India

പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താക്കളുടെ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരവെ ഇന്ത്യൻ ഉൽപന്നങ്ങൾ പിൻവലിച്ച് കുവൈത്തിലെ സൂപ്പർമാർക്കറ്റ്.

കുവൈത്തിലെ അൽ അർദിയ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ് ഉൽപന്നങ്ങൾ മാറ്റിയത്. സൂപ്പർമാർക്കറ്റിലെ ഷെൽഫിൽ നിന്നും തേയില ഉൾപ്പെടെയുള്ളവ നീക്കുന്ന വീഡിയോ അറബ് ന്യൂസാണ് പുറത്തുവിട്ടത്. പരാമർശം ഇസ്ലാമോഫോബിക്ക് ആണെന്ന് അപലപിച്ചാണ് നടപടി.

“പ്രവാചകനെ നിന്ദിച്ചതിനാൽ ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നിരോധിച്ചിരിക്കുന്നു. ഞങ്ങൾ കുവൈത്ത് മുസ്ലിങ്ങൾ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കില്ല.” സൂപ്പർ സ്റ്റോർ സിഇഒ നസീർ അൽ മുട്ടൈരി പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനുള്ള ആഹ്വാനവും ശക്തമാണ്. പല രാജ്യങ്ങളിലും ഹാഷ്ടാഗ് ക്യാമ്പയിനുകളും സജീവമാണ്.

ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ നയന്തന്ത്ര പ്രതിനിധികളെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് ഇത്. സൗദി അറേബ്യാ, അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ, ഒഐസി തുടങ്ങിയവരെല്ലാം സംഭവത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. പാകിസ്ഥാനും സംഭവത്തിൽ പരസ്യപ്രസ്താവനയുമായി രാഗത്ത് എത്തിയിരുന്നു.

 

 

View this post on Instagram

 

A post shared by Arab News (@arabnews)

ഷാര്‍ജയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന 29കാരി ചിഞ്ചു ജോസഫിന്റെ മരണം പ്രവാസികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടയം നെടുംകുന്നം സ്വദേശിയായ 29കാരി ചിഞ്ചു കഴിഞ്ഞ ആറ് മാസമായി ദുബായ് മന്‍ഖൂര്‍ ആസ്റ്രര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. എപ്പോഴും ചിരിയോടെ മാത്രമേ കാണാറുളളൂ, ചിഞ്ചു ജോസഫിനെ ആസ്റ്റര്‍ ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് അങ്ങനെയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് തിരിച്ച് വരവേയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ചിഞ്ചുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയാണ് കോട്ടയം നെടുംകുന്നത്തുളള വീട്ടില്‍ എത്തിച്ചത്.

ചിഞ്ചുവിന്റെ ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കാണ് ചിഞ്ചുവിന്റെ മൃതദേഹം എത്തിച്ചത്. അമ്മയെ കാണാന്‍ കാത്തിരുന്ന മകള്‍ക്ക് മുന്നിലേക്കാണ് ചിഞ്ചുവിന്റെ ചലനമറ്റ ശരീരം എത്തിയത്. 6 മാസം മുന്‍പാണ് ചിഞ്ചു ആസ്റ്ററില്‍ ജോലിച്ച് ചേര്‍ന്നത്. വളരെ കുറ്ഞ്ഞ സമയത്തിനുളളില്‍ തന്നെ ചിഞ്ചു തങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ചിഞ്ചു വളരെ കഠിനാധ്വാനി ആയിരുന്നു. എപ്പോഴും ചുണ്ടില്‍ ഒരു പുഞ്ചിരിയോടെ മാത്രമേ ചിഞ്ചുവിനെ കാണാറുളളൂ എന്നും ആസ്റ്റര്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചിഞ്ചുവിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ഈ ദുരന്തം താങ്ങാനുളള കരുത്ത് ചിഞ്ചുവിന്റെ കുടുംബത്തിന് നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ആസ്റ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വദേശിയായ വ്യക്തി ഓടിച്ചിരുന്ന കാറിടിച്ചാണ് ചിഞ്ചുവിന്റെ മരണം. വ്യാഴാഴ്ച വൈകിട്ട് 7.30ന് ആയിരുന്നു അപകടം. കാര്‍ വളരെ വേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അനിൽ ബോസ് ചെയർമാനായ രാജീവ് ഗാന്ധി ബോട്ട് റേസ് ക്ലബ്ബിന്റെ പ്രവർത്തനം നിയമാനുസൃതമെന്ന് രാമങ്കേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി. 10 വർഷത്തെ നിയമ പോരത്തിനൊടുവിൽ ആണ് 2012ൽ നടത്തിയ വള്ളംകളി നിയമാനുസൃതമാണെന്നും ഉദ്യോഗസ്ഥർ വീഴ്ച്ച വരുത്തിയതായും കോടതി വിധിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒന്നു ചേർന്നാണ് ഈ ജലമേള നടത്തിയിരുന്നത്.

