Business

കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടിയുടെ ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി മമ്മൂട്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് ജോർജ്ജ് മാനുവലിന് മമ്മൂട്ടി ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ചിത്രമാണ് പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡിഎന്‍എഫ്ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡിഎന്‍എഫ്ടിയുടെ പിറവിക്ക് കാരണമായതെന്ന് സുഭാഷ് ജോർജ്ജ് മാനുവല്‍ പറഞ്ഞു.

ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മോഹന്‍ലാല്‍ ചിത്രമായ മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിനാണ് ലോകത്ത് ആദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് ജോർജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനിയാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.

ഇന്ത്യയുടെ ഓസ്‌കാര്‍ ഒഫീഷ്യല്‍ എന്‍ട്രി ആയ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി, സാറ്റലൈറ്റ് പകര്‍പ്പവകാശങ്ങള്‍ക്ക് പിന്നാലെ മറ്റൊരു സമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വര്‍ഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ ഡിഎന്‍എഫ്ടി അവകാശം കൂടി നേടാനാണ് ടെക് ബാങ്ക് മൂവീസ് ലണ്ടന്റെ നീക്കം.

ദുബായ് : ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ച് പ്രോപ്പർട്ടികൾ വാങ്ങുവാനും വിൽക്കുവാനും , ഹോട്ടലുകൾ ബുക്ക് ചെയ്യുവാനും , ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കുവാനും കഴിയുന്ന നിലയിലേക്ക് ദുബായിലെ ക്രിപ്റ്റോ കറൻസി വ്യവസായം പുരോഗമിക്കുകയാണ്. ദിർഹത്തിനും , ഡോളറിനും പകരം ക്രിപ്‌റ്റോ കറൻസികൾ നൽകികൊണ്ട് പ്രോപ്പർട്ടിക്കുള്ള പേയ്‌മെൻ്റ് രീതി സ്വീകരിക്കുക എന്ന ആശയം ദുബായ് സ്വീകരിക്കാൻ തുടങ്ങിയത് 2018 മുതലായിരുന്നു. നിലവിൽ, യുഎഇയിലെ ക്രിപ്‌റ്റോ ഉപയോക്താക്കൾക്ക് അംഗീകൃത റിയൽ എസ്റ്റേറ്റ് ഏജൻസികൾ വഴി പല ക്രിപ്റ്റോ കറൻസികൾ നൽകി വീടുകൾ, വില്ലകൾ, അപ്പാർട്ടുമെൻ്റുകൾ, കെട്ടിടങ്ങൾ എന്നിവ വാങ്ങാവുന്നതാണ്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒരു മികച്ച ബിസിനസ്സ് ഡെസ്റ്റിനേഷനാണ്. ലോകത്തെ ഏതൊരു സാങ്കേതിക വിദ്യയേയും ആദ്യം ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് UAE . അതുകൊണ്ട് തന്നെയാണ് മറ്റ് ഏത് ഗൾഫ് രാജ്യങ്ങളെക്കാളും വലിയ രീതിയിൽ വളർച്ച നേടാൻ UAE യ്ക്ക് കഴിഞ്ഞത്. ഇന്ന് മറ്റ് എല്ലാ ഗൾഫ് രാജ്യങ്ങളും UAE യെ മാത്യകയാക്കി വളരാനാണ് ശ്രമിക്കുന്നത്.

അതുകൊണ്ട് തന്നെ ലോകത്തെ മാറ്റി മറിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയ്നിനെയും, ക്രിപ്റ്റോ കറൻസികളെയും, WEB 3 യെയും , ആർട്ടിഫിഷ്യൽ ഇന്റലിജന്സിനെയും , ഡിസെൻട്രലൈസ്ഡ് ഫൈനാൻസിനെയും ഒക്കെ പൂർണ്ണമായും ഉപയോഗപ്പെടുത്തി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ഹബ്ബായി UAE മാറി കഴിഞ്ഞു.

ക്രിപ്റ്റോ കറൻസി മേഖലയിലെ വളർച്ച ഉപയോഗപ്പെടുത്തി നിരവധി അന്താരാഷ്ട്ര കമ്പനികളാണ് UAE യിൽ  ബിസിനസ്സുകൾ നടത്തുന്നത്. ഗൾഫ് മേഖലയിൽ ക്രിപ്റ്റോ കറൻസി റെഗുലേഷൻ ആദ്യമായി നടപ്പിലാക്കിയ രാജ്യം എന്ന നിലയിൽ നിയമപരമായ എല്ലാ സഹായങ്ങളും , സുരക്ഷയും UAE ഗവൺമെന്റ് ഈ വ്യവസായത്തിന് നൽകുന്നുമുണ്ട് .

ഇതിനോടകം ഓൺലൈനിലും ഓഫ് ലൈനിലുമായി അനേകം ഗവണ്മെന്റ് അംഗീകൃത ക്രിപ്റ്റോ എക്സ്ചേഞ്ചുകളാണ് യുഎയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ബാങ്കുകളിൽ നേരിട്ട് പോയി ഇടപാടുകൾ നടത്തുന്നതുപോലെ വിവിധ ബ്രാഞ്ചുകളിൽ നേരിട്ട് ചെന്ന് ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും വിൽക്കുവാനും എക്സ്ചേഞ്ച് ചെയ്യുവാനും ഒക്കെ ഇന്ന് UAE ൽ അവസരമുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ക്രിപ്‌റ്റോ കറൻസികൾക്ക് UAE ൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാത്തരം ബിസ്സിനസ്സുകളിലേയ്ക്കും ക്രിപ്റ്റോ കറൻസികളുടെ കടന്നു വരവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.പല രാജ്യങ്ങളും അവരുടെ നിലവിലുള്ള കറൻസികൾക്കൊപ്പം ക്രിപ്റ്റോ കറൻസികളെ ഔദ്യോഗിക കറൻസികളായി അംഗീകരിക്കാൻ ചർച്ചകൾ നടത്തുന്നതുകൊണ്ടും , എല്ലാ രാജ്യങ്ങളും ക്രിപ്റ്റോ റെഗുലേഷൻസ് നടത്താൻ തയ്യാറെടുക്കുന്നതുകൊണ്ടും അടുത്ത രണ്ട് വർഷങ്ങളിൽ പത്തിരട്ടിയായി ക്രിപ്റ്റോ വ്യവസായം വളരുമെന്നാണ് UAE പ്രതീക്ഷിക്കുന്നത്.

ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ഇന്ന് ക്രിപ്റ്റോ ലോകത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന രീതിയിലേക്ക് ലോക രാജ്യങ്ങൾ മാറുന്നതും , കുടുതൽ കൂടുതൽ ഗവൺമെന്റുകൾ ക്രിപ്റ്റോയ്ക്ക് അംഗീകാരം നൽകുന്നതും ഒക്കെ ക്രിപ്റ്റോ കറൻസികൾക്ക് ലോകത്ത് സ്വീകാര്യത വർദ്ധിപ്പിച്ചു. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം ദിനപ്രതി വർദ്ധിക്കുകയാണ്. ഇത് ബിസിനസ്സ്‌ പരമായും സാമ്പത്തികപരമായും കൂടുതൽ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് യു എ ഇ വിലയിരുത്തുന്നത്.  

മുംബൈ : 2023ലെ ഐപിഎല്ലിനിടെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവസ്‌കറിന്റെ ഷര്‍ട്ടില്‍ ഒപ്പുവച്ചതിന് സമാനമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ മറ്റൊരു ഓട്ടോഗ്രാഫ് കൂടി ചര്‍ച്ചയാകുന്നു. ഇത്തവണ ഒരു ക്രിക്കറ്റ് ആരാധകന് നല്‍കിയ ഒപ്പിന്റെ വീഡിയോയാണ് വൈറലാകുന്നത്. മലയാളിയും രാജ്യത്തെ പ്രമുഖ ക്രോസ് റിവാര്‍ഡ് പ്രോഗ്രാം ഐഡന്റിഫയര്‍ ആയ സിംഗിള്‍ ഐഡിയുടെ ഡയറക്ടറുമായ സുഭാഷ് മാനുവലിനാണ് ധോണിയുടെ എക്‌സ്‌ക്ലൂസീവ് ഓട്ടോഗ്രാഫ് ലഭിച്ചിരിക്കുന്നത്.

എനിഗ്മാറ്റിക് സ്‌മൈല്‍ പ്രമോട്ട് ചെയ്യുന്ന സിംഗിള്‍ ഐഡി വികസിപ്പിച്ചെടുത്ത ഒരു ആപ്പ് ധോണി അവതരിപ്പിച്ചു. ഈ ആപ്പിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് പേയ്‌മെന്റ് ലിങ്ക്ഡ് റിവാര്‍ഡ് സ്‌പേസുകളില്‍ റിവാര്‍ഡുകള്‍ നഷ്ടമാകുന്നതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ആപ്പ് അവതരണത്തിന് ശേഷം ധോണി ഒരു ചോദ്യോത്തര വേളയില്‍ പങ്കെടുക്കുകയും അതിനിടയില്‍ സുഭാഷ് തന്റെ ആവശ്യം ധൈര്യപൂര്‍വ്വം ഉന്നയിക്കുകയുമായിരുന്നു. ഇതിന്റെ ഇൻസ്റ്റഗ്രാം വീഡിയോയാണ് വൈറലായത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തൊഴിലാളികളെ കൂടുതൽ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി സ്ഥിരീകരിച്ച് ജോൺ ലൂയിസ്. റിപ്പോർട്ട് അനുസരിച്ച് ചില്ലറ വ്യാപാര പങ്കാളിത്തത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലികളാണ് ആദ്യം നഷ്‌ടമാവുക. പിരിച്ചുവിടലുകളോടൊപ്പം ഒഴിവ് സ്ഥാനങ്ങളിൽ ആളുകളെ സ്വീകരിക്കുകയും ഇല്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. ബിസിനസ്സിനെ ലാഭത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം. നിലവിൽ കമ്പനിയുടെ കീഴിലുള്ള സൂപ്പർമാർക്കറ്റുകൾ, ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകൾ, ഹെഡ് ഓഫീസുകൾ എന്നിവയിൽ 76,000 പേർ ജോലി ചെയ്യുന്നുണ്ട്.

തങ്ങളുടെ ഉപഭോക്തൃ ഓഫർ, സാങ്കേതികവിദ്യ, സ്റ്റോറുകൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി എന്ന് ജോൺ ലൂയിസിൻ്റെ വക്താവ് പറഞ്ഞു. എന്നാൽ ഇതിനായി തങ്ങൾക്ക് കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദാംശങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും തങ്ങളുടെ പാർട്ട്ണർമാർ ആയിരിക്കും മാറ്റത്തെ പറ്റി ആദ്യം അറിയിക്കുക എന്നും അദ്ദേഹം തൻെറ പ്രസ്താവനയിൽ പറഞ്ഞു. സമീപ വർഷങ്ങളിൽ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെയാണ് ജോൺ ലൂയിസ് കടന്നുപോകുന്നത്.

2023 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 234 മില്യൺ പൗണ്ടിൻ്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ നഷ്ടത്തിന് പിന്നാലെ ഈ വർഷം ജീവനക്കാരുടെ ബോണസ് റദ്ദാക്കുകയും 16 ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകളും നിരവധി സൂപ്പർമാർക്കറ്റുകളും അടച്ചുപൂട്ടുകയും ഒഴിവുകൾ വെട്ടികുറയ്ക്കുകയും ചെയ്‌തു. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ച തൊഴിലാളികളും ഊർജ്ജ, ചരക്ക് ചിലവുകളും ആണ് കമ്പനിയുടെ നഷ്ടത്തിന് കാരണമെന്ന് കമ്പനി പറയുന്നു.

പിരിച്ച് വിടൽ കത്തുകൾ ജീവനക്കാർക്ക് നൽകിയതിന് പിന്നാലെയാണ് വാർത്ത പുറത്തറിഞ്ഞത്. കമ്പനിയുടെ പുതിയ തീരുമാനം ജീവനക്കാരുടെ ഇടയിൽ വിമർശനത്തിന് കാരണമായിട്ടുണ്ട്. കമ്പനിയുടെ ഇൻ്റേർണൽ മെസ്സേജിങ് ബോർഡിൽ തൊഴിലാളികൾ വിമർശനവുമായി രംഗത്ത് വന്നു. പാർട്ട്ണർഷിപ്പ് കൗൺസിലിൻ്റെ അടിയന്തര യോഗം ഉടൻ ചേരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ഡിഎന്‍എഫ്ടിയെന്ന പുതിയ വരുമാനസ്രോതസ്

  • ഒടിടി റൈറ്റ്‌സ് വില്‍ക്കുന്നതു പോലെ ഡിഎന്‍എഫ്ടി റൈറ്റ്‌സ് വിറ്റും ഇനി നിര്‍മാതാക്കള്‍ക്ക് വരുമാനം നേടാം

  • ഡിഎന്‍എഫ്ടി സ്വന്തമാക്കുന്ന നിങ്ങൾക്കും വരുമാനം നേടാം
  • യുകെ മലയാളി തുടങ്ങിയ പുതുസംരംഭം ശ്രദ്ധേയമാകുന്നു

സിനിമയുമായി ബന്ധപ്പെട്ട് പുതിയൊരു വരുമാനസ്രോതസ് കൂടി തുറക്കുകയാണ്. ഒടിടി റൈറ്റ്‌സും സാറ്റ്‌ലൈറ്റ് റൈറ്റ്‌സുമെല്ലാം വിറ്റ് വരുമാനം നേടുന്നതുപോലെ ഡിഎന്‍എഫ്ടി റൈറ്റ്‌സും വിറ്റ് നിര്‍മാതാക്കള്‍ക്ക് പണമുണ്ടാക്കാം.  സിനിമാ വ്യവസായത്തിന് അധികവരുമാന സ്രോതസായി മാറുന്ന സാങ്കേതികവിദ്യയാണിത്. അതോടൊപ്പം എല്ലാ സിനിമ പ്രേമികൾക്കും സിനിമ കാണുന്നതോടൊപ്പം ഒരു വരുമാനം ഉണ്ടാക്കുവാനുള്ള അവസരം കൂടിയാണ് ഡിഎന്‍എഫ്ടി ഒരുക്കുന്നത്. എന്താണ് ഡിഎന്‍എഫ്ടി എന്നല്ലേ?

കലാമൂല്യവും സാമ്പത്തിക മൂല്യവും

ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കൺ അഥവാ ഡിഎന്‍എഫ്ടി അധിഷ്ഠിതമായി ലോകത്ത് ആദ്യമായി ഒരു പ്ലാറ്റ്‌ഫോം തുടങ്ങുകയാണ് സുഭാഷ് മാനുവല്‍ എന്ന മലയാളി സംരംഭകന്‍. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബനാണ് പ്ലാറ്റ്‌ഫോമില്‍ എത്തുന്ന ആദ്യ ചിത്രം.  ഒടിടി റൈറ്റ്‌സ് പോലെ, പ്രൊമോഷണല്‍ വീഡിയോസിന്റെയും സ്റ്റില്‍സിന്റെയുമെല്ലാം എന്‍എഫ്ടി റൈറ്റ്‌സാണ് ഞങ്ങള്‍ വാങ്ങുന്നത്. ഇതിലൂടെ സിനിമാ പ്രേമികളുടെ കമ്യൂണിറ്റിയുണ്ടാക്കുക എന്നതാണ് ലക്ഷ്യം. മലൈക്കോട്ടൈ വാലിബന്റെ സ്റ്റില്‍സിന്റെയും പ്രൊമോഷണല്‍ വിഡിയോസിന്റെയും എന്‍എഫ്ടി റൈറ്റ്‌സാണ് ഞങ്ങള്‍ വാങ്ങിയിരിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് അധിക വരുമാനസ്രോതസാണ് ഇത്-സുഭാഷ് മാനുവല്‍ പറയുന്നു.

എന്‍എഫ്ടികളെ കുറിച്ച് നമ്മള്‍ മുമ്പ് കേട്ടിട്ടുണ്ടാകും. എന്‍എഫ്ടികളില്‍ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഡിഎന്‍എഫ്ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ടെക് ബാങ്ക് മൂവീസ് ലണ്ടനാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍എഫ്ടിക്ക് ബദലായി ഈ വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.

