India

കൊച്ചി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ് കോടതിയിലെത്തി രഹസ്യ മൊഴി രേഖപ്പെടുത്തി. കേസില്‍ ബന്ധുമുളളവരെക്കുറിച്ചുളള വിവരം സ്വപ്‌ന നല്‍കിയെന്നാണ് മാധ്യമങ്ങളോടു പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന്‍ ,സിഎം രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവര്‍ക്ക് കേസിലുളള പങ്ക് എന്തൊക്കെയാണെന്നു രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ തുടക്കം 2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് യാത്രയുടെ സമയത്താണ്. ആദ്യമായി ശിവശങ്കര്‍ സ്വപ്‌നയുമായി ബന്ധപ്പെടുന്നതെന്നും മുഖ്യമന്ത്രി ബാഗ് മറന്നു എത്രയും വേഗം ദുബായില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. അന്ന് സ്വപ്‌ന കോണ്‍സുലേറ്റ് സെക്രട്ടറിയായിരുന്നു. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു അങ്ങനെയാണ് ബാഗില്‍ കറന്‍സിയാണെന്നു മനസ്സിലാക്കിയത്.

സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും അന്വേഷണം വേണ്ട പോലെ നടന്നില്ല എന്നു സ്വപ്‌ന പറഞ്ഞു.

കണ്ണൂർ: ഹൃദയസ്തംഭനമുണ്ടായ ഗർഭിണിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കണ്ണൂർ ജില്ലാ ആസ്പത്രിയിലെ ഡോക്ടർമാർ രണ്ട്‌ ജീവൻ രക്ഷിച്ചു. അസമിൽനിന്നുള്ള ജ്യോതി സുനാറാണ് (33) മെഡിക്കൽ സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. പെരിമോർട്ടം സിസേറിയൻ എന്ന അപൂർവ ശസ്ത്രക്രിയയിലൂടെയാണ് അമ്മയും കുഞ്ഞും രക്ഷപ്പെട്ടത്.

വലിയ പിരിമുറുക്കത്തിന്റെ മണിക്കൂറുകളിലൂടെയാണ് ജില്ലാ ആസ്പത്രിയിലെ വൈദ്യസംഘം ശനിയാഴ്ച ഉച്ചയ്ക്കുശേഷം കടന്നുപോയത്. ജ്യോതി സുനാർ ഇവിടെ ഗൈനക്കോളജി വിഭാഗത്തിലാണ് ഡോക്ടറെ കാണിച്ചിരുന്നത്. എന്നാൽ, ക്രമമായി ആസ്പത്രിയിൽ എത്തിയിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രക്തസ്രാവവുമായി അവർ ആസ്പത്രിയിലെത്തി. വിശദപരിശോധന ചെയ്തപ്പോൾ സ്ഥിതി സങ്കീർണമായിരുന്നു.

അമ്‌നിയോട്ടിക് സഞ്ചിയുടെ സ്തരം പൊട്ടിയിരിക്കുന്നു. മറുപിള്ള വേർപെട്ടിരിക്കുന്നു. ഗർഭസ്ഥശിശുവിന് രക്തംകലർന്ന അമ്‌നിയോട്ടിക് ദ്രാവകത്തിൽ ശ്വാസംകിട്ടാത്ത സ്ഥിതി. ഉടൻ തിയറ്റർ ഒരുങ്ങി. അടിയന്തര ശസ്ത്രക്രിയ വേണം. ശസ്ത്രക്രിയ തുടങ്ങാനിരിക്കുമ്പോൾ യുവതിക്ക് അപസ്മാരലക്ഷണങ്ങൾ വന്നു. പെട്ടെന്ന്‌ ഹൃദയസ്തംഭനവും. പെരിമോർട്ടം സിസേറിയൻ എന്ന അപൂർവ ശസ്ത്രക്രിയ നടത്താമെന്ന തീരുമാനമെടുത്തു. ഡോ. ഷോണി തോമസ് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയി. മിന്നൽവേഗത്തിൽ അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ. കൂട്ടിന് ഡോക്ടർമാരുടെ സംഘം. കുഞ്ഞിനെ പുറത്തെടുത്ത ഉടൻ ഡോ. മൃദുല ശങ്കറിന്റെ ചുമതലയിൽ സി.പി.ആർ., ഡിഫിബ്രില്ലേഷൻ എന്നിവയിലൂടെ അമ്മയുടെ ജീവനും രക്ഷിച്ചു. പിന്നീട് വിദഗ്ധ ചികിത്സ തുടർന്നു. ജ്യോതി സുനാറിന്റെ നാലാമത്തെ പ്രസവമാണിത്.

