വീട്ടിലേക്കു തിരിച്ചു പോകാനായി പുല്‍പ്പള്ളി പാടിച്ചിറ റൂട്ടിലേക്ക് സര്‍വീസ് പോയ കെ.എസ്.ആര്‍.ടി.സി ബസ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുന്നിലെത്തിയപ്പോഴാണ് സംഭവം. ഒന്നു മിണ്ടാതെ കൂട്ടുകാരി ബസില്‍നിന്ന് ഇറങ്ങിയോടിയതു കണ്ടു പകച്ചു മറ്റു മൂന്നു പെണ്‍കുട്ടികള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കണ്ടക്ടറും ഡ്രൈവറും ചില യാത്രക്കാരും ചേര്‍ന്ന് അടുത്തുള്ള തൊടുപുഴ പോലീസ് സ്‌റ്റേഷനിലെത്തി കാര്യം പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഇറങ്ങിയോടിയ സ്‌റ്റോപ്പിന് അടുത്തു തന്നെയുള്ള വളവില്‍ നില്‍ക്കുന്നതായി കണ്ടെത്തി.

വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയുമായി ബസിലെത്തി കയറ്റി വിട്ടു.. ഇതിനെ തുടര്‍ന്ന് ബസ് അര മണിക്കൂറോളം െവെകി. തുടര്‍ന്നാണ് ബസ് യാത്ര തുടര്‍ന്നത്. കൂട്ടുകാരികള്‍ ഒപ്പമിരിക്കാന്‍ പറ്റാത്തതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടി ഇറങ്ങി ഓടിയതെന്നാണു വിവരം.