Business

യു എസ് :  ഡൊണാൾഡ് ട്രംപിൻ്റെ ക്രിപ്‌റ്റോ പോർട്ട്‌ഫോളിയോ  $10M-ന് മുകളിലാണ്.  ട്രംപിൻ്റെ ക്രിപ്‌റ്റോ ഹോൾഡിംഗുകൾ വർധിപ്പിച്ചുകൊണ്ട് MAGA മെമെകോയിൻ മെയ് 27-ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തി.

മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഓൺ-ചെയിൻ ക്രിപ്റ്റോ അസറ്റ് ഹോൾഡിംഗ്സ് തിങ്കളാഴ്ച 10 മില്യൺ ഡോളർ കവിഞ്ഞു, പ്രാഥമികമായി അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ടോക്കൺ ഹോൾഡിംഗായ TRUMP ആണ് ഇത് നയിക്കുന്നത്. പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൻ്റെ ക്രിപ്‌റ്റോ അസറ്റ് പോർട്ട്‌ഫോളിയോ 10 മില്യൺ ഡോളറിലെത്തിയതായി മെയ് 27 ന് ബ്ലോക്ക്ചെയിൻ ഇൻ്റലിജൻസ് സ്ഥാപനമായ അർഖാം റിപ്പോർട്ട് ചെയ്തു.

ഏഴ് അക്കങ്ങളുള്ള പോർട്ട്‌ഫോളിയോയിലേക്കുള്ള കുതിപ്പ് MAGA memecoin, TRUMP ഉത്തേജിപ്പിച്ചു, ഇത് മെയ് 27 ന് എക്കാലത്തെയും ഉയർന്ന നിരക്കായ $13.24 ആയി ഉയർന്നു.  ഡൊണാൾഡ് ട്രംപിൻ്റെ കൈവശം 579,290 TRUMP ടോക്കണുകൾ ഉണ്ട്, ഏകദേശം 6.79 ദശലക്ഷം ഡോളർ മൂല്യമുള്ള കറൻസി.

ക്രിപ്‌റ്റോകറൻസി കമ്പനികളോടും ഈ പുതിയതും വളർന്നുവരുന്നതുമായ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും ഞാൻ വളരെ പോസിറ്റീവും തുറന്ന മനസ്സുമാണെന്ന്  അദ്ദേഹം മെയ് 25 ന് പറഞ്ഞിരുന്നു. മെയ് 21 ന്, ട്രംപ് 2024 കാമ്പെയ്നായി ആളുകൾക്ക് ക്രിപ്‌റ്റോയിൽ സംഭാവന നൽകുന്നതിനായി ഒരു ധനസമാഹരണ പേജ് ആരംഭിച്ചിട്ടുണ്ട്.

ഡൊണാൾഡ് ട്രംപിനും വലിയ ഇതീരിയം ശേഖരവുമുണ്ട്. ഏകദേശം $1.79 മില്യൺ മൂല്യമുള്ള 464.2 ETH ഉണ്ട് അദ്ദേഹത്തിന് . ഏകദേശം 473,000 ഡോളർ വിലമതിക്കുന്ന ഒരു ദശലക്ഷം എംവിപി ടോക്കണുകളും അദ്ദേഹത്തിനുണ്ട്. ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റിവാർഡുകൾ വാഗ്ദാനം ചെയ്യുകയും സംഭാവനകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന മറ്റൊരു മെമെകോയിൻ ആണ് എംവിപി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഈ വർഷത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ സമ്പദ് വ്യവസ്ഥ 0.6 ശതമാനം വളർച്ച നേടിയതായുള്ള കണക്കുകൾ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഇതോടെയാണ് കഴിഞ്ഞവർഷം രണ്ടാം പകുതിയിൽ രേഖപ്പെടുത്തിയ നേരിയ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രാജ്യം വിമുക്തമായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് വെളിപ്പെടുത്തിയത്.

2021 നു ശേഷമുള്ള ഏറ്റവും കൂടിയ വളർച്ച നിരക്കാണ് ഇത്. സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 0.4 ശതമാനത്തിലും മികച്ച പ്രകടനമാണ് രാജ്യം നേടിയത് . പണപ്പെരുപ്പം കുറയുന്നതിനും രാജ്യം ആശാവാഹമായ പുരോഗതിയാണ് നേടിയത്. പലിശ നിരക്കുകൾ തുടർച്ചയായ ആറാം തവണയും മാറ്റമില്ലാതെ നിലനിർത്തിയെങ്കിലും ജൂൺ മാസത്തിൽ കുറയുമെന്ന സൂചനകൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകിയിരുന്നു. നിലവിലെ പലിശ നിരക്ക് 5.25 ശതമാനമാണ്.


സാമ്പത്തിക രംഗത്ത് ഉണ്ടായ വളർച്ചയുടെ കണക്കുകൾ യുകെയുടെ രാഷ്ട്രീയ രംഗത്തും ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണപ്പെരുപ്പം കുറഞ്ഞതും സാമ്പത്തിക മാന്ദ്യം ഒഴിവായ തും പ്രധാനമന്ത്രി ഋഷി സുനകിന് അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പിടിവള്ളിയാകും. നിലവിൽ തുടർച്ചയായ അഭിപ്രായം സർവേകളിൽ ഭരണപക്ഷം വളരെ പുറകിലാണ്. അടുത്തയിടെ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷമായ ലേബർ പാർട്ടി വൻ വിജയം ആണ് നേടിയത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തുടർച്ചയായ ആറാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. എന്നാൽ പണപെരുപ്പ നിരക്ക് ശരിയായ ദിശയിൽ കുറയുന്നതിനാൽ ജൂൺ മാസത്തിൽ പലിശ നിരക്കുകൾ കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നൽകി. ജൂൺ മാസത്തിൽ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യത കടുത്ത അനുഗ്രഹമമാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. കാരണം കൂടുതൽ ആളുകൾ വായ്പയെടുക്കാനുള്ള സാധ്യത ഭവന വിപണി ഉൾപ്പെടെയുള്ള മേഖലകളിൽ ഉണർവിന് കാരണമാകും.

ഉടനെ തന്നെ പണപ്പെരുപ്പ നിരക്ക് പ്രാഥമിക ലക്ഷ്യമായ 2 % എത്തുമെന്നും രണ്ട് വർഷത്തിനുള്ളിൽ അത് 1.6 ശതമാനമായി കുറയുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇതോടെ ഭാവിയിൽ പലിശ നിരക്കുകൾ കൂടുതൽ കുറയുന്നതിന് വഴിയൊരുക്കും. യുകെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് വിമുക്തമായതായാണ് ബാങ്കിൻറെ വിലയിരുത്തൽ. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ സമ്പദ് വ്യവസ്ഥ 0.4 ശതമാനം വളർച്ച പ്രാപിച്ചതായാണ് അനുമാനിക്കുന്നത്. എന്നിരുന്നാലും യഥാർത്ഥ കണക്കുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നാളെ പ്രസിദ്ധീകരിക്കും.


ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പലിശ നിരക്കുകൾ നിലനിർത്താനുള്ള തീരുമാനത്തിൽ അംഗങ്ങൾ തമ്മിൽ ഭിന്നത ഉണ്ടായതായാണ് റിപ്പോർട്ടുകൾ . രണ്ട് അംഗങ്ങൾ പലിശ നിരക്കുകൾ കുറയ്ക്കണമെന്ന അഭിപ്രായക്കാരായിരുന്നു. ജൂണിൽ നടക്കുന്ന അടുത്ത യോഗത്തിൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി സൂചിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജൂണിൽ പലിശ നിരക്കുകൾ വെട്ടി കുറയ്ക്കുന്നത് പ്രധാനമന്ത്രി ഋഷി സുനകിനും ഭരണപക്ഷത്തിനും അനുകൂലമായ ഘടകമാണ്. പൊതു തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ഉയർന്ന തോതിലുള്ള പണപ്പെരുപ്പത്തിലും പലിശ നിരക്കുകളിലും ജനങ്ങൾ കടുത്ത അസംതൃപ്തിയിലാണ്

