എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ (Sajeevan) ഒന്നരവർഷങ്ങൾക്കു ശേഷമാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകം തൻ്റെ മക്കളിൽ നിന്നുപോലും ഒളിച്ചുവയ്ക്കാൻ അസാമാന്യ മാനസിക നിലയോടെയാണ് സജീവൻ പ്രവർത്തിച്ചത്. ചോദ്യം ചെയ്യലിൻ്റെ ഒരു സമയത്തു പോലും യാതൊരുവിധ സൂചനകളും ഇതു സംബന്ധിച്ച് സജീവൻ പൊലീസിന് (Kerala Police) നൽകിയിരുന്നില്ല. മാസങ്ങളോളം സത്യം ചികഞ്ഞെടുക്കാൻ പൊലീസ് പടിച്ചപണി പതിനെട്ടും നോക്കിയിട്ടും പിടികൊടുക്കാതെ സജീവൻ പിടിച്ചു നിൽക്കുകയായിരുന്നു. പൊലീസിൻ്റെ ചോദ്യം ചെയ്യലിനെ നേരിടാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ സജീവൻ നടത്തിയിരുന്നു എന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നതും.
ചോദ്യം ചെയ്യലിനിടയിൽ പൾസും ഹൃദയമിടിപ്പും പരിശോധിക്കുന്ന രീതിയേയും സജീവൻ തോൽപ്പിച്ചിരുന്നു. പൊലീസിൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ സജീവൻ്റെ ഹൃദയമിടിപ്പിൽ യാതൊരു മാറ്റവും അനുഭവപ്പെട്ടിരുന്നില്ല. മാനസികപരമായ നീക്കങ്ങളിലൂടെ സജീവനിൽ നിന്ന് സത്യമറിയാനുള്ള പല നീക്കങ്ങളും പൊലീസിന് പാളിയിരുന്നു. ചോദിക്കുന്ന ചോദ്യങ്ങളോടും പറയുന്ന ഉത്തരങ്ങളോടും വലിയ ശ്രദ്ധപുലർത്തിക്കൊണ്ടായിരുന്നു സജീവൻ പൊലീസിനോട് സഹകരിച്ചത്. അതുകൊണ്ടു കൂടിയാണ് സജീവനിൽ നിന്നും സത്യമറിയാൻ ഇത്രയും കാലം പൊലീസിന് കാത്തിരിക്കേണ്ടി വന്നതും.
ചെയ്യുന്ന എന്തുകാര്യങ്ങൾക്കും ആവശ്യത്തിലധികം ശ്രദ്ധകൊടുക്കുന്ന വ്യക്തിയാണ് സജീവനെന്നാണ് റിപ്പോർട്ടുകൾ. മികച്ച ക്രിക്കറ്റ് താരം കൂടിയാണ് സജീവൻ. വെറ്ററൻ ക്രിക്കറ്റ് ലീഗിൽ ഒരോവറിൽ ആറ് സിക്സുകൾ അടിച്ച റിക്കോർഡും സജീവൻ്റെ പേരിലുണ്ട്. അത്രത്തോളം കളിക്കളത്തിൽ ശ്രദ്ധകൊടുക്കുന്ന വ്യക്തി കൂടിയായ പ്രതിയിൽ നിന്നും വിവരങ്ങളറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ നന്നായി ബുദ്ധിമുട്ടിയിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. രമ്യയെ സജീവൻ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയം പൊലീസിനുണ്ടായിരുന്നു. അതിൻ്റെ ഭാഗമായി പ്രതി പേടിക്കുമോ എന്നറിയാനുള്ള ശ്രമങ്ങളും പൊലീസ് നടത്തിയിരുന്നു. രാത്രിയിൽ സജീവനെ ഉറക്കത്തിൽ നിന്ന് ഫോണിലൂടെ വിളിച്ചുണർത്തി ചിലങ്കയുടെ ശബ്ദം കേൾപ്പിച്ചിരുന്നു. പ്രതി പേടിക്കുമോ എന്നറിയാനായിരുന്നു ഈ ശ്രമം. രമ്യയെ കൊലപ്പെടുത്തിയവതാണെങ്കിൽ സജീവൻ പേടിക്കുമെന്ന പ്രതീക്ഷ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു. എന്നാൽ പേടിയുടെ യാതൊരു ലാഞ്ചനയും സജീവൻ എപ്രകടിപ്പിച്ചിരുന്നില്ലെന്നുള്ളതും അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയിരുന്നു.
