India

ബജൻപുരയിൽ കുടുംബത്തിലെ 5 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചസംഭവത്തിന്റെ ദുരൂഹത ചുരുളഴിയുമ്പോൾ ഞെട്ടി വിറച്ച് ചുറ്റുമുള്ളവർ ….കുടുംബത്തിലെ അഞ്ചു പേരെയും അതി ക്രൂരമായി കൊലപ്പെടുത്തിയതിനു കാരണം കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന്റെ വൈരാഗ്യം…

കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് വീട്ടമ്മയെ ആണ് ആദ്യം ഇരുമ്പ് വടിയ്ക്ക് അടിച്ചു കൊന്നത്, പിന്നാലെ സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടികളെയും കൊന്നു.. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകൾ മൂടിക്കെട്ടി…പിന്നീട് അമ്മയെ കൊന്നതു പോലെ തന്നെ അടിച്ചു കൊന്നു. സംഭവങ്ങള്‍ അറിയാതിരുന്ന ഗൃഹനാഥനെ വൈകുന്നേരത്തോടെ തന്ത്രപൂര്‍വ്വം വീട്ടിലെത്തിച്ച്‌ അടിച്ചു കൊന്നു. ഇവരുടെ ബന്ധുവായ 26കാരൻ പ്രഭു നാഥ് ആണ് കൊലപാതകം നടത്തിയത്.

കടം വാങ്ങിയ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടാണു കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിൻ (14), കോമൾ (12) എന്നിവരെയാണു വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആദ്യമൊന്നും കുടുംബത്തിലെ അഞ്ചുപേരും കൊലചെയ്യപ്പെട്ടത് ആരും അറിഞ്ഞില്ല ..ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതി നൽകിയതിനെ തുടർന്നു പൊലീസ് എത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനം.

ഒളിവിലായിരുന്ന പ്രതി പ്രഭുനാഥിനെ വടക്കുകിഴക്ക് ഡൽഹിയിൽ നിന്നാണു പിടികൂടിയത്. ഇരുമ്പു വടി ഉപയോഗിച്ചാണു ശംഭു ചൗധരിയുടെ കുടുംബത്തെ ഇല്ലാതാക്കിയതെന്നു പ്രതി പോലീസിൽ കുറ്റസമ്മതം നടത്തി. ഫെബ്രുവരി മൂന്നിനാണു ശംഭുവിന്റെ വീട്ടിലെത്തിയ പ്രഭു 5 പേരെയും അതി നിഷ്ടൂരമായി കൊന്നൊടുക്കിയത് . കൊലകൾക്കു ശേഷം ഇയാൾ കോളനിയിൽനിന്നു പുറത്തുപോകുന്നത് സിസിടിവിയിൽ പതിഞ്ഞതാണു അന്വേഷണത്തിൽ വഴിത്തിരിവായത്.‘സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചു.

ബിഹാറിലെ സുപ്പോളെ സ്വദേശിയാണു പ്രഭു. ലക്ഷ്മി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ചില പണമിടുകാർക്കായി പണം പിരിക്കുന്ന ജോലിയും ഏറ്റെടുത്തിരുന്നു. ആറു മാസം മുമ്പാണ് ശംഭുവിൽനിന്നും പണം കടം വാങ്ങിയത്. ‘കമ്മിറ്റികളിൽ’ നിക്ഷേപിക്കാനാണ് എന്നാണു പറഞ്ഞത്. എന്നാൽ രഹസ്യമായി ഈ തുക പ്രതി ചെലവാക്കി എന്നാണു അനുമാനം ’– ഈസ്റ്റേൺ റേഞ്ച് ജോയിന്റ് കമ്മിഷണർ അലോക് കുമാർ പറഞ്ഞു.ഫെബ്രുവരി മൂന്നിനു ശേഷം ശംഭുവിന്റെ കുട്ടികൾ സ്കൂളിൽ പോയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയ തും വഴിത്തിരിവായി . അതേ ദിവസം ശംഭുവും പ്രതിയും തമ്മിൽ ഫോണിൽ ഏഴു തവണ സംസാരിച്ചിരുന്നു… ഇതാണു പ്രഭുവിലേക്ക് അന്വേഷണം എത്തിച്ചത്.

