India

ഇറാനിലെ അൽഖുദ്സ് സേനയുടെ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചത് യുദ്ധം ആരംഭിക്കാനല്ല, യുദ്ധം അവസാനിപ്പിക്കാനാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെയും സൈനികർക്കെതിരെയും സുലൈമാനി ആക്രമണത്തിന് ആസൂത്രണം നടത്തിവരികയായിരുന്നു. എന്നാൽ തങ്ങൾ അദ്ദേഹത്തെ പിടിക്കുകയും ഇല്ലാതാക്കുകയും ചെയ്തു- ട്രംപ് പറഞ്ഞു.

ഫ്ലോറിഡയിലെ മാർ‌ ആ ലോഗോ റിസോർട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കാനാണ് കഴിഞ്ഞ രാത്രിയിൽ തങ്ങൾ നടപടിയെടുത്തത്. യുദ്ധം ആരംഭിക്കാനായിരുന്നില്ല- അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ ഭരണമാറ്റം യുഎസ് ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

സുലൈമാനിയെ വർഷങ്ങൾക്കു മുമ്പേ വകവരുത്തേണ്ടതായിരുന്നുവെന്ന് നേരത്തെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. നിരവധി അമേരിക്കക്കാരുടെ മരണത്തിന് ഉത്ത രവാദിയായ സുലൈമാനി കൂടുതൽ ആക്രമണങ്ങൾക്കു പദ്ധതിയിട്ടിരുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ബാഗ്ദാദിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടശേഷമുള്ള ട്രംപിന്‍റെ ആദ്യ പ്രതികരണമായിരുന്നിത്.

എന്നാൽ സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാക്കിൽ വീണ്ടും യുഎസ് വ്യോമാക്രമണം. ഇറാക്കിലെ ഇറാന്‍റെ പിന്തുണയുള്ള പൗരസേനയായ ഹാഷദ് അൽ-ഷാബിന്‍റെ കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആറു പേർ മരിച്ചതായാണ് റിപ്പോർട്ട്. രണ്ട് കാറുകൾ ആക്രമണത്തിൽ തകർന്നു.

ഹാഷദ് അൽ-ഷാബ് വാഹനവ്യൂഹത്തിനു നേരെ റോക്കറ്റ് ആക്രമണം നടത്തുക‍യായിരുന്നു. ശനിയാഴ്ച പുലർച്ച ഒന്നോടെ വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്നു പേർക്ക് അതീവഗുരതരമായി പരിക്കേറ്റിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം. ഇതോടെ മേഖലയിൽ ഇറാൻ-യുഎസ് സംഘർഷത്തിന് കൂടുതൽ സാധ്യത തുറന്നിരിക്കുകയാണ്.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്നുമാണ് ഷെയ്ൻറെ നിലപാട്. നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. പ്രതിഫലത്തർക്കത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ൻ.

ഡബ്ബിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ തുടർച്ചർച്ചകൾ ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിംഗ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അസോസിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ മാസം 19ാം തീയതി ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകിയത്. ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ൻ മറുപടി നൽകാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.

പ്രവാസിയുടെ കാറിടിച്ച് കുഞ്ഞിനും അമ്മയ്ക്കും പരിക്കേറ്റു. സംഭവസമയം നാട്ടുകാര്‍ ഓടികൂടി ഇവരെ അതേ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് വിടാന്‍ പറയുകയായിരുന്നു. എന്നാല്‍ ആശുപത്രിയെത്തുന്നതിനുമുന്‍പ് പ്രവാസി ഇവരെ കാറില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം.