രമ്യയെ കൊലപ്പെടുത്തിയതിൻ്റെ പിറ്റേദിവസം സജീവൻ അടുത്തുള്ള കടയിലെത്തി ചെറിയ സോപ്പ്, പൗഡർ, പേസ്റ്റ്, ടൂത്ത് ബ്രഷ്, ചെറിയൊരു കണ്ണാടി എന്നിവ വാങ്ങിയിരുന്നു. ഭാര്യ സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയാണെന്ന് അറിയിക്കാനായിരുന്നു ഈ നീക്കം. രമ്യയുമായി മക്കൾക്ക് വളരെയേറെ മാനസിക അടുപ്പമുണ്ടായിരുന്നു. അത്തരത്തിൽ അടുപ്പമുണ്ടായിരുന്ന കുട്ടികളെ രമ്യയെ വെറുക്കുന്ന സാഹചര്യത്തിൽ കൊണ്ടെത്തിക്കുവാനും സജീവന് കഴിഞ്ഞു. അമ്മ മോശപ്പെട്ട ഒരു സ്ത്രീയായിരുന്നു എന്ന് മക്കളെ വിശ്വസിപ്പിക്കാൻ പല പദ്ധതികളും സജീവൻ പയറ്റിയിരുന്നു. ചെരിപ്പുകൾ വീടിനു മുന്നിൽ കൊണ്ടിട്ടും രാത്രിയിൽ ആരോ ഇറങ്ങിയോടിയെന്ന് ബഹളം വക്കുകയും സജീവൻ ചെയ്തിരുന്നു. അതിനുശേഷം രാത്രിയിൽ വീട്ടിലെത്തിയ ആൾ അമ്മയെ കാണാൻ വന്നതായിരിക്കുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ കൊലപാതകത്തിനു ശേഷം കുറ്റം മറയ്ക്കുവാൻ നിരവധി നീക്കങ്ങൾ സജീവൻ നടത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം രമ്യ കൊലക്കേസിൽ സജീവനുമായി പൊലീസ് വീട്ടിലെത്തി തെളിവെടുത്തു. കുടുംബ വഴക്കിനിടെയാണ് ഭാര്യ രമ്യയെ കൊലപ്പെടുത്തിയതെന്ന് സജീവൻ പൊലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും സജീവൻ വെളിപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സജീവനുമായി പൊലീസ് തെളിവെടുപ്പിന് വീട്ടിലെത്തിയത്. വീടിന്റെ ടെറസിൽ വച്ച് രമ്യയെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെങ്ങനെയെന്ന് സജീവൻ പൊലീസിന് കാണിച്ചുകൊടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി, കൊലപാതകത്തിന് ഉപയോഗിച്ച കയർ കത്തിച്ചു കളഞ്ഞു. രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടുവെന്നും സജീവൻ വ്യക്തമാക്കി.
2021 ആഗസ്റ്റ് 16ന് രമ്യയുമായി വഴക്കുണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം. രമ്യയെ കാണാതായ പരാതിയിൽ സജീവനെ സംശയിക്കാൻ ആദ്യം കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. രമ്യ കാമുകൻ്റെ കൂടെ പോയി എന്ന കഥ മെനഞ്ഞ് മക്കളെയടക്കം വിശ്വസിപ്പിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് സജീവൻ കുറ്റം സമ്മതിച്ചത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സജീവൻ പറഞ്ഞു. ഇലന്തൂർ നരബലി കേസിന് ശേഷം സ്ത്രീകളെ കാണാതായ കേസുകളിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചതെന്നുള്ളതാണ് മറ്റൊരു കൗതുകം.
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാളികപ്പുറം’ തീയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. എന്നാല്‍, ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ സംഘപരിവാര്‍ രാഷ്ട്രീയം പറയുന്നുവെന്ന ആരോപണവും ശക്തമാണ്. ‘മാളികപ്പുറം’ എന്ന ചിത്രത്തില്‍ എവിടെയാണ് സംഘപരിവാര്‍ അജണ്ടകളുടെ ഒളിച്ചുകടത്തല്‍ ഉള്ളതെന്നാണ് സംവിധായകന്‍ അനൂപ് എസ് പണിക്കര്‍ ചോദിക്കുന്നത്.
