Crime

പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതിയ ആളെ അറസ്റ്റ് ചെയ്തു.കൊച്ചി സ്വദേശിയായ കാറ്ററിങ് ഉടമ മഞ്ചാടിക്കൽ സേവ്യറാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സേവ്യറാണ് കത്തെഴുതിയതെന്ന് കത്തിൽ പേരുണ്ടായിരുന്ന കലൂർ സ്വദേശി ജോസഫ് ജോണും കുടുംബവും നേരത്തെ തന്നെ ആരോപിച്ചിരുന്നു.

പക്ഷെ തുടക്കത്തിൽ, താൻ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിന്റെ പേരിൽ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യർ പ്രതികരിച്ചിരുന്നു.

പിന്നീട് പോലീസ് ഇയാളുടെ കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യർ തന്നെയാണ് കത്തെഴുതിയതെന്ന് തെളിയിച്ചത്. കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ചു. നിലയ്ക്കാമുക്ക് സ്വദേശി ജനനി ( 62 ) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിഷ്ണുവിനെ കടക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

മരണത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്. വീട്ടിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം പൊലീസിൽ വിവരം അറിയിച്ചത്.

പൊലീസ് എത്തിയപ്പോൾ മകൻ വിഷ്‌ണുവിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ തന്നെയാണ് തീ കൊളുത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.

തമിഴ്നാട് തേനി ബോഡി നായ്ക്കന്നൂരില്‍ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ് മാസ് പ്രായമുള്ള കുഞ്ഞിന്റെ ശരീരം നായ്ക്കള്‍ കടിച്ച നിലയിലാണ്. ഓടയില്‍ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ട വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടിയെ ഉപേക്ഷിച്ചതാണോയെന്ന് സംശയമുണ്ട്. മാതാപിതാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം ബോഡിനായ്ക്കന്നൂര്‍ ടൗണ്‍ പോലീസ് എത്തി പോസ്റ്റ്മോര്‍ട്ടത്തിനായി തേനി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം ജില്ലയിലെ പാലോടിനെ നടുക്കിയ ആരും കൊല നടന്നിട്ട് വർഷം ഒന്നായെങ്കിലും പ്രതി ഇപ്പോഴും ഒളിവിൽ തന്നെ. പാലോട് സ്വദേശി നാസില ബീഗത്തെ മയക്കുമരുന്ന് കലർത്തിയ മിഠായി നൽകിയ ശേഷം മൃഗീയമായി കുത്തി കൊലപ്പെടുത്തി മുങ്ങിയ ഭർത്താവിനെ ഒരുവർഷമായിട്ടും കണ്ടെത്താനായിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. കൊലക്കുശേഷം ഒളിവിൽപോയ പ്രതിയെന്നു കരുതുന്ന ഭർത്താവിനെ പൊലീസ് ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്.

പാലോട് മേഖലയെ നടുക്കിയ അരുംകൊല നടക്കുന്നത് 2021 നവംബർ 11 ന് രാത്രിയാണ്. ചാക്ക ഐടിഐയിലെ ക്ലർക്കായ റഹീമാണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന ദിവസം വൈകുന്നേരം കൊലക്കത്തിയുമായിട്ടായിരുന്നു റഹീം ഭാര്യാ വീടായ പാലോട് നവാസ് മൻസിലിലേക്കെത്തിയത്. വീട്ടിൽ വച്ച് സ്നേഹത്തിൽ പെരുമാറിയ റഹീം താൻ കൊണ്ടുവന്ന മിഠായി മകൾക്കും ഭാര്യക്കും നൽകുകയായിരുന്നു. ഈ മിഠായിൽ മയക്കുമരുന്ന് കലർത്തിയിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മഴയുടെ സമയം കൂടിയായിരുന്നു അത്. മഴയത്ത് ചെരുപ്പു നനയാതെ എടുത്തുവെക്കണമെന്ന് പറഞ്ഞ് അതിനുശേഷം റഹീം പുറത്തിറങ്ങി. തുടർന്ന് അകത്തു കയറിയിറിയ റഹീം വാതിൽ കുറ്റിയിട്ടിരുന്നില്ല. മയക്കുമരുന്ന് കലർത്തിയ മിഠായി ആയതുകൊണ്ട് തന്നെ അത് കഴിച്ച ഭാര്യയും മകളും വേഗം ഉറങ്ങുകയും ചെയ്തു.

പതിവുപോലെ പുലർച്ചെ നിസ്കാരത്തിന് ഉണർന്ന നാസില ബീഗത്തിൻ്റെ മാതാവ് തനിക്കൊപ്പം ഉണരുന്ന മകളെ കാണാത്തതിനാൽ മകളുടെ മുറിയിലേക്ക് തിരക്കി ചെന്നു. വാതിൽ അടച്ചിട്ടുണ്ടായിരുന്നു. വാതിൽ തള്ളിയപ്പോൾ തുറന്നു. അവിടെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കട്ടിലിൽ ഒരു വശത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നാസിലയെയാണ് അവിടെ കാണാൻ കഴിഞ്ഞത്. നാസിലയുടെ തൊട്ടടുത്ത് 13 വയസ്സുള്ള മകൾ ബോധരഹിതയായി കിടക്കുന്നുണ്ടായിരുന്നു.

നാസിലയുടെ മാതാവിൻ്റെ നിലവിളി കേട്ട് അയൽക്കാർ എഴുന്നേറ്റ് വീട്ടിലെത്തി. തുടർന്ന് നാസിലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടെന്നുള്ള വിവരമാണ് അവിടെ നിന്ന് ലഭിച്ചത്. പൊലീസ് കേസെടുത്തു അന്വേഷിച്ച സംഭവത്തിൽ കൊല നടത്തിയത് റഹീം ആണെന്ന് വ്യക്തമാവുകയായിരുന്നു. എന്നാൽ അപ്പോഴേക്കും റഹീം അപ്രത്യക്ഷനായിരുന്നു.

മുൻകൂട്ടി പദ്ധതിയിട്ടാണ് റഹീം അരുംകൊല നടത്തിയതെന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൻ്റെ മൊബൈൽ ഫോണും, തിരിച്ചറിയൽ രേഖകളുമെല്ലാം ഉപേക്ഷിച്ചാണ് റഹീം കടന്നു കളഞ്ഞത്. റഹീമിന് സ്വന്തമായി വാഹനങ്ങളൊന്നും ഇല്ലായിരുന്നു. നന്നായി സ്കൂട്ടർ ഓടിക്കാൻ അറിയാത്ത വ്യക്തികൂടിയായിരുന്നു റഹീം. എന്നിട്ടും കൊലപാതകം നടക്കുന്നതിൻ്റെ തലേദിവസം റഹീം ഒരു സെക്കൻ്റ് ഹാൻഡ് സ്കൂട്ടർ വാങ്ങിയതായി അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇയാൾ സ്കൂട്ടർ വാങ്ങിയ വിവരം ആരും അറിഞ്ഞിരുന്നില്ല. ഈ സ്കൂട്ടർ സമീപത്തെ ആറ്റിൻകരയിൽ വെച്ചശേഷമാണ് രാത്രിയിൽ വീട്ടിൽ കയറിയതെന്നും പീന്നീട് നടത്തിയ അന്വേഷണത്തിൽ പുറത്തു വരികയായിരുന്നു.

കൊലപാതകം നടന്ന വീട്ടിൽ നിന്നും പാലോട് ടൗണിലേക്ക് എത്താൻ ഏകദേശം മൂന്ന് കിലോമീറ്ററുണ്ട്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാനാണ് റഹീം സ്കൂട്ടർ വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. പരിമിതമായ അറിവ് വച്ചുകൊണ്ട് സ്കൂട്ടറിൽ റഹീം അട്ടക്കുളങ്ങര വരെ പോയി. അവിടെ സ്കൂട്ടർ ഉപേക്ഷിച്ച് ബസുകൾ മാറിമാറി കയറി തുമ്പ നെഹ്റു ജംഗ്ഷനിൽ റഹീം എത്തി. ഇക്കാര്യങ്ങൾ അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തു. എന്നാൽ അതിനു ശേഷം റഹീമിനെ കുറിച്ച് യാതൊരു വിവരവുമില്ല. കണ്ടെത്താൻ പൊലീസ് തീവ്രമായ അന്വേഷണം നടത്തിയിട്ടും ഇതുവരെ പുതിയ കുറിച്ച് ഏതൊരു സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന വർഷം ഒന്നു കഴിഞ്ഞിട്ടും റഹീം ഇന്നും ഒളിവിൽ തന്നെയാണ്.

