ഫ്‌ലോറിഡ: പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിലെ പൈലറ്റിന് അസുഖം പിടിപെട്ടപ്പോള്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത യാത്രക്കാരന്‍ രക്ഷകനായെത്തി. ഫ്‌ലോറിഡയിലാണ് സംഭവം അരങ്ങേറിയത്. യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന യാത്രകാരന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സഹായത്തോടെ് വിമാനം സുരക്ഷിതമായിറക്കുകയായിരുന്നു.

സംഭവത്തില്‍ വിമാനം തിരിച്ചിറക്കിയ യാത്രികന്റെ പ്രതികരണം ഇങ്ങനെ:

‘എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വെബ്‌സൈറ്റായ ലൈവ് എറ്റിസി നെറ്റിന്റെ സഹായത്തോടെ അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന് എനിക്ക് മുന്നറിയിപ്പ് ലഭിച്ചു. പൈലറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും പൊരുത്തപ്പെടാത്ത രീതിയിലുമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ സിംഗിള്‍ എഞ്ചിന്‍ സെസ്‌ന 280യുടെ സ്ഥാനം എവിടെ എന്നറിയാമോ എന്ന് എന്നോട് ചോദിച്ചു. യാതൊരു ധാരണയുമില്ല എന്നതായിരുന്നു എന്റെ മറുപടി’

ക്രിസ്റ്റഫര്‍ ഫ്‌ലോറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു യാത്രകാരന്‍ വിമാനം നിയന്ത്രിച്ചത്. ബൊക്ക റാറ്റണിന് മുകളിലൂടെ വിമാനം സഞ്ചരിക്കവെ യാത്രകാരന്റെ ശബ്ദം അവ്യക്തമായിരുന്നതിനാല്‍ ആശയവിനിമയവും തടസ്സപ്പെട്ടു. തുടര്‍ന്ന് യാത്രകാരന്റെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുകയും ഫോണിലൂടെ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ രംഗത്ത് 20 വര്‍ഷം അനുഭവ സമ്പത്തുള്ള റോബര്‍ട്ട് മോര്‍ഗണായിരുന്നു പിന്നീട് നിര്‍ദ്ദേശം നല്‍കിയത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വിമാനം റണ്‍വേയില്‍ സുരക്ഷിതമായി എത്തിച്ചേരുകയായിരുന്നു.

‘വിമാനം തിരിച്ചിറക്കിയ പുതിയ പൈലറ്റിന് അധികൃതര്‍ അഭിനന്ദനമറിയിച്ചു. ‘അദ്ദേഹത്തിന് ഇത് ചെയ്യുവാന്‍ സാധിക്കുമോ എന്ന് ഞങ്ങളില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ജോലി ചെയ്തതായാണ് എനിക്ക് അനുഭവപ്പെട്ടത്. ഞാനൊരു സിനിമയിലാണെന്ന് തോന്നിപ്പോയി’ എന്ന് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ മോര്‍ഗനും അറിയിച്ചു.