ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗർഭകാലം എത്രത്തോളം കൂടുന്നുവോ അത്രയധികം പ്രസവം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാരണത്താലാണ് മിക്ക പ്രമുഖ എയർലൈനുകളും ഗർഭിണികളായ സ്ത്രീകളെ 34 ആഴ്ചകൾക്ക് ശേഷം യാത്ര ചെയ്യാൻ അനുവദിക്കാത്തത്. പ്രസവ സംബന്ധമായ പ്രശ്നങ്ങൾ നേരിടാൻ ക്യാബിൻ ക്രൂവിന് പരിശീലനം ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രസവം നടക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് മുന്നോട്ട് വന്നിരിക്കുകയാണ്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് 36 ആഴ്ചകൾക്ക് മുകളിൽ ഗർഭം ആയവർക്കാണ്. 28 മുതൽ 35 ആഴ്ച വരെ ആയവർ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള മൂന്നു ദിവസത്തിനകം നേടിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 27 ആഴ്ചകൾ വരെ നിലവിൽ നിയന്ത്രണങ്ങൾ ഒന്നുമില്ല.

എയർ അറേബ്യ 35 ആഴ്ച വരെയുള്ളവരെ അനുവദിക്കുമെങ്കിലും 7 ദിവസത്തിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റ് കാണിക്കണം. എയർ അറേബ്യ 36 ആഴ്ചകൾക്കുശേഷം സർട്ടിഫിക്കറ്റ് അനുവദിക്കില്ല. 28 വരെ ഇത്തിഹാദ് കമ്പനി നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ 29 ആഴ്ച മുതൽ 36 ആഴ്ചയുടെ അവസാനം വരെ സാക്ഷ്യപത്രത്തോടെ യാത്ര ചെയ്യാം. എന്നാൽ 37 ആഴ്ചയ്ക്ക് ശേഷം ഒരു കാരണവശാലും യാത്ര അനുവദിക്കില്ല.