പ്രഭു നാഥ് ശംഭുവിന്റെ വീട്ടിൽ എത്തുമ്പോൾ ഭാര്യ സുനിത ഒറ്റയ്ക്കായിരുന്നു. പണത്തെച്ചൊല്ലി ഇവർ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഒടുവിൽ ഇരുമ്പുവടി കൊണ്ട് സുനിതയെ അടിച്ചുകൊന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇളയകുട്ടി കോമൾ ട്യൂഷൻ കഴിഞ്ഞു തിരിച്ചെത്തിയത്.അതേ ആയുധം കൊണ്ടു കോമളിനെയും പ്രഭു വകവരുത്തി.  സ്കൂൾ വിട്ട് ഇതേസമയം ശിവയും സച്ചിനും എത്തി. രണ്ടുപേരെയും പ്രഭു തലക്കടിച്ചു കൊലപ്പെടുത്തി. കൊല്ലുന്നതിനു മുമ്പ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകൾ മൂടിക്കെട്ടിയിരുന്നു. മൃതദേഹങ്ങളെല്ലാം അകത്തിട്ട് വീടു പൂട്ടി പുറത്തിറങ്ങി. വീടിനു പുറത്തായിരുന്ന ശംഭു ചൗധരിയെ ഫോണിൽ വിളിച്ചു രാത്രി 7.30ന് തമ്മിൽ കാണാമെന്നും വാക്കു കൊടുത്തു.

വീട്ടിലെ കൊലപാതക വിവരം അറിയാതിരുന്ന ശംഭു രാത്രിയിൽ പ്രഭുവിനെ കാണുകയും രണ്ടുപേരും മദ്യപിക്കുകയും ചെയ്തു. രണ്ടുപേരും കൂടി ശംഭുവിന്റെ വീട്ടിലേക്കു തിരിച്ചു. 11 മണിയോടെ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങിയ ശംഭുവിനെ, പ്രഭു ആക്രമിച്ചു കൊലപ്പെടുത്തി. മൃതദേഹം മുറിയിലേക്കു മാറ്റുകയായിരുന്നെന്നും പൊലീസ് വിശദീകരിച്ചു. ബിഹാറിലെ സുപ്പോളെ ജില്ലയിൽ നിന്നുള്ള ഇ– റിക്ഷാ ഡ്രൈവറായ ശംഭു കുടുംബവുമൊത്ത് 6 മാസം മുൻപാണു ബജൻപുരയിൽ വാടകയ്ക്കു താമസമാക്കിയത്

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. വാവ സുരേഷ് സംസാരിച്ച് തുടങ്ങി എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

അണലി കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. വാവ സുരേഷിന്റെ തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു മലയാളികൾ. കൂടാതെ മണ്ണാറശാലയിൽ വാവ സുരേഷിന്റെ പേരിൽ വഴിപാടും ആളുകൾ നടത്തുന്നതായാണ് വിവരം.

