India

വൈദികന്‍ പ്രതിയായ ബലാത്സംഗക്കേസില്‍ പോലീസിനെതിരെ പരാതിക്കാരി രംഗത്ത്. കേസ് അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. സഭയ്ക്ക് പിന്നാലെ ചേവായൂര്‍ പോലീസും ചതിച്ചു. പോലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നും യുവതി പറയുന്നു. മൊഴിയെടുത്തത് മറ്റ് പ്രതികളുടെ മുന്നിവെച്ച്. വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

സഭയുടെ സമ്മര്‍ദ്ദം തുടരുന്നുവെന്നും പരാതിക്കാരി പറയുന്നു. അതേസമയം, ഭര്‍ത്താവും കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചു. ബിഷപ്പിന്റെ പേര് പറഞ്ഞതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നത്. കേസ് രണ്ടായി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തി. പണം നല്‍കാത്തതിനാല്‍ കള്ളക്കേസ് കൊടുത്തെന്നും ആരോപിച്ചു.

സീറോ മലബാര്‍ സഭാ വൈദികനായ മനോജ് പ്ലാക്കൂട്ടത്തില്‍ കോഴിക്കോട്ടെ വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു വിദേശ മലയാളിയായ വീട്ടമ്മ പറഞ്ഞത്. 2017ല്‍ നടന്ന സംഭവം സഭയുടെയും ബിഷപ്പിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നല്‍കിയിരുന്നു.

ഞായറാഴ്ച വൈകുന്നേരം ഒഷിവാരയിലെ ലോഖന്ദ്വാല മാർക്കറ്റ് ഏരിയയിലെ കെട്ടിടത്തിൽ നിന്ന് ചാടി 52 കാരിയായ യുവതി ആത്മഹത്യ ചെയ്തു. മകൾ അണുനാശിനി കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് പോലീസ് പറഞ്ഞു.

സീനിയർ ഇൻസ്പെക്ടർ ദയാനന്ദ് ബംഗാർ വാക്കുകൾ എങ്ങനെ: ശശി കോമൽ സാഗറും മകൾ പ്രിയയും ഒരു പെട്ടി വളകളുമായി വഴക്കിട്ടതായും മകൾ കുടുംബാംഗങ്ങൾക്ക് മുന്നിൽ ഫിനൈൽ കഴിച്ചതായും. ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രിയയെ പ്രവേശിപ്പിച്ച് കുടുംബാംഗങ്ങൾ തിരിച്ചെത്തിയപ്പോൾ ശശിയെ വീട്ടിൽ കണ്ടെത്താനായില്ല.

അവർ തിരച്ചിൽ നടത്തിയപ്പോൾ അവളുടെ മൃതദേഹം രണ്ടാം നിലയിലെ ലെഡ്ജിൽ കണ്ടെത്തിയത്. അവർ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി മനസിലാക്കാൻ സാധിച്ചു. ആകസ്മികമായ ഒരു മരണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ”ബംഗാർ പറഞ്ഞു.

തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പെട്ട്തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍കാലിക ജീവനക്കാരാണ് മരിച്ച വനപാലകര്‍. മൂന്നുപേര്‍ മരിച്ചു. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍കാലിക ജീവനക്കാരാണ് മരിച്ച വനപാലകര്‍.

ഫോറസ്റ്റ് വാച്ചര്‍മാരായ വേലായുധന്‍, ദിവാകരന്‍, ശങ്കരന്‍ എന്നിവര്‍ മരിച്ചു. വനമേഖലയില്‍ തീ അണയ്ക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ശനിയാഴ്ച മുതൽ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. ‌പ്രദേശത്ത് എത്തിപ്പെടാൻ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നടന്ന ഇലക്ഷനിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെയും യഥാർത്ഥ വോട്ടും തമ്മിൽ ഗണ്യമായ വ്യത്യാസം. ഫെബ്രുവരി എട്ടാം തീയതി നടന്ന ഇലക്ഷനിൽ, 38 പ്രദേശങ്ങളിൽ വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും വോട്ടർമാരുടെ എണ്ണവും തമ്മിൽ ഗണ്യമായ വ്യത്യാസം. എത്ര വോട്ടർമാർ ഇലക്ഷനിൽ പങ്കെടുത്തു എന്ന് ഇലക്ഷൻ കമ്മീഷന്റെ ലിസ്റ്റ് പ്രകാരം ആണ് ഈ വ്യത്യാസം. 26 കോൺസ്റ്റിറ്റ്യൂവൻസി കളിൽ വോട്ടിന്റെ വ്യത്യാസം 100 ൽ കുറവാണ്. എന്നാൽ ബാക്കി 12 ഇടങ്ങളിൽ ഇത് നൂറിനും ആയിരത്തിനും ഇടയിലാണ്. ഒന്നരക്കോടിയോളം അംഗീകൃത വോട്ടർമാരുള്ള ഡൽഹിയിൽ ആദ്യ പോളിംഗ് നടന്നിരിക്കുന്നത് 92.5 ലക്ഷമാണ്, അഥവാ 62.6 ശതമാനം പേർ മാത്രമേ അവരുടെ വോട്ടവകാശം ഉപയോഗിച്ചുള്ളൂ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വോട്ട് എണ്ണിയത്.

ഡൽഹി ഇലക്ഷൻ ഓഫീസ് പങ്കുവെച്ച വിവരങ്ങൾ പ്രകാരം 16 ഇടങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ നോട്ട ഉൾപ്പെടെയുള്ള വോട്ടുകളുടെ എണ്ണം വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തേക്കാൾ കൂടുതൽ ആണ്. ഡൽഹിയിലെ കരോൾ ബാഗിലെ പോളിംഗ് 1, 07, 184 ആയിരുന്നു, എന്നാൽ മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം 1, 08, 339 -വ്യത്യാസം 1, 155. ഖുർആനിലും ചാന്ദിനി ചൗക്ക് ലും സമാനമായ രീതിയിൽ 464ഉം 396ഉം ബൂട്ടുകൾ വോട്ടിംഗ് മെഷീനിൽ അധികമാണ്.

എന്നാൽ 22 ഇടങ്ങളിൽ എണ്ണപ്പെട്ട വോട്ടുകൾ വോട്ട് ചെയ്യാൻ വന്ന വ്യക്തികളെകാൾ കുറവായിരുന്നു. സംഗം വിഹാറിൽ വോട്ട് ചെയ്യാൻ എത്തിയ വരുടെ എണ്ണം 1, 17, 599 ആണെങ്കിൽ മെഷീനിൽ രേഖപ്പെടുത്തിയ ബോട്ടുകളുടെ എണ്ണം 1, 16, 599 ആണ്. 864 വോട്ടുകൾ കുറച്ചു മാത്രമേ എണ്ണിയിട്ടുള്ളൂ. രോഹിദാസ് നഗറിൽ 846 വോട്ടുകൾ എണ്ണിയതിൽ കുറവുണ്ട്. എന്നാൽ ഒരു കോൺസ്റ്റിറ്റ്യൂവൻസിയിൽ പോലും ഈ വ്യത്യാസം അവസാനത്തെ റിസൾട്ട് ബാധിക്കാനിടയില്ല എന്നാണ് കരുതപ്പെടുന്നത്.

വോട്ടുകളിലെ വ്യത്യാസം മെഷീനിലെ തകരാർ മൂലമോ അല്ലെങ്കിൽ മോക്ക് വോട്ടുകൾ ഡിലീറ്റ് ചെയ്യാതിരുന്നതിനാലോ ആവാം എന്ന് ഒരു ഇലക്ഷൻ ഓഫീസർ പറഞ്ഞു. വിജയശതമാനം വളരെ കൂടുതലാണെന്ന നിലയ്ക്ക് ഇത്രയും ചെറിയ എണ്ണ ങ്ങളുടെ വ്യത്യാസം ഇലക്ഷൻ റിസൾട്ടിനെ സാരമായി ബാധിക്കുകയില്ല എന്ന് ഡല്ഹിയുടെ ചീഫ് ഇലക്ടോറൽ ഓഫീസർ ആയ രൺബീർ സിംഗ് പറഞ്ഞു. വോട്ടർമാരുടെ എണ്ണവും വോട്ടിംഗ് മെഷീനിലെ എണ്ണവും തമ്മിൽ ഉണ്ടാകുന്ന വ്യത്യാസം സാങ്കേതിക കാരണങ്ങൾ മൂലമാണെന്നും, അല്ലെങ്കിൽ ഡേറ്റ എന്റർ ചെയ്തവർക്ക് ഉണ്ടായ പിഴവ് ആകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാം തവണയും അരവിന്ദ് കെജ്‍രിവാൾ ദില്ലിയുടെ മുഖ്യമന്ത്രി പ​ദത്തിലേറുമ്പോൾ അദ്ദേഹത്തിനൊപ്പം താരമായത് മറ്റൊരാൾ കൂടിയാണ്. കെജ്‍രിവാളിന്റെ കുഞ്ഞ് അപരനായ അവ്യാൻ തോമർ എന്ന ഒരുവയസ്സുകാരൻ. സത്യപ്രതിജ്ഞാ വേളയിൽ എല്ലാ കണ്ണുകളും ഈ കു‍ഞ്ഞ് കെജ്‍രിവാളിന് നേർക്കായിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസത്തിലും അവ്യാൻ സമൂഹമാധ്യമങ്ങളിലെ വൈറൽ താരമായിരുന്നു. ആം ആദ്മി പാർട്ടി നിയമോപദേഷ്ടാവ് ഭ​ഗവത് മാൻ ഉൾപ്പെടെയുള്ള പ്രമുഖർ ഷേക്ക്ഹാൻഡ് നൽകിയാണ് അവ്യാനെ സ്വീകരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അവ്യാനെ ആം ആദ്മി പാർട്ടി ഔദ്യോ​ഗികമായി ക്ഷണിച്ചിരുന്നു.

പാർട്ടിയുടെ ചിഹ്നമുള്ള തൊപ്പിയും കുഞ്ഞു കണ്ണടയും ധരിച്ച്, കഴുത്തിന് ചുറ്റും മഫ്ളർ ചുറ്റി, മെറൂൺ കളറിൽ വി നെക്കുള്ള സ്വെറ്റർ ധരിച്ചായിരുന്നു അവ്യാൻ കെജ്‍രിവാളായി രൂപമാറ്റം വരുത്തിയത്. പൂർണ്ണത വരുത്താൻ മുഖത്ത് ഒരു കു‍ഞ്ഞു മീശയും വരച്ചു ചേർത്തിരുന്നു. കെജ്‍രിവാളിനെ ആരാധിക്കുന്നവർ അദ്ദേഹത്തെ മഫ്ളർമാൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. 2015 ൽ കെജ്‍രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവ്യാന്റെ മൂത്ത സഹോദരി ഫെയറിയും കെജ്‍രിവാളിന്റെ വേഷം ധരിച്ച് എത്തിയിരുന്നു. ഫെയറിക്കിപ്പോൾ ഒൻപത് വയസ്സുണ്ട്. സാധാരണക്കാരനായ തന്റെ കുടുംബത്തെ ഇത്രയും വലിയൊരു ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ സന്തോഷത്തിലാണ് തോമർ കുടുംബം. അവ്യാന്റെ അച്ഛൻ തോമർ വ്യാപാരിയും ആം ആദ്മി പാർട്ടി പ്രവർത്തകനുമാണ്.

 

ബജൻപുരയിൽ കുടുംബത്തിലെ 5 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചസംഭവത്തിന്റെ ദുരൂഹത ചുരുളഴിയുമ്പോൾ ഞെട്ടി വിറച്ച് ചുറ്റുമുള്ളവർ ….കുടുംബത്തിലെ അഞ്ചു പേരെയും അതി ക്രൂരമായി കൊലപ്പെടുത്തിയതിനു കാരണം കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന്റെ വൈരാഗ്യം…

കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് വീട്ടമ്മയെ ആണ് ആദ്യം ഇരുമ്പ് വടിയ്ക്ക് അടിച്ചു കൊന്നത്, പിന്നാലെ സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടികളെയും കൊന്നു.. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകൾ മൂടിക്കെട്ടി…പിന്നീട് അമ്മയെ കൊന്നതു പോലെ തന്നെ അടിച്ചു കൊന്നു. സംഭവങ്ങള്‍ അറിയാതിരുന്ന ഗൃഹനാഥനെ വൈകുന്നേരത്തോടെ തന്ത്രപൂര്‍വ്വം വീട്ടിലെത്തിച്ച്‌ അടിച്ചു കൊന്നു. ഇവരുടെ ബന്ധുവായ 26കാരൻ പ്രഭു നാഥ് ആണ് കൊലപാതകം നടത്തിയത്.

കടം വാങ്ങിയ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടാണു കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിൻ (14), കോമൾ (12) എന്നിവരെയാണു വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആദ്യമൊന്നും കുടുംബത്തിലെ അഞ്ചുപേരും കൊലചെയ്യപ്പെട്ടത് ആരും അറിഞ്ഞില്ല ..ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതി നൽകിയതിനെ തുടർന്നു പൊലീസ് എത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനം.

ഒളിവിലായിരുന്ന പ്രതി പ്രഭുനാഥിനെ വടക്കുകിഴക്ക് ഡൽഹിയിൽ നിന്നാണു പിടികൂടിയത്. ഇരുമ്പു വടി ഉപയോഗിച്ചാണു ശംഭു ചൗധരിയുടെ കുടുംബത്തെ ഇല്ലാതാക്കിയതെന്നു പ്രതി പോലീസിൽ കുറ്റസമ്മതം നടത്തി. ഫെബ്രുവരി മൂന്നിനാണു ശംഭുവിന്റെ വീട്ടിലെത്തിയ പ്രഭു 5 പേരെയും അതി നിഷ്ടൂരമായി കൊന്നൊടുക്കിയത് . കൊലകൾക്കു ശേഷം ഇയാൾ കോളനിയിൽനിന്നു പുറത്തുപോകുന്നത് സിസിടിവിയിൽ പതിഞ്ഞതാണു അന്വേഷണത്തിൽ വഴിത്തിരിവായത്.‘സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചു.

ബിഹാറിലെ സുപ്പോളെ സ്വദേശിയാണു പ്രഭു. ലക്ഷ്മി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ചില പണമിടുകാർക്കായി പണം പിരിക്കുന്ന ജോലിയും ഏറ്റെടുത്തിരുന്നു. ആറു മാസം മുമ്പാണ് ശംഭുവിൽനിന്നും പണം കടം വാങ്ങിയത്. ‘കമ്മിറ്റികളിൽ’ നിക്ഷേപിക്കാനാണ് എന്നാണു പറഞ്ഞത്. എന്നാൽ രഹസ്യമായി ഈ തുക പ്രതി ചെലവാക്കി എന്നാണു അനുമാനം ’– ഈസ്റ്റേൺ റേഞ്ച് ജോയിന്റ് കമ്മിഷണർ അലോക് കുമാർ പറഞ്ഞു.ഫെബ്രുവരി മൂന്നിനു ശേഷം ശംഭുവിന്റെ കുട്ടികൾ സ്കൂളിൽ പോയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയ തും വഴിത്തിരിവായി . അതേ ദിവസം ശംഭുവും പ്രതിയും തമ്മിൽ ഫോണിൽ ഏഴു തവണ സംസാരിച്ചിരുന്നു… ഇതാണു പ്രഭുവിലേക്ക് അന്വേഷണം എത്തിച്ചത്.

പ്രഭു നാഥ് ശംഭുവിന്റെ വീട്ടിൽ എത്തുമ്പോൾ ഭാര്യ സുനിത ഒറ്റയ്ക്കായിരുന്നു. പണത്തെച്ചൊല്ലി ഇവർ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഒടുവിൽ ഇരുമ്പുവടി കൊണ്ട് സുനിതയെ അടിച്ചുകൊന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇളയകുട്ടി കോമൾ ട്യൂഷൻ കഴിഞ്ഞു തിരിച്ചെത്തിയത്.അതേ ആയുധം കൊണ്ടു കോമളിനെയും പ്രഭു വകവരുത്തി.  സ്കൂൾ വിട്ട് ഇതേസമയം ശിവയും സച്ചിനും എത്തി. രണ്ടുപേരെയും പ്രഭു തലക്കടിച്ചു കൊലപ്പെടുത്തി. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകൾ മൂടിക്കെട്ടിയിരുന്നു. മൃതദേഹങ്ങളെല്ലാം അകത്തിട്ട് വീടു പൂട്ടി പുറത്തിറങ്ങി. വീടിനു പുറത്തായിരുന്ന ശംഭു ചൗധരിയെ ഫോണിൽ വിളിച്ചു രാത്രി 7.30ന് തമ്മിൽ കാണാമെന്നും വാക്കു കൊടുത്തു.

വീട്ടിലെ കൊലപാതക വിവരം അറിയാതിരുന്ന ശംഭു രാത്രിയിൽ പ്രഭുവിനെ കാണുകയും രണ്ടുപേരും മദ്യപിക്കുകയും ചെയ്തു. രണ്ടുപേരും കൂടി ശംഭുവിന്റെ വീട്ടിലേക്കു തിരിച്ചു. 11 മണിയോടെ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങിയ ശംഭുവിനെ, പ്രഭു ആക്രമിച്ചു കൊലപ്പെടുത്തി. മൃതദേഹം മുറിയിലേക്കു മാറ്റുകയായിരുന്നെന്നും പൊലീസ് വിശദീകരിച്ചു. ബിഹാറിലെ സുപ്പോളെ ജില്ലയിൽ നിന്നുള്ള ഇ– റിക്ഷാ ഡ്രൈവറായ ശംഭു കുടുംബവുമൊത്ത് 6 മാസം മുൻപാണു ബജൻപുരയിൽ വാടകയ്ക്കു താമസമാക്കിയത്

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. വാവ സുരേഷ് സംസാരിച്ച് തുടങ്ങി എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അണലി കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. വാവ സുരേഷിന്റെ തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു മലയാളികൾ. കൂടാതെ മണ്ണാറശാലയിൽ വാവ സുരേഷിന്റെ പേരിൽ വഴിപാടും ആളുകൾ നടത്തുന്നതായാണ് വിവരം.

ദൃശ്യങ്ങൾ കടപ്പാട്: കൗമദി ന്യൂസ്

ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ ഭീകരനേതാവ് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല എന്ന് പാകിസ്താന്‍. അന്താരാഷ്ട്ര ഭീകരവാദ ഫണ്ടിംഗ് നിരീക്ഷണം നടത്തുന്ന എഫ് എ ടി എഫിനോടാണ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) പാകിസ്താന്‍ ഇക്കാര്യം പറഞ്ഞത്. അസദിനെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ 1267 കമ്മിറ്റി കഴിഞ്ഞ മേയ് ഒന്നിന് ഭീകരപട്ടികയില്‍ പെടുത്തിയിരുന്നു. 16 യുഎന്‍ ഡെസിഗ്നേറ്റഡ് ടെററിസ്റ്റുകളാണ് പാകിസ്താനിലുള്ളതെന്നും ഇതില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും പാക്ക് ഗവണ്‍മെന്റ് പറയുന്നു. സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വിലക്കുകളും യാത്രാവിലക്കുകളും നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ലഷ്‌കര്‍ ഇ തയിബ തലവന്‍ ഹാഫിസ് സയീദ്, ലഷ്‌കറിന് സാമ്പത്തികസഹായം നല്‍കുന്ന അംഗങ്ങള്‍ ഹാജി മുഹമ്മദ് അഷ്‌റഫ്, സഫര്‍ ഇഖ്ബാല്‍, ഹാഫിസ് അബ്ദുള്‍ സലാം ഭൂട്ടാവി, യഹ്യ മുഹമ്മദ് മുജാഹിദ്, ആരിഫ് ഖാസ്മാനി, അല്‍ ക്വയ്ദ ഫിനാന്‍ഷ്യര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് ഇവര്‍. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ യുഎന്‍ ലിസ്റ്റ് ചെയ്ത 5500 ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തതായി പാകിസ്താന്‍ അറിയിച്ചു. അതേസമയം ജോലി ചെയ്യാന്‍ അനുമതിയുണ്ട്. ഭീകരര്‍ പണം നല്‍കുന്ന 222 ടെററിസ്റ്റ് ഫിനാന്‍ഷ്യര്‍മാരെ പിടികൂടിയതായി പാകിസ്താന്‍ അവകാശപ്പെടന്നു. ഇതില്‍ ഭൂരിഭാഗം പേരും ജയിലിലാണ്. ചൈന അധ്യക്ഷത വഹിക്കുന്ന എഫ് എ ടി എഫ് പാകിസ്താന്റെ ഭീകരവിരുദ്ധ നടപടികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ജിൻപിങ്ങിനെ വിമര്‍ശിച്ച ചൈനീസ് പ്രൊഫസര്‍ എവിടെയെന്നറിയില്ലെന്ന് സുഹൃത്തുക്കള്‍
ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച് യുഎന്‍ അന്വേഷിച്ചപ്പോളാണ്് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല എന്ന് പാകിസ്താന്‍ അറിയിച്ചത്. അസ്ഹറിനെതിരെ എന്തുകൊണ്ട് ടെറര്‍ ഫിനാന്‍സിംഗ് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല എന്ന് വിശദീകരിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാകി ഉര്‍ റഹ്മാന്‍ ലാഖ്വിയ്ക്കും ഹഖാനി നേതൃത്വത്തിനുമെതിരെയും ഇത്തരത്തില്‍ അന്വേഷണമുണ്ടായിട്ടില്ല. ജയ്ഷ് ഇ മുഹമ്മദിന്റെ 38 ഡിസ്ട്രിക്ട് കമാന്‍ഡര്‍മാരേയും വിവിധ ഭീകര ഗ്രൂപ്പുകളേയും അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ പറയുന്നു. ഫെബ്രുവരി 12ന് ഹാഫിസ് സയിദിനെ ലാഹോര്‍ കോടതി ഭീകരഫണ്ടിംഗ് കേസില്‍ അഞ്ചര വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. എഫ് എ ടി എഫ് നിര്‍ദ്ദേശിച്ച 27 ഭീകരവിരുദ്ധ നടപടികളില്‍ 14 എണ്ണം നടപ്പാക്കിയതായി പാകിസ്താന്‍ അറിയിച്ചിരുന്നു. 2018 ജൂണില്‍ എഫ് എ ടി എഫ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തുകയും 2019 ഒക്ടോബറിനകം പൂര്‍ത്തീകരിക്കാനായി ഒരു ആക്ഷന്‍ പ്ലാന്‍ നല്‍കുകയും ചെയ്തിരുന്നു. ഉത്തരകൊറിയയും ഇറാനും ഉള്‍പ്പെട്ട ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഭീഷണി പാകിസ്താന്‍ നേരിട്ടിരുന്നു.

 മലയാള മിനിസ്ക്രീൻ പ്രേഷകർക്ക് ഇപ്പോൾ ഹരമായിരിക്കുന്ന പരിപാടിയാണ് ബി​ഗ്ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് നാല്‍പത് ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന ‘ഫാന്‍ ആര്‍മികളും’ സജീവമാണ്. മറ്റ് ചില മത്സരാര്‍ഥികളുടെ ആരാധക സംഘങ്ങളില്‍നിന്നുണ്ടാകുന്ന സൈബര്‍ ആക്രമണം അവരുടെ കുടുംബത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് യുട്യൂബ് ചാനലായ ‘ബ്ലാക്കീസ് വ്‌ളോഗ്’.

മഞ്ജുവിനൊപ്പം ഇതേ ചാനലില്‍ വ്‌ളോഗ് ചെയ്തുകൊണ്ടിരുന്ന സിമി സാബുമാണ് മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഒരുപക്ഷേ ഇത് ഈ ചാനലില്‍നിന്നുള്ള അവസാന വീഡിയോ ആയിരിക്കാമെന്നും പറയുന്നു സിമി സാബു. നെഗറ്റീവ് പ്രതികരണങ്ങള്‍ ക്രമാതീതമായതിനാല്‍ ഇത് ഒരുപക്ഷേ തങ്ങളുടെ അവസാനത്തെ വ്‌ളോഗ് ആയേക്കാമെന്ന് പറഞ്ഞുകൊണ്ടാണ് സിനി വീഡിയോ അവസാനിപ്പിക്കുന്നത്.

മഞ്ജുവിന്റെ വീട്ടിലെത്തി അവരുടെ അമ്മയെയും അച്ഛനെയും മകന്‍ ബെര്‍ണാച്ചനെയും കണ്ട് അഭിപ്രായങ്ങള്‍ ചോദിക്കുന്നുണ്ട് സിമി. ‘ഈ സൈബര്‍ ആക്രമണത്തോട് അതേ രീതിയില്‍ വേണമെങ്കില്‍ ഞങ്ങള്‍ക്കും പ്രതികരിക്കാം. പക്ഷേ ഞങ്ങള്‍ ഇത് അങ്ങനെ കാണുന്നില്ല. ഒരു മത്സരമായിട്ടാണ് കാണുന്നത്’ എന്നാണ് മഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം. ‘ബ്ലാക്കീസ് വ്‌ളോഗി’ന് എതിരെയുള്ള കമന്റുകള്‍ സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണെന്ന് സിമി സാബുവും പറയുന്നു.

‘ഇതാണ് എല്ലാവരും പറയുന്ന മഞ്ജുവിന്റെ കോളനി’ എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ വീട് വ്‌ളോഗര്‍ ചൂണ്ടിക്കാട്ടുന്നത്. വെട്ടിത്തുറന്ന് പ്രതികരിക്കുന്നത് മഞ്ജുവിന്റെ സ്വാഭാവിക പ്രതികരണരീതിയാണെന്ന് പറയുന്നു അവരുടെ അമ്മ. ‘പുറത്ത് നടക്കുന്നതൊന്നും അവള്‍ അറിയുന്നില്ല. ഇത് മൂലം (സൈബര്‍ ആക്രമണം) ഞങ്ങളാണ് ആളുകളുടെ മുന്നില്‍ തല കുനിക്കേണ്ടി വരുന്നത്’, മഞ്ജുവിന്റെ അമ്മ പറയുന്നു. തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും അവര്‍ ചോദിക്കുന്നു.

‘ബ്ലാക്കീസ് വ്‌ളോഗ് എന്നത് മഞ്ജുവിന്റെ മാത്രം ചാനല്‍ അല്ല. ഞാനും മഞ്ജുവും കൂടി തുടങ്ങിയതാണെങ്കിലും കുറച്ച് സുഹൃത്തുക്കളുണ്ട് ഇതിന്റെ പിന്നില്‍. സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ള നെഗറ്റീവ് കമന്റ്‌സ് ആണ് വന്നുകൊണ്ടിരിക്കുന്നത്’, സിമി പറയുന്നു. മഞ്ജുവിനെതിരേ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് അവ കൈകാര്യം ചെയ്യുന്ന സൂരജ് എന്നയാളും പ്രതികരിക്കുന്നു.
ഒരു റിയല്‍ അക്കൗണ്ടില്‍നിന്ന് പ്രതികരണം വരുന്ന സമയത്ത് നൂറോ ഇരുനൂറോ ഫേക്ക് അക്കൗണ്ടുകളില്‍നിന്നാണ് മോശം കമന്റുകള്‍ വരാറ്. വാളയാര്‍ പരമശിവം, മുള്ളന്‍കൊല്ലി എന്നൊക്കെയാവും പേരുകള്‍’, സൂരജ് പറയുന്നു.

ന്യൂഡൽഹി ∙ ടേക്ക് ഓഫിനിടെ റൺവേയിൽ വാഹനവും ആളും കണ്ടതിനെ തുടർന്നു നിശ്ചിത സമയത്തിനു മുൻപു വിമാനം ആകാശത്തിലേക്ക് പറത്തി പൈലറ്റ്. പുണെ വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. പുണെയിൽ നിന്നു ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എ321 വിമാനമാണ് അടിയന്തര ടേക്ക് ഓഫ് നടത്തിയത്. പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്നു വൻ ദുരന്തം ഒഴിവായി.

വിമാനത്തിന്റെ പുറംച്ചട്ടയ്ക്കു ചെറിയ കേടുപാടു സംഭവിച്ചെങ്കിലും സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനം ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെ വഴിയിൽ ഒരു ജീപ്പും ഒരാളും നിൽക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടു. കൂട്ടിമുട്ടൽ ഒഴിവാക്കാൻ വിമാനം ഉടൻ ആകാശത്തിലേക്ക് പറത്തുകയായിരുന്നു. മണിക്കൂറിൽ ഏകദേശം 222 കി.മീറ്റർ വേഗതയിലാണ് വിമാനം നീങ്ങിക്കൊണ്ടിരുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇതിന്റെ ഭാഗമായി വിമാനത്തിന്റെ സർവീസ് തൽക്കാലം നിർത്തിവച്ചതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. വിമാനത്തിന്റെ കോക്‌പിറ്റ് വോയിസ് റെക്കോർഡർ പരിശോധിക്കും. പുണെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടാൻ എയർ ഇന്ത്യയ്ക്ക് നിർദേശം നൽകിയതായും ഡിജിസിഎ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved