ആന്റമാന്‍ ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന ദ്വീപില്‍ പ്രവേശിക്കുകയും , ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തുകയും ചെയ്ത അമേരിക്കന്‍ സുവിശേഷ പ്രവര്‍ത്തകന്‍ ജോണ്‍ അലന്‍ ചൗ വിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് അവസാനിപ്പിച്ചു. ദ്വീപ് നിവാസികളുെട പ്രതിരോധം ശക്തമായതോടെയാണ് പൊലീസ് ശ്രമം ഉപേക്ഷിച്ചത്. വംശനാശ ഭീഷണി നേരിടുന്ന കൂട്ടരായതിനാല്‍ മൃതദേഹം വീണ്ടെടുക്കുന്നതിനായി ദ്വീപിലേക്ക് കടക്കരുതെന്നും അവരെ ആക്രമിക്കരുതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബര്‍ പതിനേഴിനാണ് മതപ്രചാരകനായ ജോണ്‍ ആലന്‍ ചൗ സെന്റിനെന്റല്‍ ദ്വീപിലെത്തുന്നത്. ദ്വീപിന്റെ 3 കിലോമീറ്റര്‍ ചുറ്റളവിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും മല്‍സ്യ തൊഴിലാളികളുടെ സഹായത്തോടെ ജോണ്‍ ദ്വീപിലെത്തുകയായിരുന്നു. തീരത്തേക്കടുക്കാന്‍ ശ്രമിച്ച ജോണിനെ പലതവണ ദ്വീപ് വാസികള്‍ കുന്തങ്ങളെറിഞ്ഞും അമ്പെയ്തും വിരട്ടിയോടിച്ചിരുന്നു. എങ്കിലും ശ്രമം തുടര്‍ന്ന ജോണിനെ ഗോത്ര വര്‍ഗക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. ജോണിന്റെ മൃതദേഹം കെട്ടിവലിച്ചു കൊണ്ടു പോകുന്നത് കണ്ടെന്ന് മല്‍സ്യത്തൊഴിലാളികളാണ് ജോണിന്റെ സുഹൃത്തുക്കളെ ആഅറിയിച്ചത്.

തുര്‍ന്നാണ് മൃതദേഹം വീണ്ടെടുക്കാന്‍ പൊലീസും നേവിയും ശ്രമം തുടങ്ങിയത് എന്നാല്‍ ഗോത്ര വര്‍ഗക്കര്‍ ആരെയും ദ്വീപിലേക്ക് പ്രവേശിപ്പിച്ചില്ല. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നവരാണ് ഗോത്ര വര്‍ഗക്കാര്‍. പുറത്തു നിന്ന് ആരെങ്കിലും ദ്വീപിലേക്ക് വന്നാല്‍ ആക്രമിക്കാറുണ്ട്. ജോണിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് ദ്വീപുകാര്‍ക്കും പുറത്തു നിന്നെത്തുന്നവര്‍ക്കും ഒരു പോലെ ദോഷകരമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. വംശനാശഭീഷണി നേരിടുന്ന വീഭാഗമാണെന്നും അതിനാല്‍‌ ദ്വീപ് നിവാസികളെ ആക്രമിക്കരുതെന്നും സംരക്ഷണമൊരുക്കണമെന്നും നരവംശശാസ്ത്രഞ്ജന്‍മാരും ഗവേഷകരും വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചത്