നെടുമങ്ങാട് സ്വദേശിനിയായ യുവതിയെ അമ്പലമുക്കിന് സമീപത്തെ ചെടിക്കടയില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൊടും കുറ്റവാളി. തമിഴ്‌നാട്ടില്‍ ഇരട്ടക്കൊലകേസില്‍ പ്രതിയായ രാജേന്ദ്രനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്രന്‍. കേസില്‍ വിചാരണ തുടങ്ങും മുന്‍പ് ഡിസംബറിലാണ് രാജേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്.
പേരൂര്‍ക്കടയിലെ ഹോട്ടലില്‍ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ജോലിക്കെത്തിയത്.
തമിഴ്‌നാട്ടിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് രാജേന്ദ്രന്‍. മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്നാണ് രാജേന്ദ്രനെ പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
കങ്ങഴ മുണ്ടത്താനത്ത് ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം പേഴ്സും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. സംഭവത്തിൽ അന്വേഷിക്കാനെത്തിയ പോലീസിനെയും ഇരുവരും കൈകാര്യം ചെയ്യും ചെയ്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ കറുകച്ചാൽ സ്റ്റേഷനിലെ മൂന്നു പോലീസുകാർ ചികിത്സയിലാണ്.
സംഭവത്തിൽ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. മുണ്ടത്താനം പൂതുക്കുഴിയിൽ 65കാരനായ പ്രസാദ് ആണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുണ്ടത്താനത്തിന് സമീപമായിരുന്നു സംഭവം. മുണ്ടത്താനത്തുനിന്ന് ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസാദ്.
മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു, പ്രസാദിന്റെ ഓട്ടോ തടഞ്ഞുനിർത്തിയ ശേഷം ആക്രമിക്കുകയും പോക്കറ്റിൽനിന്ന് 5000 രൂപയടങ്ങിയ പേഴ്സ് തട്ടിയെടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രസാദ് വിവരം കറുകച്ചാൽ പോലീസ് സ്റ്റേഷനിലറിയിച്ച ശേഷം പാമ്പാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി ഒൻപതരയോടെ കറുകച്ചാൽ പോലീസ് ബിജുവിന്റെ വീട്ടിലെത്തി.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പിടികൂടുന്നതിനിടയിൽ സി.പി.ഒ. വിനീത് ആർ.നായരുടെ കൈയിൽ കടിച്ചു. മറ്റുള്ള പോലീസുകാർ ചേർന്ന് ബിജുവിനെ കീഴടക്കുകയായിരുന്നു. പട്ടികക്കഷണവുമായെത്തിയ മഞ്ജു സി.പി.ഒ.മാരായ പി.ടി.ബിജുലാൽ, ബിബിൻ ബാലചന്ദ്രൻ എന്നിവരെയും ആക്രമിച്ചു. വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ച ബിജുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയാണുണ്ടായത്. പോലീനെ ആക്രമിച്ചതിന് മഞ്ജുവിനെതിരേ മണിമല പോലീസും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് കറുകച്ചാൽ പോലീസും കേസെടുത്തു.
ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നതിന് പോംവഴി തേടിയെത്തിയ ഗര്‍ഭിണിയായ യുവതിയുടെ നെറ്റിയില്‍ മന്ത്രവാദി ആണിയടിച്ചു കയറ്റി. പാകിസ്താനിലെ പെഷാവറിലാണ് സംഭവം. യുവതിയുടെ നെറ്റിയില്‍ തുളഞ്ഞു കയറിയ രണ്ടിഞ്ച് നീളമുള്ള ആണി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വീട്ടില്‍ വെച്ച് പൊടുന്നനെ യുവതി ബോധരഹിതയായതോടെയാണ് കുടുംബം ഇവരെ വടക്കുപടിഞ്ഞാറന്‍ പെഷാവറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റലില്‍ എത്തിക്കുന്നത്. നെറ്റി തുളഞ്ഞു കയറിയ ആണി പറിച്ചെടുക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ലെന്നും ആശുപത്രിയിലെത്തിക്കുമ്പോള്‍ യുവതി വേദനയില്‍ പുളയുകയായിരുന്നുവെന്നും ഡോ.സുലൈമാന്‍ ഡോണ്‍ പത്രത്തിനോട് പറഞ്ഞു.