കൊച്ചി : സ്മാർട് ഫോണുകളിൽ വിപ്ലവം സൃഷ്ടിക്കാൻ വൊഡാഫോൺ സിം കാർഡുകൾ ക്രിപ്റ്റോ കറൻസി വോലറ്റുകളുമായി ബന്ധിപ്പിക്കാൻ നീക്കം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇത് പല രാജ്യങ്ങളിലും നടപ്പിലാക്കാനാണ് തീരുമാനം. യുവ ജനത കൂടുതലായി ക്രിപ്റ്റോ വോലറ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ കമ്പനികൾക്ക് അവരുടെ സേവനങ്ങൾ ക്രിപ്റ്റോ വോലറ്റുകളുമായി ബന്ധിപ്പിക്കേണ്ട അവസ്ഥ വന്നെത്തി എന്നാണ് ഈ ഒരു നീക്കം സൂചിപ്പിക്കുന്നത്.

ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ പല മേഖലകളിലേക്കും എത്തുന്ന കാര്യവും വൊഡാഫോണിന്റെ ഈ ഒരു സംരംഭത്തിൽ കാണാം. ആഗോളതലത്തിൽ തന്നെ 2030 ആകുമ്പോഴേക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ  വൻ വർധനവായിരിക്കും ഉണ്ടാകുക. അതുകൊണ്ട് സിം കാർഡുകളെ ഡിജിറ്റൽ ഐഡന്റിറ്റികളായും, ബ്ലോക്ക് ചെയിൻ നെറ്റ് വർക്കുകളായും ബന്ധിപ്പിച്ചാൽ തട്ടിപ്പുകൾക്ക് തടയിടാൻ സാധിക്കും എന്നൊരു മെച്ചം കൂടിയുണ്ടാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ മാസത്തെ അപേക്ഷിച്ച് യുകെയിൽ വീടുകളുടെ വില ഇടിഞ്ഞു. വിലയിൽ 0.4 ശതമാനം കുറവ് വന്നതായാണ് ബിൽഡിങ് സൊസൈറ്റിയുടെ കണക്കുകൾ കാണിക്കുന്നത് . നിലവിൽ വീടുകളുടെ ശരാശരി വില 261,962 പൗണ്ട് ആണ്. ഈ വില 2022 വേനൽകാലത്ത് വിലയുമായി താരതമ്യം ചെയ്യുമ്പോൾ 4 ശതമാനം കുറവാണ്.

മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നതാണ് വീടുകളുടെ വില ഇടിയാൻ കാരണമായി ചൂണ്ടി കാണിക്കുന്നത്. യുകെയിൽ ഫിക്സഡ് ഡീൽ മോർട്ട്ഗേജുകളുടെ നിരക്ക് ഉയർത്തുമെന്ന് നേരെത്തെ മൂന്ന് പ്രധാന വായ്പാ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരുന്നു . നേഷൻ വൈഡ്, സോൺറ്റാഡർ, നാറ്റ് വെസ്റ്റ് എന്നീ വായ്പാ സ്ഥാപനങ്ങളാണ് നിരക്കുകൾ ഉയർത്തുമെന്ന് പ്രഖ്യാപിച്ചത് . വായ്പാ ചിലവുകളിലെ അനശ്ചിതത്വം നിലനിൽക്കുന്നതാണ് നിരക്ക് ഉയർത്താനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്. യുകെയിലെ ഏറ്റവും വലിയ വായ്പാ സ്ഥാപനമായ നേഷൻവൈഡ് പലിശ നിരക്ക് 0.2 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു .


വീടുവിലയിലെ അനശ്ചിതത്വവും വായ്പയിലെ ഉയർന്ന പലിശ നിരക്കും മൂലം ആദ്യമായി വീട് വാങ്ങാൻ സാധ്യതയുള്ള പലരും അവരുടെ പദ്ധതികൾ മാറ്റി വെക്കുകയാണെന്ന് നേഷൻവൈഡ് പറഞ്ഞു. 5 വർഷത്തിനുള്ളിൽ ആദ്യത്തെ വീട് വാങ്ങാൻ ആലോചിക്കുന്നവരിൽ പകുതിയോളം പേരും കഴിഞ്ഞ വർഷം അവരുടെ പദ്ധതികൾ വൈകിപ്പിച്ചതായാണ് റേഷൻവൈഡിന്റെ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞതിനൊപ്പം പലിശ നിരക്കുകൾ കുറയുമെന്നായിരുന്നു വീട് വാങ്ങാൻ ആഗ്രഹിച്ചിരുന്ന യുകെ മലയാളികളിൽ പലരും പ്രതീക്ഷിച്ചിരുന്നത്. മോർട്ട്ഗേജ് നിരക്കുകൾ കുത്തനെ ഉയർന്നതിൽ കടുത്ത നിരാശയാണ് പല യുകെ മലയാളികളും പ്രകടിപ്പിച്ചത് . പലരും ഭവന വിപണിയിൽ നിന്ന് മാറി നിന്നതോടെ വീട് വിലയിൽ കുറവു വരുന്നതും വീട് വാങ്ങാൻ ഒരുങ്ങുന്നവർക്ക് അൽപം ആശ്വാസം നൽകുന്നതാണ്.

