നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1250 ആയി ഉയർന്നു. നേപ്പാളിൽ 1229 പേരും ചൈനീസ് ഭാഗത്ത് 21 പേരുമാണ് മരിച്ചത്. 4875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇവരിൽ 561 പേർ വിദേശികളാണെന്നും നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 11,923 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ചിത്വൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്.

തിരച്ചിൽ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽനിന്നുള്ള 11 അംഗ വിദഗ്ധ സംഘവും നേപ്പാളിലെത്തി. പ്രളയത്തെത്തുടർന്ന് സഹായമെത്തിച്ച ഇന്ത്യയ്ക്കും ചൈനയ്ക്കും നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ നന്ദി അറിയിച്ചു. പ്രളയത്തിന് പിന്നാലെ ഇരുരാജ്യങ്ങളും സഹായവുമായി എത്തിയെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ഇന്ത്യ, ചൈന, യുഎസ് എന്നിവ നൽകുന്ന സഹായം കാലാവസ്ഥാ വ്യതിയാനത്തിനുള്ള നഷ്ടപരിഹാരമാണെന്ന നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാലിന്റെ പരാമർശം വിവാദമായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഹായത്തെ കാലാവസ്ഥാ വ്യതിയാനത്തിനുള്ള നഷ്ടപരിഹാരമായി വിശേഷിപ്പിച്ചത്.