പളളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് സംഘടിച്ചവരെ നീക്കാന്‍ പൊലീസ് ശ്രമം. പിറവം പള്ളിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പൊലീസ് പള്ളിയുടെ അകത്ത് കയറാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് വിശ്വാസികള്‍ അറിയിച്ചു.
പിറവം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി.
വടകര സ്വദേശിയായ കുട്ടിയെയാണ് മാളില്‍ മറനന്ന് കുടുബം വീട്ടിലേക്ക് പോയത്. കോഴിക്കോട്ടെ ഹൈലറ്റ് മാലില്‍ ശനിയാഴ്ചയാണ് സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങവെയാണ് കുടുംബം അഞ്ചു വയസ്സുകാരിയെ മാളില്‍ മറന്നു. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയതായിരുന്നു സംഘം. എട്ട് കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിയെ ഉമ്മയും ബന്ധുക്കളുമെത്തി വനിതാ സ്റ്റേഷനില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
വീട്ടിലെത്തിയ ഇവര്‍ കുട്ടി കൂടയില്ലായെന്ന് അറിയുന്നത് പൊലീസ് വിളിക്കുമ്പോളാണ്. കുട്ടിയുടെ പിതാവ് വിദേശത്തായതിനാല്‍ സഹോദരിയുടെ കൂടെയാണ് ഷോപ്പിങ് മാളിലെത്തിയത്. രാത്രി 11-ന് മാള്‍ അടയ്ക്കുമ്പോള്‍ സുരക്ഷ ജീവനക്കാരാണ് കുട്ടയെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ വനിത ഹെല്‍പ് ലൈനില്‍ വിവരമറിയിച്ചു. പൊലീസെത്തി വിവരം അന്വേഷിച്ചപ്പോള്‍ കുട്ടിക്ക് സ്‌കൂളിന്‍റെ പേരുമാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ.
ഇതേതുടര്‍ന്ന് കുറ്റ്യാടി എസ്.ഐ. സ്‌കൂളിലെ അധ്യാപകര്‍ വഴി കുട്ടിയുടെ പിതാവിന്‍റെ സഹോദരന്‍റെ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു.പൊലീസ് കുട്ടിയുടെ പിതാവിന്റെ സഹോദരനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് ഷോപ്പിങ് കഴിഞ്ഞ് സംഘം വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് കുട്ടി കാറില്‍ ഇല്ലാത്തവിവരം ഇവര്‍ അറിയുന്നത്.
നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതി തേടി സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങി. ജോലിയും നഷ്ടപരിഹാരവും നൽകാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിപ്രഷധിച്ചാണ് സമരം. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും ജീവിക്കാൻ വഴിയില്ലാത്തതിനാലാണ് സമരമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു.
ഒരു തെറ്റും ചെയ്യാതെ ഒരു നിമിഷം കൊണ്ട് ജീവിതം നഷ്ടമായതാണ് ഇവർക്ക്. ഒപ്പമുണ്ടാകുമെന്ന് പറഞ്ഞവർ കയ്യൊഴിഞ്ഞതോടെയാണ്, ഭർത്താവ് നഷ്ടമായ വേദന മാറും മുൻപ് കുഞ്ഞുങ്ങളുമായി അധികാരികളുടെ മുന്നിലെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.
ഒരു മാസം മുൻപാണ് വാഹനത്തിന് ഗതാഗത തടസം സൃഷ്ടിച്ചെന്ന കാരണം പറഞ്ഞ ഡിവൈ.എസ്.പി ഹരികുമാർ സനലിനെ തളളിയിട്ട് കൊലപ്പെടുത്തിയത്. പൊലീസുകാരനാൽ കൊല്ലപ്പെട്ടത് കൊണ്ട് തന്നെ ഭാര്യക്ക് സർക്കാർ ജൊലി നൽകണമെന്ന് ഡി.ജി.പി ഗുപാർശ ചെയ്തിരുന്നു. സഹായം തേടി വിജി രണ്ട് തവണ മുഖ്യമന്ത്രിയെ കണ്ടു. മൂന്ന് മന്ത്രിമാർ വീട്ടിലെത്തി ഉറപ്പ് നൽകി. പക്ഷെ കേസും ബഹളവും അവസാനിച്ചതോടെ സർക്കാർ എല്ലാം മറന്നു. പ്രതിപക്ഷ നേതാവ് സമരപന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
23 ലക്ഷത്തിന്റെ കടബാധ്യതയുള്ളപ്പോൾ വരുമാനമെല്ലാം നിലച്ച കുടുംബം ജപ്തി ഭീഷണിയിലാണ്. അതിനാൽ സർക്കാർ സഹായിച്ചില്ലങ്കിൽ നിരാഹാര സമരമാണ് ഈ കുടുംബത്തിന്റെ അടുത്ത വഴി.
