കായംകുളം ഉമ്പര്‍നാട്ട് കൊലക്കേസ് പ്രതിയുടെ ഭാര്യ തൂങ്ങി മരിച്ചു. ഉമ്പര്‍നാട്ട് പത്തിരില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ സോമിനി(37) ആണ് മരിച്ചത്. ശനിയാഴ്ച സ്വന്തംവീടായ കായംകുളം ചിറക്കടവം പുത്തന്‍പുതുവേലില്‍ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ ഇവരുടെ ഭര്‍ത്താവ് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ സോമിനിക്കെതിരെ കടുത്ത അപവാദ പ്രചരണം നടന്നിരുന്നതായി ആരോപണമുണ്ട്.
ഫെബ്രുവരി 16ന് രാത്രി 11.30-ഓടെ തെക്കേക്കര വില്ലേജ് ഓഫീസിനു വടക്ക് കനാല്‍ പാലത്തിനുസമീപം അശ്വതി ജങ്ഷനിലായിരുന്നു കൊലപാതകം. വാക്കു തര്‍ക്കത്തിനിടെ വിനോദ് സുഹൃത്തായ തെക്കേക്കര ഉമ്പര്‍നാട് സ്വദേശി സജേഷിനെ (36) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിനോദിന്റെ വീടിനുസമീപം താമസിക്കുന്ന ബന്ധുവിനെ കാണാന്‍ സജേഷ് എത്തിയിരുന്നു. ഇയാള്‍ വിനോദിന്റെ വീടിനടുത്തുള്ള റോഡിലാണ് ബൈക്ക് വെച്ചത്. ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ രാത്രിയായി. ഈ സമയം ബൈക്കെടുത്ത് വീട്ടിലേക്കു പോകാനായെത്തിയ സജേഷും വിനോദും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിനോദ് സജേഷിനെ കുത്തിയത്. ഇടതു കൈയുടെ പേശിയിലാണ് കുത്തേറ്റത്.
ഇതിനിടെ ബഹളം കേട്ട് നാട്ടുകാരെത്തി. വേദന കൊണ്ട് പുളഞ്ഞ സജേഷ് അപ്പോഴേക്കും കനാല്‍പ്പാലത്തിനു സമീപത്തേക്ക് ഓടിയിരുന്നു. നാട്ടുകാര്‍ വിനോദില്‍ നിന്ന് കത്തി പിടിച്ച് വാങ്ങി. സജേഷിനെ തേടി കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. റോഡിലെ രക്തത്തുള്ളികള്‍ പിന്തുടര്‍ന്നാണ് ചോരവാര്‍ന്ന് അവശനിലയിലായ സജേഷിനെ കണ്ടെത്തിയത്. ഇയാളെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ നില അതീവ ഗുരുതരമായിരുന്നു. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്രതിയിലേക്ക് മാറ്റാനായി ശ്രമം.
വഴിമധ്യേ സജേഷ് മരിച്ചു. പിന്നാലെ വിനോദ് ഒളിവില്‍ പോയി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ 19-ാം തീയതി വിനോദിനെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു സോമിനി. ഭര്‍തൃവീട്ടില്‍ നിന്ന് കായംകുളത്തെ വീട്ടിലേക്കും ഇവര്‍ താമസം മാറ്റിയിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
കൊല്ലം ഇരവിപുരത്ത് റെയിൽവേ ട്രാക്കിൽ കാൽവഴുതി വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി. ഇരവിപുരം കാവൽപുര റയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം സംഭവം നടന്നത് .
കൊല്ലം പള്ളിമുക്ക് സ്വദേശി അബ്ദുൽ റഹ്മാനാണ് വയോധികനെ രക്ഷിച്ചത്. റെയിൽവേ സ്റ്റേഷന് അരികിലുള്ള ചായക്കടയിൽ നിന്ന അബ്ദുറഹ്മാൻ, വയോധികൻ വീണത് കണ്ട് ഓടിവന്ന് വലിച്ചു മാറ്റുകയായിരുന്നു. ട്രെയിൻ കടന്നു പോകുന്നതിന് ഏതാനും സെക്കന്റുകൾക്ക് മുമ്പാണ് അത്ഭുതകരമായ രക്ഷപ്പെടുത്തലുണ്ടായത്.
ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു, ജോര്‍ദാന്‍ രാജകുമാരിയെ സ്വന്തമാക്കി തൃശ്ശൂര്‍ ചാവക്കാട് സ്വദേശി. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫ് ആണ് ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനെ ജീവിതസഖിയാക്കി കൂടെകൂട്ടിയത്.
ജോര്‍ദാനിലെ ദര്‍ഗ അല്‍ യൗം എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല. ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയസംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോര്‍ദാനികളും ഫലസ്തീനികളും താമസിക്കുന്ന സര്‍ക്കയിലാണ് ഹലയുടെ കുടുംബം.
2022 ഒക്ടോബറിലാണ് റൗഫ് ഹലയെ നേരില്‍ കാണുന്നത്. തുടര്‍ന്ന് വീട്ടുകാരോട് ഇരുവരുടേയും ഇഷ്ട്ം അറിയിച്ചു. ഹലയുടെ കുടുംബം ഈ ബന്ധത്തിന് സമ്മതിച്ചതോടെ വിവാഹം ഉറപ്പിക്കുകയും തുടര്‍ന്ന് ജനുവരി 21ന് വിവാഹം നടത്തുകയും ചെയ്തു. ചാവക്കാട് നിന്ന് റഊഫയുടെ പിതാവുള്‍പ്പെടെ 30ഓളം പേരും ചടങ്ങില്‍ പങ്കെടുത്തു.
വധൂവരന്‍മാര്‍ ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന് ഇരുവരും അറിയിച്ചു. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവര്‍ധക സ്ഥാപനം നടത്തുകയാണ് റഊഫ്. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം.
ഫേസ്ബുക്ക് ലൈവിൽ വന്ന് കട കത്തിക്കുമെന്ന് പറഞ്ഞ യുവാവ് ലോട്ടറി ഏജൻസിക്കട പെട്രോളൊഴിച്ച് തീയിട്ടു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് യുവാവിന്റെ ക്രൂരത. സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്ന രാജേഷ് ആണ് ലോട്ടറി കടയിൽ എത്തി തീയിട്ടത്. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറി ഏജൻസീസിന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തീയിട്ടത്. സംഭവത്തിൽ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിൽ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ് പെട്രോളൊഴിച്ച് ആക്രമണമുണ്ടായത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ വലിയ ദുരന്തമുണ്ടായില്ല.
കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോൾ വീണിരുന്നെങ്കിലും കൂടുതൽ അപായം സംഭവിച്ചില്ല. മീനാക്ഷി ലോട്ടറി ഏജൻസീസ് കത്തിക്കുമെന്ന് രാജേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. പിന്നീട് മുൻപ് പറഞ്ഞ സമയത്ത് എത്തിയാണ് കടയ്ക്ക് തീയിട്ടത്.
ഇങ്ങനെയുള്ള കുത്തക മുതലാളിമാർ ആവശ്യമുണ്ടോ എന്ന് ഇയാൾ വീഡിയോയിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്. റിയൽ കമ്മ്യൂണിസം, ഇഎംഎസ് ഭരിച്ചിരുന്നപ്പോഴത്തെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താൻ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നൊക്കെയാണ് രാജേഷ് വീഡിയോയിൽ പറയുന്നത്.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞു അപകടം. അഷ്ടമുടിക്കായലിലാണ് അപകടം. സഞ്ചാരികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കൈക്കുഞ്ഞ് ഉള്‍പ്പടെയുള്ള എട്ട് അംഗ വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് കായലിന് നടുവില്‍ മുങ്ങിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.
പിന്നാലെ വന്ന ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സഞ്ചാരികളെല്ലം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. ഇതാണ് വലിയ ദുരന്തം ഒഴിവായത്.
പണിയുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി മധ്യവയസ്കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്‌താംകുളം സ്വദേശി വിജയൻറെ ഭാര്യ രതിമോൾ എന്ന് വിളിക്കുന്ന ഷീബ (49), ഒണംതുരുത്ത് സ്വദേശി മഹേഷിന്റെ ഭാര്യ രഞ്ജിനി (37), കുമരകം സ്വദേശി ധൻസ് (39) എന്നിവരാണ് അറസ്റ്റിലായത്. രതിമോളുടെ ബന്ധുവായ മധ്യവയസ്കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ പെടുത്താനുള്ള ശ്രമം നടത്തിയത്.
വീടിന്റെ റൂഫ് വർക്കുകൾ ചെയ്യുന്ന ഇയാളെ വീടിന് സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് രതിമോൾ വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയ മധ്യവയസ്കനെ രതിമോൾ ഒരു മുറിയിൽ ഇരുത്തി വീട്ടുകാർ പുറത്ത് പോയിരിക്കുകയാണെന്നും അവർ വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞ് മുറിയിൽ നിന്നും പുറത്ത് പോയി. കുറച്ച് നേരം കഴിഞ്ഞ് രതിമോൾ പൂർണ നഗ്നയായി മുറിയിലേക്ക് കയറി ചെല്ലുകയും മധ്യവയ്സകനെ പിടിച്ച് കട്ടിൽ കിടത്തി മുകളിൽ കയറി കിടക്കുകയുമായിരുന്നു. ഇതിനിടയിൽ കേസിലെ മറ്റൊരു പ്രതിയായ ധൻസ് മുറിയിലെത്തുകയും മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
രതിമോളെ തട്ടിമാറ്റി ഓടാൻ ശ്രമിച്ച മധ്യവയസ്കനെ തടഞ്ഞ് നിർത്തിയ രതിമോൾ ധൻസ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ നൽകിയാൽ ആരും അറിയാതെ ഒത്ത് തീർപ്പാക്കാമെന്നും അറിയിച്ചു. പിന്നീട് രതിമോൾ ധൻസുമായി സംസാരിക്കുന്നത് പോലെ അഭിനയിച്ച് 50 ലക്ഷം എന്നുള്ളത് ആറു ലക്ഷം ആക്കിയിട്ടുണ്ടെന്നും പണം താൻ നൽകാമെന്നും പിന്നീട് തനിക്ക് തിരിച്ച് തരണമെന്നും രതിമോൾ മധ്യവയസ്കനോട് പറഞ്ഞു.
ഈ സംഭവത്തിന് ശേഷം ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ രതിമോളും,ധൻസും ചേർന്ന് പണം തട്ടിയതായി മധ്യവയസ്‌കൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പണം തട്ടൽ തുടർന്നതോടെയാണ് ഇയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.
നെയ്യാറ്റിൻകരയിൽ ശമ്പളം ആവിശ്യപെട്ടതിനെ തുടർന്ന് ജീവനക്കാരിയായ പെൺകുട്ടിയെ മുറിയി പൂട്ടിയിട്ട് മർദ്ധിച്ചതായി പരാതി. വീട്ടുപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് പെൺകുട്ടിയെ പൂട്ടിയിട്ട് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയത്. നിന്നെയൊക്കെ തല്ലിയാൽ ആരുണ്ടെടി ചോദിക്കാൻ എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്.
നെയ്യാറ്റിൻകര ഇരുമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന വയനാട് സ്വദേശിനിയായ പെൺകുട്ടിയാണ് മർദ്ദനത്തിന് ഇരയായത്. സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കട്ടപ്പനയിൽ വീട്ടിലെ ജലസംഭരണിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പംമെട്ട് ചെന്നാക്കുളം സ്വദേശി സുനിലിന്റെ ഭാര്യ സുമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ സുമിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓട്ടോ ഡ്രൈവർമാരെ യൂട്യൂബർ മർദ്ധിച്ചെന്ന പരാതിക്ക് പിന്നാലെ ഓട്ടോ ഡ്രൈവർമാർ ക്രൂരമായി ആക്രമിച്ചെന്ന പരാതിയുമായി യൂട്യൂബർ രംഗത്ത്. മർദ്ദനമേറ്റ ദൃശ്യങ്ങൾ കൊച്ചി സ്വദേശിയായ യൂട്യൂബർ പുറത്ത് വിട്ടു. മർദ്ദനത്തിൽ കണ്ണിനും മുഖത്തും പരിക്കേറ്റതായി യൂട്യൂബർ പറയുന്നു. നേരത്തെ ആലുവ മെട്രോ സ്റ്റേഷന് താഴെ യുട്യൂബ് അവതരികയേയും ക്യമറാമാനെയും ഓട്ടോ ഡ്രൈവർമാർ കയ്യേറ്റം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് യൂട്യൂബർ പറഞ്ഞു.
അതേസമയം യൂട്യൂബർ മദ്യപിച്ചാണ് ആക്രമണം നടത്തിയതെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിച്ചു. എന്നാൽ താൻ മദ്യപിച്ചില്ലെന്നും രണ്ട് ബീയർ മാത്രമാണ് കഴിച്ചതെന്നും യൂട്യൂബർ പറഞ്ഞു. തന്നെ ആക്രമിച്ചത് പ്രത്യേക മതവിഭാഗക്കാരാണെന്നും സുന്നത്തിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം ചോദിച്ചതാണ് ആ മതക്കാരെ പ്രകോപിപ്പിച്ചതെന്നും യൂട്യൂബർ പറയുന്നു.
മലപ്പുറത്ത് നിന്നും ചില പ്രത്യേക മതക്കാർ തന്നെ ഇല്ലാതാക്കുമെന്ന് ഫേസ്‌ബുക്കിലൂടെ മെസേജ് അയച്ചതായും യൂട്യൂബർ ആരോപിച്ചു. അക്രമികൾ ക്യാമറയും മൊബൈൽ ഫോണും തകർത്തതായി യൂട്യൂബർ ആരോപിക്കുന്നു. കണ്ണിനും മുഖത്തും പരിക്കേറ്റ യൂട്യൂബർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് കൊല്ലപ്പെട്ടത്. ബിസിനസ് സംബന്ധമായ തർക്കത്തിനിടെ യാസിർ ന്റെ ബന്ധുവായ മുഹമ്മദ് ഗസാനി കുത്തികൊലപ്പെടുത്തുകയായിരുന്നു.
യാസിർ അബുദാബിയിൽ നടത്തിയിരുന്ന ഗ്രാഫിക് ഡിസൈൻ സെന്ററിലേക്ക് രണ്ട് മാസം മുൻപാണ് നാട്ടിൽ ജോലിയൊന്നും ഇല്ലാതിരുന്ന ബന്ധുവായ മുഹമ്മദ് ഗസാനിയെ കൊണ്ടുവന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് തർക്കം നടന്നതിന് പിന്നാലെയാണ് കൊലപതാകം നടന്നത്. കുത്തേറ്റ യാസിറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.