India

ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഷെഫിന്‍ ജഹാനും ഹാദിയയുമായുള്ള വിവാഹം പരസ്പര സമ്മതത്തോടെയുള്ളതാണ്. കോടതിയില്‍ നല്‍കിയിരിക്കുന്നത് ബലാല്‍സംഗക്കേസല്ലെന്നും കോടതി വ്യക്തമാക്കി. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന ആരോപണമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി വ്യക്തമാക്കി.

ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അച്ഛന്‍ അശോകന്‍ മറുപടി നല്‍കണം. മറുപടി നല്‍കാന്‍ എന്‍ഐഎയ്ക്കും സമയം നല്‍കി. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് എട്ടിലേക്ക് കോടതി മാറ്റി. രാഹുല്‍ ഈശ്വറിന് എതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചിട്ടുമുണ്ട്. മാതാപിതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം ഹാദിയ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഇതിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പിതാവ് അശോകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് നേരത്തേ തള്ളിയിരുന്നു. താന്‍ മുസ്‌ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹാദിയ സത്യവാങ്മൂലം നല്‍കിയത്. സ്വന്തം ഇഷ്ടപ്രകാരമാണു ഇസ്‌ലാം മതം സ്വീകരിച്ചതും ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു.

വീട്ടു തടങ്കലിലായിരുന്ന സമയത്ത് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തനിക്ക് തന്നിരുന്നെന്നും അത് മനസിലായതോടെ സ്വയം പാചകം ചെയ്ത് കഴിക്കുകയായിരുന്നു താനെന്നും ഹാദിയ ബോധിപ്പിച്ചിരുന്നു. ആറുമാസത്തെ വീട്ടുതടങ്കലില്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചു. മാനസാന്തരമുണ്ടാക്കാന്‍ ബാഹ്യശക്തികളുടെ നിരന്തര പ്രേരണയുണ്ടായി. സുരക്ഷാചുമതലയുണ്ടായിരുന്ന വൈക്കം ഡിവൈഎസ്പി കൈചൂണ്ടി ഭീഷണിപ്പെടുത്തി. എന്‍ഐഐ ഉദ്യോഗസ്ഥര്‍ ഭീകരബന്ധമുളളയാളെന്ന മട്ടില്‍ പെരുമാറിയെന്നും ഹാദിയ ആരോപിച്ചിട്ടുണ്ട്.

 

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ വീണ്ടും ഭിന്നത. ഒരു ഭൂമി ഏറ്റെടുക്കല്‍ കേസുമായി ബന്ധപ്പെട്ട് മൂന്നംഗ ബെഞ്ചിന്റെ വിധി മറ്റൊരു മൂന്നംഗ ബെഞ്ച് റദ്ദാക്കിയതിനെ ചൊല്ലിയാണ് പുതിയ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്. വിവാദത്തേതുടര്‍ന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചും ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചും തമ്മിലാണ് ഭിന്നതയുണ്ടായിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ കേസുകള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നതകള്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഉണ്ടായ നാടകീയ സംഭവങ്ങള്‍ നേരത്തേ വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

ചരിത്രത്തിലാദ്യമായി കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് നാല് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.

ചരട് ജപിച്ച് നല്‍കിയതിന് 20 രൂപ ദക്ഷിണ വാങ്ങിച്ച ശാന്തിക്കാരനെ സസ്‌പെന്റ് ചെയ്ത നടപടിയെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഇത്തരം വിജിലന്‍സ് ഉദ്യോഗസ്ഥരെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കുകയാണ് വേണ്ടതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. കള്ളന് കഞ്ഞിവെക്കുന്ന വിജിലന്‍സാണ് കേരളത്തിലുള്ളത്. ബാര്‍ കോഴയും മലബാര്‍ സിമന്റ്‌സ് കേസും പാറ്റൂര്‍ ഭൂമിക്കേസും ഇ. പി. ജയരാജന്‍ കേസും കെ. ബാബുവിന്റെ കേസും എഴുതിത്തള്ളുന്ന നാണം കെട്ട വിജിലന്‍സ് ഇരുപതു ഉറുപ്പിക ദക്ഷിണ വാങ്ങിയ പാവം നമ്പൂതിരിയുടെ ജീവിതം വഴിയാധാരമാക്കിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശബരിമലയിലെ കൊള്ളയ്ക്ക് വിജിലന്‍സുകാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. വലിയ വലിയ ക്ഷേത്രങ്ങളില്‍ എന്തെല്ലാം വെട്ടിപ്പാണ് ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്നത്. അതൊന്നും കണ്ടുപിടിക്കാന്‍ ഒരു വിജിലന്‍സുമില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചരട് ജപിച്ചുനല്‍കിയതിന് 20 രൂപ ദക്ഷിണവാങ്ങിയ ശാന്തിക്കാരനെ വിജിലന്‍സ് പിടികൂടി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സാണ് ഈ ധീരകൃത്യം നടത്തിയിരിക്കുന്നത്. ഭയങ്കര അഴിമതിയാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ഏററവും വലിയ അഴിമതിക്കാണ് പിണറായി സര്‍ക്കാര്‍ അന്ത്യം കുറിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. നാണമുണ്ടോ വിജിലന്‍സുകാരെ നിങ്ങള്‍ക്ക്.

ദര്‍ശനത്തിനുപോകുന്ന ഏതു ഭക്തനും പത്തോ ഇരുപതോ രൂപ ദക്ഷിണ കൊടുക്കും. ഇതാണോ ഇത്രവലിയ അഴിമതി? വലിയ വലിയ ക്ഷേത്രങ്ങളില്‍ എന്തെല്ലാം വെട്ടിപ്പാണ് ദേവസ്വം ബോര്‍ഡുകള്‍ നടത്തുന്നത്. അതൊന്നും കണ്ടുപിടിക്കാന്‍ ഒരു വിജിലന്‍സുമില്ല. ശബരിമലയിലെ കൊള്ളക്ക് വിജിലന്‍സുകാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. ബാര്‍ കോഴയും മലബാര്‍ സിമന്റ്‌സ് കേസ്സും പാററൂര്‍ ഭൂമിക്കേസ്സും ഇ. പി. ജയരാജന്‍ കേസ്സും കെ. ബാബുവിന്റെ കേസ്സും എഴുതിത്തള്ളുന്ന നാണം കെട്ട വിജിലന്‍സാണ് ഇരുപതു ഉറുപ്പിക ദക്ഷിണ വാങ്ങിയ പാവം നമ്പൂതിരിയുടെ ജീവിതം വഴിയാധാരമാക്കിയിരിക്കുന്നത്. ഈ വിജിലന്‍സ് ഉദ്യോഗസ്ഥരയൊക്കെ ചൂലു മൂത്രത്തില്‍ മുക്കി അടിക്കുകയാണ് വേണ്ടത്. കള്ളനു കഞ്ഞിവെക്കുന്ന വൃത്തികെട്ട വിജിലന്‍സാണ് കേരളത്തിലുള്ളത്

കേരള പൊലീസ് സേനയില്‍ ഒരു ഡിവൈ.എസ്.പിക്ക് അഞ്ച് ഭാര്യമാര്‍! തെക്കന്‍ കേരളത്തിലെ ഒരു മലയോര ജില്ലയില്‍ ക്രമസമാധാന ചുമതലയിലല്ലാതെ സ്പെഷ്യല്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന ഡിവൈ.എസ്.പിയാണ് ഈ കല്യാണ രാമൻ. ഈ സംഭവം വെളിയിൽ വന്നത് ഭാര്യമാരിൽ ഒരാൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ്‌. ആദ്യം വിവാഹം ചെയ്ത ഭാര്യ ഔദ്യോഗികമായി ഒപ്പമുള്ളപ്പോള്‍തന്നെയാണ് മറ്റ് നാലുപേരെയും ഇയാള്‍ വിവാഹം കഴിച്ചത്.

പക്ഷേ, ഇവരെല്ലാം വിവിധ സ്ഥലങ്ങളിലാണ് താമസം. മലയോര ജില്ലയ്ക്കടുത്തുള്ള രണ്ട് ജില്ലകളിലാണ് ഭാര്യമാരുടെ സ്വദേശം. നേരത്തെ അര ഡസന്‍ ഭാര്യമാര്‍ ഇയാള്‍ക്കുണ്ടായിരുന്നുവേണും റിപ്പോർട്ട് ഉണ്ട്. ഡിവൈ.എസ്.പിയുടെ തട്ടിപ്പിനിരയായി ഏതാനും വര്‍ഷം മുൻപ് ഒരാള്‍ ജീവനൊടുക്കിയിരുന്നു.ഔദ്യോഗിക ജീവിതത്തിനിടെ പരിചയപ്പെട്ട് കൂടെ കൂട്ടിയവരാണ് ഇപ്പോഴുള്ള ഭാര്യമാരില്‍ പലരും.

ഇയാളുടെ ക്രൂരതയില്‍ ചില ഭാര്യമാര്‍ക്ക് പരാതിയുണ്ട്.സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം, അതിക്രമിച്ച്‌ കടക്കല്‍, അക്രമം, കൊലപാതക ശ്രമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം ഒരു ഭാര്യ മുൻപ് പരാതി നൽകിയിരുന്നു.എന്നാല്‍, ഡിവൈ.എസ്.പിയുടെ സ്വാധീനം കാരണം പരാതിയിലൊന്നും നടപടിയുണ്ടായില്ല. പൊലീസ് ആസ്ഥാനത്ത് നല്‍കിയ പരാതിയും മുങ്ങിയതോടെ ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരിക്കുകയാണ്.

ഭാര്യമാരായി കൂടെ കഴിയാന്‍ തയ്യാറാകുന്നവര്‍ക്കെല്ലാം വസ്തുവകകളും ആഡംബരവാഹനവും സമ്മാനിക്കുന്ന ഇയാള്‍ തന്റെ വ്യക്തിഗത നേട്ടങ്ങള്‍ക്കും ഔദ്യോഗിക കാര്യസാദ്ധ്യത്തിനും ഉപയോഗിക്കുന്നതായും വീട്ടമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍പകര്‍ത്തി സൂക്ഷിക്കുന്നതടക്കമുള്ള ഭീഷണി കാരണമാണ് സ്ത്രീകളില്‍ പലരും പരാതി നല്‍കാന്‍ കൂട്ടാക്കാത്തതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

പാഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോഡിയുടെ ഗ്യാരേജില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഢംബര വാഹനങ്ങള്‍ കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ നടത്തിയ റെയിഡിലാണ് കോടികള്‍ വിലമതിക്കുന്ന കാറുകള്‍ പിടിച്ചെടുത്തത്.

അഞ്ചര കോടി രൂപ വില വരുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ്, ഒന്നര കോടി വിലയുള്ള രണ്ട് ബെന്‍സ് ജിഎല്‍ ക്ലാസ് കാറുകള്‍, രണ്ടു കോടി രൂപ വിലയുള്ള പോര്‍ഷെ പനമെര, ഹോണ്ടയുടെ മൂന്ന് കാറുകള്‍, ടൊയോട്ടയുടെ ഫോര്‍ച്ച്യൂണര്‍, ഇന്നോവ എന്നീ വാഹനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് നേടിയ പണം തിരിച്ചു പിടിക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് മോഡിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്.

എന്നാല്‍ താന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ചിട്ടില്ലെന്നും ബാങ്ക് നടത്തുന്ന കുപ്രചരണങ്ങള്‍ തന്റെ ബ്രാന്റിനെ പ്രതികൂലമായി ബാധിച്ചുവെന്നും ആരോപിച്ച് നീരവ് മോഡി രംഗത്തു വന്നിരുന്നു. അതേസമയം നീരവ് മോഡിയെ ഇന്ത്യയിലെത്തിച്ച് തട്ടിപ്പ് വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സ്വത്ത് സ്വകാര്യ സ്വത്താണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അതിരൂപത ട്രസ്റ്റ് രജിസ്‌ട്രേഷന്‍ ആണ് നടത്തിയിരിക്കുന്നതെന്ന് തെളിയിക്കുന്ന ആദായ നികുതി വകുപ്പിന്റെ കത്ത് പുറത്തായി. അതിരൂപതയ്ക്ക് ട്രസ്റ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയിരികുന്ന 12എ രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു.

അതിരൂപതയുടെ പാന്‍കാര്‍ഡ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രസ്റ്റുകള്‍ക്ക് അനുവദിക്കുന്ന പാന്‍കാര്‍ഡ് ആണ് അതിരൂപതയ്ക്കുള്ളതെന്നും ഒരു വാര്‍ത്താ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട കേസിലാണ് സ്വകാര്യ സ്വത്താണെന്ന നിലപാട് കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ എടുത്തത്. സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും പണം വന്നോ ഇല്ലയോ എന്ന് മൂന്നാം കക്ഷി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കര്‍ദ്ദിനാളിന്റെ വിശദീകരണത്തിന്റെ ചുരുക്കം. ഇതിനെതിരെ വിശ്വാസികള്‍ ഇന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്ത് വായ്മൂടിക്കെട്ടി പ്ലാക്കാര്‍ഡുകളുമായി ഇരുന്ന് പ്രതിഷേധിക്കുകയാണ്.

 

അര്‍ത്തുങ്കല്‍ പള്ളി ഹൈന്ദവ ക്ഷേത്രമായിരുന്നുവെന്ന പരാമര്‍ശത്തിന്മേലുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരാകരിച്ചു. ബിജെപി സൈദ്ധാന്തികനും ജനംടിവിയിലെ അവതാരകനുമായ ടി.ജി. മോഹന്‍ദാസാണ് അര്‍ത്തുങ്കല്‍ പള്ളി ക്ഷേത്രമായിരുന്നുവെന്നും ക്രിസ്ത്യാനികള്‍ അത് പള്ളിയാക്കി മാറ്റിയതാണെന്നുമുള്ള പ്രസ്താവന ട്വിറ്ററിലൂടെ നടത്തിയത്.

ഈ പ്രസ്താവന വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് നേതാവ് ജിസ്‌മോനാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്നാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ നിരീക്ഷണം. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണം തുടരാമെന്നും എന്നാല്‍ മോഹന്‍ദാസിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതെന്നും കമാല്‍ പാഷ പറഞ്ഞു.

പള്ളിയുടെ അള്‍ത്താര, പണിക്കിടയില്‍ പൊളിഞ്ഞുവീണുകൊണ്ടേയിരുന്നുവെന്നും പാതിരിമാര്‍ ജ്യോത്സ്യനെക്കണ്ട് അവിടെ നിന്നുള്ള ഉപദേശപ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റിയെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞിരുന്നു. സി.ആര്‍.പി.സി. 153(എ) വകുപ്പ് പ്രകാരമാണ് ടി.ജി മോഹന്‍ ദാസിനെതിരെ കേസെടുത്തത്.

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ഒരു സംഘം വിശ്വാസികള്‍ വിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

ഹൈക്കോടതിയില്‍ നിലവിലുള്ള ഹര്‍ജികളില്‍ കര്‍ദിനാള്‍ നല്‍കിയ വിശദീകരണം തൃപ്തമല്ലെന്ന് പ്രതിഷേധം നടത്തിയവര്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി വായമൂടിക്കെട്ടിയാണ് ഇവര്‍ പ്രതിഷേധിച്ചത്. സഭയുടേത് പൊതുസ്വത്തല്ലെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് അധികാരമുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം മാര്‍ ആലഞ്ചേരി നല്‍കിയ വിശദീകരണം.

കൈമാറ്റത്തില്‍ പണം ലഭിച്ചോ ഇല്ലയോ എന്ന കാര്യം മൂന്നാം കക്ഷി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ ആലഞ്ചേരി പറഞ്ഞിരുന്നു. എന്നാല്‍ സഭയുടെ സ്വത്ത് ട്രസ്റ്റിന്റേതാണെന്നും അത് സ്വകാര്യ സ്വത്തല്ലെന്നുമാണ് പരാതിക്കാര്‍ പറയുന്നത്.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാടുകളെ നിരാകരിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം. വിഷയത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളെ പുറത്താക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുഹൈബ് വധക്കേസ് പാര്‍ട്ടിയുടേതായ രീതിയില്‍ അന്വേഷിക്കുമെന്നും അതിനു ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു പി ജയരാജന്റെ നിലപാട്.

