ജോളി പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചെന്ന് എസ്.പി കെ.ജി സൈമണ്‍. മറ്റൊരുവീട്ടിലും കൊലപാതകശ്രമം നടത്തിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയുടെ അറസ്റ്റ്. റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കും. റോയിയുടെ േകസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.
ജോളിയെ മുഴുവന്‍സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ജോളിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും നടത്തി. അതിനിടെ തന്റെ രണ്ടാം വിവാഹത്തെ ആദ്യഭാര്യ സിലിയുടെ കുടുംബം പിന്തുണച്ചെന്ന ഷാജുവിന്റെ വാദം സിലിയുടെ സഹോദരങ്ങള്‍ തളളി. രണ്ടാം വിവാഹത്തില്‍ സിലിയുടെ കുടുംബത്തില്‍ നിന്നാരും പങ്കെടുത്തിരുന്നില്ല. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും സഹോദരങ്ങളായ സിജോയും സ്മിതയും മൊഴി നല്‍കി. ഇരുവരുടെയും മൊഴിയെടുക്കല്‍ പയ്യോളിയില്‍ തുടരുകയാണ്.
കൊലപാതക പരമ്പരയില്‍ ഡി.എന്‍.എ പരിശോധന അമേരിക്കയില്‍ നടത്തും. കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളിലെ ഡി.എന്‍.എ പരിശോധനയാണ് അമേരിക്കയില്‍ നടത്തുക. മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളുടെ ഡി.എന്‍.എ സാംപിള്‍ എടുക്കും. അതിനിടെ കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയാണ്. സിലിയുടെ സഹോദരന്‍ സിജോയുടെയും സഹോദരിയുടെയും അമ്മാവന്റെയുമാണ് മൊഴിയെടുക്കുന്നത്. റോയിയുടെ സഹോദരന്‍ റോജോയെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. അമേരിക്കയിലുള്ള റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്.
കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി കഴിയുന്നത്. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി. ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ എത്തിച്ചു. 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
അഹമ്മദാബാദ്:ഗുജറാത്തിലെ ജുനഗദ് ജില്ലയില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സന്‍സന്‍ ഗിര്‍നെയും മെന്‍ഡര്‍ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പൂര്‍ണ്ണമായും കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.
അറുപത് അടി നീളത്തിലുള്ള പാലമാണ് തകര്‍ന്നുവീണത്. അപകടസമയത്ത് പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോയിരുന്നു. ഈ സമയത്ത് പോയ വാഹനത്തിലെ ആളുകള്‍ക്കാണ് പരിക്ക് പറ്റിയത്. രണ്ടു കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍പ്പെട്ടത്.
വര്‍ഷങ്ങളോളം പഴമുള്ള പാലമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. പാലം തകര്‍ന്നതിനാല്‍ ഗതാഗത തടസ്സവും രൂക്ഷമായി. അതേസമയം ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഗവര്‍ണര്‍ സത്യപാല്‍ മാലിക് വിളിച്ചു ചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം.
വ്യാഴാഴ്ച മുതൽ കശ്മീരിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കണമെന്നു സത്യപാൽ മാലിക്ക് വിളിച്ചുചേർത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നൽകി. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്.
സംസ്ഥാനത്ത് വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഉടന്‍തന്നെ നീക്കാന്‍ ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരോട് ഗവര്‍ണര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഉത്തരവ് ഉണ്ടായത്.
ഓഗസ്റ്റ് രണ്ടിനാണ് ഭീകരാക്രമണ ഭീഷണി മുൻനിർത്തി കശ്മീരിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. ഇതോടെ അമർനാഥ് തീർഥയാത്ര ഉൾപ്പെടെയുള്ളവ കേന്ദ്ര സർക്കാർ നിർത്തിവച്ചിരുന്നു.
അതേസമയം, കശ്മീരിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകിയതിനു പിന്നാലെ നിയന്ത്രണ രേഖയിൽ താൽക്കാലികമായി അടച്ചുപൂട്ടിയ ഭീകര ക്യാംപുകൾ പാക്കിസ്ഥാൻ വീണ്ടും സജീവമാക്കിയതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വരും ദിവസങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നു ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഈ ക്യാംപുകളിൽ 20 ഭീകര വിക്ഷേപണ പാഡുകളും 18 പരിശീലന കേന്ദ്രങ്ങളും ഉണ്ടെന്നാണ് സൂചന. ഓരോന്നിലും ശരാശരി 60 ഭീകരർ താമസിക്കുന്നതായാണ് വിവരം.
