Kerala

ഐഡിബിഐ ബാങ്കിൽ അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ അവസരം. 600 ഒഴിവുകളാണുള്ളത്. മണിപ്പാൽ സ്‌കൂൾ ഓഫ് ബാങ്കിങ് വഴി ഒരു വർഷത്തെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്‌സിലേയ്‌ക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ നിയമനം ലഭിക്കും. ബിരുദക്കാർക്ക് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം. ഉടൻ വിജ്ഞാപനമുണ്ടാകും.

വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷകർക്കു കംപ്യൂട്ടർ പരിജ്ഞാനം വേണം.<

പ്രായം: 2019 ജൂൺ ഒന്നിന് 21 നും 28 നും മധ്യേ. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം. ഇളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, പഴ്‌സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്‌ഞാപനം കാണുക.

 

അപേക്ഷാഫീസ്: 700 രൂപ (പട്ടികവിഭാഗം/വികലാംഗർക്ക് 150 രൂപ മതി). ഓൺലൈൻ ആയി ഫീസ് അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷിക്കേണ്ട വിധം: www. Idbibank.in എന്നീ വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ– മെയിൽ വിലാസം ഉണ്ടായിരിക്കണം.

 

ബിജോ തോമസ് അടവിച്ചിറ

കുമളിയിൽ നിന്നു കായംകുളത്തേക്കു പോകുന്ന കെഎസ്ആർടിസി ആർപിഎം 701 ബസ് ആണ് കഥയിലെ നായകൻ. രാവിലെയും വൈകിട്ടും സർവീസ് നടത്തുന്ന ബസിൽ സ്ഥിരയാത്രക്കാർ തമ്മിൽ പരിചയം സൗഹൃദവും ഒരു വൻ കൂട്ടായ്മ്മയുമായി മാറി. ബസിന്റെ സമയവിവരം പങ്കിടാൻ അറുപതിലേറെ ആളുകൾ ചേർന്ന് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി. ഗ്രൂപ്പിലെ കാരണവരാണ് ചങ്ങനാശേരി സ്വദേശി ശിവൻ. മാന്നാറിൽ പലചരക്കു കടയിലെ കണക്കെഴുത്തുകാരനാണ് ഇദ്ദേഹം.

2 മാസം മുൻപ് വായ്പയെടുത്താണ് അദ്ദേഹം പുതിയ ഫോൺ വാങ്ങിയത്. ബസിന്റെ സമയം കൃത്യമായി ഗ്രൂപ്പിൽ അറിയിച്ചിരുന്നത് ശിവനാണ്. 2 ദിവസം മുൻപ് ഫോൺ കള്ളൻ കൊണ്ടുപോയതോടെ സഹയാത്രികർക്കു സ്വന്തം ഫോൺ നഷ്ടമായ സങ്കടം. പിന്നെയൊന്നും ആലോചില്ല, പുതുപുത്തനൊരു ഫോൺ വാങ്ങി ശിവൻചേട്ടന് അവർ സമ്മാനിച്ചു. സമ്മാനപ്പൊതി തുറന്ന ശിവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ സഹയാത്രികരിൽ സ്നേഹത്തിന്റെ പുഞ്ചിരി വിടർന്നു.

ബസിലെ യാത്രക്കാരനും മാവേലിക്കര രാജ രവിവർമ്മ ഫൈൻ ആർട്സ് കോളേജ് ലച്ചോർ ആയ മാമ്മൂട് സ്വദേശി ഷിജോ ജേക്കബ് സാറിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് ഈ നൻമയുടെ കൂട്ടായ്മ്മ കഥ പുറം ലോകം അറിഞ്ഞത്. ഒട്ടനവധി ആര്ട്ട് എക്സിബിഷനുകൾ നടത്തി നാട്ടുകാർക്കും മലയാളികൾക്കും സുപരിചിതൻ ആണ് ഷിജോ ജേക്കബ്. മുൻപും പുള്ളിയുടെ പല ഫേസ്ബുക്ക് പോസ്റ്റുകളും ജനശ്രദ്ധ ആകർഷിച്ചിരുന്നു

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

പ്രിയപ്പെട്ട പോക്കറ്റടിക്കാരാ നിനക്ക് നന്ദി.
—————————————————————-

കോടമഞ്ഞിനും ചാറ്റൽ മഴയ്ക്കുമിടയിലൂടെ RPM 701 എന്ന KSRTC ബസ് മലയിറങ്ങുകയാണ്. പതിവുപോലെ യാത്രക്കാരെയും കൊണ്ട് കായകുളം വരെ പോകേണ്ടതാണ്…

ഈ ബസിന് ഒരു മണിക്കൂർ മുൻപായി പീരുമേട്ടിൽ നിന്നും ഒരു കാർ അതിവേഗം ചങ്ങനാശ്ശേരിയിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്നു. സൗഹൃദങ്ങളെ കൊണ്ടുനടക്കുന്ന രണ്ടു മനുഷ്യരാണ് അതിനുള്ളിൽ. rpm 701 ന്റ ഡ്രൈവർ സിബിച്ചേട്ടനും ഒരിക്കൽ ഈ ബസിന്റെ എല്ലാമായിരുന്ന ഷമീറും ആണ് അതിനുള്ളിൽ….

പതിവുപോലെ കുളി കഴിഞ്ഞു, ബസ് എവിടെയെത്തി എന്നറിയാനായി മൊബൈൽ നോക്കിയപ്പോൾ ഷമീറിന്റ രണ്ടു മിസ്ഡ് കാൾ കിടക്കുന്നു. വിളി പതിവുള്ളതല്ല. ഞാൻ തിരിച്ചു വിളിച്ചു.

“ഷമീർ, എവിടാ….”

“ഞാൻ മാമ്മൂട് ബസ് സ്റ്റോപ്പിൽ ഉണ്ട് സാറേ… ”
“അവിടെ നിൽക്കാതെ വീട്ടിലേക്കു വരൂ…. ”

ഷമീർ വീട്ടിൽ എത്തി. അപ്പോഴാണ് ഇവരുടെ കാർ യാത്രയും ഷമീർ മാമ്മൂട്ടിൽ ഇറങ്ങിയ കാര്യവുമൊക്കെ അറിയുന്നത്…. ഒരു ചൂട് ചായക്ക്‌ ശേഷം ഞങ്ങൾ ബസ് സ്റ്റോപ്പിലെത്തി. ഷമീറിനെ മാമ്മൂട്ടിൽ കണ്ട് അന്ധാളിച്ചു റെജി സാർ. 7.50 കഴിഞ്ഞപ്പോൾ ചങ്ക് ബസ് വന്നു. ഞങ്ങൾ അതിൽ കയറി.

എനിക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു മാറി തന്നു വർഗീസ്. ഞാൻ എന്റ സ്ഥിരം സീറ്റിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മോഹൻ ചേട്ടൻ പറഞ്ഞു, സാറിനെ പരിചയപ്പെടാനായി ഒരാൾ വരുന്നുണ്ടെന്ന്. അതാരപ്പാ എന്നെ പരിചയപ്പെടാൻ വരുന്നത്. സന്ദേഹത്തോടെ ഞാൻ ഇരുന്നു. ആൻസി ടീച്ചർ മുന്നിലിരുന്നു ചിരിക്കുന്നത് എനിക്ക് കാണാം. അതാ വരുന്നു മഞ്ഞ സാരിയൊക്കെ ചുറ്റി വളരെ പ്രസരിപ്പോടെ, സ്റ്റൈലിഷ് ആയി ചിരിച്ചുകൊണ്ട് ഒരു മഹിളാരത്നം. ടീച്ചറിന്റ ഭാഷയിൽ പറഞ്ഞാൽ വാക്കുകൾ കൊണ്ട് മാത്രം അറിഞ്ഞിട്ടുള്ള, കണ്ടിട്ടുള്ള, കേട്ടിട്ടുള്ള ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പ് അഡ്മിൻ ആഷ ടീച്ചർ. ശരിക്കും ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റ് ടീച്ചറിനെ ബഹുമാനിക്കണമെന്നു തോന്നി. പക്ഷെ നടന്നില്ല….

അല്ല, ടീച്ചർ എന്തെ കറുകച്ചാലിൽ ഇറങ്ങാഞ്ഞത്? മല്ലപ്പള്ളിയ്ക്ക് പോകേണ്ട ആൻസി ടീച്ചർ എന്താണ് വീണ്ടും ഈ ബസിൽ? ആമിയും സംഗീത ടീച്ചറുമൊക്കെ വളരെ സന്തോഷത്തിലാണല്ലോ? മുന്നിലിരിക്കുന്ന സനൽ സാർ ഇന്ന് പുറകിലാണല്ലോ? അതാ ശിവൻ ചേട്ടൻ കുരിശുമൂട്ടിൽ നിന്നും ബസിൽ കയറുന്നു. എന്നും പുറകിലത്തെ വാതിലിലൂടെ കയറുന്ന ശിവൻ ചേട്ടൻ ഇന്ന് മുൻവാതിലിലൂടെ കയറുന്നു. ഈ മനുഷ്യനിതെന്നാ പറ്റി? സിബിച്ചേട്ടനും കുരിശുംമൂട്ടിൽ നിന്ന് ബസിൽ കയറി. ആഷ ടീച്ചർ എല്ലാവരെയും പരിചയപ്പെടുന്നു. സ്ഥിരം യാത്രക്കാർ അല്ലാത്തവർ അല്പം സംശയത്തോടെയും ലേശം ഇഷ്ടക്കേടോടും കൂടി നോക്കുന്നു. ഒന്നും പിടികിട്ടാതെ സോണി സാറും. ആകെ മൊത്തത്തിൽ കൺഫ്യൂഷൻ….

എല്ലാവരും സന്തോഷത്തിൽ ആണ്. ചിരിയും ബഹളവുമൊക്കെ ആയി….