ദൃശ്യങ്ങൾ കടപ്പാട്: കൗമദി ന്യൂസ്

ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ ഭീകരനേതാവ് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല എന്ന് പാകിസ്താന്‍. അന്താരാഷ്ട്ര ഭീകരവാദ ഫണ്ടിംഗ് നിരീക്ഷണം നടത്തുന്ന എഫ് എ ടി എഫിനോടാണ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) പാകിസ്താന്‍ ഇക്കാര്യം പറഞ്ഞത്. അസദിനെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ 1267 കമ്മിറ്റി കഴിഞ്ഞ മേയ് ഒന്നിന് ഭീകരപട്ടികയില്‍ പെടുത്തിയിരുന്നു. 16 യുഎന്‍ ഡെസിഗ്നേറ്റഡ് ടെററിസ്റ്റുകളാണ് പാകിസ്താനിലുള്ളതെന്നും ഇതില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും പാക്ക് ഗവണ്‍മെന്റ് പറയുന്നു. സാമ്പത്തിക ഇടപാടുകള്‍ക്കുള്ള വിലക്കുകളും യാത്രാവിലക്കുകളും നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ലഷ്‌കര്‍ ഇ തയിബ തലവന്‍ ഹാഫിസ് സയീദ്, ലഷ്‌കറിന് സാമ്പത്തികസഹായം നല്‍കുന്ന അംഗങ്ങള്‍ ഹാജി മുഹമ്മദ് അഷ്‌റഫ്, സഫര്‍ ഇഖ്ബാല്‍, ഹാഫിസ് അബ്ദുള്‍ സലാം ഭൂട്ടാവി, യഹ്യ മുഹമ്മദ് മുജാഹിദ്, ആരിഫ് ഖാസ്മാനി, അല്‍ ക്വയ്ദ ഫിനാന്‍ഷ്യര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് ഇവര്‍. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ യുഎന്‍ ലിസ്റ്റ് ചെയ്ത 5500 ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തതായി പാകിസ്താന്‍ അറിയിച്ചു. അതേസമയം ജോലി ചെയ്യാന്‍ അനുമതിയുണ്ട്. ഭീകരര്‍ പണം നല്‍കുന്ന 222 ടെററിസ്റ്റ് ഫിനാന്‍ഷ്യര്‍മാരെ പിടികൂടിയതായി പാകിസ്താന്‍ അവകാശപ്പെടന്നു. ഇതില്‍ ഭൂരിഭാഗം പേരും ജയിലിലാണ്. ചൈന അധ്യക്ഷത വഹിക്കുന്ന എഫ് എ ടി എഫ് പാകിസ്താന്റെ ഭീകരവിരുദ്ധ നടപടികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ജിൻപിങ്ങിനെ വിമര്‍ശിച്ച ചൈനീസ് പ്രൊഫസര്‍ എവിടെയെന്നറിയില്ലെന്ന് സുഹൃത്തുക്കള്‍
ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച് യുഎന്‍ അന്വേഷിച്ചപ്പോളാണ്് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ല എന്ന് പാകിസ്താന്‍ അറിയിച്ചത്. അസ്ഹറിനെതിരെ എന്തുകൊണ്ട് ടെറര്‍ ഫിനാന്‍സിംഗ് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല എന്ന് വിശദീകരിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാകി ഉര്‍ റഹ്മാന്‍ ലാഖ്വിയ്ക്കും ഹഖാനി നേതൃത്വത്തിനുമെതിരെയും ഇത്തരത്തില്‍ അന്വേഷണമുണ്ടായിട്ടില്ല. ജയ്ഷ് ഇ മുഹമ്മദിന്റെ 38 ഡിസ്ട്രിക്ട് കമാന്‍ഡര്‍മാരേയും വിവിധ ഭീകര ഗ്രൂപ്പുകളേയും അറസ്റ്റ് ചെയ്തതായി പാകിസ്താന്‍ പറയുന്നു. ഫെബ്രുവരി 12ന് ഹാഫിസ് സയിദിനെ ലാഹോര്‍ കോടതി ഭീകരഫണ്ടിംഗ് കേസില്‍ അഞ്ചര വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. എഫ് എ ടി എഫ് നിര്‍ദ്ദേശിച്ച 27 ഭീകരവിരുദ്ധ നടപടികളില്‍ 14 എണ്ണം നടപ്പാക്കിയതായി പാകിസ്താന്‍ അറിയിച്ചിരുന്നു. 2018 ജൂണില്‍ എഫ് എ ടി എഫ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തുകയും 2019 ഒക്ടോബറിനകം പൂര്‍ത്തീകരിക്കാനായി ഒരു ആക്ഷന്‍ പ്ലാന്‍ നല്‍കുകയും ചെയ്തിരുന്നു. ഉത്തരകൊറിയയും ഇറാനും ഉള്‍പ്പെട്ട ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഭീഷണി പാകിസ്താന്‍ നേരിട്ടിരുന്നു.

 മലയാള മിനിസ്ക്രീൻ പ്രേഷകർക്ക് ഇപ്പോൾ ഹരമായിരിക്കുന്ന പരിപാടിയാണ് ബിഗ്ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് നാല്‍പത് ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന ‘ഫാന്‍ ആര്‍മികളും’ സജീവമാണ്. മറ്റ് ചില മത്സരാര്‍ഥികളുടെ ആരാധക സംഘങ്ങളില്‍നിന്നുണ്ടാകുന്ന സൈബര്‍ ആക്രമണം അവരുടെ കുടുംബത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് യുട്യൂബ് ചാനലായ ‘ബ്ലാക്കീസ് വ്‌ളോഗ്’.

മഞ്ജുവിനൊപ്പം ഇതേ ചാനലില്‍ വ്‌ളോഗ് ചെയ്തുകൊണ്ടിരുന്ന സിമി സാബുമാണ് മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഒരുപക്ഷേ ഇത് ഈ ചാനലില്‍നിന്നുള്ള അവസാന വീഡിയോ ആയിരിക്കാമെന്നും പറയുന്നു സിമി സാബു. നെഗറ്റീവ് പ്രതികരണങ്ങള്‍ ക്രമാതീതമായതിനാല്‍ ഇത് ഒരുപക്ഷേ തങ്ങളുടെ അവസാനത്തെ വ്‌ളോഗ് ആയേക്കാമെന്ന് പറഞ്ഞുകൊണ്ടാണ് സിനി വീഡിയോ അവസാനിപ്പിക്കുന്നത്.

മഞ്ജുവിന്റെ വീട്ടിലെത്തി അവരുടെ അമ്മയെയും അച്ഛനെയും മകന്‍ ബെര്‍ണാച്ചനെയും കണ്ട് അഭിപ്രായങ്ങള്‍ ചോദിക്കുന്നുണ്ട് സിമി. ‘ഈ സൈബര്‍ ആക്രമണത്തോട് അതേ രീതിയില്‍ വേണമെങ്കില്‍ ഞങ്ങള്‍ക്കും പ്രതികരിക്കാം. പക്ഷേ ഞങ്ങള്‍ ഇത് അങ്ങനെ കാണുന്നില്ല. ഒരു മത്സരമായിട്ടാണ് കാണുന്നത്’ എന്നാണ് മഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം. ‘ബ്ലാക്കീസ് വ്‌ളോഗി’ന് എതിരെയുള്ള കമന്റുകള്‍ സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണെന്ന് സിമി സാബുവും പറയുന്നു.

‘ഇതാണ് എല്ലാവരും പറയുന്ന മഞ്ജുവിന്റെ കോളനി’ എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ വീട് വ്‌ളോഗര്‍ ചൂണ്ടിക്കാട്ടുന്നത്. വെട്ടിത്തുറന്ന് പ്രതികരിക്കുന്നത് മഞ്ജുവിന്റെ സ്വാഭാവിക പ്രതികരണരീതിയാണെന്ന് പറയുന്നു അവരുടെ അമ്മ. ‘പുറത്ത് നടക്കുന്നതൊന്നും അവള്‍ അറിയുന്നില്ല. ഇത് മൂലം (സൈബര്‍ ആക്രമണം) ഞങ്ങളാണ് ആളുകളുടെ മുന്നില്‍ തല കുനിക്കേണ്ടി വരുന്നത്’, മഞ്ജുവിന്റെ അമ്മ പറയുന്നു. തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും അവര്‍ ചോദിക്കുന്നു.