ന്യൂഡല്‍ഹി: പൂനെ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ എന്‍സിപി എംപിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുട്ടത്തോട്. എംപി വന്ദന ചവാന്റെ പരാതിയില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനിക്ക് എയര്‍ ഇന്ത്യ പിഴ ചുമത്തി.
വന്ദന ചവാന്‍ നല്‍കിയ ഓംലറ്റിലാണ് മുട്ടത്തോട് കണ്ടത്. ഭഷണം മോശമാണെന്ന് കാണിച്ച് വന്ദന ഞായറാഴ്ച എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കാറ്ററിംഗ് കമ്പനിക്ക് പിഴ ചുമത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ അന്ന് നല്‍കിയ മുഴുവന്‍ ആഹാരത്തിന്റെയും തുകയും ഹാന്റ്‌ലിംഗ് ചാര്‍ജുമടക്കമാണ് പിഴ ചുമത്തിയത്.
ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. സംഭവം വന്ദന ട്വീറ്റും ചെയ്തിരുന്നു. ‘ തനിക്ക് നല്‍കിയ ഓംലറ്റില്‍ മുട്ടത്തോട് ഉണ്ടായിരുന്നു. ഉരുളക്കിഴങ്ങ് കേടുവന്നിരുന്നു. ബീന്‍സ് വെന്തിരുന്നില്ല” എന്നും വന്ദന കുറിച്ചു.
Travelled Pun-Del on the early morning @airindiain flight few days back. Had ordered an omelette for breakfast. When I finished with 3-4 bites I hit upon shells of the egg in the omelette, @HardeepSPuri @MoCA_GoI @PMOIndia @narendramodi @DGCAIndia #FDA #CMDAirIndia (1/1) pic.twitter.com/QBeEHEus8d
— Vandana Chavan (@MPVandanaChavan) October 5, 2019
കൂടത്തായി കൊലപാതക പരമ്പരകളിൽ മുഖ്യ പ്രതി ജോളി പിടിയിലായതോടെ പല സത്യങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുകയാണ്. ആറ് പേരെയും വര്‍ഷങ്ങളുടെയും മാസങ്ങളുടെയും വ്യത്യാസത്തിലാണ് ജോളി കൊലപ്പെടുത്തിയത്. സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ജോളി ഷാജുവിനെ വിവാഹം ചെയ്തിരുന്നു. അതും ഷാജുവിന്റെ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തിയ ശേഷമാണ് ജോളി ഷാജുവിനെ വിവാഹം ചെയ്തത്. സിലി മരിച്ച് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ ആ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. പരസ്പരം വീഞ്ഞും മധുരവും പങ്കുവെയ്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ബന്ധുക്കള്‍ അന്ന് എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും ബന്ധുക്കളില്‍ പലരും ഇപ്പോള്‍ സംശയവുമായി രംഗത്തെത്തിയിട്ടുണ്ട്.
17 വര്‍ഷം എന്‍ഐടി അധ്യാപികയെന്ന പേരില്‍ ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്ന് കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് മാറിനിന്നിരുന്നു. മൂത്ത മകന്‍ ജനിച്ചതിന് ശേഷമായിരുന്നു ഇത്. ഈ സമയം വീട്ടുകാർ തന്നെയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. എന്നാല്‍ ജോളിക്ക് ബിഎഡ് ബിരുദവും ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
എന്‍ഐടിയില്‍ കൊമേഴ്സ് അധ്യാപികയാണെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും ധരിപ്പിച്ച് 2002 മുതലാണ് ജോളി പോയിത്തുടങ്ങിയത്. ഇതിനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. രാവിലെ കാറില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരന്‍ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു.
എന്‍ഐടിയില്‍ സമരം നടക്കുകയാണെന്നും താല്‍ക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓര്‍ക്കുന്നു.ജോലി കൂടി നഷ്ടമായാല്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ സ്വത്തുക്കള്‍ തനിക്കു നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എന്‍ഐടിയില്‍ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി.
ഈ കാര്യം ജോളിയോടു ചോദിച്ചപ്പോള്‍ റോജോയോടു ജോളി കയര്‍ത്തു. മരണ പാരമ്പരകൾക്ക് ശേഷം ജോളിയെ പുനര്‍വിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവര്‍ എന്‍ഐടിയില്‍ അധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്‌ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ എന്‍ഐടിയില്‍ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്.
കൂടത്തായി കൂട്ടമരണക്കേസിലെ അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തയ്യാറാവുന്നതിനിടെ കൂടുതൽ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. തനിക്കെതിരെ ഉയർന്ന സംശങ്ങൾ നിഷേധിക്കാൻ തയ്യാറായ ഷാജു ആരോപണങ്ങള്‍ ജോളിയിലേക്ക് കേന്ദ്രീകരിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. എഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷാജു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഷാജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജു മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
സിലിയുടെയും അൽഫൈനിന്റെയും മരണത്തിന് പിന്നാലെ ജോളിയുമായി നടന്ന വിവാഹവും പിന്നീടുള്ള സംഭവങ്ങളുമാണ് ഷാജു വ്യക്തമാക്കാൻ ശ്രമിക്കുന്നത്. ജോളി അധ്യാപിക എന്ന തരത്തില്‍ ജോലിക്ക് പോവുന്നു, എന്നാൽ ഇവരുമായി ബന്ധപ്പെട്ട സൗഹൃദങ്ങൾ ഉൾപ്പെടെ തനിക്ക് അറിയില്ലെന്ന് പറയുന്ന ഷാജു വിവാഹം ഉൾപ്പെടെ നടന്നത് ജോളിയുടെ മുൻകൂട്ടിയുള്ള തിരക്കഥ പ്രകാരമാണെന്നും പറയുന്നുണ്ട്.
ജോളിയുമായി നടന്നത് പ്രണയ വിവാഹം ആയിരുന്നില്ല, ഭാര്യ മരിച്ചതിന് പിന്നാലെ രണ്ട് മാസത്തിന് ശേഷം ജോളി തന്നെയാണ് വിവാഹത്തിന് മുൻകൈയെടുത്തത്. കുട്ടികളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിലേക്ക് പോകാം എന്ന് ജോളി പറഞ്ഞത്. എന്നാൽ ആദ്യഘട്ടത്തിൽ തനിക്ക് ഇതിനോട് താൽപര്യം ഉണ്ടായിരുന്നില്ല, പിന്നീട് ബന്ധുക്കൾ നിർബന്ധിച്ചപ്പോൾ വിവാഹത്തിന് തയ്യാറാവുകയായിരുന്നു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രചരിച്ച മുൻ ഭാര്യ സിലിയുടെ മരണാനന്തര ചടങ്ങുകളിലെ ഫോട്ടോ മനപ്പൂർവം ഉണ്ടാക്കിയതാണോ എന്ന് സംശയിക്കുന്നതായും ഷാജു പറയുന്നു. ഷാജുവും ജോളിയും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നൽകുന്നതാണ് ഫോട്ടോ. തങ്ങൾ ഇരുവരും അടുപ്പത്തിലാണെന്ന പ്രതീതി ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ടാക്കാനായിരുന്നു അതിന് പിന്നിലെ ജോളിയുടെ ശ്രമം എന്നാണ് കരുതുന്നത്.
ജോളിയുടെ ജോലിയെകുറിച്ച് അറിഞ്ഞത് കേസ് വന്ന ശേഷമാണന്ന് വ്യക്തമാക്കുന്ന ഷാജു തന്നെയും അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെട്ടിരുന്നതായും വെളിപ്പെടുത്തുന്നു. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും അറിയില്ല. എന്നാൽ ഒരുപാട് ഫോൺ കോളുകൾ വന്നരുന്ന വ്യക്തിയാണ് ജോളിയെന്നും ഷാജു പറഞ്ഞുവയ്ക്കുന്നു.അതേസമയം, മുഖ്യപ്രതി ജോളിയെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നു റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പ്രതികരിച്ചു. കൃത്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിക്കഴിഞ്ഞിട്ടുണ്ട്. മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയ റോയിയുടെ സഹോദരന്‍ റോജോയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് ആദ്യം മനസിലാക്കിയതും റോജോയായിരുന്നു. സിലിയുടെ ബന്ധുക്കളടക്കം ആറുപേരുടെ മൊഴിയെടുക്കും. സിലിയുടെ സഹോദരന്‍ സിജോ, ബന്ധു സേവ്യര്‍ എന്നിവര്‍ക്ക് നോട്ടിസ് നൽകി.
അറസ്റ്റിലാവുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെയാണ്. ഇയാളെ കേന്ദ്രീകരിച്ചും അന്വഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ ജോളിയെ അറിയാമായിരുന്നെന്ന് വ്യക്തമാക്കുന്ന ജോൺസണും നിർണായ വെളിപ്പെടുത്തലുകളാണ് പങ്കുവയ്ക്കുന്നത്. അടുത്ത സുഹൃത്തായിരുന്നു ജോളി. സ്വർണം പണയം വെക്കാൻ പലതവണ വാങ്ങിയിരുന്നു അതല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകൾ ഒന്നും ഇല്ലായിരുന്നെന്നും ജോൺസൺ പറയുന്നു.
ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളും പോലീസ് നീരീക്ഷണത്തിലാണ്. വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. ഇവരില്‍ പലരേയും ഇന്നു തന്നെ പൊലീസ് ചോദ്യം ചെയ്യും എന്നാണറിയുന്നത്. നേരത്തെ തന്നെ ഇവരില്‍ നിന്നും മൊഴി എടുത്തിരുന്നുവെങ്കിലും ജോളിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.
എന്നാൽ, കൂടത്തായി കേസ് വെല്ലുവിളിയെന്ന് സംസ്ഥാന പോലീസ് മേധാവി പ്രതികരിച്ചു. എന്നാൽ അതിജീവിക്കാൻ കഴിയുമെന്നത് പ്രധാനമാണ്. അന്വേഷണ സംഘം വിഫുലകരിച്ച് നടപടികൾ കൂടുതൽ കാര്യക്ഷമാക്കും. സയനേഡിന്റെ സാന്നിധ്യം കണ്ടെത്താനാവും, എന്നാൽ ഇത് സങ്കീർണമാണ്. അതുകൊണ്ടു തന്നെ വേണ്ടിവന്നാൽ സാംപിളുകൾ വിദേശത്തേക്ക് അയക്കും. ഒരോ കേസും പ്രത്യേക എഫ്ഐആറിട്ട് അന്വേഷിക്കും. സയനേഡ് എങ്ങനെ ലഭ്യമായെന്നത് പ്രധാനമാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നു.
മറിമായം എന്ന പരമ്പരയിലൂടെ മഞ്ജു മലയാളിയുടെ ശ്രദ്ധ നേടിയ നടിയാണ് മഞ്ജു പത്രോസ്. ഫാമിലി റിയാലിറ്റി ഷോയിൽ കൂടി എത്തിയ താരം തേടിയെത്തുന്ന കഥാപാത്രങ്ങളൊക്കെ ഗംഭീരമായി ചെയ്യുന്ന നടിയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ജുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പലരും ദുരുപയോഗം ചെയ്തത് വാർത്തയായിരുന്നു.ചിത്രങ്ങൾ ഉപയോഗിച്ച് മോശം പദപ്രയോഗങ്ങളും മറ്റും നടത്തുകയും അശ്ലീലമായ രീതിയിലും അസഭ്യമായ രീതിയിലും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മഞ്ജു തന്നെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. പരാതിയ്ക്ക് പിന്നാലെ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കൊടുങ്ങല്ലൂരില്‍ യുവാവിെന കൊന്ന് പുതപ്പില്‍ പൊതിഞ്ഞ് ആളൊഴിഞ്ഞ പറമ്പില്‍ തള്ളിയ ഒഡീഷക്കാരന്‍ അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ പൊലീസ് സംഘം ഒഡീഷയിലെ ചേരിയില്‍ നിന്ന് കൊലയാളിയെ കസ്റ്റഡിയിലെടുത്തത്. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെവെമ്പല്ലൂര്‍ സ്വദേശി വിജിത്ത് കൊല്ലപ്പെട്ടത് സെപ്തംബര്‍ 26നാണ്. വിജിത്തിനെ അവസാനം കണ്ടത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണെന്ന് നാട്ടുകാര്‍ മൊഴിനല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് എസ്.ഐ: പി.എം.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള ഒഡീഷയിലെ സല്യാസാഹി ചേരിയില്‍ നിന്ന് കൊലയാളി ടൊഫാന്‍ മാലിക്കിനെ പിടികൂടി. ടൊഫാന്‍റെ കൂട്ടാളികളായ മൂന്നു പേരും വിവരമറിഞ്ഞ് മുങ്ങി.
വിജിത്തിനെ കാണാതായി മൂന്നാം നാള്‍ മൃതേദഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. ദേഹാമാസകലം കയറുകൊണ്ട് വരിഞ്ഞു മുറുക്കി പുതപ്പില്‍ പൊതിഞ്ഞ് തള്ളിയ നിലയിലായിരുന്നു. ഇവരാകട്ടെ, സംഭവത്തിനു ശേഷം ഒഡീഷയിലേക്ക് മുങ്ങിയതായും ബോധ്യപ്പെട്ടു. തൃശൂര്‍ റൂറല്‍ പൊലീസ് ഒഡീഷയിലേക്ക് പുറപ്പെട്ടു.
ടൊഫാനും സുഹൃത്തുക്കളും ഉച്ചഭക്ഷണത്തിനു ശേഷം മുറിയില്‍ വിശ്രമിക്കുന്നതിനിടെ വിജിത്ത് എത്തി. പണം കടം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഒന്നിച്ച് പ്രതിരോധിച്ചതോടെ വിജിത്ത് കുടങ്ങി. ഇതിനിടെ, ടൊഫാന്‍ അടുക്കളയില്‍ പോയി കത്തിയെടുത്ത് കുത്തി. അടിയും ചവിട്ടുമേറ്റ് തല്‍ക്ഷണം മരിച്ചു. കൈകാലുകള്‍ കഴുത്തിനോട് ചേര്‍ത്ത് ശരീരം പന്തിന്‍റെ ആകൃതിയിലാക്കി പുതപ്പില്‍ പൊതിഞ്ഞ് തള്ളി ഇവര്‍ നാടുവിട്ടു. കൂട്ടുപ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘം വീണ്ടും ഒഡീഷയിലേക്ക് പോകും.
കൂടത്തായി ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോളി ഒന്നിലേറെ തവണ ഗർഭച്ഛിദ്രം നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേസമയം, അതിനെപ്പറ്റി അറിയില്ലെന്ന് ജോളിയുടെ ഭർത്താവ് ഷാജു. ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ഷാജു പറഞ്ഞു. ജോളിയെ വിവാഹം ചെയ്യാന്‍ ആദ്യ ഭാര്യ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നെന്നു ഷാജു വെളിപ്പെടുത്തി.
സിലിയുടെ മരണശേഷം ജോളിയെ വിവാഹം ചെയ്യാന്‍ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നു. സിലി മരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങി. ജോളി അതിനു നേരത്തേ പദ്ധതിയിട്ടിരുന്നു. അതിന്റെ തെളിവാണ് സിലിയുടെ മരണവേളയിലെ അന്ത്യചുംബനഫോട്ടോ. സിലിയുടെ മൃതദേഹത്തിന് ഒരുമിച്ച് അന്ത്യചുംബനം നൽകിയത് ജോളിയുടെ ആസൂത്രണമായിരുന്നു. അന്ത്യചുംബനഫോട്ടോ വിവാഹത്തിലേക്കുള്ള തറക്കല്ലിടലായിരുന്നെന്നും ഷാജു മനോരമ ന്യൂസിനോടു പറഞ്ഞു.
ജോളിക്കു സ്വത്തിലല്ലാതെ മറ്റു താൽപര്യങ്ങളൊന്നും കണ്ടിരുന്നില്ല. ജോളിയുടെ ഉന്നതബന്ധങ്ങളെ കുറിച്ച് പലരിൽ നിന്നായി അറിവു ലഭിച്ചിരുന്നു. എന്നാൽ അപായപ്പെടുത്തുമെന്ന ആശങ്ക കൊണ്ടാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാതിരുന്നത്. പിഞ്ചുകുഞ്ഞായതിനാലാണ് തന്റെ മകൾ ആൽഫൈന്റെ പോസ്റ്റുമോർട്ടത്തിനു വിസമ്മതിച്ചത്.
ജോളി ഗർഭച്ഛിദ്രം നടത്തിയതായി അറിവില്ലെന്നു ഷാജു പറഞ്ഞു. ഗൈനക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രാവശ്യം ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്. ശാരീരികപ്രശ്നങ്ങള്‍ കാരണമാണെന്നാണ് ജോളി പറഞ്ഞത്. എന്നാൽ ഡോക്റുടെ മുറിയിലേക്ക് പ്രവേശിക്കാതെ താൻ പുറത്തിരുന്നെന്നു ഷാജു പറയുന്നു. വ്യക്തഹത്യ നടത്താന്‍ താല്‍പര്യമില്ല. ജോളി പ്രാർഥനകളിലും കുർബാനകളിലും പങ്കെടുക്കുമായിരുന്നു. അപ്പോൾ കൂടെപ്പോകാറുണ്ടായിരുന്നെന്നും ഷാജു വ്യക്തമാക്കി.
എന്നാൽ ജോളിക്കെതിരെ വെളിപ്പെടുത്തലുമായി ഷാജുവിന്റെ സുഹൃത്ത് ബിജു . ജോളിയുടെ ജീവിതരീതി നേര്‍വഴിക്കായിരുന്നില്ല. ഇക്കാര്യം താനും ഷാജുവും പല തവണ സംസാരിച്ചിരുന്നു. ജോളിയുടെ എൻഐടിയിലെ ജോലിക്കാര്യത്തെ കുറിച്ച് ഷാജുവിനും അവ്യക്തത ഉണ്ടായിരുന്നു . ഭാര്യയും മകളും മരിച്ചപ്പോൾ ഷാജുവിന് വലിയ ദുഃഖമുണ്ടായില്ല. ഇതെല്ലാം ഇപ്പോൾ സംശയങ്ങൾ ജനിപ്പിക്കുന്നുവെന്ന് ബിജു വെളിപ്പെടുത്തി
അന്വേഷണം ജോളിയുടെ ജന്മനാടായ ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് അന്വേഷണ സംഘം. മാതാപിതാക്കളും സഹോദരങ്ങളും കുറ്റകൃത്യത്തിന് സഹായിച്ചോ എന്ന് പരിശോധിച്ച് വരികയാണ്. സാമ്പത്തിക ബുദ്ധിമിട്ടിലാണെന്നു മകൾ പറഞ്ഞിരുന്നെന്നു ജോളിയുടെ പിതാവ് പറഞ്ഞു.
ഇടുക്കി കട്ടപ്പന വാഴവരയിലെ ഈ ചോറ്റയിൽ തറവാട്ടുവീട്ടിലാണ് ജോളി വളർന്നത്. നാല് വർഷം മുൻപ് ഏലത്തോട്ടത്തിനു നടുവിലെ ഈ വീട്ടിൽ നിന്ന് ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കട്ടപ്പനയിലെ വീട്ടിലേക്കു മാറി. ആറു മക്കളിൽ അഞ്ചാമത്തെ മകളാണ് ജോളി. കേസിൽ ജോളിയുടെ കട്ടപ്പനയിലുള്ള സഹോദരങ്ങളുടെയും, ഇടുക്കി രാജകുമാരിയിലുള്ള സഹോദരി ഭർത്താവിന്റെയുമെല്ലാം പങ്കിനെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യും. തുടർ മരണങ്ങളിൽ സംശയം തോന്നിയിട്ടില്ലെന്നും, മകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞിരുന്നെന്നും ജോളിയുടെ പിതാവ് ജോസഫ്.
രണ്ട് മാസംമുമ്പ് ജോളി അനുജൻ നോബിയുമൊത്ത് വാഴവരയിലെ തറവാട്ടിലും ഏലത്തോട്ടത്തിലും സന്ദർശിച്ചിരുന്നു. കട്ടപ്പനയിലെ പ്രബല കുടുംബത്തിലെ അംഗമായ ജോളിക്ക് കുറ്റകൃത്യത്തിന് സ്വന്തം കുടുംബത്തിന്റെയും പിന്തുണ ഉണ്ടായിരുന്നോ എന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.