ഡോക്ടർ എ. സി. രാജീവ് കുമാർ
ആയുരോഗ്യ പരിപാലനത്തിന് ഏറെ പ്രാധാന്യം നൽകുന്ന ആരോഗ്യ രക്ഷാ ശാസ്ത്രമാണ് ആയുർവ്വേദം. ഒരുവൻ ഉറങ്ങി ഉണരുമ്പോൾ മുതൽ അടുത്ത ഉറക്കം വരെ എന്തെല്ലാം എങ്ങനെ എത്രത്തോളം ആകാം എന്ന് ദിനചര്യ നിർദേശക്കുന്നു എന്നത് ഏറെ കൃത്യതയോടെ പറയുന്നുണ്ട് എന്നത് ശ്രദ്ധിക്കുക. ഇന്ന് നമുക്ക് ചുറ്റും കാണുന്ന അനവധി ആരോഗ്യ പ്രശ്നങ്ങൾ ജീവിതശൈലീ സംബന്ധമാണ് എന്ന് ആധുനിക കാലം അംഗീകരിച്ചു കഴിഞ്ഞു. അത് തന്നെ ആണ് അയ്യർവേദ ദിനചര്യ, ആയുർവേദ ആരോഗ്യ രക്ഷയുടെ പ്രത്യേകതയും.
ശുചിത്വ പാലനം പ്രധാനം. വ്യക്തിഗത കുടുംബ സാമൂഹിക ആത്മീയ മാനസിക ശുചിത്വം എല്ലാം ആരോഗ്യ രക്ഷയിൽ പ്രാധാന്യം അർഹിക്കുന്നു. ഉറങ്ങി ഉണരുമ്പോൾ മുതൽ മലമൂത്ര വിസർജനം ആഭ്യന്തര ശുചിത്വത്തിന്, ശൗച ക്രിയ, മുഖ ദന്ത ജിഹ്വാ ശുചിത്വം അഭ്യംഗം കുളി എല്ലാം പ്രത്യേകം എടുത്തു പറയുന്നു.
അഭ്യംഗം അഥവാ എണ്ണ തേച്ചുള്ള കുളി വളരെ ഏറെ ഗുണങ്ങൾ ഉള്ളത് ആണ്. ദിവസവും എണ്ണ തേച്ചു കുളിക്കുവാനാണ് നിർദേശം. പ്രത്യേകിച്ച് മൂർദ്ധ്നി ശിരസിന്റെ മദ്ധ്യം ചെവി ഉള്ളം കൈ പാദങ്ങൾ ഉള്ളം കാലുകൾ എന്നിവിടങ്ങളിൽ നന്നായി എണ്ണ തേയ്ക്കണം.
ഓരോരുത്തരുടെയും ശരീര പ്രകൃതി, ആരോഗ്യ കാര്യങ്ങൾ അനുസരിച്ച് വൈദ്യ നിർദേശം അനുസരിച്ചുള്ള എണ്ണ ഉപയോഗിക്കാം. ഇത്തരത്തിൽ ഉള്ള തേച്ചുകുളി ചാർമ്മത്തിന് ഉണ്ടാകുന്ന ഞുറിവുകൾ, ജര, ചർമ്മ രോഗങ്ങൾ എന്നിവയകറ്റും. കായികമായ അദ്ധ്വാനം മൂലം സന്ധികൾ പേശികൾ എന്നിവയ്ക്കുണ്ടാകുന്ന ക്ഷീണം, ചലനസംബന്ധമായ തകരാറുകൾ വാതരോഗങ്ങൾ എന്നിവക്ക് പരിഹാരമാകും. കണ്ണുകളുടെ ആരോഗ്യത്തിനും ശരീര പുഷ്ടി ആയുസ് നല്ല ഉറക്കം ത്വക്കിന്റെ രോഗ പ്രതിരോധ ശേഷി എന്നിവ വർദ്ധിപ്പിക്കുകുയും ചെയ്യും.
