ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം ശക്തമായതോടെ അന്താരാഷ്ട്ര എണ്ണവിപണിയിൽ വീണ്ടും അനിശ്ചിതത്വം വർധിച്ചു. പശ്ചിമേഷ്യയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്കും കപ്പൽ ഗതാഗത പാതകൾക്കും നേരെയുള്ള ഭീഷണിയെ തുടർന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നു. സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്കയാണ് എണ്ണവില കുത്തനെ ഉയരാൻ പ്രധാന കാരണം.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടൽപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെ ബാധിക്കുമെന്ന ഭയം വിപണിയിൽ ശക്തമാണ്. ആഗോള എണ്ണവിതരണത്തിന്റെ വലിയൊരു പങ്ക് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. വിതരണ തടസ്സം ഉണ്ടാകുമെന്ന ആശങ്കയിൽ വ്യാപാരികളും നിക്ഷേപകരും എണ്ണ വാങ്ങൽ വർധിപ്പിച്ചതും വിലക്കയറ്റത്തിന് കാരണമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എണ്ണവില ഉയരുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് അധിക സാമ്പത്തികഭാരമാകും. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ വിലയിൽ സമ്മർദം വർധിക്കാനും പണപ്പെരുപ്പം ഉയരാനുമുള്ള സാധ്യത സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ വഷളായാൽ എണ്ണവില 100 ഡോളറിലേക്കും നീങ്ങാമെന്ന മുന്നറിയിപ്പും വിപണിയിൽ ഉയരുന്നുണ്ട്.