Business

യൂട്യൂബ് ചീഫ് എക്‌സിക്യൂട്ടീവും ആദ്യത്തെ ഗൂഗിൾ ജീവനക്കാരിലൊരാളുമായ സൂസൻ വോജ്‌സിക്കി 25 വർഷം നീണ്ട തന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന് വ്യാഴാഴ്‌ച പോസ്‌റ്റ് ചെയ്‌ത ഒരു വ്യക്തിഗത അപ്‌ഡേറ്റിലൂടെ അറിയിച്ചു. വോജിക്കിക്ക് പകരം നീൽ മോഹനാവും എത്തുക.

ജനപ്രിയ ഹ്രസ്വ-ഫോം വീഡിയോ ആപ്ലിക്കേഷനായ ടിക്ക് ടോക്ക്, നെറ്റ്ഫ്ലിക്‌സ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയുമായി യുട്യൂബിന്റെ മത്സരം കടക്കുന്നതിനിടെയാണ് സിഇഒ മാറുന്നത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം”കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികൾ” എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടെക്ക് മേഖലയിലെ ഏറ്റവും പ്രമുഖ വനിതകളിൽ ഒരാളായ വോജിക്കി പറഞ്ഞു.

മുമ്പ് ഗൂഗിളിൽ പരസ്യ ഉൽപ്പന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന അവർ 2014ലാണ് യൂട്യൂബിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്തത്. അതേസമയം, സ്‌റ്റാൻഫോർഡ് ബിരുദധാരിയായ മോഹൻ, 2008ലാണ് ഗൂഗിളിൽ ചേർന്നത്.

നിലവിൽ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാണ്. അവിടെ യൂട്യൂബ് ഷോർട്ട്‌സും മ്യൂസിക്കും കൊണ്ട് വരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേരത്തെ മൈക്രോസോഫ്റ്റിലും മോഹൻ ജോലി ചെയ്‌തിട്ടുണ്ട്. വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ അൽഫബറ്റ് ഓഹരികൾ ഒരു ശതമാനത്തിൽ ഏറെ ഇടിവ് നേരിട്ടു.

കോട്ടയം നഗരത്തിന്റെ പ്രൗഡിക്ക് ഏറെ മാറ്റു കൂട്ടുന്നത് ശീമാട്ടി എന്ന വസ്ത്ര ബ്രാന്‍ഡിന് വലിയ ഒരു പങ്കുണ്ട്. ശീമാട്ടി എന്ന ലോകോത്തര ബ്രാന്‍ഡുകളിലൊന്നായി മാറിക്കഴിഞ്ഞു. വമ്പന്‍ പരസ്യങ്ങളും ജനസ്വീകാര്യതയുമെല്ലാം ശീമാട്ടിയെ വസ്ത്ര വ്യാപാര ബിസിനസില്‍ വേറിട്ട ഒരു തലത്തിലെത്തിച്ചു. ശീമാട്ടിയുടെ തലപ്പത്ത്് ഇരിക്കുന്നത് ആ ബ്രാന്‍ഡിനെ ലോക പ്രസിദ്ധമാക്കിയ ഒരു അയണ്‍ ലേഡിയെന്ന വിശേഷിപ്പിക്കാവുന്ന മഹിളാ രത്‌നമാണ്. ബീനാ കണ്ണന്‍. ഇപ്പോഴിതാ ബീന കണ്ണന്‍ തന്റ ബിസിനസ് പടുത്തുയര്‍ത്തുമ്പോള്‍ നേരിട്ട ദുരനുഭവങ്ങളെയും ദുര്‍ഘടം നിറഞ പാതകളെയും പറ്റി പറയുകയാണ്. ഏത് വിജയിച്ച സംരംഭകര്‍ക്കും പരിഹാസവും കളിയാക്കലും കഷ്ടതകളും കഠിനാധ്യാനവും എല്ലാം നിറഞ്ഞ ഒരു കാലം ഉണ്ടാകും. അതെല്ലാം താണ്ടിയാണ് കാണുന്ന മികച്ച പല ബിസിനസുകാരും തങ്ങളുട പ്രസ്ഥാനം പടുത്തുയര്‍ത്തിയിരിക്കുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെയെന്ന പരിപാടിയിലാണ്് തന്റെ കഥ ബീന കണ്ണന്‍ പറയുന്നത്.

വസ്ത്ര വ്യാപ്ര മേഖലയില്‍ പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ബീന കണ്ണന്‍രെയും ജനനം. ക്യാന്‍സര്‍ ബാധിച്ചാണ് തന്‍രെ ഭര്‍ത്താവ് മരിക്കുന്നത്. അന്ന് ഭര്‍ത്താവാണ് ബിസിനസ് നടത്തുന്നത്. മകള്‍ക്ക് അന്നു ആറു മാസം മത്രമാണ് പ്രായം. മറ്റ് കുട്ടികളുമുണ്ട്. തന്‍രെ ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിതനായ അദ്ദേഹംത്തിന് അത് മുഴുവന്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. എന്തു ചെയ്യണമെന്നറിയാത്ത ഞാന്‍. അന്ന് ഞാന്‍ അദ്ദേഗത്തിന്‍കെ ഭാര്യ മാത്രമാണ്. ഒരു കുടുംബിനി. അന്നു സ്ത്രീകളാരും ജോലിക്കു പോകുമായിരുന്നില്ല തങ്ങളുടെ റെഡിയാര്‍ സമുദായത്തില്‍. ഭര്‍ത്താവിന്‍െ അസുഖം വല്ലാതെ തളര്‍ത്തി. പന്ത്രണ്ടു കൊല്ലത്തോളം ഞാന്‍ രാവും പകലും കരയുമായിരുന്നു. ഒടുലില്‍ അച്ചന്‍ എന്നാേട് എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് ചോദിച്ചു. പിന്നീടങ്ങോട്ട് ജീവിതം പിടിക്കാനുള്ള വാശിയായിരുന്നു. പിന്നീട് യൂറോപ്പിലും സിംഗപൂരിലുമാെക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. നിരവധി പ്രശ്‌നങ്ങള്‍ അപ്പോഴും വന്നു. താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് വീട്ടില്‍ റെയ്ഡ് നടന്നിട്ടുണ്ട്. അന്നു അച്ചനും അമ്മയും വീട്ടിലില്ല. പതിമൂന്ന് ദിവസമാണ് റെയ്ഡ് നടന്നത്.

അതിന്‍രെ ടോര്‍ച്ചര്‍ താങ്ങാവുന്നതിലപ്പുറമായിരുന്നു. രാത്രി മൂന്ന് മണി വരെ റെയ്ഡും പിന്നീട് അവരുടെ ചോദ്യം ചെയ്യലും. അതിനിടയ്ക്ക് ബാങ്ക് അക്കൗണ്ട് മരവപ്പിച്ചു. റെയ്ഡിന്‍െര ടോര്‍ച്ചര്‍ താങ്ങാനാവാതെ തന്റെ ഭര്‍ത്താവ് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് അദ്ദഹത്തെ പ്രഗനന്റായ ഞാനാണ് ആശുപത്രിയിലെത്തിക്കുന്നത്. മറ്റാരും കൂടെ ഉണ്ടായിരുന്നില്ല. അമ്മയ്ക്കു പത്തു പവനോളം സ്വര്‍ണ്ണം ഉണ്ടായിരുന്നു. അതൊക്കെ റെയ്ഡിന്‍രെ പേരില്‍ അവര്‍ കൊണ്ടു പോയി. കണ്ണന്‍ മരിച്ചപ്പോഴാണ് കണ്ണന്റെ സ്ഥാനം തനിക്കു ഏറ്റെടുക്കേണ്ടി വന്നത്. അതുവരെ താന്‍ പൊതുവെ കാര്യങ്ങലില്‍ ഉള്‍പ്പെടുമെന്നല്ലാതെ മറ്റൊരു സ്ഥനമൊന്നും വഹിച്ചിരുന്നില്ല.

പര്‍ച്ചേയ്‌സിങിന് കണ്ണനായിരുന്നു പോയിരുന്നത്. പിന്നീട് എല്ലാം ഒറ്റയ്ക്കു ചെയ്യേണ്ടി വന്നു. കുത്താമ്പള്ളി, ബാലരാമപുരത്തു നിന്നും താന്‍ കോട്ടന്‍ സാരിയകള്‍ പര്‍ച്ചേയ്‌സ് ചെയ്തു. അവിടെ നിന്നായിരുന്നു തുടക്കം. പിന്നീട് അതില്‍ വ്യത്യസ്തത തേടി താന്‍ കേരളത്തിന് പുറത്തേയ്ക്ക് പോയി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ പല വ്യത്യസ്തകള്‍ നിറഞ്ഞ കോട്ടണ്‍ സാരികള്‍ വാങി. അന്ന പരസ്യത്തിന് അന്ന്് രണ്ടു ലക്ഷം രൂപ വേണമായിരുന്നു. എനിക്കാകെ ബിസിനസ്് ചെയ്ത് കിട്ടുന്നത് അഞ്ച് ലക്ഷം രൂപയായിരുന്നു. അതുകൊണ്ട് തന്നെ പരസ്യം അന്ന് നല്‍കാനാകുമായിരുന്നില്ല.പിന്നീടാണ് ഞാന്‍ സില്‍ക്ക്‌സാരി മേഖലയിലേയ്ക്ക് ഇറങ്ങിയതെന്നും ബീന കണ്ണന്‍ പറുയുന്നു. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ശീമാട്ടി ഇന്ന് ലോകോത്തര ബ്രാന്‍ഡായി മാറിയിരിക്കുന്നത്.

ഒരു വെല്ലുവിളി വരുമ്പോഴാണ് അതിജീവിക്കാനുള്ള ശക്തിയുണ്ടാകുന്നത്. ഭര്‍ത്താവ് കണ്ണന്‍ പോയപ്പോഴും ഇപ്പോള്‍ അച്ഛനെ നഷ്ടമാകുമ്പോഴും അനുഭവിക്കുന്നതും ഈ വികാരമാണ്. അല്‍പം പ്രതിസന്ധികള്‍ കടന്നുവന്ന കാലത്താണ് അച്ഛന്‍ തനിയെ പര്‍ച്ചേസ് ചെയ്യാന്‍ പോകാന്‍ അനുവാദം തന്നത്. 1999ല്‍ തിരുവനന്തപുരമടക്കം പല ജില്ലകളിലും ബ്രാഞ്ച് തുടങ്ങണമെന്ന എന്റെ ആഗ്രഹം ആദ്യം വേണ്ടെന്നു പറഞ്ഞത് അച്ഛനാണ്. 20 ബ്രാഞ്ചുകള്‍ നടത്തിയ അനുഭവപരിചയത്തില്‍ നിന്നുള്ള ആ വലിയ ‘നോ’ അനുഗ്രഹമായെന്ന് 10 വര്‍ഷം മുമ്പേ ഞാന്‍ അറിഞ്ഞ വലിയ പാഠമാണ്. അന്ന് അച്ഛന്‍ എന്നോട് ചോദിച്ചു, ”കൂടുതല്‍ ലാഭമുണ്ടാക്കി സ്വര്‍ണം കൊണ്ട് നീ ചോറുണ്ണില്ലല്ലോ” അതൊരു വെറും തമാശ ചോദ്യമല്ലെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.