ബിറ്റ് കോയിൻ, ഇഥർ എന്നിവയുടെ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അങ്ങനെ  പ്രൊഫഷണൽ നിക്ഷേപകർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ വഴി തുറക്കുന്നു. 2024 രണ്ടാം പാദത്തിൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് സ്റ്റോക്ക് എക്സ് ചേഞ്ച്  അറിയിച്ചു. തിയതി പിന്നീടറിയിക്കും.

യുഎസ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള വൻതോതിലുള്ള ഒഴുക്കിൻ്റെ പശ്ചാത്തലത്തിൽ ബിറ്റ്കോയിൻ ആദ്യമായി 72 ,000 ഡോളറും കടന്നു.

സ്വർണത്തെ കവച്ചുവെക്കും

സ്വർണത്തിൽ നിന്നുള്ള നിക്ഷേപം ബിറ്റ് കോയിൻ പിടിച്ചെടുക്കുമെന്ന് മൈക്രോസ്ട്രാറ്റജി സിഇഒ മൈക്കൽ സെയ്‌ലർ പറഞ്ഞു.

ബിറ്റ്‌കോയിന് സ്വർണത്തിൻ്റെ എല്ലാ മികച്ച ഗുണങ്ങളും ഉണ്ട്, എന്നാൽ അതിൻ്റെ പ്രശ്നങ്ങളൊന്നും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. മൈക്രോസ്ട്രാറ്റജി ഇന്നലെ വീണ്ടും 12,000 ബിറ്റ്കോയിൻ വാങ്ങി. ഇപ്പോൾ അവരുടെ കൈവശം  205,000 ടോക്കണുകളുണ്ട്. മാർക്കറ്റ് ക്യാപ് അനുസരിച്ച് ബിറ്റ്കോയിൻ മികച്ച ആസ്തികളുടെ റാങ്കുകളിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ് . വെള്ളിയെ മറികടന്ന് ലോകത്തിലെ എട്ടാമത്തെ ഏറ്റവും മൂല്യമുള്ള വസ്തുവായി ബിറ്റ് കോയിൻ ഇപ്പോൾ മാറി.

ലണ്ടൻ : ജൂലൈ മാസത്തോടെ ക്രിപ്റ്റോ കറൻസികൾക്കും, സ്റ്റേബിൾകോയിനുകൾക്കുമായി നിയമ നിർമ്മാണം നടപ്പിലാക്കികൊണ്ട് യുകെയിലെ ക്രിപ്‌റ്റോ മേഖലയെ നവീകരിക്കുമെന്ന് സാമ്പത്തിക സെക്രട്ടറി ബിം അഫോലാമിന്റെ വെളിപ്പെടുത്തൽ. ഡിജിറ്റൽ അസറ്റുകളിലും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിലുമുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

പേയ്‌മെൻ്റ്  സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഡിജിറ്റൽ ആസ്തികൾക്കും, ബ്ലോക്ക്‌ചെയിനുകൾക്കും റെഗുലേറ്ററി വ്യക്തത നൽകുന്നതിനുമാണ് സർക്കാരിൻ്റെ മുൻഗണനയെന്ന് യുകെ ട്രഷറിയിലെ സാമ്പത്തിക സെക്രട്ടറി ബിം അഫോലാമി പറഞ്ഞു.