‘ബ്ലാക്കീസ് വ്‌ളോഗ് എന്നത് മഞ്ജുവിന്റെ മാത്രം ചാനല്‍ അല്ല. ഞാനും മഞ്ജുവും കൂടി തുടങ്ങിയതാണെങ്കിലും കുറച്ച് സുഹൃത്തുക്കളുണ്ട് ഇതിന്റെ പിന്നില്‍. സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ള നെഗറ്റീവ് കമന്റ്‌സ് ആണ് വന്നുകൊണ്ടിരിക്കുന്നത്’, സിമി പറയുന്നു. മഞ്ജുവിനെതിരേ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് അവ കൈകാര്യം ചെയ്യുന്ന സൂരജ് എന്നയാളും പ്രതികരിക്കുന്നു.
ഒരു റിയല്‍ അക്കൗണ്ടില്‍നിന്ന് പ്രതികരണം വരുന്ന സമയത്ത് നൂറോ ഇരുനൂറോ ഫേക്ക് അക്കൗണ്ടുകളില്‍നിന്നാണ് മോശം കമന്റുകള്‍ വരാറ്. വാളയാര്‍ പരമശിവം, മുള്ളന്‍കൊല്ലി എന്നൊക്കെയാവും പേരുകള്‍’, സൂരജ് പറയുന്നു.

ന്യൂഡൽഹി ∙ ടേക്ക് ഓഫിനിടെ റൺവേയിൽ വാഹനവും ആളും കണ്ടതിനെ തുടർന്നു നിശ്ചിത സമയത്തിനു മുൻപു വിമാനം ആകാശത്തിലേക്ക് പറത്തി പൈലറ്റ്. പുണെ വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. പുണെയിൽ നിന്നു ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എ321 വിമാനമാണ് അടിയന്തര ടേക്ക് ഓഫ് നടത്തിയത്. പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്നു വൻ ദുരന്തം ഒഴിവായി.

വിമാനത്തിന്റെ പുറംച്ചട്ടയ്ക്കു ചെറിയ കേടുപാടു സംഭവിച്ചെങ്കിലും സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനം ടേക്ക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെ വഴിയിൽ ഒരു ജീപ്പും ഒരാളും നിൽക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടു. കൂട്ടിമുട്ടൽ ഒഴിവാക്കാൻ വിമാനം ഉടൻ ആകാശത്തിലേക്ക് പറത്തുകയായിരുന്നു. മണിക്കൂറിൽ ഏകദേശം 222 കി.മീറ്റർ വേഗതയിലാണ് വിമാനം നീങ്ങിക്കൊണ്ടിരുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇതിന്റെ ഭാഗമായി വിമാനത്തിന്റെ സർവീസ് തൽക്കാലം നിർത്തിവച്ചതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. വിമാനത്തിന്റെ കോക്‌പിറ്റ് വോയിസ് റെക്കോർഡർ പരിശോധിക്കും. പുണെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടാൻ എയർ ഇന്ത്യയ്ക്ക് നിർദേശം നൽകിയതായും ഡിജിസിഎ അറിയിച്ചു.

പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന്‍റെ നിലയില്‍ നേരിയ പുരോഗതി. എന്നാല്‍ അപകടനില തരണം ചെയ്തുവെന്ന് പറയാനായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിക്കുന്നത്. അടുത്ത 72 മണിക്കൂറുകള്‍ വാവ സുരേഷിന്‍റെ ആരോഗ്യനില സംബന്ധിച്ച് നിര്‍ണ്ണായകമാണ് എന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയ്യില്‍ കടിയേറ്റത്. കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വച്ചാണ് വാവയ്ക്ക് കടിയേറ്റത് എന്നാണ് വിവരം.

മൂന്നു വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. കുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ശിശുവിഭാഗം ഐസിയുവിൽ. സംഭവത്തിൽ കാക്കാഴം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നു പൊലീസ് പറയുന്നു. പ്രതിക്കൊപ്പം താമസിക്കുന്ന സ്ത്രീയുടെ ആദ്യ വിവാഹത്തിലെ കുട്ടിക്കാണു മർദനമേറ്റത്. ജനനേന്ദ്രിയത്തിനുൾപ്പെടെ പരുക്കുണ്ട്. മൂന്നു ദിവസമായി കുട്ടിയെ മർദിക്കുകയായിരുന്നെന്നാണു വിവരം. കുട്ടി കരയുന്നതിനും മറ്റും പ്രകോപിതനായാണു മർദനം. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

ഗര്‍ഭകാല ഫോട്ടോഷൂട്ടുകള്‍ക്ക് പ്രചാരം ഏറിഏറി വരികയാണ്.ഫോട്ടോഷൂട്ടുകളില്‍ വൈവിധ്യം കൊണ്ടു വരാന്‍ ഫോട്ടോഗ്രാഫേഴ്‌സ് എന്നും ശ്രദ്ധിക്കാറുണ്ട്.ഇപ്പോഴിതാ കേരളത്തില്‍ ഒരു ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി വൈറലായിരിക്കുകയാണ് ആതിര ജോയ് എന്ന വനിതാ ഫോട്ടോഗ്രാഫര്‍.

എന്റെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് ഫ്രഞ്ച് ദമ്പതികളായ അമൃതബാദും ജാനും. കേരളം കാണാന്‍ എത്തിയ ഇവര്‍ ഒരു മാസത്തോളം ഞങ്ങളോടൊപ്പമായിരുന്നു. ജാന്‍ എട്ടുമാസം ഗര്‍ഭിണിയാണ്. വിദേശീയരാണെങ്കിലും യോഗയും മെഡിറ്റേഷനുമൊക്കെയുള്ള ജീവിതരീതിയാണ് അവര്‍ പിന്തുടരുന്നത്. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ്.

മരുന്നുകള്‍ കഴിക്കാറില്ല, ഗര്‍ഭിണിയായ ശേഷം ഇതുവരെ ഡോക്ടറെ കാണുകയോ സ്‌കാന്‍ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിനോട് ഇരുവരും പുസ്തകം വായിച്ചു കേള്‍പ്പിക്കും താരാട്ട് പാട്ടുകള്‍ പാടും. കഥകള്‍ പറയും. അവരുടെ ആഗ്രഹം വീട്ടില്‍ തന്നെയുള്ള പ്രസവമാണ്. അത്തരമൊരു ദമ്പതികളോട് കേരളത്തിന്റെ പച്ചപ്പില്‍ ന്യൂഡ് ഫോട്ടോഗ്രാഫിക്ക് തയാറാണോയെന്ന് ചോദിക്കേണ്ട താമസം യെസ് പറഞ്ഞു.

ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയപ്പോള്‍ തനിക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു എന്നും ആതിര പറഞ്ഞു.

മാതൃത്വം ഇത്രയേറെ ആസ്വദിക്കപ്പെടുന്ന ഒരു സന്ദര്‍ഭം വേറെയില്ല. എന്നാല്‍ മാതൃത്വത്തിലും സെക്‌സ് കാണുന്നവരുണ്ട്. ഈ ഫോട്ടോകള്‍ ഞാനൊരു ഗ്രൂപ്പിലിട്ടിരുന്നു. ഒരാള്‍ ഈ ഫോട്ടോ വള്‍ഗറാണെന്ന് കാണിച്ച് ഫെയ്‌സ്ബുക്കിന് മെസേജയച്ചു. ഇതേ തുടര്‍ന്ന് എന്റെ പേജ് ബാന്‍ ചെയ്തു. ഫെയ്‌സ്ബുക്ക് ഫോട്ടോകള്‍ റിമൂവ് ചെയ്തു. ഒടുവില്‍ അവരോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാണ് എനിക്ക് എന്റെ പേജും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനുള്ള അനുവാദവും ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ പോസിറ്റീവും നെഗറ്റീവുമായ കമ്ന്റുകള്‍ വരുന്നുണ്ട്. എന്ത് തന്നെയായാലും ഞാന്‍ ഹാപ്പിയാണ്.ആതിര വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.

 

കോഴിക്കോട് നാദാപുരത്തെ റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിൽ ഒരു പാക്കറ്റ് മുളകുപോടി മോഷ്ടിച്ചെന്നാരോപിച്ച്‌ വീട്ടമ്മയെ ഏഴു മണിക്കൂര്‍ സൂപ്പർമാർക്കറ്റിലെ ജോലിക്കാർ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചു. നാദാപുരം സ്വദേശിയായ വീട്ടമ്മയെ സൂപ്പർമാർക്കറ്റിലെ ജോലിക്കാർ പൂട്ടിയിട്ട സംഭവത്തിൽ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവർ അറസ്റ്റിലായി.