ഡിഗ്രിക്ക് നല്ല മാര്‍ക്ക് കിട്ടിയപ്പോള്‍ എം.എസ്‌സി.ക്ക് വിടാമോയെന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു. ”നീ പിഎച്ച്.ഡി.ക്ക് പോകുന്നില്ലല്ലോ. പിന്നെ എന്തിനാ ഒരു സീറ്റ് കളയുന്നതെന്നാണ്…” കുട്ടിക്കാലം മുതല്‍ കച്ചവടത്തിന് പണം കണ്ടെത്താന്‍ അച്ഛന്‍ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പണം എന്നും വിലപ്പെട്ടതായിരുന്നു.

വിഷുക്കണി കണ്ട് കൃഷ്ണനെന്നോ വിഷ്ണുവെന്നോ വിളിക്കാവുന്ന ആ ദൈവസാന്നിധ്യത്തില്‍ നിന്നാണ് അച്ഛന്‍ എന്നെന്നേയ്ക്കുമായി പോയത്. അത് അച്ഛന്റെ നന്മ… ആ നന്മയില്‍ ഞാന്‍ മുന്നോട്ടുപോകുക തന്നെ ചെയ്യും.

ചിക്കന്‍ പ്രേമികളുടെ ഇഷ്ടവിഭവമായ ചിക്കന്‍ ടിക്ക മസാലയുടെ ഉപജ്ഞാതാവ് സ്‌കോട്ടിഷ് കറി കിങ് സൂപ്പര്‍ അലി അസ്ലം അന്തരിച്ചു. 77 വയസായിരുന്നു. കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നു.

ഗ്ലാസ്‌ഗോയിലെ ഷിഷ് മഹല്‍ റെസ്റ്റോറന്റ് നടത്തി വന്നിരുന്ന കാലത്താണ് അപ്രതീക്ഷിതമായി അലി അഹമ്മദ് അസ്ലം ചിക്കന്‍ ടിക്ക മസാല ഉണ്ടാക്കിയത്. 1970ലാണ് അദ്ദേഹം ചിക്കന്‍ ടിക്ക മസാലക്കൂട്ട് കണ്ടെത്തുന്നത്. വിഭവം ഹിറ്റായതോടെ അലിയെ ആളുകള്‍ ആദരസൂചകമായി സൂപ്പര്‍ അലി എന്ന് വിളിക്കാന്‍ തുടങ്ങി.

1970കളിലാണ് അലി അഹമ്മദ് തക്കാളി സോസ് ചേര്‍ത്തുള്ള ചിക്കന്‍ ടിക്ക മസാലയുടെ കൂട്ട് വികസിപ്പിച്ചത്. ഏറെ അപ്രതീക്ഷിതമായാണ് അലി ചിക്കന്‍ ടിക്ക മസാല കണ്ടെത്തുന്നത്. തന്റെ ഹോട്ടലിലെത്തിയ ഒരാള്‍ ചിക്കന്‍ കറി ഡ്രൈ ആയിപ്പോയതിന് പരാതി പറഞ്ഞതിന് പിന്നാലെയായിരുന്നു ആ ഹിറ്റായ കണ്ടുപിടുത്തം.

തന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്ന കസ്റ്റമറുടെ മനസ് കവരാന്‍ തൈര്, സോസ്, ക്രീം, മസാലകള്‍ എന്നിവ ചേര്‍ത്ത് അലി ചിക്കന്‍ ഗ്രേവി തയ്യാറാക്കി. ആ കറി കസ്റ്റമര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. കൊള്ളാമെന്ന് തോന്നിയതോടെ വിഭവം ഹോട്ടല്‍ മെനുവില്‍ ഉള്‍പ്പെടുത്തുകയും അലിയുടെ ചിക്കന്‍ ടിക്ക മസാല ലോകത്തിന്റെ ഒന്നാകെ രുചി കവരുകയും ചെയ്തു.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്തമാസം വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ പുറത്തു വരുന്നു. ഭവന വായ്പയായ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ ഇതുകാരണം കൂടുതല്‍ ബുദ്ധിമുട്ടായേക്കും. യുകെയിലെ ഔദ്യോഗിക പലിശ നിരക്ക് തീരുമാനിക്കുന്ന ഒന്‍പതംഗ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 3 ശതമാനത്തില്‍ നിന്നും 3.5 ശതമാനമാക്കി ഉയര്‍ത്തിയേക്കും എന്നാണു സൂചന.

ആഗോളമാന്ദ്യം ഉണ്ടായ 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാകും ഇത്. കഴിഞ്ഞ മാസം 0.75 ശതമാനമായിരുന്നു പലിശ നിരക്കില്‍ വര്‍ധന വരുത്തിയത്. 1989 ന് ശേഷം ഒറ്റയടിക്കുണ്ടായ ഏറ്റവും വലിയ വർധന ആയിരുന്നു അത്. ഡിസംബറില്‍ 0.5 ശതമാനം കൂടി വർധിപ്പിക്കുന്നതോടെ മോര്‍ട്ട്‌ഗേജിന്റെ തിരിച്ചടവ് തുകകളും കുത്തനെ ഉയരും. ഇതു സാധാരണക്കാർക്കു കൂടുതൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും.

ഭാഗികമായിട്ടെങ്കിലും ഉയരുന്ന ഊര്‍ജ്ജവില, തൊഴിലാളി ക്ഷാമം, ബ്രെക്‌സിറ്റിന്റെ അനന്തരഫലമായി വിതരണശൃംഖലയില്‍ ഉണ്ടായ തടസ്സങ്ങള്‍ എന്നിവ മൂലമുണ്ടായതെന്ന് കരുതുന്ന പണപ്പെരുപ്പം തടയുന്നതിനുള്ള നടപടി ആയിട്ടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.

പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതോടെ വായ്പയെടുക്കല്‍ ചെലവേറിയതാകും. ഇതു പണം ചെലവാക്കാതെ സമ്പാദിക്കാന്‍ ആളുകള്‍ക്കു പ്രേരണ നല്‍കും. അതോടെ ചരക്കുകള്‍ക്ക് ആവശ്യക്കാര്‍ കുറയുകയും വില വർധിക്കാതെ തടയുകയും ചെയ്യും. അങ്ങനെ വലിയൊരു പരിധി വരെ പണപ്പെരുപ്പം തടയാന്‍ ആകും. 2022 ഒക്‌ടോബറില്‍ യുകെയിലെ പണപ്പെരുപ്പ നിരക്ക് 11.1 ശതമാനം വരെ എത്തിയിരുന്നു.

പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിൽ പങ്കെടുക്കുമെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി അറിയിച്ചു.

ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പറേഷനും ചേര്‍ന്ന് കേരളത്തിൽ ആരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണ് അത്യാധുനിക രീതിയിൽ നിർമിച്ച ഹയാത്ത് റീജന്‍സി. കൊച്ചിയിലും, തൃശൂരുമാണ് നേരത്തേ ഹോട്ടല്‍ ഉണ്ടായിരുന്നത്. രാജ്യത്ത് പതിനഞ്ചാമത്തെ ഹയാത്ത് റീജന്‍സിയാണ് തിരുവനന്തപുരത്ത് തുറക്കുന്നത്.

തിരുവനതപുരം നഗരഹൃദയത്തില്‍ വഴുതയ്ക്കാട് 2.2 ഏക്കറിലാണ് ഹയാത്ത് റീജന്‍സി സ്ഥിതി ചെയ്യുന്നത്. 600 കോടി രൂപയാണ് നിക്ഷേപം. ബേസ്മെന്‍റ് കാര്‍ പാര്‍ക്കിങ് മേഖല ഉള്‍പ്പെടെ എട്ട് നിലകളിലായാണ് ഈ ഹോട്ടൽ ഉള്ളത്. നഗരത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്‍ററുകളിലൊന്നായി ഹയാത്ത് റീജന്‍സിയിലെ ഗ്രേറ്റ് ഹാള്‍ മാറും. 1000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നതാണ് ഗ്രേറ്റ് ഹാള്‍. 10,500 ചതുരശ്രടി വിസ്തീര്‍ണ‌ത്തില്‍ സ്വിമ്മിങ് പൂളിനു സമീപമായി നിലകൊള്ളുന്ന ഗ്രേറ്റ് ഹാള്‍ പ്രീമിയം ഇന്‍റീരിയര്‍ ഡിസൈന്‍ കൊണ്ടും വിശാലമായ സ്ഥല സൗകര്യം കൊണ്ടും വേറിട്ടതാണെന്നു വേണം പറയാൻ.

ഉയരം കൂടിയ എസ്കലേറ്ററും, ഗ്ലാസ് എലവേറ്ററും ഗ്രേറ്റ് ഹാളിലേക്ക് പോകുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്. ഗ്രേറ്റ് ഹാളിനൊപ്പം 700 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന റോയല്‍ ബോള്‍ റൂം, ക്രിസ്റ്റല്‍ എന്നിങ്ങനെ മൂന്നു വേദികളിലായി 20,000 ചതുരശ്രയടി വിസ്തീർണമുള്ള ഡൈനാമിക് ഇവന്റ് സ്‌പേസാണ് ഹോട്ടലിൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം ഇൻഡോർ, ഔട്ട്‌ഡോർ ക്രമീകരണങ്ങളിൽ വിവാഹമോ, കോര്‍പറേറ്റ് കോണ്‍ഫറന്‍സോ അടക്കം വലുതും ചെറുതുമായ നിരവധി ഇവന്റുകൾ സംഘടിപ്പിക്കാവുന്ന തരത്തിലാണ് ഹോട്ടൽ രൂപകൽപന ചെയ്തിരിക്കുന്നത്.

ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടാണ് ഹയാത്ത് റീജന്‍സിയിലെ പ്രധാന ആകർഷണം. 1650 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള പ്രസിഡന്‍ഷ്യല്‍ സ്യുട്ടിൽ അത്യാധുനിക സൗകര്യങ്ങളാണ് ഉള്ളത്. നഗരത്തിന്‍റെ വിശാലമായ കാഴ്ചയൊരുക്കുന്ന രീതിയിലാണ് സ്യൂട്ടിന്‍റെ ഡിസൈന്‍ എന്നതാണ് ശ്രദ്ധേയം. ഇതിന് പുറമേയാണ് ഡിപ്ലോമാറ്റിക് സ്യൂട്ട്, ആറ് റിജന്‍സി സ്യൂട്ടുകള്‍, 37 ക്ലബ് റൂമുകള്‍ ഉള്‍പ്പെടെ 132 മുറികള്‍ ഹോട്ടലിൽ ഉണ്ട്. വൈവിധ്യം നിറഞ്ഞ ഡൈനിങ് അനുഭവങ്ങള്‍ നല്‍കുന്ന മലബാര്‍ കഫേ, ഒറിയന്‍റല്‍ കിച്ചണ്‍, ഐവറി ക്ലബ്, ഓള്‍ തിങ്സ് ബേക്ക്ഡ്, റിജന്‍സി ലോഞ്ച് എന്നിങ്ങനെ അഞ്ച് റസ്റ്റോറന്‍റുകളും ഹോട്ടലിൽ ഉണ്ട്.

ഋഷി സുനക് പല ആദ്യത്തേതാണ്. ബ്രിട്ടനിലെ ആദ്യത്തെ നിറമുള്ള പ്രധാനമന്ത്രി, ക്രിസ്തുമതം ഒഴികെയുള്ള ഒരു വിശ്വാസം ഏറ്റുപറയുന്ന യു.കെ.യെ നയിച്ച ആദ്യ വ്യക്തി, ആധുനിക ചരിത്രത്തിൽ അധികാരമേറ്റ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി.

ഡൗണിംഗ് സ്ട്രീറ്റ് നമ്പർ 10-ലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഇതുവരെ താമസിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ധനികനായ വ്യക്തി കൂടിയാണ് അദ്ദേഹം.

