Crime

വെള്ളിക്കുളങ്ങരയിൽ വയോധികയായ കൊച്ചുത്രേസ്യ (80) കൊല്ലപ്പെട്ടത് വഴക്കിനിടെ തള്ളിയിട്ടപ്പോൾ തലയ്ക്കേറ്റ മുറിവിലൂടെ രക്തംവാർന്നാണെന്ന് അറസ്റ്റിലായ പ്രതിയും ഭർത്താവുമായ ചെറിയക്കുട്ടിയുടെ കുറ്റസമ്മതം.   ഇന്നലെ ഉച്ചയോടെയാണു വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകര വീട്ടിൽ ചെറിയക്കുട്ടി (91) യുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കൊലപാതകം, തെളിവുനശിപ്പിക്കൽ, അന്വേഷണം വഴിതെറ്റിക്കൽ തുടങ്ങിയ കേസുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ വൈകിട്ടോടെ ചാലക്കുടി കോടതിയിൽ ഹാജരാക്കി.

കൊച്ചുത്രേസ്യ കൊല്ലപ്പെട്ടത് 26ന് രാത്രിയിലാണ്. കൊച്ചുത്രേസ്യയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് കൊലപാതകവിവരം പുറത്തായത്. അഞ്ച് ആണ്‍മക്കളും രണ്ടു പെണ്‍മക്കളും ഇവർക്കുണ്ടെങ്കിലും വെള്ളിക്കുളങ്ങര-ചാലക്കുടി റോഡരികിൽ കമലക്കട്ടി പ്രദേശത്തുള്ള ഇരുനിലവീട്ടിൽ ഈ ദമ്പതികൾ മാത്രമാണു താമസിച്ചിരുന്നത്. കുറച്ചുകാലമായി ചെറിയക്കുട്ടിയും കൊച്ചുത്രേസ്യയും നിസാര പ്രശ്നങ്ങൾക്കുപോലും വഴക്കിടുന്നത് പതിവായിരുന്നു.

26ന് രാത്രി വീടിന്‍റെ മുകൾനിലയിൽവച്ച് ഇവർ തമ്മിൽ വഴക്കു കൂടുകയും ചെറിയക്കുട്ടി കൊച്ചുത്രേസ്യയെ തള്ളിയിടുകയും ചെയ്തു. അലമാരയിൽ തലയിടിച്ചു വീണ കൊച്ചുത്രേസ്യയെ വടികൊണ്ട് അടിക്കുകയും ചെയ്തു. മുറിവിൽനിന്ന് ചോരവാർന്ന് കൊച്ചുത്രേസ്യ മരിച്ചു. മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഒളിപ്പിച്ചു.   ബെഡ്ഷീറ്റിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മൃതദേഹം 27ന് രാത്രി ചെറിയക്കുട്ടി മുകൾനിലയിൽനിന്ന് താഴേക്ക് ഇടുകയും വീടിനു പിറകുവശത്തുള്ള ഷെഡിനരികെ ചകിരിയും വിറകും കൂട്ടിയിട്ട് മീതെ മൃതദേഹംവച്ച് തീകൊളുത്തുകയും ചെയ്തു. തെളിവു നശിപ്പിക്കാൻ കൊച്ചുത്രേസ്യയുടെ ആറു പവന്‍റെ മാലയും വളകളും വീടിന് ഒന്നര കിലോമീറ്റർ അകലെ കുഴിച്ചിടുക യും ചെയ്തു.

കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ നിന്നു തട്ടിക്കൊണ്ടു പോകല്‍ നാടകത്തിലെ ദുരൂഹത എല്ലാം അഴിഞ്ഞുവീണു. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23) മകന്‍ സായി കൃഷ്ണ (3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത പരന്നത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരെയും റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ടെത്തി.

ബൈക്ക് മെക്കാനിക്കായി മനുവിന്റെ ഭാര്യയാണ് നീനു. കോട്ടയത്തുകാരിയായ നീനുവിനെ പ്രണയിച്ചാണ് മനു വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹശേഷം നീനം അടുത്തുള്ള ഒരു കടയില്‍ ജോലിക്കു പോയിരുന്നു. ഇവിടെവച്ച് ബിനു എന്ന യുവാവുമായി പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ മനു നീനുവിന്റെ ജോലി നിര്‍ത്തിച്ചു.