പെരിമോർട്ടം സിസേറിയനിലൂടെ അമ്മ രക്ഷപ്പെടാൻ 30 ശതമാനവും കുഞ്ഞ് രക്ഷപ്പെടാൻ 50 ശതമാനവും സാധ്യതയാണുള്ളതെന്നാണ് കണക്കാക്കുന്നത്. ഇവിടെ രണ്ട്‌ ജീവനും രക്ഷിക്കാനായി.

ഡോ. ഷോണി തോമസ്, ഡോ. ഇ. തങ്കമണി, ഡോ. എസ്.ബി. വൈശാഖ്, ഡോ. മേജോ മത്തായി, ഡോ. മൃദുല ശങ്കർ, ഡോ. ആർ. പ്രിയ, നഴ്സിങ് ഓഫീസർമാരായ സൗമ്യ രാജ്, വി.കെ. ഹസീന എന്നിവരടങ്ങിയ സംഘമാണ് അഭിമാനകരമായ പ്രവർത്തനം കാഴ്ചവെച്ചത്.

ഞായറാഴ്ച പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയ അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നു.

കോഴിക്കോട്: കോഴിക്കോട് മാവൂരിലെ വീട്ടില്‍ നടന്ന മോഷണത്തില്‍ യുവാവ് പിടിയില്‍. വീട്ടുടമയായ പുനത്തില്‍ പ്രകാശന്റെ മകന്‍ സനീഷ് തന്നെയാണ് പ്രതിയെന്ന് കണ്ടെത്തി. സ്വന്തം വീട് കുത്തി തുറന്ന് അരലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഇയാള്‍ മോഷ്ടിക്കുകയായിരുന്നു.

സംഭവത്തില്‍ സിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുറത്തു നിന്നെത്തിയ കള്ളനെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സിനീഷ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഇതിനായി 10 ഇഞ്ച് സൈസുള്ള ഷൂസ് ധരിക്കുകയും മുറികളില്‍ മുളകുപൊടി വിതറുകയും ചെയ്തു.

വിരലടയാളം പതിയാതിരിക്കാനായി കൈകളില്‍ പേപ്പര്‍ കവര്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. ഒളിപ്പിച്ചു വെച്ച പണവും പൂട്ട് പൊളിക്കാനായി ഉപയോഗിച്ച ആക്സോ ബ്ലെയ്ഡും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു.

കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിന് കാരണം തലയിലും നെഞ്ചിലുമേറ്റ പരിക്കാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരം മുഴുന്‍ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ ആഘാതത്തെ തുടര്‍ന്നാണ് ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായത്. ഈ പരിക്കുകള്‍ മരണത്തിന് മുമ്പ് ഉണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജംഷീദിന്റെ ശരീരത്തില്‍ നിന്ന് ഗ്രീസിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. മെയ് 11ന് മാണ്ട്യയിലെ റയില്‍വേ ട്രാക്കിലാണ് ജംഷീദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷീദ് സുഹൃത്തുക്കള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്ര പോയതായിരുന്നു. ട്രെയിന്‍ തട്ടിയാണ് ജംഷീദ് മരിച്ചതെന്നാണ് സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

മെയ് ഏഴിനാണ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ജംഷീദ് യാത്ര പോയത്. ബുധനാഴ്ച്ച ജംഷിദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ജംഷിദിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു മാണ്ഡ്യ പൊലീസ് നല്‍കിയ വിവരം. എന്നാല്‍ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്.

സുഹൃത്തുക്കളാണ് മകനെ അപായപ്പെടുത്തിയത്. അവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

വളരെ അപ്രതീക്ഷിതമായിട്ടാണ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അധികം വൈകാതെ തന്നെ ് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തെന്നോ സഹോദരനെന്നോ പറയാവുന്ന തരത്തിലേക്ക് ആ ബന്ധം വളരുകയായിരുന്നു. ഇപ്പോഴിതാ താനും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. രാവിലെ എഴുന്നേല്‍കണമെങ്കില്‍പോലും താന്‍ വിളിച്ച് എഴുന്നേല്‍പ്പിക്കണമെന്നും ആന്റണി വ്യക്തമാക്കി.