മലപ്പുറത്തു ചെയ്യുന്ന സിനിമകള്‍ക്ക് എന്തേലും പ്രത്യേക താല്പര്യങ്ങളുണ്ടെന്ന് ആരും ഇതുവരെ പറഞ്ഞിട്ടുള്ളതായി തന്റെ അറിവില്‍ ഇല്ലെന്നും പിന്നെ, ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍ എന്താണ് പ്രശനമെന്നും അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ഹായ് ഞാന്‍ *CADAVER * മൂവി ഡയറക്ടര്‍,
എന്റെ രാഷ്ട്രീയം:RSS
മാളികപ്പുറം എനിക്ക് പ്രിയപ്പെട്ടതാകന്‍ കാരണങ്ങള്‍ അനവധിയാണ്, എന്റെ Cadaver സിനിമയുടെ എഴുത്തുകാരന്‍ Abhilash Pillai i,എന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു Vishnu Sasi Shankar ,എല്ലാത്തിലും ഉപരി സ്വാമി അയ്യപ്പനോടുള്ള ഭക്തി..,എന്റെ ഭക്തിക്കു സംതൃപ്തി നല്‍കിയ സിനിമ ആയിരുന്നു മാളികപ്പുറം,അതുപോലെ അയ്യപ്പനെ ആരാധിക്കുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ ഉള്ള ചേരുവകള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു,അതുകൊണ്ട് ആ സിനിമ ഇന്ന് വലിയ വിജയമാണ്,
ഒരു ചില ആളുകള്‍ ഈ സിനിമയില്‍ ഹിന്ദുയിസം,RSS അജണ്ടകള്‍ ഒളിച്ചു കടത്തുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കാണുന്നു,മനസിലാകാത്തത് ഇതാണ് ഒരു കുഞ്ഞു പെണ്‍കുട്ടിക്ക് അയ്യപ്പനെ കാണാന്‍ ഉള്ള ഇഷ്ടം,തനിയെ പോകുന്ന കുട്ടിയെ അവളുടെ ഇഷ്ടം നടത്തി കൊടുക്കാന്‍ കൂടെ നില്‍ക്കുന്ന ഉണ്ണി ,ആ കുട്ടിയുടെ മനസിലെ അയ്യപ്പനെ ആ കുട്ടി പലപ്പോഴായി ഫീല്‍ ചെയ്യുന്നു,ക്ലൈമാക്‌സ് പറയുന്നില്ല, കാണാത്തവര്‍ കണ്ടു മനസിലാക്കു. ഇതില്‍ എവിടെ ആണ് ഒളിച്ചുകടത്തല്‍..,
മലപ്പുറത്തു ചെയ്യുന്ന സിനിമകള്‍ എന്തേലും പ്രത്യേക താല്പര്യങ്ങള്‍ ഉണ്ട് എന്ന് ആരും ഇതുവരെ പറഞ്ഞു എവിടെയും കണ്ടതായി എന്റെ അറിവില്‍ ഇല്ല,കോട്ടയത്ത് വെച്ചു എടുത്ത സിനിമകള്‍ക്കും ഇങ്ങനെ ആരും പറഞ്ഞു കേട്ടിട്ടില്ല,അപ്പോ എന്താണ് ശബരിമല പരിസരങ്ങളില്‍ പടം ഷൂട്ട് ചെയ്താല്‍…ഈ ചിന്താഗതി ഉള്ള ആള്‍ ഉത്തരം നല്‍കിയാല്‍ നന്നായിരിക്കും..
”ഞാന്‍ ഒരു RSS ആണ് ‘
എല്ലാമതത്തിലുള്ള സഹോദരങ്ങളെ കൂടെ സ്‌നേഹിച്ചു ബഹുമാനിച്ചും ജീവിക്കുന്ന ഒരു വ്യക്തിയും ആണ്, രാഷ്ട്രീയം എല്ലാ വ്യക്തികളുടെയും വ്യക്തിപരമായ ഒരു സ്വാതന്ത്ര്യം
നമ്മുടെ എല്ലാം കുടുംബത്തില്‍ അമ്മയ്ക്കും അച്ഛനും,അനിയത്തിക്ക്,ചേട്ടന് വ്യത്യസ്തമായ രാഷ്ട്രീയമായിരിക്കും,ആ കുടുംബങ്ങളില്‍ എല്ലാം ചര്‍ച്ചകള്‍ നടക്കാറുണ്ട്,സ്‌നേഹപൂര്‍ണമായ വഴക്കുകളുണ്ട്,എന്ത് കൊണ്ട് ആരും സ്വന്തം കുടുംബങ്ങള്‍ എന്റെ രാഷ്ട്രീയചിന്താഗതിക്കു വിപരീതമാണ് എന്ന് പറഞ്ഞു,പൊതു സമൂഹത്തില്‍ വ്യക്തിഹത്യ നടത്തുന്നില്ല? അറിയാം അത് എന്റെ കുടുംബം ആണെന്ന്,എന്തുകൊണ്ട് ഈ ബോധം നമുക്ക് സമൂഹത്തില്‍ അപ്ലൈ ചെയ്തുകൂടാ?
കോവിഡ് ഭീതി വീണ്ടും രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. സംസ്ഥാന ആരോഗ്യ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഉത്തരവിറക്കിയത്.
പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പൊതു സ്ഥലങ്ങളിലും, ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കണം.
കടകള്‍, തിയേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസര്‍, സോപ്പ്, വെള്ളം സൗകര്യങ്ങള്‍ ഒരുക്കണം. കേരള സാംക്രമിക രോഗങ്ങള്‍ ആക്ട് പ്രകാരമാണ് ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
നടിയെ ആക്രമിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപിനെ പിന്തുണച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഒരു തെളിവുമില്ലാതെ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതിന് എതിരാണ് താനെന്നാണ് അടൂർ ഗോപാലകൃഷ്ണന്റെ പക്ഷം. ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പക’ എന്ന ചിത്രം തനിക്ക് ഇഷ്ടമായെന്ന് പറഞ്ഞ അടൂർ ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന ചിത്രത്തേയും പ്രശംസിച്ചു.
മോഹൻലാലിന്റെ ‘നല്ല റൗഡി’ പ്രതിച്ഛായ തനിക്ക് പ്രശ്നമായിരുന്നുവെന്ന് താരത്തെ എന്തുകൊണ്ട് ഇതുവരെ സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്തില്ലെന്ന ചോദ്യത്തിന് മറുപടിയായി അടൂർ പറഞ്ഞു. തന്റെ ഇഷ്ട നടൻ പി.കെ നായരും നടി കാവ്യാ മാധവനാണെന്നും അടൂർ പറഞ്ഞു. ‘പിന്നെയും’ എന്ന ചിത്രത്തിലെ കാവ്യയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടൂർ ഗോപാലകൃഷ്ണൻ പറയുന്നത്;
ഒരു തെളിവുമില്ലാതെ മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതിന് ഞാൻ എതിരാണ്. ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം. ഒരു തെളിവും ഇല്ലാതെ ഒരാളെ മുദ്രകുത്തുന്നതിനോട് ഞാൻ എതിരാണ്. ഒരു ഉദാഹരണം ഞാൻ നൽകാം.
ഐ.എസ്.ആർ.ഒ ചാരക്കേസിനിടെ കെ. കരുണാകരൻ അപമാനിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. ഇതുപോലെയാണ് കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹന്റെ ഭാര്യയ്ക്ക് എതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ കഥകൾ. ഞാൻ എപ്പോഴും കഴിവുള്ളവരെ അംഗീകരിക്കും.
പിന്നാലെ ഓടിയ വളർത്തുനായയിൽ നിന്ന് രക്ഷപ്പെടാനായി മൂന്നാം നിലയിൽ നിന്ന് ചാടിയ സ്വിഗ്ഗി ഏജന്റിന് ദാരുണാന്ത്യം. ഹൈദരാബാദ് യൂസുഫ്ഗുഡ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. 23കാരനായ റിസ്വാൻ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈദരാബാദ് ബഞ്ചറാഹിൽസിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് റിസ്വാൻ ചാടിയത്.
അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ ഭക്ഷണം വിതരണം ചെയ്യാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ ഫ്ളാറ്റിന്റെ വാതിൽ മുട്ടിയതിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന വളർത്തുനായ യുവാവിനെ ആക്രമിക്കാൻ ശ്രമിക്കാൻ ചാടുകയായിരുന്നു. ഭയന്ന് വിറച്ച യുവാവ് ഓടി. പിന്നാലെ നായയും കുതിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്നും യുവാവ് എടുത്ത് ചാടുകയായിരുന്നു.
വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ നായയുടെ ഉടമയ്ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. ബഞ്ചറാഹിൽസിലെ ‘ലുംബിനി റോക്ക് കാസിൽ’ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ശോഭനയ്ക്കെതിരേയാണ് വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്. ഇവർക്കെതിരേ റിസ്വാന്റെ കുടുംബം പരാതിയും നൽകി. ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയാണ് യുവാവിനെ ആക്രമിച്ചത്. മരിച്ച റിസ്വാൻ മൂന്നുവർഷമായി ‘സ്വിഗ്ഗി’യിൽ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയായിരുന്നു.
വീടിന് സമീപം തെരുവുനായയ്ക്ക് ഭക്ഷണം നൽകുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ 25കാരിയെ ഇടിച്ചു തെറിപ്പിച്ചു. ചണ്ഡീഗഢിൽ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. കാറിടിച്ച് തലയ്ക്ക് ഗുരുതരപരിക്കേറ്റ തേജശ്വിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അതേസമയം, ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
അപകടസമയത്ത് അമ്മ മഞ്ജീന്ദർ കൗറും തേജശ്വിതയ്ക്ക് ഒപ്പമുണ്ടായിരുന്നു. നായകൾക്ക് ഇവർ ഭക്ഷണം നൽകുന്നത് പതിവായിരുന്നു. ശനിയാഴ്ച വീടിനടുത്തുള്ള ഫുട്പാത്തിന് സമീപത്താണ് ഇവർ നായകൾക്ക് ഭക്ഷണം നൽകിയത്. ഇതിനിടെയായിരുന്നു കാർ പാഞ്ഞെത്തിയത്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിൽ തേജശ്വിത നായയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കാണാം. അതേസമയത്ത് സമാന്തരമായ റോഡിലൂടെ ഒരു എസ് യു വി വേഗത്തിൽ വരുന്നതും കാണാം.
വളവ് കഴിഞ്ഞ് തേജശ്വിത നിൽക്കുന്ന റോഡിലേക്ക് തിരിഞ്ഞ വാഹനം തേജശ്വിതയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ സഹായത്തിനായി പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ഒന്നും നിർത്തിയില്ല.
ഒടുവിൽ പോലീസിന്റെ സഹായം തേടിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ആർക്കിടെക്ചറിൽ ബിരുദപഠനം പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു തേജശ്വിത. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്.
#CCTV: Woman hit by #car while feeding stray #dogs in #Chandigarh.#accident #Video #news #UnMuteIndia
Subscribe to our YouTube page: https://t.co/bP10gHsZuP pic.twitter.com/CbceFzzFWp
— UnMuteINDIA (@LetsUnMuteIndia) January 16, 2023
കെട്ടിടവാടക നല്‍കാന്‍ മറന്നു പോയതിനെ തുടര്‍ന്ന് വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി യുവാവിന്റെ യാത്രമുടങ്ങി, നിശ്ചയിച്ചിരുന്ന കല്ല്യാണം തീരുമാനിച്ചിരുന്ന ദിവസം നടന്നില്ല.
കോഴിക്കോട് ഫറോക്ക് സ്വദേശി അരുണ്‍കുമാറിനാണ് വാടകയുടെ പേരില്‍ സ്വന്തം വിവാഹദിവസം നാട്ടിലെത്താന്‍ കഴിയാതിരുന്നത്. നിശ്ചയിച്ച ദിവസം നാട്ടിലെത്താന്‍ കഴിയാതിരുന്നതോടെ വിവാഹ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി.
ഈ മാസം 16നാണ് അരുണ്‍കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനായി നാട്ടിലേക്ക് തിരിക്കുന്നതിന് 12ന് ടിക്കറ്റെടുത്ത് അരുണ്‍കുമാര്‍ വിമാനത്താവളത്തിലെത്തി. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ലഗേജ് വിട്ടു. എന്നാല്‍, എമിഗ്രേഷന്‍ വിഭാഗത്തിലെത്തിയതോടെയാണ് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചത്.
കൊവിഡ് സമയത്ത് എട്ടുമാസം അരുണ്‍കുമാര്‍ നാട്ടിലായിരുന്നു. ഈ സമയം കെട്ടിടവാടക നല്‍കിയിരുന്നില്ല. പ്രശ്‌നങ്ങള്‍ അവസാനിച്ച് വീണ്ടും കുവൈറ്റില്‍ എത്തിയെങ്കിലും ആരും അത് അന്വേഷിക്കുകയോ ചോദിക്കുകയോ ഉണ്ടായില്ല. ഇതോടെ അത് ഒഴിവാക്കി എന്നായിരുന്നു അരുണ്‍കുമാറിന്റെ ധാരണ.
എന്നാല്‍, വിമാനത്താവളത്തിലെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. 1031 ദീനാറാണ് വാടകയായി അടക്കാനുണ്ടായിരുന്നത്. കോടതിയില്‍ സംഖ്യ കെട്ടിവെക്കാന്‍ വിമാനത്താവളത്തില്‍ നിന്ന് അറിയിച്ചതോടെ അരുണ്‍കുമാറിന് മടങ്ങേണ്ടിവന്നു. തുടര്‍ന്ന് വിഷയത്തില്‍, ലോയര്‍ ഓഫിസില്‍ ജോലിചെയ്യുന്ന കെകെഎംഎ കേന്ദ്ര മതകാര്യവകുപ്പ് വൈസ് പ്രസിഡന്റ് അബ്ദുല്‍ കലാം മൗലവി ഇടപെടുകയായിരുന്നു.
വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായതിനാല്‍ തുക അടക്കാനായില്ല. ഞായറാഴ്ച തുക കെട്ടിവെക്കുകയും യാത്രാവിലക്ക് നീങ്ങുകയും ചെയ്തു. തിങ്കളാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അരുണ്‍കുമാര്‍ നാട്ടിലേക്ക് തിരിക്കും. തിങ്കളാഴ്ച നടക്കാതെപോയ വിവാഹം ബുധനാഴ്ച നടക്കും. വര്‍ഷങ്ങളായി കുവൈറ്റിലുള്ള അരുണ്‍കുമാര്‍ ബോട്ടികാത്ത് കമ്പനി ജീവനക്കാരനാണ്.
തെങ്ങു ചെത്താൻ കയറിയ യുവാവിനെ യന്ത്രവാൾ ഉപയോഗിച്ച് തെങ്ങിന്റെ കട മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കള്ളു ചോദിച്ചതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു പ്രതികാരം. തെങ്ങുചെത്തു തൊഴിലാളിയായ വെള്ളിക്കുളങ്ങര കൈലാൻ ജയനെയാണ് (43) വെള്ളിക്കുളങ്ങര മങ്കൊമ്പിൽ ബിസ്മ (45) അപായപ്പെടുത്താൻ ശ്രമിച്ചത്.
കള്ളു ചോദിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. വൈകിട്ട് പോത്തഞ്ചിറ എന്ന സ്ഥലത്തു ജയൻ തെങ്ങു ചെത്താൻ കയറിയപ്പോൾ ബിസ്മ യന്ത്രവാൾ ഉപയോഗിച്ച് തെങ്ങിന്റെ അടിഭാഗം മുറിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജയൻ തെങ്ങിന്റെ പകുതി വരെ ഇറങ്ങിയ ശേഷം താഴേക്കു ചാടി രക്ഷപ്പെട്ടു. അപ്പോഴേക്കും തെങ്ങു പൂർണമായും മുറിച്ചിട്ടിരുന്നു. വീഴ്ചയിൽ കാലിന്റെ എല്ലു പൊട്ടിയ ജയനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിസ്മയെ വെള്ളിക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
തോമസ് ചാക്കോ
ആലപ്പുഴ : കുട്ടനാട്ടിലെ എ സി റോഡിലെ മാമ്പുഴക്കരി എസ് എൻ ഡി പി ഹാളിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച ” കുട്ടനാടിനായി ഞാനും ” എന്ന ഏകദിന സെമിനാറിന്റെയും പരിശീലന ക്യാമ്പിന്റെയും വലിയ വിജയം കുട്ടനാട്ടിൽ ആം ആദ്മി പാർട്ടിക്ക് സ്വീകാര്യതയേറുന്നതിന് തെളിവായി മാറുന്നു. ജനപങ്കാളിത്തം കൊണ്ടും, നടത്തിപ്പിലെ വ്യത്യസ്തകൊണ്ടും കൈയ്യടി നേടിയ ഈ നേതൃത്വ പരിശീലന ക്യാമ്പിന്റെ വലിയ വിജയം ആം ആദ്മി പാർട്ടി ആലപ്പുഴ ജില്ലാ കൺവീനർ ശ്രീ. രമേശൻ പാണ്ടിശ്ശേരിയുടെ നേത്യത്വത്തിലുള്ള കമ്മിറ്റിയുടെയും , ശ്രീ സ്കറിയ മാത്യുവിന്റെ നേത്യത്വത്തിലുള്ള കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഐക്യത്തോടെയുള്ള പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണെന്ന് നിസംശയം പറയാം.
പതിവ് രാഷ്ട്രീയ കൺവെൻഷനുകളിലെ വാചക കസർത്തുകളിൽ നിന്ന് വ്യത്യസ്തമായി കുട്ടനാടൻ ജനതയുടെ ജീവിത പ്രശ്നങ്ങളെ ആഴത്തിൽ പഠിച്ചുകൊണ്ട് അവയ്ക്ക് എങ്ങനെ ശരിയായ പരിഹാരം കാണാൻ കഴിയും , അതോടൊപ്പം കുട്ടനാട്ടിലും , കേരളത്തിലും ആം ആദ്മി പാർട്ടിയുടെ വളർച്ചയെ വേഗത്തിലാക്കി എങ്ങനെ വിജയം നേടാൻ കഴിയുമെന്നതായിരുന്നു ഈ സെമിനാറിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. ആധികാരികമായ ഡേറ്റകളെ ഉപയോഗപ്പെടുത്തി രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെ 8 മണിക്കൂർ നടന്ന ഈ പരിശീലന ക്യാമ്പിൽ പങ്കെടുത്ത ജനകൂട്ടം പ്രകടിപ്പിച്ച ആത്മാർത്ഥതയും, ആവേശവും കുട്ടനാട്ടിൽ ആം ആദ്മി പാർട്ടിക്കുള്ള വലിയ സാധ്യതയെയാണ് ചൂണ്ടി കാട്ടുന്നത് . പതിവ് രാഷ്ട്രീയ കൺവെൻഷനുകളിൽ നിന്ന് വ്യത്യസ്തമായി ഇന്നിന്റെ എല്ലാ നവീന സാങ്കേതിക വിദ്യകളെയും ഉപയോഗപ്പെടുത്തി സംഘടിപ്പിക്കപ്പെട്ട ഈ പരിശീലന രീതി കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ വിജയ മോഡലാക്കി മാറ്റണമെന്ന് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.
