അഞ്ചിൽ  മൂന്നു എൻ എച്ച് എസ് ട്രസ്റ്റുകളിലും ചികിത്സയ്ക്കായി കാൻസർ രോഗികൾ കാത്തിരിക്കേണ്ടി വരുന്നു എന്ന് റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.ഈ അനാസ്ഥയ്ക്കെതിരെ മന്ത്രിമാരും ആരോഗ്യ ഉദ്യോഗസ്ഥരും ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഗവൺമെന്റും എൻ എച്ച്എസും ഊർജിതമായ നടപടികൾ സ്വീകരിക്കണമെന്ന് രേഖപ്പെടുത്തുന്നു.

എൻഎച്ച്എസ് ട്രസ്റ്റിന് റഫറൽ ലഭിച്ചതിനുശേഷം 18 ആഴ്ചത്തെ സമയമാണ് രോഗിക്ക് ചികിത്സ നൽകുന്നതിന് ഉള്ളത്. എന്നാൽ 38 ശതമാനം എൻഎച്ച്എസ് ട്രസ്റ്റുകൾ മാത്രമാണ് ഈ മാനദണ്ഡം പാലിക്കുന്നത്. പകുതിയിലധികം ട്രസ്റ്റുകളും ഇപ്പോൾ കാത്തിരിപ്പ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം രോഗികൾക്കു മാത്രമാണ് ചികിത്സ നൽകുന്നത്. എൻഎച്ച്എസ് ലിസ്റ്റിൽ നിന്നും ചികിത്സക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻമെഗ് ഹില്ലിർ രേഖപ്പെടുത്തി. ആരോഗ്യവകുപ്പും എൻ എച്ച്എസും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്യാൻസർ രോഗികളുടെ അവസ്ഥ വേദനാജനകമാണ് എന്നാണ് റിപ്പോർട്ടുകൾ .ചികിത്സ ലഭിക്കാനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവർക്ക്. എന്നാൽ എൻ എച്ച് എസിന്റെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ ചികിത്സ ആവശ്യമായ രോഗികൾക്കാണ് മുൻഗണന നൽകുന്നത്. പേഷ്യൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് റേച്ചൽ പവർ ഇതിനെ മനുഷ്യത്വരഹിതമായി വിലയിരുത്തി.

ടോറി ഗവൺമെന്റിന്റെ അനാസ്ഥയാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമെന്ന് ലേബർ പാർട്ടി നേതാവ് ജോനാഥൻ രേഖപ്പെടുത്തി. കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നും രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും എൻ എച്ച് എസ്  അറിയിച്ചു.