പലപ്പോഴും മോഹന്‍ലാല്‍ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്നൊക്കെ സെറ്റില്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും സിദ്ദിക്ക് പറഞ്ഞു.ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധ പ്രകാരമാണ് മോഹന്‍ലാല്‍ അങ്ങനെ ചെയ്യുന്നതെന്നും. താന്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍ കേള്‍ക്കാറുണ്ടെന്നും ആന്റണി അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് വളരെ പ്രിയമായി തോന്നിയ മോഹന്‍ലാലിന്റെ സ്വഭാവത്തെ കുറിച്ചും ആന്റണി വെളിപ്പെടുത്തി. ഒരാളെ സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് ആരും അറിയാതെ ചെയ്യണം എന്ന് കരുതുന്ന ആളാണ് മോഹന്‍ലാല്‍ എന്നാണ് ആന്റണി പറയുന്നത്. തനിക്ക് അദ്ദേഹം ഏറെ പ്രിയപ്പെട്ടവന്‍ ആവാന്‍ കാരണവും ഈ സ്വഭാവമാണെന്ന് ആന്റണി വ്യക്തമാക്കി.

30 വര്‍ഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ‘ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ കിന്‍ഫ്ര പാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. അടൂര്‍ മൃതദേഹത്തിന്റെ തലയും ഒരു കയ്യും നായ കടിച്ച നിലയിലാണ് കണ്ടെത്തിയത്. അടൂര്‍ ഏനാദി മംഗലം കിന്‍ഫ്രാ പാര്‍ക്കിന് സമീപത്ത് നിന്നാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടത്.

തിങ്കളാഴ്ച വൈകുന്നേരം ഒരു കൈയുടെ ഭാഗം കടിച്ചെടുത്ത് തെരുവുനായ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്ത് കൂടി പോകുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടത്. മൃതദേഹം അഴുകിയ നിലയിലും അവയവങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. വിവരം അറിഞ്ഞെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് നിന്ന് ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇയാളുടെ മൃതദേദമാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം. ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം എങ്ങനെയെത്തി എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് പൊലീസ്. രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. വിജയ് ബാബു കൊടുത്ത മൊഴികളിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് പൊലീസ് ഭാഷ്യം. ഈ കാര്യത്തിൽ വ്യക്തത വരാനാണ് വീണ്ടും വിളിപ്പിക്കുന്നത്. ഈ ആഴ്ച തന്നെ ചോദ്യം,ചെയ്യുവാൻ ഒരുങ്ങുകയാണ്.

വിജയ് ബാബുവിനെ സഹായിച്ച നടനെയും ചോദ്യം ചെയ്യുവാനൊരുങ്ങുകയാണ്. ഇപ്പോൾ സാക്ഷികളായ 30 പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇവരിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യും. പ്രമുഖ ഗായകനും ഭാര്യയും കേസിൽ സുപ്രധാന സാക്ഷികളായി മാറിയിരിക്കുകയാണ്. ഇവരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയില്ല.

വീട്ടിലെത്തിയോ വിളിച്ചു വരുത്തിയോ മൊഴിയെടുക്കും. 20 മണിക്കൂർ ചോദ്യം ചെയ്തയ്യലിലും വിജയ് ബാബു പഴയ മൊഴിയിൽ നിന്നും മാറിയിട്ടില്ല.ഉഭയസമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. സിനിമയിൽ കൂടുതൽ അവസരം വേണമെന്ന നടിയുടെ ആവശ്യം നിരസിച്ചിരുന്നു. ഇതോടെയാണ് പീഡന പരാതിയുമായി നടി രംഗത്ത് വന്നത്.

സൃഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകളും ഫോൺവിളികളും പൊലീസ് പരിശോധിക്കുവാനൊരുങ്ങുകയാണ്. വിജയ് ബാബുവിന്റെ രണ്ട് ഫോണുകൾ പൊലീസ് പിടിച്ചെടുത്തു . നടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളുൾപ്പെടെയുള്ള വിവരങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ശേഷം ഫോണുകൾ പിടിച്ചെടുത്തത്.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താക്കളുടെ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരവെ ഇന്ത്യൻ ഉൽപന്നങ്ങൾ പിൻവലിച്ച് കുവൈത്തിലെ സൂപ്പർമാർക്കറ്റ്.

കുവൈത്തിലെ അൽ അർദിയ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ് ഉൽപന്നങ്ങൾ മാറ്റിയത്. സൂപ്പർമാർക്കറ്റിലെ ഷെൽഫിൽ നിന്നും തേയില ഉൾപ്പെടെയുള്ളവ നീക്കുന്ന വീഡിയോ അറബ് ന്യൂസാണ് പുറത്തുവിട്ടത്. പരാമർശം ഇസ്ലാമോഫോബിക്ക് ആണെന്ന് അപലപിച്ചാണ് നടപടി.

“പ്രവാചകനെ നിന്ദിച്ചതിനാൽ ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നിരോധിച്ചിരിക്കുന്നു. ഞങ്ങൾ കുവൈത്ത് മുസ്ലിങ്ങൾ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കില്ല.” സൂപ്പർ സ്റ്റോർ സിഇഒ നസീർ അൽ മുട്ടൈരി പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനുള്ള ആഹ്വാനവും ശക്തമാണ്. പല രാജ്യങ്ങളിലും ഹാഷ്ടാഗ് ക്യാമ്പയിനുകളും സജീവമാണ്.

ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ നയന്തന്ത്ര പ്രതിനിധികളെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് ഇത്. സൗദി അറേബ്യാ, അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ, ഒഐസി തുടങ്ങിയവരെല്ലാം സംഭവത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. പാകിസ്ഥാനും സംഭവത്തിൽ പരസ്യപ്രസ്താവനയുമായി രാഗത്ത് എത്തിയിരുന്നു.

 

 

View this post on Instagram

 

A post shared by Arab News (@arabnews)

ഷാര്‍ജയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന 29കാരി ചിഞ്ചു ജോസഫിന്റെ മരണം പ്രവാസികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടയം നെടുംകുന്നം സ്വദേശിയായ 29കാരി ചിഞ്ചു കഴിഞ്ഞ ആറ് മാസമായി ദുബായ് മന്‍ഖൂര്‍ ആസ്റ്രര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. എപ്പോഴും ചിരിയോടെ മാത്രമേ കാണാറുളളൂ, ചിഞ്ചു ജോസഫിനെ ആസ്റ്റര്‍ ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് അങ്ങനെയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് തിരിച്ച് വരവേയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ചിഞ്ചുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയാണ് കോട്ടയം നെടുംകുന്നത്തുളള വീട്ടില്‍ എത്തിച്ചത്.

ചിഞ്ചുവിന്റെ ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കാണ് ചിഞ്ചുവിന്റെ മൃതദേഹം എത്തിച്ചത്. അമ്മയെ കാണാന്‍ കാത്തിരുന്ന മകള്‍ക്ക് മുന്നിലേക്കാണ് ചിഞ്ചുവിന്റെ ചലനമറ്റ ശരീരം എത്തിയത്. 6 മാസം മുന്‍പാണ് ചിഞ്ചു ആസ്റ്ററില്‍ ജോലിച്ച് ചേര്‍ന്നത്. വളരെ കുറ്ഞ്ഞ സമയത്തിനുളളില്‍ തന്നെ ചിഞ്ചു തങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ചിഞ്ചു വളരെ കഠിനാധ്വാനി ആയിരുന്നു. എപ്പോഴും ചുണ്ടില്‍ ഒരു പുഞ്ചിരിയോടെ മാത്രമേ ചിഞ്ചുവിനെ കാണാറുളളൂ എന്നും ആസ്റ്റര്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചിഞ്ചുവിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ഈ ദുരന്തം താങ്ങാനുളള കരുത്ത് ചിഞ്ചുവിന്റെ കുടുംബത്തിന് നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ആസ്റ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വദേശിയായ വ്യക്തി ഓടിച്ചിരുന്ന കാറിടിച്ചാണ് ചിഞ്ചുവിന്റെ മരണം. വ്യാഴാഴ്ച വൈകിട്ട് 7.30ന് ആയിരുന്നു അപകടം. കാര്‍ വളരെ വേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അനിൽ ബോസ് ചെയർമാനായ രാജീവ് ഗാന്ധി ബോട്ട് റേസ് ക്ലബ്ബിന്റെ പ്രവർത്തനം നിയമാനുസൃതമെന്ന് രാമങ്കേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി. 10 വർഷത്തെ നിയമ പോരത്തിനൊടുവിൽ ആണ് 2012ൽ നടത്തിയ വള്ളംകളി നിയമാനുസൃതമാണെന്നും ഉദ്യോഗസ്ഥർ വീഴ്ച്ച വരുത്തിയതായും കോടതി വിധിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒന്നു ചേർന്നാണ് ഈ ജലമേള നടത്തിയിരുന്നത്.