ശിരസിന്റെ മദ്ധ്യത്തിൽ തേക്കുന്ന തൈലം ഒട്ടനവധി രോഗങ്ങൾക്ക് പ്രതിവിധി ആകും. പലതരം തലവേദന നേത്ര രോഗങ്ങൾ ദന്തരോഗങ്ങൾ ടോൺസിലൈറ്റിസ് സൈനസൈറ്റിസ് മുടികൊഴിച്ചിൽ അകാല നര ചെവിക്കുണ്ടാകുന്ന കേഴ്‌വിക്കുറവ് പക്ഷാഘാതം അർദിതം അപബഹുകം എന്നിങ്ങനെ ഉള്ള രോഗങ്ങക്ക് ചികിത്സ ആകും. നല്ല ആരോഗ്യ ശീലങ്ങൾ ആയുരാരോഗ്യ വർദ്ധകമാകുമെന്ന തിരിച്ചറിവ് ഇക്കാലത്തെ പകർച്ച വ്യാധി നമ്മെ ഓർമിപ്പിക്കുന്നു. കൈകാലുകൾ കഴുകി വൃത്തിയാക്കാനും വായും മൂക്കും മൂടി നടക്കാനും നമ്മൾ പഠിച്ചു കഴിഞ്ഞു. എന്നിട്ടും എണ്ണ തേച്ചുള്ള കുളിയുടെ നന്മ തിരിച്ചറിയാനാവാതെ അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നത് അറിവില്ലായ്മ എന്ന് മാത്രം കരുതിയാൽ മതി. കുളി തന്നെ ആവശ്യം ഇല്ല. രണ്ടു നേരം കുളിക്കുന്ന മലയാളി തണുപ്പ് പ്രദേശത്തു ചെന്നാലും ശീലം മറക്കില്ല. തണുപ്പ് രാജ്യത്ത് കുളിക്കാറില്ല എന്നാൽ അവിടുള്ളവർ ഇവിടെ വന്നാൽ കുളിക്കുന്നു. അയ്യർവേദ ഉഴിച്ചിലും തേച്ചുകുളിയും ലോകം അംഗീകരിച്ചത് അറിയുക.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
കഠിനമായ ആർത്തവ വേദനയുണ്ടെങ്കിലും അത് നിസാരമായി കാണുന്ന നിരവധി പേരുണ്ട്. എന്നാൽ ഇത്തരം വേദനയ്ക്ക് പിന്നിൽ ചിലപ്പോൾ വേറെ എന്തെങ്കിലും രോഗം ഒളിഞ്ഞിരിക്കുന്നുണ്ടാകാം. അത്തരത്തിൽ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ലിയോണ ലിഷോയ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് രണ്ട് വർഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതമെന്ന്’ പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് രണ്ട് വർഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതമെന്ന്’ പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്.
എനിക്ക് എൻഡോമെട്രിയോസിസ് (സ്റ്റേജ് 2) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വർഷം. രണ്ട് വർഷത്തെ ഭയാനകമായ വേദനകൾ…വേദന മൂലം രണ്ട് വർഷത്തോളം സാധാരണ ജീവിതം നഷ്ടമായി.എൻഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തീർച്ചയായും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാൻ ഒരുപാട് മുന്നോട്ട് പോയി എന്ന് വിശ്വസിക്കുന്നു.
എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആർത്തവ വേദനയാണ്. ഇത് വായിക്കുന്ന സ്ത്രീകൾ ഇക്കാര്യം മനസിലാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കഠിനമായ ആർത്തവ വേദന സാധാരണമല്ല !! ദയവായി ഒരു ഡോക്ടറെ സമീപിക്കുക.’- എന്നാണ് നടി കുറിച്ചിരിക്കുന്നത്.
ഗര്‍ഭപാത്രത്തിനകത്തുള്ള കോശകലകള്‍ അസാധാരണമായി പുറത്തേക്ക് കൂടി വളരുന്ന അവസ്ഥയാണിത്. അണ്ഡാശയത്തിലും, അണ്ഡവാഹിനിക്കുഴലിലും, കുടലിലും ഈ കോശകലകളുടെ വളര്‍ച്ച ഉണ്ടാകും.
രാജ്യത്തെ ആദ്യത്തെ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ച കേരളത്തിലേക്ക് കേന്ദ്ര സംഘമെത്തും. വിദഗ്ദ സംഘത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രൻ, എൻ സി ഡി സി ഡോ. സാങ്കേത് കുൽക്കർണി, ഡോ. അരവിന്ദ് കുമാർ, ഡോ. അഖിലേഷ് എന്നിവരാണുള്ളത്.
അതേ സമയം, സംസ്ഥാനത്ത് മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വിദേശത്തുനിന്നു എത്തിയ ആളിലാണ് രോഗ ലക്ഷണങ്ങൾ കണ്ടത്. മൂന്നു ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തിൽ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ ആരോഗ്യവിഭാഗം പ്രത്യേക നിരീക്ഷണത്തിലാക്കുകി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലർത്തിയ ഒരാളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും രോഗി, കൊല്ലത്ത് ആദ്യം പോയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ടാക്സി ഡ്രൈവറെയും അടക്കം പ്രൈമറി കോണ്ടാക്ടിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രിയറിയിച്ചു.
യുഎഇയിൽ നിന്നെത്തിയ 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുണ്ടോ എന്ന സംശയമുണ്ടായിരുന്നതിനാൽ കൈകളിൽ ഗ്ലൗസ് അടക്കം ധരിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നാണ് രോഗി ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചത്. രോഗാണുവിന്റെ ഇൻകുബേഷൻ പിരിയഡ് 21 ദിവസമാണ്. ഈ ദിവസങ്ങളിൽ പ്രെമറി കോൺഡാക്ട് പട്ടികയിലുൾപ്പെട്ടവരെ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. അതിന് ശേഷം കൊല്ലത്തെ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ലണ്ടനിൽ പോളിയോ വെെറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ടൈപ്പ് 2 വാക്‌സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) ആണ് കണ്ടെത്തിയത്. മലിനജല സാമ്പിളുകളുടെ പരിശോധനയിലാണ് പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാത്. ആളുകളിലേക്ക് വൈറസ് ബാധ എത്തിയിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതൽ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ കടുത്ത ജാഗ്രത തുടരണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പോളിയോ വൈറസ് എല്ലായിടത്തും കുട്ടികൾക്ക് ഭീഷണിയാണ്. പ്രധാനമായും 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് വൈറസ് കൂടുതൽ ബാധിക്കുക.
ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാരകമായേക്കാവുന്നതുമായ വൈറൽ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കിയത്. 1988-ലാണ് 125 രാജ്യങ്ങളിലായി പോളിയോ പടർന്നുപിടിച്ചത്. അന്ന് ലോകമെമ്പാടും 350,000 കേസുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വാക്സിനേഷൻ ആരംഭിച്ചത് മുതൽ രോഗത്തെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു. 1988ന് ശേഷ പോളിയോ വൈറസിന്റെ വകഭേദങ്ങൾ പാകിസ്താനിലും അഫ്ഗാനിസ്താനിലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവ അത്ര ഗുരുതരമായിരുന്നില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടനിൽ നിന്ന് ശേഖരിച്ച മലിനജല സാമ്പിളിൽ പോളിയോ രോഗത്തിന് കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. യുകെയിൽ കുട്ടികൾക്ക് പോളിയോയ്ക്ക് എതിരെ വാക്സിനേഷൻ നൽകാറുണ്ട്. എന്നാൽ ലണ്ടനിൽ പോളിയോയ്ക്ക് എതിരെ വാക്സിൻ എടുക്കുന്നവരുടെ എണ്ണം മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കുറവാണെന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. ലണ്ടനിൽ 86% ആൾക്കാരേ മൂന്ന് ഡോസ് പോളിയോ വാക്സിൻ എടുത്തിട്ടുള്ളൂ എന്നാൽ രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ ഇത് 92 ശതമാനമാണ്.

1950 -കളിൽ യുകെയിൽ പോളിയോ രോഗം സർവ്വസാധാരണമായിരുന്നു. പക്ഷെ 2003 – ഓടെ പോളിയോ വൈറസിനെ പൂർണ്ണമായി തുടച്ചു നീക്കുന്നതിൽ രാജ്യം വിജയം കണ്ടിരുന്നു. അടുത്തിടെ വിദേശത്തുനിന്നും വന്ന ആരിലൂടെയോ എത്തിപ്പെട്ടതാകാം പോളിയോ വൈറസ് എന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ അനുമാനം.

നിലവിൽ അപകടസാധ്യത കുറവാണെങ്കിലും മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് രോഗത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുകെയിലെ ഭൂരിഭാഗം പേർക്കും കുട്ടിക്കാലത്തുതന്നെ പോളിയോ വാക്സിൻ നൽകപ്പെട്ടിട്ടുണ്ട്. പക്ഷേ ചില പ്രത്യേക വിഭാഗത്തിൽ പെട്ടവർ വാക്സിൻ എടുക്കാത്തത് അക്കൂട്ടരിൽ അപകടസാധ്യത ഉയർത്തുന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ കൺസൾട്ടന്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. വനേസ സലിബ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വാഷിങ്ടൺ : ലോകത്തിന്റെ പലഭാഗങ്ങളിലും വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 2821 പേരെയാണ് മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. അതേസമയം, മങ്കിപോക്സ് ബാധിതർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ? എന്ന വിഷയത്തിൽ സിഡിസി (US Centers for Disease Control and Prevention) പുതിയ മാർഗ്ഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. മങ്കിപോക്സ് ബാധിതർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതെന്ന് മാർഗനിർദേശത്തിൽ പറയുന്നു. എന്നാൽ, സെക്സ് ഒഴിവാക്കാൻ പറ്റാത്തവർ സ്വീകരിക്കേണ്ട മുൻകരുതലുകളും സിഡിസി പങ്കുവെക്കുന്നു.

വൈറസ് പടരാതിരിക്കാൻ പങ്കാളിയിൽ നിന്ന് 6 അടി മാറി സ്വയംഭോഗം ചെയ്യുന്നത് പോലുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ചുംബനങ്ങൾ ഒഴിവാക്കുക, ചുണങ്ങോ വ്രണങ്ങളോ ഉള്ള ശരീര ഭാഗങ്ങൾ കെട്ടി വയ്ക്കുക, ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾ മാറ്റരുത്, ലൈംഗിക ബന്ധത്തിന് ശേഷം കൈ കഴുകുക, സെക്സ് ടോയ്‌സ് വൃത്തിയാക്കുക തുടങ്ങിയ നിർദേശങ്ങളും സിഡിസി നൽകിയിട്ടുണ്ട്. കോവിഡ് വ്യാപന സമയത്തും ഇതുപോലുള്ള മാർഗനിർദേശങ്ങൾ സിഡിസി പുറത്തിറക്കിയിരുന്നു.

രോഗം പൂർണമായി ഭേദമാകാൻ നാലാഴ്ച സമയമെടുക്കും. രോഗബാധിതർ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്നാണ് നിർദേശം. അമേരിക്കയിൽ ഇതുവരെ 85 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കൻ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. രോഗം പടരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ 72 മരണമാണ് ജൂൺ എട്ടുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ധാരാളം ഔഷധഗുണങ്ങളുള്ള ചെടികൾ നമ്മുടെ വീട്ടുവളപ്പിൽ ഉണ്ട്. അതുകൊണ്ടുതന്നെ പഴമക്കാർ ഈ ചെടികളുടെ ഔഷധഗുണങ്ങൾ തിരിച്ചറിഞ്ഞു തങ്ങളുടെ വീട്ടുവളപ്പിൽ ഇത്തരം സസ്യങ്ങൾ പരിപാലിച്ചിരുന്നു. കാലം പുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റത്തുള്ള ഔഷധസസ്യങ്ങളുടെ പ്രാധാന്യം പലരും മറക്കുകയും എല്ലാവരും ഇംഗ്ലീഷ് മരുന്നുകളുടെ പിന്നാലെ പോകുകയും ചെയ്തു. എന്നാൽ ആരോഗ്യത്തിന് ഏറെ മികച്ചതാണ് വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ എന്ന് നിങ്ങൾ തിരിച്ചറിയണം. നമ്മുടെ നിത്യജീവിതത്തിൽ കടന്നുവരാവുന്ന അനേകം രോഗങ്ങൾക്ക് ഈ ഒറ്റമൂലികൾ ശാശ്വത പരിഹാരമാണ്. അതുകൊണ്ടുതന്നെ അറിഞ്ഞിരിക്കാം ഈ ഒറ്റമൂലികളെ.
ജലദോഷം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ
1. ചതവ് ഉണ്ടായാൽ ഉടനെ തൊട്ടാവാടി വേര് പച്ചവെള്ളത്തിൽ അരച്ചുപുരട്ടുക. അല്ലെങ്കിൽ പുളിയില ഇട്ട് വെന്ത വെള്ളം കൊണ്ട് ആവിപിടിക്കുക.
2. ചുട്ടുനീറ്റൽ ഉണ്ടാകുമ്പോൾ താമരപ്പൂവ് അരച്ചുപുരട്ടുക. അല്ലെങ്കിൽ നറുനീണ്ടിക്കിഴങ്ങ് പൊടിച്ച് പാലിൽ കലക്കി കുടിക്കുക.
3. ചുണങ്ങ് ഭേദമാക്കുവാൻ പച്ചമഞ്ഞളും ആര്യവേപ്പിലയും ചേർത്ത് അരച്ച് പുരട്ടിയാൽ മതി. ഇല്ലെങ്കിൽ പപ്പായയുടെ ഇല പിഴിഞ്ഞ നീരും ഗോമൂത്രവും ചേർത്ത് ചാലിച്ചു തേക്കുക.
4. ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്നവർക്ക് കരിങ്ങാലിക്കാതൽ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിച്ചാൽ മതി. പുളിച്ച മോരിൽ ജീരകം അരച്ച് കലക്കി കുടിയ്ക്കുന്നതും വെളുത്തുള്ളി ചുട്ടു തിന്നുന്നതും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ : അനവധി രോഗങ്ങൾക്ക് ഒറ്റമൂലി ‘ മത്തയില തോരൻ’
5. കുഴിനഖം ഉണ്ടാക്കുന്നവർക്ക് മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ച് കുഴി നഖത്തിന് ചുറ്റും പൊതിയുക. അല്ലെങ്കിൽ വെറ്റില ഞെട്ടും തുമ്പ തളിരും തിളപ്പിച്ചു വെളിച്ചെണ്ണ മുറുക്കി പുരട്ടുക. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്.
6. കഫശല്യം ഉണ്ടായാൽ അഗത്തി ഇല പിഴിഞ്ഞെടുത്ത നീര് നസ്യം ചെയ്താൽ മതി. ഇഞ്ചി ചുട്ട് തൊലികളഞ്ഞ് തിന്നുന്നതും നല്ലതാണ്. തൊലികളഞ്ഞ വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ അതേപടി വിഴുങ്ങുന്നതും നല്ലതാണ്.
7. കണ്ണിനുതാഴെ കറുത്ത പാടുകൾ വന്നാൽ തേൻ പുരട്ടിയാൽ മതി.
8. തഴുതാമയില തോരൻ ഉണ്ടാക്കി പതിവായി കഴിച്ചാൽ തിമിരം ഇല്ലാതാകും.
9. കണിക്കൊന്ന വേരിൻറെ തൊലി അരച്ച് പാലിൽ ചേർത്ത് കുടിച്ചാൽ കരപ്പൻ രോഗം ഇല്ലാതാകും.
10. ഓർമ്മക്കുറവ് ഇല്ലാതാക്കുവാൻ കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കുടിക്കുക. ഇല്ലെങ്കിൽ കുടവൻ ഇല അരച്ച് കഴിക്കുക. വിഷ്ണുക്രാന്തി സമൂലം എടുത്ത് ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലി തേനും ചേർത്ത് ദിവസം രണ്ടുനേരം കഴിക്കുന്നത് നല്ലതാണ്.
11. ഒച്ചയടപ്പ് അകറ്റുവാൻ വയമ്പ് തേനിൽ അരച്ച് സേവിച്ചാൽ മതി. അല്ലെങ്കിൽ മുരിങ്ങയില ഉപ്പിട്ട് തിളപ്പിച്ച് ചെറുചൂടോടെ കവിൾ കൊണ്ടാൽ മതി. കഞ്ഞുണ്ണി അരച്ച് മോരിൽ കലക്കി കഴിക്കുന്നതും നല്ലതാണ്.
12. ഉദരരോഗങ്ങൾ ഇല്ലാതാക്കുവാൻ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കഴിച്ചാൽ മതി. അല്ലെങ്കിൽ കൃഷ്ണ തുളസി ഇല പിഴിഞ്ഞ നീര് ഒരു ടേബിൾ സ്പൂൺ കഴിച്ചാൽ മതി. കുമ്പളങ്ങാനീര് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതും നല്ലതാണ്.
13. എക്കിട്ടം മാറുവാൻ മുക്കുറ്റി അരച്ച് വെണ്ണയിൽ സേവിക്കുക. അല്ലെങ്കിൽ മാവിൻറെ ഇല കത്തിച്ച് പുക ശ്വസിക്കുക.
14. അസ്ഥിസ്രാവം ഉള്ളവർ ഒരുപിടി ചെമ്പരത്തി മൊട്ടുകൾ മോരിൽ അരച്ച് കലക്കി കഴിക്കുക.
15. ദഹനക്കേട് ഇല്ലാതാക്കുവാൻ പുളിയാറില ചമ്മന്തി ഉണ്ടാക്കി കഴിക്കുക.
കൊല്ലം ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. 82 കേസുകളാണ് ഉതുവരെ ജില്ലയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് തക്കാളിപ്പനി ബാധിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം മാത്രമാണിത്. സ്വകാര്യ ആശുപത്രികളുടെയും മറ്റും കണക്കെടുത്താല്‍ കേസുകള്‍ എണ്ണം ഇനിയും വര്‍ദ്ധിക്കും. രോഗം റിപ്പോര്‍ട്ട് ചെയ്ത നെടുവത്തൂര്‍, അഞ്ചല്‍, ആര്യങ്കാവ് പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതികരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. അങ്കണവാടികളും വീടുകളും കേന്ദ്രീകരിച്ച് ബോധവല്‍കരണം നടത്തുകയാണ്. കൂടുതല്‍ കുട്ടികളില്‍ രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്.
ആര്യങ്കാവില്‍ അങ്കണവാടികളിലെ കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടപ്പാളയം, കഴുതുരുട്ടി ലക്ഷംവീട് കോളനി എന്നീ പ്രദേശങ്ങളിലെ അങ്കണവാടികള്‍ അടച്ചിട്ടിരിക്കുകയാണ്.
പത്തനംതിട്ട ജില്ലയിലും തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 30 ഓളം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആശങ്കപ്പടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ അറിയിച്ചു.
ഹാന്‍ഡ്, ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ് എന്നാണ് തക്കാളിപ്പനി അറിയപ്പെടുന്നത്. കടുത്ത പനി, ക്ഷീണം, വേദന, കൈവെള്ള, കാല്‍വെള്ള, വായുടെ അകം, പൃഷ്ഠഭാഗം, കൈകാല്‍മുട്ടുകള്‍ എന്നിവിടങ്ങളില്‍ വരുന്ന നിറം മങ്ങിയ പാടുകള്‍ ചിക്കന്‍പോക്സ് പോലെയുള്ള പൊള്ളല്‍ രൂപത്തില്‍ മാറുക എന്നിവയാണ് ലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. രോഗം സ്ഥിരീകരിച്ചവര്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്ന് ഇത് മറ്റുള്ള കുട്ടികള്‍ക്ക് പടരാം. സ്രവങ്ങളിലൂടെയും രോഗം പടരും. രോഗബാധിതരെ ശുശ്രൂഷിക്കുന്നവര്‍ ശുചിത്വവും അകലവും പാലിക്കണം.