സൺഡേ ടൈംസ് പ്രകാരം ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയും ചേർന്ന് ഏകദേശം 730 മില്യൺ പൗണ്ട് (826 മില്യൺ ഡോളർ) ആസ്തിയുള്ളവരാണ്.

അവരുടെ പിതാവ് നാരായണ മൂർത്തിയുടെ ഐടി കമ്പനിയായ ഇൻഫോസിസിലെ മൂർത്തിയുടെ 0.9% ഓഹരിയാണ് അവരുടെ സമ്പത്തിന്റെ പ്രധാന ഉറവിടം. ഈ ഓഹരിയുടെ മൂല്യം ഏകദേശം 690 ദശലക്ഷം പൗണ്ടാണെന്ന് കണക്കാക്കപ്പെടുന്നു, കൂടാതെ കഴിഞ്ഞ വർഷം ലാഭവിഹിതമായി 11.6 ദശലക്ഷം പൗണ്ട് ശേഖരിക്കാൻ ദമ്പതികളെ അനുവദിച്ചു. ഈ വർഷം വരെ ഇൻഫോസിസിലെ മൂർത്തിയുടെ ഓഹരി സ്ഥിരീകരിക്കാൻ പ്രസിദ്ധീകരണത്തിന് കഴിഞ്ഞില്ല എന്നതിനാൽ, സൺഡേ ടൈംസ് റിച്ച് ലിസ്റ്റിൽ സുനക്കും മൂർത്തിയും ഇടം നേടുന്നത് ഇത് ആദ്യ വർഷമാണ്.

സൺഡേ ടൈംസ് പറയുന്നത് അവരുടെ സമ്പത്തിന്റെ ഉറവിടം “ടെക്നോളജി ആൻഡ് ഹെഡ്ജ് ഫണ്ടിൽ” നിന്നാണ്, അതായത് ബാക്കിയുള്ള 40 മില്യൺ പൗണ്ട്, കുട്ടികളുടെ നിക്ഷേപ ഫണ്ട് മാനേജ്‌മെന്റ്, തെലെം പാർട്‌ണേഴ്‌സ് എന്നീ ഹെഡ്ജ് ഫണ്ടുകളിൽ സുനക് പങ്കാളിയായിരുന്ന കാലത്തുനിന്നോ അല്ലെങ്കിൽ ഡയറക്ടർ ആയിരുന്ന കാലഘട്ടത്തിൽ നിന്നോ ആണ്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് 2013 മുതൽ 2015 വരെ അദ്ദേഹം നയിച്ച നിക്ഷേപ സ്ഥാപനമായ കാറ്റമരൻ വെഞ്ച്വേഴ്‌സ്, അദ്ദേഹത്തിന്റെ അമ്മായിയപ്പന്റെ ഉടമസ്ഥതയിലുള്ളതും ആയിരുന്നു.

റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വെൽത്ത്-എക്സ് നൽകിയ കണക്കനുസരിച്ച്, റിയൽ എസ്റ്റേറ്റ് ഹോൾഡിംഗുകളിലും മറ്റ് ആസ്തികളിലുമായി ബന്ധിപ്പിച്ചിരിക്കുന്ന വെൽത്ത്-എക്സ് എന്ന ഗവേഷണ സ്ഥാപനം നൽകിയ കണക്കനുസരിച്ച്, ഈയിടെ നിയമിതനായ ചാൾസ് മൂന്നാമൻ രാജാവിനേക്കാൾ സമ്പന്നനാണ് സുനക്കിന്റെ ആസ്തി. ആഭരണങ്ങളും കലയും പോലെ.

ബ്രിട്ടനിലും പുറത്തുമായി ആഡംബര വീടുകളും ഇവർക്ക് സ്വന്തമായുണ്ട്. ലണ്ടനിലെ കെൻസിങ്ടണിലുള്ള ആഡംബര ബംഗ്ലാവിലാണ് നിലവിൽ ഋഷി സുനകും അക്ഷതയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. 2010 ൽ 4.5 മില്യൻ പൗണ്ടിനാണ് (42 കോടി രൂപ) ഈ വീട് ഋഷി സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ 6.6 മില്യൻ പൗണ്ടാണ് ( 61 കോടി രൂപ) വീടിന്റെ വിലമതിപ്പ്. ഈ ബംഗ്ലാവിന് പുറമേ ബ്രിട്ടനിലും പുറത്തുമായി മറ്റ് മൂന്ന് ആഡംബര വീടുകൾ കൂടി കുടുംബം സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ വീടുകളും ചേർത്ത് 15 മില്യൺ പൗണ്ടാണ് (141 കോടി രൂപ) വിലമതിപ്പ്.

സ്വന്തം മണ്ഡലമായ നോർത്ത് യോർക്ക്ഷെറിൽ വിശാലമായ ജോർജിയൻ ശൈലിയിലുള്ള വീട് അടക്കം ഒട്ടേറെ വസ്തുവകകളും സുനക് – അക്ഷത ദമ്പതിമാർക്കുണ്ട്. സാമ്പത്തിക സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് സുനക് അതെല്ലാം വിട്ട് 33–ാം വയസ്സിൽ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുന്നത്.

ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷുകാർക്ക് യുകെയിലെ അതിസമ്പന്നരിൽ ഒരാൾ അധികാരത്തിന്റെ ഉന്നത സ്ഥാനം ഏറ്റെടുക്കുന്നതിന്റെ വിരോധാഭാസം നഷ്ടപ്പെട്ടിട്ടില്ല. കുതിച്ചുയരുന്ന പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന മോർട്ട്ഗേജ് പേയ്‌മെന്റുകൾ, പെൻഷനുകളുടെ ഇടിവ് എന്നിവയാൽ രാജ്യം ദശാബ്ദങ്ങളായി കണ്ട ഏറ്റവും മോശം സാമ്പത്തിക അവസ്ഥയിൽ നിന്ന് കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സുനക് അധികാരത്തിലെത്തുന്നത്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ONS) ഡാറ്റ അനുസരിച്ച്, യുകെയിലെ പ്രായപൂർത്തിയായവരിൽ പകുതിയോളം പേർക്കും അവരുടെ ഊർജ്ജ ബില്ലുകൾ, വാടക, അല്ലെങ്കിൽ മോർട്ട്ഗേജ് പേയ്മെന്റുകൾ എന്നിവ താങ്ങാൻ ബുദ്ധിമുട്ടാണ്. ഏകദേശം 23 ദശലക്ഷം ബ്രിട്ടീഷുകാർ ഇന്ധന ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു, അതിൽ ആളുകൾക്ക് അവരുടെ നിലവിലെ വരുമാനം അനുസരിച്ച് മതിയായ ചൂട് നിലനിർത്താൻ കഴിയില്ല, കൂടാതെ 2 ദശലക്ഷം ആളുകൾക്ക് ദിവസവും ഭക്ഷണം കഴിക്കാൻ കഴിയില്ല.

തന്റെ സ്വകാര്യ സമ്പത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സുനക് ഒഴിവാക്കിയിട്ടില്ല, ഓഗസ്റ്റിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തോക്കെടുക്കുമ്പോൾ അദ്ദേഹം ഈ വിഷയത്തെ നേരിട്ട് നേരിട്ടു. രാജ്യം ഭരിക്കാൻ കഴിയാത്തത്ര സമ്പന്നനാണോ എന്ന് ചോദിച്ചപ്പോൾ, തന്റെ സ്ഥാനത്ത് ഇരിക്കാൻ ഭാഗ്യമുണ്ടെങ്കിലും “ഇങ്ങനെ ജനിച്ചിട്ടില്ല” എന്ന് സുനക് മറുപടി പറഞ്ഞു.

“ഞാൻ ആളുകളെ അവരുടെ ബാങ്ക് അക്കൗണ്ടുകൾ കൊണ്ടല്ല വിലയിരുത്തുന്നത്, അവരുടെ സ്വഭാവമനുസരിച്ചാണ് ഞാൻ അവരെ വിലയിരുത്തുന്നത്, കഴിഞ്ഞ രണ്ട് വർഷങ്ങളിലെ എന്റെ പ്രവൃത്തികളിലൂടെ ആളുകൾക്ക് എന്നെ വിലയിരുത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു,” സുനക് ബിബിസി റേഡിയോയോട് പറഞ്ഞു.

എന്നാൽ ആളുകൾക്ക് സുനക്കിന്റെ ബാങ്ക് അക്കൗണ്ട് അവഗണിക്കാൻ കഴിയുമെങ്കിൽ, ബ്രിട്ടനിലെ ഏറ്റവും എലൈറ്റ് സ്കൂളുകളിലൊന്നായ വിൻചെസ്റ്റർ കോളേജിലെ (ഓരോ വർഷവും പങ്കെടുക്കാൻ £ 46,000 ചിലവാകും), ഗോൾഡ്മാൻ സാച്ച്സ് അനലിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭൂതകാലം, £3,500-നായിരുന്നു അദ്ദേഹത്തിന്റെ പ്രേരണ. സ്യൂട്ടുകളും പ്രാഡ ലോഫറുകളും അദ്ദേഹത്തിന്റെ വിപുലമായ അന്താരാഷ്ട്ര പ്രോപ്പർട്ടി പോർട്ട്‌ഫോളിയോയും കടന്നുപോകാൻ പ്രയാസമാണ്.

ഇൻഫോസിസിലെ തന്റെ ഓഹരികളിൽ നിന്നുള്ള ലാഭവിഹിതത്തിൽ “താമസമില്ലാത്ത” പദവി അവകാശപ്പെടുന്നതിലൂടെ ഭാര്യ ദശലക്ഷക്കണക്കിന് നികുതി ലാഭിച്ചുവെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് ശേഷം ഈ വർഷം സുനക്കിന്റെ സമ്പത്ത് അദ്ദേഹത്തെ അനാവരണം ചെയ്തു. സ്റ്റാറ്റസ് സുരക്ഷിതമാക്കാൻ ഏകദേശം £30,000 ചിലവായി, യുകെ നികുതിയായി കണക്കാക്കിയ £20 മില്യൺ അടയ്ക്കുന്നത് ഒഴിവാക്കാൻ അവളെ അനുവദിച്ചു.

മാധ്യമ വിവാദത്തിന് ശേഷം, ആഗോള വരുമാനത്തിന് താൻ യുകെ നികുതി നൽകുമെന്ന് മൂർത്തി പ്രസ്താവിച്ചു, ഈ വിഷയം “എന്റെ ഭർത്താവിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ” താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.

ഋഷിയെ വ്യക്തിപരമായി ബന്ധമില്ലെന്ന് ആരോപിച്ചു. ജൂലൈയിൽ തന്റെ പാർട്ടി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ മത്സരിക്കുമ്പോൾ, 2001-ലെ ഒരു ക്ലിപ്പ് ബിബിസി മിഡിൽ ക്ലാസ്സസ്: അവരുടെ ഉയർച്ചയും വ്യാപനവും എന്ന പരമ്പരയിൽ സുനക്കിന്റെ ഒരു ക്ലിപ്പ് വീണ്ടും ഉയർന്നു വന്നു.

“എനിക്ക് പ്രഭുക്കളായ സുഹൃത്തുക്കളുണ്ട്, എനിക്ക് ഉയർന്ന ക്ലാസിലെ സുഹൃത്തുക്കളുണ്ട്, എനിക്ക് തൊഴിലാളിവർഗത്തിലുള്ള സുഹൃത്തുക്കളുണ്ട്… ശരി, തൊഴിലാളിവർഗമല്ല,” സുനക് ക്ലിപ്പിൽ പറയുന്നു.

 

എമർജൻസി മിനി ബഡ്ജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് ചാൻസലർ ക്വാസി കാർട്ടെംഗ്. ഇൻകം ടാക്സ്,സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിലുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഇളവുകൾ പ്രകാരം ഇൻകം ടാക്സിന്റെ അടിസ്ഥാന നിരക്ക് 19 പെൻസായി കുറച്ചു. ഇത് ഏപ്രിൽ 2023 മുതൽ ആയിരിക്കും നടപ്പിലാവുക. കൂടാതെ ആദ്യമായി വീട് വാങ്ങുന്നവർക്ക് 450,000 പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. നിലവിൽ ഈ പരിധി 300,000 പൗണ്ട് ആയിരുന്നു. ഈ മാറ്റം ഇന്നുമുതൽ പ്രാബല്യത്തിൽ വരും.

150,000 പൗണ്ടിന്മേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്തുകളഞ്ഞു. നിലവിൽ 125,000 പൗണ്ട് വരെയുള്ള പ്രോപ്പർട്ടി വാല്യൂവിന് സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടിയിരുന്നില്ല. പുതിയ ബഡ്ജറ്റ് പ്രകാരം ഇത് 250,000 പൗണ്ട് ആയി ഉയർത്തി. 150,000 പൗണ്ടിനുമേൽ വരുമാനമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന 45 പെൻസ് ടാക്സ് നിരക്കും എടുത്ത് കളഞ്ഞിട്ടുണ്ട്. കോർപ്പറേഷൻ ടാക്സ് പത്തൊൻപത് ശതമാനത്തിൽ നിന്ന് ഇരുപത്തഞ്ചു ശതമായി ഉയർത്താനുള്ള നീക്കവും സർക്കാർ ഉപേക്ഷിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുതിച്ചുയരുന്ന പണപെരുപ്പത്തെ നേരിടാൻ വീണ്ടും പലിശ നിരക്ക് ഉയർത്തേണ്ടി വന്നേക്കാമെന്ന് യുഎസ് ഫെഡറൽ ഗവർണർ ക്രിസ്റ്റഫർ വാലർ മുന്നറിയിപ്പ് നൽകി. പലിശ നിരക്ക് വീണ്ടും 0 . 75 ശതമാനം ഉയരാനുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിലവിൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പണപെരുപ്പത്തെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.

കുതിച്ചുയരുന്ന പണപെരുപ്പ് നിരക്കിനെ പിടിച്ചുനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നേരത്തെ ഉയർത്തിയിരുന്നു . അടിസ്ഥാനപലിശനിരക്ക് 1.25 ശതമാനത്തിൽ നിന്ന് 1.75 ശതമാനമായാണ് ഉയർത്തിയത്. 1995 – ന് ശേഷം ഒറ്റയടിക്ക് ഏർപ്പെടുത്തിയ ഏറ്റവും കൂടിയ പലിശ നിരക്ക് വർദ്ധനയാണ് ഇത്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ നീങ്ങുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഗ്യാസ് വില കുതിച്ച് ഉയരുന്നതിനാൽ പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഗ്യാസ് വില 50 ശതമാനത്തോളം ഉയരുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന റിപോർട്ടുകൾ പുറത്തുവന്നിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുതിച്ചുയരുന്ന പണപെരുപ്പ് നിരക്കിനെ പിടിച്ചുനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തി. അടിസ്ഥാനപലിശനിരക്ക് 1.25 ശതമാനത്തിൽ നിന്ന് 1.75 ശതമാനമായാണ് ഉയർത്തിയത്. 1995 – ന് ശേഷം ഒറ്റയടിക്ക് ഏർപ്പെടുത്തിയ ഏറ്റവും കൂടിയ പലിശ നിരക്ക് വർദ്ധനയാണ് ഇത്. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ബ്രിട്ടൻ നീങ്ങുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. ഗ്യാസ് വില കുതിച്ച് ഉയരുന്നതിനാൽ പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ഗ്യാസ് വില 50 ശതമാനത്തോളം ഉയരുന്നത് സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന റിപോർട്ടുകൾ പുറത്തുവന്നിരുന്നു .

ശൈത്യകാലത്തെ വാർഷിക ഊർജ്ജ ബിൽ 3,615 പൗണ്ടിൽ എത്തുമെന്ന് എനർജി കൺസൾട്ടന്റായ കോൺ‌വാൾ ഇൻ‌സൈറ്റ് പ്രവചിച്ചിരുന്നു. ഈ ആഴ്ച നടത്തിയ വിശകലനത്തിൽ, യുകെ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചും (എൻഐഇഎസ്ആർ) പറഞ്ഞിരുന്നു.
പലിശനിരക്ക് കൂടുമ്പോൾ ബാങ്കുകളിൽ നിന്ന് പൊതുവിപണിയിലേക്ക് ഒഴുകുന്ന പണത്തിന്റെ അളവ് കുറയും. ഇത് നാണയപെരുപ്പം താഴാൻ സഹായിക്കും.

ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. റിസര്‍വ് ബാങ്ക് ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. 2022 ജൂലൈ ഒന്നുമുതലാണ് ഈ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ക്രഡിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ പ്രയോജനകരമാക്കാന്‍ ലക്ഷ്യമിട്ടുളളതാണ് ചട്ടങ്ങളിലെ മാറ്റങ്ങള്‍.

പുതിയ ക്രഡിറ്റ് കാര്‍ഡ് ചട്ടങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പെയ്മെന്റ് ബാങ്കുകള്‍, സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

ക്രഡിറ്റ് ഡബിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇടപാടുകാരുമായി ഏകപക്ഷീയമായി ഇടപെടാന്‍ കഴിയില്ലയെന്നതാണ് പുതിയ ക്രഡിറ്റ് കാര്‍ഡ് നിയമങ്ങളുടെ പ്രത്യേകത. പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ഇവയാണ്.

