Health

സൗദിയിൽ കൊറോണവൈറസ് ബാധയേറ്റ മലയാളി നഴ്സിനെ നാട്ടിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ.“കൊറോണവൈറസ് ആക്രമണം ശ്രദ്ധിക്കേണ്ടതാണ്. മെഡിക്കൽ കോളേജുകളെ സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല.

വിമാനത്താവളങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ലക്ഷണങ്ങൾ കാണുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും,” എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളും സജ്ജമാണെന്നും പരിശോധന കർശനമാക്കിയെന്നും മന്ത്രി പറഞ്ഞു.

മൂത്രത്തില്‍ കടുത്ത അണുബാധയുമായി എത്തിയ വയോധികനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. എണ്‍പതുകാരന്റെ വൃഷണത്തില്‍ കട്ടിയുള്ള എന്തോ ഉണ്ട് എന്നാണ് ആദ്യം കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ വൃഷണത്തില്‍ മുട്ടത്തോട് പോലെ ഉള്ള ഒരു വസ്തു ഉള്ളതായി കണ്ടെത്തുകയായിരുന്നു. ലക്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലാണ് സംഭവം.

വൃഷണത്തില്‍ വെള്ളം നിറഞ്ഞ ഹൈഡ്രോസില്‍ എന്ന അവസ്ഥയാണ് രോഗിക്ക് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൃഷണത്തില്‍ കാത്സ്യം അടിഞ്ഞുകൂടി മുട്ടത്തോട് പോലെ ഒരു രൂപപ്പെട്ടതാണ് ഇതിന് കാരണം. രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കാല്‍സ്യം എത്തുന്നുണ്ട് എങ്കിലും ഒരു ഭാഗത്ത് മാത്രം ഇത് അടിഞ്ഞു കൂടിയതാണ് പ്രശ്നമായത്. 1935ലാണ് ഇത്തരം ഒരു കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീടും വളരെ അപൂര്‍വമായി മാത്രം ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്റീഫിലറിയല്‍ ഡ്രഗ്സ് ഉപയോഗിച്ചാണ് ഈ അണുബാധക്കെതിരെ ചികിത്സിക്കുന്നത്.

രോഗിയുടെ അവസ്ഥയ്ക്ക് കാരണം Wuchereria bancrofti എന്നതരം പുഴു ആകുമെന്ന് ഡോക്ടര്‍മാര്‍ ആദ്യം കരുതിയെങ്കിലും പിന്നീടാണ് രോഗം സ്ഥിരീകരിച്ചത്. 1935 ലാണ് ഇത്തരം മറ്റൊരു കേസ് റിപ്പോര്‍ട്ട്‌ ചെയ്തത്. പിന്നീട് അപൂര്‍വമായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട് . Antifilarial drugs കൊണ്ടാണ് ഈ അണുബാധ ചികിത്സിക്കുന്നത്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ചൈനയിൽ കണ്ടെത്തിയ കോറോണ വൈറസ് ഭീതിയിലാണ് ലോകം മുഴുവനും. 2019 അവസാനമാണ് ന്യൂമോണിയ വൈറസിന് സമാനമായ ഈ വൈറസിനെ ചൈനയിൽ കണ്ടെത്തുന്നത്. ‘സാർസ്’ എന്നും ‘മെർസ് ‘ എന്നും പേരുകൾ ഉള്ള രണ്ടു വൈറസുകളുമായി കോറോണ വൈറസിന് സാമ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. സാർസ് അഥവാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം 2002-ൽ ആദ്യമായി ചൈനയിൽ കണ്ടെത്തുകയും, ഏകദേശം 774 ആളുകളുടെ മരണത്തിന് ഇടയാവുകയും ചെയ്തു. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം അഥവാ മെർസ് മൂലം ഏകദേശം 787 ആളുകൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മരണപ്പെട്ടു.


കൊറോണ വൈറസ് എന്നത് ഒരു വലിയ കൂട്ടം വൈറസുകൾക്ക് നൽകുന്ന പേരാണ്. ഇതിൽ മിക്കവാറുമുള്ള എല്ലാം വൈറസുകളും മൃഗങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തൽ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ ഒരു ഭക്ഷ്യ മാർക്കറ്റാണ്ഈ വൈറസിന്റെ ഉത്ഭവകേന്ദ്രം എന്ന് കരുതപ്പെടുന്നു.

മൂക്കൊലിപ്പ്, തലവേദന, പനി, ചുമ, തുടങ്ങിയവയാണ് രോഗലക്ഷണങ്ങളായി പറയപ്പെടുന്നത്. ശ്വാസംമുട്ടൽ, ശരീരവേദന, വിറയൽ തുടങ്ങിയവ കുറേക്കൂടി അപകടകാരികളായ കൊറോണ വൈറസുകൾ മൂലം ഉണ്ടാകുന്നു. പലപ്പോഴും ഇവ ന്യൂമോണിയ, കിഡ്നി ഫെയിലെർ എന്നിവയിലേക്ക് വഴിതെളിക്കുകയും, രോഗിയുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഈ വൈറസിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടന ലോകം മുഴുവനും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സൗത്ത് കൊറിയയിലും ഈ രോഗം കണ്ടുപിടിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

യോഗ കൊണ്ട് മനസിനും വ്യാകരണം കൊണ്ട് ഭാഷക്കും ആയുർവ്വേദം കൊണ്ട് ശരീരത്തിനും ശുദ്ധി വരുത്തിയ പതഞ്ജലി മഹർഷിയുടെ യോഗ സൂത്രം ഇന്ന് ലോകം അംഗീകരിക്കുന്ന ആരോഗ്യ രക്ഷാ മാർഗമായി മാറിയിട്ടുണ്ട്.

