ നടപടികളിൽ ഇളവ് വരുത്തുകയും ചെയ്യുമെന്നാണ് വിവരം. ഇതിന്റെ പ്രതിഫലനമായി അന്താരാഷ്ട്ര എണ്ണവിലയിൽ ഇടിവും ഓഹരി വിപണികളിൽ മുന്നേറ്റവും രേഖപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ഇറാന്റെ ആണവപരിപാടി, ഉപരോധങ്ങളിൽ ഇളവ്, സമ്പുഷ്ട യുറേനിയത്തിന്റെ ഭാവി തുടങ്ങിയ നിർണായക വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ തുടരേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രാഥമിക കരാറിന് ശേഷം 60 ദിവസത്തെ ചർച്ചാ കാലയളവാണ് നിശ്ചയിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിൽ സ്ഥിരത ഉറപ്പാക്കാൻ ഈ കരാർ സഹായകരമാകുമെന്ന പ്രതീക്ഷയാണ് അന്താരാഷ്ട്ര സമൂഹം പ്രകടിപ്പിക്കുന്നത്.