പോലീസില്‍ പരാതിപ്പെട്ടിട്ടും ഒന്നും ചെയ്തില്ലെന്ന് ഇവര്‍ പറയുന്നു. കുഞ്ഞിന്റെ മുഖത്ത് കാര്യമായ പരിക്കേറ്റിരുന്നു. അമ്മയ്ക്ക് കാലിനാണ് പരിക്കേറ്റത്. പ്രവാസിയായ സജി മാത്യുവാണ് അനീതി കാണിച്ചത്. കൊട്ടാരക്കര സ്വദേശിയാണ് സജി മാത്യു. സംഭവം ചാനലിലൂടെ പുറത്തുവന്നതോടെ പോലീസ് കാര്യമായ അന്വേഷണം നടത്തി. ഭാര്യയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രവാസിയായ താന്‍ തിരുവനന്തപുരത്ത് സ്വകാര്യ ആവശ്യത്തിന് വന്നതാണെന്ന് ഇയാള്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ശ്രീകാര്യത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെയും കുഞ്ഞിനെയും സജി മാത്യുവിന്റെ കാര്‍ ഇടിച്ചിടുകയായിരുന്നു. വീണ കുഞ്ഞിന്റെ മുഖം മുഴുവന്‍ റോഡില്‍ ഉരഞ്ഞ് പൊട്ടി.വീണ് കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ച യുവതിയെ കണ്ട സജി മാത്യു വണ്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതേസമയം, അത് വഴി എത്തിയ രണ്ട് ബൈക്കുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തി. ചോരയൊലിച്ച് റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയും അമ്മയെയും കാറിലേക്ക് കയറ്റി. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചേ തീരൂ എന്ന് യുവാക്കള്‍ കാറിലുണ്ടായിരുന്ന സജി മാത്യുവിനോട് നിര്‍ബന്ധിച്ചു.

ഈ നിര്‍ബന്ധം മൂലം രക്ഷപ്പെടാന്‍ ഒരു നിവൃത്തിയുമില്ലാതെയായപ്പോഴാണ് സജി മാത്യു ഇവരെ ആശുപത്രിയില്‍ കൊണ്ടാക്കാന്‍ തയ്യാറായത്. എന്നാല്‍ പോകുന്നതിനിടെ, വഴിയ്ക്ക് വച്ച് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കുഞ്ഞിനെയും എടുത്ത് ഇരിക്കുകയായിരുന്ന യുവതിയോട് ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ, വേണമെങ്കില്‍ ഇപ്പോള്‍ ഇവിടെ ഇറങ്ങിക്കോളാന്‍ സജി മാത്യു പറയുകയായിരുന്നു. വേറെ നിവൃത്തിയില്ലാതെ യുവതി ഇറങ്ങി. അപ്പോള്‍ വന്ന് നിന്ന ഒരു ഓട്ടോയില്‍ കയറി കിംസ് ആശുപത്രിയില്‍ പോകുകയായിരുന്നു.

ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറും മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയും തമ്മിൽ ശാരീരിക ബന്ധം പുലർത്തിയിരുന്നുവെന്ന വിവാദ പരമാർശവുമായി കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദളിന്റെ ലഘുലേഖ. ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുന്‍പ് ഗോഡ്സെയ്ക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവര്‍ക്കറുമായി സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്ന് ഡൊമിനിക് ലാംപിയറിന്റെയും ലാരി കോളിൻസിന്റെയും ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ലഘുലേഖയിൽ പറയുന്നു.

ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്ലെറ്റില്‍ ആരോപിക്കുന്നുണ്ട്. ‘വീർ സവർക്കർ എത്രമാത്രം ധൈര്യശാലിയായിരുന്നു’ (വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍) എന്ന തലക്കെട്ടോടുകൂടിയാണ് ലഘുലേഖ പുറത്തിറക്കിയത്. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദളിന്റെ ട്രെയിനിംഗ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് പതിനാല് പേജുള്ള ലഘുലേഖ വിതരണം ചെയ്തത്.

12 വയസുള്ളപ്പോൾ സവർക്കർ പള്ളിക്ക് നേരെ കല്ലെറിഞ്ഞിരുന്നുവെന്നും, ഹിറ്റ്ലറുടെ നാസിസത്തിൽനിന്നും മുസോളിനിയുടെ ഫാസിസത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട സംഘടനയാണ് ആർഎസ്എസ് എന്നും ലഘുലേഖയിൽ പറയുന്നു. 1947 ല്‍ രാജ്യം വിഭജിച്ചതിന് ആര്‍എസ്എസിനെയും സവര്‍ക്കറെയുമാണ് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നത്.