ശരീര മനസുകളുടെ ആരോഗ്യ പരിപാലനത്തിൽ യോഗാസനങ്ങൾ വളരെ ഏറെ പ്രാധാന്യം അർഹിക്കുന്നു. ധ്യാന ആസനം, വ്യായാമ ആസനം, വിശ്രമ ആസനം, മനോകായികാസനം എന്ന് നാലു തരത്തിൽ യോഗാസനങ്ങൾ താരം തിരിക്കാവുന്നതാണ്.

പത്മാസനം, വജ്രാസനം, സിദ്ധാസനം എന്നിവ ധ്യാനാസനങ്ങൾ ആകുന്നു. മേരുദണ്ഡാസനം, ശലഭാസനം, അനന്താസനം, പാവനമുക്താസനം, സേതുബന്ധ ആസനം,, തുടങ്ങിയവ പലതും നട്ടെല്ലിനും ബന്ധപ്പെട്ട പേശികൾക്കും കൈകാലുകൾക്കും ഉദരാവയവങ്ങൾക്കും വ്യായാമം നൽകുന്നവയാണ്. ശവാസനം, മകരാസനം പോലുള്ളവ ശരീരത്തിനാകമാനവും പേശികൾ സന്ധികൾ നാഡികൾ എന്നിവിടങ്ങളിൽ ഉള്ള പിടുത്തം മുറുക്കം പിരിമുറുക്കം എന്നിവ ലഘൂകരിച്ചു വിശ്രാന്തി നൽകുന്ന വിശ്രമാസങ്ങളാണ്.

ഏകാഗ്രതയും ഉൾക്കാഴ്ചയും ഓർമ്മയും ബുദ്ധിയും ലഭ്യമാക്കുന്ന മനോകായിക യോഗാസനങ്ങളാണ് പ്രണമാസാനം ധ്യാനാസനം എന്നിവ. ജലനേതി, വസ്തി, ധൗതി, നൗളി, കപലഭാതി, ത്രാടകം എന്നിവയാണ് ഷഡ് ക്രിയകൾ, ഉഡ്ഡ്‌ഢിയാന ബന്ധം ഉദരാവയവങ്ങൾക്ക് ആരോഗ്യ കരമാകുന്നു.

ശ്വസന വ്യായാമങ്ങൾ, മാനസിക സംഘർഷം, ഉത്കണ്ഠ, പിരിമുറുക്കം എന്നിവ അകറ്റി മനസിന്റെ ശാന്തതക്ക് ഇടയാക്കുന്നതാണ്. നാഡീശോധന പ്രാണായാമം, ബസ്ത്രിക പ്രാണായാമം, കപാലഭാതി പ്രാണായാമം, ശൗച പ്രാണായാമം, സുഖപൂരക പ്രാണായാമം, സാമവേദ പ്രാണായാമം, ഭ്രമരി പ്രാണായാമം, സൂര്യഭേദി പ്രാണായാമം, ശീതളി പ്രാണായാമം, ശീൽക്കാരി പ്രാണായാമം, പ്ലാമിനി പ്രാണായാമം ചതുർത്ഥ പ്രാണായാമം എന്നിങ്ങനെ പലതരം പ്രാണായാമങ്ങൾ പറയുന്നു.
യമ നിയമ ആസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാന സമാധി എന്നീ എട്ടു അംഗങ്ങൾ യോഗക്ക് പറയുന്നുണ്ട്. ഇവയാണ് അഷ്ടാംഗ യോഗ എന്ന് പറയാനിടയാക്കിയത്.
യമ നിയമങ്ങൾ സാമൂഹികവും വ്യക്തിപരവുമായ നന്മക്കായുള്ളവയാണ്. ഉത്തമ ജീവിതശൈലി, ആരോഗ്യരക്ഷയെ കരുതി എങ്ങനെ ജീവിക്കണം എന്ന് ഉള്ള നിർദേശങ്ങൾ യമ നിയമങ്ങളിലൂടെ നല്കുന്നു.

യോഗാസനങ്ങളുടെ പൂർണ ഫലം ലഭിക്കുവാൻ യമനിയമങ്ങൾ ശീലമാക്കുകയാണ് വേണ്ടത്. സ്ഥിരത ആർജിക്കുകയാണ് യോഗയിലൂടെ നേടുവാനാകുക. അതിനിടയാക്കുന്ന ഐക്യം, ആന്തരികവും ബാഹ്യവുമായ ഐക്യം, വ്യക്തിയും പ്രപഞ്ചവുമായുള്ള ഐക്യം, സമൂഹവുമായുള്ള ഐക്യം, ശരീര മനസുകളുടെ ഐക്യം. അതാണ് യോഗയെ ലോക ശ്രദ്ധ നേടാനിടയാക്കിയത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

ഒാരോ വീട്ടിലെയും മേശകളും അലമാരകളും നോക്കിയാൽ ഇരിപ്പുണ്ടാവും വാങ്ങിച്ചിട്ട് ഉപയോഗിക്കാതെ വെച്ച മരുന്നുകളുടെ കുപ്പികളും സ്ട്രിപ്പുകളും. ചിലത് പിന്നീട് നോക്കുേമ്പാൾ ഉപയോഗിക്കാൻ കഴിയാത്തവയായിട്ടുണ്ടാവും. എന്നാൽ, ഭൂരിഭാഗവും ഉപയോഗസമയം ബാക്കിയുള്ളതായിരിക്കും. അത്തരം മരുന്നുകൾ കൃത്യമായി ശേഖരിച്ചാൽ എത്രയധികം മനുഷ്യർക്കാണ് ഉപകാരപ്പെടുക എന്നാലോചിച്ചിട്ടുണ്ടോ?. ഇൗ ലക്ഷ്യവുമായി ദുബൈ ഹെൽത്ത് അതോറിറ്റി കഴിഞ്ഞ വർഷം നടത്തിയ ക്ലീൻ യുവർ മെഡിസിൻ കാബിനറ്റ് എന്ന കാമ്പയിൻ വഴി 12 ദശലക്ഷം ദിർഹമിെൻറ മരുന്നുകളാണ് ശേഖരിച്ചത്. കാലാവധി തീരാത്ത മരുന്നുകൾ ശേഖരിച്ച് അവയുടെ ഗുണനിലവാര പരിശോധന നടത്തിയ ജീവകാരുണ്യ സംഘങ്ങൾക്ക് കൈമാറുകയാണ് രീതി.

ഉപയോഗയോഗ്യമല്ലാത്ത മരുന്നുകൾ കൈമാറാനും ഡി.എച്ച്.എ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ നശിപ്പിക്കാൻവേണ്ടിയാണിത്. 2013 മുതൽ 2019 വരെ ഡി.എച്ച്.എ ഫാർമസി ഡിവിഷൻ 29.5 ദശലക്ഷം ദിർഹം മൂല്യമുള്ള മരുന്നുകളാണ് ശേഖരിച്ച് വിതരണം ചെയ്തത്. ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ലത്തീഫ, റാഷിദ്, ഹത്ത, ദുബൈ ആശുപത്രികളിലും ഡി.എച്ച്.എയുടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും എത്തിച്ചാൽ അവർ ഉത്തരവാദിത്തപൂർവം തരംതിരിച്ച് കൈമാറും.

കൂടുതൽ ആളുകൾ ഇൗ വർഷം ഇൗ ഉദ്യമവുമായി സഹകരിക്കും എന്ന പ്രതീക്ഷയിലാണ് ആരോഗ്യ അതോറിറ്റി. അടുത്ത തവണ ഡി.എച്ച്.എ ആശുപത്രികളിൽ വരുേമ്പാൾ വീടുകളിൽ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന മരുന്നുകൾ കൂടെ കരുതിയാൽ അവ അർഹരായ ആളുകളിലേക്കോ അല്ലെങ്കിൽ ഉചിതമായ സംസ്കരണത്തിനോ വേണ്ടി കൈമാറാൻ കഴിയുമെന്ന് ഡി.എച്ച്.എ ഫാർമസ്യൂട്ടിക്കൽ സർവിസ് ഡയറക്ടർ ഡോ. അലി സയ്യദ് പറഞ്ഞു.

ലോക സമുദ്രങ്ങളിലെ ചൂട് 2019-ൽ പുതിയ റെക്കോർഡിലെത്തിയതായി റിപ്പോര്‍ട്ട്. ആഗോള താപനത്തിന് പ്രധാന കാരണക്കാരായ ഹരിതഗൃഹ വാതകകങ്ങളുടെ 90% ത്തിലധികവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ആഗോള കാലാവസ്ഥാ രൂപീകരണത്തിൽ സമുദ്രങ്ങളുടെ പങ്കു വലുതാണ്. തെക്കേ അമേരിക്കയുടെ ഭൂമദ്ധ്യരേഖാപ്രദേശത്തെ ശാന്തസമുദ്രഭാഗങ്ങളിലെ താപനിലാവ്യതിയാനങ്ങൾക്ക് (എൽ നിനോ/ല നിന) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ടെന്നത് ഇതിന്നുദാഹരണമായി നിരീക്ഷിക്കപ്പെടുന്നു.

പുതിയ വിശകലനപ്രകാരം സമുദ്രത്തിൽ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ അഞ്ച് വർഷമാണ് കഴിഞ്ഞു പോകുന്നത്. ഭൂമിയിലെ ഓരോ വ്യക്തിയും പകലും രാത്രിയും 100 മൈക്രോവേവ് ഓവനുകൾ പ്രവർത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും ചൂടാണ് സമുദ്രങ്ങള്‍ ഓരോ ദിവസവും ആഗിരണം ചെയ്യുന്നത്. സമുദ്രങ്ങളിലെ താപനിലകൂടിയാല്‍ അത് ശക്തമായ കൊടുങ്കാറ്റുകള്‍ക്ക് കാരണമാവുകയും, ജലചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ എന്നിവക്കു പുറമേ സമുദ്രനിരപ്പ് ഉയരുന്നതടക്കമുള്ള മാരകമായ പ്രത്യാഘാതങ്ങളാണ് ജന്തു ലോകത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍വരെ ഉണ്ടായ വെള്ളപ്പൊക്കവും, യൂറോപ്പിലെ ഉഷ്ണക്കാറ്റും, ഓസ്ട്രേലിയയില്‍ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത കാട്ടുതീയും അതിന് ഉദാഹരണമാണ്.

‘പേടിപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നതെന്നും, ഭൂമി എത്ര വേഗത്തിലാണ് ചൂടാകുന്നതെന്നത് ശെരിക്കും കാണിച്ചു തരുന്നത് സമുദ്രങ്ങളാണെന്നും’ യുഎസിലെ മിനസോട്ടയിലെ സെന്റ് തോമസ് സർവകലാശാലയിലെ പ്രൊഫസർ ജോൺ അബ്രഹാം പറയുന്നു. ഒരു ദശകത്തിനിടെ സമുദ്രങ്ങള്‍ ഏറ്റവും കൂടുതല്‍ ചൂടായ വര്‍ഷംകൂടിയാണ് 2019 എന്നും, മനുഷ്യ നിര്‍മ്മിത ആഗോളതാപനം നിര്‍പാദം തുടരുന്നതിന്‍റെ അനന്തരഫലമാണ് അതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കണക്കുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഭ്യമായ എല്ലാ ഉറവിടങ്ങളിൽ നിന്നുമുള്ള സമുദ്ര ഡാറ്റ ഉപയോഗിച്ചുകൊണ്ടാണ് പഠനം നടത്തിയത്. അഡ്വാൻസസ് ഇൻ അറ്റ്മോസ്ഫെറിക് സയൻസസ് ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃഷ്ണപ്രസാദ്‌ ആർ , മലയാളം യുകെ ന്യൂസ് ടീം 

പുകവലി ആരോഗ്യത്തിന് ഹാനികരം എന്നതിനെ ഇരുത്തിയുറപ്പിക്കുന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ (UCL) ഒരു പറ്റം ഗവേഷകർ.പുകവലിക്കുന്നവരും വലിച്ചിരുന്നവരുമായ ആളുകൾ ജീവിതത്തിൽ ഇതുവരെ പുകവലിക്കാത്തവരെക്കാൾ വേദനയനുഭവിക്കുന്നു എന്നതാണ് കണ്ടെത്തൽ.യു‌സി‌എൽ നടത്തിയ 220,000 ൽ അധികം ആളുകളിൽ നിന്നുള്ള ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകൾ.

ജീവിതത്തിൽ ഇതുവരെ പുകവലിക്കാത്തവരെയും , പുകവലി ഉപേക്ഷിച്ചവരെയും , ഇപ്പോളും തുടരുന്നവരെയും ഒന്നിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പുകവലി ശരീരത്തിന് അധികവേദന സമ്മാനിക്കുന്നുവെന്ന വസ്തുതയിലെത്തിയത്. ഒരു നിമിഷത്തെ സുഖത്തിനായി പുകവലിച്ചുതള്ളുമ്പോൾ ജീവിതം മുഴുവൻ വേദനയനുഭവിക്കാനുള്ള സാധ്യതകൾക്ക് വഴി തുറക്കുകയാണ് . പുകവലിമൂലം ശരീരത്തിൽ വിഷാംശം കടക്കുകയും പിന്നീട് അത് ശരീരത്തിന് ദോഷമായി ബാധിക്കുന്നതുമാകാം വേദനയനുഭവപ്പെടാനുള്ള കാരണം എന്നാണ് ശാസ്ത്രലോകം കരുതുന്നത്. പുകവലി ദോഷമായ ശീലമാണെന്നു എല്ലാവർക്കുമറിയാവുന്ന വസ്തുതതന്നെയാണ് അതിനാൽ ഇത് വലിയ ഞെട്ടൽ ഉളവാക്കുന്ന ഒന്നല്ല എന്നാണ് പുകവലി വിരുദ്ധ സംഘമായ ആഷിന്റെ അഭിപ്രായം.

എന്നാൽ പുകവലിയെ വേദനയുടെ കാരണമായി കാണാൻ സാധിക്കില്ല എന്നൊരഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്, മറിച്ച് അതൊരു രോഗലക്ഷണമായി കണക്കാക്കാം എന്ന വാദവും ശക്തമാണ്. അതിവേദന അനുഭവിക്കുന്ന ആളുകൾ പുകവലിയിലേക്ക് തിരിയാനുള്ള സാധ്യതയും കൂടുതലാണ്. എന്നിരുന്നാലും പുകവലി ഒരു നല്ല ശീലമാണെന്ന് ആർക്കും അഭിപ്രായമില്ലാത്തസ്ഥിതിക്ക് എത്രയും വേഗം ഉപേക്ഷിച്ചാൽ അത്രയും നല്ലത്.

യാത്രകൾ പോകുവാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും യാത്രകൾ പോകുവാൻ ഇഷ്ടമുണ്ടായിട്ടും അവ ഒഴിവാക്കുന്ന ഒരു കൂട്ടമാളുകളുണ്ട്. അവരുടെയെല്ലാം യാത്രയസ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഒരു വില്ലനാണ് ‘ട്രാവൽ സിക്ക്നെസ്’ എന്നറിയപ്പെടുന്ന ‘ഛർദ്ദി’. സ്കൂളില്‍ നിന്നോ കോളേജിൽ നിന്നോ ഫാമിലിയായിട്ടോ ഒക്കെ ടൂർ പോകാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ? അതോടെ തീർന്നു യാത്രയുടെ സകല ത്രില്ലും.

മിക്കവാറും ആളുകളിൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ് ബസ്സിലോ കാറിലോ ദൂരയാത്ര പോകുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി. എന്നാൽ ഇതിന്റെ കാരണം എന്താണെന്നു മിക്കവർക്കും അറിവില്ലതാനും. എന്താണ് യാത്രയ്ക്കിടയിലെ ഛർദ്ദിയ്ക്ക് കാരണം? നമ്മുടെ ചെവിക്കുള്ളില്‍ ചലനങ്ങളെ തിരിച്ചറിയുന്ന ഒരു സംവിധാനമുണ്ട്. അതിനെ ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ എന്നു വിളിക്കുന്നു. ശരീരത്തിന്റെ ചലനങ്ങളെ അത് തലച്ചോറില്‍ അറിയിക്കും. വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ നമ്മുടെ ശരീരം ചലിക്കുന്നില്ല. എന്നാല്‍ വണ്ടിയുടെ ചലനം ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ തിരിച്ചറിയുന്നു. ഇവര്‍ രണ്ടുപേരും തലച്ചോറിലേക്ക് സന്ദേശം അയയ്ക്കുന്നു. ഒന്ന് ചലനം ഇല്ല എന്നും മറ്റൊന്ന് ചലിക്കുന്നു എന്നും.

ഇത് തലച്ചോറില്‍ തീരുമാനമെടുക്കുന്നതില്‍ വിയോജിപ്പ് ഉണ്ടാക്കുന്നു. കാഴ്ചയുടേയും ബാലന്‍സിന്റേയും വ്യത്യസ്തമായ കാഴ്ചപ്പാട് വയറിനെ അസ്വസ്ഥമാക്കുന്നു. വയര്‍ ഉടന്‍ പ്രതികരിക്കുന്നു. ഇതുമൂലം ഓക്കാനം, ഛര്‍ദി മുതലായവ ഉണ്ടാക്കുന്നു. ഇംഗ്ലീഷില്‍ ഇതിനെ ‘മോഷന്‍ സിക്‌നസ്സ്’ എന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ യാത്രയിൽ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛർദിക്കാതിരിക്കാൻ സഹായിക്കുന്നതായി കാണാറുണ്ട്. ഇത് ഇന്ദ്രിയങ്ങളിൽ നിന്നുള്ള വാർത്തകൾ കുറച്ച് തലച്ചോറിന്റെ കൺഫ്യൂഷൻ കുറയ്ക്കും.

ഇനി എങ്ങനെ യാത്രകൾ പോകുമ്പോൾ ഉണ്ടാകുന്ന ഛർദ്ദി ഇല്ലാതാക്കാം? ഒരു കാര്യം ആദ്യമേ തന്നെ മനസ്സിലാക്കുക. പ്രത്യേകിച്ച് ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ യാത്രകൾ കൂടുതലായി ചെയ്തു തന്നെയേ ഈ പ്രവണത മാറുകയുള്ളൂ. ഉദാഹരണത്തിന് എന്റെയൊരു സുഹൃത്ത് 15 വയസ്സ് വരെ ബസ്സിൽ കയറിയാൽ ഛർദ്ദിക്കുന്ന സ്വഭാവമുള്ളയാളായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അവൻ ബസ്സിൽത്തന്നെ ധാരാളം യാത്രകൾ നടത്തുവാൻ തുടങ്ങി. അതോടെ ഛർദ്ദി എന്ന പ്രശ്നം അവനിൽ നിന്നും പതിയെ ഒഴിയുവാൻ തുടങ്ങി. അങ്ങനെ വർഷങ്ങൾക്കിപ്പുറം അവൻ 24 മണിക്കൂർ ബസ് യാത്ര വരെ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ നടത്തുകയുണ്ടായി. ഈ പറഞ്ഞ കാര്യം എല്ലാവരിലും പ്രവർത്തികമാകണം എന്നില്ല കേട്ടോ. ഒരുദാഹരണം പറഞ്ഞുവെന്നു മാത്രം.

ഇനി കാര്യത്തിലേക്ക് തിരികെ വരാം. ചിലർ യാത്രതുടങ്ങി കുറച്ചു കഴിഞ്ഞാണ് ഛർദി തുടങ്ങുന്നത്. വണ്ടിയിൽ കാലുകുത്തുമ്പോഴേ ഛർദിച്ചു തുടങ്ങുന്നവരുമുണ്ട്. മറ്റുള്ളവർ ഛർദ്ദിക്കുന്നതു കണ്ടിട്ട് ഛർദി വരുന്നവരും കുറവല്ല. ഇത്തരക്കാർ ഈ പ്രശ്നത്തിന് പ്രത്യേകം ചികിത്സയൊന്നും തേടേണ്ടതില്ല. യാത്രകൾ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഛർദ്ദി ഒരുപരിധിവരെ അടക്കുവാൻ സാധിക്കും. ഒരിക്കലും സഞ്ചരിക്കുന്ന ദിശയ്ക്ക് പിന്നോട്ടു തിരിഞ്ഞിരിക്കാതിരിക്കുക. നമ്മുടെ ലോഫ്‌ളോർ ബസ്സുകളിൽ ഇത്തരത്തിലുള്ള സീറ്റുകൾ കണ്ടിട്ടില്ലേ? അവ ഒഴിവാക്കുവാനാണ് പറയുന്നത്.

ബസ്സിലാണെങ്കിൽ അധികം കുലുക്കം ഏൽക്കാത്ത വശങ്ങളിൽ ഇരിക്കുവാൻ ശ്രദ്ധിക്കുക. ഡ്രൈവറുടെ തൊട്ടു പിൻഭാഗങ്ങളിലുള്ള സീറ്റുകളിൽ ഇരിക്കുന്നത് ഒഴിവാക്കുക. പിൻഭാഗം ഒഴിച്ച് ബസ്സിന്റെ ഇടതു വശത്തായുള്ള (ഡോർ ഉള്ള ഭാഗത്ത്) സീറ്റുകളിൽ വിൻഡോ സൈഡിൽ ഇരിക്കുന്നതായിരിക്കും നല്ലത്. പുറത്തെ കാഴ്ചകളും വായുസഞ്ചാരവും നിങ്ങൾക്ക് ഒരു പ്രത്യേക ഉന്മേഷം പകരും. യാത്ര ചെയ്യുമ്പോൾ ഒരിക്കലും പുസ്തകം വായിക്കുവാനോ മൊബൈൽഫോൺ നോക്കുവാനോ പാടില്ല. ഇത് ഛർദ്ദിക്കുവാനുള്ള പ്രവണതയുണ്ടാക്കും.

നിങ്ങളുടെ യാത്ര കാറിലാണെങ്കിൽ കഴിവതും മുൻഭാഗത്ത് ഇരിക്കുവാൻ ശ്രദ്ധിക്കുക. കാറിൽ ഇടിച്ചുപൊളി പാട്ടുകൾ വെക്കാതെ ശാന്തമായ പാട്ടുകൾ കേൾക്കുക. കാറിന്റെ വിൻഡോകൾ തുറന്നിടുന്നതായിരിക്കും ഉത്തമം. കാറിനുള്ളിൽ എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധങ്ങൾ ഉണ്ടെങ്കിൽ അവ ഇല്ലാതാക്കിയതിനു ശേഷം യാത്ര ചെയ്യുക. നിങ്ങൾക്ക് ഡ്രൈവിംഗ് അറിയാമെങ്കിൽ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക. ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഈ വക ബുദ്ധിമുട്ടുകളിൽ നിന്നും ഒരുപരിധി വരെ രക്ഷനേടാം.

യാത്ര പുറപ്പെടുന്നതിനു തൊട്ടു മുൻപും യാത്രയ്ക്കിടയിലും അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. പൊറോട്ട, ബിരിയാണി, ചിക്കൻ, ബീഫ് എന്നിവ മാറ്റിനിർത്തി എളുപ്പം ദഹിക്കുന്ന പുട്ട്, ദോശ തുടങ്ങിയവ കഴിക്കുന്നതായിരിക്കും ഉത്തമം. ഇടയ്ക്ക് ഉപ്പിട്ട സോഡാ നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ല ഫലം ചെയ്യും. ബസ് സ്റ്റാൻഡുകളിൽ ലഭിക്കുന്ന ഇഞ്ചി മിട്ടായി കഴിക്കുന്നതും ഛർദ്ദി ഒഴിവാക്കുവാൻ സഹായകമാകാറുണ്ട്. ചെറുനാരങ്ങ മണക്കുക തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്.

യാത്രയ്ക്കിടയിൽ ഛർദ്ദിക്കുന്ന ശീലമുള്ളവർ കവറുകൾ കയ്യിൽ കരുതുക. ഒരു രക്ഷയുമില്ലെന്നാകുമ്പോൾ ഈ കവറുകളിൽ ഛർദ്ദിക്കാം. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി മോഷൻ സിക്ക്നസ് കവറുകൾ നിങ്ങൾക്ക് വാങ്ങുവാൻ സാധിക്കും.

അതുപോലെതന്നെ പൊതുവെ കാണുന്ന ഒരു സംഭവമാണ് വാഹനങ്ങളിൽ നിന്നും ഇത്തരം ഛർദ്ദിച്ച കവറുകൾ പുറത്തേക്ക് വലിച്ചെറിയുന്ന കാഴ്‌ച. മൂന്നാർ റൂട്ടിലോക്കെ പോയിട്ടുള്ളവർക്ക് മനസിലാകും. ദയവു ചെയ്ത് ഇത്തരം വൃത്തികെട്ട പ്രവർത്തികൾ ചെയ്യാതിരിക്കുക. നിങ്ങൾ എറിയുന്ന ഈ കവർ മറ്റുള്ളവരുടെ ദേഹത്തു വീണാലുള്ള കാര്യം ചിന്തിച്ചിട്ടുണ്ടോ? അവ റോഡിൽ കിടന്നാലുണ്ടാകുന്ന മോശമായ കാഴ്ച കണ്ടാൽ നിങ്ങൾക്ക് അത് ആസ്വദിക്കുവാനാകുമോ? അതുകൊണ്ട് ദയവു ചെയ്ത് ഛർദ്ദിയടങ്ങിയ മാലിന്യക്കവറുകൾ അലക്ഷ്യമായി എറിയാതിരിക്കുക.