കുട്ടനാട് മണ്ഡലം കൺവീനർ ശ്രീ. സ്‌കറിയ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീ. പദ്മനാഭൻ ഭാസ്കരൻ ക്യാമ്പിന്റെ ഉത്‌ഘാടനം നിർവ്വഹിക്കുകയും , സംസ്ഥാന അഡീഷണൽ സെക്രട്ടറി ശ്രീ എം എസ് വേണുഗോപാൽ കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പ്രോജക്റ്റ് അവതരിപ്പിക്കുകയും , സംസ്ഥാന വക്താവായ അഡ്വ വിനോദ് മാത്യു വിൽസൻ കുട്ടനാട്ടിലും കേരളത്തിലും ആം ആദ്മി പാർട്ടിക്ക് ഉള്ള സാധ്യതയെപ്പറ്റി മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. കുട്ടനാട് മണ്ഡലം സെക്രട്ടറി ശ്രീ. ആന്റണി എം വി ഉദ്ഘാടന സമ്മേളനത്തിൽ ഏവരെയും സ്വാഗതം ചെയ്യുകയും , ജില്ല സെക്രട്ടറി ശ്രീ. ഷിനു ജോർജ്ജ് സമാപന സമ്മേളനം സ്വാഗതം ചെയ്യുകയും , ജില്ല ട്രഷറർ ശ്രീ. ജോർജ്ജ് വള്ളപ്പുര കൃതജ്ഞത അറിയിക്കുകയും ചെയ്തു. സംസ്ഥാന ട്രെയിനിംഗ് ഡിവിഷൻ കൺവീനർ ജോർജ്ജ് ജോസഫ് പകലോമറ്റം , ഷൈജുമോൻ ചാക്കോയും , സജി കെ സി തുടങ്ങിയവർ സെമിനാർ അവലോകനവും നടത്തി. അപ്രതീക്ഷിതമായി ഉണ്ടായ വ്യക്തിപരമായ യാത്ര കാരണം പങ്കെടുക്കാൻ കഴിയാതെ വന്ന സംസ്ഥാന കൺവീനർ പി സി സിറിയക് അദ്ദേഹത്തിന്റെ ആശംസ ശബ്ദരേഖയായി പ്രവർത്തകർക്ക് നല്കിയിരുന്നു.
ആലപ്പുഴ ജില്ല അഡീഷണൽ കൺവീനർ ശ്രീ. നവീൻജി , സൗത്ത് സോൺ Z-PoC ശ്രീ. ജീജോ ജേക്കബ്, സംസ്ഥാന OBT അംഗം ശ്രീ. ശരൺദേവ് , സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ. ഷാജഹാൻ, സോഷ്യൽ മീഡിയ കോഡിനേറ്റർ ശ്രീ. സുജിത്ത് സുകുമാരൻ എന്നിവർ വ്യത്യസ്ത വിഷയങ്ങളെ പറ്റിയുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ആലപ്പുഴ ജില്ല ജോയിന്റ് കൺവീനർ ഡോ. സോമൻ , ജില്ല ജോയിന്റ് സെക്രട്ടറി ത്രിവിക്രമൻ പിള്ള , കിസാൻ ആം ആദ്മി കൺവീനർ ശ്രീ. മാർട്ടിൻ തോമസ് , സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ ജാക്സൺ പൊള്ളയിൽ , സംസ്ഥാന വനിതാ വിംഗ് അംഗങ്ങളായ ഡോ. സെലിൻ ഫിലിപ്പ്, ഡോ. സബിനാ എബ്രഹാം, മറ്റ് മണ്ഡലം കൺവീനർമാർ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ചു.