ബുധനാഴ്ചയാണ് വീട്ടമ്മയ്ക്ക് ദുരനുഭവമുണ്ടായത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു പീഡനം. ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ ആരോപിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയില്‍ വെച്ചാണ് രണ്ട് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്. പലതവണയായി ബില്ലില്‍ ഇല്ലാത്ത സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് എഴുതി നല്‍കാന്‍ വീട്ടമ്മയോട് ഇവര്‍ ആവശ്യപ്പെട്ടു, കൂടാതെ വീട്ടമ്മയുടെ ഫോട്ടോ എടുക്കുകയും ഒച്ചവെച്ച്‌ ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. രാവിലൈ മാര്‍ക്കറ്റില്‍ സാധനം വാങ്ങിക്കാനായി എത്തിയ ഇവരെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് പുറത്തുവിട്ടത്. ഇത് സംബന്ധിച്ച വാർത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്.

വീട്ടമ്മയുടെ വാക്കുകൾ ഇങ്ങനെ…

പയറും കടലും ഉള്ളിയും പച്ചക്കറിയും. അതിന്‍റെ കൂടെ കുറച്ച് മുളകും വാങ്ങി. അത് ബില്ലാക്കി ഇറങ്ങുന്നതിനിടെ രണ്ട് പേര് എന്നെ വന്ന് വിളിച്ചിട്ട് ഇങ്ങോട്ട് വരാൻ പറഞ്ഞു. എന്നിട്ട് പറഞ്ഞു. നിങ്ങള് മുളക് ബില്ലാക്കിയിട്ടില്ലല്ലോ എന്ന്. നിങ്ങള് ഉള്ളിലേക്ക് വരണം. ഉള്ളിലെ ക്യാമറയില് കണ്ടിട്ട് വന്നതാണെന്ന് പറഞ്ഞ് അവരെന്നെ അകത്തേക്ക് വിളിച്ച് കൊണ്ട് പോയി. അവരെന്‍റെ ബാഗും ഫോണും വാങ്ങി വച്ചു. ആളില്ലാത്ത മുറിയിൽ അവര് പിടിച്ച് വച്ചു. എന്നിട്ട് അവര് എനിക്ക് ഒരു വെള്ളപ്പേപ്പറും പേനയും തന്നു. എന്നിട്ട് പറഞ്ഞു. ‘നിങ്ങളീ പേപ്പറില് എഴുതണം. ഞാൻ പല തവണയായി ബില്ലില്ലാതെ സാധനങ്ങള് ഇവിടെ നിന്ന് എടുത്തു’ എന്ന്.

ഞാൻ പറഞ്ഞു, ഞാനങ്ങനെ എഴുതില്ലെന്ന്. ഇതൊരു അമ്പത് ഉറുപ്യേടെ സാധനമാണ്. അത് എനിക്ക് എടുത്ത് കൊണ്ടുപോകണ്ട കാര്യമില്ല. നിങ്ങള് ക്യാമറ നോക്ക്, എന്നിട്ട് അതിലെന്താ ഉള്ളതെന്ന് പറ. അല്ലെങ്കിൽ എനിക്ക് കാണിച്ച് തരൂ. അതല്ലെങ്കിൽ എന്‍റെ ഫോൺ തരൂ. പൊലീസിനെ വിളിക്കൂ. അല്ലെങ്കിൽ ഞാൻ തന്നെ വിളിക്കാം എന്ന് പറഞ്ഞു. അവരെന്‍റെ ഫോൺ വാങ്ങി വച്ചു. എന്നിട്ട് എന്‍റെ ഫോട്ടോ മൊബൈലിലെടുത്തു. ഇത് ഇപ്പോ സമ്മതിച്ചില്ലെങ്കി, ഇവിടെ എഴുതി ഒപ്പിട്ടില്ലെങ്കി മിനിറ്റുകൾക്കകം ഇവൾ കള്ളിയാ എന്ന് പറഞ്ഞ് ഫേസ്ബുക്കിലും വാട്സാപ്പിലുമിടും എന്ന് പറഞ്ഞു. ബഹളം വച്ചാ ഒരുമിനിറ്റ് കൊണ്ട് ലോകം മുഴുവൻ ഇത് അറിയും.

ഞാൻ പേടിച്ച് പോയി. വാ പൊത്തി അവിടെ നിന്നു. എന്നിട്ട് ഇത്തിരി വെള്ളം ചോദിച്ചു ഞാൻ. രാവിലെ ചായയൊന്നും കഴിക്കാതെ വന്നതാ. ഞാൻ തൈറോയ്‍ഡിന്‍റെ ഗുളിക കുടിക്കുന്നതാ. ഇത്തിരി വെള്ളം വേണം എന്ന് ചോദിച്ചു. അതല്ലെങ്കിൽ എന്‍റെ വീട്ടുകാരെ വിളിക്ക്യെങ്കിലും ചെയ്യോന്ന് ചോദിച്ചു. അപ്പോ നിന്നെ ഇവിടെ സൽക്കരിക്കാനല്ല വിളിച്ചത് എന്നാ സമദ് എന്നയാള് പറഞ്ഞത്. അതല്ലെങ്കി നമുക്ക് വീട്ടിപ്പോയി വെള്ളം കുടിക്കാ, അവിടെയിപ്പോ ആരുമില്ലല്ലോ, കുട്ടികളൊക്കെ സ്കൂളിൽപ്പോയില്ലേ, അവിടേക്ക് പോയാ പിന്നെ കാര്യങ്ങള് എളുപ്പല്ലേന്ന് പറഞ്ഞു. എനിക്ക് തലചുറ്റി. വയ്യാണ്ട് വന്ന് ഞാനവിടെ വീണു. അപ്പോ അയാള് വന്ന് എന്നെ ചവിട്ടി. പേടിയായിട്ടാ മിണ്ടാതെ നിന്നത് വീട്ടമ്മ പറഞ്ഞു.

സംഭവത്തിൽ നാദാപുരം പോലീസ് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അവരെ പിടിച്ചുവച്ചിട്ടില്ലെന്നാണ് സൂപ്പർമാർക്കറ്റ് ഉടമ സമദ് പറയുന്നത്. മോഷണം നടത്തിയെന്ന് മനസ്സിലായപ്പോൾ ഓഫീസിൽ വിളിച്ചിരുത്തുക മാത്രമാണ് ചെയ്തതെന്നും ഭർത്താവ് വരാൻ കാത്തിരുന്നതാണെന്നുമാണ് സൂപ്പർ മാർക്കറ്റുടമയുടെ വാദം.

വാഷിംഗ്ടൺ: ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മാർക്ക് സക്കർബർഗ് അടുത്തിടെ പറഞ്ഞു ഫേസ്ബുക്കിൽ ഒന്നാം സ്ഥാനത്ത് ഡോണൾഡ് ജെ. ട്രംപാണെന്ന്. രണ്ടാം സ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി മോദിയും. ഇതിനെ വലിയ ആദരവായി കരുതുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഞാൻ ഇന്ത്യയിലേക്കു പോകുകയാണ്. ഇതിനായി കാത്തിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഈ മാസം 24, 25 തീയതികളിലാണ് യുഎസ് പ്രസിഡന്‍റ് ഇന്ത്യയിൽ സന്ദശനം നടത്തുന്നത്. ഡൽഹിക്ക് പുറമെ അഹമ്മദാബാദിലും ട്രംപ് സന്ദർശനം നടത്തും. അഹമ്മദാബാദിൽ പുതുതായി പണിയുന്ന സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു റാലിയിൽ ട്രംപും മോദിയും സംയുക്തമായി പ്രസംഗിക്കും. ഇന്ത്യ സന്ദർശനവേളയിൽ വ്യാപാരരംഗത്ത് ചില സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്ന സൂചനയും ട്രംപ് നേരത്തേ നൽകിയിരുന്നു.

Copyright © . All rights reserved