1. അനുമതിയില്ലാതെ ക്രഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതോ പുതുക്കുന്നതോ പുതിയ ചട്ടപ്രകാരം നിരോധിച്ചിട്ടുണ്ട്. അനുമതിയില്ലാതെ കാര്‍ഡ് ഇഷ്യൂ ചെയ്യുകയോ സ്വീകര്‍ത്താവിന്റെ അനുമതിയില്ലാതെ നിലവിലെ കാര്‍ഡ് പുതുക്കുകയോ ആക്ടിവേറ്റ് ചെയ്യുകയോ അതിന് പണമീടാക്കുകയും ചെയ്താല്‍ കാര്‍ഡ് നല്‍കിയ സ്ഥാപനം സ്വീകര്‍ത്താവിന് കാലതാമസമില്ലാതെ പണം തിരികെ നല്‍കണം. റീഫണ്ട് ചെയ്ത തുകയുടെ മൂല്യത്തിന്റെ ഇരട്ടി പിഴയായി നല്‍കേണ്ടിയും വരും.

2. ആരുടെ പേരിലാണോ കാര്‍ഡ് ഇഷ്യൂ ചെയ്തത് ആ വ്യക്തിക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓംപുട്സ്മാനെ സമീപിക്കാവുന്നതാണ്. പദ്ധതിയുടെ ചട്ടപ്രകാരം എത്ര രൂപ പിഴയായി ഈടാക്കണമെന്നത് ഓംപുട്സ്മാന് തീരുമാനിക്കാവുന്നതാണ്.

3. ഇഷ്യൂ ചെയ്ത കാര്‍ഡിന്, കാര്‍ഡ് വഴി ലഭിക്കുന്ന മറ്റ് ഉല്പന്നങ്ങള്‍ സേവനങ്ങള്‍ എന്നിവയ്ക്ക് ഉപഭോക്താവിന്റെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. കൂടാതെ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ക്ക് ഉപഭോക്താവിന്റെ സമ്മതത്തിനായി വിവിധ തരത്തിലുള്ള പ്രാമാണീകരണങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ മാര്‍ഗങ്ങളും ഉപയോഗിക്കാവുന്നതാണ്.

4. ഏത് വ്യക്തിക്കാണോ കാര്‍ഡ് ഇഷ്യൂ ചെയ്തത് അത് അയാള്‍ക്ക് കിട്ടാതിരിക്കുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഉപഭോക്താവിന്റെ സമ്മതമില്ലാതെ സംഭവിക്കുന്ന അത്തരം ദുരുപയോഗങ്ങള്‍ വഴിയുണ്ടാകുന്ന നഷ്ടങ്ങള്‍ കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനത്തിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കും. ആരുടെ പേരിലാണോ കാര്‍ഡ് ഇഷ്യൂ ചെയ്തിട്ടുളളത് അയാള്‍ ബാധ്യസ്ഥനായിരിക്കുന്നതല്ല.

5. കാര്‍ഡ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഉപഭോക്താവ് അത് ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായി കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനത്തിന് കാര്‍ഡ് ഉടമയുടെ സമ്മതത്തോടെ ഒ.ടി.പി ചോദിക്കാവുന്നതാണ്. കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാന്‍ സമ്മതം ലഭിച്ചിട്ടില്ലെങ്കില്‍ കാര്‍ഡ് ഇഷ്യൂ ചെയ്തവര്‍ സൗജന്യമായി ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതാണ്. ഇതിനായി ഉപഭോക്താവിന്റെ സ്ഥിരീകരണം വാങ്ങി ഏഴു ദിവസത്തിനുള്ളില്‍ അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കണം.

6. ക്രഡിറ്റ് കാര്‍ഡ് അപേക്ഷയ്ക്കൊപ്പം ഒരു പേജുള്ള സുപ്രധാന പ്രസ്താവന കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനം നല്‍കേണ്ടതുണ്ട്. ആ സ്റ്റേറ്റ്മെന്റില്‍ കാര്‍ഡുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍, അതായത് പലിശ നിരക്ക്, ചാര്‍ജുകള്‍ മറ്റ് വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. ക്രഡിറ്റ് കാര്‍ഡ് അപേക്ഷ തള്ളിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അപേക്ഷ തള്ളിയെന്നത് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനം രേഖാമൂലം അറിയിക്കണം.

7. പ്രധാനപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും എടുത്തുപറയുകയും ഉപഭോക്താവിന് പ്രത്യേകമായി നല്‍കുകയും ചെയ്യണം.

8. കാര്‍ഡ് നഷ്ടമായതിന്റെ പേരില്‍ അല്ലെങ്കില്‍ തട്ടിപ്പുകള്‍ കാരണം ഉണ്ടാകുന്ന ബാധ്യതകള്‍ കവര്‍ ചെയ്യാന്‍ ഒരു ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ക്ക് പരിഗണിക്കണിക്കാവുന്നതാണ്.

9. പുതിയ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട ക്രഡിറ്റ് വിവരങ്ങള്‍ കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനു മുമ്പ് ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല.

10. തങ്ങള്‍ നിയമിച്ച ടെലിമാര്‍ക്കറ്റര്‍മാര്‍ അതത് സമയത്ത് ടെലികോം റഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കാര്‍ഡ് ഇഷ്യൂ ചെയ്തവര്‍ ഉറപ്പുവരുത്തേണ്ടതാണ്. കാര്‍ഡ് ഇഷ്യൂ ചെയ്ത സ്ഥാപനത്തിന്റെ പ്രതിനിധികള്‍ രാവിലെ പത്തിനും വൈകുന്നേരം ഏഴിനും ഇടയില്‍ മാത്രമേ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ പാടുള്ളൂ.

RECENT POSTS
Copyright © . All rights reserved