കോൺഗ്രസ്സ് പാർട്ടിക്കുള്ളിലെ ഉൾപ്പോര് രാഷ്ട്രീയത്തിന്റെ ഇരയായായി ക്ലബ് ചെയർമാൻ അനിൽ ബോസിനെ തളർത്താൻ ബോട്ട് ക്ലബ്ബുമായി ഒരു ബന്ധവും ഇല്ലാത്ത പാർട്ടിക്കുള്ളിലെ ചില തല്പരകക്ഷികൾ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചു നടത്തിയ നീചപ്രവർത്തിയുടെ ഫലം ആണ് കഴിഞ്ഞ 10 വർഷമായി കുട്ടനാടൻ ജനതയുടെ ആവേശമായ രാജീവ് ട്രോഫിയുടെ മുടങ്ങി കിടപ്പ്. ഇതിനെതിരെ പ്രവർത്തിച്ചവർക്കെതിരെ ജനരോക്ഷം അടങ്ങാത്ത തുടരുന്നതിനിടയിലാണ് അനുകൂല വിധി വന്നിരിക്കുന്നതും.

ക്ലബ് ചെയർമാൻ അനിൽ ബോസ്സിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

രാജീവ് ട്രോഫി ജലമേള
പത്തുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി കിട്ടി.
1985 ലെ ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുട്ടനാടൻ സന്ദർശന സ്മരണക്കായി സംഘടിപ്പിച്ചു വന്നിരുന്ന ജലമേള ആണ്
രാജീവ് ഗാന്ധി ട്രോഫി ജലമേള
എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒന്നു ചേർന്നാണ് ഈ ജലമേള നടത്തിയിരുന്നത്.
തുടക്കകാലം മുതൽ ഇതിൻറെ ഭാഗമാണെങ്കിലും ഉത്തരവാദിത്വത്തിൽ വരുന്നത് 2008ൽ മാത്രമാണ് തുടർന്നുള്ള വർഷങ്ങളിൽ രാജീവ്ട്രോഫി ബോട്ട് റേസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് നല്ല രീതിയിൽ നേതൃത്വം നൽകുവാൻ കഴിഞ്ഞു.
2008 മുതൽ ചീഫ് കോർഡിനേറ്റർ ആയിരുന്നു .
സംഘാടകസമിതി ചെയർമാൻ , ക്ലബ് പ്രസിഡണ്ട് എന്നുള്ള നിലയിലും 2011ലും 2012ലും ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടുകൂടി ആണ് പരിപാടികൾ ക്രമീകരിച്ചത്
2012 ലെ ജലമേള ഭരണസമിതി തർക്കം ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ചു ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്….
ഭരണസമിതിയിൽ തർക്കമില്ല എന്ന് ഉത്തമബോധ്യം ഉള്ളതിനാലും നിയമാവലി പ്രകാരം തന്നെയാണ് പ്രവർത്തിക്കുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിലും ക്ലബ്ബ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2012 ഓഗസ്റ്റ് മാസം പതിനെട്ടാം തീയതി ജലോത്സവം നടത്താൻ ആഗസ്റ്റ് 17 ന് കോടതി അനുമതി ഉത്തരവ് നൽകി.
കോടതിയുടെ അനുമതി നിലനിൽക്കെ നടത്തിയ പരിപാടികൾ നടന്നുകൊണ്ടിരിക്കെ തന്നെ ചില ഉദ്യോഗസ്ഥർ സംഘം ചേർന്ന് തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടായി.