അതുപോലെ തന്നെ യാത്രയ്ക്കിടയിലെ ഛർദ്ദി ചിലപ്പോഴൊക്കെ നമ്മുടെ സുരക്ഷയെ വരെ ബാധിക്കുന്ന തലത്തിലേക്ക് എത്തിച്ചേരാറുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും തല വെളിയിലേക്ക് ഇട്ടുകൊണ്ട് ഒരിക്കലും ഛർദ്ദിയ്ക്കരുത്. ബസ്സിലാണ് നിങ്ങളുടെ യാത്രയെങ്കിൽ നേരത്തെ പറഞ്ഞതുപോലെ കവർ കയ്യിൽ കരുതുക. അഥവാ കവർ എടുക്കുവാൻ വിട്ടുപോയെങ്കിൽ ബുദ്ധിമുട്ട് തോന്നിത്തുടങ്ങുമ്പോൾ തന്നെ ബസ് ജീവനക്കാരോട് കാര്യം പറയുക. ഹൈറേഞ്ച് റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാരുടെ പക്കൽ കവറുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഇനി കാറിലാണ് നിങ്ങളുടെ യാത്രയെങ്കിൽ വിജനമായ ഏതെങ്കിലും സ്ഥലത്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാതെ നിർത്തി പുറത്തിറങ്ങി ഛർദ്ദിക്കുക. വാഹനത്തിൽ നിന്നും തല പുറത്തേക്ക് ഇട്ടിട്ട് പോസ്റ്റുകളിൽ തട്ടി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

അപ്പോൾ ഒരിക്കൽക്കൂടി പറയുകയാണ്. ഛർദ്ദിക്കും എന്ന പേടിയിൽ നിങ്ങളുടെ യാത്രകൾ ഒഴിവാക്കാതെയിരിക്കുക. ഛർദ്ദി എന്ന വില്ലനെ നമുക്ക് മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുക വഴി തുരത്താവുന്നതാണ്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

വൈദ്യശാസ്ത്ര രംഗത്തെ ശാസ്ത്ര സാങ്കേതിക സഹായത്തോടെയുള്ള പുരോഗതി വളരെയേറെ നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. എങ്കിൽ കൂടി കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഈ നേട്ടങ്ങൾക്ക് ആയിട്ടുണ്ടോ?
ബാല്യ കൗമാര കാലത്ത് ഇന്ന് വളരെയേറെ ആരോഗ്യ പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. ദഹന തകരാറുകൾ, കൂടെകൂടെ ഉണ്ടാകുന്ന പനി ശ്വാസകോശ പ്രശ്നങ്ങൾ, ത്വക് രോഗങ്ങൾ എന്നിവ ആണ് പ്രധാനം. അന്തരീക്ഷത്തോടുള്ള പ്രതിപ്രവർത്തനം, അലർജി ഈ പ്രശ്നങ്ങൾക്ക് കാരണം ആകാറുണ്ട്.

രോഗ പ്രതിരോധ വ്യവസ്ഥ കൂടുതൽ ശക്തമാക്കുക ആണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രതിവിധി. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കൂടുതൽ കാര്യക്ഷമമാകും എന്നാണ് കരുതുന്നത്. മുലപ്പാൽ കുടിച്ചു വരുന്ന കാലത്ത് കൊടുക്കാറുള്ള കട്ടിയാഹാരം വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. അവ കൊടുക്കുന്ന രീതി സമയം അളവ് ഒക്കെ പ്രാധാന്യം അർഹിക്കുന്നു. കുട്ടികൾക്ക് ഏറെ അനുയോജ്യമായ ആഹാരം പോലും അസമയത്ത്, അധികമായിട്ടൊ അല്പമായിട്ടോ നൽകിയാൽ പോലും ദഹന തകറാറുണ്ടാക്കി രോഗ കാരണമാകാം.

പശു നമുക്കു പാൽ തരും എന്നു പഠിച്ചിരുന്ന മലയാളിക്ക് മിൽമ നമുക്ക് പാൽ തരും എന്നതാണ് സ്ഥിതി. വീട്ടിൽ വളർത്തുന്ന പശുവിന്റെ പാൽ കുട്ടികൾക്കും ചാണകം കൃഷി ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നു കാലം മാറി കവറിൽ കിട്ടുന്ന പാൽ ആണ് ആശ്രയം. അത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ശാരീരിക വേഗങ്ങൾ തടയുവാൻ പാടില്ല എന്ന ആയുർവേദ നിർദേശം വേണ്ടതു പോലെ പാലിക്കാൻ ആകാതെ വരുന്നുണ്ട്. ഡയപ്പർ ഉപയോഗം വരുത്തുന്ന അലർജി രോഗങ്ങൾ, കൃത്രിമ പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്‌, പാക്കറ്റ് ഫുഡ്‌, മത്സ്യ മാംസങ്ങളുടെ അമിതോപയോഗം എന്നിവയാണ് മറ്റു കാരണങ്ങൾ.

അമിതവണ്ണം അമിത ഭാരം, ദഹന തകരാറുകൾ, ശ്വാസകോശ രോഗങ്ങൾ, ത്വക് രോഗങ്ങൾ, തുടങ്ങി ഒട്ടേറെ അസ്വസ്ഥതകൾ കുട്ടികളിൽ വർധിച്ചു വരുന്നു. പ്രകൃതി ദത്തമായ ആഹാരം, വീട്ടിൽ പാചകം ചെയ്‍തത്, ഒരു മണിക്കൂർ വ്യായാമം, എണ്ണ തേച്ചുള്ള കുളി, രാത്രി ഭക്ഷണം ഏഴുമണിയോടെ, ലഘുവായ രാത്രി ഭക്ഷണം, ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കുക. നേരത്തെ ഉറങ്ങാനും വെളുപ്പിന് ഉണർന്നെഴുനേൽക്കാനും ഉള്ള ശീലം വളർത്തിയും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താം.