വലിയ ബിസിനസ് സാധ്യതകള്‍

ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയും ക്രിപ്‌റ്റോകറന്‍സിയും ഉപയോഗപ്പെടുത്തി ഡിഎന്‍എഫ്ടിയിലൂടെ ആഗോള സിനിമാ വ്യവസായത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങളും സംഭവിക്കാന്‍ സാധ്യതയുണ്ട്. സിനിമാ നിര്‍മാതാക്കള്‍ക്കും സിനിമ പ്രേമികൾക്കും ഒരുപോലെ പുതിയ വരുമാനസ്രോതസ് തുറക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഒടിടി അവകാശത്തിന് സമാനമായി നിര്‍മാതാക്കള്‍ക്ക് ഡിഎന്‍എഫ്ടി അവകാശം വില്‍ക്കാം എന്നതിനപ്പുറത്തേക്ക് സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വലിയ മാറ്റങ്ങളുണ്ടാക്കാം.

ഡിഎന്‍എഫ്ടി അധിഷ്ഠിത വിനോദ ബിസിനസില്‍ ക്രിപ്‌റ്റോകറന്‍സിയും വാലറ്റുമെല്ലാം ഏറ്റവും നിര്‍ണായകമാണ്.  ഇന്ത്യയില്‍ 11.5 കോടി ക്രിപ്റ്റോ നിക്ഷേപകരുണ്ടെന്നാണ് ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ കുകോയിന്റെ 2022ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാധ്യതകളും സിനിമാ വ്യവസായത്തിന് ഉപയോഗപ്പെടുത്താം.

മലൈക്കോട്ടൈ വാലിബന്‍ എത്തുമ്പോള്‍

ലിജോ ജോസ് പല്ലിശേരി-മോഹന്‍ലാല്‍ ടീമിന്റെ  മലൈക്കോട്ടേ വാലിബന്റെ ഡിഎന്‍എഫ്ടി കമ്പനി സ്വന്തമാക്കി കഴിഞ്ഞു.  ചിത്രത്തിലെ ചില സവിശേഷമായ ഉള്ളടക്കങ്ങളുടെയും സ്റ്റില്‍സിന്റെയും നിര്‍മാണ വിഡിയോകളുടെയുമെല്ലാം അവകാശം ഇതില്‍ ഉള്‍പ്പെടും. ഡിഎന്‍എഫ്ടി പ്രോപ്പര്‍ട്ടി സ്വന്തമാക്കുന്നവര്‍ക്ക്, മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നത് ഉള്‍പ്പടെയുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താം. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ടെക് ബാങ്ക് മൂവീസാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. ആദ്യം പണം നല്‍കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും ഈ ഉള്ളടക്കങ്ങള്‍ ലഭിക്കുക. ഡിഎന്‍എഫ്ടി സ്വന്തമാക്കുന്നതിലൂടെ സിനിമയുടെ ഭാഗമായ പല ഇവന്റുകളിലും പങ്കെടുക്കാന്‍ സാധിക്കുമെന്നതും പ്രത്യേകതയാണ്.

ഡിഎന്‍എഫ്ടി പ്രോഡക്ടുകള്‍ വാങ്ങുന്നവരുടെയും അതില്‍ താല്‍പ്പര്യമുള്ളവരുടെയുമെല്ലാം ശൃംഖല ബ്ലോക്കുകളായി ലഭ്യമാകും. വാങ്ങുന്നവര്‍ക്ക് അത് വിറ്റ് കാശുണ്ടാക്കാനും സാധിക്കും.  വിനോദ പരിപാടികള്‍,  താരങ്ങള്‍ക്കൊപ്പമുള്ള ഇന്ററാക്ഷന്‍ തുടങ്ങിയവയ്ക്കുള്ള പ്രത്യേക പ്രവേശന പാസ് ആയും ഈ പ്രോപ്പര്‍ട്ടി ഉപയോഗിക്കാമെന്ന് സുഭാഷ് പറയുന്നു.  ഓരോ തവണ ഉപയോഗിക്കുമ്പോഴും ഒരു നിശ്ചിത തുക ഡിഎന്‍എഫ്ടി പ്രോപ്പര്‍ട്ടിയുടെ നിലവിലെ വിലയില്‍ നിന്നും കുറയും.  കുറയുന്ന തുക ബാക്കിയുള്ള ഡിഎന്‍എഫ്ടികളുടെ അസറ്റ് ബാക്കിങും വാല്യുവും കൂട്ടുകയും ചെയ്യും.

ഈ വര്‍ഷം മലയാളത്തിനു പുറമെ പ്രശസ്ത താരങ്ങളുടെ ഹിന്ദി,  തമിഴ്,  തെലുഗു, കന്നട സിനിമകളുടെ അവകാശം കൂടി നേടാനാണ് സുഭാഷിന്റെ കമ്പനിയുടെ നീക്കം.

സ്വന്തം ലേഖകൻ 

കൊച്ചി: സിനിമാ ആരാധകർ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസർ ലോഞ്ചിൽ പങ്കെടുക്കാൻ അവസരമൊരുക്കി ഡിഎൻഎഫ്ടി. ജനുവരി 18ന് ബോൾഗാട്ടി പാലസിൽ മോഹൻലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടിയിൽ ഡിഎൻഎഫ്ടി കരസ്ഥമാക്കിയ ആളുകൾക്ക് ദൃശ്യ വിരുന്നിൽ പ്രവേശനം നൽകുന്നു. ഇതിനായി www.dnft.global എന്ന വെബ്സൈറ്റിൽ ഡിഎൻഎഫ്ടി കരസ്ഥമാക്കാം.

ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎൻഎഫ്ടി. വെർച്വൽ ലോകത്ത് അമൂല്യമായ സൃഷ്ടികൾ സ്വന്തമാക്കാനുള്ള മാർഗമാണ് ഡിഎൻഎഫ്ടി. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന്റെ ഡിഎൻഎഫ്ടിയാണ് ലോകത്താദ്യമായി ഡിഎൻഎഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റിൽസും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎൻഎഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടൻ എന്ന കമ്പനിയാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിലെ ചില പോസ്റ്ററുകൾ ചിത്രങ്ങൾ, നിർമ്മാണ വീഡിയോ എന്നിവയും മറ്റു ചില പതിപ്പുകളും ഏതാനും ചിലർക്ക് മാത്രം ഒരു നിശ്ചിത വിലയിൽ സ്വന്തമാക്കാം.

ഈ ഡിഎൻഎഫ്ടി പ്രോഡക്ടുകൾ വാങ്ങുന്നവരുടെയും ആവശ്യക്കാരുടെയും ചെയിൻ ബ്ലോക്കുകളിൽ ലഭ്യമാകും. അവ മറ്റേതു പ്രൊഡക്റ്റുകളെയും പോലെ കൈമാറ്റം ചെയ്യുവാനും ലാഭമുണ്ടാക്കാനും സാധിക്കും. കൂടാതെ ഡിഎൻഎഫ്ടിയുടെ അനേകം വിനോദ പരിപാടികൾ, താരങ്ങൾക്കൊപ്പമുള്ള പ്രത്യേക ഇന്ററാക്ഷൻ തുടങ്ങിയവയ്ക്കുള്ള പ്രവേശന പാസ്സ് ആയും ഈ പ്രോപ്പർട്ടി ഉപയോഗിക്കാം. ഓരോ തവണ ഉപയോഗിക്കുമ്പോഴും ഒരു നിശ്ചിത തുക ഡിഎൻഎഫ്ടി പ്രോപ്പർട്ടിയുടെ നിലവിലെ വിലയിൽ നിന്നും കുറയും.

ലണ്ടൻ ആസ്ഥാനമായ ടെക് ബാങ്ക് മൂവീസ് എന്ന കമ്പനിയാണ് ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. കമ്പനിയുടെ ആദ്യ കരാറാണ് മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബനുമായി നടത്തിയത്. ചിത്രത്തിലെ എക്സ്‌ക്ലൂസ്സീവ് കണ്ടന്റുകളാണ് ഡിഎൻഎഫ്ടിയിലൂടെ ലഭിക്കുന്നത്. ഇന്ത്യയുടെ ഓസ്‌കാർ ഒഫീഷ്യൽ എൻട്രി ആയ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡിഎൻഎഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി, സാറ്റലൈറ്റ് പകർപ്പവകാശങ്ങൾക്ക് പിന്നാലെ മറ്റൊരു സാമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വർഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ അവകാശം കൂടി നേടാനാണ് ഡിഎൻഎഫ്ടി നീക്കം.

സ്വന്തം ലേഖകൻ 

മൊറോക്കോ : വഴികാട്ടി ജി20 യോഗം ,  ക്രിപ്റ്റോ വിപണിയിൽ സംഭവിച്ചതെന്ത് ?, എല്ലാം മാറ്റിമറിച്ച് മൊറോക്കോ യോഗം. ചെറിയൊരു ഇടവേളയിലെ അനിശ്ചിതത്വത്തിനു ശേഷം ക്രിപ്റ്റോ കറൻസികളെല്ലാം തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുകയാണ്. ക്രിപ്റ്റോയെ ലോകം പൂർണമായി അംഗീകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു. ക്രിപ്റ്റോ കറൻസി മേഖലയിൽ നിന്ന് അനിശ്ചിതത്വങ്ങളും ആശങ്കകളും ഒഴിയുകയാണോ? വിശദമായി പരിശോധിക്കാം…

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം തുടക്കത്തിൽ ക്രിപ്റ്റോ കറൻസികൾക്ക് എതിരായിരുന്നു. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി നോക്കി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർ ബി ഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. അവസാനം സുപ്രീം കോടതി തന്നെ ക്രിപ്റ്റോ കറൻസിക്കെതിരെയുള്ള നിരോധനം എടുത്തു കളഞ്ഞു. അങ്ങനെ ഇന്ത്യയിൽ‌ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി.

കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമില്ല, പണത്തിന് രൂപമില്ല, ഊഹക്കച്ചവടം, ചൂതാട്ടം… ക്രിപ്റ്റോ നാണയങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഒട്ടേറെയാണ്. ഇതിന്റയെല്ലാം മുൻപിൽ അടിപതറിയെങ്കിലും ക്രിപ്റ്റോ നാണയങ്ങൾ വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ. സമീപകാലത്തില്ലാത്ത സ്ഥിരത പ്രകടിപ്പിച്ചുകൊണ്ട് ക്രമാനുഗതമായി മുന്നേറുകയാണ് എല്ലാ ക്രിപ്റ്റോ നാണയങ്ങളും.

എന്താണ് ക്രിപ്റ്റോ കറൻസിയുടെ ഈ തിരിച്ചുവരവിന് പിന്നിൽ?