ചങ്ങനാശ്ശേരി നിന്നു ബിന്ദു ടീച്ചറും മറ്റും കയറി. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസ് NSS കോളേജിന്റ് മുന്നിൽ ഒതുക്കി നിർത്തി. ആരേലും കയറാനുണ്ടോ? ഇല്ലല്ലോ… പെട്ടെന്ന് ബസിൽ നിന്നും ഗ്രൂപ്പ് അംഗങ്ങൾ ചാടിയിറങ്ങി. കാര്യമറിയാതെ ശിവൻ ചേട്ടനും….. ചില അംഗങ്ങൾക്കും എന്താണ് കാര്യമെന്ന് മനസ്സിലായില്ല. മറ്റു യാത്രക്കാർ അന്തം വിട്ട് നോക്കുന്നു….. വണ്ടി ബ്രേക്ക് ഡൗൺ ആയോ ? ഇന്നത്തെ ദിവസം നശിപ്പിച്ചു…. ചിലരെങ്കിലും മനസ്സിൽ പറഞ്ഞു കാണും….

ഞങ്ങളുടെ കൂട്ടത്തിൽ നിന്നും പെട്ടെന്ന് ആഷാ ടീച്ചർ മുൻപോട്ട് വന്ന് ശിവൻ ചേട്ടന് ഒരു ഗിഫ്റ്റ് പാക്കറ്റ് കൊടുക്കുന്നു. ഞങ്ങളുടെ കൈയടിക്കിടയിൽ കാര്യം മനസ്സിലാകാതെ, അന്തം വിട്ട് ശിവൻ ചേട്ടൻ നിന്നു…

“ഇന്നെന്താ ബർത്ത് ഡേ ആണോ? ”
വണ്ടിക്കുള്ളിൽ നിന്നും ആരോ വിളിച്ചു ചോദിച്ചു.

“അല്ല ചേട്ടാ, അതിലും വലിയൊരു ഡേ…. ”

” ശിവൻ ചേട്ടോ, പൊതി അഴിച്ചു നോക്കിക്കെ ”

ശിവൻ ചേട്ടൻ മെല്ലെ വർണക്കടലാസുകൾ മാറ്റി നോക്കി. ഒരു പുത്തൻ മൊബൈൽ…. Redmi Note 7S…..ശിവൻ ചേട്ടന്റ കണ്ണ് നിറഞ്ഞു.. സന്തോഷത്തിന്റ അശ്രു ബിന്ദുക്കൾ… അതിൽ സങ്കടത്തിന്റ ഒരു തിരയുണ്ടായിരുന്നു……

“ഷമീർ സാർ… എന്റ മൈബൈൽ പോക്കറ്റടിച്ചു പോയി…..”

ശിവൻ ചേട്ടൻ കരച്ചിലിന്റ് വക്കത്തായിരുന്നു. പുതിയ മൊബൈൽ. വാങ്ങിയിട്ട് രണ്ടു മാസം പോലും ആയിട്ടില്ല. രാത്രിയിൽ ചങ്ങനാശ്ശേരിയിൽ വച്ച് പോക്കറ്റടിച്ചു പോയി. ശിവൻ ചേട്ടന്റ മൊബൈൽ ഞങ്ങളുടെയും പ്രിയപ്പെട്ട മൊബൈൽ ആയിരുന്നു. രാവിലെയും വൈകുന്നേരവും വളരെ കൃത്യമായി കായകുളം, മാവേലിക്കര ബസുകളുടെ സമയം അതിലൂടെ ഞങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു. ചങ്ക് ബസ് ഗ്രൂപിലെ സ്നേഹസമ്പന്നനായ മനുഷ്യൻ. എന്ത് സഹായവും ആർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാൻ മനസ്സുള്ളോരു മനുഷ്യൻ. ആ മനുഷ്യന്റ നഷ്ടം ഞങ്ങളുടെയും നഷ്ടമായിരുന്നു. ഒരു പാവം മനുഷ്യൻ. കണ്ണീച്ചോരയില്ലാത്ത ഒരു കള്ളൻ…

പക്ഷെ വിട്ടു കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. ഗ്രൂപ്പിലെ കുറച്ചുപേർ വ്യക്തിപരമായി ചർച്ച ചെയ്തു. ഗ്രൂപ്പിൽ ചർച്ച ചെയ്താൽ ശിവൻ ചേട്ടൻ അറിയാൻ ഇടയുണ്ടെന്ന് അറിയാം. അത് കൊണ്ട് ഗ്രൂപ്പിൽ ചർച്ച ചയ്തില്ല. ശിവൻ ചേട്ടനൊരു പുതിയ ഫോൺ വാങ്ങി കൊടുക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു.. എല്ലാം പെട്ടെന്നായിരുന്നു. അണിയറയിൽ തിരക്കിട്ട പ്രവർത്തനങ്ങൾ… നഷ്ടപ്പെട്ടു പോയ redmi 6 തന്നെ വാങ്ങാനായി സിബിച്ചേട്ടനും ഷമീറും മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും അലഞ്ഞു. കിട്ടിയില്ല. അവസാനം redmi note 7 കാഞ്ഞിരപ്പള്ളിയിൽ നിന്നും വാങ്ങി. അതുമായി അഡ്‌മിന്റ വീട്ടിലേക്ക്. വർണ്ണക്കടലാസിനുള്ളിൽ ഒരു സ്നേഹ സമ്മാനം. പിന്നെയെല്ലാം ഒരു തിരക്കഥ പോലെ….

എല്ലാവർക്കും ഇന്നു സന്തോഷത്തിന്റ ദിവസമായിരുന്നു. സൗഹൃദത്തിന്റ, കൂട്ടായ്മയുടെ, സ്നേഹത്തിന്റ, നന്മയുടെ ദിവസം…. ബസ് നീങ്ങിത്തുടങ്ങി. ആഷ ടീച്ചറും, ആൻസി ടീച്ചറും, സിബിച്ചേട്ടനും ഷമീറും തിരികെ കറുകച്ചാലിലേക്ക്… ഞങ്ങൾ മാവേലിക്കരയിലേക്കും. എല്ലാവരുടെയും ഉള്ളിൽ സന്തോഷത്തിന്റ വേലിയേറ്റം അലയടിച്ചു കൊണ്ടിരുന്നു… ശിവൻ ചേട്ടന്റ കണ്ണുകൾ ഇപ്പോഴും നിറഞ്ഞു തുളുമ്പിയിരിക്കുന്നു….

ഈ സൗഹൃദ കൂട്ടായ്‌മയിലേക്ക് രാവിലെ തന്നെ എത്താമെന്ന് പറഞെങ്കിലും ബസില്ലാതിരുന്നതിനാൽ എത്തിപ്പെടാൻ പറ്റാഞ്ഞതിന്റ വിഷമവുമായി കൊച്ചു ഡോക്ടർ വെങ്ങലിൽ നിന്നും ബസ് കയറി. വരാഞ്ഞതിനെ കുറിച്ച് തമാശയിൽ ഒളിപ്പിച്ച ചോദ്യവുമായി മോഹനൻ ചേട്ടൻ ചോദിച്ചപ്പോൾ ഡോക്ടർക്ക് പിടിച്ചു നിൽക്കാനായില്ല. പൊട്ടിക്കരഞ്ഞു ഡോക്ടർ…. അത് കണ്ടു വിഷണ്ണനായി കണ്ടക്ടർ മോഹനൻ ചേട്ടൻ…. ആര് ആരെ ആശ്വസിപ്പിക്കും…..

സന്തോഷത്തിന്റ ഈ കനം എനിക്ക് താങ്ങാൻ പറ്റുന്നില്ല…. ഞാൻ പുറത്തേക്കു നോക്കി… മഴമേഘങ്ങൾ ഖനീഭവിച്ചു നിൽക്കുന്നു…. പെയ്യുമോ ആവോ….

ഞാൻ ആ കള്ളനെ ഓർത്തു. മൈബൈൽ ഫോൺ മോഷ്ടിച്ച കള്ളൻ ആരായിരിക്കും? ഗതികേട് കൊണ്ട് മോഷ്ടിച്ചതായിരിക്കുമോ…? ആർക്കറിയാം…. ചങ്ങനാശ്ശേരിയിലെ ഇരുട്ടിന്റ വെളിച്ചത്തിൽ ശിവൻ ചേട്ടന്റ പോക്കറ്റിലേക്ക് നീട്ടിയ നിന്റ കൈകൾ ഒരിക്കലെങ്കിലും വെളിച്ചത്തു നോക്കണം. എത്രയോ മനുഷ്യരുടെ സങ്കടത്തിന്റ കറ ആ കൈകളിൽ ഉണ്ടാവും….

എന്നാലും ഞങ്ങൾക്ക് നിന്നോട് പ്രശ്നമില്ല. കാരണം നീ മൂലം ചോരശാസ്ത്രത്തിൽ നന്മയുടെ ഒരേട്‌ ഇന്ന് ചേർക്കപ്പെട്ടു. ചോരന്മാരിൽ നീ വ്യത്യസ്തൻ. സന്തോഷത്തിന്റ, സഹവർത്തിത്വത്തിന്റ ഒരു നല്ല ദിവസം ഇന്ന് ഞങ്ങൾ അനുഭവിച്ചത് നീ മൂലമാണ്. മനുഷ്യ മനസുകളിൽ നന്മയുടെ ഉറവ വറ്റിയിട്ടില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞതിനും നീയാണ് കാരണക്കാരൻ…

അതുകൊണ്ട്, ഒരിക്കലും മറക്കാത്ത നല്ലൊരു ദിവസം ഞങ്ങൾക്ക് സമ്മാനിച്ച പ്രിയപ്പെട്ട പോക്കറ്റടിക്കാരാ നിനക്കു നന്ദി…. നന്ദി….. ഒരായിരം നന്ദി.

————– ഷിജോ ജേക്കബ്
26 ജൂൺ 2019

കുറിപ്പ്: ഈ ഒത്തൊരുമയിൽ പങ്കാളികളായ ഒരുപാടു പേരുണ്ട്. ആരുടെയെങ്കിലും പേര് വിട്ടു പോയാലോ എന്ന ഭയത്താൽ പേരുകൾ എഴുതുന്നില്ല. എങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഇത് പ്രാവർത്തികമാക്കാൻ പ്രവർത്തിച്ച ചിലരെ പരാമര്ശിക്കാതിരിക്കാൻ വയ്യ. ആഷ ടീച്ചർ, ആൻസി ടീച്ചർ, ഷമീർ, സിബിച്ചേട്ടൻ… നിങ്ങളുടെ സമയോചിതവും ആല്മാര്തവുമായ പ്രവർത്തനം പ്രശംസയർഹിക്കുന്നു. പെട്ടെന്നായതുകൊണ്ടും അറിയിക്കാൻ പറ്റാതിരുന്നതുകൊണ്ടും സഹകരിക്കാൻ സാധിക്കാഞ്ഞ പലരുമുണ്ട്. അവരും നമ്മോടൊപ്പമുണ്ട്. ശിവൻ ചേട്ടന്റ കാര്യം കേട്ടറിഞ്ഞു, ഇന്നലെ രാത്രിയിൽ എന്റ വീട്ടിൽ ഓടിക്കേറി വന്നു ഇതിൽ സഹകരിച്ച ഭാഗ്യലക്ഷ്മി മിസ്സിനെയും ഓർക്കുന്നു. പിന്നെ എല്ലാവരും…… എല്ലാവരും ചങ്കിലുണ്ട്…….

മുന്ന് മാസങ്ങൾക്ക് ശേഷം മട്ടന്നൂറിലേ വീട്ടമ്മയെ കണ്ടെത്തിയത് ആത്മഹത്യ ചെയ്ത നിലയിൽ. യുവതി ആത്മഹത്യ ചെയ്ത ശേഷം കയര്‍ അറുത്ത് യുവതിയെ രണ്ട് ദിവസത്തോളം കട്ടിലില്‍ കിടത്തിയതായും മൃതദേഹം കണ്ടു അയൽക്കാർ പോലീസില്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മേട്ടുപ്പാളയത്ത് നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ അര്‍ധരാത്രി നാട്ടിലെത്തിച്ച മൃതദേഹം കരിത്തൂര്‍ പറമ്പിലെ വാതകശ്മശാനത്തില്‍ സംസ്കരിച്ചു. പരേതനായ കുഞ്ഞിരാമന്‍റെയും പാര്‍വതിയുടെയും മകളാണ്. ഉരുവച്ചാല്‍ കുഴിക്കലിലെ ജാനകി നിവാസില്‍ സുരേഷിന്‍റെ ഭാര്യ എം. റീന (38)യെയാണ് മേട്ടുപ്പാളയത്ത് താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് റീന രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ അയല്‍വാസിയായ ഷാനവാസിനോടൊപ്പം ഒളിച്ചോടിയത്.

റീനയെ കാണാനില്ലെന്ന് ഭര്‍ത്താവ് സുരേഷ് മട്ടന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുരേഷിന്‍റെ ബാഗില്‍ നിന്ന് പണവും മൊബൈല്‍ ഫോണും എടുത്ത് പോയതിനും ഭാര്യയെ ഷാനവാസ് തട്ടിക്കൊണ്ടുപോയതായും കാണിച്ചായിരുന്നു സുരേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് റീന മരിച്ചതായുള്ള വിവരം ലഭിച്ചത്. മട്ടന്നൂര്‍ സിഐ കെ.രാജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേട്ടുപ്പാളയത്തെത്തി ഷാനവാസിനെ കസ്റ്റഡിയിലെടുത്ത് മട്ടന്നൂര്‍ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു വരികയാണ്.

ഷാനവാസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മാനസികമായി പീഡിപ്പിച്ചതായി ഷാനവാസിന്‍റെ ഭാര്യയുടെയും പണവും മൊബൈലും എടുത്തതിന് സുരേഷിന്‍റെയും പരാതിയിലാണ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാകേസ് മേട്ടുപ്പാളയത്തായതിനാല്‍ പീഡനക്കേസും പണവുമായി മുങ്ങിയ കേസുമാണ് മട്ടന്നൂര്‍ പോലീസ് അന്വേഷിക്കുന്നത്‌.

വിദ്യാർഥിനി അറപ്പുഴ പാലത്തിൽ നിന്ന് ചാലിയാറിലേക്ക് ചാടി മരിച്ചു. പന്തീരാങ്കാവ് ചെറുകാട് കുന്നുമ്മൽ മുകുന്ദൻ – സിന്ധു ദമ്പതികളുടെ മകൾ മനീഷ (17) യാണ് അറപ്പുഴ പാലത്തിൽ നിന്നും ചാടിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയായിരുന്നു നല്ല ഒഴുക്കുള്ള പുഴയിലേക്ക് മനീഷ ചാടിയത്. ഏറെ നേരത്തെ തിരച്ചലിന് ശേഷം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് മനീഷയുടെ മൃതദേഹം കിട്ടിയത്. സംഭവം നേരിൽ കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി കയർ എറിഞ്ഞു നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചക്ക് 2.30ഓടെ ഫയർഫോഴ്സ് സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.

വിദ്യാര്‍ഥിനിയുടെ ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിരുന്നു. ഇത് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാണ് പുഴയില്‍ ചാടിയത് മനീഷയാണെന്ന് ഉറപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു.

മനീഷ ഡിഗ്രി അഡ്മിഷന് കാത്തിരിക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് കോളേജുകളിൽ അഡ്മിഷൻ ലഭിച്ചിരുന്നെങ്കിലും മനീഷക്ക് അഡ്മിഷൻ ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാമനാട്ടുകര സേവാമന്ദിരം സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയതാണ് വിദ്യാര്‍ഥിനി. ശവസംസ്കാരം ഇന്ന് നടക്കും.

അജ്മാൻ അൽ തല്ലഹ്‌ മരുഭൂമിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് ഒന്നര മാസം മുൻപ് കാണാതായ കണ്ണൂർ തലശ്ശേരി സിപി റോഡ്‌ സ്വദേശി റാഷിദ്‌ (33) ആണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഷാർജ മസ്ജിദ്‌ സഹാബ ഖബർ സ്ഥാനിൽ വ്യാഴാഴ്ച കബറടക്കിയെങ്കിലും മരണകാരണം പൊലീസ് അന്വേഷിക്കുകയാണ്.

ഷാർജ വ്യവസായ മേഖലയായ സജയില്‍ നാട്ടുകാരന്റെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്ന റാഷിദിനെ ഒന്നര മാസം മുൻപാണ് കാണാതായത്. തുടർന്ന് കടയുടമയും സഹോദരനും ചേർന്ന് പൊലീസില്‍ പരാതി നൽകുകയും അന്വേഷണം നടത്തിവരികയുമായിരുന്നു. ഇൗ മാസം ഒൻപതിന് അൽ തല്ല മരുഭൂമിയിൽ ഒരു മരത്തിനടുത്ത് മൃതദേഹം കണ്ടെത്തിയതായി പൊലീസ് കടയുടമയെയും സഹോദരനെയും അറിയിച്ചു. ഇദ്ദേഹത്തിന്റെ കീശയിലുണ്ടായിരുന്നത് സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരനായ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ആയതിനാൽ, അയാൾ മരിച്ചു എന്നാണ് പൊലീസ് അറിയിച്ചത്.

എന്നാൽ, കാണാതാകുന്നതിന് തലേ ദിവസമായിരുന്നു റാഷിദിന് എമിറേറ്റ്സ് ഐഡി ലഭിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹത്തെ കളിപ്പിക്കാൻ വേണ്ടി മറ്റു ജീവനക്കാർ റാഷിദിന്റെ പോക്കറ്റിൽ അയാളറിയാതെ നൗഫലിന്റെ എമിറേറ്റ്സ് ഐഡി ഇടുകയായിരുന്നുവെന്നാണ് പറയുന്നത്. ഇക്കാര്യം പൊലീസിനെ അറിയിക്കുകയും നൗഫലിനെ ഹാജരാക്കുകയും ചെയ്തു. ഇതേ തുടർന്ന് മൃതദേഹം തിരിച്ചറിയാൻ സഹോദരനെയും സാമൂഹിക പ്രവർത്തകനും നാട്ടകാരനുമായ ഫസലിനെയും അനുവദിച്ചു. ശരീരം വെയിലേറ്റ് കറുത്ത് ചുളുങ്ങിപ്പോയ നിലയിലായതിനാൽ മൃതദേഹം തിരിച്ചറിയാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നതായി ഫസൽ പറഞ്ഞു.

കാണാതായി ഒന്നര മാസത്തിന് ശേഷമാണ് റാഷിദിന്റെ മൃതദേഹം മരുഭൂമിയിൽ കണ്ടെത്തുന്നത്. ഇത്രയും കാലം ഇദ്ദേഹം എവിടെയായിരുന്നു എന്ന ചോദ്യം അപ്പോഴും നിലനിൽക്കുന്നു. കാണാതായ ദിവസവും പതിവുപോലെ രാവിലെ ഒൻപതിന് സൂപ്പർ മാർക്കറ്റിൽ ജോലിക്കെത്തിയ റാഷിദ് 11 മണിയോടെ പുറത്തേയ്ക്ക് പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. അവിവാഹിതനായ റാഷിദിന് ബന്ധുക്കൾ നാട്ടിൽ വിവാഹ ആലോചനകൾ നടത്തുന്നുണ്ടായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ ഇദ്ദേഹത്തിന് വലിയ സൗഹൃദ വലയവുമുണ്ടായിരുന്നില്ല. സഹോദരൻ ദാവൂദ്‌ അജ്മാനിൽ ജോലി ചെയ്യുന്നു. റാഷിദിന് പ്രത്യേകിച്ച് പ്രശ്നങ്ങളോ പ്രയാസങ്ങളോ ഇല്ലായിരുന്നുവെന്ന് ദാവൂദ് പറയുന്നു.

മരുഭൂമിയിൽ വഴി തെറ്റി അകപ്പെട്ടുപോയതായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്ന ഒരു ശബ്ദ സന്ദേശം കുറച്ചുനാൾ മുൻപ് വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിച്ചിരുന്നു. എമിറേറ്റ്സ് ഐഡി ലഭിച്ചതിന് റാഷിദ് സൂപ്പർമാർക്കറ്റിലെ ജീവനക്കാർക്ക് ചെറിയൊരു പാർടി നൽകിയിരുന്നുവെന്നും അതേ തുടർന്നാണ് നൗഫലിന്റെ തിരിച്ചറിയൽ കാർഡ് നൽകിയതെന്നും അതിൽ വ്യക്തമാക്കുന്നു. റാഷിദിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് സഹപ്രവർത്തകരും ബന്ധുക്കളും മോചിതരായിട്ടില്ല. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്ന്

തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍നിന്ന് ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍. സന്ധ്യയും ശില്‍പയും പിടിയിലായത് പാലോടിനുസമീപം അടുക്കുംതറയില്‍നിന്ന്. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വര്‍ക്കല സ്വദേശി സന്ധ്യയും കല്ലറ സ്വദേശി ശില്‍പയുമാണ് പിടിയിലായത്. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ വനിതകള്‍ ജയില്‍ ചാടുന്നത്. അതും പട്ടാപ്പകല്‍, നഗരമധ്യത്തിലുള്ള വനിതാ ജയിലില്‍ നിന്ന്. മൂന്നു ദിവസമായി ഇവർക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.

മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് രണ്ട് വനിത തടവുകാർ ജയിൽ ചാടിയത്. ജയിൽ ചാടിയവർ എസ് ഇ ടി ആശുപത്രിയിലെത്തി മോഷണം നടത്തി. അപഹരിച്ച തുകയുമായി വർക്കല കാപ്പിലിലെത്തി. ഇവിടെ വച്ച് ബാഹുലേയൻ എന്നയാളുടെ ഓട്ടോയിൽ കയറുകയും ശിൽപയുടെ കാമുകനെ വിളിക്കാൻ ഫോൺ ആവശ്യപ്പെടുകയും ചെയ്തു. പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ ഇദ്ദേഹം ഇതേ നമ്പറിൽ തിരിച്ചുവിളിച്ചു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

ഈ മൊഴിയാണ് തടവുകാരെ പിടിക്കൂടുന്നതിന് സഹായകമായത്. പാരിപ്പള്ളിയിൽ നിന്നും മോഷ്ടിച്ച ഇരുചക്രവാഹനവുമായി സഞ്ചരിക്കവെയാണ് പിടിയിലാകുന്നത്. അതേസമയം പ്രതികൾ ജയിൽ ചാടിയതിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുണ്ടായെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ. സെല്ലിന് പുറത്തിറക്കിയ പ്രതികളെ നിരീക്ഷിച്ചില്ല. പ്രതികൾക്ക് അമിതസ്വാതന്ത്ര്യം നല്കിയെന്നും കണ്ടെത്തി. സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന കർശനമാക്കുമെന്ന് ജയിൽ ഡിജിപി വ്യക്തമാക്കി.

കേരളത്തിൽ ആദ്യമായാണ് വനിത തടവുകാർ ജയിൽ ചാടുന്നത്. അതു കൊണ്ടു തന്നെ ജയിൽ ചാടാൻ ഇടയായ സാഹചര്യത്തെ കുറിച്ചുള്ള റിപ്പോർട്ട് ജയിൽ ഡിജിപിക്ക് കൈമാറും.

ജഗ്ദൽപുർ: ജഗ്ദൽപുർ ബിഷപ് മാർ ജോസഫ് കൊല്ലംപറന്പിൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് അദ്ദേഹത്തിനു പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന സിസ്റ്റർ ജെയ്സ് ഡിബിഎസ് അപകടത്തിൽ മരിച്ചു. ജഗ്ദൽപുരിന് 15 കിലോമീറ്റർ അകലെ ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടമുണ്ടായത്.

ജഗ്ദൽപുർ എംപിഎം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിഷപ്പിന്‍റെ നില ഗുരുതരമല്ല. കാറിലുണ്ടായിരുന്ന ഫാ. തോമസ് വടക്കുംകര, സിസ്റ്റർ സുമേര ഡിബിഎസ്, സിസ്റ്റർ അൽഫോൻസ സിഎംസി, ഡ്രൈവർ ദയറാം എന്നിവർക്കും പരിക്കേറ്റു. ഇവരുടെയും നില ഗുരുതരമല്ല.

എയർപോർട്ട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ കീഴിൽ കൊൽക്കത്ത, അഹമ്മദാബാദ്, കോഴിക്കോട്, ചെന്നൈ എയർപോർട്ടുകളിലായി സെക്യൂരിറ്റി സ്ക്രീനറിന്റെ 272 ഒഴിവുകളുണ്ട്. കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ മാത്രമായി 87 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്.

യോഗ്യത:-

അംഗീകൃത ബിസിഎഎസ് ബേസിക് എവിഎസ്‌ഇസി (12 ദിവസത്തെ ന്യൂ പാറ്റേൺ) സർട്ടിഫിക്കറ്റുള്ളവർ: ഏതെങ്കിലും വിഷയത്തിൽ ത്രിവൽസര ബിരുദം, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലുമുള്ള പരിജ്‌ഞാനം. അംഗീകൃത ബിസിഎഎസ് സർട്ടിഫൈഡ് സ്ക്രീനർ, ബിസിഎഎസ് സർട്ടിഫൈഡ് In-Lineസ്ക്രീനർ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇഷ്യൂ ചെയ്ത പാസ്പോർട്ട് എന്നിവയുളളവർക്ക് മുൻഗണന.

പ്രായം: 45 വയസ് കവിയരുത്. 2019 ജൂൺ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

രണ്ടു വർഷത്തിനുള്ളിൽ വിരമിച്ച 15 വർഷം സർവീസും ബിരുദവുമുള്ള വിമുക്‌തഭടൻമാർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: 25000-30000 രൂപ.

അപേക്ഷാഫീസ്: 500 രൂപ. AAI Cargo Logistics &amp; Allied Services Company Ltd എന്ന പേരിലെടുത്ത ന്യൂഡൽഹിയിൽ മാറാവുന്ന അക്കൗണ്ട് പേയി ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും ജനനത്തീയതിയും മൊബൈൽ നമ്പറും എഴുതണം. പട്ടികവിഭാഗക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്ക്: www.aaiclas.org

ആക്രിക്കച്ചവടക്കാരൻ മൈക്കിൾ രാജിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കാൻ കാരണം സഹോദരിയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ. ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്കു സമീപമുളള കടത്തിണ്ണയിൽ ഉറങ്ങവെ, ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെന്നാണ് കസ്തൂരി ആദ്യം പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാളുടെ ഇടതു കാലിലെ 3 വിരലുകൾ നഷ്ടപ്പെട്ടിരുന്നു. വലതുകാലും ഉരഞ്ഞു മുറിഞ്ഞിട്ടുണ്ടായിരുന്നു. സംശയം തോന്നിയതോടെയാണു കേസ് അന്വേഷണം ആരംഭിച്ചത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

പൊലീസ് പറയുന്നത്: ഓച്ചിറ ക്ലാപ്പന പെരിനാട് വാസവപുരത്ത് പ്രതീഷിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. മൈക്കിൾ രാജിന്റെ പെരുമാറ്റത്തെച്ചൊല്ലി വെള്ളദുരൈ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. വിവാഹിതനായ മൈക്കിളിനെ ഭാര്യ ഉപേക്ഷിച്ചിരുന്നു. മാനസിക വെല്ലുവിളിയുടെ മൈക്കിൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്നാണ് കസ്തൂരി പറയുന്നത്. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് 23 ന് രാത്രി വെള്ളദുരൈ സാരി കൊണ്ടു കഴുത്തിൽ കുരുക്കിട്ടു മുറുക്കി മൈക്കിളിനെ കൊലപ്പെടുത്തി. കസ്തൂരി കാലുകൾ അനങ്ങാതെ പിടിച്ചു.

അസുഖം ഉണ്ടായെന്ന പേരിൽ മൃതദേഹം ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചത് സംശയം ഒഴിവാക്കാനാണ്. തുടർന്നു മോപ്പെഡിൽ മൃതദേഹം ഇരുത്തി വെള്ളദുരൈയും കസ്തൂരിയും ചേർന്നു ചെങ്ങന്നൂരിലെത്തിച്ചു. 8 വയസ്സുകാരി മകളും ഒപ്പമുണ്ടായിരുന്നു. 24 നു പുലർച്ചെ 3 മണിയോടെ പൂപ്പള്ളി കവലയ്ക്കു സമീപം മറ്റുള്ളവരെ ഇറക്കിയ ശേഷം വെള്ളദുരൈ മുൻപു താമസിച്ചിരുന്ന പാണ്ടനാട് കിളിയന്ത്രയിലെ വീട്ടിലെത്തി. ശരീരത്തു രക്തക്കറ കണ്ടു സമീപവാസി ചോദിച്ചെങ്കിലും കാൽ തട്ടിയെന്നായിരുന്നു മറുപടി. തുടർന്നു സ്ഥലംവിട്ടു.

കസ്തൂരിയും മകളും ചേർന്നാണു മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സഹോദരനാണെന്നും ശ്വാസം മുട്ടൽ ഉണ്ടായതിനാലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പറഞ്ഞു. ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹവുമായി പ്രതികൾ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ആരെങ്കിലും ബലം പ്രയോഗിച്ചു കെട്ടിത്തൂക്കിയാൽ ഉണ്ടാകുന്ന തരം പാടുകളാണു കഴുത്തിൽ ഉണ്ടായിരുന്നതെന്നും ആത്മഹത്യ ചെയ്യുമ്പോൾ ഉണ്ടാകുന്ന തരത്തിൽ ആയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.

പെരുന്നാളിന്റെ സന്തോഷത്തിനിടയിലാണ് ആ വലിയ അപകടത്തിന്റെ വാർത്തയെത്തുന്നത്. ഏഴു മലയാളികളടക്കം 17 പേരുടെ ജീവനെടുത്ത വലിയ അപകടത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രവാസലോകത്തെ തന്നെ നടുക്കിയ അപകടത്തിന്റെ കാരണം ഡ്രൈവറുടെ പിഴവാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. മണിക്കൂറിൽ 94 കിലോമീറ്റർ വേഗത്തിൽ ബസ് ഒാടിക്കുകയും സൂചനാ ബോർഡ് പിന്തുടരാതിരിക്കുകയും ചെയ്തു. ഡ്രൈവർ ഏഴ് വർഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നൽകുകയും വേണമെന്ന് പ്രോസിക്യൂട്ടർ സലാഹ് ബു ഫറൂഷ അൽ പെലാസി ആവശ്യപ്പെട്ടു.

ട്രാഫിക് കോടതിയിൽ ഡ്രൈവറുടെ വിചാരണ നടന്നുവരികയായിരുന്നു.ജൂൺ ആറിന് ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒമാൻ സ്വദേശിയും 53കാരനുമായ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ട്രാഫിക് കോടതിയിൽ ഹാജരാക്കി. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും രണ്ടു പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.

Copyright © . All rights reserved