ക്ലബ്ബ് പ്രസിഡണ്ടായ ഞാനും ജനറൽ സെക്രട്ടറിയായ തങ്കച്ചൻ കാനച്ചേരിയുമടക്കം 21 പേർക്കെതിരെ പരിപാടി നടത്താൻ ഞങ്ങൾക്ക് അവകാശമില്ല എന്ന് ചൂണ്ടിക്കാണിച്ചു പുളിങ്കുന്ന് പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ പത്ത് വർഷക്കാലമായി രാമങ്കരി കോടതിയിൽ ഇതുസംബന്ധിച്ച വ്യവഹാരം നടന്നുവരികയായിരുന്നതിന് ഇപ്പോൾ തീർപ്പ് കല്പിക്കപ്പെട്ടിരിക്കുന്നു.
2012ലെ പരിപാടി അലങ്കോലപ്പെടുത്തിയ ഉദ്യോഗസ്ഥ നടപടി തെറ്റാണെന്നും എടുത്ത കേസ് നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി യുടെയും ഡിവിഷൻ ബഞ്ചിൻ്റെയും ഉത്തരവുകളുടെ സർട്ടിഫൈഡ് കോപ്പി കോടതിയിൽ സമർപ്പിച്ചിരുന്നു.
ഈ ഉത്തരവുകളെ മാനിക്കാത്ത ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്
ക്ലബ്ബിൻറെ നിയമാവലിയും കോടതി ഉത്തരവുകളും പരിശോധിച്ച രാമങ്കരി മജിസ്ട്രേറ്റ്
നിയമവിരുദ്ധ പ്രവൃത്തി കാട്ടിയത് ഉദ്യോഗസ്ഥർ ആണെന്ന് ഉത്തരവിൽ പറഞ്ഞു.
ലക്ഷക്കണക്കിനാളുകൾ നേരിട്ടും കോടിക്കണക്കിന് ആളുകൾ അല്ലാതെയും കാണുന്ന ജലമേള അലങ്കോലപ്പെടുത്തി യ
ഉദ്യോഗസ്ഥർക്കെതിരെ ക്ലബ്ബ് തുടർനിയമ നടപടി സ്വീകരിക്കും.
2012, 13 വർഷങ്ങളിൽ മുടങ്ങിയെങ്കിലും 2014 -16 വർഷങ്ങളിൽ ഞാനും അലക്സ് മാത്യുവും ,തങ്കച്ചൻ കാനാച്ചേരിയും കൂട്ടായി ക്ലബ്ബിൻറെ നേതൃത്വത്തിൽ ജലമേള സംഘടിപ്പിച്ചിരുന്നു.
നിരന്തരമുണ്ടായ പ്രളയവും വെള്ളപ്പൊക്കവും കോവിഡും മൂലം പിന്നീട് നടത്താനായില്ല.
സർക്കാർ വള്ളംകളികൾ ഒരു ലീഗ് തീരുമാനിച്ചിരുന്നുവെങ്കിലും ഒരിക്കൽ മാത്രമാണ് ചില ജലോത്സവങ്ങൾ സർക്കാരിനും നടത്താൻ കഴിഞ്ഞത്.
ഇനിയുള്ള വർഷങ്ങളിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ ജലമേള എല്ലാവർഷവും സംഘടിപ്പിക്കും.
ജലോത്സവ വിജയത്തിനായി എക്കാലവും സഹകരിച്ച ആളുകളെ നന്ദിപൂർവം ഓർക്കുന്നു.
ജലോത്സവ പ്രേമികളെയും കായികതാരങ്ങളെയും ഈ സന്തോഷ വാർത്ത അറിയിക്കുന്നു.
അഡ്വ.അനിൽ ബോസ്
പ്രസിഡൻറ് , രാജീവ് ഗാന്ധി ട്രോഫി ബോട്ട് റേസ് ക്ലബ് പുളിങ്കുന്ന്, കുട്ടനാട് ആലപ്പുഴ
തങ്കച്ചൻ കാനാച്ചേരി ജനറൽ സെക്രട്ടറി
അലക്സ് മാത്യു രക്ഷാധികാരി..

ബിജോ തോമസ് അടവിച്ചിറ

വീണ്ടും രാജീവ് ഗാന്ധി ട്രോഫി ജലമേളയുടെ നടത്തിപ്പും ആവേശവും ജനങ്ങളിലേക്കു ഉണരുമ്പോൾ നീണ്ടകാലം ഈ ജലമേളയുടെ ഭാഗമായിരുന്ന സുവാനിയെർ കൺവീനർ ആയിരുന്ന എന്റെ അച്ഛൻ എ.പി തോമസ്, ഞാൻ അനുസ്മരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved