സ്വച്ഛ്ഭാരതിന്റെ ഭാഗമായി മാലിന്യമുക്ത പുഴയെന്ന ലക്ഷ്യത്തോടെ സരയൂ നദീ തീരത്തെത്തിയ ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി എംപി പ്രിയങ്ക സിംഗ് റാവത്താണ് വിവാദക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശ് ജലവിഭവ വകുപ്പ് മന്ത്രി ധരപാല്‍ സിംഗും പ്രിയങ്ക സിംഗ് റാവത്തിനൊപ്പം ഉണ്ടായിരുന്നു. മാലിന്യമുക്ത പുഴയെന്ന ഉദ്ദേശത്തോടെ സരയൂ നദിയിലുള്ള മാലിന്യങ്ങള്‍ കാണാനും പുഴ പരിശോധിക്കാനും എത്തിയതായിരുന്നു ഇവര്‍. കുപ്പി വലിച്ചെറിഞ്ഞ ശേഷം ഇവര്‍ പുഴയെ എങ്ങനെ സംരക്ഷിക്കണമെന്നതിനെ കുറിച്ച് ഒരു പ്രസംഗവും നടത്തി.
അതേസമയം, പുഴയില്‍ കുപ്പി വലിച്ചെറിഞ്ഞ ആരോപണങ്ങളെ അവര്‍ നിഷേധിച്ചു. എന്നാല്‍, എഎന്‍ഐ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഈ കാര്യം വളരെ വ്യക്തമാണ്. ബോട്ടില്‍ നില്‍ക്കുന്ന എംപി വെള്ളം കുടിച്ചശേഷമുള്ള കാലിക്കുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞത്. ബിജെപി മന്ത്രിയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.