തന്റെയും തന്റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത പോപ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ് കോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങളായി ബ്രിട്ട്‌നിയുടെയും അവരുടെ സ്വത്തുക്കളുടേയും മേലുള്ള നിയന്ത്രണം ഗായികയുടെ അച്ഛന്‍ ജേമി സ്പിയേഴ്‌സ് ആണ് കൈകാര്യം ചെയ്യുന്നത്.

താന്‍ അധ്വാനിച്ച് സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ അനുഭവിക്കുവാന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്‌നി കോടതിയില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സ്വന്തം അച്ഛനെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള കോടതി വിധി വന്നതില്‍ വ്യത്യസ്തമായ ആഹ്ലാദ പ്രകടനവുമായി എത്തിയിരിക്കുകയാണ് ബ്രിട്ട്നി ്. സ്വന്തം അച്ഛനില്‍ നിന്ന് ഹിതകരമല്ലാത്ത പെരുമാറ്റമാണ് ഗായിക നേരിടുന്നതെന്നു കണ്ടെത്തിയ ലോസ് ഏഞ്ചലസ് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായ ബ്രെണ്ട പെന്നിയാണ് ബ്രിട്ട്നി സ്പിയേഴ്സിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

പിതാവ് ജെയ്മി സ്പിയേഴ്സിനെയാണ് രക്ഷാകര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് നീക്കിക്കൊണ്ടുള്ള കോടതി വിധിക്കു ശേഷം, തന്റെ പൂര്‍ണ നഗ്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി പങ്കുവെച്ചിരിക്കുകയാണ് താരം. ബാത്ത് ടബ്ബിനു മുന്നിലും ബീച്ചിലും മറ്റും പൂര്‍ണ നഗ്‌നയായി നിന്നുകൊണ്ടുള്ള ചിത്രങ്ങളാണ് മുപ്പത്തൊമ്പതുകാരിയായ ബ്രിട്ട്നി പങ്കുവച്ചിരിക്കുന്നത്.

13 വര്‍ഷം മുമ്പ് ഭര്‍ത്താവ് കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് ബ്രിട്ട്‌നിയുടെ രക്ഷകര്‍ത്തൃത്വം പിതാവ് ജേമി സ്പിയേഴ്‌സിനെ കോടതി ഏല്‍പിക്കുന്നത്.