പ്രണയം മൂത്തതോടെ നീനു ബിനുവിനൊപ്പം പോകാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. അങ്ങനെ തട്ടിക്കൊണ്ടു പോകല്‍ നാടകം പ്ലാന്‍ ചെയ്തത് ബിനുവാണ്. ഇരുവരും പ്ലാന്‍ ചെയ്തതു പോലെ ബിനുവിന്റെ തട്ടിക്കൊണ്ടുപോകല്‍ പ്ലാന്‍ വിജയിച്ചു. എല്ലാവരും ആക്രിക്കച്ചവടക്കാരെ സംശയിച്ച് അന്വേഷണം ആ വഴിക്കു നീങ്ങുകയും ചെയ്തു. ഇതിനിടെ ബിനു അറിയാതെ നീനു ഒരു പെണ്‍ബുദ്ധി പ്രയോഗിച്ചി. പോകുംമുമ്പ് ഒരു ഫോട്ടോയെടുത്ത് ഭര്‍ത്താവിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്തു.

സംഭവം ഗുരുതരമാണെന്നു കാണിക്കാന്‍ കഴുത്തില്‍ രക്തം ഒഴുകുന്ന ഒരു ചിത്രമായിരുന്നു അത്. ഈ ചിത്രമാണ് നീനുവിനെ കുടുക്കിയത്. ചിത്രം കിട്ടിയ മനു അതു പോലീസിന് നല്കി. പോലീസ് പരിശോധനയില്‍ കഴുത്തിനു മുറിവേറ്റാല്‍ ഉണ്ടാകുന്ന ചോരയല്ല അതെന്ന് മനസിലാക്കി. ഇതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ നാടകമാണെന്ന് പോലീസിന് മനസിലായതും. കുങ്കുമം കഴുത്തില്‍ പുരട്ടിയെടുത്ത ചോരയുടെ ചിത്രമായിരുന്നു നീനു അയച്ചു നല്കിയത്. ബിനു അറിയാതെയുള്ള ഈ നീക്കം ഒടുവില്‍ ഇരുവരെയും കുടുക്കുകയും ചെയ്തു.

തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ എണ്‍പത്തിയേഴു വയസുകാരി കൊല്ലപ്പെട്ടത് കലഹത്തിനിടെ തല ഭിത്തിയില്‍ ഇടിച്ചപ്പോഴെന്ന് ഭര്‍ത്താവിന്റെ മൊഴി. കൊലയ്ക്കുശേഷം മൃതദേഹം തീവച്ചു നശിപ്പിച്ചു. തൊണ്ണൂറ്റിരണ്ടുകാരനായ ഭര്‍ത്താവ് ഭാര്യയുടെ ആഭരണം കുഴിച്ചിട്ടതായും സമ്മതിച്ചു.

തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിനിയായ എണ്‍പത്തിയേഴുകാരി കൊച്ചുത്രേസ്യയെ കാണാനില്ലെന്ന് കാട്ടി മക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.

ഓട്ടോറിക്ഷയില്‍ കയറി പോകുന്നതു കണ്ടെന്നാണ് ഭര്‍ത്താവ് ചെറിയക്കുട്ടി മക്കളോടും പൊലീസിനോടും പറഞ്ഞത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍.സന്തോഷ് എത്തി ചെറിയക്കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീടിന്റെ മുകളിലത്തെ നിലയില്‍വച്ച് വാക്കേറ്റവും ബഹളവും ഉണ്ടായി. കയ്യാങ്കളിക്കിടെ കൊച്ചുത്രേസ്യയുടെ തല ഭിത്തിയിലിടിച്ചു. തലയുടെ പുറകില്‍ ആഴത്തില്‍ മുറിവുണ്ടായി.

ബോധരഹിതയായതിന് പിന്നാലെ മരിച്ചു. മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ടെറസിലേക്ക് കൊണ്ടുവന്നു. പിറ്റേന്നു രാവിലെ മൃതദേഹം താഴേയ്ക്കിട്ടു. ചിരട്ടയും വിറകുമിട്ട് കത്തിച്ചു.

