തൃശൂരിലെ ജൂബിലി മിഷൻ, അമല ആശുപത്രികളിലെ നേഴ്‌സുമാർ നടത്തിവരുന്ന സമരവുമായി ബന്ധപ്പെട്ട് നടന്ന നിർണായക ചർച്ചയും ഫലമില്ലാതെ പിരിഞ്ഞു. ശമ്പള വർധനയും സേവന വ്യവസ്ഥകളിലെ പരിഷ്‌കാരവും ആവശ്യപ്പെട്ട് സമരം നടത്തുന്ന നേഴ്‌സുമാരും ആശുപത്രി മാനേജ്‌മെന്റുകളും തമ്മിൽ നടന്ന ചർച്ചയിൽ സമവായമാകാത്തതോടെയാണ് സമരം കൂടുതൽ ശക്തമാകാനുള്ള സാഹചര്യം രൂപപ്പെട്ടത്.

സമരം ദീർഘിക്കുന്നതിനിടെ നഴ്‌സുമാർക്ക് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ തുടരുകയാണ്. ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് സമരക്കാർ. അതേസമയം ആശുപത്രികളുടെ പ്രവർത്തനത്തെ സമരം ബാധിക്കുന്നതായും രോഗി പരിചരണത്തിൽ സമ്മർദം വർധിക്കുന്നതായും ആശങ്ക ഉയരുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാസങ്ങളായി തുടരുന്ന തർക്കത്തിൽ ഇതുവരെ സ്ഥിരമായ പരിഹാരം കണ്ടെത്താനായിട്ടില്ല. ന്യായമായ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കണമെന്നാണ് നേഴ്‌സുമാരുടെ ആവശ്യം. ഇരുപക്ഷവും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ സമരത്തിന് ഉടൻ വിരാമമുണ്ടാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.