മയങ്ങിക്കിടന്ന ഭാര്യയുടെ നെഞ്ചിലും കഴുത്തിലും കുത്തിയാണ് കൊലപാതകം. ഈ സമയം തൊട്ടടുത്ത് മകള്‍ ഉറങ്ങുകയായിരുന്നു. 2018ലും ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അതിന് ശേഷം ഇയാളുമായി ജീവിക്കാനാകില്ലെന്ന് പറഞ്ഞ് നാസില സ്വന്തം നീട്ടില്‍ പോയി. തുടര്‍ന്ന് ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് റഹീം ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷമാണ് ഇയാളോടൊപ്പം നാസില വീണ്ടും പോയത്.

സൗദിഅറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി പരാതി ഉയർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. മതം മാറിയ യുവതി നിലവിൽ കുടുംബവുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചുവെന്നും നിലവിൽ യുവതി സൗദി അറേബ്യയിൽ നിന്ന് കണാതായെന്നും കാണിച്ച് യുവതിയുടെ ഭർത്താവ് ആൻ്റണി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. യുവതി ഇസ്ലാമിക് തീവ്രവാദികളുടെ പിടിയലാണെന്ന സംശയവും ഭർത്താവ് പങ്കുവയ്ക്കുന്നുണ്ട്. 2013ലാണ് ആതിരയും ആൻ്റണിയും തമ്മിൽ മിശ്ര വിവാഹിതരായത്. വാടാനപ്പള്ളി സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇരുവർക്കും അലൻ എന്നൊരു മകനും പിറന്നിരുന്നു. വളരെ സന്തോഷകരമായി ജീവിച്ചു വരവെ 2016ൽ സൗദി അറേബ്യയിൽ ആതിര എക്സ് റേ ടെക്നീഷ്യനായി ജോലിക്ക് പോവുകയായിരുന്നുഎന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സൗദി അറേബ്യയിലുള്ള അബഹാ എന്ന സ്ഥലത്ത് ഹൽ ഹയാത്ത് നാഷണൽ ഹോസ്പിറ്റലിൽ എക്സറെ ടെക്നിഷ്യൻ റേഡിയോഗ്രാഫർ ആയി നാല് വർഷം ആതിര ജോലി ചെയ്തു. സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടി വിദേശത്ത് ജോലിക്കു പോകാൻ തീരുമാനിച്ചത് ആതിരയും ആൻ്റണിയും കൂടിത്തന്നെയാണ്. രണ്ടുവർഷം കഴിഞ്ഞ് ആതിര ലീവിനു വന്നപ്പോഴും വളരെ സന്തോഷവിയായിരുന്നു. ലീവ് കഴിഞ്ഞ് വീണ്ടും തിരിച്ചു പോയി ഒരു വർഷം കഴിഞ്ഞപ്പോൾ ആതിരയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. മുൻപ് വളരെ നേരം നാട്ടിലെ ഭർത്താവിനേയും മകനേയും വിളിച്ച് സംസാരിച്ചിരുന്ന ആതിര സംസാരം കുറച്ചതായിരുന്നു ആദ്യപടി. അന്നൊക്കെ ഡ്യൂട്ടി സമയത്തു പോലും ആൻ്റണിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് സംസാരം കുറഞ്ഞു വന്നു. പലപ്പോഴും വിളിക്കുമ്പോഴൊക്കെ തിരക്കാണെന്ന മറുപടിയാണ് ആതിരയിൽ നിന്നും ലഭിച്ചിരുന്നതെന്നും ആൻ്റണി വ്യക്തമാക്കുന്നു. ഒടുവിൽ രണ്ടു വർഷം കഴിഞ്ഞ് ആതിര വീണ്ടും നാട്ടിലെത്തി.

നാട്ടിലെത്തിയത് പുതിയൊരു ആതിരയാണെന്നാണ് ആൻ്റണി പറയുന്നത്. കുട്ടിയോടും ഭർത്താവിനോടും അകലം പാലിച്ചായിരുന്നു നാട്ടിൽ ആതിര നിന്നത്. രാത്രിയിൽ വെവ്വേറെ മുറികളിലായിരുന്നു ഉറങ്ങിയിരുന്നതുപോലും. ആതിരയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായതുകൊണ്ടുതന്നെ ഇനി ഗൾഫിലേക്ക് ജോലിക്കു പോകേണ്ട എന്ന് ആൻ്റണി പറയുകയായിരുന്നു. എന്നാൽ അതു കേൾക്കാൻ ആതിര തയ്യാറായില്ല. ആൻ്റണി തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ ആതിര പഴയ ജോലി ഉപേക്ഷിച്ചു. എന്നാൽ ഇതിനിടയിൽ രാത്രികാലങ്ങളിലൊക്കെ ആതിര മറ്റാരുമായോ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു എന്നും ആൻ്റണി വ്യക്തമാക്കുന്നു. ആരോടാണ് സംസാരിക്കുന്നതെന്ന ചോദ്യത്തിന ഫ്രണ്ടിനോടാണ് എന്ന മറുപടിയാണ് ആതിരയിൽ നിന്നും ലഭിച്ചത്.

ഇതിനിടെ കൊച്ചിയിൽ നിന്നുള്ള കരിഷ്മ ടൂർസ് ആൻഡ് ട്രാവൽസ് എന്ന ഏജൻസി വഴി ആതിരയ്ക്ക് വീണ്ടും സൗദിയിലേക്കുള്ള വിസ ശരിയായി. എന്നാൽ പോകേണ്ട എന്ന തീരുമാനത്തിൽ തന്നെ ആൻ്റണി ഉറച്ചു നിന്നു. എന്നാൽ എല്ലാപേർക്കും ഒരുമിച്ച് സൗദിയിലേക്ക് പോകാമെന്ന് പറയുകയും അതിന് ആൻ്റണി സമ്മതിക്കുകയും ചെയ്തു. ആദ്യം താൻ പോകാമെന്നും അതിനു ശേഷം ആൻ്റണി കുട്ടിയോടൊപ്പം എത്തിയാൽ മതിയെന്നും പറഞ്ഞപ്പോൾ അതിനും സമ്മതിച്ചു. തുടർന്ന് 2021ൽ സൗദി അറേബ്യയിലെ ജിദ്ദ എന്ന സ്ഥലത്തുള്ള അൽ മകറുന്ന സ്ട്രീറ്റിലുള്ള അൽമാസ് ഐഡിയൽ മെഡിക്കൽ സെൻ്ററിൽ എക്സറെ ടെക്നിഷ്യനായി ആതിര ജോലിക്കു പോയി. സൗദിയിലേക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് കേട്ടത് നല്ല വിവരങ്ങളായിരുന്നില്ല. ആതിര സൗദിയിൽ നിരന്തരം ദുരുപയോഗപ്പെട്ടുവെന്ന വാർത്തകളാണ് തുടർന്നുള്ള അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. മാത്രമല്ല ആതിര മതം മാറിയെന്ന വിവരങ്ങളും എത്തുകകയായിരുന്നു. പലപ്പോഴും ആൻ്റണിയെ ഫോണിൽ വിളിച്ച് `നീ ചത്തില്ലേടാ ഇതുവരെ´ എന്നു തന്നോട് ചോദിച്ചിട്ടുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. കഴിഞ്ഞ ഒരു കൊല്ലമായി ഞാനും മകനുമായി ഒരു ബന്ധവുമില്ലാത്ത ആളായി ആതിര മാറുകയായിരുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മകനോടു പോലും സംസാരിക്കാറില്ല. അവനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാറില്ല. ഇടയ്ക്ക് തന്നെ വിളിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും തൻ്റെ സംസാരം കേൾക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്യുന്നത് പതിവായിരുന്നു എന്നും ആൻ്റണി പറയുന്നു. .

ആതിരയ്ക്ക് എന്താണ് സംഭവിച്ചത് എന്നറിയാൻ ആൻ്റണി ശ്രമങ്ങൾ നടത്തിയിരുന്നു. അൽമാസ് ഐഡിയൽ മെഡിക്കൽ സെൻ്ററിൻ്റെ ഉടമസ്ഥൻ മലയാളിയായ മുസ്തഫയുമായി ബന്ധപ്പെട്ടപ്പോൾ ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയിൽ വച്ച് ആതിരയെ മയക്കുമരുന്നിന് അടിമപ്പെടുത്തി താമസസ്ഥലത്ത് നിന്നും 200 കിലോമീറ്റർ ദൂരെയുള്ള യൻബു എന്ന പ്രദേശത്ത് കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് രഹസ്യമായി മതം മാറ്റിയതായാണ് അറിയാൻ കഴിഞ്ഞതെന്നും ആൻ്റണി പറയുന്നു. സുബൈർ എന്ന 65 വയസ്സുള്ള വ്യക്തി സൗദി അറേബ്യയിൽ വച്ച് 32 വയസ്സുള്ള ആതിരയെ വിവാഹം കഴിച്ചുവെന്നുള്ള ഞെട്ടിക്കുന്ന വിവരവും ആൻ്റണി പങ്കുവച്ചിട്ടുണ്ട്. ഇയാളാണ് പുലർച്ചെ രണ്ടു മണിക്ക് മറ്റാരുടെയോ നേതൃത്വത്തിൽ ആതിരയെ മതംമാറ്റത്തിന് വധേയമാക്കിയതെന്നും ആൻ്റണി പറയുന്നു. ആതിര മതം മാറി ആയിഷ ആയെന്നും വിവാഹം കഴിച്ചെന്നും തനിക്ക് വിവരം ലഭിക്കുകയായിരുന്നു എന്നും ആൻ്റണി വ്യക്തമാക്കുന്നുണ്ട്.

ആതിരക്ക് ദിവസവും ഭക്ഷണത്തിൽ ഡ്രഗ്സ് കൊടുത്തിട്ടാണ് ഇപ്രകാരം മതം മാറ്റി കല്ല്യണം കഴിച്ചിട്ടുള്ളതെന്നാണ് ആൻ്റണി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ആതിര ജോലി ചെയ്യുന്ന ക്ലിനിക്ക് അധികാരികൾക്ക് ഇസ്ലാം മത തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളതായി തനിക്ക് സംശയമുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. ഇക്കാര്യം ആതിര തന്നോട് സൂചി പ്പിച്ചിട്ടുണ്ടെന്നും ആൻ്റണി വ്യക്തമാക്കുന്നു. ആതിരയുടെ പെരുമാറ്റം ഒരു ഡ്രഗ്സ് അഡിക്റ്റഡിനെപ്പോലെയാണ് പലർക്കും പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്. മതം മാറ്റിയുള്ള വിവാഹമാണ് നടന്നിരിക്കുന്നതെന്നും ഇസ്ലാം തീവ്രവാദി സംഘടനകൾക്ക് ആതിരയെ കെെമാറ്റം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ആതിരയുമായി ബന്ധപ്പെടാനാകില്ലെന്നും ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് ആതിര അപ്രത്യക്ഷയാണെന്നുമാണ് ലഭിക്കുന്ന വിവരമെന്നും ആൻ്റണി പറയുന്നുണ്ട്.

ആലപ്പുഴ സ്വദേശിനി ജെസ്സി എന്ന യുവതി ആതിരയെ മതം മാറ്റുന്ന പ്രവർത്തികളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് സൂചനകളുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്. സൗദിയിൽ ആതിരയുടെ റൂം മേറ്റായിരുന്നു ജസ്സി. ആശുപത്രിയിൽ 15 വർഷമായി അവർ ജോലി ചെയ്യുന്നു. ലാബിൽ ജോലി ചെയ്യുന്ന ജസ്സി ദിവസേന ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകുന്നുവെന്ന് ആതിര തന്നെ കത്ത് മുഖേന അറിയിച്ചിട്ടുണ്ടെന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം ആതിരയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായെന്നും അതിന് ചികിത്സ നൽകിയിട്ടുള്ളതാണെന്നും ആൻ്റണി പറയുന്നു. ഇതിൻ്റെ രേഖകൾ തൻ്റെ കൈവശമുണ്ടെന്നും ആൻ്റണി പറയുന്നുണ്ട്.

ആതിര തിരിച്ച് സൗദിയിൽ പോയി ആറ് മാസത്തിന് ശേഷമാണ് ഇത്തരത്തിൽ മാനസിക അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിച്ചിട്ടുള്ളത്. ഫോണിൽ ആശുപത്രി അധികൃതരെ വിളിച്ചാൽ ആതിരയുടെ മേലധികാരിയായ ആസിഫും, സുബൈറും തന്നെ ചീത്ത വിളിക്കുകയും ആതിരയുമായി സംസാരിക്കുവാൻ അനുവദിക്കാതിരിക്കുകയും തൻ്റെ ഭാര്യയെ തനിക്ക് വിട്ടുതരുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ആൻ്റണി പറയുന്നുണ്ട്. ഏവരും ചേർന്നുള്ള ഒത്തുകളിയാണ് ആതിരയുടെ കാര്യത്തിൽ നടന്നിരിക്കുന്നതെന്നുള്ള സംശയമാണ് ആൻ്റണി പ്രകടിപ്പിക്കുന്നത്. ആൻ്റണിയുടേയും ആതിരയുടേയും ഏഴുവയസ്സുകാരൻ മകനെ താലോലിക്കാനോ അവനുമായി സംസാരിക്കാനോ സുബെെറിൻ്റെയും ആസിഫിൻ്റെയും നേതൃത്വത്തിൽ അനുവദിക്കുന്നില്ലെന്നും ആൻ്റണി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തൻ്റെ ഭാര്യയെ ഇസ്ലാം തീവ്രവാദികൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന് മുൻപായി തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുവാൻ വേണ്ട നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതികയിൽ ആൻ്റണി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഐസ്ക്രീം കഴിച്ച് ഛർദിയുണ്ടായതിനെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധു അറസ്റ്റിൽ. കുട്ടിയുടെ പിതൃ സഹോദരി താഹിറയാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സംശയം പറഞ്ഞിരുന്നു. വിഷം കലർത്തിയ ഐസ്ക്രീമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സഹോദരനുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് താഹിറ പൊലീസിനോട് സമ്മതിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നീങ്ങിയത്. സൈബർ സെൽ മൊബൈൽ ഫോൺ പരിശോധിച്ചാണ് പിതൃസഹോദരിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12)യാണ് ഐസ് ക്രീം കഴിച്ച് ഛർദിയെ തുടർന്ന് മരിച്ചത്. ഞായറാഴ്ചയാണ് അരിക്കുളത്തെ കടയിൽനിന്ന് ഐസ്ക്രീം കഴിച്ചത്. തുടർന്ന് ഛർദിയുണ്ടായതിനാൽ വീടിന് സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടി. ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അന്നു രാവിലെ മരിച്ചു.

ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവ അരിക്കുളത്തെ ഐസ്ക്രീം വിറ്റ കടയിൽനിന്ന് സാമ്പ്ൾ ശേഖരിച്ച ശേഷം കടയടപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ് ഫറസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകമാണെന്ന് സംശയമുണ്ടായത്. തുടർന്ന് കൊയിലാണ്ടി പൊലീസ് വിദഗ്ധ അന്വേഷണം നടത്തുകയായിരുന്നു. നിരവധി പേരിൽനിന്ന് മൊഴിയെടുത്തു.

കൊട്ടിയത്ത് ഏഴ് വയസ്സുകാരി തിരയില്‍പെട്ട് മരിച്ച സംഭവത്തില്‍ ദുരൂഹത. കുട്ടിയെ കടല്‍തീരത്തേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. മരിച്ച ഏഴ് വയസ്സുകാരിയാ ജ്യോഷ്‌നയുടെ അമ്മയെ രണ്ടാം വിവാഹം കഴിക്കുവാന്‍ എത്തിയ യുവാവാണ് കുട്ടിയെ കടല്‍ തീരത്തേക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഇയാള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് കുട്ടിയുടെ പിതാവിന്റെ സഹോദരനാണെന്നാണ് ഇതും ബന്ധുക്കളുടെ സംശയത്തിന് ബലം നല്‍കുന്നു. എന്തിനാണ് ഉച്ചസമയത്ത് കുട്ടികളെ കൊണ്ട് കടല്‍ തീരത്തേക്ക് പോയതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. ഉച്ചസമയത്ത് ആളുകള്‍ അധികം കടല്‍ തീരത്ത് ഉണ്ടാകില്ല. അതേസമയം കുട്ടികളെ കടല്‍ തീരത്തേക്ക് കൂട്ടിക്കൊണ്ട് പോയ യുവാവ് സമീപവാസിയാണെന്ന് അവകാശപ്പെട്ടുവെങ്കിലും ഇയാള്‍ കോട്ടയം കാരനാണെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.

കുട്ടികളെ കടല്‍ തീരത്ത് ഇറക്കി വിട്ട ശേഷം ഇയാള്‍ കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ പോയി എന്നും എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞ ശേഷമാണ് ഇയാള്‍ തിരിച്ചെത്തിതെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബന്ധിക്കള്‍ കുട്ടിയെ കടല്‍ തീരത്ത് കൊണ്ടു പോയത് താങ്കള്‍ അല്ലെ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നാണ് അയാള്‍ പറഞ്ഞതെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. അയാള്‍ വീടിന്റെ അകത്തുണ്ട് എന്നാല്‍ പുറത്ത് വരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സായിഷ് വീര എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ സായിഷ് വീര പഠനത്തോടൊപ്പം കൊളംബസ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫ്യൂവല്‍ സ്റ്റേഷനില്‍ പാര്‍ടൈം ജോലിയും ചെയ്തു വരുകയായിരുന്നു.

ഏപ്രില്‍ 20ന് പുലര്‍ച്ചെ 12.50ഓടെ ബ്രോഡ് സെന്‍റ് 1000 ബ്ലോക്കിലേക്ക് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പോലീസ് സംഘമെത്തി പരിശോധന നടത്തുമ്പോഴാണ് വിദ്യാര്‍ഥിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുന്നത്. കൊളംബസ് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെത്തി സായിഷ് വീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീട് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വിവരവും മരിച്ചയാളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതും.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൊളംബസ് പോലീസ് പറഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും കൊളംബസ് ഡിവിഷൻ പൊലീസ് പങ്കുവെച്ചിരിക്കുകയാണ്.

സായിഷ് വീരയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ രോഹിത് യലമഞ്ചിലി എന്നയാളുടെ നേതൃത്വത്തില്‍ നടക്കുന്നു. ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെയാണ് ദാരുണമായ സംഭവം നടക്കുന്നത്. സായിഷ് വീരയെ എച്ച് 1 ബി വിസക്കായി പരിഗണിച്ചിരുന്നവെന്നും രോഹിത് എന്നയാൾ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ സായിഷ് വീര ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു – സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് പിതാവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായാണ് യുവാവ് അമേരിക്കയിലെത്തുന്നത്. കൊളംബസ് മേഖലയിലെ മികച്ച ക്രിക്കറ്റ് പ്ലേയര്‍ കൂടിയായിരുന്നു സായിഷ് എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞിരിക്കുന്നത്.

 

വാഴക്കുളത്ത് വാഹനാപകടത്തിൽ മരിച്ച പ്രജേഷിൻ്റേയും മകൾ രണ്ടര വയസ്സുകാരി അലാനയുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു ദർശനത്തിന്ു വച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സെൻ്റ് ജോർജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഇരുവരുടേയും മൃതദേഹങ്ങൾ കൂവേലിപ്പടിയിലുള്ള വീട്ടിലെത്തിച്ചത്. രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹം കൊണ്ടുവന്നത്. ആദ്യം പ്രജേഷിൻ്റെ മൃതദേഹമാണ് വീട്ടിലെത്തിച്ചത്. തുടർന്ന് അലാന മോളുടെ മൃതദേഹം എത്തിക്കുകയായിരുന്നു.

ദുരന്തത്തിൽ വിറങ്ങലിച്ച അവസ്ഥയിലായിരുന്നു പ്രജേഷിൻ്റെ ഭാര്യ അനു. പൊന്നുമോളുടെയും പ്രിയ ഭർത്താവിൻ്റെയും ചേതനയറ്റ ശരീരം കണ്ട് അനു മുറിയിൽ തളർന്നുവീണ് പൊട്ടിക്കരഞ്ഞു. അനുവിൻ്റെ സങ്കടം അവിടെ കൂടി നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. കൊല്ലത്ത് ജർമൻ ഭാഷാ പരിശീലനത്തിനായി പോയിരുന്ന അനു തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് വീട്ടിലെത്തിയത്. അപകടത്തെക്കുറിച്ച് വ്യക്തമായി അറിയിച്ചിരുന്നില്ല. എന്നാൽ അധികനേരം ദുരന്തം ഒളിപ്പിച്ചുവയ്ക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. ദുരന്തം തിരിച്ചറിഞ്ഞതോടെ അതിനെ ഉൾക്കൊള്ളാനാവാതെ അലമുറയിട്ട് അനു നിലവിളിച്ചു. അനുവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നിസ്സഹായരായി മാറുന്ന കാഴ്ചയ്ക്കാണ് മരണ വീട് സാക്ഷ്യം വഹിച്ചത്.

പ്രജേഷിനേയും അലാനമോളേയും അവസാനമായി ഒരു നോക്കുകാണാൻ ബന്ധുക്കളും നാട്ടുകാരുമായി ഏറെജനങ്ങൾ വീട്ടിലെത്തിയിരുന്നു. ഉറക്കത്തിലെന്ന പോലെയാണ് അലാനമോൾ ചലനമറ്റ് കിടന്നിരുന്നത്. ആ കാഴ്ച ഏവരേയും വേദനിപ്പിച്ചിരുന്നു. മകൻ്റെയും കുഞ്ഞുമോളുടെയും അനക്കമറ്റ ശരീരം കണ്ടതോടെ പ്രജേഷിൻ്റെ മാതാപിതാക്കളായ റോസിലിയ്ക്കും പോളിനും സങ്കടം സഹിക്കാൻ കഴിയാത്ത അവസ്ഥയായി. ഇന്നുരാവിലെ 10.30-ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ വച്ച് സംസ്കാരം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വാഴക്കുളത്ത് പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി രണ്ടര വയസ്സുകാരി ഉൾപ്പെടെ മൂന്നു കാൽനട യാത്രക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രജേഷിനും അലാനയ്ക്കുമൊപ്പം കൂവേലിപ്പടി സ്വദേശിനിയായ മേരിയും മരണപ്പെട്ടിരുന്നു. റോഡിന് വശത്തുകൂടെ നടന്നുപോയവരാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട പാഴ്സൽ ലോറി ഇവരുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

വാഴക്കുളം മടക്കത്താനത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 8.15 ഓടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അമിത വേഗതയില്‍ എത്തിയ പാഴ്‌സല്‍ വണ്ടി നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു എന്നാണ് സംഭവസ്ഥലത്തുള്ളവർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നു പേരും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസസമയം അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

പാഴ്സൽ ലോറി മൂവാറ്റുപുഴയിൽ നിന്നും വരികയായിരുന്നു . കാൽനടയാത്രക്കാരെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. ഇടിയുടെ ആഘാതത്തിൽ വാഹനവും മീറ്ററുകളോളം ദൂരത്തിൽ തെറിച്ചു പോയിരുന്നു. അമിത വേഗതയിലായിരുന്നു വാഹനം വന്നിരുന്നതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.

അപകടത്തിൽപ്പെട്ട മൂന്ന് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു എന്നാണ് രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നത്. മരണപ്പെട്ട പ്രജേഷ് അപകടം നടന്ന സ്ഥലത്തിന് നൂറു മീറ്റർ അകലെ കട നടത്തുന്ന വ്യക്തിയാണ്. തൻ്റെ രണ്ടര വയസ്സുള്ള മകളെയും എടുത്ത് പ്രജേഷ് കടയിലേക്ക് വരുകയായിരുന്നു. അപകടത്തിൽപ്പെട്ട മരണപ്പെട്ട മേരി കാൽനട യാത്രക്കാരിയാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് മേരി അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.

ബ്ലൂ ഡാർട്ട് കൊറിയറിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. വാഹനം സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട്. അപകടം നടന്ന സ്ഥലം ഇതിനുമുമ്പും നിരവധി അപകടങ്ങൾക്ക് വേദിയായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൂന്നു മൃതദേഹങ്ങളും തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 51 വയസ്സുകാരനായ പിതാവിനെ ശിക്ഷിച്ച് പത്തനംതിട്ട പോക്‌സോ കോടതി. 78 വർഷം കഠിന തടവും 2,75,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കാതിരുന്നാൽ മൂന്നര വർഷം അധിക കഠിന തടവും അനുഭവിക്കണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (3) പോക്‌സോ ആക്ട് വകുപ്പുകൾ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിതാവിന്റെ മദ്യപാനവും ഉപദ്രവവും കാരണം ഭാര്യ നേരത്തെ വീട് വിട്ട് പോയിരുന്നു. തുടർന്ന് പെൺകുട്ടി പിതൃമാതാവിനും മൂത്ത സഹോദരിമാരോടും ഒപ്പം വീട്ടിലായിരുന്നു.

മകൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഒരു അവധി ദിവസം മകളെ ആളില്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയും എതിർത്ത മകളുടെ കവിളിൽ കുത്തിപ്പിടിച്ച് മുറിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

അടുത്ത ദിവസം വീട്ടിലെത്തിയ കുട്ടിയുടെ കവിളിലെ മുറിപ്പാടിൽ സംശയം തോന്നിയ പ്രതിയുടെ സഹോദരി സ്‌കൂൾ ടീച്ചർമാരോട് വിവരം തിരക്കി. തുടർന്നാണ് പിതാവിന്റെ ക്രൂരതകൾ പുറത്തു വരുന്നത്.

RECENT POSTS
Copyright © . All rights reserved