ബിഹാറിൽ കൗമാരക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരിൽ രണ്ടുപേർക്ക് ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. ഹിന്ദു പുത്ര സംഘതൻ അംഗമായ നാഗേഷ് സമ്രത് (23), ഹിന്ദു സമാജ് സംഘതൻ അംഗമായ വികാസ് കുമാർ (21) എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായും ദേശീയ പൗരത്വ രജിസ്റ്ററിനെതിരായും രാഷ്ട്രീയ ജനതാദൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ത്രിവർണ പതാകയും കയ്യിൽ പിടിച്ച് പങ്കെടുത്ത ആമിർ ഹൻസ്‌ല (18)യെയാണ് 10 ദിവസങ്ങൾക്കുശേഷം ഡിസംബർ 31 ന് മരിച്ചനിലയിൽ കണ്ടെത്തിയത്. പുൽവാരി ഷരീഫ് പ്രദേശത്തെ ബാഗ് സ്റ്റിച്ചിങ് യൂണിറ്റിലെ ജോലിക്കാരനായിരുന്നു ആമിർ.

”അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബലപ്രയോഗം നടത്തിയപ്പോൾ അമീർ ഹൻസ്‌ല അവിടെനിന്നു പോകാൻ ശ്രമിച്ചതായി ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഘട് ഗാലി പ്രദേശത്തെ ചില ആൺകുട്ടികൾ പിന്നീട് ആമിറിനെ പിടിച്ചുവച്ചു. ആമിറിനെ കൊല്ലാൻ ഇഷ്ടികകളും മറ്റ് മൂർച്ചയുളള വസ്തുക്കളും ഉപയോഗിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിൽ പരുക്കുകളും ശരീരത്തിൽ രണ്ട് മുറിവുകളുടെ അടയാളങ്ങളും ഉണ്ടായിരുന്നു” ഫുൽവാരി ഷരീഫി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ റാഫിഖർ റഹ്മാൻ  പറഞ്ഞു.

”ഡിസംബർ 21 ന് സൈക്കിളിലാണ് ഹൻസ്‌ല ജോലിക്കു പോയത്. പക്ഷേ അന്നു ബന്ദായതിനാൽ സ്റ്റിച്ചിങ് യൂണിറ്റ് തുറന്നില്ല. തുടർന്ന് ഹൻസ്‌ല ആർജെഡിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ത്രിവർണ പതാകയും കയ്യിൽ പിടിച്ചു പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഹൻസ്‌ലയുടെ വീഡിയോ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. രാവിലെ 11.45 നാണ് കുടുംബം ഹൻസ്‌ലയുമായി അവസാനം സംസാരിച്ചത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുന്നതിനു മുൻപുളള അവസാന ലൊക്കേഷൻ ഫുൽവാരി ഷരീഫ് ബ്ലോക്ക് ഓഫീസിന് അടുത്താണ്. ഈ പ്രദേശത്തുനിന്നാണ് അഴുകിയ നിലയിൽ ഹൻസ്‌ലയുടെ മൃതദേഹം കണ്ടെത്തിയത്,” റഹ്മാൻ പറഞ്ഞു.

പ്രതിഷേധത്തിൽ ആദ്യമായാണ് തന്റെ മകൻ പങ്കെടുത്തതെന്ന് ഹൻസ്‌ലയുടെ പിതാവ് സൊഹൈൽ അഹമ്മദ്  പറഞ്ഞു. ”അവൻ ചെയ്ത തെറ്റ് എന്താണ്? അവൻ കയ്യിൽ ത്രിവർണ പതാക പിടിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു. 10-ാ ക്ലാസിനുശേഷം പഠനം നിർത്തിയ ഹൻസ്‌ല സ്റ്റിച്ചിങ് യൂണിറ്റിൽ ജോലി ചെയ്യാൻ തുടങ്ങിയതായി കുടുംബം പറഞ്ഞു.

”എന്റെ ആറു മക്കളിൽ നാലാമത്തെ മകനാണ് ആമിർ. മൂത്ത മകൻ മദ്രസാധ്യാപകനാണ്. മറ്റു നാലുപേർ പഠിക്കുന്നു. എനിക്കെന്റെ മകനെ നഷ്ടമായി. മറ്റൊരാൾക്കും ഇത് സംഭവിക്കരുത്,” പിതാവ് പറഞ്ഞു.

കഴിഞ്ഞ മേയ് മാസത്തിൽ ഓഫീസുകളുടെയും അതിലെ ഭാരവാഹികളുടെയും വിവരങ്ങൾ ശേഖരിക്കാൻ ബിഹാർ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് ആവശ്യപ്പെട്ട 19 സംഘടനകളിൽ ഹിന്ദു പുത്ര സംഘതനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹൻസ്‌ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദീപക് മഹട്ടോ, ഛോട്ടു മഹട്ടോ, സനോജ് മഹട്ടോ, റായിസ് പസ്വാൻ എന്നിവർ അറിയപ്പെടുന്ന കുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കി.

ദീപക്, ഛോട്ടു, സനോജ് എന്നിവരിൽനിന്നാണ് ഹൻസ്‌ലയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തെക്കുറിച്ചുളള വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ആർ‌ജെഡിയുടെ പ്രതിഷേധത്തിനു മുൻപായി ഫെയ്സ്ബുക്ക് ലൈവ് വീഡിയോകളിലൂടെ പ്രതിഷേധക്കാർക്കെതിരെ അക്രമം നടത്താൻ പദ്ധതിയിട്ടതിൽ സാമ്രാട്ടിന്റെയും കുമാറിന്റെയും പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി സുഭാഷ് വാസു. വെള്ളാപ്പള്ളിയും കുടുംബവും എസ്എൻഡിപി യോഗത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സുഭാഷ് വാസു തുറന്നടിച്ചു. ഒരു കോടി എൺപത് ലക്ഷം രൂപ മാത്രമാണ് ആസ്തി എന്നാണ് തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപ് നൽകിയ സത്യവാംഗ്മൂലത്തിൽ കാണിച്ചിട്ടുള്ളത്. എന്നാൽ, തുഷാറിന് 500 കോടിയുടെ ആസ്തിയുണ്ട്. ഇതെങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കണം- അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമായുള്ള താൻ ഇതുവരെ സാമ്പത്തിക ക്രമക്കേട് ഒന്നും നടത്തിയിട്ടില്ലെന്നു പറഞ്ഞ സുഭാഷ് വാസു ലോക വ്യഭിചാരശാലയായ മക്കാവുവിൽ തുഷാറിന് ഫ്ലാറ്റുണ്ടെന്നും ആരോപിച്ചു. ശ്രീനാരായണീയരെ സേവിക്കുകയല്ല തുഷാറിന്‍റെ ലക്ഷ്യമെന്നും എസ്എൻഡിപിയെ കൊണ്ട് ആർജിച്ച സമ്പത്ത് നഷ്ടപ്പെടുമോ എന്നാണ് തുഷാറിന്‍റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മുമായി വെള്ളാപ്പള്ളിയും തുഷാറും ഒത്തുകളിച്ചെന്ന് തുറന്നടിച്ച സുഭാഷ് വാസു ഇരുവരും എൻഡിഎയെ വഞ്ചിച്ചെന്നും പറഞ്ഞു. ആലപ്പുഴ, അരൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് കുതിരക്കച്ചവടം നടന്നത്. വെള്ളാപ്പള്ളിക്കും കുടുംബത്തിനും സിപിഎമ്മുമായി തെറ്റായ കൂട്ടുകെട്ടാണ് ഉള്ളത്- അദ്ദേഹം ആരോപിച്ചു. കേരളത്തിലുണ്ടായ പല കൊലപാതകങ്ങളിലും വെള്ളാപ്പള്ളിക്ക് പങ്കുണ്ട്. വെള്ളാപ്പള്ളിക്ക് എസ്എൻഡിപി യോഗത്തിന്‍റെ തലപ്പത്തിരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹത്തിന്‍റെ സംസ്കാരമില്ലായ്മ യോഗത്തിന് നിരവധി തവണ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞ സുഭാഷ് വാസു വെള്ളാപ്പള്ളി രാഷ്ട്രീയ നേതാക്കൾക്കെതിരെ നടത്തുന്ന വിലകുറഞ്ഞ ആരോപണങ്ങൾ ഇതിനു തെളിവാണെന്നും കൂട്ടിച്ചേർത്തു.

താനാണ് ബിഡിജെഎസിന്‍റെ സ്ഥാപക പ്രസിഡന്‍റ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ബിഡിജെഎസിൽ തുഷാറിന് അംഗത്വമുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. എസ്എൻഡിപി യോഗത്തിന്‍റെ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കാൻ ധൈര്യമുണ്ടോയെന്നും സുഭാഷ് വാസു വെള്ളാപ്പള്ളിയെ വെല്ലുവിളിച്ചു. ഇനിയും തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വെള്ളാപ്പള്ളിയോ തുഷാറോ ഉന്നയിച്ചാൽ അവരുടെ കുടുംബത്തിലുള്ളവർ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതിവരുമെന്നും അത്തരം നിരവധി തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും സുഭാഷ് വാസു വ്യക്തമാക്കി.

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയെ എതിർക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. കേരളത്തിൽ ജനസംഖ്യാ രജിസ്റ്ററിന്‍റെ നടപടികൾ നിറുത്തിവച്ചുവെന്നും സമാനരീതിയിൽ ഭേദഗതിയെ എതിർക്കുന്ന സംസ്ഥാനങ്ങളും പ്രവർത്തിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിക്കുന്ന ആശങ്കകളും നിയമത്തിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമത്തെ എതിർക്കുന്നവർ കേരളം ചെയ്തതുപോലെ നിയമസഭ ചേർന്ന് പ്രമേയം പാസാക്കണമെന്നും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ മുന്നിട്ടിറങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് പിണറായി കത്തയച്ചിരിക്കുന്നത്.

ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സാസഹായം തേടുന്നു. പ്ലാറ്റ്ഫോമിനിടയിൽ പെട്ട് കാലുകൾക്ക് പരിക്കേറ്റ ആഷ്‍ലിക്ക് ചികിത്സയക്കായി 15 ലക്ഷം രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കൂലിപ്പണിക്കാരനായ അച്ഛൻ ഭരതൻ.

ഫാഷൻ ഡിസൈനറാവാനാണ് ആഷ്‍ലിക്ക് ആഗ്രഹം. കോഴിക്കോട് യൂണിവേഴ്സിറ്റിക്ക് കീഴിലാണ് ആഷ്‍ലി പഠിക്കുന്നത്. പരപ്പനങ്ങാടിയിൽ നിന്ന് രാവിലെ കോളേജിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു ആഷ്‍ലി. കോഴിക്കോട് സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് വണ്ടി കടന്നതും ഇറങ്ങാനുള്ള ആളുകളുടെ തിരക്കുകൂട്ടലിൽ താഴേക്ക് വീണുപോകുകയായിരുന്നു.

ഫയർഫോഴ്സെത്തിയാണ് ആഷ്ലിയെ പുറത്തെടുത്തത്. ഇടതുകാലിന് ഗുരുതരമായി പരിക്കുപറ്റി. ഇതുവരെ മൂന്ന് ശസ്ത്രക്രിയ കഴിഞ്ഞു. ഇനി പ്ലാസ്റ്റിക് സർജ്ജറി ബാക്കിയുണ്ട്.

നാട്ടുകാരും കമ്മറ്റിയുണ്ടാക്കി പണം സമാഹരിക്കുന്നുണ്ട്. ഇതുവരെ കിട്ടിയത് രണ്ടുലക്ഷം രൂപയാണ്. പതിനഞ്ചുലക്ഷത്തിലേറെ രൂപ ചികിത്സയ്ക്ക് വേണം.ഇത് എവിടുന്നുണ്ടാക്കുമെന്ന് ഭരതന് ഒരു രൂപവുമില്ല .സുമസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് കുടുബം

PUNJAB NATIONAL BANK
A/C NO. 4522000100038405
IFSC CODE PUNB 0452200
BRANCH PARAPPANANGADI

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നോട്ടീസ് അയച്ച് യുപി പോലീസ്. 200 പേര്‍ക്കാണ് ഫിറോസാബാദ് പോലീസ് നോട്ടീസയച്ചിരിക്കുന്നത്. നോട്ടീസ് അയച്ചിരിക്കുന്നവരില്‍ ആറ് വര്‍ഷം മന്‍പ് മരിച്ചയാളുമുണ്ട്. മരിച്ചയാള്‍ക്കും കിടപ്പ് രോഗികള്‍ക്കും മാസങ്ങളായി ചികിത്സയില്‍ കഴിയുന്നവര്‍ക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

ആറ് വര്‍ഷം മുമ്പ് 94ാം വയസില്‍ മരിച്ച ബന്നെ ഖാനാണ് പോലീസ് നോട്ടീസ് അയച്ചത്. 90 ഉം 93 ഉം വയസുള്ള രണ്ട് പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 93 വയസുള്ള ഫസ്ഹത്ത് ഖാന്‍ മാസങ്ങളായി കിടപ്പിലാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകാനും 10 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കാനുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂമോണിയ ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞെത്തിയ സൂഫി അന്‍സാര്‍ ഹുസൈനും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി നിരപരാധികള്‍ക്കാണ് ഉത്തര്‍പ്രദേശ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

1804-ൽ തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവാ സ്ഥാപിച്ചതാണ്‌ ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത. ഇതിന്റെ ശതാബ്ദി സ്മാരകമായി 1905-ൽ പണികഴിപ്പിച്ചതാണ്‌ ബോട്ടുജെട്ടിയ്ക്കടുത്തുള്ള അഞ്ചുവിളക്ക്‌. പഴയ പ്രതാപകാലത്തിന്റെ ഓർമ്മയായി ചന്തയും അഞ്ചു വിളക്കും ഇവിടെ ഉണ്ടെങ്കിലും വല്ലപ്പോളും വിരുന്നു എത്തുന്ന സിനിമകളിലൂടെ ആണ് ഇന്ന് ഇവിടം പുറംലോകം അറിയുന്നത്.

ചന്തയോട് അരകിലോമീറ്റർ ചേർന്ന് ഒന്നര കിലോമീറ്റെർ ചുറ്റളവിൽ കിടക്കുന്ന ദീപ് ഗ്രാമം ആണ് പറാൽ. ചുറ്റും നെൽ വയലുകളാൽ ചുറ്റപ്പെട്ട് അപ്പർ കുട്ടനാടൻ ഗ്രാമം. ചങ്ങനാശേരി പട്ടണവും മാർക്കറ്റു ആയി അരകിലോമീറ്റർ ദൂരം ഉള്ളു എങ്കിലും തികച്ചു ഗ്രാമത്തിന്റെ അന്തരീക്ഷം ആണ് പറാൽ. മാർക്കറ്റുമായി ഈ ഗ്രാമത്തെ ബന്ധിപ്പിക്കുന്നത് നിലവിൽ കൃഷി ചെയ്യാതെ മാലിന്യക്കൂമ്പാരം ആയി മാറിക്കൊണ്ടിരിക്കുന്ന വയലുകൾക്കു നടുവിലൂടെയുള്ള ഒരു റോഡ് മാർഗം മാത്രം ആണ്. എവിടുന്നു മറ്റൊരു കുട്ടനാടൻ പ്രദേശമായ കുമരംക്കേരിയിലേക്കും റോഡ് മാർഗം പോകാം. രണ്ടു കിലോമീറ്റെർ ചുറ്റളവിൽ ദീപ്‌പോലെ ഏകദേശം 600 ഓളം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഈ ഗ്രാമം ദിനംപ്രതി ചങ്ങനാശേരി മാർക്കെറ്റിലെയും നഗര പ്രദേശത്തെയും മാലിന്യ സംസ്കരണ ശാലയായി മാറിക്കൊണ്ടിരിക്കുകയാണ്.ചങ്ങനാശേരി ചന്തയിൽ നിന്നും ഗ്രാമത്തിലേക്കുള്ള റോഡിന്റെ ഇരുവശവും അരകിലോമിറ്ററോളം ദൂരം തരിശുപാടം നിറയെയും റോഡിലും കോഴിക്കടയിൽ നിന്നും തള്ളുന്ന അറവ് മനുഷ്യവിസർജ മാലിന്യം ഉൾപ്പെടെ നിറഞ്ഞുനാറിയിട്ടു വാഹനത്തിൽ പോലും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.

അരകിലോമീറ്റർ ദൂരം മാത്രം പട്ടണവുമായി യാത്ര ഉള്ളതിനാലും കെഎസ്ആർടിസി ഒന്നിൽ കൂടുതൽ സർവീസുകൾ നടത്തുന്നില്ലതിനാലും നൂറുകണക്കിന് സ്കൂൾ കോളജ് ഓഫീസ് ജോലിക്കാർ രാവിലെ കാൽനടയായി വേണം ഈ റോഡിലൂടെ യാത്ര ചെയ്യുവാൻ. കനത്ത ദുർഗന്ധം മൂലം വാഹനങ്ങളിൽ പോലും യാത്ര ചെയ്യാൻ മേലാത്ത സ്ഥിതിയാണ് ഇവിടെ. പരാതികൾ പലപ്രാവിശ്യം വേണ്ടപ്പെട്ട അധികാരികളുടെ മുൻപിൽ എത്തിച്ചെങ്കിലും പ്രതികരണം വാക്കുകളിലും മുന്നറിയിപ്പുകളിലും ഒതുങ്ങുന്നതു അല്ലാതെ ശശോത പരിഹാരംഒന്നും ഇതുവരെ ഇവരെ തേടിയെത്തിയിട്ടില്ല. ചങ്ങനാശേരി നഗരസഭയിൽ പെട്ട പകുതി പ്രദേശവും പറാൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശം വാഴപ്പള്ളി പഞ്ചായത്തിന്റെ കിഴിലും ആയതിനാൽ രണ്ടിടത്തും നിന്നും തികഞ്ഞ അവഗണനയാണ് ഈ ഗ്രാമവാസികൾ അനുഭവിക്കുന്നത്. മറ്റൊരു വിളപ്പിൽ ശാലപോലെ ആയികൊണ്ടിരിക്കുന്ന പറാൽ ഗ്രാമവാസികൾ സഹികെട്ടു ഒരേ ശബ്ദത്തിൽ ചോദിക്കുന്നു ഞങ്ങളും മനുഷ്യരല്ലേ…!

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തും പാടങ്ങളിൽ കെട്ടിക്കിടന്ന അഴുകിപോകാത്ത കുട്ടികളുടെ നാപ്കിൻ പോലുള്ള വസ്തുക്കൾ ചാക്ക് കേട്ട് ഉൾപ്പെടെ ആണ് വീടിനുള്ളിലും പറമ്പിലേക്കും ഒഴുകി വന്നത്. കൊതുകും പകർച്ച വ്യാധിയും ഉൾപ്പെടെ കുട്ടികൾക്കും മുതിർന്നവർക്കും ചെറിച്ചിലും ശാരീരിക അസ്വസ്ഥതകളും പതിവാണ്. ഇനിയും ദുരിതം അനുഭവിക്കാൻ ഞങ്ങൾക്കാവില്ലന്നു പറാൽ ദേശവാസികൾ ഒന്നായി പറയുന്നു. പ്രാരംഭ നടപടികൾക്കായി മുന്നറിയിപ്പ് ബോർഡുകളും സിസിടിവിയും സ്ഥാപിച്ചു കാത്തിരിക്കുകയാണ് അവർ. ഇനിയും അധികാരികൾ അവഗണിച്ച സ്വയം നിയമം കൈയിലെടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാകുമെന്നും അവർ പറയുന്നു

ബിജോ തോമസ് അടവിച്ചിറ

RECENT POSTS
Copyright © . All rights reserved