ക്രിപ്റ്റോ വിപണിയിൽ കഴിഞ്ഞുപോയത് ഒരു ‘ഒക്ടോബർ വിപ്ലവ’മാണെന്നു പറയാം. ലോകമാകെയുള്ള  വെല്ലുവിളികൾക്കിടയിലും ക്രിപ്റ്റോ വിപണി പതുക്കെ മുന്നേറുന്നുണ്ടായിരുന്നെങ്കിലും ഒക്ടോബറിലെ പെട്ടെന്നുള്ള ശക്തിപ്രകടനത്തിന്റെ കാരണം മൊറോക്കോയിൽ നടന്ന ഒരു യോഗമാണ്. ജി20 ഉച്ചകോടിയുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്കുകളുടെ തലവന്മാരും ചേർന്നതായിരുന്നു ആ യോഗം. ക്രിപ്റ്റോ കറൻസികൾക്കായി ഒരു സമവായരൂപരേഖ ഈ യോഗത്തിൽ അംഗീകരിക്കപ്പെട്ടു. ക്രിപ്റ്റോ കറൻസികളെ നിരോധിക്കുകയല്ല, കർശന നിയന്ത്രണത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുകയാണു വേണ്ടതെന്ന് അതിൽ അടിവരയിട്ടു പറയുന്നു. ഇത് ക്രിപ്റ്റോ വിപണിക്ക് സമ്മാനിച്ചത് മികച്ച ഉണർവാണ്.

ഇന്റർനെറ്റിന്റെ മൂന്നാം യുഗമായ വെബ്–3യിൽനിന്ന് ക്രിപ്റ്റോ നാണയങ്ങളെ അകറ്റിനിർത്താനാവില്ല എന്ന യാഥാർഥ്യം എല്ലാ ഭരണകൂടങ്ങളും തിരിച്ചറിഞ്ഞതോടു കൂടിയാണ് ക്രിപ്റ്റോ കറൻസികൾക്ക് ലോകത്ത് സ്വീകാര്യത വർദ്ധിച്ചത്.

ഒക്ടോബർ 13ന് മൊറോക്കോയില്‍ നടന്ന യോഗത്തിൽ ക്രിപ്റ്റോയ്ക്ക് അനുകൂലമായ തീരുമാനം വന്നതും, ക്രിപ്റ്റോ വിപണിക്ക് പ്രതീക്ഷയേകുന്ന ചില വാർത്തകൾ യുഎസിൽനിന്നു പുറത്തുവന്നതും ക്രിപ്റ്റോയുടെ കുതിപ്പിന് കരുത്തേകി. ഇതോടെ സംശയത്തോടെ ക്രിപ്റ്റോയെ കണ്ട എല്ലാ രാജ്യങ്ങളും ക്രിപ്റ്റോയിലേയ്ക്ക് കടന്നു വന്നതും ഇവയുടെ വിശ്വാസ്യതയും മൂല്യവും വർദ്ധിപ്പിച്ചു. അങ്ങനെ ഇടക്കാലത്തു മാറിനിന്ന നിക്ഷേപകർ മുഴുവനും ക്രിപ്റ്റോയിലേയ്ക്ക്  തിരിച്ചെത്തുകയും എല്ലാ ക്രിപ്റ്റോ നാണയങ്ങൾക്കും ഒരേപോലെ മികച്ച വളർച്ച ഉണ്ടാവുകയും ചെയ്തു.

അതോടൊപ്പം ക്രിപ്റ്റോ കറൻസിയെ നയിക്കുന്ന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിന് ദിനംപ്രതി വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമായി ക്രിപ്റ്റോ കറൻസികൾ മാറുമെന്നാണ് വിദഗ്ധർ കരുതുന്നത് . അതുകൊണ്ട് തന്നെ 2024 ൽ  വ്യക്തമായ ക്രിപ്റ്റോ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാനുള്ള അവസാന മിനുക്ക് പണികളിലാണ് മിക്ക ലോകരാജ്യങ്ങളും. അത് നടപ്പിലാക്കി കഴിഞ്ഞാൽ ക്രിപ്റ്റോയെ ലോകം പൂർണ്ണമായി അംഗീകരിക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത് .

കൊച്ചി:  ഓസ്കാർ എൻട്രി നേടിയ മലയാളം സിനിമയായ ടൊവിനോ തോമസിന്റെ സൂപ്പർഹിറ്റ് ചിത്രം ” 2018 ” ന്റെ DNFT പുറത്തിറങ്ങി. ഈ സിനിമയയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് തിങ്കളാഴ്ച ( 20 / 12 / 23 ) കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വച്ച്  ENTRY TO OSCAR WITH DNFT എന്ന പരിപാടി അരങ്ങേറിയിരുന്നു. സിനിമ – ബിസിനസ്സ് മേഖലയിൽ നിന്നുള്ള അനേകർ പങ്കെടുത്ത ഈ വേദിയിൽ വച്ചാണ് 2018 സിനിമയുടെ DNFT പുറത്ത് ഇറക്കിയത്.

ലണ്ടൻ ആസ്ഥാനമായ ടെക് ബാങ്ക് മൂവിസ്, സിംഗിൾ ഐ ടി എന്നിവർ ചേർന്നാണ് കൊച്ചിയിലെ മെറിഡിയനിൽ പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സംവിധായകൻ ഹരിഹരൻ, നിർമ്മാതാവ് വേണു കുന്നപ്പിള്ളി, സംവിധായകൻ ജൂഡ് ആൻറണി ജോസഫ്, അഭിനേതാക്കളായ നരേൻ തൻഹീറാം, ടെക് ബാങ്ക് മൂവീസ് മാനേജർ അഡ്വക്കേറ്റ് സുഭാഷ് മാനുവൽ, യുകെ ആസ്ഥാനമായ ഇ എസ് ഗ്ലോബൽ ഡയറക്ടർ അലക്സി പോൾ , നിർമ്മാതാവ് രാജേഷ് കൃഷ്ണ, ക്രിക്കറ്റ് താരം ബേസിൽ തമ്പി തുടങ്ങിയവർ പങ്കെടുത്തു.

DNFT എത്തുന്നതോടെ സിനിമാ ലോകത്ത് പുതിയ വഴികൾ തുറക്കുകയാണെന്ന് സംവിധായകൻ ഹരിഹരൻ പറഞ്ഞു. നേരത്തെ മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലേക്കോട്ടൈ വാലിബൻ്റെ DNFT പുറത്തിറക്കിയിരുന്നു.

200 കോടി രൂപ അടുത്ത സാമ്പത്തിക വർഷം DNFT യ്ക്കായി ടെക് ബാങ്ക് മൂവീസിൽ നിക്ഷേപിക്കുമെന്ന് ഇ എസ് ഗ്ലോബൽ ഡയറക്ടർ ടെലസ്കി പറഞ്ഞു. സിനിമാ നിർമ്മാണ രംഗത്തേക്ക് ഉടൻ പ്രവേശിക്കുമെന്ന് ടെക് ബാങ്ക് മൂവീസ് ഉടമ അഡ്വക്കേറ്റ് സുഭാഷ് മാനുവൽ പ്രഖ്യാപിച്ചു. തുടർന്ന് ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടി, ഫ്ലവേഴ്സ് ടിവി താരങ്ങൾ അവതരിപ്പിച്ച നൃത്ത ഹാസ്യ പരിപാടികൾ എന്നിവയും അരങ്ങേറി.

സ്വന്തം ലേഖകൻ 

കൊച്ചി : ചലച്ചിത്ര-ടിവി വ്യവസായം എല്ലായ്‌പ്പോഴും നൂതനാശയങ്ങളാലും പുതിയ സാങ്കേതികവിദ്യകളാലും നയിക്കപ്പെടുന്ന ഒരു മേഖലയാണ്. ഈ മേഖലയിലെ ഏറ്റവും വിപ്ലവകരമായ നേട്ടവുമായി, ജനുവരി 25 ന് റിലീസിന് ഒരുങ്ങുന്ന മോഹൻലാലിന്റെ സിനിമയായ ” മലൈക്കോട്ടൈ വാലിബൻ “ മുന്നേറുന്നു. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന “മലൈക്കോട്ടൈ വാലിബൻ” എന്ന സിനിമയ്ക്ക് വേണ്ടിയാണ് ലോക സിനിമ ചരിത്രത്തിൽ ആദ്യമായി DNFT നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഐതിഹാസിക വേഷമിട്ട ഇതിഹാസ നടൻ മോഹൻലാലാണ് DNFT യുടെ ആദ്യ ടോക്കൺ സ്വയം മൈൻ ചെയ്തത് .

സിനിമാ പ്രേമികൾക്ക് ലോകമെമ്പാടുമുള്ള വിനോദ വ്യവസായത്തിൽ പങ്ക് ചേരുവാനും, റിവാർഡുകൾ ഉപയോഗിക്കുവാനുമായി ഒരു എക്സ്ക്ലൂസീവ് DNFT ശേഖരമാണ് അവതരിപ്പിച്ചിരിക്കുന്നത്. DNFT യിലെ ഗവേർണ്ണൻസ്സ് വോട്ടിംഗ് റൈറ്റ്സ് ആരാധകരെ ശാക്തീകരിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങളെ ഒഴിച്ചുകൂടാനാവാത്ത ശക്തിയാക്കി മാറ്റുവാനും പ്രാപ്‌തമാണ്.

DNFT ടോക്കൺ വാങ്ങി സൂക്ഷിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും ട്രേഡ് ചെയ്യുവാനും , ഇവയുടെ ഉടമകൾക്ക് മാത്രം വാഗ്ദാനം നൽകുന്ന ഡീലുകൾക്ക് ഉപയോഗിക്കുവാനും കഴിയും. അതുപോലെ തന്നെ മറ്റ് ക്രിപ്റ്റോ ടോക്കണുകളിലേയ്ക്ക് മാറ്റുവാനും , വിറ്റ് ക്യാഷ് ആക്കുവാനും , സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി നടക്കുന്ന സെലിബ്രെറ്റി ഇവന്റുകളിലും , അവാർഡ് ഷോകളിലും ഒക്കെ ഉപയോഗപ്പെടുത്തുവാനും കഴിയുമെന്നത് ഈ DNFT യുടെ മാത്രം പ്രത്യേകതയാണ്. ബോളിവുഡും ഹോളിവുഡും ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ടിക്കറ്റുകൾ യുകെ അടക്കമുള്ള രാജ്യങ്ങളിൽ വാങ്ങിക്കുവാനും സാധിക്കുന്നതാണ്.

