ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹെയർ ഡ്രയർ മൂക്കിലൂടെ ഊതി നിങ്ങൾക്ക് കോവിഡിനെ കൊല്ലാൻ കഴിയുമോ എന്ന് ബോറിസ് ജോൺസൻ ചോദിച്ചതായി വെളിപ്പെടുത്തൽ. ഇത് സൂചിപ്പിക്കുന്ന ഒരു യൂട്യൂബ് വീഡിയോ കണ്ടതിന് ശേഷമാണ് മുൻ പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് ഇത് ചോദിച്ചത്. സർക്കാർ ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോൺസൻ ക്ലിപ്പ് പങ്കിടുകയുണ്ടായി.

കോവിഡ് സമയത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ഡോമിനിക് കമ്മിംഗ്സ് അന്വേഷണത്തിന് നൽകിയ പ്രസ്താവനയിൽ പറയുന്നു. ബോറിസ് ജോൺസനെതിരെയാണ് ആരോപണം. ‘കോവിഡിനെ കൊല്ലാൻ’ ഒരു വ്യക്തി തന്റെ മൂക്കിൽ ഒരു പ്രത്യേക ഹെയർ ഡ്രയർ ഊതുന്ന വീഡിയോ പ്രചരിപ്പിച്ചതും അതിൽ ഉപദേശം തേടിയതും ഒരു പ്രധാനമന്ത്രിയ്ക്ക് യോജിച്ച നടപടിയല്ലെന്ന് മുൻ സർക്കാർ ഉപദേശകൻ പറഞ്ഞു. അതേസമയം, ലോകമെമ്പാടും കോവിഡ് വ്യാപിച്ചപ്പോൾ ഷേക്സ്പിയറിനെ കുറിച്ച് പുസ്തകം എഴുതാൻ ജോൺസൺ ആഗ്രഹിച്ചതായും വെളിപ്പെടുത്തലുണ്ട്.

” ഷേക്സ്പിയർ: ദി റിഡിൽ ഓഫ് ജീനിയസ് എഴുതാൻ ജോൺസൺ 2015-ൽ ഒരു പുസ്തക കരാർ ഒപ്പിട്ടു, പക്ഷേ അത് നടന്നില്ല. ഇങ്ങനെ കോവിഡ് കാലത്ത് ബോറിസ് ജോൺസനെതിരെ ഒട്ടേറെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടാൻ വരെ അത് കാരണമായി.