 

2024-ലെ ഇന്നൊവേറ്റിവ് ഫിനാൻസ് ഗ്ലോബൽ സമ്മിറ്റിൽ (IFGS) സംസാരിക്കവെ, രാജ്യത്തിൻ്റെ പേയ്‌മെൻ്റ് ലാൻഡ്‌സ്‌കേപ്പ് നവീകരിക്കുന്നതിന് അടിത്തറയിടണമെന്നും, ആഗോള തലത്തിൽ ക്രിപ്റ്റോ വ്യവസായത്തിൽ മത്സരാധിഷ്ഠിതമായി തുടരുന്നതിന് മറ്റ് രാജ്യങ്ങളെപ്പോലെ വേഗത്തിൽ ക്രിപ്‌റ്റോ കറൻസി നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യവും ബിം അഫോലാമി എടുത്തു പറഞ്ഞു. 

ഈ മേഖലയിലെ മാറ്റത്തിനായി ഫിൻടെക്ക് ലോകത്തെ നേതാവെന്ന നിലയിൽ നമ്മൾ ക്രിപ്‌റ്റോ അസറ്റുകൾക്കും സ്റ്റേബിൾ കോയിനുകൾക്കുമായി ഒരു റെഗുലേറ്ററി ഭരണകൂടം തന്നെയാണ് അവതരിപ്പിക്കുന്നതെന്നും ഇതിലൂടെ ഉപഭോക്താക്കളെ സംരക്ഷിച്ചുകൊണ്ട് കമ്പനികളെ നവീകരിക്കുക എന്നതാണ് ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ വീക്ഷണമെന്നും അഫോലാമി വ്യക്തമാക്കി.

ഈ നിയമ നിർമ്മാണം നടപ്പിലായി കഴിഞ്ഞാൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ നടക്കുന്ന ട്രേഡിങ്ങ് , ക്രിപ്റ്റോ കസ്റ്റഡി സർവീസ്സസ് മുതലായ എല്ലാ പ്രവർത്തനങ്ങളെയും ക്രിപ്റ്റോ കറൻസി റെഗുലേറ്ററിന്റെ പരിധിയിൽ കൊണ്ടുവരുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡെൽഹി : രാജ്യത്തെ പത്തിൽ ഒരു വനിത ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരിക്കുന്നതായി പഠനം. ഫോറിൻ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ ഫൊറെക്സിന്റെ ഡാറ്റ പ്രകാരമുള്ള വിവരങ്ങളാണിത്.
ഇന്ത്യയിലെ വനിതകളിൽ ഏകദേശം 1/10 പേർ ക്രിപ്റ്റോ കറൻസി സ്വന്തമാക്കിയിരിക്കുന്നതായി പഠനം. ഇന്ത്യയിൽ 63 മില്യൺ സ്ത്രീകളാണ് ക്രിപ്റ്റോ കൈവശം വെച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീകളുടെ ആകെ എണ്ണം ഏകദേശം 685 മില്യണാണ്. അതായത് 9.2% സ്ത്രീകൾക്ക് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുണ്ട്. ഫോറിൻ എക്സ്ചേഞ്ച് എജ്യുക്കേഷൻ പ്ലാറ്റ്ഫോമായ ഫൊറെക്സ് ഡാറ്റ പ്രകാരമുള്ള വിവരങ്ങളാണിത്. ആഗോള തലത്തിൽ ഇത്തരത്തിൽ ഇത് മൂന്നാമത്തെ വലിയ പങ്കാളിത്തമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ക്രിപ്റ്റോ നിക്ഷേപമുള്ള രാജ്യം വിയറ്റ്നാമാണ്. വിയറ്റ്നാമിലെ ആകെയുള്ള സ്ത്രീകളുടെ 24% പേരും ക്രിപ്റ്റോ നിക്ഷേപം നടത്തിയിരിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീൻസിലെ ആകെ വനിതകളിൽ 9.6% ആളുകൾക്ക് ക്രിപ്റ്റോ ഹോൾഡിങ്ങുണ്ട്. ഇവിടെ ആകെ 5.5 മില്യൺ സ്ത്രീകളാണ് ക്രിപ്റ്റോയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.

വിയറ്റ്നാമിലെ ക്രിപ്റ്റോ നിക്ഷേപത്തിൽ ഇരട്ടയക്കത്തിലാണ് പുരുഷൻമാരുടെയും, സ്ത്രീകളുടെയും എണ്ണത്തിന്റെ കണക്കുകൾ. ഇവിടെ പുരുഷൻമാരും, സ്ത്രീകളും തമ്മിൽ ക്രിപ്റ്റോ നിക്ഷേപത്തിൽ 6% വ്യത്യാസം മാത്രമാണുള്ളത്. പ്രാദേശികമായ സംസ്കാരം, ഡിജിറ്റൽ കറൻസിയിൽ സ്ത്രീകൾക്കുള്ള നിക്ഷേപത്തെ പിന്തുണയ്ക്കുന്നതായി പഠനം വ്യക്തമാക്കുന്നു. ഇൻഡോനേഷ്യയിൽ 57% പുരുഷൻമാരും, 43% സ്ത്രീകളും ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരിക്കുന്നു. ഇത്തരത്തിൽ 14 പോയിന്റിന്റെ വ്യത്യാസമാണുള്ളത്.

കെനിയ, കൊളംബിയ എന്നീ രാജ്യങ്ങളാണ് സ്ത്രീകളുടെ ക്രിപ്റ്റോ നിക്ഷേപത്തിൽ 42% പങ്കാളിത്തവുമായി മൂന്നാം സ്ഥാനത്തുള്ളത്. സ്ത്രീകളുടെ ക്രിപ്റ്റോ നിക്ഷേപകത്തിൽ ഇന്ത്യയുടേത് എട്ടാം സ്ഥാനമാണ്. രാജ്യത്ത് 60% പുരുഷൻമാർക്കും, 40% സ്ത്രീകൾക്കുമാണ് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുള്ളത്.

വികേന്ദ്രീകൃതമായ ഡിജിറ്റൽ കറൻസിയുടെ ഒരു രൂപമാണ് ക്രിപ്റ്റോ കറൻസികൾ. ബിറ്റ്കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസികൾ ഒരു ‍ഡീസെൻട്രലൈസ്ഡ് ബ്ലോക്ക് ചെയിൻ നെറ്റ് വർക്കിലാണ് സ്റ്റോർ ചെയ്തു സൂക്ഷിക്കുന്നത്. വിനിമയങ്ങൾ നടക്കുന്നതും, അനുവദിക്കുന്നതും, ഒരു പബ്ലിക് ലെഡ്ജറിൽ റെക്കോർഡ് ചെയ്യുന്നതും ഇതിലൂടെയാണ്. ഇവിടെ ഒരു തേർഡ് പാർട്ടിയുടെ ഇടപെടൽ അല്ലെങ്കിൽ കേന്ദ്ര അതോറിറ്റിയുടെ മോണിറ്ററിങ് ഇല്ല.

ലണ്ടൻ : ബിറ്റ് കോയിൻ ചരിത്രത്തിലെ പുതിയ ഉയരത്തിലെത്തിയത് കഴിഞ്ഞ ആഴ്ചകളിലായിരുന്നു. 70000 ഡോളർ എന്ന പുതിയ റെക്കോർഡാണ് സൃഷ്ടിച്ചത്. നിലവിൽ ക്രിപ്റ്റോ വിപണികളിലെ ബുൾ റാലിക്ക് നിരവധി കാരണങ്ങളുണ്ട്. അസ്ഥിരമായ വിപണി സാഹചര്യങ്ങൾക്കിടെയാണ് ചരിത്രത്തിലെ പുതിയ ഉയരത്തിലേക്ക് ബിറ്റ് കോയിൻ എത്തിയത്. ഇത്തരത്തിൽ ആദ്യമായി 70,000 ഡോളർ നിലവാരത്തിലേക്കാണ് എത്തിയത്. ക്രിപ്റ്റോ വിപണികളിൽ നിലവിലുണ്ടാകുന്ന ബുൾറാലിക്ക് കരുത്തു പകരുന്ന ഉയർച്ചയാണ് ബിറ്റ് കോയിൻ നേടിയിരിക്കുന്നത്.

പുതിയ യുഎസ് സ്പോട്ട് എക്സ്ചേഞ്ചിൽ ക്രിപ്റ്റോ പ്രൊഡക്ടുകൾക്ക് നിക്ഷേപകരുടെയിടയിൽ ഡിമാൻഡ് വർധിച്ചതും, ആഗോള പലിശ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷയുമാണ് ക്രിപ്റ്റോ വിപണികൾക്ക് നിലവിൽ കരുത്തേകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഇടിഎഫുകളിലേക്ക് ബില്യൺ കണക്കിന് ഡോളറുകളാണ് പ്രവഹിക്കുന്നത്. Ethereum ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോം അപ്ഗ്രേഡ്, ബിറ്റ് കോയിൻ ‘Halving event’, തുടങ്ങിയവയെല്ലാം ക്രിപ്റ്റോ വിപണികൾക്ക് കരുത്തേകുന്ന ഘടകങ്ങളായി മാറി.

യുഎസ് സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് കമ്മീഷൻ, 11 സ്പോട്ട് ബിറ്റ് കോയിൻ ഇടിഎഫുകൾക്ക് അംഗീകാരം നൽകിയത് കഴിഞ്ഞ ജനുവരി അവസാനത്തോടെയായിരുന്നു. അതിനു മുമ്പത്തെ 18 മാസങ്ങളിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്ന ക്രിപ്റ്റോ വിപണികൾക്ക് ഇത് സമ്മാനിച്ച ഊർജ്ജം ചെറുതല്ല.

ക്രിപ്റ്റോ കറൻസികളുടെ വളർച്ചയിൽ സംശയം പ്രകടിപ്പിച്ചു നിന്നിരുന്ന ചില ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റർമാർ ഇപ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ ക്രിപ്റ്റോ നിക്ഷേപം നടത്തുന്നു. ഇതും ഇപ്പോഴത്തെ വിപണി റാലിക്ക് ഒരു കാരണമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ബിറ്റ് കോയിനിൽ നിലവിലുണ്ടായിരിക്കുന്ന ശുഭപ്രതീക്ഷ, Ether അടക്കമുള്ള മറ്റ് ഡിജിറ്റൽ ടോക്കണുകൾക്കും നേട്ടമായി മാറി. ആകെ വിപണി മൂല്യത്തിൽ ബിറ്റ് കോയിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് Ether. ഈ വർഷം തുടക്കത്തിൽ 60 ശതമാനത്തിലധികമായിരുന്നു വിപണി പങ്കാളിത്തം.

തുടർച്ചയായ 5-ാം തവണയും പലിശ നിരക്ക് കുറയ്ക്കാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് . നിലവിലെ പലിശ നിരക്കായ 5.25 % എന്നത് കുറയ്ക്കാനുള്ള സമയമില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു. ഇപ്പോൾ പലിശ നിരക്ക് 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.

ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ 8 പേരും പലിശ നിരക്കുകൾ മാറ്റരുതെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഒരാൾ മാത്രം പലിശ നിരക്കുകൾ കുറയ്ക്കണമെന്ന അഭിപ്രായം രേഖപ്പെടുത്തി . ഉപഭോക്ത വിലകൾ വർദ്ധിക്കുന്നതിന്റെ വേഗത കുറയുന്നതിനാണ് ബാങ്ക് പലിശ നിരക്കുകൾ ഉയർന്ന തലത്തിൽ നിലനിർത്തണമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞദിവസം യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ പണപ്പെരുപ്പം. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറയ്ക്കുമോ എന്നത് രാജ്യമൊട്ടാകെ എല്ലാവരും ഉറ്റു നോക്കുകയായിരുന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ കൂടുതൽ പ്രോത്സാഹജനകമായ സൂചനകൾ താൻ കണ്ടതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വേനൽക്കാലത്ത് പണപ്പെരുപ്പം 2% താഴെ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ മിഡിൽ ഈസ്റ്റിലെ സംഘർഷവും ചെങ്കടലിലെ ചരക്കുകൾ ഗതാഗതത്തിൽ ഉണ്ടാകുന്ന തടസ്സവും പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം എന്ന വസ്തുത നിലവിലുണ്ട്. ഇപ്പോൾ പലിശ നിരക്ക് കുറയ്ക്കാൻ പറ്റുന്ന സാഹചര്യത്തിലല്ലെന്നും എന്നാൽ കാര്യങ്ങൾ ശരിയായ ദിശയിലാണ് പോകുന്നതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ പറഞ്ഞു.

Copyright © . All rights reserved