സ്വന്തം ലേഖകൻ

മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിന് മുകളിലൂടെ വൈറ്റ് ലൈവ്സ് മാറ്റർ ബേൺലി എന്ന് ബാനറുമായി വിമാനം പറന്നത് വിവാദമായിരുന്നു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബേൺലിക്കെതിരെ 5-0 ത്തിനു ജയിച്ചിരുന്നു. എയർപോർട്ടും ബ്ലാക്ക്പൂൾ കൗൺസിലും സംഭവത്തിൽ പ്രകോപിതരായിട്ടുണ്ടെന്ന് മാനേജർ സ്റ്റീഫൻ സ്മിത്ത് പറഞ്ഞു

സംഭവം തങ്ങൾക്ക് നാണക്കേടും ലജ്ജാകരവും ആണെന്ന് ബേൺലി പ്രതികരിച്ചു.
വിഷയത്തെപ്പറ്റി പോലീസിനെയും സിവിൽ ഏവിയേഷൻ അതോറിറ്റിയെയും അറിയിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് തങ്ങൾ അന്വേഷിച്ചുവെന്നും ഇപ്പോൾ പുറത്തു വിടതക്ക ക്രിമിനൽ ഒഫൻസ് അവിടെ നടന്നിട്ടില്ല എന്നുമാണ് ചീഫ് സൂപ്രണ്ട് റസ് പ്രോക്ടർ പറയുന്നത്. സംഭവത്തിൽ തന്റെ സ്ഥാപനം അപലപിക്കുന്നതായി യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് മോറിയാർട്ടി പറഞ്ഞു.

ബ്ലാക്ക്പൂൾ എയർപോർട്ട് ഇതിനെപ്പറ്റി ഇറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു” ഞങ്ങൾ വംശീയതയ്ക്ക് എതിരാണ്, ഈ പ്രവർത്തി യാതൊരു വിധത്തിലും ന്യായീകരണത്തിന് അർഹമല്ല, പ്രദർശിപ്പിച്ച സന്ദേശം അങ്ങേയറ്റം അപലപനീയമാണ്, ഈ പ്രകോപനപരമായ സന്ദേശം പ്രദർശിപ്പിച്ചത് ബ്ലാക്ക് പൂൾ കൗൺസിലിന്റെയോ എയർപോർട്ടിന്റെയോ അറിവോ സമ്മതമോ കൂടാതെ ബാനർ ഫ്ലയിങ് കമ്പനി സ്വമേധയാ ആയിരുന്നു. എന്നാൽ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ബാനറിൽ എന്താണുള്ളതെന്ന് പരിശോധിച്ചിരുന്നില്ല. ഇന്ന് രാവിലെ നടത്തിയ അടിയന്തര അവലോകനത്തെ തുടർന്ന് വിമാനത്താവളം ബാനർ പ്രദർശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ബ്ലാക്ക് പൂളിൽ സംഭവിച്ചതിനെ കണക്കിലെടുത്ത് മറ്റുള്ള വിമാനത്താവളങ്ങളും ഇതേ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

വെള്ളക്കാർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് വിമാനം പറക്കുന്നതിന് തൊട്ടു മുൻപും ബേൺലി കളിക്കാരും സിറ്റി കളിക്കാരും ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്മെന്റ്നൊപ്പം ചേർന്നിരുന്നു. ഇത്തരം ആരാധകർ ഫുട്ബോളിന് തന്നെ അപമാനമാണെന്ന് ക്ലാരെട് സ്‌കിപ്പർ ബെൻ മീ മാധ്യമങ്ങളോട് പറഞ്ഞു. പ്രദർശിപ്പിക്കപ്പെട്ട സന്ദേശം ക്ലബ്ബിന്റെ നിലപാടല്ല എന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എയർ ആഡ്സ് നൽകുന്ന കമ്പനിയുടേതാണ് കുറ്റമെന്ന് പ്രഥമദൃഷ്ട്യാ പ്രകടമായിരുന്നു. ഇതിനുമുൻപും കമ്പനി ഫുട്ബോൾ സ്റ്റേഡിയങ്ങൾക്ക് മുകളിലൂടെ പരസ്യങ്ങൾ പറത്തിയിട്ടുണ്ട്. കമ്പനിയോട് മാധ്യമങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പേരു വെളിപ്പെടുത്താത്ത ഒരു വ്യക്തി ‘ മോശം ഭാഷ ഉപയോഗിക്കാത്തിടത്തോളം ബാനറുകൾ നിയമവിധേയമാണെന്ന് വാദിച്ചിരുന്നു. കമ്പനിക്ക് ഇതിൽ വ്യക്തമായ നിലപാടില്ലെന്നതും പ്രകടമാണ്.