നിലവില്‍ മൂന്ന് പെണ്‍കുട്ടികളുടെ അമ്മയാണ് യുവതി. നാലാമത്തേത് ആണ്‍കുട്ടിയല്ല എങ്കില്‍ ബന്ധം ഉപേക്ഷിക്കുമെന്ന് ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. അള്‍ട്രാസൗണ്ടില്‍ പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞതോടെയാണ് യുവതി ആണ്‍കുഞ്ഞിനെ പ്രസവിക്കാനുള്ള വഴി തേടി മന്ത്രവാദിയുടെ അടുത്തെത്തുന്നത്. ഇയാള്‍ പരിഹാരമെന്ന് വിശ്വസിപ്പിച്ച് ആണിയടിച്ച് കയറ്റുകയായിരുന്നു. തലയോട്ടിയുടെ കുറച്ച് ഉള്ളിലേക്ക് ആണി തുളഞ്ഞു കയറിയെങ്കിലും തലച്ചോറിന് പരിക്കില്ല.
സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനും യുവതിയെ കൗണ്‍സിലിംഗിന് വിധേയയാക്കാനും ക്യാപിറ്റല്‍ സിറ്റി പോലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. യുവതിയുടെ ഭര്‍ത്താവിനെതിരെയും കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
കാമുകന്റെ ഭാര്യയായ 30 കാരിയെയും നാലു കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തിൽ 32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു സ്വദേശിയായ പ്രതി കൊല്ലപ്പെട്ട യുവതിയുടെ ബന്ധുവാണ്. പ്രതിയുടെയും ഇരയുടെയും പേര് ലക്ഷ്മി എന്നാണ്. ഞായറാഴ്ച പുലർച്ചെയാണ് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗർ പ്രദേശത്ത് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്.
ഇരയുടെ മക്കളായ കോമള (8), രാജ് (10), കുനാൽ (5) എന്നിവരും അനന്തരവനായ ഗോവിന്ദയും (13) ആണ് കൊല്ലപ്പെട്ടത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വ്യാപാരിയായ ഗംഗാറാമുമായി പ്രതി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
ഞായറാഴ്ച പുലർച്ചെ 12.45 ഓടെ ഇരുചക്രവാഹനത്തിൽ അരിവാളുമായി പ്രതി ഗംഗാറാമിന്റെ വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കൊലപാതകം നടത്തിയ ശേഷം ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ഗംഗാറാം ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.
“ആദ്യം കൊലപാതകത്തിൽ ഗംഗാറാമിനെയാണ് സംശയിച്ചത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ല. സംഭവം നടക്കുമ്പോൾ ഇയാൾ ഹൈദരാബാദിലായിരുന്നു. എന്നാൽ ഗംഗാറാമും ലക്ഷ്മിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് മനസ്സിലായി. പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ഗംഗാറാമിന്റെ വീടിന് സമീപമുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തപ്പോൾ, ലക്ഷ്മി (പ്രതി) തന്റെ വാഹനവുമായി രാത്രി വൈകി അവിടെയെത്തിയെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു,” -ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
മോഷണത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് വരുത്തിത്തീർക്കാൻ പ്രതി വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. “എന്നിരുന്നാലും, കുട്ടികളും കൊല്ലപ്പെട്ടതിനാൽ, ഈ കേസിൽ വ്യക്തിപരമായ വൈരാഗ്യമുണ്ടെന്ന് ഞങ്ങൾ സംശയിച്ചു. വീട്ടിൽ അതിക്രമിച്ചു കയറിയതായി കണ്ടെത്താത്തതിനാൽ വീട്ടുകാർക്ക് പരിചിതമായ ആരെങ്കിലും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾ സംശയിച്ചു.- പൊലീസ് വ്യക്തമാക്കി.
പ്രതി പലപ്പോഴും ഗംഗാറാമിന്റെ വീട്ടിൽ വന്നിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ഇയാൾ ഒഴിവാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗംഗാറാമിന്റെ ഭാര്യയും ഈ ബന്ധത്തിൽ നിന്ന് മാറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിൽ പ്രകോപിതനായ പ്രതി ഗംഗാറാമിന്റെ ഭാര്യയെ തലയ്ക്കടിച്ചും തലയണ കൊണ്ട് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ബഹളത്തിനിടെ വീട്ടിലെ നാല് കുട്ടികളിൽ രണ്ട് പേർ ഉണർന്ന് തങ്ങളെ ഉപദ്രവിക്കരുതെന്ന് പ്രതിയോട് അപേക്ഷിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ ഉറങ്ങിക്കിടക്കുകയായിരുന്ന അവരെയും മറ്റ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തി. മൈസൂരുവിലേക്ക് പോകുന്നതിന് മുമ്പ് പ്രതി വീട്ടിൽ നിന്ന് കുറച്ച് ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച പ്രതി വലിച്ചെറിഞ്ഞ ആയുധം സമീപത്തെ കനാലിൽ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിൽ നേരിട്ടോ അല്ലാതെയോ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കടം വാങ്ങിയ തുക തിരികെ നൽകാത്തതിന്റെ പേരില് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ശേഷം, സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി. നന്നാട്ടുകാവ് സ്വദേശി നസീമാണ് (32) ക്രൂരമർദ്ദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. അതേസമയം, ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പോത്തൻകോട് സ്വദേശിയായ ഷുക്കൂർ എന്നയാളുടെ നേതൃത്വത്തിലാണ് മർദ്ദനമെന്നാണ് വിവരം.
ഇന്നലെ വൈകിട്ട് മൂന്നോടെ പോത്തൻകോട്ടാണ് സംഭവം നടന്നത്. ഷുക്കൂർ അടക്കമുള്ള നാലംഗ സംഘം ഓട്ടോയിലെത്തി സുഹൃത്തിന്റെ കടയിൽ ഇരിക്കുകയായിരുന്ന നസീമിനെ വിളിച്ചിറക്കി സംസാരിച്ചശേഷം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ചങ്ങാതിമാരാണെന്ന് കരുതി കടയിലുണ്ടായിരുന്നവരും ശ്രദ്ധിച്ചില്ല.
എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും നസീം തിരിച്ചുവരാതിരുന്നതോടെ ബന്ധുക്കൾ അന്വേഷണം തുടങ്ങിയിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം നസീമിനെ വട്ടപ്പാറയ്ക്ക് സമീപത്ത് കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു.ഇതിനുശേഷം സമീപത്തെ പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിയിട്ടു. അവശനായപ്പോൾ നസീമിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
പിന്നീട് എങ്ങനെയോ രക്ഷപ്പെട്ട നസീം ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിലായ നസീമിനെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോത്തൻകോട് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ കസ്റ്റഡിയിലായത്.
തെക്ക് പടിഞ്ഞാറന്‍ ഇറാനില്‍ പതിനേഴുകാരിയായ ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് തെരുവിലിറങ്ങി ഭീതി പടര്‍ത്തി. അഹ്വാസ് സ്വദേശിയായ യുവാവാണ് പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യ മോണയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ തലയുമായി ഇയാള്‍ തെരുവിലൂടെ നടക്കുന്ന വീഡിയോ രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്.