ലോകവ്യാപകമായി ഉപയോഗപ്പെടുത്തുന്ന ബ്ലോക്ക്ചെയിനായ ബൈനാൻസ് സ്മാർട് ചെയിനിലാണ് DNFT പുറത്ത് ഇറക്കിയിരിക്കുന്നത്. DNFT യുടെ കലാമൂല്യത്തിനൊപ്പം സാമ്പത്തിക മൂല്യം വർദ്ധിപ്പിക്കുന്നതിനായി DNFT യെ മിന്റ് ചെയ്യാൻ ഉപയോഗിച്ച BNB കോയിൻ ഡീസെൻട്രലൈസ്സായി DeFi യിൽ സൂക്ഷിച്ചിരിക്കുന്നു. പരമാവധി മൈൻ ചെയ്യാവുന്ന DNFTയുടെ എണ്ണം 50 ലക്ഷം മാത്രമാണെന്നതും, ബേർണിംഗിലൂടെ DNFT യുടെ എണ്ണം കുറയുന്നതും വിപണിയിലെ ഡിമാൻഡ് ആൻഡ് സപ്ലൈയെ നിയന്ത്രിച്ചു നിർത്തുന്നു.

മറ്റ് NFT കളിൽ നിന്ന് വ്യത്യസ്‍തമായി വ്യക്തമായ അനേകം ഉപയോഗങ്ങളുമായാണ് ഈ DNFT കടന്നു വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ മേഖലയ്ക്കും, വാങ്ങി സൂക്ഷിക്കുന്നവർക്കും ഇത് ഒരു പോലെ ഗുണം ചെയ്യും.

DNFT മൈൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക…

കൂടുതൽ വിവരങ്ങൾക്ക് 00447872067153 എന്ന വാട്സ് ആപ് നമ്പരിൽ ബന്ധപ്പെടുക..

സ്വന്തം ലേഖകൻ  

ലണ്ടൻ : ഒന്നിന് പുറകെ ഒന്നായി അനേകം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുവാൻ തയ്യാറെടുക്കുന്നു. മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ വളരെ നേരത്തേ തന്നെ ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കൊയിനിനെ സ്വന്തം കറൻസിയായി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗികമായി ഡോളറും ബിറ്റ്കൊയ്‌നുമാണ്‌ നിലവിൽ എൽ സാൽവഡോറിന്റെ കറൻസികൾ. ബ്രസീൽ 2017 മുതൽ തന്നെ ക്രിപ്റ്റോ കറൻസികൾ ട്രേഡ് ചെയ്യുന്ന രാജ്യമായിരുന്നു.  ഇതേ തുടർന്ന് അർജന്റീനയും ക്രിപ്റ്റോയിലേയ്ക്ക് നീങ്ങുവാനുള്ള നടപടികൾ പ്രഖ്യാപിച്ചിരുന്നു . ഇപ്പോൾ കൊളംബിയയും , ബ്രസീലും ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തുവാനുള്ള നടപടികൾ ആരംഭിച്ചു. അങ്ങനെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എല്ലാം തന്നെ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളായി മാറുകയാണ്.

അതിന്റെ ഭാഗമായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്തിന്റെ പദ്ധതികളിൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും അതിന്റെ നേട്ടങ്ങളും പരിശോധിക്കാൻ ഒരു കൂട്ടം ബ്ലോക്ക്ചെയിൻ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തി. JAN3 സിഇഒ സാംസൺ മോവ്, മാർക്കറ്റിംഗ് ഡയറക്ടർ റൗൾ വെലാസ്‌ക്വസ്, CMO എഡ്വിൻ റിവാസ്, RSK ലാബ്‌സ് സഹസ്ഥാപകൻ ഡീഗോ ഗുട്ടറസ്, ബിംഗ്‌എക്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് കൺസൾട്ടന്റ് ക്രിസ്റ്റ്യൻ ക്വിന്റേറോ, ട്രോപികസ് സഹസ്ഥാപകൻ മൗറീസിയോ ടൊവാരസ് എന്നിവരുൾപ്പെടെ വിവിധ ബ്ലോക്ക്ചെയിൻ വിദഗ്ദ്ധർ ഈ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.

ആരോഗ്യ , ബില്ലിംഗ്, ലാൻഡ് രജിസ്ട്രി തുടങ്ങിയ മേഖലകളിലും ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുവാനും , ജനകീയ മേഖലകളിലെ തൊഴിൽ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിന് ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ഉപയോഗിക്കുന്നതിനെക്കുറിച്ചും പെട്രോ സൂചന നൽകി. ഈ നൂതന സാങ്കേതിക വിദ്യ ജനങ്ങളുടെ അഭിവൃദ്ധി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.

അതോടൊപ്പം ബ്രസീലിയൻ സെനറ്റ് ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾക്ക് നികുതി ചുമത്തുന്ന നിയമം പാസാക്കി, ക്രിപ്റ്റോ കറൻസി വരുമാനത്തിന് 15% നികുതി ഈടാക്കുന്ന നിയമമാണ് ബ്രസീൽ പാസാക്കിയത്. വിദേശ നാണയ വിനിമയം ഉപയോഗിച്ച് നടത്തിയ ക്രിപ്‌റ്റോകറൻസി വാങ്ങലുകൾക്ക് നികുതി ചുമത്തുന്നതിനുള്ള നിയമം ബ്രസീലിയൻ സെനറ്റ് പാസാക്കി. ക്രിപ്‌റ്റോകറൻസി വാങ്ങലുകൾ ഉൾപ്പെടെ, വിദേശത്ത് നിക്ഷേപം നടത്തുന്ന ബ്രസീലുകാർക്ക് ബാധകമായ ചില നികുതികൾ നിർവചിക്കുന്ന ബിൽ 4,173/2023 ബ്രസീലിയൻ സെനറ്റ് അംഗീകരിച്ചു.

നിങ്ങൾ ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved