1949 ഒരു ഫുട്ബോൾ ബോളിൽ പതിച്ചിരുന്ന ലോഗോ തിരിച്ചറിയാൻ എളുപ്പമുള്ളതല്ലായിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തൽ. അഡിഡാസിന് തങ്ങളുടെ പ്രശസ്തമായ ചിഹ്നം നീട്ടിക്കിട്ടാനുള്ള ശ്രമം അന്ന് ബൂട്ടിൽ “അത് കൃത്യമായി തെളിഞ്ഞിരുന്നില്ല “എന്ന കാരണത്താൽ യൂറോപ്യൻ കോടതിയു മായുള്ള വ്യവഹാരത്തിൽ നഷ്ടമായി. യൂറോപ്യൻ ടെറിട്ടറിയിൽ ഉടനീളം കമ്പനിയെ തിരിച്ചറിയാൻ സഹായിക്കുന്ന ലോഗോ ആണ് ഇപ്പോൾ അവർ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് എന്ന് തെളിയിക്കാൻ അവർക്കായിട്ടില്ല എന്ന് ബുധനാഴ്ച കോടതി കണ്ടെത്തി. മൂന്ന് ചെരിഞ്ഞ സമാന്തരവരകൾ ഉള്ള ചിഹ്നം ആദ്യമായി രജിസ്റ്റർ ചെയ്തത് അഡിഡാസ് സ്ഥാപകൻ അഡി ഡാസ്ലർ ആയിരുന്നു. 1949 ഫുട്ബോൾ ബൂട്ടിൽ പതിച്ച പ്രസ്തുത ലോഗോ പിന്നീട് വന്ന ഉൽപ്പന്നങ്ങളെല്ലാം കമ്പനിയിൽ നിന്നാണ് എന്ന് തെളിയിക്കാനുള്ള മതിയായ രേഖ അല്ലെന്നും കോടതി പറഞ്ഞു.

 

ജർമൻ സ്പോർട്സ് വെയർ നിർമാതാക്കളും യൂറോപ്പിലെ ഷൂ ബ്രാൻഡിങ് ബെൽജിയം കമ്പനിയും തമ്മിൽ വർഷങ്ങളായി നടന്നു വരുന്ന തർക്കത്തിന് പരിണിതഫലമാണ് കോടതിയുടെ ഉത്തരവ്. 2014 തുല്യ അകലത്തിലും വീതിയിലുമുള്ള സമാന്തരമായ 3 ചരിഞ്ഞ വരകൾ കമ്പനിയുടെ വസ്ത്രങ്ങളിലും തൊപ്പി കളിലും ഷൂസുകളും ഉപയോഗിക്കാൻ അംഗീകൃത മുദ്രയായി അനുവദിച്ചു നൽകിയിരുന്നു. എന്നാൽ 2016 -ൽ ഈ അംഗീകൃത മുദ്ര പുതുക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പ്രശസ്ത ട്രേഡ് മാർക്ക് ലോയർ ആയ മാർക്ക് കാസിൽ പറയുന്നത് തങ്ങളുടെ ഉൽപന്നങ്ങളിൽ പതിച്ചിരിക്കുന്ന മുദ്ര കാണുമ്പോൾ ബ്രാൻഡ് അഡിഡാസ് ആണ് എന്ന് ജനങ്ങൾ തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു എന്നാണ്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഒരു ചതുരത്തിന് മുകളിൽ നാല് ബാറുകൾ അടുക്കിവെച്ച തങ്ങളുടെ കിറ്റ്കാറ്റ് ഡിസൈൻ പ്രശസ്ത ചോക്ലേറ്റ് കമ്പനിയായ നെസ്‌ലെ ക്ക് നഷ്ടമായിരുന്നു.