യുവാവും ഇയാളുടെ സഹോദരനും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇരുവരെയും ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയതായി ലോക്കല്‍ പോലീസിനെ ഉദ്ധരിച്ച് സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. സംഭവം വലിയ രീതിയില്‍ വാര്‍ത്തയായതോടെ പ്രമുഖരടക്കം സാമൂഹിക-നിയമ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
അവഗണനയുടെ ഇരയാണ് മോണയെന്നും എല്ലാവരും കുറ്റകൃത്യത്തിന് ഉത്തരവാദികളാണെന്നും ഇറാനിലെ പ്രശസ്ത ചലച്ചിത്ര സംവിധായിക തഹ്‌മിനെ മിലാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു മനുഷ്യജീവിയാണ് തലയറുക്കപ്പെട്ടതെന്നും കൊലപാതകി അതില്‍ എത്ര അഭിമാനം കൊള്ളുന്നുവെന്ന് നോക്കുവെന്നും പല പ്രബുദ്ധ മാധ്യമങ്ങളും ചൂണ്ടിക്കാട്ടി. ഇറാനില്‍ സ്ത്രീകളുടെ വിവാഹപ്രായം പന്ത്രണ്ടില്‍ നിന്ന് പതിമൂന്നാക്കണമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരകൃത്യങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
പന്ത്രണ്ടാം വയസ്സിലാണ് മോണ വിവാഹിതയാകുന്നത്. ദമ്പതികള്‍ക്ക് മൂന്ന് വയസ്സുള്ള മകനുണ്ട്. യുവാവ് തലയുമായി നടക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് റോക്‌ന എന്ന വെബ്‌സൈറ്റ് അധികൃതര്‍ പൂട്ടിച്ചു.
നടിയും തെലുങ്ക് ബിഗ് ബോസ് താരവുമായ സരയു അറസ്റ്റില്‍. ഗണപതി ബപ്പ മോറിയ എന്ന് പാടിക്കൊണ്ട് മദ്യപിയ്ക്കുന്ന വീഡിയോയ്‌ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. സരയു പങ്കുവച്ച വീഡിയോ ഏറെ വിവാദമായിരുന്നു.
ഹിന്ദു മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകളും രംഗത്തെത്തിയിരുന്നു. സിര്‍സില്ല ജില്ലാ വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക് ഈ വീഡിയോ കണ്ടതോടെയാണ് സരയുവിന് എതിരെ നിയമ നടപടി സ്വീകരിച്ചത്.
ഹിന്ദു മതത്തെ അപമാനിക്കും വിധമുള്ള വീഡിയോ ചെയ്ത സരയുവിന് എതിരെ നിയമ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് അശോക് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസ് ഹൈദരബാദിലെ ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിന് ശേഷം സരയുവിനെ അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയായ സരയു ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ അവസരം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു എന്നാണ് നടി ആരോപണം ഉന്നയിക്കുന്നത്. സംവിധായകനിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത് എന്ന് ഇവർ വ്യക്തമാക്കി. അഭിനയിക്കാൻ ഒരുപാട് താല്പര്യമുള്ള വ്യക്തിയാണ് താൻ. പക്ഷേ ഈ അനുഭവത്തോടെ അത് പാതിവഴിയിൽ അവസാനിപ്പിച്ചു എന്നും ഇവർ വ്യക്തമാക്കി.
നടിയും മോഡലുമായ ദെലാലി മിസ്പാ ആണ് ഈ ആരോപണം ഉന്നയിച്ചത്. എസ് വി ടി വി എന്ന ആഫ്രിക്കൻ ചാനലിലാണ് ഇവർ പ്രതികരണം നടത്തിയത്. ഒരു രംഗത്തിനായി തയ്യാറെടുക്കാൻ തന്നോട് അയാൾ ആവശ്യപ്പെട്ടു. സെറ്റിൽ പോകുന്നതിനു മുൻപ് തനിക്ക് അയാൾ ഹസ്തദാനം നൽകി.
തൻറെ കയ്യിൽ അയാൾ എന്തോ വെച്ചതായി താൻ മനസ്സിലാക്കി. അതൊരു കോണ്ടം ആയിരുന്നു. ഇത് എന്തിനു വേണ്ടിയാണ് എന്ന് താൻ അന്വേഷിച്ചു. അത് കൈയിൽ വയ്ക്കൂ, ഷൂട്ട് കഴിഞ്ഞു ഹോട്ടലിൽ വച്ച് കാണാം എന്ന് അയാൾ മറുപടി പറഞ്ഞു. സെറ്റിൽവെച്ച് സംവിധായകൻ ലൈംഗികത വേണമെന്ന് തുറന്നു പറഞ്ഞതായും ഇവർ ആരോപിച്ചു.
