കരുവന്നൂര്‍: കരുവന്നൂര്‍ പുഴയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. അച്ഛനും അമ്മയും മകനും ഒന്നിച്ച് മുങ്ങിത്താഴുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്നും നേഹ ഇതുവരെ മുക്തയായിട്ടില്ല.

കഴുമ്പള്ളം ബണ്ട് റോഡില്‍ നിന്നു കാര്‍ കരുവന്നൂര്‍ പുഴയിലേക്ക് വീണാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും തന്റെ മകനും സഹോദരനും സഞ്ചരിച്ച കാറിനു പിറകില്‍ മറ്റൊരു കാറില്‍ അമ്മാവനും അമ്മായിക്കും ഒപ്പമാണ് സ്‌നേഹ യാത്ര ചെയ്തത്.

മുന്നില്‍ പോയ കാര്‍ ബണ്ട് റോഡില്‍ നിന്ന് പുഴയിലേക്ക് വീഴുന്നതാണ് പിന്നീട് നേഹ കാണുന്നത്. കാറില്‍ ഉണ്ടായിരുന്ന സഹോദരന്‍ ശരത് പുറത്തേക്കു തെറിച്ച് രക്ഷപ്പെട്ടു. അതുപോലെ മറ്റുള്ളവരും കാറില്‍ നിന്നു പുറത്തെത്തുമെന്ന് നേഹ പ്രതീക്ഷിച്ചു.

എന്നാല്‍ കണ്‍മുന്നില്‍ വെച്ച് കാര്‍ പതിനഞ്ചടി താഴ്ചയിലേക്ക് കാര്‍ മുങ്ങിത്താഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മൂന്നുപേരും മരണത്തിന് കീഴടങ്ങിയിരുന്നു. റോഡിന്റെ വീതി കുറവും പുഴയോട് ചേര്‍ന്ന ഭാഗത്ത് കൈവരി ഇല്ലാത്തതുമായിരുന്നു അപകടത്തിന് കാരണമായത്.