കോവിഡ് മൂലം ഇന്ത്യയില്‍ അമ്പത് ലക്ഷത്തിലധികം ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് എന്നാല്‍ കളളക്കണക്കെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് തള്ളി.
കൊവിഡ് സ്ഥിതിവിവരക്കണക്ക് സൂക്ഷിക്കുന്ന സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം മേധാവി ഡോ.എന്‍.കെ അറോറ. ഒരു ദേശീയമാദ്ധ്യമത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ യുക്തിസഹമല്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതെന്നുമായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം സര്‍ക്കാര്‍ ണക്കുകളെക്കാള്‍ 47 ലക്ഷം മരണങ്ങളാണ് കൂടുതലായി ഇന്ത്യയില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടിലുളളത്.
റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നതാണെന്നും യുക്തിസഹമോ വസ്തുതകള്‍ക്ക് നിരക്കുന്നതോ അല്ലെന്നും ഡോ. എന്‍.കെ അറോറ പറഞ്ഞു. ഇന്ത്യയിലെ ശക്തവും കൃത്യവുമായ മരണ രജിസ്ട്രേഷന്‍ സംവിധാനമാണ് സി.ആര്‍.എസ്. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട മിക്കവാറും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 15-20 ശതമാനം വരെ പൊരുത്തക്കേട് വന്നേക്കാം എന്നാല്‍ ഇത്രയധികം ഉണ്ടാകില്ലെന്ന് ഡോ.അറോറ ഉറപ്പിച്ച് പറയുന്നു.
‘2018ല്‍ ഉളളതിനെക്കാള്‍ ഏഴ് ലക്ഷം കൂടുതല്‍ മരണങ്ങളാണ് സിആര്‍എസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ ഉണ്ടായതിലും അഞ്ച് ലക്ഷം കൂടുതലാണ് 2020ല്‍. ഇതിനര്‍ത്ഥം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മെച്ചപ്പെടുന്നുണ്ട് എന്നാണ്. 98 മുതല്‍ 99 ശതമാനം വരെ മരണങ്ങള്‍ സിആര്‍എസ് വഴി റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.’ ഡോ.അറോറ പറയുന്നു.ലോകാരോഗ്യ സംഘടനാ കണക്കനുസരിച്ച് ഇന്ത്യയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത മരണത്തെക്കാള്‍ പത്തിരട്ടി മരണം കൊവിഡ് മൂലമുണ്ടായിട്ടുണ്ട്.
ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. ലോകമാകെ ഔദ്യോഗിക കണക്കനുസരിച്ച് ആറ് ദശലക്ഷം പേര്‍ മരിച്ചതായാണ് കണക്ക്. എന്നാല്‍ ലോകാരോഗ്യ സംഘടന കണക്കാക്കിയതനുസരിച്ച് ഇത് 15 ദശലക്ഷമാണ്. അതിനാല്‍ തന്നെ റിപ്പോര്‍ട്ട് അപകീര്‍ത്തികരവും അംഗീകരിക്കാനാവാത്തതുമാണെന്നാണ് ഡോ.അറോറ വാദിക്കുന്നത്.സംസ്ഥാനങ്ങള്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസമുണ്ടായേക്കാമെന്നും എന്നാല്‍ 10മടങ്ങ് അധികം ഒരിക്കലുമുണ്ടാകില്ലെന്നാണ് ഡോ.അറോറ അഭിപ്രായപ്പെട്ടത്. കൊവിഡ് മരണം കണക്കാക്കാനുളള ലോകാരോഗ്യസംഘടനയുടെ ഗണിതശാസ്ത്ര മാതൃകയെ യാഥാര്‍ത്ഥ്യമല്ലെന്ന് ഇന്ത്യ തളളിക്കളഞ്ഞിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് ലാബുകളിലും പുറത്തെ സ്വകാര്യലാബിലുമടക്കം നടത്തിയ പരിശോധനകൾ മൂന്ന് ഫലം തന്നതോടെ ഞെട്ടലിൽ ഡോക്ടർമാരും രോഗിയും. ഏത് ഫലമാണ് ശരിയെന്ന് അറിയാതെ തലപുകയ്ക്കുകയാണ് ഡോക്ടർമാർ.
തലയോലപ്പറമ്പ് സ്വദേശിനിയായ ഇരുപത്തിയേഴുകാരി വയറുവേദനയെ തുടർന്ന് കഴിഞ്ഞ 23നാണ് മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗത്തിലെത്തിയത്. ഡോക്ടറെ കണ്ടപ്പോൾ സ്‌കാനിങിന് നിർദേശിച്ചു. 27ന് പരിശോധനാ ഫലവുമായി എത്തിയപ്പോൾ ഗാസ്ട്രോ വിഭാഗത്തിലേക്ക് പരിശോനയ്ക്ക് അയച്ചു. പരിശോധനയിൽ കരൾ വീക്കം കണ്ടെത്തി. തുടർന്ന് കരളിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ എസ്ജിഒടി, എസ്ജിപിടി എന്നീ രണ്ടു പരിശോധനകൾ നടത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന ഫലം ലഭിച്ചത്.
മെഡിക്കൽ കോളജിലെ പൊടിപാറ ലാബിൽ നൽകിയ സാംപിളിന്റെ പരിശോധനാഫലം 30ന് കിട്ടിയപ്പോൾ യുവതി വീണ്ടും ഡോക്ടറെ കണ്ടു. ഇവിടെ നിന്ന് കിട്ടിയ പരിശോധനാഫലത്തിലെ എസ്ജിഒടി നോർമൽ റേറ്റ് 2053 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഫലം കണ്ടതോടെ രോഗി അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുമല്ലോയെന്ന് കരുതി വിവരം അന്വേഷിച്ചപ്പോഴാണ് ഡോക്ടറുടെ സമീപത്ത് മറ്റ് കുഴപ്പമൊന്നുമില്ലാതെ നിൽക്കുന്നതാണ് രോഗിയെന്ന് അറിഞ്ഞത്.
എസ്ജിഒടി, എസ്ജിപിടി നോർമൽ റേറ്റ് പല ലാബുകളിലും വ്യത്യസ്തമാണെങ്കിലും ശരാശരി നാൽപതിന് താഴെ നിൽക്കണമെന്നാണ്. എന്നാൽ പൊടിപാറ ലാബിൽ നിന്നും ലഭിച്ചഫലം 2053 ആയിരുന്നു. ഇതനുസരിച്ച് രോഗി ജീവിച്ചിരിക്കില്ല. അതിനാൽ തന്നെ വീണ്ടും പരിശോധന നടത്താൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ തന്നെയുള്ള അർദ്ധ സർക്കാർ സ്ഥാപനമായ ലാബിൽ പരിശോധനയ്ക്ക് നൽകി. അവിടെ നിന്നും കിട്ടിയ എസ്ജിഒറ്റി ഫലം വെറും 23.
പിന്നീട് കൂടുതൽ കൃത്യത വരുത്താൻ ഒരിക്കൽകൂടി പരിശോധന നടത്താൻ ഡോക്ടർ തീരുമാനിക്കുകയും ആശുപത്രിക്ക് പുറത്തുള്ള ഒരു സ്വകാര്യ ലാബിൽ സാമ്പിളുകൾ നൽകുകയും ചെയ്തു. അവിടെ നിന്നുള്ള എസ്ജിഒറ്റി ഫലം 18 ആയിരുന്നു. ഇതിൽ ഏതാണു ശരിയെന്ന് കണ്ടത്താനുള്ള തത്രപ്പാടിലാണ് ഇപ്പോൾ ഡോക്ടർമാർ.
പരിശോധനാ ഫലങ്ങൾ പലതരത്തിൽ വന്നപ്പോൾ വിവരം തിരക്കിയ ബന്ധുക്കളോട് മഞ്ഞപ്പിത്തം ഉണ്ടാകാമെന്നും വേണമെങ്കിൽ ഒന്നുകൂടി പരിശോധിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ, തെറ്റായ പരിശോധനാഫലം നൽകിയ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് പരാതി നൽകുമെന്ന് രോഗിയുടെ ബന്ധുക്കൾ അറിയിച്ചു.