അഗളി (പാലക്കാട്):ആനക്കട്ടി യിലെ കുട്ടി അദ്ധ്യാപിക അനാമിക സുധീറിന് യു.ആർ.എഫ് യൂത്ത് ഐക്കൺ അവാർഡ്. യൂ ആർ എഫ് ഏഷ്യൻ ജൂറി ഡോ. ജോൺസൺ .വി. ഇടിക്കുള മാധ്യമ പ്രവർത്തകനായ പ്രസാദ്, സാമൂഹ്യ പ്രവർത്തകയായ സുമ എന്നിവരുടെ ശിപാർശ പ്രകാരമാണ് യു ആർ എഫ് സി.ഇ.ഒ. സൗദീപ് ചാറ്റർജി,ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവരടങ്ങിയ സമിതി അവാർഡ് പ്രഖ്യാപിച്ചത്.

കോവിഡ് പ്രതിസന്ധി മൂലം പഠനം മുടങ്ങിയ കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സുകളാണ് ആശ്രയം. എന്നാൽ അട്ടപ്പാടി ആദിവാസി മേഖലയിൽ വൈദ്യുതിയും ഫേൺ റേഞ്ചും ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം വഴി മുട്ടി. ഇതിന് പരിഹാരം കണ്ടെത്താൻ ആനക്കട്ടിയിലെ അനാമികയും അനുജത്തി മൗലികയും കൂടി പഠന കേന്ദ്രം ആരംഭിച്ചു. വീടിനോട് ചേർന്ന് ഓല ഷെഡിൽ ആണ് “സ്മാർട്ട് ക്ലാസ്സ് ” ആരംഭിച്ചത്. തിരുവനനന്തപുരം നവോദയ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർത്ഥിനിയാണ് അനാമിക അനുജത്തി അഞ്ചിലും .
സ്കൂളിൽ നിന്ന് പഠിച്ച വിഷയങ്ങൾ സമീപത്തുള്ള കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനാണ് പഠന കേന്ദ്രം തുറന്നത്. ഈ സ് കൂളിൽ പ്രവേശനത്തിന് ചില നിബന്ധനകൾ ഉണ്ട്. ഒൻപതു മുതൽ 12 വരെയാണ് ക്ലാസ്സ് . വിദ്യാർത്ഥികൾ കുളിച്ച് വൃത്തിയായി കൃത്യനിഷ്ഠയോടെ വരണം. മലയാളം, തമിഴ്, ഇംഗ്ലീഷ് , ജർമ്മൻ ഭാഷകൾ പഠിപ്പിക്കും. കഥകൾ, കവിതകൾ, വ്യായാമം, കളികൾ എല്ലാം ചേർന്നതാണ് ക്ലാസ്സുകൾ. ഒന്നാം ക്ലാസുമുതൽ ഏഴാം ക്ലാസ്സുവരെയുള്ള കുട്ടികളാണിവിടെയുള്ളത്. നാലു മാസം പിന്നിട്ടപ്പോൾ സ്കൂളിൽ 13 കുട്ടികൾ ഉണ്ട്.

പഠന കേന്ദ്രത്തിന്റെ വാർത്ത പുറലോകത്തെത്തിയതിനെ തുടർന്ന് അഗളി ബി.ആർ.സി യിലെ കോർഡിനേറ്റർ വി പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ നിരന്തരം സന്ദർശിക്കുകയും കുട്ടികളെ പേപ്പർ ബാഗ് പോലുള്ള സാധനങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകി വരുന്നു. വൈദ്യുത വകുപ്പിലെ എക്സിക്യൂട്ടിവ് എഞ്ചിനീയറായ ബിനോയിയുടെ ശ്രമഫലമായി വൈദ്യുതി ഓണസമ്മാനമായി ലഭിച്ചു. ഒറ്റപ്പാലം റോട്ടറി ക്ലബ് ടി വി യും എ.ഇ.ഒ അനിൽകുമാർ , തിരുവനന്തപുരം നവോദയ വിദ്യാലയം എന്നിവർ മൊബൽ ഫോണും നൽകി. അഗളി ആനക്കട്ടി ഇരുള കോളനിയി ലെ സുധീർ സജി ദമ്പതികളുടെ മക്കളാണ് അനാമികയും മൗലികയും.