ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നാല് വർഷം മുമ്പ് പൂച്ചയുടെ കടിയേറ്റ യുവാവിന് ദാരുണാന്ത്യം. ഹെൻറിക് ക്രീഗ്ബോം പ്ലെറ്റ്നർ എന്നയാളാണ് മരണപ്പെട്ടത്. 2018 ലാണ് സംഭവം. പൂച്ചയെയും പൂച്ചക്കുട്ടികളെയും ഇയാളൊരു കേന്ദ്രത്തിൽ നിന്ന് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ പിന്നീട് കൂട്ടത്തിൽ ഒരാളെ മാറ്റാൻ നടത്തിയ ശ്രമമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കയ്യിൽ ചൂണ്ടുവിരലിലാണ് പൂച്ച കടിച്ചത്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ രക്തത്തിൽ കടന്നതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം.

ആക്രമണത്തിന് ശേഷം വിരൽ തടിച്ചു പൊങ്ങുന്നത് പോലെ തോന്നിയ ഇയാൾ, ഡോക്ടറുമായി ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ ഒരു ദിവസം കാത്തിരിക്കാൻ ഡോക്ടർ പറയുകയാണ് ചെയ്തത്. എന്നാൽ പിന്നീട് ഇയാൾ ഡെൻമാർക്കിലെ കോൾഡിംഗ് ഹോസ്പിറ്റലിൽ എത്തി. ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി കിടന്ന പ്ലെറ്റ്നർ 15 ഓപ്പറേഷനുകൾക്ക് വിധേയനായി. എന്നാൽ ചികിത്സകൾകൊണ്ട് കാര്യമായ മാറ്റങ്ങൾ ഉണ്ടാവാത്തതിനെ തുടർന്ന് വിരൽ മുറിച്ചു മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചു.

എന്നാൽ ഇതെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളർത്തി കളഞ്ഞു. മുപ്പത്തിമൂന്നുകാരനായ പ്ലെറ്റ്നർ സന്ധിവാതം, ന്യൂമോണിയ എന്നിങ്ങനെ നിരവധി രോഗങ്ങൾക്ക് കീഴ് പ്പെട്ടുവെന്ന് അദ്ദേഹത്തിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കടിയേറ്റ ഉടൻ തന്നെ രക്തത്തിൽ പ്രവേശിച്ച ബാക്റ്റീരിയ വ്യാപിക്കാൻ തുടങ്ങിയതാണ് മരണകാരണം.