സംഘാടക മികവുകൊണ്ടും , പരിശീലന രീതിയിലെ വ്യത്യസ്ഥതകൊണ്ടും അംഗീകാരം നേടിയ ഈ നവീന പരിശീലന ക്യാമ്പ് ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നടത്തുവാനുള്ള ശ്രമത്തിലാണ് ജില്ലാ ആം ആദ്മി പാർട്ടി നേതൃത്യം. ഇതേ പരിശീലന മോഡൽ ക്യാമ്പ് തങ്ങളുടെ മണ്ഡലങ്ങളിലും നടത്തി തരണമെന്ന് ആവശ്യപ്പെട്ട് മറ്റ് പല ജില്ലകളിൽ നിന്നുള്ള നേതാക്കളും , സംസ്ഥാനം മുഴുവനിലും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളും ആലപ്പുഴ ജില്ലാ നേതൃത്വത്തെ ഇതിനോടകം സമീപിച്ചു കഴിഞ്ഞു.
യുവനിര നേതാക്കളായ ഷിനു ജോർജ്ജും, നവീൻ ജിയും , ആന്റണി എം വിയും , ജിജോയും , ശരൺദേവും , ഷാജഹാനും , സുജിത് സുകുമാരനും ആലപ്പുഴ ജില്ലാ കൺവീനർ ശ്രീ. രമേശൻ പാണ്ടിശ്ശേരിയുടെയും , കുട്ടനാട് മണ്ഡലം കൺവീനർ ശ്രീ. സ്‌കറിയ മാത്യുവിന്റെയും നേതൃത്വത്തിലുള്ള മുതിർന്ന നേതാക്കൾക്കൊപ്പം ഒരേ മനസ്സോടെ കൈകോർത്തപ്പോൾ മനോഹരമായ ഒരു പരിശീലന മാതൃകയയ്ക്കാണ് കുട്ടനാട്ടിലെ മാമ്പുഴക്കരിയിൽ ഇന്നലെ തിരി തെളിഞ്ഞിരിക്കുന്നത്. നേതാക്കളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം ഉണ്ടായാൽ എത്ര വലിയ പരിപാടികളും സംഘടിപ്പിക്കാൻ കഴിയുമെന്നും, അതിലൂടെ കുട്ടനാട്ടിൽ വിജയം അനായാസം സാധ്യമാക്കാൻ കഴിയുമെന്നുമാണ് ” കുട്ടനാടിനായി ഞാനും ” എന്ന സെമിനാറിന്റെ വിജയം നൽകുന്ന ഏറ്റവും വലിയ പാഠമെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഇതുപോലെയുള്ള പരിശീലന ക്യാമ്പ് കേരളം മുഴുവനിലും സംഘടിപ്പിച്ചാൽ ആം ആദ്മി പാർട്ടിയിലെ സംഘടന പോരായ്‌മകൾ ഇല്ലാതാക്കാമെന്നും അതിലൂടെ പാർട്ടിയെ വേഗത്തിൽ ശക്തിപ്പെടുത്താമെന്നും ഭൂരിഭാഗം പ്രവർത്തകരും വിലയിരുത്തി.
കുട്ടനാട് മണ്ഡലം കമ്മിറ്റിയും , ജില്ലാ ട്രഷറർ ശ്രീ. ജോർജ്ജ് വള്ളപ്പുരയും ഒന്നിച്ച് നിന്ന് ക്യാമ്പിന്റെ ചിലവുകൾക്കുള്ള പണം കണ്ടെത്തി ക്യാമ്പിൽ പങ്കെടുത്തവർക്ക് രുചികരമായ ഭക്ഷണവും , യാത്ര സൗകര്യങ്ങളും ഉൾപ്പെടെ ഒരുക്കിയപ്പോൾ സാഹോദര്യത്തിന്റെയും , ഒത്തുരുമയുടെയും , പങ്കുവയ്ക്കലിന്റെയും ഒരു കൂടിചേരലിന് കൂടിയാണ് ഇന്നലെ മാമ്പുഴക്കരി സാക്ഷ്യം വഹിച്ചത്. കുട്ടനാട്ടിലെ സെമിനാറിൽ ആം ആദ്മി പാർട്ടിക്ക് ലഭിച്ച വൻ സ്വീകാര്യത മറ്റ് മണ്ഡലങ്ങളിലും ഉണ്ടാക്കിയെടുത്ത് ജില്ലയിൽ വിജയം നേടുവാനുള്ള പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ല കമ്മിറ്റി ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞു.
യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. പുല്ലാളൂർ സ്വദേശിനി സെലീന (43) ന്റെ മൃതദേഹേമാണ് തലയാട് സെന്റ് ജോർജ് പള്ളിക്ക് സമീപമുള്ള റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് പ്രദേശ വാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുല്ലാളൂർ സ്വദേശിനിയായ സെലീനയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സെലിന്റെ മകൻ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.