ലോകം ചുറ്റാൻ ഇറങ്ങിത്തിരിച്ച മകളുടെ തിരോധാനത്തിൽ സഹായമഭ്യർഥിച്ച് ഒരച്ഛൻ. ഇംഗ്ലണ്ടിലെ എസെക്സിൽ നിന്നാണ് ഗ്രേസ് മിലെൻ(22) യാത്ര തിരിച്ചത്. എന്നാൽ ഓക്‌ലാൻഡിലെത്തിയ ശേഷം ഗ്രേസിനെ കാണാതാവുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മുതൽ ഒരു വിവരവുമില്ലെന്ന് അച്ഛൻ ഡേവിഡ് പറയുന്നു. കാണാതാകുന്നതിന് തൊട്ടുമുൻപ് ഒരു പുരുഷനൊപ്പം ഗ്രേസ് ഓക്‌ലാൻഡിലെ ആഡംബര ഹോട്ടലിലെത്തിയതായി പൊലീസ് പറയുന്നു.
എസെക്സിൽ അറിയപ്പെടുന്ന സമ്പന്നന്മാരിൽ ഒരാളാണ് ഡേവിഡ് മിലൻ. മകളുടെ യാത്രകളോടുള്ള ഇഷ്ടം അറിയാവുന്ന ഡേവിഡ് ലോകം ചുറ്റാനുള്ള ആഗ്രഹത്തിന് എതിരൊന്നും പറഞ്ഞിരുന്നില്ല. ഡിസംബർ ഒന്നിന് ശേഷം മകളെപ്പറ്റി വിവരമില്ലാതായതോടെ ഡേവിഡ് പൊലീസിൽ വിവരമറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയെങ്കിലും മെസേജ് അയച്ച് കുടുംബവുമായി ബന്ധപ്പെടുന്ന ആളാണ് ഗ്രേസെന്ന് ഡേവിഡ് പറയുന്നു. ഗ്രേസിന് എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയിലാണ് കുടുംബം.
ഓക്‌ലാൻഡിലെ സിറ്റി ലൈഫ് ഹോട്ടലിലാണ് ഗ്രേസിനെ അവസാനമായി കണ്ടത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഗ്രേസിനൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കൊലക്കേസില്‍ മുങ്ങി നടന്ന പ്രതി പായിപ്പാട് നാലുകോടി പുളിമൂട്ടില്‍ കൊല്ലംപറമ്പല്‍ റോയിയെ (48) 12 വര്‍ഷത്തിനു ശേഷം പിടികൂടാനുള്ള തുമ്പു കിട്ടിയത്‌ഫേസ്ബുക്കില്‍ വന്ന വെറുമൊരു ലൈക്ക്. റോയി നാട്ടില്‍ നിന്നു മുങ്ങിയപ്പോള്‍ കൂടെ കൊണ്ടുപോയ യുവതിയുടെ ഒരു ലൈക്കാണ് പോലീസിന് തുന്പായത്. പ്രീതി എന്ന യുവതി ലീന ജോസഫ് എന്നു പേരുമാറ്റി റോയിയോടൊപ്പം കൊടൈകനാലില്‍ താമസിച്ചു വരികയായിരുന്നു. ബന്ധുവിന്റെ വിവാഹ ഫോട്ടോ ഫെയ്‌സ് ബുക്കില്‍ കണ്ട് യുവതി ലൈക്കടിച്ചു.
ലൈക്കടിച്ച യുവതിയുടെ അവ്യക്തമായ ചിത്രം കണ്ട് വീട്ടുകാര്‍ക്ക് സംശയം തോന്നി. പഴയ കേസുകള്‍ അന്വേഷിക്കുന്നതിനിടെയാണ് വിവാഹവും ഫോട്ടോയും ഫേസ്ബുക്കിലും പ്രചരിച്ചത്. പണ്ട് വീടുവിട്ട യുവതിയുടെ അതേ ഛായയുള്ളയാളുടെ ലൈക്കില്‍ സംശയം തോന്നിയ ബന്ധുക്കള്‍ വിവരം കേസ് അന്വേഷിക്കുന്ന പോലീസിന് കൈമാറി.
പോലീസ് സൈബര്‍ സെല്‍ അന്വേഷണത്തില്‍ ഫോണ്‍ നമ്പര്‍ കിട്ടി. ഈ നമ്പര്‍ പോലീസ് നിരീക്ഷണ വലയത്തിലാക്കി. തിരുവനന്തപുരത്തുള്ള ചില ബന്ധുക്കളെ വിളിക്കാറുണ്ടെന്നു മനസിലാക്കി. പിന്നീട് ലൊക്കേഷന്‍ നോക്കിയപ്പോള്‍ കൊടൈക്കനാല്‍ എന്നു കണ്ടു. അങ്ങനെയാണ് പോലീസ് അന്വേഷണം കൊടൈക്കനാലിലേക്ക് നീട്ടിയത്. കൊടൈക്കനാലില്‍ പോലീസ് സംഘം എത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. യുവതി സ്ഥിരം വിളിക്കുന്ന നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റോയിയുടെ നമ്പര്‍ കിട്ടിയത്.
മലമ്പ്രദേശത്തുള്ള കോളനിയാണ് ലൊക്കേഷന്‍ കാണിച്ചത്. തുടര്‍ന്നാണ് അവിടെയത്തി റോയിയെ പിടികൂടിയത്. റോയി ഒളിവില്‍ പോകുമ്പോള്‍ രണ്ടു യുവതികളെയും കൂടെ കൂട്ടിയിരുന്നു. ഇതില്‍ ഒരാള്‍ കൊടൈക്കനാലില്‍ വച്ച് ഒരു തമിഴനൊപ്പം ഒളിച്ചോടിയെന്ന് പോലീസ് പറഞ്ഞു. രണ്ടു യുവതികളെയും രണ്ടുതവണയായാണ് കൊണ്ടുപോയത്. അതിനാല്‍ യുവതികള്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. ആദ്യം റോയി മദ്രാസിലേക്കാണ് പോയത്.
പിന്നീട് കൊടൈക്കനാലിലേക്ക് പോയപ്പോഴാണ് രണ്ടാമത്തെ യുവതിയെ കൂട്ടിയത്. രണ്ടുപേരെയും കൊടൈക്കനാലില്‍ രണ്ടിടത്താണ് താമസിപ്പിച്ചത്. കൊടൈക്കനാലില്‍ ഗൈഡ് ജോലി ചെയ്തുവന്ന റോയി അപകടം മണത്ത് പിന്‍മാറുകയായിരുന്നു. തൃക്കൊടിത്താനം സ്വദേശി ലാലനെ കൊന്ന കേസിലെ പ്രതിയാണ് റോയി. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
തൃശൂർ മലാക്കയില്‍ ഇന്നലെ രാത്രി വീടിനകത്തുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു കുട്ടികൾ വെന്തു മരിച്ചു. ആച്ചക്കോട്ടിൽ ഡാന്റേഴ്സന്‍റെ മക്കളായ രണ്ട് വയസുകാരി സെലസ്മിയയും പത്ത് വയസുകാരന്‍ ഡാൻഫലീസുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഡാന്റോസ്, ഭാര്യ ബിന്ദു , മൂത്ത മകള്‍ സെലസ്ഫിയ എന്നിവരെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊട്ടിത്തെറിയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യനിഗമനം.
എന്നാൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്ന് അയല്‍വാസി വര്‍ഗീസ് പറഞ്ഞു. അപകടത്തിന് പത്തു മിനിറ്റ് മുന്‍പാണ് ഈ വീട്ടില്‍ നിന്ന് വര്‍ഗീസ് മടങ്ങിയത്. മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡാന്‍റേഴ്സണ് പൊള്ളലേറ്റതെന്നും വര്‍ഗീസ് പറഞ്ഞു.
സംഭവം പാചകവാതകം ചോര്‍ന്നുണ്ടായ തീപിടുത്തംമൂലമെന്ന് പൊലീസ്. വെള്ളം ചൂടാക്കാന്‍ കത്തിച്ച ഗ്യാസ് അടുപ്പില്‍ തീ കെട്ടുപോയപ്പോള്‍ പാചക വാതകം കിടപ്പമുറിയിലേക്ക് പരന്നുവെന്നാണ് നിഗമനം.
ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയ്ക്കുപുറകിലായി പുറത്ത് പാചകവാതക അടുപ്പില്‍ വെള്ളം ചൂടാക്കിയിരുന്നു. കാറ്റില്‍ തീ കെട്ടപ്പോള്‍ പാചകവാതകം മുറിയിലേക്ക് പരന്നു. പിന്നീട്,അടുപ്പില്‍ വീണ്ടും തീ കൊളുത്തിയപ്പോള്‍ പൊട്ടിയതാകാമെന്ന്സംശയിക്കുന്നു. കുറ്റുമുക്ക് സാന്ദീപനി സ്കൂളിലെ വിദ്യാര്‍ഥി ഡാന്‍ഫെലിസ്, സഹോദരി രണ്ടു വയസുള്ള സെലസ്മിയ എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. ഈ പിഞ്ചുസഹോദരങ്ങള്‍ കിടന്നുറങ്ങുന്പോഴായിരുന്നു ദുരന്തം.
അച്ഛന്‍ ഡാന്റേസ് കിടപ്പുമുറിയുടെ പിന്നിലായി കാര്‍ കഴുകയായിരുന്നു. ഈ കാര്‍ ഓടിച്ചിരുന്നതാകട്ടെ പാചകവാതകത്തിലും. സംഭവം നടന്ന ഉടനെ നിലവിളി കേട്ട് പാഞ്ഞെത്തിയ അയല്‍വാസി വര്‍ഗീസ് തീ ആളിക്കത്തുന്നതും കുട്ടികള്‍ നിലവിളിക്കുന്നതുമാണ് കണ്ടത്. മക്കളെ രക്ഷിക്കാന്‍ ഡാന്റേസ്ശ്ര മിച്ചെങ്കിലും കഴിഞ്ഞില്ല. അമ്മ ബിന്ദുവും മക്കളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഫൊറന്‍സിക് വിദഗ്ധരും പൊലീസും വിശദമായ പരിശോധന നടത്തി. സംഭവം നടന്ന ഉടനെ പലനിഗമനങ്ങളാണ് പുറത്തുവന്നത്. ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചു. ഷോര്‍ട് സര്‍ക്യൂട്ടുമൂലം തീപിടുത്തമുണ്ടായി. തുടങ്ങി പല നിഗമനങ്ങള്‍. ഇതൊന്നും ശരിയല്ലെന്ന് സമഗ്രമായ പരിശോധനയില്‍ വ്യക്തമായി. പൊള്ളലേറ്റ ഡാന്റേസിന്റേയും ഭാര്യ ബിന്ദുവിന്റേയും മൊഴികള്‍ പൊലീസ് വീഡിയോയില്‍ പകര്‍ത്തി. മൂത്തമകള്‍ നിസാര പരുക്കുകളോടെ ആശുപത്രി വിട്ടു. പൊള്ളലേറ്റ ദമ്പതികളെ കൊച്ചി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പെൺകുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത് സ്വന്തം അച്ഛൻ തന്നെ. 16 തവണ പിതാവ് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
പിതാവും മാതാവും മൂത്ത സഹോദരനും അടങ്ങുന്ന പെണ്‍കുട്ടിയുടെ കുടുംബം കണ്ണൂരിലെ പരിസരത്ത് പല ഇടങ്ങളിലായി വാടക വീടുകളിലായിരുന്നു താമസം, പെണ്‍കുട്ടി പിതാവിനോടായിരുന്നു’ കൂടുതല്‍ അടുപ്പം കാണിച്ചിരുന്നത്. ഇത് മുതലെടുത്താണ് പതിമൂന്നാമത്തെ വയസില്‍ പിതാവാണ് പെണ്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടിയുടെ നഗ്നത കാണാന്‍ ഇയാള്‍ കുളിമുറിയില്‍ ദ്യാരമുണ്ടാക്കി വച്ചിരുന്നു. മകളുടെ പോക്കില്‍ സംശയം തോന്നിയ മാതാവ് പെണ്‍കുട്ടിയെ മുറിയില്‍ ഇട്ട് പൂട്ടിയിരുന്നു എന്നാല്‍ പിതാവ് മുറി തുറന്ന് ഇംഗിതത്തിന് വിധേയമാക്കുമായിരുന്നു. 16 തവണ പിതാവ് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത് പഠിക്കുന്ന സമയത്ത് കുട്ടി ഒരാളുടെ കൂടെ ഒളിച്ചോടുകയും ചെയ്തിരുന്നു. പഠിച്ച രണ്ട് സ്കൂളില്‍ നിന്നും കുട്ടിയെ പുറത്താക്കിയിരുന്നുഇപ്പോള്‍ മൂന്നാമത്തെ സ്കൂളിലാണ് പഠിക്കുന്നത്.
ഇതിനിടയിലാണ് നവംബര്‍ 13ന് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഫെയ്‌സ്ബുക്കിലൂടെ അഞ്ജന എന്ന പേരിൽ പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രതികള്‍ക്ക് കാഴ്ചവെയ്ക്കുകയുമായിരുന്നു. പിന്നീട് ഈ ബലാത്സംഗദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി.
പെണ്‍കുട്ടിയുടെ നഗ്നവീഡിയോ കൈയിലുണ്ടെന്നു പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് കൂട്ടബലാല്‍സംഗത്തിന്റെ വിവരങ്ങള്‍ പുറത്തായത്. തുടര്‍ന്ന് കണ്ണൂര്‍ വനിതാ സെല്‍ സിഐക്കു പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നത് തളിപ്പറമ്ബ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്ക് റഫര്‍ ചെയ്തു. ഇക്കഴിഞ്ഞ നവംബര്‍ 13നും 19നും പറശ്ശിനിക്കടവിലെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ഏകദേശം ഇരുപതിലേറെ പേര്‍ തന്നെ വിവിധയിടങ്ങളില്‍വച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. പറശ്ശിനിക്കടവ് ലോഡ്ജിലെ കൂട്ടബലാത്സംഗത്തിന് പുറമേ മറ്റിടങ്ങളില്‍വച്ച് സ്വന്തം പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുമായി ഫെയ്‌സ്ബുക്ക് സൗഹൃദം സ്ഥാപിച്ച സ്ത്രീയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുള്‍പ്പെടെ പത്തോളംപേര്‍ വിവിധകേസുകളിലായി ഉടന്‍ അറസ്റ്റിലായേക്കും.
16കാരിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഴയങ്ങാടി ജസിന്ത സ്വദേശി കെ.വി സന്ദീപ് (31), കുറുമാത്തൂര്‍ ചാന്തിക്കരി സ്വദേശിയും നടുവില്‍ വിവാഹം കഴിച്ച് താമസിക്കുന്നയാളുമായ ഇ.പി.ഷംസുദ്ദിന്‍ (37), നടുവില്‍ സ്വദേശി കിഴക്കെപ്പറമ്ബില്‍ അയൂബ്(32), ശ്രീകണ്ഠാപുരം പരിപ്പായിലെ വി.സി ഷബീര്‍ (36) പറശ്ശിനിക്കടവിലെ പറശിനി പാര്‍ക്ക് ലോഡ്ജ് മാനേജര്‍ പവിത്രന്‍ (38) എന്നിവരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ് പി.കെ.വി.വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്.
പവിത്രനെ പ്രതികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തതിനാണ് അറസ്റ്റ് ചെയ്തത്.മറ്റ് ‘നാല് പ്രതികളാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 15 കേസുകളിലായി 19പ്രതികളാണ് നിലവില്‍ ഉള്ളത്.വടക്കാഞ്ചേരി സ്വദേശി വൈശാഖ്, തളിയില്‍ സ്വദേശിനിഖില്‍, ആന്തൂരിലെ സലീം, നിവിന്‍, മൃതുല്‍ ആന്തൂര്‍, മാട്ടൂലിലെ ജിതിന്‍ എന്ന ജിത്തു, രണ്ട് തൃശ്ശൂര്‍ സ്വദേശികള്‍ എന്നിവര്‍ കസ്റ്റഡിയില്‍ ഉണ്ട്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോൾ പിതാവാണ് ആദ്യമായി പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്.ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ദിനേശന്‍, എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, ദിനേശന്‍, എ.എസ് ഐമാരായ അനില്‍ ബാബു, ഗണേശന്‍, സീനിയര്‍ സി.പിഒ സത്യന്‍, സി.പി.ഒമാരായ സുരേഷ് കക്കറ, ബിനീഷ്, സിന്ധു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. 19 കേസുകളില്‍ മൂന്നെണ്ണം കൂട്ടബലാല്‍സംഗവും , ഒബതെണ്ണം ബലാല്‍സംഗവും, മൂന്ന് ലൈഗിക പീഡനവുമായാണ് കേസെടുത്തത്.
