Crime

ബ്രിട്ടനില്‍ നവവധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബ്രിട്ടീഷ് വംശജയായ പാക്കിസ്ഥാന്‍കാരിയാണ് ഡെര്‍ബിയില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് അതുല്‍ മുസ്തഫ(35)യെ പൊലീസ് അറസ്റ്റ് ചെയ്തു.

സോബിയ തബാസിം ഖാന്‍ (37) എന്ന യുവതിയുടെ മ‌ൃതദേഹം നോര്‍മാന്റണ്‍ പ്രദേശത്തെ അതുലിന്റെ വീട്ടില്‍നിന്നാണു പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് ഇവിടെയെത്തിയത്.sobhia-khan

ബ്രാഡ്‌ഫോര്‍ജിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ സ്വദേശിയായ സോബിയ അടുത്തിടെയാണ് രണ്ടു കുട്ടികളുടെ പിതാവായ അതുലിനെ വിവാഹം ചെയ്ത് ഡെര്‍ബിയിലെത്തിയത്. അയല്‍ക്കാരുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പകല്‍ ജനല്‍കര്‍ട്ടനുകള്‍ പോലും മാറ്റിയിരുന്നില്ല. ചൂടുള്ള ദിവസങ്ങളില്‍ പോലും ഇവരെ പുറത്തു കണ്ടിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. അതുല്‍ വീണ്ടും വിവാഹം കഴിച്ചുവെന്ന് ആരും അറിഞ്ഞിരുന്നില്ല. യാതൊരു തരത്തിലുള്ള ആഘോഷങ്ങളും ഉണ്ടായിരുന്നില്ല. ശനിയാഴ്ച വീടിനുള്ളില്‍നിന്നു പൊലീസ് മൃതദേഹം കൊണ്ടുപോകുമ്പോഴാണ് പലരും വിവരം അറിഞ്ഞത്.

യുവ എഞ്ചിനിയര്‍ അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് വെടിയേറ്റു മരിച്ചു. സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ എഞ്ചിനീയറായ അഞ്ജലിയെയാണ് നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റിന് പുറത്തെ പാര്‍ട്ടിംഗ് ഏരിയയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജലിയുടെ ശരീരത്തില്‍ ഒന്നിലധികം വെടിയേറ്റിട്ടുണ്ട്.

Image result for PRIVATE MOBILE COMPANY ENGINEER DEATH IN NOIDA

ഇന്ന് പുലര്‍ച്ചെ അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് താമസക്കാരാണ് അഞ്ജലിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് റൂംമേറ്റ് എത്തി കൊല്ലപ്പെട്ടത് അഞ്ജലിയാണെന്ന് തിരിച്ചറിയുകയായിരുന്നു. അഞ്ജലിയെ പിന്തുടര്‍ന്ന് എത്തിയ ഒരു യുവാവ് വെടിയുതിര്‍ക്കുന്നത് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹരിയാന സ്വദേശിനിയായ അഞ്ജലി കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോലി കിട്ടി നോയിഡയില്‍ എത്തിയത്. മകളെ അറിയുന്നവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് അഞ്ജലിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

യുവാവ് കുത്തേറ്റുമരിച്ച സംഭവത്തില്‍ സഹോദരിയെ പോലീസ് അറസ്റ്റ്‌ചെയ്തു. കായംകുളം പുള്ളിക്കണക്ക് തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ മോഹനന്റെ മകന്‍ അജീഷ് (28) കുത്തേറ്റു മരിച്ച കേസിലാണ് അജീഷിന്റെ സഹോദരി അഞ്ജു(24)വിനെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ അഞ്ജു വാടകയ്ക്കു താമസിയ്ക്കുന്ന പുള്ളിക്കണക്ക് പേരൂര്‍മുക്കിന് സമീപത്തെ അരുണോദയം വീട്ടിലായിരുന്നു സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ:

അജീഷുമായി അടുപ്പമുള്ള യുവതിക്കു വീടുപണിക്കായി മൂന്നര വര്‍ഷം മുന്‍പ് അഞ്ജു ഒന്നര ലക്ഷം രൂപ കടം കൊടുത്തിരുന്നു. പലതവണ ചോദിച്ചിട്ടും യുവതി പണം തിരികെ നല്‍കിയില്ല. വിദേശത്തു ജോലി ചെയ്യുന്ന പ്രശാന്ത് ഒരാഴ്ച മുന്‍പു നാട്ടിലെത്തിയപ്പോള്‍ പണം തിരികെ നല്‍കാത്തതിനെ ചൊല്ലി യുവതിയുമായി സംസാരമുണ്ടായി.

പ്രശാന്ത് നിരന്തരം ശല്യം ചെയ്യുന്നതായി യുവതി അജീഷിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാനായാണ് അജീഷ് കഴിഞ്ഞ ദിവസം രാത്രി സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെവച്ച് അജീഷും പ്രശാന്തുമായി വാക്കുതര്‍ക്കമുണ്ടായി. ഭീഷണി മുഴക്കി മടങ്ങിയ അജീഷ് സുഹൃത്തിന്റെ ബൈക്കില്‍ വീണ്ടുമെത്തുകയായിരുന്നു. അജീഷ് വരുന്നതു കണ്ടു ഭര്‍ത്താവിനെ മുറിക്കുള്ളിലാക്കി അഞ്ജു വാതിലില്‍ തടസ്സം നിന്നു. വടിവാളുമായി എത്തിയ അജീഷ് അഞ്ജുവിനെ മര്‍ദിച്ചു. ഇതിനിടെ ഭര്‍ത്താവ് വിദേശത്തു നിന്നു കൊണ്ടുവന്ന കറിക്കത്തി എടുത്ത് അഞ്ജു അജീഷിന്റെ പുറത്തു കുത്തുകയായിരുന്നു. കൊല്ലപ്പെട്ട അജീഷ് നിരവധി കേസുകളില്‍ പ്രതിയാണ്.

കുത്തേറ്റ അജീഷിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. പുറത്ത് ആഴത്തില്‍ കുത്തേറ്റതാണു മരണ കാരണം. രാത്രിയില്‍തന്നെ അഞ്ജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലിനു ശേഷം ഇന്നലെ വൈകുന്നേരത്തോടെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം∙ സ്വാമി ഗംഗേശാനന്ദ തീർഥപാദരുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ യുവതിക്കെതിരെ പരാതിയുമായി അമ്മയും സഹോദരനും. മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കി. ഗംഗേശാനന്ദ നിരപരാധിയാണെന്നും യുവതിയുടെ കാമുകനാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തതാണ് അക്രമത്തിന് വഴിവെച്ചതെന്ന് കാണിച്ച് ഗംഗേശാനന്ദയുടെ അമ്മയും രണ്ടുദിവസം മുൻപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്താൻ ഐജി മനോജ് എബ്രഹാമിന് ഡിജിപി നിർദേശം നൽകി. ഇതിനുപിന്നാലെയാണ് യുവതിയുടെ അമ്മയും സഹോദരനും ചേർന്ന് ഡിജിപിക്ക് പരാതി നൽകിയത്.

മകളുടെ പ്രണയബന്ധത്തെ സ്വാമി എതിർത്തിരുന്നുവെന്ന് യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ വൈരാഗ്യം മൂലം യുവതിയുടെ കാമുകനാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്. സ്വാമി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. സംഭവത്തിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് അവള്‍ ഓടിക്കയറിയത്. പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച തങ്ങളോട്, സ്വാമി മകളെ മാനഭംഗപ്പെടുത്തിയെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു. പ്രണയം അവസാനിപ്പിക്കണമെന്നു മകളോടു സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിരോധത്തിലാണു സ്വാമിയെ ആക്രമിച്ചതെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.

അതേസമയം, സംഭവം നടക്കുന്ന സമയത്ത് കാമുകൻ സ്ഥലത്തില്ലായിരുന്നെന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്നും അന്വേഷണ സംഘത്തിന് ബോധ്യമായി. ഈ സാഹചര്യത്തിൽ സ്വാമിയെ രക്ഷിക്കാൻ യുവതിയുടെ അമ്മ നടത്തുന്ന ബോധപൂർവ്വമായ നീക്കമാണ് നിലവിലെ പരാതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

വർഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാൻ പെൺകുട്ടി അൻപത്തിനാലുകാരനായ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു കേസുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തൽ. തുടർന്ന് കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീർഥപാദ സ്വാമിയെ (54) മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. എന്നാൽ, താൻ സ്വയം മുറിച്ചതാണെന്നാണ് ഗംഗേശാനന്ദ ആദ്യം ഡോക്ടർമാരെ അറിയിച്ചത്. പീഡനം, പോക്സോ ആക്ട് എന്നിവപ്രകാരം കേസെടുത്തതിനെ തുടർന്നു പേട്ട പൊലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ തുടങ്ങിയ പ്രമുഖർ പെൺകുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ നൽകിയ വിശദീകരണമിങ്ങനെ: പെൺകുട്ടിയുടെ വീട്ടിൽ പൂജയെന്ന പേരിൽ എത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഇതിനു ശ്രമിച്ചതോടെ പെൺകുട്ടി എതിർത്തു. കൊന്നുകളയുമെന്നു ഭീഷണി മുഴക്കിയ സ്വാമി മർദിച്ചു. തുടർന്നായിരുന്നു പെൺകുട്ടി കത്തികൊണ്ടു ജനനേന്ദ്രിയം മുറിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി, പട്രോളിങ് നടത്തിയ പൊലീസ് സംഘത്തെ വിവരമറിയിച്ചു. പൊലീസാണു ശ്രീഹരിയെ ആശുപത്രിയിലെത്തിച്ചത്.

ഇപ്പോൾ 23 വയസ്സുള്ള പെൺകുട്ടിയെ 14 വയസ്സു മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായാണു മൊഴി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വനിതാ മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കത്തി കണ്ടെടുത്തു.

ലണ്ടന്‍: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ട് അപകടങ്ങള്‍ കുറയ്ക്കാനുള്ള നീക്കങ്ങള്‍ക്ക് ജനങ്ങള്‍ പുല്ലുവിലയാണ് കല്‍പിക്കുന്നതെന്ന് കണക്കുകള്‍. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് പിടിക്കപ്പെടുന്നവരുടെ എണ്ണം ദിവസവും 200 ലേറെ വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ദ്ധിപ്പിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ 6000 ആളുകളെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിടിക്കുകയും ശിക്ഷിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍. പ്രസ് അസോസിയേഷന് ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്.

ഓരോ ഏഴ് മിനിറ്റിലും നിയമലംഘനങ്ങള്‍ നടക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തുകയും ശക്തമായ പ്രചാരണ പരിപാടികള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും അപകടകരമായ ശീലങ്ങളില്‍ നിന്ന് വാഹനമോടിക്കുന്നവര്‍ പിന്തിരിയുന്നില്ല എന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വളരെ ആശങ്കാജനകമാണ് ഈ പ്രവണതയെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നു. മാര്‍ച്ച് 1 മുതലാണ് മൊബൈല്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗിന്റെ ശിക്ഷ വര്‍ദ്ധിപ്പിച്ചത്. 100 പൗണ്ടും മൂന്ന് പെനാല്‍റ്റി പോയിന്റും എന്ന മുന്‍ ശിക്ഷ 200 പൗണ്ടും 6 പെനാല്‍റ്റി പോയിന്റുമായാണ് വര്‍ദ്ധിപ്പിച്ചത്.

പുതുതായി ലൈസന്‍സ് നേടിയവര്‍ ഈ വിധത്തില്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. യുകെയിലെ പോലീസ് സേനകളില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളിലാണ് ഈ കണക്കുകള്‍ ഉള്ളത്. എന്നാല്‍ 7 സേനകള്‍ തങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. അതു കൂടി കണക്കുകൂട്ടിയാല്‍ നിയമം ലംഘിക്കുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍.

റാംപുര്‍: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. റാംപൂരില്‍ പട്ടാപ്പകല്‍ 14 യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്ത് വന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.  പെണ്‍കുട്ടിയെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി മോശമായ രീതിയില്‍ ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കുന്നതും തള്ളി ഒരോരുത്തര്‍ക്കായി കൈമാറി പരിഹസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആന്റി റോമിയോ എന്ന പേരില്‍ സ്‌ക്വാഡ് രൂപികരിച്ചിരുന്നു. ഇതിനു ശേഷവും യു.പിയുടെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്കെതിരെ നിരവധി അധിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലണ്ടന്‍: ഭീകരാക്രമണ ഭീഷണി ചെറുക്കുന്നതിന് യൂറോപ്യന്‍ യൂണിയനുമായി ധാരണയില്‍ എത്തണമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് വിദഗ്ദ്ധര്‍. യൂറോപ്യന്‍ യൂണിയന്റെ സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങളില്‍ യുകെയുടെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ഉയരുന്നത്. തീവ്രവാദത്തെ നേരിടാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ബ്രെക്‌സിറ്റ് മൂലം സുപ്രധാന യൂറോപ്യന്‍ ഡേറ്റാബേസുകളിലും ഭീകരാക്രമണം സംബന്ധിച്ച അന്വേഷണങ്ങളിലും യുകെയ്ക്ക് സ്വാധീനമില്ലാതാകുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ ആക്രമണം ഉണ്ടാകുന്നത്. ഇതോടെ യൂറോപ്യന്‍ ക്രിമിനല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ യൂറോപോളില്‍ അംഗത്വം നിലനിര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഉയരുന്നത്.

യൂറോപോള്‍ മുന്‍ തലവന്‍ മാക്‌സ് പീറ്റര്‍ റാറ്റ്‌സല്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ് സര്‍വീസ് മുന്‍ തലവന്‍ സര്‍ ഹ്യൂഗ് ഓര്‍ഡ് മുതലായ മുതിര്‍ന്ന പ്രതിരോധ വിദഗ്ദ്ധരാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. കോമണ്‍സ് ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റിയുടെ തലവനും ടോറി അംഗവുമായ ഡൊമിനിക് ഗ്രീവും ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗളുരു: കൗമാരക്കാരന്‍ മാതാപിതാക്കളുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ഫെയ്‌സ്ബുക്ക് സുഹൃത്തിന് നല്‍കി. കിടപ്പറ രംഗങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ച ഫെയ്‌സ്ബുക്ക് സുഹൃത്ത് ഇതുപയോഗിച്ച് കൗമാരക്കാരന്റെ പിതാവിനെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ബംഗളുരുവിലാണ് ഞെട്ടിക്കുന്ന സംഭവം. ഫെയ്‌സ്ബുക്ക് വഴിയാണ് ബംഗളുരു സ്വദേശിയായ കൗമാരക്കാരന്‍ തേജ്പാല്‍ പട്ടേല്‍ എന്നയാളുമായി പരിചയപ്പെടുന്നത്.

തുടര്‍ന്ന് ഇയാള്‍ കുട്ടിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു. കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്ന തേജ് പട്ടേല്‍ കുട്ടിക്ക് ലൈംഗിക വീഡിയോകളും ചിത്രങ്ങളും മറ്റും നല്‍കിയിരുന്നു. ഇതോടെ കുട്ടി പട്ടേലുമായി കൂടുതല്‍ അടുത്തു. പട്ടേലില്‍ വിശ്വാസം വര്‍ധിച്ചതോടെ ഇയാള്‍ എന്ത് ആവശ്യപ്പെട്ടാലും നല്‍കുന്ന തരത്തിലേക്ക് കുട്ടി മാറി. ഇതോടെ മാതാപിതാക്കളുടെ ലൈംഗിക രംഗങ്ങള്‍ പകര്‍ത്തി നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു.

കുട്ടി മാതാപിതാക്കള്‍ അറിയാതെ ലൈംഗിക രംഗങ്ങള്‍ പകര്‍ത്തുകയും ഫെയ്‌സ്ബുക്ക് സുഹൃത്തിന് നല്‍കുകയും ചെയ്തു. പിറ്റേന്ന് കുട്ടിയുടെ പിതാവിന് പട്ടേലിന്റെ ഫോണ്‍ കോള്‍ വന്നു. ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ കിടപ്പറ രംഗങ്ങള്‍ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാള്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യം പകര്‍ത്തിയത് വീട്ടില്‍ നിന്ന് തന്നെയാണെന്ന് വ്യക്തമായത്.

ക്രിക്കറ്റ് ലോകത്ത് ഒരു സെക്‌സ് വീഡിയോ വിവാദം കത്തിപ്പടരുകയാണ്. സ്വകാര്യവീഡിയോ സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യക്കെതിരെ ആരോപണവുമായി മുന്‍കാമുകി ലീഗ സിരിസേനഗേ രംഗത്തെത്തി. തന്നോടുള്ള പ്രതികാരം തീര്‍ക്കാനാണ് ജയസൂര്യ തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നാണ് നടി കൂടിയായ ലീഗയുടെ ആരോപണം. സംഭവത്തില്‍ ശ്രീലങ്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.

ജയസൂര്യയുമായുള്ള ബന്ധം തകര്‍ന്ന ശേഷം ലീഗ, പ്രമുഖ ബിസിനസുകാരനും മാധ്യമ മേധാവിയുമായ വ്യക്തിയെ വിവാഹം ചെയ്തിരുന്നു. തങ്ങളുടെ കുടുംബജീവിതം തകര്‍ക്കാനാണ് ജയസൂര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ലീഗയുടെ ആരോപണം. അതേസമയം, വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജയസൂര്യ ഇതുവരെ തയ്യാറായിട്ടില്ല.

ജയസൂര്യയുടെ സ്വകാര്യ കിടപ്പറ വീഡിയോ എന്ന പേരില്‍ കഴിഞ്ഞദിവസമാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. രണ്ടുപേരും വളരെ പ്രണയത്തോടെ ഇടപെടുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളല്ലെന്നും വ്യക്തമാണ്. വീഡിയോയിലുള്ള പുരുഷന്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.

Read more.. ന്യൂയോർക്കിൽ പോയി തട്ടുകട തുടങ്ങിയ ഇന്ത്യക്കാരന്‍; ഇത് തിരുകുമാര്‍ സ്റ്റൈല്‍; വീഡിയോ കാണാം

സ്വന്തം ലേഖകന്‍

മിഡില്‍സ് ബറോ: യുകെയില്‍ മലയാളികളായ ഡോക്ടര്‍ ദമ്പതിമാരെ വഞ്ചിച്ച് വന്‍ തുക കൈക്കലാക്കിയ ശേഷം തിരികെ നല്‍കാതെ കബളിപ്പിച്ച കേസില്‍ മറ്റൊരു മലയാളിയെ കോടതി പാപ്പരായി പ്രഖ്യാപിച്ചു. മിഡില്‍സ് ബറോയില്‍ താമസിക്കുന്ന നൈനാന്‍ മാത്യു വര്‍ഗീസിനെയാണ് കോടതി പാപ്പരായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഇയാളുടെ സ്വത്ത്‌ വകകള്‍ കോടതി റിസീവര്‍ ഏറ്റെടുക്കുകയും ഇയാള്‍ പരാതിക്കാര്‍ക്ക് നല്‍കാനുള്ള തുക ഇയാളുടെ സ്വത്തുക്കളില്‍ നിന്നും കോടതി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ ഈടാക്കി നല്‍കുകയും ചെയ്യും.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ യുകെയിലെ ശാഖയായ ഡാര്‍ലിംഗ്ടന്‍ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ചെന്ന ഡോക്ടര്‍ ദമ്പതികളാണ് നൈനാന്‍ മാത്യുവിന്‍റെ വഞ്ചനയ്ക്ക് ഇരയായത്. ഈ ധ്യാനകേന്ദ്രത്തില്‍ ഗാന ശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കിയിരുന്ന നൈനാന്‍ മാത്യു ഇവരുമായി പരിചയപ്പെട്ട് ഇവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ശേഷം ആയിരുന്നു ഇവരെ കബളിപ്പിച്ചത്. ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ ഇയാള്‍ക്ക് ഇവരുടെ വിശ്വാസം പിടിച്ച് പറ്റുക വളരെ എളുപ്പമായി.

mathew ninan

നൈനാന്‍ മാത്യു വര്‍ഗീസ്‌

തുടര്‍ന്ന്‍ പലപ്പോഴും പരാതിക്കാരുടെ ഭവനത്തിലെ നിത്യ സന്ദര്‍ശകനായി മാറിയ ഇയാള്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നതിനായി ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. ഇതിനായി ഇയാളുടെ പരിചയക്കാരനായ മറ്റൊരാളുടെ പ്രോപ്പര്‍ട്ടി കാണിക്കുകയും ഇത് ലാഭകരമായി വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. തുടര്‍ന്ന്‍ പരാതിക്കാരുടെ പക്കല്‍ നിന്നും രണ്ട് തവണയായി എഴുപതിനായിരം പൗണ്ട് ഇയാള്‍ കൈപ്പറ്റിയിരുന്നു. ഇയാളെ വിശ്വസിച്ച പരാതിക്കാര്‍ ലോണ്‍ എടുത്തും മറ്റുമാണ് ഇത്രയും തുക ഇയാള്‍ക്ക് നല്‍കാനായി കണ്ടെത്തിയത്. എന്നാല്‍ പണം കിട്ടി കഴിഞ്ഞപ്പോള്‍ ഇയാള്‍ സ്വഭാവം മാറ്റുകയായിരുന്നു.

പണം ലഭിക്കുന്നത് വരെ ഇവരുടെ കുടുംബത്തില്‍ അടിക്കടി സന്ദര്‍ശനം നടത്തി വന്നിരുന്ന നൈനാന്‍ മാത്യു പിന്നീട് ഇവര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്ത അവസ്ഥയായി. എന്നാല്‍ തുടര്‍ന്നും ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയുടെ മുന്‍പന്തിയില്‍ നിന്നിരുന്ന ഇയാളെ പരാതിക്കാര്‍ അവിടെ പോയി കണ്ട് പണം തിരികെ ചോദിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു. അതേ സമയം തന്നെ ഇവരില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച് ഇയാള്‍ ഇവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞിരുന്ന പ്രോപ്പര്‍ട്ടിയില്‍ സ്വന്തം പേരില്‍ ബിസിനസ് ആരംഭിച്ച് കഴിഞ്ഞിരുന്നു.

ഇക്കാര്യം മനസ്സിലാക്കിയതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്ന്‍ പരാതിക്കാര്‍ക്ക് മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന്‍ ഇവര്‍ സ്വീകരിച്ച നിയമ നടപടികള്‍ ഫലം കാണുകയായിരുന്നു. കേസ് രേഖകള്‍ പരിശോധിച്ച കോടതിക്ക് നൈനാന്‍ മാത്യു പരാതിക്കാര്‍ക്ക് ഇത്രയും തുക നല്‍കാനുണ്ടെന്നു ബോധ്യപ്പെടുകയും അതനുസരിച്ച് ഇയാളെ പാപ്പര്‍ (bankrupt) ആയി പ്രഖ്യാപിക്കുകയുമായിരുന്നു. പരാതിക്കാര്‍ക്ക് വേണ്ടി ബൈജു വര്‍ക്കി തിട്ടാല, ആന്‍ഡ്രൂ പൈക്ക് എന്നിവര്‍ കോടതിയില്‍ ഹാജരായി. മിഡില്‍സ് ബറോ കോടതിയില്‍ ആയിരുന്നു നിയമനടപടികള്‍ നടന്നത്.

bankrupt

ഇയാള്‍ നടത്തിയ വഞ്ചന ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ നിന്നും മറ്റും ഇപ്പോള്‍ ഇയാളെ മാറ്റി നിര്‍ത്തിയിരിക്കുകയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്.

സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയ ഹേവാര്‍ഡ് ഹീത്തില്‍ താമസിക്കുന്ന മറ്റൊരു മലയാളിയുടെ പേരില്‍ നിയമ നടപടികള്‍ പുരോഗമിച്ച് വരികയാണ്. ഈ കേസിലും പരിചയവും ബന്ധങ്ങളും ഉപയോഗിച്ച് മറ്റൊരു മലയാളിയില്‍ നിന്നും വലിയൊരു തുക വഞ്ചിച്ച് കരസ്ഥമാക്കുകയായിരുന്നു. ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് നല്‍കാം എന്ന്‍ വാഗ്ദാനം ചെയ്ത് പണം കൈവശമാക്കിയ ശേഷം പാര്‍ട്ണര്‍ഷിപ്പ് നല്‍കാതെ വഞ്ചന നടത്തിയ കേസാണിത്.

മനുഷ്യര്‍ക്ക് സമാധാനവും സ്വസ്ഥതയും ലഭിക്കാനായി സന്ദര്‍ശിക്കുന്ന ധ്യാനകേന്ദ്രങ്ങളും ദേവാലയങ്ങളും തട്ടിപ്പുകള്‍ക്ക് മറ പിടിക്കാനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്ന തട്ടിപ്പുകാര്‍ മലയാളികള്‍ക്കിടയില്‍ പെരുകി വരികയാണ്. ഇത്തരം സ്ഥാപനങ്ങളെയും സംഘടനകളെയും മറയാക്കി തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം സമര്‍ത്ഥമായി മറച്ചു വയ്ക്കുന്ന തട്ടിപ്പുകാര്‍ക്ക് ഇരകളാകുന്നവരുടെ എണ്ണം കൂടി വരികയാണ്.

RECENT POSTS
Copyright © . All rights reserved