ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാസങ്ങൾ നീണ്ട പീഡനത്തെ തുടർന്ന് മകൻ മരിച്ച സംഭവത്തിൽ ജയിലിലായിരുന്ന അമ്മയ്ക്ക് മോചനം . ഇപ്പോൾ 40 വയസ്സായ ട്രേസി കോനെലിനെയാണ് ജയിലിൽ നിന്ന് മോചിപ്പിക്കാൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ് നടപടി കൈക്കൊണ്ടത്. 2007 ആഗസ്റ്റ് 3 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 മാസം പ്രായമുള്ള തൻറെ മകൻ നിരന്തര പീഡനങ്ങളെ തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ 2009 മുതൽ പ്രതി ജയിൽ ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു.

നിലവിലെ സാഹചര്യത്തിൽ പ്രതി കൂടുതൽ കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയില്ല എന്നത് പരിഗണിച്ചാണ് പ്രൊബേഷൻ ഓഫീസർമാരും ജയിൽ ഉദ്യോഗസ്ഥരും ജയിൽ മോചനത്തെ പിന്തുണച്ചത്. നേരത്തെ 2013 -ൽ കോനെലി മോചിതയായെങ്കിലും പരോൾ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് 2015 -ൽ ജയിലിലേയ്ക്ക് തിരിച്ചു വിളിക്കുകയായിരുന്നു.

ട്രേസി കോനെലിയുടെ കുറ്റകൃത്യം കടുത്ത തിന്മയായിരുന്നതിനാലാണ് അവളുടെ മോചനത്തെ താൻ ശക്തമായി എതിർത്തതെന്ന് ഉപപ്രധാനമന്ത്രിയും ജസ്റ്റിസ് സെക്രട്ടറിയുമായ മിസ്റ്റർ റാബ് പറഞ്ഞു.
കോനെലിയുടെ ഇൻറർനെറ്റിന്റെയും ഫോണിന്റെയും ഉപയോഗം നിരീക്ഷിക്കപ്പെടുമെ ന്ന് അധികൃതർ അറിയിച്ചു . അതോടൊപ്പം ഇരകളുമായുള്ള സമ്പർക്കം ഒഴിവാക്കാനും കുട്ടികളെ സംരക്ഷിക്കാനുമായി ചില സ്ഥലങ്ങളിൽ പോകാൻ കഴിയില്ലെന്നതും മോചന വ്യവസ്ഥയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട് .
കോനെലിയുടെ പ്രവർത്തനങ്ങൾ ആരുമായി ബന്ധപ്പെടുന്നു, എന്നീ കാര്യങ്ങളും കൂടാതെ 20 ഇൽ അധികം ലൈസൻസ് വ്യവസ്ഥകൾ എന്നിവ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.