പറശിനിക്കടവിലെ ലോഡ്ജിലെ പീഡനം കൂട്ടബലാല്‍ സംഗത്തിനാണ് പൊലിസ് കേസെടുത്തത്കുടിയാന്‍മല, എടക്കാട്, പഴയങ്ങാടി, എന്നിവിടങ്ങളില്‍ ഓരോ കേസും, വളപട്ടണം പൊലിസ് സ്റ്റേഷനില്‍ അഞ്ചും കേസുകളാണ് പീഡനവുമായി ബന്ധപ്പെട്ട് എടുത്തത്.മിഥുന്‍, ജിത്തു എന്നിവര്‍ മാട്ടൂലില്‍ വച്ചും, സലിം പൈതല്‍മലയില്‍ വച്ചും വൈശാഖ്, നിഖില്‍ എന്നിവര്‍ കോള്‍ മൊട്ടയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്.
പറശിനിക്കടവിലെ ലോഡ്ജകളില്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായി പൊലിസിന് വിവരം ലഭിച്ച പ്രകാരം മുഴുവന്‍ ലോഡ്ജ കളിലും പൊലീസ് നോട്ടിസ് നല്‍കി. ഈ കേസില്‍ കസ്റ്റഡിയിലുള്ള ഡിവൈ എഫ് ഐ ‘ നേതാവ് നിഖില്‍ തളിയില്‍ ചൊവ്വാഴ്ച പറശിനിക്കടവിലെ പീഡനം നടന്ന പറശിനി പാര്‍ക്കിലേയ്ക്ക് ഡിവൈ എഫ് ഐ യുടെ നേതൃത്യത്തില്‍ പ്രതിക്ഷേധ പ്രകടനത്തിന് നേതൃത്യം നല്‍കിയിരുന്നു പറശിനിക്കടവിലെ മൃദുല്‍ ആന്തൂറിന്റെ നേതൃത്യത്തില്‍ ആണ് ഫെയിസ് ബുക്കില്‍ അഞ്ജന എന്ന പേരില്‍ ഐ.ഡി. ഉണ്ടാക്കി പെണ്‍കുട്ടിയെ വശീകരിച്ചത്.
ഭാര്യയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്ന പരാതിയും യുവതി ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ നല്‍കിയിട്ടുണ്ട്. സിന്തീ നിവാസിയാണ് യുവതി. താന്‍ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഭര്‍ത്താവ് ശാരീരിക പീഡനത്തിനിരയാക്കുകയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. യുവതി ബലാത്സംഗത്തിനും ഭര്‍ത്താവിനെതിരെ പരാതി നല്‍കി.
സ്വകാര്യ ബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥനാണ് യുവാവ് എന്നാണ് വിവാഹത്തിനു മുമ്പ് യുവതിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഭര്‍തൃ വീട്ടില്‍ എത്തിയപ്പോഴാണ് യുവാവിന്റെ യഥാര്‍ത്ഥ ജോലി യുവതി അറിയുന്നത്. താന്‍ ചതിക്കപ്പെട്ടുവെന്നും യുവതി മനസിലാക്കി. ഒരു സ്വകാര്യ കമ്പനിയില്‍ ജൂനിയറായി ജോലി നോക്കുകയാണ് ഭര്‍ത്താവെന്ന് യുവതി മനസിലാക്കി. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ള ജോലിയും യുവാവ് നിര്‍ത്തി. പിന്നീട് ഇയാള്‍ തന്നെ നിര്‍ബന്ധിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിച്ചുവത്രേ. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചതും യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതും.
കണ്ണൂർ പറശ്ശിനിക്കടവ് പീഡനക്കേസിൽ പിതാവുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ.പത്താം ക്ലാസുകാരിയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലാണ് പെൺകുട്ടിയുടെ പിതാവ് പ്രദേശത്തെ ഡി വൈ എഫ് ഐ നേതാവ് എന്നിവർ ഉൾപ്പെടെ ഏഴുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം പീഡനത്തിൽ ഇടനിലക്കാരായി യുവതികളൊന്നും ഇല്ലെന്നു പോലീസ്.അഞ്ജന എന്നത് വ്യാജ പ്രൊഫൈൽ ആണെന്നും പോലീസ് പറയുന്നു.
സംഭവത്തിൽ കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശികളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് വേണ്ട സഹായം ചെയ്ത ലോഡ്ജ് മാനേജര്‍ പറശിനിക്കടവിലെ പവിത്രന്‍, ബലാല്‍സംഗം ചെയ്ത മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്‍, നടുവിലിലെ അയൂബ് എന്നിവരെയാണ് ഇന്നലെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ ദിനേശന്‍ അറസ്റ്റ് ചെയ്തത്.
പ്രതികൾ ഫെയ്സ്ബുക്കിൽ സ്ത്രീയുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി ചാറ്റിങ് നടത്തി കഴിഞ്ഞ 19ന് പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയി പെൺകുട്ടിയെ കെട്ടിയിട്ടു മാനഭംഗപ്പെടുത്തുകയായിരുന്നു.
അതേസമയം ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളനുസരിച്ച് ഇന്നലെ വൈകുന്നേരം തന്നെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയില്‍ ലഭിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു.
കര്‍ണാടകയില്‍ ധര്‍വാദ് ജില്ലയിലെ മൊറാബ് ഗ്രാമത്തില്‍ എയ്ഡ്‌സ് ബാധിച്ച സ്ത്രീ മുങ്ങിമരിച്ച തടാകം അണുബാധയുണ്ടാകുമെന്ന ഭയത്താല്‍ ഗ്രാമവാസികള്‍ വറ്റിക്കുന്നു. നാട്ടുകാരുടെ കുടിവെള്ള സ്രോതസ്സായ ജഗിര്‍ദാര്‍ തടാകത്തില്‍ നവംബര്‍ 29-നാണ് 36-കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ നാലുദിവസം കൊണ്ട് തടാകത്തിന്റെ പകുതിയോളം നാട്ടുകാര്‍ വറ്റിച്ചു.
കര്‍ണാടകയുടെ വടക്കന്‍ ജില്ലയായ ധര്‍വാദിലെ ഈ തടാകത്തില്‍ നിന്നും വെള്ളം എടുക്കാന്‍ മടിച്ച നാട്ടുകാര്‍ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാണ് ശുദ്ധജലം ശേഖരിക്കുന്നത്. കൃഷിക്കും കുടിക്കാന്‍ ഉള്‍പ്പെടെയുള്ള ദൈനംദിന ആവശ്യങ്ങള്‍ക്കുമായി ഗ്രാമീണര്‍ ഉപയോഗിച്ചിരുന്ന 15 ഏക്കറോളം വരുന്ന തടാകത്തിന്റെ പകുതിയോളം ജലം വറ്റിച്ചിരിക്കുകയാണ്. കൃഷിയ്ക്കും മറ്റു കാര്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന തടാകത്തിലെ വെള്ളം ഇപ്പോള്‍ ഒരു കാര്യത്തിനും നാട്ടുകാര്‍ എടുക്കാതെ വറ്റിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാലു ദിവസം മുമ്പായിരുന്നു എയ്ഡ്‌സ് ബാധിച്ച യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിക്കുന്ന ഏകദേശം 150 പേരോളം വെള്ളം ഉപയോഗിച്ചിരുന്നത് ഈ തടാകത്തിലെ വെള്ളമായിരുന്നു. അതേസമയം യുവതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ഈ വിവരം ഗ്രാമത്തിലുള്ളവരെല്ലാം അറിയുകയും ചെയ്തിരുന്നു. പഞ്ചായത്തംഗങ്ങളും എയ്ഡ് കണ്‍ട്രോള്‍ സെല്ലിലെ ജീവനക്കാരും ഗ്രാമവാസികളെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ആരും ചെവിക്കൊണ്ടിട്ടില്ല. ക്ലോറിനേഷന്‍ നടത്തിയശേഷം വെള്ളം ഉപയോഗിക്കാവുന്നതാണെന്ന് ഗ്രാമത്തിലെ ഡോക്ടര്‍ സ്പൂര്‍തി ഹവല്‍ദാറും വ്യക്തമാക്കി.
വെള്ളം പറ്റിച്ചെങ്കിലും അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ തൊട്ടപ്പുറത്തെ മലപ്രഭാ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ട് തടാകം വീണ്ടും നിറയ്ക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കഴിഞ്ഞ ഒക്‌ടോബറിലാണ് യുവതിയ്ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സെന്റര്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.