അതേസമയം, 92 വയസുള്ള ഒരാള്‍ ഭാര്യയെ കൊന്ന് കത്തിക്കുമോയെന്നാണ് നാട്ടുകാരുടെ സംശയം. സംഭവം നടന്നത് മുകളിലത്തെ നിലയിലായതിനാല്‍ മൃതദേഹം താഴേയ്ക്കിടാന്‍ പ്രതിക്കു ഒറ്റയ്ക്കു കഴിഞ്ഞെന്നാണ് പൊലീസിന്റെ നിഗമനം. തലയോട്ടിയുടെ ചെറിയ ഒരു ഭാഗം ഒഴിച്ച് ബാക്കിയെല്ലാം ചാരമായി. ഭിത്തിയിലെ രക്തക്കറയും മുടിയിഴകളും മാത്രമാണ് ശാസ്ത്രീയ തെളിവ്. പിന്നെ, മണ്ണില്‍ കുഴിച്ചിട്ട ആഭരണവും.

കാസർകോട് ചിറ്റാരിക്കാൽ വെള്ളടുക്കത്ത്‌ അക്രമി സംഘം പട്ടാപ്പകല്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി. കാസര്‍ഗോഡ്‌ ചിറ്റാരിക്കലിലാണ് സംഭവം. ബൈക്ക് മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22), മകന്‍ സായി കൃഷ്ണ (മൂന്ന്) എന്നിവരെയാണു കാണാതായത്.

കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണിൽ വിളിച്ചു തന്നെ ചിലർ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാൻ ശ്രമിക്കുന്നതായും പറഞ്ഞിരുന്നു.

ഫോൺ സംഭാഷണം പൂർത്തിയാക്കുന്നതിനു മുൻപ് കരഞ്ഞു കൊണ്ട് മീനു ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു.

വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരൻ, വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാർ ചിറ്റാരിക്കാൽ എസ്‌.ഐ. രഞ്ജിത് രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

നടിയുടെ പ്രണയം ജീവൻ നഷ്ടപെട്ട് യുവാവ്. കൊടൈക്കനാലിന് സമീപം ആട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരന്‍ എന്ന 28 കാരനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടിയായ വിഷ്ണുപ്രിയയ്ക്കുണ്ടായ പ്രണയത്തോട് പിതാവ് സൂര്യ നാരായണന്‍ എന്ന 66 കാരന് കടുത്ത എതിര്‍പ്പായിരുന്നു. തുടര്‍ന്ന് പ്രഭാകരനെ കൊല്ലാന്‍ സെന്തില്‍, അണ്ണാനഗറിലെ മുന്‍ ഹോംഗാര്‍ഡ് മണികണ്ഠന്‍ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു.

ഇവര്‍ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സല്‍മാനെ സഹായത്തിനും വിളിച്ചു. കൊടൈക്കനാല്‍ സിറ്റിവ്യൂ ഭാഗത്ത് നിന്നും ഈ മാസം 25 നായിരുന്നു പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. 20 അടി താഴ്ചയില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് നടിയുമായി പ്രണയം ഉള്ളതായി വിവരം പോലീസിന് ലഭിക്കുകയായിരുന്നു. സൂര്യനാരായണന്‍ നല്‍കിയ കരാര്‍ പ്രകാരം സെന്തില്‍ 24 ന് പ്രഭാകരനെ ഓട്ടം വിളിച്ചു. പിന്നാലെ മണികണ്ഠനും അണ്ണാദുരൈയും സല്‍മാനും കാറില്‍ കയറുകയും പ്രഭാകരന്റെ മുഖം തുണികൊണ്ടു മൂടി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.

കൊലപ്പെടുത്താനായി മണികണ്ഠന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ സൂര്യനാരായണന്‍ നിക്ഷേപിച്ചിരുന്നു. 13 സെന്റ് നിലവും വാഗ്ദാനവും ചെയ്തു. പ്രഭാകരന്റെ മൊബൈഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് സംഘത്തെക്കുറിച്ചുളള വിവരം പോലീസിന് കിട്ടിയത്. കൊലപാതകികളെ സഹായിച്ചതിന് സല്‍മാന്റെ സഹോദരന്‍ ഇര്‍ഫാനാണ് അറസ്റ്റിലായിരിക്കുന്ന നാലാമത്തെയാള്‍. പത്തു വര്‍ഷമായി കൊടൈക്കനാലിലാണ് നടി ഉള്‍പ്പെട്ട സൂര്യനാരായണന്റെ കുടുംബം താമസിച്ചിരുന്നത്. ഇതിനിടയില്‍ സിനിമാ ഷൂട്ടിംഗിന് ശേഷം നടി വരുമ്പോള്‍ മധുര വിമാനത്താളവത്തില്‍ നിന്നും കൊടൈക്കനാലിലേക്ക് പതിവായി കൊണ്ടുവന്നിരുന്നതും കൊണ്ടുപോയിരുന്നതും പ്രഭാകരനായിരുന്നു.

പല തവണ ഓട്ടം പോയതിലൂടെ വിഷ്ണുപ്രിയയ്ക്ക് പ്രഭാകരനുമായി അടുപ്പം ഉണ്ടാകുകയായിരുന്നു. മകളുടെ പ്രണയത്തെ എതിര്‍ത്തിരുന്ന സൂര്യനാരായണന്‍ ഇക്കാര്യത്തില്‍ മകള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നെങ്കിലും ഇരുവരും അതിനെ അവഗണിച്ചും പ്രണയം തുടര്‍ന്നതോടെയാണ് പ്രഭാകരനെ കൊല്ലാന്‍ സൂര്യനാരായണന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതും കൊലപാതകം നടത്തിച്ചതും.

തൃശൂർ കൊടകര വെളളിക്കുളങ്ങരയിൽ വയോധികയെ ഭർത്താവ് കൊന്ന് കത്തിച്ചു. മുക്കാട്ടുകര വീട്ടിൽ കൊച്ചുത്രേസ്യയെയാണ് (87) ഭർത്താവ് ചെറിയ കുട്ടി (92) തലക്കടിച്ച് കൊന്ന് കത്തിച്ചത്. ചെറിയക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു. മക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംശയം തോന്നിയ മക്കൾ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ വിറകുപുരക്ക് സമീപം എല്ലിൻകഷണങ്ങൾ കണ്ടെത്തിയത്.

തുടർന്ന് ചെറിയകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിൽ നിരന്തരമായി അഭിപ്രായവ്യത്യാസങ്ങളും വാക്കുതർക്കവും ഉണ്ടാകുമായിരുന്നു.

കൊച്ചുത്രേസ്യയെ തലക്കടിച്ചുകൊലപ്പെടുത്തിയ ശേഷം പുതപ്പുകൊണ്ട് പൊതിഞ്ഞ് കത്തിക്കുകയായിരുന്നുവെന്ന് ചെറിയകുട്ടി പൊലീസിനോട് പറഞ്ഞു.ചെറിയകുട്ടി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.

സിദ്ധന്‍ ചമഞ്ഞ് യുവതിയെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ചൂഷണം ചെയ്ത സംഭവത്തില്‍ കരിപ്പൂര്‍ പുളിയംപറമ്പ് പൂക്കുലക്കണ്ടി എം കെ അബ്ദുറഹ്മാന്‍ തങ്ങളെ പോലിസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പനുസരിച്ച് തട്ടിക്കൊണ്ടുപോവല്‍, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത്, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവയ്ക്കും കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ മുപ്പതിനാണ് യുവതിയെയും മൂന്ന് പെണ്‍മക്കളെയും കാണാതായത്. തിരുവനന്തപുരത്തേക്ക് കടത്തിക്കൊണ്ടുപോയ കുടുംബത്തെ 20 ദിവസത്തിന് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിച്ചത്. യുവതിയുടെ 17 വയസ്സുള്ള മകളെ വിവാഹം കഴിക്കാനുള്ള ശ്രമമായിരുന്നു മുപ്പത്തിയേഴുകാരനായ തങ്ങള്‍ നടത്തിയത്.

കരിപ്പൂര്‍ പുളിയം പറമ്പില്‍ യുവതിയെയും മൂന്ന് പെണ്‍മക്കളെയും കാണാതായതിന് പിന്നിൽ വ്യാജ സിദ്ധന്റെ തന്ത്രങ്ങൾ. പോലീസ് അന്വേഷണം സിദ്ധനിലേക്ക് നീങ്ങിയതോടെയാണ് അബ്ദുറഹ്മാന്‍ മുത്തുകോയ തങ്ങള്‍ ( 38) എന്ന സിദ്ധന്റെ ലീലാവിലാസങ്ങളുടെ ചുരുൾ അഴിയുന്നത്. വിശ്വാസ കാര്യത്തില്‍ അന്ധമായ നിലപാടുകാരിയായിരുന്നു സൗദാബി. മുത്തുകോയ ഇത് മനസ്സിലാക്കിയതോടെ സൗദാബിയെ മുതലെടുക്കാൻ തുടങ്ങി. ഒരിക്കല്‍ അസുഖം വന്ന വേളയില്‍ പുളിയംപറമ്ബിലുള്ള ഒരു സിദ്ധനെ കാണാന്‍ സൗദാബി പോയിരുന്നു. അദ്ദേഹം വെള്ളം മന്ത്രിച്ചു നല്‍കിയതോടെ രോഗം മാറി. ഇതോടെ സിദ്ധന്റെ കടുത്ത അനുയായി ആയി ഇവര്‍ മാറുകയായിന്നു. ഇടയ്ക്ക് സിദ്ധനെ ഇവര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

സൗദാബിയുടെ ഭര്‍ത്താവ് മുഹമ്മദ് ബഷീര്‍ ദ്വീര്‍ഘകാലമായി ഗള്‍ഫില്‍ ജോലി നോക്കുന്ന ആളാണ്. ഇവരുടെ അന്തമായ ഭക്തിയും പേടിയും സിദ്ധന്‍ ചൂഷണം ചെയ്യുകയായിരുന്നു. തന്റെ വാക്കു കേട്ടില്ലെങ്കില്‍ കുടുംബം തകരുകയും സാമ്ബത്തിക നഷ്ടങ്ങളടക്കം ഉണ്ടാകുമെന്നുമാണ് സുദ്ധന്‍ യുവതിയെ പറഞ്ഞു പേടിപ്പിച്ചിരുന്നത്. ഈ സംഭവങ്ങളോടെ സിദ്ധനില്‍ വിശ്വാസമുണ്ടായിരുന്ന പ്രവാസിയായ ഭര്‍ത്താവ് മുഹമ്മദ് ബഷീറും സിദ്ധന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞു. സൗദാബിയുടെ പ്ലസുവിന് പഠിക്കുന്ന മകളാണ് ഷാസിയ. ഇവരുടെ ഈ മകളെ വിവാഹം കഴിക്കുകയായിരുന്നു സിദ്ധന്റെ ലക്ഷ്യം.

എന്നാല്‍ ഇതിനെ എല്ലാവരും എതിര്‍ത്തതോടെ സിദ്ധന്റെ തനി നിറം പുറത്ത് വന്നു തുടങ്ങി. അതോടെ സൗദാബിയ്ക്കും കാര്യങ്ങൾ ഏറെ കുറെ മനസിലാകാൻ തുടങ്ങി. അപ്പോഴേക്കും എല്ലാം സിദ്ധന്റെ കൈക്കുള്ളിലായി. അതിനുശേഷം സൗദാബിയെയും കുട്ടികളുമടക്കം കാണാതാവുകയായിരുന്നു.

എനിക്ക് മനസമാധാനം വേണം, മനസമാധാനം ലഭിക്കുന്നതിനായി ഞാന്‍ ഖാജയുടെ ഹള്‌റത്തിലേക്ക് പോകുന്നു’. പടച്ചവനും റസൂലൂം ഖാജായും എന്നെ കൈവിടില്ല..’ എന്നായിരുന്നു കത്തില്‍ എഴുതിയ ശേഷം സൗദാബി മക്കളുമായി വീടുവിട്ടു പോയത്. ഇത് പ്രകാരം പെണ്‍കുട്ടികളുമായി വീട്ടമ്മ അജ്മീറിലോ മറ്റോ തീര്‍ത്ഥാടനത്തിന് പോയി എന്ന വിലയിരുത്തലുമുണ്ടായി.

ഇതോടെ എസ്‌ഐ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ പൊലീസ് അജ്മീറില്‍ എത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അവിടെ സിസി ടിവി അടക്കം പരിശോധിച്ചിരുന്നു.ഏര്‍വാടിയില്‍ പോയിരിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അവിടെയും പൊലീസ് പരിശോധന നടത്തി. ഒടുവില്‍ സൗദാബിയുടെ പരിചയക്കാരുടെയും മുമ്ബ് താമസിച്ചവരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇക്കൂട്ടത്തില്‍ ബീമാപള്ളിയില്‍ താമസിക്കുന്ന നിലമ്ബൂര്‍ സ്വദേശിയുടെ വിവരവുമുണ്ടായിരുന്നു. ഇയാള്‍ അന്വേഷണത്തിന് സഹകരിക്കാതായതോടെ പൊലീസിന് സംശയം തോന്നി.

ഈ സാഹചര്യത്തില്‍ ഇയാളുടെ നിലമ്ബൂരിലുള്ള വീട്ടിലും ബീമാപള്ളിയിലുള്ള വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. റെയ്ഡ് വീണ്ടും ആവര്‍ത്തിച്ചതോടെ പുലിവാലാകുമെന്നായതോടെ ഇായാള്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സൗദാബിയേയും മൂന്ന് കുട്ടികളേയും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് ട്രെയിനിൽ കയറ്റി വിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് തങ്ങളുടെ കള്ളതരം പുറത്തുവന്നത്. ആ സാഹചര്യത്തിൽ തങ്ങള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തന്ത്രപരമായ അന്വേഷണത്തിലൂടെ വ്യാജ സിദ്ധനും കൂട്ടാളിയും പിടിയിലാകുന്നത്.

മലപ്പുറം ആനക്കയം പാലത്തില്‍ നിന്ന് പിതൃസഹോദരന്‍ കടലുണ്ടിപ്പുഴയില്‍ എറിഞ്ഞ മുഹമ്മദ് ഷഹീന്റെ (9) മൃതദേഹം കണ്ടെത്തി. മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍നിന്ന് ഒരു കിലോമീറ്ററകലെ കടലുണ്ടിപ്പുഴയുടെ പടിഞ്ഞാറ്മണ്ണ പാറക്കടവ് നെച്ചിക്കുറ്റി കടവിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. മുള്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് 6.30ഓടെ മൃതദേഹം കണ്ടത്. കടവിന്റെ സമീപവാസികളാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്.

കഴിഞ്ഞ ആറുദിവസമായി പൊലീസും നാട്ടുകാരും മൃതദേഹത്തിനായിതെരച്ചില്‍ നടത്തുകയായിരുന്നു. ഷഹീനെ പിതൃസഹോദരന്‍ മുഹമ്മദ് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പുഴയിലെറിഞ്ഞു കൊല്ലുകയായിരുന്നു. എടയാറ്റൂര്‍ ഡിഎന്‍എംഎ യു പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഷഹീന്‍.

കഴിഞ്ഞ 13ന് രാത്രി പത്തോടെയാണ് പിതൃസഹോദരന്‍ ആനക്കയം പുള്ളിലങ്ങാടി മുഹമ്മദ് ആനക്കയം പാലത്തില്‍ നിന്ന് കുട്ടിയെ പുഴയിലെറിഞ്ഞത് . കുട്ടിയെ കാണാതായി 12 ദിവസങ്ങള്‍ക്കുശേഷം കഴിഞ്ഞ 24നാണ് പ്രതി പിടിയിലായത്.

ബെംഗളൂരിലാണ് സംഭവം. നാല്‍പതുകാരനായ അഭിഷേക് ചേതന്‍ എന്നാളാണ് 65കാരനായ അച്ഛനെ ക്രൂരമായി ആക്രമിച്ചത്.

തൊഴിൽ രഹിതനായ അഭിഷേക് സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന്‍ പരമേശ്വറുമായി വിയോജിപ്പിലായിരുന്നു. ഇത് വാക്ക്തർക്കത്തിൽ കലാശിച്ചതോടെ അഭിഷേക് അക്രമാസക്തനാകുകയായിരുന്നു. ജെ.പി നഗറിലുള്ള വീട് തന്റെ പേരിലാക്കിത്തരണമെന്നായിരുന്നു അഭിഷേക് അച്ഛനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അഭിഷേകിനും സഹോദരിക്കും തുല്യമായേ അവകാശം വീതിക്കൂവെന്ന് പരമേശ്വര്‍ വ്യക്തമാക്കി.

ഇത് കേട്ടതും കുപിതനായ അഭിഷേക് വിരലുകളാഴ്ത്തി അച്ഛന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നു. വേദന കൊണ്ട് പരമേശ്വര്‍ അലറിയപ്പോഴേക്കും അഭിഷേക് രക്ഷപ്പെട്ടു. പരമേശ്വറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കണ്ണ് പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടുണ്ട്.

അമ്മയുടെ മരണത്തിന് ശേഷം സ്വത്ത് ഭാഗിക്കണമെന്നാവശ്യപ്പെട്ട് അഭിഷേക് പലപ്പോഴും അച്ഛനുമായി വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയിൽ മൂന്ന് ദിവസം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ചെന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിയാനായിട്ടില്ല.

വടക്കേക്കര പൊലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ജില്ലയില്‍ കാണാതായാവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

RECENT POSTS
Copyright © . All rights reserved