ആവശ്യം നിരസിച്ചപ്പോൾ അയാൾ തൻറെ വേഷം മറ്റൊരാൾക്ക് നൽകി. നടി വ്യക്തമാക്കുന്നു. ലോകമെമ്പാടും ഇത്തരത്തിൽ ചൂഷണങ്ങൾക്ക് ശ്രമിക്കാറുണ്ട്. മീറ്റു മൂവ്മെൻറ് ഇങ്ങനെയുള്ള പല ആരോപണങ്ങളും ലോകത്തിനു മുന്നിൽ എത്തിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വീണ്ടും അന്വേഷണത്തിന്. നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്‌ന സുരേഷിന് ഇഡി സമന്‍സ് അയച്ചു. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം.
മുഖ്യമന്ത്രിയെ കുടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തന്റെ ഓഡിയോ ശിവശങ്കറിന്റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചില്‍. ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്വപ്ന സുരേഷിന്റെ വിവാദ വെളിപ്പെടുത്തല്‍.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്നായിരുന്നു എം ശിവശങ്കര്‍ ആത്മകഥയില്‍ പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജന്‍സികള്‍ കരുതി. കേസില്‍ താനാണ് കിംഗ് പിന്‍ എന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന സഹായം ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നു.
അമ്പലമുക്കിൽ ചെടികൾ വിൽക്കുന്ന നഴ്സറിയിൽ ജീവനക്കാരി കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.നെടുമങ്ങാട് കരിപ്പൂര്‍ ചാരുവള്ളി കോണത്ത് വീട്ടിൽ വിനീത (38) ആണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്.
കടയ്ക്കുള്ളിൽ ചെടിച്ചട്ടികൾ ഇരിക്കുന്നതിനു സമീപത്താണ് ഇവരുടെ മൃതദേഹം ടാർപോളിൻ കൊണ്ട് ഭാഗികമായി മൂടിയ നിലയിൽ കണ്ടെത്തിയത്.പിടിവലികൾ നടന്ന ലക്ഷണം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
നാലു പവനോളം വരുന്ന സ്വർണമാല നഷ്ടപ്പെട്ടിരിക്കുന്നതും കഴുത്തിൽ ആഴത്തിൽ കുത്തേറ്റ മുറിവുകൾ കണ്ടെത്തിയതും ഇതിലേക്കാണു വിരൽ ചൂണ്ടുന്നത്.കടയുടെ സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നും മറ്റൊരു വീട്ടിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്ന് വിശദമായി പരിശോധിക്കും.
വിനീതയുടെ ഭർത്താവ് കുറച്ചുനാൾമുമ്പ് മരിച്ചു. രണ്ട് മക്കളാണ് ഇവർക്കുള്ളത്.തൃപ്തികരമായ കുടുംബപശ്ചാത്തലമാണ് ഇവർക്കുള്ളതെന്നും മറ്റു പ്രശ്നങ്ങളൊന്നും കുടുംബപരമായി ഇല്ലെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
മരിച്ചുകിടന്ന സ്ഥലത്തുനിന്ന് ഇവരുടെ ഒരു ബാഗും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്.അതേസമയം പ്രാഥമിക പരിശോധനയിൽ അസ്വഭാവികമായ രീതിയിൽ യാതൊരു കോളും ഇവരുടെ മൊബൈൽ ഫോണിലേക്ക് വന്നിട്ടില്ല എന്നാണ് സൂചന.