സംസ്ഥാന സമ്മേളനത്തിനു ശേഷം ശുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേ സമയം ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചതായി സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ കൊലപാതകം പാര്‍ട്ടിക്ക് ക്ഷീണം സൃഷ്ടിച്ചതായി ജില്ലാ പ്രതിനിധികള്‍ വിമര്‍ശിച്ചു.

സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരിയുടെ മൊഴി പുറത്തു വന്നിരുന്നു. ശുഹൈബിനെ കൊല്ലാന്‍ ഡിവൈഎഫ്‌ഐയുടെ ക്വട്ടേഷനുണ്ടായിരുന്നെന്നും ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി വാക്കു പറഞ്ഞിരുന്നതായും ആകാശ് തില്ലങ്കേരി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളന നഗറില്‍ ഏറ്റവും മുതിര്‍ന്ന സമ്മേളനപ്രതിനിധിയായ വിഎസ് അച്ച്യുതാനന്ദന്‍ പതാക ഉയ‍ര്‍ത്തി. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെചൂരി ഉദ്ഘാടനം ചെയ്യും. കൊടി ഉയർന്നതിനു പിന്നാലെ മാണി വിഷയത്തിൽ കലാപക്കൊടി ഉയർത്തി മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ. കേരള കോൺഗ്രസ്-എം നേതാവ് കെ.എം മാണിയെ മുന്നണിയിലെടുക്കുന്നകാര്യം സമ്മേളനത്തിൽ ചർച്ച ചെയ്യരുതെന്ന് വി.എസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സീതാറാം യച്ചൂരിക്ക് കത്ത് നൽകി. അഴിമതിക്കാരെ ഉൾപ്പെടുത്താനുള്ള നീക്കം ഇടതുനയത്തിനു വിരുദ്ധമാണ്. മാണിയുമായുള്ള ബന്ധം ദേശീയ തലത്തിലുള്ള ഇടത് ഐക്യത്തെ ദുർബലപ്പെടുത്തുമെന്നും വി.എസ് കത്തിൽ പറയുന്നു.

ഇതിനിടെ മാണിക്കെതിരായ വി.എസിന്‍റെ കത്ത് ലഭിച്ചെന്ന് സിപിഎം കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചു. കത്ത് ലഭിച്ചെന്നും വിഷയം ചർച്ച ചെയ്യും. മുതിർന്ന നേതാവ് എന്ന നിലയിൽ വി.എസിന്‍റെ നിലപാടിന് പ്രസക്തിയുണ്ടെന്നും കേന്ദ്രനേതൃത്വം പ്രതികരിച്ചു.

ഷുഹൈബ് വധത്തെച്ചൊല്ലി സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചേരിതിരിവ്. കൊലപാതകം സ്വാഭാവിക പ്രതികരണമാണെന്ന് ജില്ലാനേതൃത്വത്തിന്റെ നിലപാടിനെ ശക്തമായി എതിര്‍ത്ത് പിണറായി വിജയനും സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലയുറപ്പിച്ചു. പാര്‍ട്ടിക്കെതിരെ ബിജെപി നടത്തുന്ന പ്രചാരണത്തിന് ബലം പകരുന്നതാണ് കൊലപാതകമെന്ന് സംസ്ഥാനനേതൃത്വം വിമര്‍ശിക്കുന്നു. എന്നാല്‍ പൊലീസ് ഏകപക്ഷീയമായാണ് നടപടി സ്വീകരിക്കുന്നതെന്നാണ് ജില്ലാനേതൃത്വത്തിന്റെ വാദം. ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുണ്ടെന്ന ജില്ലാസെക്രട്ടറി പി.ജയരാജന്റെ നിലപാട് തള്ളി കോടിയേരി രംഗത്തെത്തിയിരുന്നു. പ്രതികളെ കണ്ടെത്തേണ്ട പണി പാര്‍ട്ടി ചെയ്യേണ്ട എന്നായിരുന്നു സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം.

RECENT POSTS
Copyright © . All rights reserved