തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ രാവിലെയുണ്ടായ ബസപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. രണ്ടു മൃതദേഹങ്ങള്‍ കൂടി ഉച്ചയ്ക്കു ശേഷം തിരിച്ചറിഞ്ഞു. വലിയതുറ സ്വദേശികളായ വിനോദ്, ഭാര്യ ആന്‍സി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇനി 35 വയസ്സ തോന്നിക്കുന്ന ഒരു പുരുഷനെ കൂടിയാണ് തിരിച്ചറിയാനുള്ളത്. അപകടത്തില്‍ ഇവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം ചതഞ്ഞരഞ്ഞ് പോയിരുന്നു. ആന്‍സിയുടെ ബന്ധുക്കള്‍ എത്തി വസ്ത്രവും വിവാഹമോതിരവും കണ്ടാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.
അപകടത്തില്‍ പത്തു പേരാ് മരിച്ചത്. കൊച്ചുതുറ സ്വദേശി ലീയോയുടെ മകന്‍ സുജിന്‍ (ആറ്), കൊല്ലം സ്വദേശി നിഷ ബിജു, മകന്‍ ആല്‍റോയ്(രണ്ട്) എന്നിവരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കന്യാകുമാരി സ്വദേശികളായ ജിമ്മി, എഡ്വിന്‍ മൈക്കിള്‍, ഗുജറാത്ത് സ്വദേശികളായ ആഞ്ചലോ(26), സഹോദരി അഞ്ജലി(19) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.