ഇന്നലെ രാവിലെ പത്തു മണിയോടുകൂടി കടയിൽ ഒരാളെത്തി ഇവരെ അന്വേഷിച്ചിരുന്നുവെന്നും കാണാത്തതിനാൽ കടയുടെ ഉടമസ്ഥനോട് വിവരങ്ങൾ വിളിച്ചു ചോദിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ചെടികൾ വാങ്ങാനെത്തിയ ആളാണ് ഇയാൾ എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
രാവിലെ കടയിൽ എത്തിയ ശേഷം ചെടികൾ നനച്ചു കൊണ്ടിരുന്ന ഇവരെ മണിക്കൂറുകൾക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ആഘാതത്തിലാണ് ഇപ്പോഴും പരിസരവാസികൾ.അമ്പലമുക്കിലും ഇവർക്ക് ശത്രുക്കൾ ഒന്നുമില്ലെന്നും നല്ല രീതിയിലുള്ള പെരുമാറ്റമായിരുന്നു ഇവരുടേതെന്നുമാണ് പരിസരവാസികളും പറയുന്നത്.
നഴ്സറിക്ക് സമീപത്ത് താമസിക്കുന്ന കൂടുതൽ പേരുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.സമീപത്തെ കച്ചവട സ്ഥാപനത്തിലുള്ള ആൾക്കാരുടെ വിശദമായ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും.ഒരു വർഷത്തിനു മുമ്പാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നഴ്സറിയിൽ ഇവർ ജോലിക്ക് എത്തുന്നത്.
ഭർത്താവ് മരണപ്പെട്ടതോടെ കുടുംബഭാരം ഇവരുടെ ചുമലിലായി. എല്ലാദിവസവും സ്വന്തം വീടായ നെടുമങ്ങാട് നിന്ന് പോയി വരികയാണ് ചെയ്യുന്നത്.നഴ്സറിയിൽ മൂന്നു ജീവനക്കാർ ഉണ്ടെങ്കിലും അവധിദിവസങ്ങളിൽ ഒരാൾ മാത്രമേ വരാറുള്ളൂ.
രാവിലെ മുതൽ ചെടികൾക്ക് വെള്ളം നനയ്ക്കുന്നത് പരിസരവാസികൾ കണ്ടിരുന്നു. എന്നാൽ ഉച്ചയോടുകൂടി ഇവരുടെ മരണവാർത്തയാണ് ജനങ്ങൾ അറിയുന്നത്.
ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ട് നിന്നു, ഒടുവിൽ കണ്ടെത്തുന്നത് നഴ്സറി ഫാമിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹം…യുവതിയുടെ മരണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ ! ഒരു വർഷത്തിനു മുമ്പാണ് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നഴ്സറിയിൽ ഇവർ ജോലിക്ക് എത്തുന്നത്.
ഭർത്താവ് മരണപ്പെട്ടതോടെ കുടുംബഭാരം ഇവരുടെ ചുമലിലായി. എല്ലാദിവസവും സ്വന്തം വീടായ നെടുമങ്ങാട് നിന്ന് പോയി വരികയാണ് ചെയ്യുന്നത്.നഴ്സറിയിൽ മൂന്നു ജീവനക്കാർ ഉണ്ടെങ്കിലും അവധിദിവസങ്ങളിൽ ഒരാൾ മാത്രമേ വരാറുള്ളൂ.
രാവിലെ മുതൽ ചെടികൾക്ക് വെള്ളം നനയ്ക്കുന്നത് പരിസരവാസികൾ കണ്ടിരുന്നു. എന്നാൽ ഉച്ചയോടുകൂടി ഇവരുടെ മരണവാർത്തയാണ് ജനങ്ങൾ അറിയുന്നത്.കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായതും സ്വർണമാല നഷ്ടപ്പെട്ടതും കഴുത്തിൽ കണ്ടെത്തിയ മറ്റുള്ള അടയാളങ്ങളും കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
പോലീസിന്റെ അന്വേഷണവും ഈ വഴിക്ക് തന്നെയാണ്. കേസിന് ഉപയുക്തമായ രീതിയിൽ സിസിടിവി ദൃശ്യങ്ങൾ ഒന്നും ഇതുവരെ ലഭിക്കാത്തത് തിരിച്ചടിയായിട്ടുണ്ട്.വരുംദിവസങ്ങളിൽ പരിസരവാസികൾ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പേരൂർക്കട പോലീസ് അറിയിച്ചു.
സംഭവമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.