Business

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അടുത്തിടെ ഉണ്ടായ ബിറ്റ് കോയിന്റെ കുതിച്ചുചാട്ടത്തിൽ നിന്ന് ലാഭം നേടിയവർ അനേകരാണ്. യോർക്ക് ക്ഷയർ സ്വദേശിയായ ക്രിസ് സെഡ് ജ്‌വിക് 2015 മുതൽ 2,000 പൗണ്ട് മുതൽമുടക്കിൽ ബിറ്റ് കോയിൻ വാങ്ങാൻ തുടങ്ങി. ഇപ്പോൾ അദ്ദേഹം 3,650% വരുമാനം അതിൽ നിന്ന് നേടി. സൈബർ സെക്യൂരിറ്റി പ്രൊഫഷണലായ ഇദ്ദേഹം 2015 ൽ ആദ്യമായി ബിറ്റ് കോയിൻ വാങ്ങി. അന്ന് ഒരു കോയിന്റെ വില 150 പൗണ്ട് ആയിരുന്നു. അതിനുശേഷം ക്രിപ്റ്റോകറൻസിയുടെ വിലയിലുണ്ടായ കുതിച്ചുചാട്ടം അദ്ദേഹം തുടക്കത്തിൽ നിക്ഷേപിച്ച 2,000 പൗണ്ടിൽ ഫലം കണ്ടു. “നേരത്തെ ബിറ്റ് കോയിൻ കൈവശം വച്ച എല്ലാവരും ഇപ്പോൾ ലംബോർഗിനി സ്വന്തമാക്കി സ്വകാര്യ ദ്വീപുകളിൽ താമസിക്കുന്നില്ല. എന്നെപോലെ മിതമായ തുക നിക്ഷേപിച്ച് അതിൽ നിന്ന് വരുമാനം നേടിയവരുമുണ്ട്.” അദ്ദേഹം പറഞ്ഞു.

2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തുതന്നെ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയതുമുതൽ ബിറ്റ് കോയിനിലും വികേന്ദ്രീകൃത ധനകാര്യത്തിലും തനിക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ബിറ്റ് കോയിൻ ഒരു പേയ്‌മെന്റ് കാർഡിലേക്ക് മാറ്റിയ അദ്ദേഹം ആദ്യം ഒരു ടെസ്‌കോ എക്സ്പ്രസിൽ ഇത് പരീക്ഷിച്ചു. 3.54 പൗണ്ടിന് ( 0.0073 ബിറ്റ് കോയിൻ ) ഭക്ഷണ ഡീൽ വാങ്ങി. ക്രിപ്‌റ്റോകറൻസിയുടെ മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അടുത്തതായി എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച ക്രിസ് പറഞ്ഞു ; നിലവിലെ വില ഇപ്പോൾ എന്റെ പണയം അടയ്ക്കാൻ സഹായിക്കുന്നു. അത് തുടരാനാണ് ആഗ്രഹം.”

ക്രിപ്‌റ്റോകറൻസികൾ കൈവശമുള്ളവർ പലപ്പോഴും പാസ്‌വേഡ് പരിരക്ഷിത ബിറ്റ് കോയിൻ വാലറ്റിൽ സൂക്ഷിക്കുന്നു. എന്നിരുന്നാലും, അവരുടെ പാസ്‌വേഡ് നഷ്‌ടപ്പെടുകയോ മറക്കുകയോ ചെയ്താൽ അവരുടെ ക്രിപ്‌റ്റോകറൻസി എന്നെന്നേക്കുമായി നഷ്‌ടപ്പെടും. 230 മില്യൺ പൗണ്ടിൽ കൂടുതൽ ഇപ്പോൾ വിലമതിക്കുന്ന ബിറ്റ് കോയിൻ അടങ്ങിയ ഒരു ഹാർഡ് ഡ്രൈവ് നഷ്ടപ്പെടുത്തിയ ഐടി ഉദ്യോഗസ്ഥൻ, അത് കണ്ടെത്താൻ സഹായിക്കുന്നതിനായി തന്റെ പ്രാദേശിക കൗൺസിലിന് 55 മില്യൺ പൗണ്ട് വാഗ് ദാനം ചെയ്തത് വലിയ വാർത്തയായിരുന്നു. 35 കാരനായ ജെയിംസ് ഹൊവെൽസ് 2009 ലാണ് ക്രിപ്റ്റോകറൻസി ഇടപാട് ആരംഭിച്ചത്. മൂല്യം തീരെ കുറവായിരുന്നതിനെത്തുടർന്ന് 2013ൽ 7500 യൂണിറ്റ് ഹാർഡ് ഡ്രൈവ് അദ്ദേഹം ഉപേക്ഷിക്കുകയുണ്ടായി. അതിനുശേഷമുള്ള വർഷങ്ങളിൽ ബിറ്റ്കോയിന്റെ വില കുതിച്ചുയർന്നതോടെ താൻ നഷ്ടപ്പെടുത്തിയത് 230 മില്യൺ പൗണ്ട് ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതിനെത്തുടർന്നാണ് പ്രാദേശിക കൗൺസിലിന്റെ സഹായം തേടാൻ ജെയിംസ് തയ്യാറായത്.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

യുകെ : സത്യത്തിൽ ഇദ്ദേഹത്തെ കൃത്യമായി വേദനിക്കുന്ന കോടീശ്വരന്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാം. സ്വന്തമായി കോടികള്‍ സമ്പാദ്യമായി ഉണ്ടായിട്ടും ഒരു രൂപ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇയാള്‍. സാന്‍ ഫ്രാന്‍സിസ്‌കോയിലെ പ്രോഗ്രാമറായ സ്റ്റീഫന്‍ തോമസാണ് ഈ അപൂര്‍വ വിധി നേരിടുന്നത്.

2011ല്‍ ഒരു എക്‌സ്‌പ്ലെയ്നര്‍ വീഡിയോ ചെയ്തത് വഴി ഇദ്ദേഹം 7002 ബിറ്റ്‌കോയിനുകള്‍ നേടുകയുണ്ടായി. ശേഷം അതൊരു ഹാര്‍ഡ് ഡ്രൈവില്‍ സൂക്ഷിച്ചു. അന്ന് കേവലം 100 ഡോളറുകള്‍ മാത്രമായിരുന്നു അതിന്റെ മൂല്യം. ഇന്ന് ആ കോയിനുകളുടെ മൂല്യം 1755 കോടി രൂപയുണ്ട്. ഇനി ആ പണം നേടണമെങ്കില്‍ ഒരു കടലാസ് കഷണം  അദ്ദേഹത്തിന്റെ കയ്യില്‍ മടങ്ങിയെത്തണം. അതിലാണ് അദ്ദേഹത്തിന്റെ അകൗണ്ടിന്റെ പാസ്‌വേർഡ്. പത്തു തവണയാണ് ഈ പാസ്‌വേർഡ് ഉപയോഗിച്ച് അകൗണ്ട് തുറക്കാൻ  കഴിയുക. അതില്‍ എട്ടും കഴിഞ്ഞിരിക്കുന്നു. ചിലപ്പോള്‍ കട്ടിലില്‍ കിടന്നു കൊണ്ട് അദ്ദേഹം ഇതേക്കുറിച്ച്‌ ചിന്തിക്കുകയും ഉടനെ മനസ്സില്‍ വരുന്ന പാസ്‌വേര്‍ഡ് ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ നിരാശയായിരിക്കും ഫലം.

സ്ഥിരമായി ഉപയോഗിക്കാറുള്ള പാസ്‌വേർഡുകള്‍ എല്ലാം ശ്രമിച്ച്‌ പരാജയപ്പെട്ടു. ക്രിപ്റ്റോ കറൻസി വാലറ്റും  , അകൗണ്ടും ഒക്കെ തുടങ്ങുമ്പോൾ സൂക്ഷിച്ച് വയ്‌ക്കേണ്ട  പാസ്‌വേർഡും , സീഡ് ഫ്രേസ്സുകളും , പ്രൈവറ്റ് കീയും സൂക്ഷിച്ച് വയ്കാഞ്ഞതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത് . സ്റ്റീഫനെ പോലെ അബദ്ധം പിണഞ്ഞ പലരും ഇന്ന് ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. വര്‍ഷങ്ങളായി ഒരു പാസ്‌വേർഡ് കണ്ടെടുക്കാന്‍ ശ്രമിക്കുന്നു എന്ന് ലോസ് ഏഞ്ചലസില്‍ നിന്നുള്ള സംരംഭകന്‍ ബ്രാഡ് യാസര്‍ പറഞ്ഞു.

സ്റ്റീഫന്റെ കഥ അറിഞ്ഞതും, പാസ്‌വേർഡ് എടുത്തു നല്‍കാം എന്ന വാഗ്ദാനവുമായി കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ അലക്‌സ് സ്റ്റാമോസ് മുന്നോട്ടു വന്നിട്ടുണ്ട്. സമ്പത്തിന്റെ പത്തു ശതമാനമാണ് ഇയാള്‍ പ്രതിഫലമായി ചോദിക്കുന്നത്.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും  സംയുക്ത സംരംഭത്തിലൂടെ ക്രിപ്റ്റോ കറൻസി ബാങ്ക് ശാഖകൾ ഇന്ത്യയിൽ തുറക്കുന്നു. ഇതിൽ ആദ്യത്തേത് ജെയ്പൂരിൽ  പ്രവർത്തനമാരംഭിച്ചു. ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനും ക്രിപ്റ്റോ കറൻസികൾ വാങ്ങാനും വിൽക്കാനും ക്രിപ്റ്റോ പിന്തുണയുള്ള വായ്പകൾ എടുക്കാനും ഇതിലൂടെ സാധിക്കും. ജെയ്പൂരിലാണ് ആദ്യ ബ്രാഞ്ച് ആരംഭിച്ചതെന്ന് ബാങ്ക് അറിയിച്ചു. “2021 ജനുവരിയിൽ യൂണികാസ് ഓൺ‌ലൈനിലൂടെയും എൻ‌സി‌ആർ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി 14 ശാഖകളിലൂടെയും ഞങ്ങൾ സേവനം ആരംഭിക്കുന്നു. 2022 അവസാനത്തോടെ 100 ശാഖകളിലേക്ക് അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.” യൂണികാസ് സിഇഒ ദിനേശ് കുക്രജ വ്യക്തമാക്കി. ഇനിയുള്ള 13 ശാഖകൾ ജനുവരി 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ആരംഭിക്കുമെന്ന് കാഷയുടെ വക്താവ് സ്ഥിരീകരിച്ചു.

2021 ന്റെ ആദ്യ പാദത്തിനുള്ളിൽ 25,000 ഉപഭോക്താക്കളെ നേടാനാണ് യൂണികാസ് ലക്ഷ്യമിടുന്നത്. ഫിയറ്റ്, ക്രിപ്റ്റോ ആസ്തികൾക്കായി യൂണികാസ് ബാങ്കിംഗ് സേവനങ്ങൾ നൽകും. സേവനങ്ങളിൽ സേവിംഗ്സ് അക്കൗണ്ടുകൾ, ക്രിപ്റ്റോ എക്സ്ചേഞ്ച്, ക്രിപ്റ്റോ ലോൺ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ബാങ്കിംഗിനുപുറമെ, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ നിലവാരത്തെ കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും യൂണികാസ് നൽകും.

വീഡിയോ കാണുക ,,,

[ot-video][/ot-video]

സുപ്രീം കോടതി ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വ്യാപാരം പൂർണ്ണമായും അനുവദിക്കുകയും , സർക്കാർ ക്രിപ്റ്റോ കറൻസിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് നികുതി ഏർപ്പെടുത്തുവാൻ നടപടികൾ ആരംഭിച്ചതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുകൂലമായ സാങ്കേതിക വിദ്യകൾ തങ്ങളുടെ ബാംങ്കിംഗ് സംവിധാനങ്ങളിൽ ഏർപ്പെടുത്തുവാൻ പല ഇന്ത്യൻ ബാങ്കുകളും നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ്  ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർ.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

അനില്‍ അംബാനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമെന്ന് എസ്ബിഐ. ഡല്‍ഹി ഹൈക്കോടതിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജമെന്ന് എസ്ബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

2016ലെ ആര്‍ബിഐ സര്‍ക്കുലറിനെതിരെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടര്‍ പുനീത് ഗാര്‍ദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇന്ന് ബാങ്കിന്റെ ഓഡിറ്റ് ഡിവിഷന്‍ അക്കൗണ്ടുകള്‍ വ്യാജമാണെന്നതിന് തെളിവുകളുണ്ടെന്ന് കാണിച്ച് രംഗത്തെത്തുകയായിരുന്നു. ആര്‍ബിഐ ചട്ടപ്രകാരം ഒരു നിശ്ചിത സമയപരിധിയില്‍ പണമിടപാട് മുടങ്ങിയ അക്കൗണ്ടുകള്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റായി കണക്കാക്കും. തുടര്‍ന്ന് ഈ അക്കൗണ്ടുകളെ ഓഡിറ്റ് ചെയ്യും.

ഇത്തരത്തില്‍ ഓഡിറ്റ് നടത്തിയ അക്കൗണ്ടില്‍ തിരിമറി കണ്ടെത്തിയാല്‍ ആ അക്കൗണ്ടിനെ വ്യാജമെന്ന് പറയും. അങ്ങനെ വ്യാജമെന്ന് കണ്ടെത്തിയ അക്കൗണ്ടിനെ കുറിച്ച് റിസര്‍വ് ബാങ്കിന് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. അതേസമയം, അനില്‍ അംബാനിയുടെ വ്യാജമെന്ന് പറയപ്പെടുന്ന മൂന്ന് അക്കൗണ്ടുകളിലുമായി 49000 കോടി രൂപയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍, അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് എസ്ബിഐ.

സ്വന്തം ലേഖകൻ 

ഡെൽഹി : ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഈ കഴിഞ്ഞയാഴ്ച ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത് . ലോകത്തെ ആദ്യ സ്വകാര്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്താൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു എന്ന വർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ ഡിജിറ്റൽ സ്വത്തായി തരംതിരിക്കാമെന്നും അതുകൊണ്ടുതന്നെ ക്രിപ്റ്റോ കറൻസികൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് 18% ജിഎസ്ടി ഏർപ്പെടുത്താമെന്നും ധനമന്ത്രാലയം നിർദ്ദേശിച്ചു. 

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) ബിറ്റ്‌കോയിൻ ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത് . ക്രിപ്റ്റോ കറൻസി ട്രേഡിംഗിലൂടെ സർക്കാരിന് പ്രതിവർഷം 7,200 കോടി രൂപ നേടാൻ കഴിയുമെന്ന് സിഇഐബിയും , കേന്ദ്ര നികുതി വകുപ്പും അറിയിച്ചു. ക്രിപ്‌റ്റോ കറൻസികൾക്ക് ജിഎസ്ടി ഈടാക്കുന്നതിനെക്കുറിച്ച് സിഇഐബി ഒരു വിശദമായ പഠനം നടത്തിയിരുന്നു.

2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി വ്യാപാരം പൂർണ്ണമായും നിരോധിച്ചിരുന്നു . എന്നാൽ വിശദമായ പഠനങ്ങൾക്ക് ശേഷം ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 2020 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു . അതോടൊപ്പം ക്രിപ്റ്റോ കറൻസിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് ടാക്സ് ഏർപ്പെടുത്തുക , ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുക ( KYC  ) പോലെയുള്ള നടപടികൾ സ്വീകരിച്ച് ക്രിപ്‌റ്റോ കറൻസി വ്യാപാരത്തിന് വ്യക്തമായ നിയന്ത്രണങ്ങളും , നയങ്ങളും കൊണ്ടുവരാൻ കഴിഞ്ഞ വർഷം സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എല്ലാ ക്രിപ്റ്റോ കറൻസി ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുവാൻ ( KYC  ) ഇന്ത്യയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് നിർദ്ദേശം നൽകിയിരുന്നു. അടുത്ത നടപടിയായ നികുതി ഏർപ്പെടുത്തുക എന്ന പ്രധാനപ്പെട്ട പ്രക്രീയയ്ക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് . 

ഇതോടു കൂടി വ്യാജമല്ലാത്ത എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും പൂർണ്ണമായ നിയമപരിരക്ഷയോടു കൂടി ഇന്ത്യയിൽ വാങ്ങി സൂക്ഷിക്കുവാനും , വിൽക്കുവാനും , മറ്റ് ലോകരാജ്യങ്ങളിലെ പോലെ പണത്തിന് പകരം ഉപയോഗിക്കാനും കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തിയാൽ നിയമപരമായ നടപടികളിൽ കുടുങ്ങും , രാജ്യം സാമ്പത്തികമായി തകരും എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ധനമന്ത്രാലയത്തിന്റെ ഈ നടപടിയിലൂടെ ഇല്ലാതായത്.

ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ ഈ വാർത്ത പുറത്ത് വന്നതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ് ഇപ്പോൾ ഇന്ത്യൻ നിക്ഷേപകർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ടോക്കിയോ : ചൈനയ്ക്ക് പിന്നാലെ പൊതു – സ്വകാര്യ മേഖലകളിൽ ഡിജിറ്റൽ കറൻസി വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ജപ്പാൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള സെൻ‌ട്രൽ‌ ബാങ്കുകൾ‌ നൽ‌കുന്ന വെർ‌ച്വൽ‌ പണത്തെ “സെൻ‌ട്രൽ‌ ബാങ്ക് ഡിജിറ്റൽ‌ കറൻ‌സി” അല്ലെങ്കിൽ‌ സിബി‌ഡി‌സി എന്ന് വിളിക്കുന്നു. ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്ന മുൻ‌നിര ബാങ്കുകളിലൊന്നാണ് ചൈനയുടെ സെൻ‌ട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ചൈന ക്രിപ്റ്റോ കറൻസി നിർമ്മിച്ചത് ലോകത്തെ പല രാജ്യങ്ങളെയും ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങാനുള്ള കാരണമായി മാറിയെന്ന് ബാങ്ക് ഓഫ് ജപ്പാനിലെ പേയ്‌മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഹിരോമി യമൊക പറഞ്ഞു.

മൂന്ന് വലിയ ബാങ്കുകളായ എം‌യു‌എഫ്‌ജി ബാങ്ക്, സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷൻ, 30 പ്രധാന കമ്പനികളുമായി ചേർന്ന് ജപ്പാൻ ഡിജിറ്റൽ കറൻസിയിലേയ്ക്ക് നീങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ക്രെഡിറ്റ് കാർഡ് സേവനങ്ങളിൽ നിന്നും വ്യത്യസ്‌തമായി, ഡിജിറ്റൽ കറൻസികൾ വ്യാപാരികൾക്ക് കമ്മീഷൻ രഹിത പേയ്‌മെന്റ് സംവിധാനങ്ങൾ നൽകുവാനും , അതോടൊപ്പം ഉപയോക്താക്കൾക്ക് സ്റ്റോറുകളിൽ പേയ്‌മെന്റുകൾ നല്കൂന്നതിന് മാത്രമല്ല അവരുടെ സ്മാർട്ട്‌ഫോണിലെ വാലറ്റ് അപ്ലിക്കേഷനുകൾ ഉപയോഗിച്ച്  മറ്റുള്ളവർക്ക് വേഗത്തിൽ പണം അയയ്‌ക്കാനും കഴിയും.

സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബ്ലോക്ക് ചെയിൻ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ പുരോഗതി ഡിജിറ്റൽ കറൻസികൾ സാക്ഷാത്കരിക്കാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ഒപ്പം ആളുകൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും സിബിഡിസികൾ ഉപയോഗിക്കാൻ സാധിക്കും. ഇതിനെ സംബന്ധിച്ച് ബോജ്, യുഎസ് ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് എന്നിവയുൾപ്പെടെയുള്ള പ്രധാന സെൻട്രൽ ബാങ്കുകൾ ഒക്ടോബറിൽ ഒരു സംയുക്ത റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് ബോജുമായി സഹകരിച്ച് 2023 ഓടെ ഫെയ്‌സ്ബുക്കിന്റെ ഡൈം പ്ലാനിന് സമാനമായ ഡിജിറ്റൽ കറൻസിയുടെ രൂപങ്ങൾ സൃഷ്ടിക്കാൻ കൺസോർഷ്യം ഒരുങ്ങുകയാണെന്ന് യമൊക പറഞ്ഞു. ഡിജിറ്റൽ കറൻസിയിൽ ജപ്പാൻ മറ്റ് പ്രധാന രാജ്യങ്ങളെ നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നിന് പുറകെ ഒന്നായി ലോകം ഡിജിറ്റൽ കറൻസിയെ വരവേൽക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് സുവർണ്ണ കാലഘട്ടം തന്നെയാണ് ഇനിയും വരാൻ പോകുന്നത്. കാരണം ഇന്ന് ചെറിയ വിലയിൽ ലഭിക്കുന്ന വ്യാജമല്ലാത്ത ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ച് വരും നാളുകളിൽ വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

സ്വന്തം ലേഖകൻ

ലണ്ടൻ : ധനകാര്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ബ്ലോക്ക് ചെയിനും , ക്രിപ്‌റ്റോ കറൻസിക്കും , സ്മാർട്ട് കോൺട്രാക്ടുകൾക്കും കഴിയുമെന്ന് അലക്സാണ്ടർ ലെബെദേവ്. റഷ്യൻ പ്രസിദ്ധീകരണമായ നോവയ ഗസറ്റിനൊപ്പം യുകെ പത്രങ്ങളായ ഈവനിംഗ് സ്റ്റാൻഡേർഡ് , ദി ഇൻഡിപെൻഡന്റ് എന്നിവയുടെ ഉടമയാണ് അലക്സാണ്ടർ. വികേന്ദ്രീകൃത ധനകാര്യത്തിൽ  പ്രവർത്തിക്കുന്ന “ബാങ്ക് 2.0” ആരംഭിക്കാൻ ആഗ്രഹിക്കുന്നതായി മുൻ ബാങ്കർ കൂടിയായ അലക് സാണ്ടർ വെളിപ്പെടുത്തി. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യകളും സ്മാർട്ട് കോൺട്രാക്ടുകളും സാമ്പത്തിക മേഖലയിൽ ഉടലെടുക്കുന്ന അനാവശ്യ ജോലികൾക്ക് തടയിടുമെന്ന് ഒക്ടോബർ 13 ന് ദി ഇൻഡിപെൻഡന്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെഫീ ( ഡിസെൻട്രലൈസ്ഡ് ഫൈനാൻസ് )  പ്ലാറ്റ്ഫോമുകളുടെ സ്ഫോടനാത്മക വളർച്ചയെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. “ഈ ഇൻഫ്രാസ്ട്രക്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാങ്കേതികവിദ്യകൾ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ പുനർനിർമ്മാണത്തിന് ധാരാളം അവസരങ്ങൾ തുറക്കുന്നു.” അലക് സാണ്ടർ കൂട്ടിച്ചേർത്തു. ഒരു മധ്യസ്ഥനെ കൂടാതെ തന്നെ സാമ്പത്തിക സേവനങ്ങൾ നടത്തിയെടുക്കാൻ സ്മാർട്ട്‌ കോൺട്രാക്ടുകൾ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇൻഡിപെൻഡന്റ് ഡിസെൻട്രലൈസ്ഡ് ഫിനാൻഷ്യൽ ഇക്കോസിസ്റ്റം സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കറൻസി എക്സ്ചേഞ്ച്, നിക്ഷേപം, വായ്പ, സെറ്റിൽമെന്റ്, ക്യാഷ് സേവനങ്ങൾ, അന്തർദേശീയ കൈമാറ്റങ്ങൾ എന്നിവയുൾപ്പെടെ പരമ്പരാഗത ബാങ്കുകളുടെ മുഴുവൻ സേവനങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ സാധ്യമാകും.

ആഗോള സാമ്പത്തിക വ്യവസ്ഥ ലോക സമ്പദ്‌വ്യവസ്ഥയെ ദുരന്തത്തിലേക്ക് നയിക്കുന്നുവെന്ന് അലക്സാണ്ടർ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെയാണ് ക്രിപ്‌റ്റോകറൻസിയുടെ സാധ്യതകളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. ലെബെദേവ് 25 വർഷം ബാങ്കിംഗിനായി നീക്കിവച്ചു. റഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ നാഷണൽ റിസർവ് ബാങ്ക് 1995 ൽ വാങ്ങി. 1990 കൾക്കുശേഷം ആയിരക്കണക്കിന് റഷ്യൻ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കളുടെ 100 മില്യൺ ഡോളറിലധികം പണം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ലെബെദേവ് അറിയിച്ചു. സാമ്പത്തിക സ്രോതസുകളിലേക്കുള്ള പ്രവേശനം കുറച്ചതിനാൽ കോടിക്കണക്കിന് ആളുകൾ ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിൽ ഒരു യഥാർത്ഥ വിപ്ലവത്തിന്റെ വക്കിലാണ് താൻ നിലകൊള്ളുന്നതെന്നും ലെബെദേവ് വ്യക്തമാക്കി.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

അവകാശികളില്ലാതെ തിരുവല്ലയില്‍ വിവിധ ബാങ്കുകളില്‍ കിടക്കുന്നത് 400 കോടിയിലേറെ രൂപ. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്കാണ്.

തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ 461 കോടി രൂപയാണ് അനാഥമായി കിടക്കുന്നത്. ഇന്റര്‍നാഷണല്‍ ബാങ്ക് മുതല്‍ ചെറുതും വലുതുമായ അന്‍പതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും ആണ് തിരുവല്ല താലൂക്കില്‍ നിലകൊള്ളുന്നത്. ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകള്‍ ഇല്ല.

കോടികള്‍ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിന്‍വലിക്കാന്‍ വരാത്തവരുടെയും പണം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന രൂപയുടെ മൂല്യം ആര്‍.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമാണ്.

കോട്ടയത്ത് 111 കോടിയും ചിറ്റൂരില്‍ 98 കോടി രൂപക്കും അവകാശികളില്ല. ആദ്യം പത്ത് സ്ഥാനങ്ങളില്‍ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയില്‍ നിന്ന് അവകാശികളില്ലാത്ത പണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിന്റെ യൂറോപ്പ് എന്ന് അറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്നത്.അവകാശികളില്ലാത്ത നിക്ഷേപത്തില്‍ 95 ശതമാനവും എന്‍.ആര്‍.ഐ നിക്ഷേപമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ബാങ്കുകളും ബ്രാഞ്ചുകള്‍ ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്.

ഇന്ത്യൻ നിരത്തുകളിൽ ഏറെ പ്രചാരം നേടിയ ഒരു ഹാച്ച്ബാക്ക് വാഹനമാണ് മാരുതിയുടെ വാഗൺ R എന്ന മോഡൽ. ടോൾ ബോയ് ഡിസൈനിൽ ഉള്ള വാഹനമായതിനാൽ തന്നെ ചെറിയ കാറാണെങ്കിൽ കൂടെ വിശാലമായ രീതിയിൽ യാത്ര ചെയ്യാം എന്നുള്ളത് ഇതിന്റെ പ്രേത്യേകതയാണ്. ഫാമിലികറുകളിൽ വാഗൺ R ന്റെ സ്ഥലം മറ്റുള്ള കാറുകളെ അപേക്ഷിച്ചു മുന്നിൽ തന്നെയാണ്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ കാര് കമ്പനിയായ മാരുതിയുടെ ഏറെ വിറ്റുപോയികൊണ്ടിരിക്കുന്ന ഒരു വാഹനവുമാണ് വാഗൺ R. 2019 ൽ വാഗൺ R നെ മാരുതി ഫേസ് ലിഫ്റ്റ് ചെയ്‌തു പുറത്തിറക്കിയിരുന്നു. പുതിയ ഈ മോഡലിനും വലിയ സ്വീകാര്യത തന്നെ ഉപഭോക്താക്കളിൽ നിന്നും ഉണ്ടാവുകയും ചെയ്‌തു. ഇപ്പോൾ 2020 ഓട്ടോ എക്സ്പൊയിൽ മാരുതി വാഗൺ R ന്റെ ഒരു ഇലക്ട്രിക് പതിപ്പിനെ പരിജയപ്പെടുത്തിയിരുന്നു.

ഈ വാഹനത്തെ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് മാരുതി ഇപ്പോൾ. ഈ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും മാരുതി പുറത്തുവിട്ടിട്ടില്ല എങ്കിലും അവർ ഈ വാഹനം റോഡ് ടെസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. നിലവിൽ ഉള്ള വാഹനത്തിൽ നിന്നും ഒട്ടനവധി മാറ്റങ്ങളുമായി ആണ് EV വാഗൺ R എത്തുന്നത്. നവീകരിച്ച ബമ്പറും, സ്പ്ലിറ്റ് ഹെഡ്‍ലൈറ്റുകളും. വാഹനത്തെ ഇപ്പോൾ ഉള്ള കാറിനേക്കാൾ കൂടുതൽ ആകർഷണം തന്നെയാണ്. മുൻപ് കണ്ടു പരിചയമില്ലാത്ത തരത്തിലുള്ള കഴ്ച്ചയാണ് വാഹനങ്ങളിൽ ഉള്ളത്. ഇതിന്റെ പെർഫോമെൻസിനെ കുറിച്ചും ബാറ്ററിയെ കുറിച്ചും കൂടുതൽ വിവരണങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല.

എങ്കിലും 200 കിലോമീറ്റർ വരെയാകും ഈ വാഹനത്തിനു കിട്ടുന്ന മൈലേജ്‌ എന്ന് അറിയുന്നത്. മാരുതി ഈ വാഹനം വിപണിയിൽ എത്തിക്കുമ്പോൾ ഏറ്റവും വില കുറഞ്ഞ ഹൈ-വോൾട്ടേജ് ഇലക്ട്രിക് കാർ ആയിരിക്കും വാഗൺR. 8 ലക്ഷം രൂപയാണ് ഈ വാഹനത്തിനു പ്രതീക്ഷിക്കുന്ന വില. 2021 ഫെബ്രുവരിയിൽ ഈ വാഹനത്തിന്റെ ലോഞ്ചിങ് ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്…

സ്വന്തം ലേഖകൻ 

സ്പെയിൻ : ഏകദേശം 840 ബില്യൺ ഡോളർ ആസ്തികളുള്ള സ്പെയിനിലെ രണ്ടാമത്തെ വലിയ ബാങ്കായ ബി‌ബി‌വി‌എ ക്രിപ്‌റ്റോ കറൻസി ട്രേഡിംഗിലേക്കും , കസ്റ്റഡി സേവനങ്ങളിലേയ്ക്കും പ്രവേശിക്കാൻ ഒരുങ്ങുന്നു. യൂറോപ്പിൽ അനേകം ശാഖകൾ ഉള്ള ഈ സ്പാനിഷ് ബാങ്ക് സ്വിറ്റ്സർലൻഡിൽ നിന്നാണ് ക്രിപ്റ്റോ സേവനങ്ങൾ  ആരംഭിക്കുന്നത്.

റഷ്യയുടെ ഗാസ്പ്രോം ബാങ്കിനെ പോലെ സിലോ എന്ന് വിളിക്കുന്ന ഒരു കസ്റ്റഡി സർവീസ്സാണ് ഡിജിറ്റൽ കറൻസികൾക്കായി ബി‌ബി‌വി‌എ ഒരുക്കുന്നത്. റഷ്യയുടെ ഗാസ്പ്രോം ബാങ്ക്  സ്വിറ്റ്സർലൻഡിൽ ക്രിപ്റ്റോ കറൻസി സേവനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു

കോർ ബാങ്കിംഗ് സോഫ്റ്റ് വെയർ ദാതാക്കളായ അവലോക്കും, സ്വിസ് ക്രിപ്റ്റോ സ്പെഷ്യലിസ്റ്റുകളായ മെറ്റാക്കോയും ചേർന്ന് നിർമ്മിച്ച സിലോ കസ്റ്റഡി പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബിബി‌വി‌എ ആറുമാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു.

എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

RECENT POSTS
Copyright © . All rights reserved