Health

കേരളത്തിലെ തന്നെ മുതിർന്ന അർബുദ രോഗ ചികിത്സാവിദഗ്ധനും തിരുവനന്തപുരം ആർസിസിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എം കൃഷ്ണൻ നായർ(81) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു അന്ത്യം.

അർബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേരളത്തിലെ ക്യാൻസർ ചികിത്സ രംഗത്ത് നൂതനമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത് ഡോ. എം. കൃഷ്ണൻ നായരായിരുന്നു. ലോകാരോഗ്യ സംഘടനയിലെ കാൻസർ ഉപദേശകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റിസർച്ച് പ്രൊഫസറുമാണ്.

ആർസിസിയുടെ സ്ഥാപകൻ എന്ന നിലയിലും വലിയ സംഭവനകൾ നൽകി. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി. ദേശീയ ക്യാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

1963 ലാണ് കേരള സർവകലാശാലയിൽ നിന്ന് എംബിബിഎസ് ബിരുദം നേടുന്നത്. 1968 ൽ പഞ്ചാബ് സർവകലാശാലയിൽ നിന്ന് റേഡിയോ തെറാപ്പി ക്ലിനിക്കൽ ഓങ്കോളജിയിൽ ബിരുദാനന്തരബിരുദം നേടി. 1972 ൽ ലണ്ടനിലെ റോയൽ കോളേജ് ഓഫ് റേഡിയോളജിയിൽ നിന്ന് ക്ലിനിക്കൽ ഓങ്കോളജിയിലും ബിരുദം നേടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലൈംഗികബന്ധത്തിലൂടെ പകരുന്ന ഏറ്റവും മാരകമായ രോഗമാണ് എയ്ഡ്സ്. എന്നാൽ ഇതിന് കാരണമയേക്കാവുന്ന അണുബാധ യുകെയിൽ അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്‌. ലൈംഗികബന്ധത്തിലൂടെയാണ് ഇതും പകരുന്നത്. ലൈംഗികബന്ധത്തിലൂടെ പകരുന്ന മറ്റ് അണുബാധകളുമായും (എസ് ടിഐ) രോഗങ്ങളുമായും (എസ് ടിഡി) താരതമ്യപ്പെടുത്തുമ്പോൾ ഡോണോവനോസിസ് കേസുകൾ താരതമ്യേന അപൂർവമാണെങ്കിലും, അവ ക്രമാനുഗതമായി ഉയരുകയും പൊതുജനാരോഗ്യത്തിന് യഥാർത്ഥ അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എച്ച്ഐവി പകരുന്നതിനുള്ള പ്രധാന ഘടകമായി ഈ അണുബാധ മാറുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ജനനേന്ദ്രിയത്തിൽ രക്തസ്രാവവും പഴുപ്പും ഉണ്ടാക്കുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് ഗ്രാനോലോമ ഇൻഗ്വിനാൽ എന്നുറിയപ്പെടുന്ന ഡോണോവാനോസിസ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത് സാധാരണയായി കാണപ്പെടാറുണ്ട്.

‘ക്ലെബ്സിയല്ല ഗ്രാനുലോമാറ്റിസ്’ എന്ന ബാക്ടീരിയ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴി ജനനേന്ദ്രിയത്തെ ബാധിക്കുന്നു. പരിഹാരമാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അണുബാധ മൂലമുണ്ടാകുന്ന വ്രണങ്ങൾ എച്ച്ഐവി പടരുന്നതിന് കാരണമാകും. ജനനേന്ദ്രിയ ഭാഗത്ത് വൃണമോ വീക്കമോ രൂപപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടുക എന്നതാണ് പ്രധാനം.

ബാക്ടീരിയയുടെ വളർച്ച തടയാൻ ഡോക്ടർമാർ ആന്റിബയോട്ടിക്കുകളാണ് നിർദേശിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വ്രണങ്ങൾ ഉണങ്ങാൻ ഇത് സഹായിക്കും. എന്നാൽ ദീർഘനാളായി അണുബാധ ഉണ്ടെങ്കിൽ അത് പൂർണമായി മാറാൻ ഏതാനും ആഴ്ചകൾ വേണ്ടിവരും.

യുകെയിൽ കോവിഡ് കേസുകൾ ഏകദേശം മൂന്ന് മാസത്തേതിൽ നിന്നുള്ള ഏറ്റവും ഉയർന്ന നിലയിൽ.അതേസമയം പുതിയ കേസുകളുടെ എണ്ണം ഏഴ് ദിവസത്തെ ശരാശരിയിൽ പ്രതിദിനം 44,145 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ശൈത്യകാല പ്രതിസന്ധി ഒഴിവാക്കാൻ നിർബന്ധിത ഫെയ്സ് മാസ്കുകളും വീട്ടിൽ നിന്ന് കൂടുതൽ ജോലി ചെയ്യുന്നതുൾപ്പെടെ തിരികെ കൊണ്ടുവരുന്ന ഒരു ‘പ്ലാൻ ബി’ ഉടൻ നടപ്പാക്കണമെന്ന്, മുതിർന്ന എൻഎച്ച്എസ് വിദഗ്ദർ മുന്നറിയിപ്പ് നൽകി.

എൻ‌എച്ച്‌എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് മാത്യു ടെയ്‌ലർ, കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ബാക്കപ്പ് തന്ത്രം നടപ്പിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എൻഎച്ച്എസ് കോൺഫെഡറേഷൻ ഇംഗ്ലണ്ട്, വെയിൽസ്, എന്നിവിടങ്ങളിലെ മുഴുവൻ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ഒന്നിച്ചു ചേർന്നുള്ള സംഘടനയാണ്.

വെല്ലുവിളി നിറഞ്ഞ ശൈത്യകാലത്തിന് എൻഎച്ച്എസ് തയ്യാറെടുക്കുകയാണെന്നും, വർദ്ധിച്ചു വരുന്ന കേസുകളിൽ ഒരു പിടി കിട്ടാൻ സർക്കാർ പരാജയപ്പെട്ടാൽ, പകർച്ച വ്യാധികളിൽ നിന്ന് രാജ്യം വീണ്ടെടുക്കുന്നത് അപകടത്തിലാക്കുമെന്നും ടെയ്‌ലർ പറഞ്ഞു. മാർച്ചിന് ശേഷം യുകെയിലെ കൊറോണ വൈറസ് മരണങ്ങൾ ഏറ്റവും ഉയർന്ന ദൈനംദിന തലത്തിലേക്ക് ഉയരുമ്പോഴാണ് കർശനമായ മുന്നറിയിപ്പ്.

ചൊവ്വാഴ്ച, കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ച് 28 ദിവസത്തിനുള്ളിൽ 223 പേർ കൂടി മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ യുകെയിലെ മൊത്തം മരണസംഖ്യ 138,852 ആയി. വാരാന്ത്യത്തിൽ മരണങ്ങളും കേസുകളും റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസം കാരണം ചൊവ്വാഴ്ചകളിൽ ഈ സംഖ്യ പലപ്പോഴും കൂടുതലാണെങ്കിലും, മാർച്ച് 9 ന് ശേഷം പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.

തങ്ങളെയും മറ്റുള്ളവരെയും സുരക്ഷിതരാക്കുന്ന വിധത്തിൽ പെരുമാറുന്നതിലൂടെ’ എൻഎച്ച്എസിന് അധിക പിന്തുണ നൽകാൻ ടെയ്‌ലർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഗവൺമെന്റ് പ്ലാൻ ബി കാലതാമസം കൂടാതെ നടപ്പാക്കേണ്ട സമയമാണിതെന്നും, മുൻകരുതൽ നടപടികളില്ലാതെ, ഒരു ശൈത്യകാല പ്രതിസന്ധിയിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർദ്ധിച്ചുവരുന്ന കേസ് നിരക്കുകൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന്’ ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. എന്നാൽ നൈറ്റ്ക്ലബ് പ്രവേശനത്തിനായി വാക്സിൻ പാസ്പോർട്ടുകൾ അവതരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്ലാൻ ബി അവതരിപ്പിക്കാനുള്ള പദ്ധതി നിലവിൽ പ്രധാനമന്ത്രിയുടെ പരിഗണനയിൽ ഇല്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

പണ്ട് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ലൈംഗിക പാഠപദ്ധതിയായ് നമ്മൾ ഭ്രാന്തിയെന്ന് മുദ്രകുത്തി വിളിക്കുന്ന പാവം ചെമ്പരിത്തിപ്പൂവിനെ വലിച്ചുകീറി ഒട്ടിച്ചും തേൻ കുടിക്കുന്ന വണ്ടിനെ ക്രൂരനായി ചിത്രീകരിച്ചുമൊക്കെ പറ്റിച്ചതിലൂടെ ഉരിതിരിഞ്ഞ തലമുറയാണിന്നിവിടെവരെയെത്തിനിൽക്കുന്ന നമ്മുടെ ലൈംഗിക ഭ്രാന്തസമൂഹം.

എന്തിനേറെ പണ്ട് ആറ് വയസ്സുള്ളൊരു പെൺകുട്ടി ഒരുദിവസം സ്കൂളിൽ നിന്ന് വീട്ടിൽവന്ന് അമ്മയോട് ചോദിച്ചു, അമ്മേ, ഞാൻ എങ്ങനെയാണ് ജനിച്ചത്? അമ്മ ലജ്ജിച്ചു തലതാഴ്ത്തി പറഞ്ഞു, അത് നിന്നെയൊരു മാലാഖ കൊണ്ടേ തന്നതാണ്. പിന്നീടവൾ ചോദിച്ചു അപ്പോൾ അമ്മയെങ്ങനെയാണ് ജനിച്ചത്?” അത് എന്നെയുമൊരു മാലാഖ മൂത്തശ്ശിക്കു കൊടുത്തതാണ്. അപ്പോളവൾ ഉടനെ ചോദിച്ചു അമ്മേ അങ്ങനെയെങ്കിൽ മുത്തശ്ശി എങ്ങനെയാണ് ജനിച്ചത്? അതുമൊരു മാലാഖ കൊടുത്തതാണ് .

ഉടനെ അവൾ പോയി അവളുടെ ഗൃഹപാഠ പുസ്തകത്തിൽ എന്തൊക്കെയോ എഴുതാൻ തുടങ്ങി. അത് കണ്ട് ആകെയൊരു അസ്വസ്ഥത തോന്നിയ അമ്മ പെൺകുട്ടിയുടെ നോട്ട്ബുക്ക് എടുത്തു നോക്കിയപ്പോൾ ഫാമിലി ട്രീ എന്ന വിഷയത്തെക്കുറിച്ചവൾ എന്റെ കുടുംബത്തിൽ മൂന്ന് തലമുറകളായി ആർക്കും അപ്പനുമമ്മയും ഇല്ല. ഞങ്ങൾ അനാഥരാണ്‌ എന്ന് എഴുതിവച്ചിരിക്കുന്നതാണ് അമ്മ കണ്ടത് .

അതെ എന്തോ ഞാൻ ഉൾപ്പെടുന്ന സമൂഹത്തിന് ലൈംഗികതയെക്കുറിച്ച് കുട്ടികളോട് പറയാൻ നാണമാണ് . പക്ഷെ സിൽവർബർഗിന്റെ അഭിപ്രായത്തിൽ കുട്ടികൾ അവരുടെ വാക്കുകൾ കൂട്ടി പറയാൻ പഠിക്കുന്നതിനു മുമ്പ് തന്നെ ലൈംഗികതയെകുറിച്ചും പറയാൻ പഠിക്കണതാവശ്യമാണ് എന്ന് പറയുന്നു.

അതായത്, ബാത്ത് സമയം പോലുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ ജനനേന്ദ്രിയങ്ങൾക്ക് അനുയോജ്യമായ പേരുകൾ ഉൾപ്പെടുത്തുക. ചിലപ്പോൾ ജനനേന്ദ്രിയത്തിന്റെ ശരിയായ പദങ്ങൾ കുഞ്ഞിനെ പഠിപ്പിക്കുന്നത് നമുക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നിയേക്കാം, എന്നാലും ലിംഗം, വൾവ, യോനി, ക്ലിറ്റോറിസ്, നിതംബം, മുലക്കണ്ണുകൾ എന്നീവാക്കുകൾ കയ്യ് കാല് മുഖം എന്നീ വാക്കുകൾപോലെ തന്നെ പറഞ്ഞു കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് സെക്സ് എഡ്യൂകേഷൻ വളരെ ചെറുപ്പം മുതലേതന്നെ എളുപ്പത്തിൽ പഠിക്കാൻ സഹായമാകുമെന്ന് തോൺഹിൽ പറയുന്നു. കാരണം ഇവയെല്ലാം എല്ലാ കൊച്ചുകുട്ടികളും അറിഞ്ഞിരിക്കേണ്ട പദങ്ങളാണ്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ പരിക്കുകളോ അറിയിക്കാനും ഈ വാക്കുകൾ ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

പക്ഷെ കുട്ടികളോട് സംസാരിക്കുബോൾ ചിലവാക്കുകൾ ശ്രദ്ധിച്ചു ഉപയോഗിക്കേണ്ടതുണ്ട് . അതായത് എല്ലാ ആൺകുട്ടികൾക്കും ലിംഗമുണ്ട്, എല്ലാ പെൺകുട്ടികൾക്കും യോനി ഉണ്ട് എന്നതിനു പകരം, ലിംഗമുള്ള ആളുകൾ ആണുങ്ങൾ ആണെന്നും യോനി ഉള്ള ആളുകൾ പെണ്ണുങ്ങൾ ആണെന്നും പറയുന്നതാണ് കൂടുതൽ ഉത്തമം.

ഇങ്ങനെയുള്ള തുറന്ന ഭാഷ ചെറിയ വയസ്സിൽ തന്നെ ഉപയോഗിക്കുന്നത് പിന്നീട് ലിംഗപരമായ റോളുകളെയും ഐഡന്റിറ്റികളെകുറിച്ചുമൊക്കെ എളുപ്പത്തിലുള്ള സംഭാഷണങ്ങൾക്ക് നമ്മൾ അടിത്തറ പാകാൻ സഹായമാകുന്നുവെന്ന് തോൺഹിൽ വിശദീകരിക്കുന്നു.

രണ്ട് വയസിനടുത്തുള്ള കുട്ടികൾ അവരുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാനുള്ള പ്രവണത തികച്ചും സാധാരണമാണ് . പക്ഷെ അങ്ങനുള്ളപ്പോൾ നമ്മൾ മിക്കവാറും അയ്യേ നാണക്കേട് എന്ന് ഉച്ചത്തിൽ പറഞ്ഞു കളിയാക്കുന്നതിനു പകരം ഇത് കിടപ്പുമുറിയിൽ സ്വകാര്യതയിൽ ചെയ്യേണ്ടതാണെന്ന് പറയാനുള്ളൊരു അവസരമായി ഉപയോഗിക്കാൻ നമ്മൾ പഠിക്കണം.

ഇനി 2 മുതൽ 5 വയസ്സുവരെയുള്ള കുട്ടികളോട് ലൈംഗികതയെക്കുറിച്ചെങ്ങനെ സംസാരിക്കാമെന്ന് നോക്കാം: ഈ പ്രായത്തിൽ, കുട്ടികൾക്ക് പരസ്പരമുള്ള ശരീരത്തെക്കുറിച്ച് കൂടുതൽ ജിജ്ഞാസയുണ്ടാകും. അതിനാൽ മറ്റുള്ളവരുടെ സാധനങ്ങൾ എടുക്കരുത് തൊടരുത് എന്നൊക്കെ പറയുന്നപോലെതന്നെ മറ്റ് ആളുകളാൽ സ്പർശിക്കുന്നതിനോ മറ്റൊരാളെ സ്പർശിക്കുന്നതിനോ ഒക്കെ അനുവാദം ചോദിക്കാൻ ഈ പ്രായത്തിൽ പഠിപ്പിക്കണമെന്ന് സിൽവർബർഗ് പറയുന്നു.

ആതുപൊലെതന്നെ മറ്റുള്ളവരുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കാൻ ഒരിക്കലും ശ്രമിക്കരുതെന്നും അങ്ങനെ ചോദിക്കരുതെന്നും കാരണം ഇത് ശരീരത്തിന്റെ വളരെ പ്രത്യേക ഭാഗങ്ങളായതിനാൽ മറ്റുള്ളവർ സ്പർശിക്കാൻ പാടില്ലയെന്നുമൊക്കെ നമ്മുടെ കുട്ടിയോട് അവന്റെ ഭാഷയിൽ നമ്മൾ പറഞ്ഞുകൊടുക്കേണ്ട പ്രായമാണിത്. ഇനിയോരുകാരണവശാൽ നമ്മുടെ കുട്ടികൾ മുമ്പത് രഹസ്യമാക്കി വച്ചിട്ടുണ്ടെങ്കിൽ പോലും, എപ്പോൾ വേണമെങ്കിലും മമ്മിയോട് വന്നു തുറന്ന് പറയാനുള്ള സ്വാതന്ത്രം കുട്ടിക്ക് കൊടുക്കേണ്ടതുണ്ടെന്നും തോൺഹിൽ പറയുന്നു.

ഈയൊരു പ്രായത്തിലാണ് മിക്ക കുട്ടികളും ഞങ്ങളുണ്ടായതെങ്ങനാണ് എന്ന് ചോദിക്കുക. അപ്പോൾ കുട്ടിയുടെ ജനനത്തെകുറിച്ച് തന്നെ അവനോട് അല്ലങ്ങിൽ അവളോട് വിവരിക്കാൻ നമുക്കാകണം. അതിനുള്ള ഏറ്റവും നല്ലൊരു വഴി പ്രീസ്‌കൂൾ സെറ്റിനായ്‌ തയ്യാറാക്കിയിട്ടുള്ള വാട്ട് മേക്‌സ് എ ബേബി എന്ന ആദ്യ പുസ്തകത്തിന്റെ രചയിതാവ് വിശദീകരിക്കുന്നത് നിങ്ങടെ കുട്ടിക്ക് എത്രത്തോളം നിങ്ങൾ പറയുന്നത് മനസ്സിലാക്കാൻ കഴിയുമെന്നതിനെ ആശ്രയിച്ചാണ് ഇത് വിശദമാക്കേണ്ടത് എന്നാണ്. എങ്കിലും രണ്ട് മുതിർന്നവർ അവരുടെ ശരീരങ്ങൾ ഒരുമിച്ച് ചേർന്ന് ബീജവും മുട്ടയും പങ്കുവെക്കുകയോ അല്ലെങ്കിൽ ബീജമോ മുട്ടയോ മറ്റൊരാളിൽ നിന്ന് കടമെടുക്കുകയോ ചെയ്താണ് ‌ നിന്നെ പോലെ ഒരു കുട്ടിയെ ഉണ്ടാക്കുന്നുവെന്നും കൂടുതൽ കാര്യങ്ങൾ ഇച്ചിരികൂടി വലുതായശേഷം പറഞ്ഞുതരാമെന്നും പറയാൻ നമുക്കാവണം. എന്തുതന്നെയായാലും കുട്ടിയോട് ആ പ്രായത്തിൽ “കള്ളം” പറയരുത് എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Thornhill suggests exploring how babies are made by telling kids their own birth story, which lets you tailor the details to your family’s specific situation. Just be sure to note that your child’s birth story is just one of many ways that families are made.
It’s important to introduce kids of this age group to the idea that families and relationships can be built in various ways. If your kids are part of or are regularly around non-traditional families, they’ll naturally pick up on this, explains Silverberg.And bring inclusive language into your everyday speech. For example, says Silverberg, swap “Welcome, boys and girls” for “Welcome, kids” or “Welcome, friends.” While subtle, this small shift teaches children that gender isn’t binary.

ഇനി 6 മുതൽ 8 വയസ്സുവരെയുള്ള കുട്ടികളോട് ലൈംഗികതയെക്കുറിച്ച് എങ്ങനെ സംസാരിക്കാമെന്ന് നോക്കാം : ഈ പ്രായത്തിൽ കുട്ടികളത്രയ്ക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലെങ്കിലും അവയെങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് പഠിപ്പിക്കേണ്ടത് ആവശ്യമാണ്. അതുപോലെതന്നെ അപരിചിതരുമായി സംസാരിക്കുന്നതിനും ഫോട്ടോകൾ ഓൺലൈനിൽ പങ്കുവയ്ക്കുന്നതിനും അനുവാദം ചോദിക്കണമെന്നും ഈ പ്രായത്തിൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു . അത് കൂടാതെ കുട്ടിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും അശ്ലീലമുള്ളവ കണ്ടാൽ ആ തരത്തിലുള്ള വെബ്‌സൈറ്റുകൾ മുതിർന്നവർക്കുള്ളതാണെന്നുമവരെ പറഞ്ഞു മനസിലാക്കാൻ നമ്മൾ മടിക്കരുത്.

ഇനി നമ്മൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു എട്ട് വയസ്സാകുമ്പോഴേക്കും ഒട്ടുമിക്ക കുട്ടികളും അവരുടെ ശരീരത്തെക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ തുടങ്ങുന്നതിനാൽ കുട്ടികളിൽ സ്വയംഭോഗചിന്താഗതികൾ വരാവുന്നതിനാൽ അതിനെക്കുറിച്ചുകൂടി അവരുമായി പുനഃപരിശോധിക്കാനുള്ള നല്ലൊരു സമയമാണിത്. ഇതിനെ സ്വകാര്യമായി ചെയ്യുന്ന ഒന്നായി പറഞ്ഞു മനസിലാക്കേണ്ടതിനൊപ്പം ശരിയായ ശുചിത്വത്തെകൂടി പറഞ്ഞുകൊടുക്കാൻ മറക്കരുതെന്നും തിയറി പറഞ്ഞുവക്കുന്നു.

ഈ പ്രായത്തിൽ, ലൈംഗിക പീഡനത്തെക്കുറിച്ചു കുട്ടികളോട് കൂടുതൽ വ്യക്തമായി സംസാരിക്കുന്നതിലൂടെ അവരവരെ തന്നെ സംരക്ഷിക്കുന്നതിനോ ഇനി അതുമല്ലങ്കിൽ ദുരുപയോഗം അനുഭവിക്കുന്ന അവരുടെയൊരു സുഹൃത്തിനെ സഹായിക്കുന്നതിനു വേണ്ടിയോ കുട്ടികൾ ഈ യാഥാർത്ഥ്യത്തെക്കുറിച്ച് ഈ പ്രായത്തിൽ തന്നെ അറിയേണ്ടത് പ്രധാനമാണെന്ന് സിൽവർബർഗ് വിശദീകരിക്കുന്നു.

പക്ഷെ ഓരോ സംസാരവും എത്രത്തോളം വിശദമാക്കുന്നു എന്നത് ഓരോ കുട്ടിയെയും ആശ്രയിച്ചിരിക്കുന്നു. എന്നിട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ എന്താണിതിൽ നിന്നും മനസ്സിലാക്കിയതെന്നും അവർക്ക് എന്ത് തോന്നുന്നുവെന്നുമൊക്കെ ചോദിച്ചു മനസ്സിലാക്കാൻ സിൽവർബെർഗ് ശുപാർശ ചെയ്യുന്നു.

ഈ പ്രായത്തിൽ തന്നെ സംസാരിക്കേണ്ട മറ്റൊരു പ്രധാന വിഷയമാണ് അവർക്കുണ്ടാകുന്ന ശരീര വളർച്ച. വളരുന്തോറും അവരുടെ ശരീരഭാഗങ്ങൾക്ക് വരുന്ന മാറ്റം അവർ ചെറുതായിരുന്നപ്പോൾ എടുത്ത ഫോട്ടോകൾ കാണിച്ചു ഇപ്പോലുള്ളവയിൽ നിന്നുമെങ്ങനെ വ്യത്യാസമുണ്ടന്ന് പഠിപ്പിച്ചുകൊടുക്കാം. ഉദാഹരണത്തിന് കുഞ്ഞി കാലുകൾ നീളം വച്ചതും പല്ലുവന്നതുമൊക്കെ സംസാരിച്ചു സംസാരിച്ചു അവരുടെ ഓരോ ശരീര ഭാഗങ്ങൾക്കും വന്ന മാറ്റങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം.

പ്രായപൂർത്തിയാകുന്നതിനെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ, ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളും, കൂടാതെ എന്തുകൊണ്ട്, എങ്ങനെ നമ്മുടെ ശരീരം, മുടി, ജനനേന്ദ്രിയം, ശബ്ദങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തുന്നു എന്നൊക്കെ അടങ്ങിയ ഒരു നല്ല പുസ്തകം കുട്ടിയുമായി പങ്കിടാൻ നമുക്ക് പറ്റണമെന്നും സിൽവർബർഗ് ശുപാർശ ചെയ്യുന്നു.

കൂടാതെ പെൺകുട്ടികൾക്ക് ഒരു പാഠവും ആൺകുട്ടികൾക്ക് വേറൊരു പാഠവും കൊടുക്കാതെ ഇവയൊക്കെ ഒരു പൊതു സംസാരമാക്കാനും നമുക്കാവണം. കാരണം കുട്ടികൾ സ്വന്തം ശരീരത്തെക്കുറിച്ച് മാത്രമല്ല, മറ്റ് ശരീരങ്ങളെക്കുറിച്ചും പഠിക്കുന്നതിലൂടെ ഇതുമൊരു കോമൺ ടോപ്പിക്കായി വരും തലമുറയിൽ ഉയർന്നുവരാൻ കാരണമാകും.

ഇനി കുട്ടികൾക്ക് 9 മുതൽ 12 വയസ്സുവരെയുള്ളപ്പോൾ ലൈംഗികതയെക്കുറിച്ച് എങ്ങനെ സംസാരിക്കാമെന്ന് നോക്കാം : ഈ പ്രായം ഏറ്റവും വൈകാരികവും സാമൂഹികവുമായ മാറ്റങ്ങൾ നിറഞ്ഞതാണ്, പ്രത്യേകിച്ച് പെൺകുട്ടികൾ പലവിധ ശരീരപ്രശ്നങ്ങളുമായി പൊരുതാം. ഈ പ്രായത്തിൽ നമ്മൾ അവരുടെ ആകുലതകളെ കുറിച്ച് കൂടുതൽ സ്നേഹത്തോടെ ചോദിച്ചു മനസിലാക്കി സംസാരിക്കേണ്ടിയിരിക്കുന്നു .കാരണം അവർ നമ്മളോട് പറഞ്ഞില്ലെങ്കിലും അവരുടെ മനസ്സിൽ അവരുടെ കൂട്ടുകാർ തമ്മിലുള്ള സംസാരത്തിലൂടെ ചിലരുടെ ശരീരഭാഗങ്ങൾ അല്ലെങ്കിൽ താടി എന്നിവയൊക്കെ മറ്റൊരാളേക്കാൾ ചെറുതാണെന്നോ അല്ലെങ്കിൽ വലുതാണെന്നോ ഒക്കെയുള്ള പലതരം വിഷമങ്ങൾ അവരുടെ ഇടയിലുണ്ടാകാം .
അപ്പോൾ നമ്മൾ ചില ഉദാഹരണങ്ങൾ കൊടുക്കുന്നതിലൂടെ അവരുടെ വിഷമതകൾക്ക് ആക്കം കുറച്ചു കോൺഫിഡൻസ് കൊടുക്കാൻ നമുക്കാകും .

ഉദാഹരണത്തിന് ഒരു കാലത്തു ആൺകുട്ടികൾക്ക് ചെറിയ മുടി മാത്രമേ ഉണ്ടാകൂ എന്ന് കരുതിയിരുന്ന ഒരു മുത്തച്ഛനും മുത്തശ്ശിയുമാണ് നമുക്കുണ്ടായിരുന്നതെന്നും എന്നാൽ യാഥാർഥ്യം അതല്ലല്ലോ എന്നൊക്കെ പറഞ്ഞു ചർച്ചകൾക്ക് തുടക്കമിടാം. സ്റ്റീരിയോടൈപ്പുകളിലൂടെ മറികടന്ന വ്യക്തികളുടെ നല്ല ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി കുട്ടികളെ അവരുടെ ശക്തി കണ്ടെത്താൻ നമുക്കവരെ സഹായിക്കാം.

ലൈംഗിക സുരക്ഷിതത്വമാണ് പിന്നീട് നമ്മൾ സാധാരണവൽക്കരിക്കാൻ ആഗ്രഹിക്കുന്ന മറ്റൊന്ന്. അമ്മയെന്ന നിലയിൽ, ഈ ആശയം അൽപ്പം ബുദ്ധിമുട്ടാണെങ്കിലും കുട്ടിക്ക് ഒരു 11 വയസാകുന്നതോടെ പലവിധ ലൈംഗിക സുരക്ഷയെകുറിച്ചും പലവിധ പ്രതിരോധമാർഗ്ഗങ്ങളെക്കുറിച്ചുമൊക്കെ നമ്മൾ അറപ്പില്ലാതെ തുറന്നു സംസാരിക്കേണ്ടിയിരിക്കുന്നു. വിവിധ തരത്തിലുള്ള ജനന നിയന്ത്രണങ്ങളും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ അടിസ്ഥാനങ്ങളുമൊക്കെ ഈ പ്രായത്തിൽ വിശദീകരിക്കേണ്ടത് ആവശ്യമാണ്.

ഈ പ്രായക്കാർ പൊതുവെ ഇന്റർനെറ്റ് കൂടുതൽ ഉപയോഗിക്കുന്നതിനാൽ തങ്ങളുടേയോ സമപ്രായക്കാരുടേയോ നഗ്നമോ ലൈംഗികമോ ഒക്കെയായ ഫോട്ടോകൾ പങ്കിടുന്നത് നിയമവിരുദ്ധമാണെന്നും കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഉണ്ടാക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ അവർക്കെതിരെ കേസെടുക്കാമെന്നുമൊക്കെയുള്ള കാര്യങ്ങൾ 11 വയസുള്ള കുട്ടിക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ അവൻ അല്ലെങ്കിൽ അവൾ 18 വയസുവരെയാകാൻ നോക്കിയിരുന്നാൽ അതൊത്തിരി വൈകുമെന്നും തിയറികൾ പറയുന്നു.

സെക്‌സ്റ് റിംഗിനെക്കുറിച്ചോ ഓൺലൈൻ ഭീഷണികളെപ്പറ്റിയൊക്കെയുള്ള വാർത്തകൾ വരുമ്പോൾ നമ്മൾ അവക്കെതിരായി സമൂഹത്തിൽ പടവാൾ ഉയർത്താൻ പോവുന്നതിനുപകരം നമ്മുടെ കുടുംബത്തിൽ നമ്മുടെ കുട്ടി സമാനമായ സാഹചര്യങ്ങൾ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചോദിച്ചു മനസ്സിലാക്കുന്നതിലാണ് കാര്യമെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇങ്ങനെ ലൈംഗികഭാഗങ്ങളെ കുറിച്ച് വളരെ ചെറുപ്പത്തിലേ നമ്മുടെ കുട്ടികളോട് നമ്മൾ സംസാരിക്കാൻ ശ്രമിക്കുന്നതുകൊണ്ട് അവർ അവരുടെ കൗമാരപ്രായത്തിൽ നമ്മളോട് ഇതിനോട് റിലേറ്റഡ് ആയുള്ള കാര്യങ്ങൾ സ്വാതന്ത്രത്തോടെ നമ്മളോട് സംസാരിക്കുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനും കാരണമാകും.

കാരണം നമ്മൾ ജനന നിയന്ത്രണത്തെ കുറിച്ചുള്ള വർത്തമാനങ്ങൾ അവരോടു ചെറുതാക്കാൻ ആഗ്രഹിക്കുമ്പോൾ കൗമാരക്കാർക്ക് സത്യത്തിൽ ഇതിനെകുറിച്ചുള്ള കൂടുതൽ സംഭാഷണം ആവശ്യമാണെന്ന് തോൺഹിൽ പറയുന്നു.

ലൈംഗിക ബന്ധങ്ങളിലെ സമ്മതം പതിവായി ചർച്ച ചെയ്യുന്നത് പലവിധ ലൈംഗിക സമ്മർദ്ദങ്ങളിൽ നിന്നും ഡേറ്റിംഗ് അക്രമങ്ങളിൽ നിന്നുമൊക്കെ സ്വയം പരിരക്ഷിക്കാനും അവരെ സഹായിക്കുന്നു.
ഈ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങളിൽ മദ്യപാനവും മയക്കുമരുന്നുമൊക്കെ ആരോഗ്യകരമായ ബന്ധങ്ങളെ പ്രതികൂലമായെങ്ങനെ ബാധിക്കുമെന്നും അവ ശാരീരിക ബന്ധങ്ങളെ മാത്രമല്ല കുടുംബ ബന്ധങ്ങളെയും കാര്യമായി തന്നെ ബാധിക്കുമെന്ന് പതിവ് സംഭാഷണങ്ങളിൽ ഉൾപ്പെടുത്തേണ്ടത് നിർണായകമാണ്.

ലൈംഗിക വിദ്യാഭ്യാസം എന്താണെന്ന് ശരിയായ പ്രായത്തിൽ ശരിയായ വിഷയങ്ങൾ ദൈനംദിന സംഭാഷണത്തിൽ ഉൾക്കൊള്ളിക്കുന്നതിലൂടെ .
മാനസീകാരോഗ്യമുള്ളൊരു സമൂഹത്തെ നമ്മുടെ കുട്ടികളിലൂടെ വാർത്തെടുക്കുവാൻ നമ്മളൊരു കാരണമാകട്ടെ .

1. ഒരു കനേഡിയൻ ലൈംഗിക അധ്യാപകനും എഴുത്തുകാരനുമായാ കോറി സിൽവർബെർഗ് ഒരു പൊതു പ്രഭാഷകൻ ബ്ലോഗർ എന്നീ നിരകളിലും പ്രശസ്തനാണ്. കുട്ടികളുടെ പുസ്തക പദ്ധതി 2012 ൽ പുറത്തിറങ്ങിയ സിൽവർബെർഗിന്റെ കുട്ടികളുടെ പുസ്തകമായ വാട്ട് മേക്സ് എ ബേബി ആണ് കിക്ക്സ്റ്റാർട്ടറിൽ ഇതുവരെ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ച ബുക്ക്

2. ഒരു സർട്ടിഫൈഡ് സെക്സ് എഡ്യൂക്കേറ്ററും 11 വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടാതെ കുട്ടികളുടെയും കൗമാരക്കാരുടേയും ലൈംഗികതയിൽ പ്രാവീണ്യം ഉള്ള ഒരു ഡോക്ടറുമായ നാഡിൻ തോൺഹിൽ പറയുന്നു ലൈംഗിക വിദ്യാഭ്യാസം കൊടുക്കലാണ് ഞാനെന്റെ ഉപജീവനത്തിനായി ചെയ്യുന്നതെങ്കിൽ കൂടി എന്റെ സ്വന്തം കുട്ടിയുമായി ഈ തരത്തിലുള്ള സംഭാഷണങ്ങൾ നടത്താൻ ഞാൻ ഇപ്പോഴും പാടുപെടുകയാണ് എന്ന് . നമുക്ക് കുട്ടികളോട് ഇതിനെക്കുറിച്ചു സംസാരിക്കാൻ അസ്വസ്ഥത തോന്നുന്നത് സാധാരണമാണെങ്കിലും, സത്യസന്ധമായി കാര്യങ്ങൾ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ ആവശ്യമാണെന്നുകൂടെ തോൺഹിൽ കുറിക്കുന്നു. കുട്ടികളോട് വളരെയധികം പറയുന്നതിനേക്കാൾ ആവശ്യത്തിന് പറയാതിരിക്കുന്നതിൽ കൂടുതൽ അപകടസാധ്യതയുണ്ട് എന്നും തോൺഹിൽ പറയുന്നു.
ലൈംഗിക അധ്യാപകനും ലൈംഗികതയുടെ രചയിതാവുമായ കോറി സിൽവർബെർഗ് പറയുന്നതനുസരിച്ചു ചില ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ നിങ്ങൾ എവിടെയാണ് കേട്ടത് എന്ന വാക്കാണ് ഏറ്റവും ഉചിതമെന്നും സിവർബെർഗ് പറയുന്നു.

ലൈംഗികത കുട്ടികൾ എപ്പോഴും പഠിക്കേണ്ട ഒന്നുതന്നെയാണെന്ന് വിദഗ്ദ്ധർ സമ്മതിക്കുന്നു. ദൈനംദിന ചർച്ചകളിലേക്ക് ലൈംഗികതയെക്കൂടി കൂടെ ചേർക്കാനും നിർദ്ദിഷ്ട പ്രായത്തിൽ തന്നെ ചില ആശയങ്ങൾ അവതരിപ്പിക്കാനും അവർ ശുപാർശ ചെയ്യുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഉദ്ധാരണക്കുറവ് പൊതുവേ സ്ത്രീയെയും പുരുഷനെയും അലട്ടുന്ന പ്രശ്നമാണ്. 43 % സ്ത്രീകള്‍ക്കും 31% പുരുഷൻമാര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പ്രശ്നം നേരിട്ടിട്ടുണ്ടാകാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെക്സിനിടയില്‍ ഉദ്ധാരണം നഷ്ടമാകുന്ന അവസ്ഥയാണ് ഇറെക്ടെയില്‍ ഡിസ് ഫന്ഷന്‍ (erectile dysfunction). മൂലകോശങ്ങളുടെ കുത്തിവയ്പ്പിലൂടെ 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ ഉണ്ടാകുന്ന ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ലിംഗത്തിലേക്ക് നേരിട്ട് കുത്തിവയ്പ്പ് നൽകിയ പുരുഷന്മാർക്ക് അവരുടെ ലൈംഗിക ബന്ധത്തിൽ പുരോഗതി നേടാൻ സാധിച്ചുവെന്ന് രണ്ട് പുതിയ പഠനങ്ങളിൽ നിന്ന് വ്യക്തമായി. മൂലകോശങ്ങളുടെ കുത്തിവയ്പ്പ് കേടായ കോശങ്ങളെ മാറ്റി സ്ഥാപിക്കുകയും രക്തയോട്ടം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.

മാനസികവും ശാരീരികവുമായ കാരണങ്ങള്‍ മൂലം പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് സംഭവിക്കാം. പ്രമേഹം, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കരള്‍ രോഗം, ആന്റിഡിപ്രഷന്‍ മരുന്നുകളുടെ ഉപയോഗം, മാനസിക പിരിമുറുക്കം, വിഷാദം, വ്യക്തിബന്ധങ്ങളിലെ തകരാറുകള്‍, മദ്യപാനം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ മൂലം പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് ഉണ്ടാകാം. രക്തക്കുഴലുകൾ വികസിപ്പിച്ചുകൊണ്ട് രക്തയോട്ടം മെച്ചപ്പെടുത്തുന്ന സിൽഡെനാഫിൽ (വയാഗ്ര) പോലുള്ള മരുന്നുകൾ ചികിത്സാ രീതിയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും 40 ശതമാനം കേസുകളിലും ഇത് പ്രവർത്തിക്കുന്നില്ല. ഇതിനൊരു ബദൽ മാർഗം എന്നോണമാണ് പുതിയ രീതി വികസിപ്പിച്ചിരുന്നത്.

യൂറോളജി ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ അനുസരിച്ച് കുത്തിവയ്പ്പ് സ്വീകരിച്ച പുരുഷന്മാരിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഉദ്ധാരണക്കുറവ് പരിഹരിക്കപ്പെട്ടതായി തെളിഞ്ഞു. പാർശ്വഫലങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാമത്തെ പഠനത്തിൽ, പത്ത് പുരുഷന്മാരുടെ മജ്ജയിൽ നിന്ന് മൂലകോശങ്ങൾ എടുത്തു. പ്രോസസ് ചെയ്ത സാമ്പിളുകൾ ലിംഗത്തിലേക്ക് കുത്തിവച്ചു. കുത്തിവയ്പ്പ് സ്വീകരിച്ച 40 ശതമാനം പുരുഷന്മാരിലും ഉദ്ധാരണശേഷി വർധിച്ചുവെന്ന് സൈറ്റോതെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ച ഫലത്തിൽ പറയുന്നു. ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും ഗവേഷണങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ മനസിലാക്കാനാണ് ശാസ്ത്രഞ്ജർ ശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് മറ്റുള്ളവരെക്കാൾ ഉയർന്ന രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനറിപ്പോർട്ട്. 400 പേരെ ഒരുദശാബ്ദത്തിലേറെ നിരീക്ഷിച്ചതിന്റെ ഫലമായാണ് ശാസ്ത്രജ്ഞർ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലിലേയ്ക്ക് എത്തിയത്. ഇവരുടെ മൂത്രത്തിലെ സ്ട്രസ് ഹോർമോണുകളുടെ തോതും ശാസ്ത്രജ്ഞർ പഠനത്തിന് വിധേയമാക്കി.സ്ട്രസ് ഹോർമോണുകളുടെ അളവ് ഇരട്ടിയാവുന്ന സാഹചര്യത്തിൽ ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസംബന്ധമായ മറ്റു രോഗങ്ങൾക്കുള്ള സാധ്യത 90 ശതമാനത്തോളം വർധിക്കുന്നതായാണ് കണ്ടെത്തിയത്. ഇതു കൂടാതെ ഉയർന്ന രക്തസമ്മർദം അതായത് ഹൈപ്പർടെൻഷനുള്ള സാധ്യത ഏകദേശം 30 ശതമാനമായി ഉയരും. ഹൈപ്പർ ടെൻഷൻ ഹൃദയത്തെയും ശരീരത്തിൻറെ പ്രധാന അവയവങ്ങളെയും ബാധിക്കുകയും പല രോഗങ്ങളിലേയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.

ഒരു വ്യക്തി മാനസിക സമ്മർദ്ദത്തിൽ ഇരയാകുമ്പോൾ അവരുടെ ശരീരം കോർട്ടിസോൾ പോലുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. ഇത് അവരെ ഫൈറ്റ് ഓർ ഫ്ലൈറ്റ് മോഡിലേയ്ക്ക് കൊണ്ടുവരുന്നു. അതുവഴി രക്തസമ്മർദ്ദം കൂടുകയും ഹൃദയമിടിപ്പ് വേഗത്തിലാകുകയും പേശികളിലേയ്ക്കുള്ള ഓക്സിജൻെറ ഒഴുക്ക് വർദ്ധിക്കുകയും ചെയ്യും . താമസിയാതെ തന്നെ ഇവ സാധാരണ നിലയിലേക്ക് എത്തും. എന്നാൽ ആരോഗ്യത്തിന് ദൂക്ഷ്യമായ ഭക്ഷണവും അമിതമായ മദ്യപാനവും മറ്റും ദീർഘകാല രക്തസമ്മർദ്ദത്തിന് കാരണമാകും.

പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപയുണ്ടോയെന്ന സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചു. കാസർഗോഡ് ചെങ്കള പഞ്ചായത്ത് പരിധിയില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവമാണ് പരിശോധനക്കായി അയച്ചത്. നിപ ലക്ഷണങ്ങൾ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. കുട്ടിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. പഞ്ചായത്ത് പരിധിയിൽ കോവിഡ് വാക്‌സിനേഷൻ നിർത്തിവെച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

നേരത്തെ കോഴിക്കോട് മുക്കം സ്വദേശിയായ 12കാരൻ മരിച്ചത് നിപ മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് കർശന പ്രതിരോധ നടപടികളാണ് കോഴിക്കോട് ജില്ലയിൽ സ്വീകരിച്ചിരുന്നത്. സമ്പർക്കത്തിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ പിന്നീട് ആർക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇതോടെ ആശങ്ക ഏറെക്കുറെ ഒഴിഞ്ഞ നിലയിലാണ് കോഴിക്കോട്.

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

നിപ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

രോഗ സ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക

· സാമൂഹിക അകലം പാലിക്കുക

· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക

· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക

· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക

· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക

· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക

· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.

· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.

· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക

· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.

· അണുനാശികാരികളായ ക്ലോറോഹെക്സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്

· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം

യു.കെയിൽ 12നും 15നും ഇടയിൽ പ്രായമുള്ള സ്കൂൾ കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഫൈസർ/ബയോടെക് വാക്സിനാണ് കുട്ടികളിൽ കുത്തിവെക്കുക. കുട്ടികളിൽ കോവിഡ് വാക്സിൻ കുത്തിവെക്കാൻ രാജ്യത്തെ നാല് ചീഫ് മെഡിക്കൽ ഓഫിസർമാർ നൽകിയ ഉപദേശം തിങ്കളാഴ്ച ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചിരുന്നതായി ആരോഗ്യ, സാമൂഹിക സുരക്ഷ വിഭാഗം (ഡി.എച്ച്.എസ്.സി) അറിയിച്ചു.

സ്കൂൾ കുട്ടികളിൽ വാക്സിൻ നൽകാനുള്ള ചീഫ് മെഡിക്കൽ ഓഫിസറുടെ ശിപാർശ അംഗീകരിച്ചതായി ഹെൽത്ത് സെക്രട്ടറി സാജദ് ജാവേദും വ്യക്തമാക്കി. രക്ഷിതാക്കളുടെ സമ്മതത്തോടെ ആയിരിക്കും കുട്ടികളിലെ വാക്സിനേഷൻ. പ്രത്യേക മാനസിക ആരോഗ്യ വിഭാഗം ഉൾെപ്പടെ വിപുലമായ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാണയിലെ പല്‍വാള്‍ ജില്ലയില്‍ അജ്ഞാത രോഗം പടരുന്നതായി സംശയം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പല്‍വാളിലെ ചില്ലി ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിച്ച് എട്ട് കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. അതേസമയം, മരണകാരണം എന്താണെന്ന് ആരോഗ്യവകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അടുത്തിടെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലുണ്ടായ അജ്ഞാത രോഗത്തിന് സമാനമായ രീതിയിലാണ് ചില്ലി ഗ്രാമത്തിലേയും രോഗബാധയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തിലെ 50 മുതല്‍ 60 വരെ കുട്ടികള്‍ പനിയുടെ പിടിയിലാണെന്ന് ഗ്രാമത്തലവന്‍ നരേഷ് പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ട് കുട്ടികള്‍ മരണപ്പെട്ടതായും ചില കുട്ടികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

അജ്ഞാത രോഗം പടരുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ പനിയുള്ള കുട്ടികളെ കണ്ടെത്താന്‍ വീടുകള്‍ തോറും കയറി പരിശോധന നടത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. ഗ്രാമത്തിലെ പല വീടുകളിലും വെള്ളത്തില്‍ കൊതുക് ലാര്‍വയുടെ സാന്നിധ്യം മെഡിക്കല്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മരണകാരണം ഡെങ്കിപ്പനി ആയേക്കാം. എന്നാല്‍ ഇതില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഇതുവരെയുള്ള പരിശോധനയില്‍ ഒരു രോഗിക്കും ഡെങ്കി, മലേറിയ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു.

രോഗികളുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന റിപ്പോര്‍ട്ടാണ് രോഗം ഡെങ്കിപ്പനിയാണെന്ന് സംശയിക്കാന്‍ കാരണം. എന്നാല്‍, വൈറല്‍ പനി ബാധിച്ചാലും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്നത് അസാധാരണമല്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നുവെന്നും ഗ്രാമവാസികള്‍ പറയുന്നു.

ഇംഗ്ലണ്ടിൽ സർജറികൾക്കും മറ്റ് സാധാരണ ചികിൽസയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കാർഡിൽ എത്തിയതായി കണക്കുകൾ.റോയൽ കോളജ് ഓഫ് സർജൻസിന്റെ കണക്കുപ്രകാരം ഇംഗ്ലണ്ടിൽ 5.6 മില്യൺ രോഗികളാണ് നിലവിൽ മറ്റ് രോഗങ്ങൾക്കുള്ള ചികിൽസ കാത്തിരിക്കുന്നത്.

ഹിപ്പ് റീപ്ലേസ്മെന്റ്, ക്നീ റിപ്ലേസ്മെന്റ്, ജനറൽ സർജറി, ഗാൾബ്ലാഡർ നീക്കം ചെയ്യൽ, ഹെർണിയ തുടങ്ങിയ മുൻകൂട്ടി നിശ്ചയിക്കുന്ന ഓപ്പറേഷനുകളാണ് ഇത്തരത്തിൽ പലവട്ടം നീട്ടിവയ്ക്കപ്പെട്ടവയുടെ പട്ടികയിൽ ഏറ്റവും കൂടുതൽ.

കോവിഡു മൂലം അത്യാവശ്യമല്ലാത്ത സർജറികളും മറ്റു ചികിൽസകളും നിരവധിതവണ മാറ്റിവയ്ക്കപ്പെട്ടതാണ് ഇത്തരം രോഗികളുടെ കാത്തിരിപ്പ് പട്ടിക ഇത്രയേറെ വർധിക്കാൻ കാരണം.

ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കുമ്പോഴും കൂടുതൽ സമയം കാത്തിരിക്കേണ്ട സാഹചര്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹൃദയാഘാതം, ശ്വസതടസം, മറ്റ് അപകടങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ആംബുലൻസ് സേവനത്തിനായി വിളിച്ചാൽ ഏഴു മിനിറ്റിനുള്ളിൽ എൻഎച്ച്എസ് സംഘം സ്ഥലത്ത് എത്തണമെന്നതാണ് ലക്ഷ്യം.

എന്നാൽ ഇപ്പോൾ ഇക്കാര്യത്തിലെ ശരാശരി സമയദൈർഘ്യം ഇപ്പോൾ എട്ടര മിനിറ്റാണ്. എൻഎച്ച്എസ് സേവനങ്ങൾ മെച്ചപ്പെടുത്താനായി നാഷനൽ ഇൻഷുറൻസ് ടാക്സ് 1.25 ശതമാനം വർധിപ്പിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാണ് വിമർശകർ ആവശ്യപ്പെടുന്നത്. കോവിഡ് സാഹചര്യത്തിൽ എൻ. എച്ച്. എസിന് മേലുള്ള അമിത ജോലിഭാരമാണ് പ്രശ്നങ്ങളുടെ കാതലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 

RECENT POSTS
Copyright © . All rights reserved