ഉരമരുന്നു ഗുളിക, അഷ്ടചൂർണ്ണം എന്നിവ കൂട്ടികളുടെ രോഗങ്ങൾക്ക് ഗൃഹങ്ങളിൽ സൂക്ഷിച്ചിരുന്നു. ഇഞ്ചി കച്ചോലം ജാതിക്ക എന്നിവയും യഥാവിധി ഉപയോഗിക്കുമായിരുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ബർമിംഗ്ഹാമിൽ നിന്ന് നൂറുകണക്കിന് വ്യാജ മദ്യ കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെത്തി, ഇവയിൽ പലതിനും ഇൻഡസ്ട്രിയൽ ആൽക്കഹോളിൽ സാധാരണ കാണുന്നത്ര തീവ്രമായ ആൽക്കഹോളിക് കണ്ടന്റ്സ് ഉണ്ടായിരുന്നു. ന്യൂ ഇയർ പാർട്ടി ആഘോഷിക്കാൻ പോകുന്ന മദ്യപാനികൾ സാധാരണയിൽ നിന്ന് ഏതെങ്കിലും രീതിയിൽ വ്യത്യസ്തമായ വോഡ്ക കുപ്പികൾ കണ്ടാൽ വാങ്ങരുത് എന്നാണ് നിർദേശം. തീരെ വില കുറഞ്ഞവ ആണെങ്കിൽ അത് വ്യാജമദ്യം ആകാനാണ് സാധ്യത കൂടുതൽ. യുകെയിൽ ഉള്ള നിരവധി ഔട്ട്‌ലെറ്റുകളിൽ ആയി നടത്തിയ അന്വേഷണത്തിൽ ഒരുപാട് ഇടങ്ങളിൽനിന്ന് വ്യാജൻമാരെ കണ്ടെത്തിയ ഈ പശ്ചാത്തലത്തിലാണ് ഈ ജാഗ്രത നിർദ്ദേശം. ക്രിസ്മസിന് ശേഷം തന്നെ ഏകദേശം 900 ബോട്ടിലുകളോളം വ്യാജമദ്യം പിടിച്ചിരുന്നു. ഇതോടൊപ്പംതന്നെ ഏകദേശം 25000ത്തോളം വ്യാജ മാരായ സിഗരറ്റുകൾ, ടുബാക്കോ എന്നിവയും പിടിച്ചെടുത്തിരുന്നു. ഇതിനോടനുബന്ധിച്ച് രണ്ട് അറസ്റ്റ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പിടിച്ചെടുത്ത മദ്യക്കുപ്പികളിൽ മിക്കതിലും ആൽക്കഹോളിന്റെ അളവ് ഇൻഡസ്ട്രിയൽ സ്ട്രെങ്തിന് ഒപ്പം എത്തുന്നത് ആയിരുന്നു. ഇവ കഴിച്ചാൽ ശർദ്ദി, കിഡ്നി ലിവർ സംബന്ധമായ രോഗങ്ങൾ, അന്ധത എന്നിവ ബാധിക്കും, ഒരുപക്ഷേ മരണത്തിൽ പോലും കലാശിച്ചേക്കാം.

വാങ്ങുന്ന കുപ്പി വ്യാജനാണോ എന്നറിയാൻ ചില നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർ നൽകുന്നുണ്ട്. സാധാരണയിൽ കവിഞ്ഞ വിലക്കുറവ് കാണുക, ഇതുവരെ കേട്ടിട്ടില്ലാത്ത ബ്രാൻഡ് നെയിംസ്, ഒരേ ബ്രാൻഡ് കുപ്പിയിൽ തന്നെ പലതരം ഫില്ലിങ്, ബ്രാൻഡ് നെയിം ഒന്ന് ആയിരിക്കുക അതേസമയം കാണാവുന്ന രീതിയിൽ ഉള്ള വസ്തുക്കൾ അടിഞ്ഞുകൂടി ഇരിക്കുക എന്നിവയാണ് വ്യാജന്മാരുടെ ലക്ഷണങ്ങൾ. പബ്ബുകളിലും ക്ലബ്ബുകളിലും ഓർഡർ ചെയ്യുന്നവരോട് വോഡ്ക ഒന്നു മണത്തു നോക്കാനും നിർദ്ദേശിക്കുന്നുണ്ട്, വ്യാജന് നെയിൽപോളിഷ്ന്റെ മണം ഉണ്ടായിരിക്കും.

താത്കാലിക ലാഭത്തിനായി ഉപഭോക്താക്കളുടെ ആരോഗ്യം നശിപ്പിക്കുന്ന രീതിയിലുള്ള വ്യാജന്മാർ പ്രചരിക്കുന്നത് നിർത്തണമെന്ന് എൽജിഎ യുടെ കൗൺസിലറായ സൈമൺ ബ്ലാക്ക് ബുൺ മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു. വർധിച്ചുവരുന്ന ആവശ്യമാണ് ഇത്തരം നിലവാരം കുറഞ്ഞ മദ്യങ്ങൾ മാർക്കറ്റിൽ എത്താൻ സഹായിക്കുന്നത്. വ്യാജമദ്യം വിൽക്കുന്ന റീട്ടെയിൽ കച്ചവടക്കാർക്ക്, 5000 പൗണ്ട് പിഴയും, പത്ത് വർഷം തടവും, ലൈസൻസ് ക്യാൻസൽ ആക്കുകയും, ആണ് നിലവിൽ ഉള്ള ശിക്ഷ.

Copyright © . All rights reserved