കോൺഗ്രസ്സ് പാർട്ടിക്കുള്ളിലെ ഉൾപ്പോര് രാഷ്ട്രീയത്തിന്റെ ഇരയായായി ക്ലബ് ചെയർമാൻ അനിൽ ബോസിനെ തളർത്താൻ ബോട്ട് ക്ലബ്ബുമായി ഒരു ബന്ധവും ഇല്ലാത്ത പാർട്ടിക്കുള്ളിലെ ചില തല്പരകക്ഷികൾ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചു നടത്തിയ നീചപ്രവർത്തിയുടെ ഫലം ആണ് കഴിഞ്ഞ 10 വർഷമായി കുട്ടനാടൻ ജനതയുടെ ആവേശമായ രാജീവ് ട്രോഫിയുടെ മുടങ്ങി കിടപ്പ്. ഇതിനെതിരെ പ്രവർത്തിച്ചവർക്കെതിരെ ജനരോക്ഷം അടങ്ങാത്ത തുടരുന്നതിനിടയിലാണ് അനുകൂല വിധി വന്നിരിക്കുന്നതും.

ക്ലബ് ചെയർമാൻ അനിൽ ബോസ്സിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

രാജീവ് ട്രോഫി ജലമേള
പത്തുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി കിട്ടി.
1985 ലെ ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുട്ടനാടൻ സന്ദർശന സ്മരണക്കായി സംഘടിപ്പിച്ചു വന്നിരുന്ന ജലമേള ആണ്
രാജീവ് ഗാന്ധി ട്രോഫി ജലമേള
എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒന്നു ചേർന്നാണ് ഈ ജലമേള നടത്തിയിരുന്നത്.
തുടക്കകാലം മുതൽ ഇതിൻറെ ഭാഗമാണെങ്കിലും ഉത്തരവാദിത്വത്തിൽ വരുന്നത് 2008ൽ മാത്രമാണ് തുടർന്നുള്ള വർഷങ്ങളിൽ രാജീവ്ട്രോഫി ബോട്ട് റേസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക് നല്ല രീതിയിൽ നേതൃത്വം നൽകുവാൻ കഴിഞ്ഞു.
2008 മുതൽ ചീഫ് കോർഡിനേറ്റർ ആയിരുന്നു .
സംഘാടകസമിതി ചെയർമാൻ , ക്ലബ് പ്രസിഡണ്ട് എന്നുള്ള നിലയിലും 2011ലും 2012ലും ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടുകൂടി ആണ് പരിപാടികൾ ക്രമീകരിച്ചത്
2012 ലെ ജലമേള ഭരണസമിതി തർക്കം ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ചു ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്….
ഭരണസമിതിയിൽ തർക്കമില്ല എന്ന് ഉത്തമബോധ്യം ഉള്ളതിനാലും നിയമാവലി പ്രകാരം തന്നെയാണ് പ്രവർത്തിക്കുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിലും ക്ലബ്ബ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2012 ഓഗസ്റ്റ് മാസം പതിനെട്ടാം തീയതി ജലോത്സവം നടത്താൻ ആഗസ്റ്റ് 17 ന് കോടതി അനുമതി ഉത്തരവ് നൽകി.
കോടതിയുടെ അനുമതി നിലനിൽക്കെ നടത്തിയ പരിപാടികൾ നടന്നുകൊണ്ടിരിക്കെ തന്നെ ചില ഉദ്യോഗസ്ഥർ സംഘം ചേർന്ന് തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടായി.
ക്ലബ്ബ് പ്രസിഡണ്ടായ ഞാനും ജനറൽ സെക്രട്ടറിയായ തങ്കച്ചൻ കാനച്ചേരിയുമടക്കം 21 പേർക്കെതിരെ പരിപാടി നടത്താൻ ഞങ്ങൾക്ക് അവകാശമില്ല എന്ന് ചൂണ്ടിക്കാണിച്ചു പുളിങ്കുന്ന് പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ പത്ത് വർഷക്കാലമായി രാമങ്കരി കോടതിയിൽ ഇതുസംബന്ധിച്ച വ്യവഹാരം നടന്നുവരികയായിരുന്നതിന് ഇപ്പോൾ തീർപ്പ് കല്പിക്കപ്പെട്ടിരിക്കുന്നു.
2012ലെ പരിപാടി അലങ്കോലപ്പെടുത്തിയ ഉദ്യോഗസ്ഥ നടപടി തെറ്റാണെന്നും എടുത്ത കേസ് നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി യുടെയും ഡിവിഷൻ ബഞ്ചിൻ്റെയും ഉത്തരവുകളുടെ സർട്ടിഫൈഡ് കോപ്പി കോടതിയിൽ സമർപ്പിച്ചിരുന്നു.
ഈ ഉത്തരവുകളെ മാനിക്കാത്ത ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്
ക്ലബ്ബിൻറെ നിയമാവലിയും കോടതി ഉത്തരവുകളും പരിശോധിച്ച രാമങ്കരി മജിസ്ട്രേറ്റ്
നിയമവിരുദ്ധ പ്രവൃത്തി കാട്ടിയത് ഉദ്യോഗസ്ഥർ ആണെന്ന് ഉത്തരവിൽ പറഞ്ഞു.
ലക്ഷക്കണക്കിനാളുകൾ നേരിട്ടും കോടിക്കണക്കിന് ആളുകൾ അല്ലാതെയും കാണുന്ന ജലമേള അലങ്കോലപ്പെടുത്തി യ
ഉദ്യോഗസ്ഥർക്കെതിരെ ക്ലബ്ബ് തുടർനിയമ നടപടി സ്വീകരിക്കും.
2012, 13 വർഷങ്ങളിൽ മുടങ്ങിയെങ്കിലും 2014 -16 വർഷങ്ങളിൽ ഞാനും അലക്സ് മാത്യുവും ,തങ്കച്ചൻ കാനാച്ചേരിയും കൂട്ടായി ക്ലബ്ബിൻറെ നേതൃത്വത്തിൽ ജലമേള സംഘടിപ്പിച്ചിരുന്നു.
നിരന്തരമുണ്ടായ പ്രളയവും വെള്ളപ്പൊക്കവും കോവിഡും മൂലം പിന്നീട് നടത്താനായില്ല.
സർക്കാർ വള്ളംകളികൾ ഒരു ലീഗ് തീരുമാനിച്ചിരുന്നുവെങ്കിലും ഒരിക്കൽ മാത്രമാണ് ചില ജലോത്സവങ്ങൾ സർക്കാരിനും നടത്താൻ കഴിഞ്ഞത്.
ഇനിയുള്ള വർഷങ്ങളിൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ ജലമേള എല്ലാവർഷവും സംഘടിപ്പിക്കും.
ജലോത്സവ വിജയത്തിനായി എക്കാലവും സഹകരിച്ച ആളുകളെ നന്ദിപൂർവം ഓർക്കുന്നു.
ജലോത്സവ പ്രേമികളെയും കായികതാരങ്ങളെയും ഈ സന്തോഷ വാർത്ത അറിയിക്കുന്നു.
അഡ്വ.അനിൽ ബോസ്
പ്രസിഡൻറ് , രാജീവ് ഗാന്ധി ട്രോഫി ബോട്ട് റേസ് ക്ലബ് പുളിങ്കുന്ന്, കുട്ടനാട് ആലപ്പുഴ
തങ്കച്ചൻ കാനാച്ചേരി ജനറൽ സെക്രട്ടറി
അലക്സ് മാത്യു രക്ഷാധികാരി..

ബിജോ തോമസ് അടവിച്ചിറ

വീണ്ടും രാജീവ് ഗാന്ധി ട്രോഫി ജലമേളയുടെ നടത്തിപ്പും ആവേശവും ജനങ്ങളിലേക്കു ഉണരുമ്പോൾ നീണ്ടകാലം ഈ ജലമേളയുടെ ഭാഗമായിരുന്ന സുവാനിയെർ കൺവീനർ ആയിരുന്ന എന്റെ അച്ഛൻ എ.പി തോമസ്, ഞാൻ അനുസ്മരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിലും കണ്ണീർ വാതകവും പ്രയോഗിച്ചു.

പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോപ്പുലർ ഫ്രണ്ട് മാര്‍ച്ച്. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാവിലെ പതിനൊന്ന് മണിയോടെ കിഴക്കേക്കോട്ട ജംഗ്‌ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ അടക്കം പങ്കെടുത്ത മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് മാർച്ച് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് കടന്നത്.

പ്രവർത്തകർ പൊലീസ് ബാരിക്കേഡ് ചാടി കടക്കുകയും പൊലീസിന് നേരെ കുപ്പിയെറിയാനും തുടങ്ങി ഇതോടെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്.

ജലപീരങ്കിയും കണ്ണീർവാതകവും കൊണ്ട് ആറ് പേർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് ഇവിടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രണ്ടു മണിയോടെയാണ് പ്രവർത്തകർ പൂർണമായും പിരിഞ്ഞുപോയത്.

യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയായ വിജയ് ബാബുവിന് എടിഎം കാര്‍ഡ് എത്തിച്ച് കൊടുത്തതില്‍ അന്വേഷണസംഘം നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. അതേസമയം നടിയുടെ പീഡന പരാതിയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. അക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കില്ലായിരുന്നുയെന്ന് സൈജു കുറുപ്പ് പൊലീസിനോട് പറഞ്ഞു.

‘കേസെടുക്കുന്നതിന് മുന്‍പാണ് എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കിയത്. എടിഎം കാര്‍ഡ് എടുക്കാതെയാണ് ദുബായിലേക്ക് പോയത്. എത്തിച്ച് നല്‍കാമോയെന്ന് ചോദിച്ച് വിജയ്ബാബുവിന്റെ ഭാര്യയാണ് തന്നെ സമീപിച്ചത്.’ റോഷന്‍ ആന്‍ഡ്രൂസ് സിനിമയുടെ ഷൂട്ടിങ്ങിനായി താന്‍ ദുബായിലേക്ക് പോകുന്നത് കൊണ്ടാണ് എടിഎം കാര്‍ഡ് വാങ്ങി വിജയ് ബാബുവിന് കൈമാറിയതെന്നും സൈജുവിന്റെ മൊഴിയില്‍ പറയുന്നു.

അതേസമയം, വിജയ് ബാബുവില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരാതിക്ക് പിന്നാലെ വിജയ് ബാബു സുഹൃത്തുക്കളുമായി നടത്തിയ ചാറ്റുകളും ഫോണ്‍ കോള്‍ വിവരങ്ങളും വീണ്ടെടുക്കാനാണ് ശ്രമം.

കഴിഞ്ഞ ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരികെ എത്തിയത്.

കൊല്ലം പത്തനാപുരത്ത് അമ്മയെ മകള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവം ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്തംഗം അര്‍ഷ മോളെയും ഇവര്‍ ആക്രമിച്ചു. നെടുംപറമ്പ് പാക്കണംകാലായില്‍ ലീലാമ്മയെയാണ് മകള്‍ ലീന തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം നടന്നത്. ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ലീലാമ്മയുടെ നിലവിളി കേട്ട് പഞ്ചായത്തംഗവും മറ്റ് അയല്‍വാസികളും എത്തുകയായിരുന്നു.

അക്രമം ചോദ്യം ചെയ്ത പഞ്ചായത്തംഗത്തെ മുടിയില്‍ കുത്തിപ്പിടിച്ച് തള്ളുകയും വടിയെടുത്ത് അടിക്കുകയും ചെയ്തു. ശേഷം സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരെ ലീന അസഭ്യം പറയുകയും ചെയ്തു. ലീലാമ്മയെ ഇതിന് മുമ്പും ലീന ഉപദ്രവിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്വിഗ്ഗി ഡെലിവറി ഏജന്റിനെ മർദിച്ച ട്രാഫിക് പോലീസുകാരൻ അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പോലീസുകാരനെതിരെ നടപടി സ്വീകരിച്ചത്. കോയമ്പത്തൂർ പീളമേട് പോലീസ് സ്റ്റേഷൻ സിഗ്നൽ ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിംഗനല്ലൂർ സ്റ്റേഷനിലെ സതീഷ് ആണ് അറസ്റ്റിലായത്. കോയമ്പത്തൂർ നീലാമ്പൂർ സ്വദേശി മോഹനസുന്ദരം (32) ആണ് പോലീസുകാരന്റെ മർദനത്തിനിരയായത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പീളമേട് ജങ്ഷനിൽ റോഡിലുടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ സ്‌കൂൾ ബസിടിച്ച് വീഴ്ത്തി നിർത്താതെ പോവുകയായിരുന്നു. ഇതുകണ്ട മോഹനസുന്ദരം ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ചോദ്യം ചെയ്തു. സംഭവസ്ഥലത്ത് എത്തിയ പോലീസുകാരൻ ബസ് വിട്ടയക്കുകയും മോഹനസുന്ദരത്തെ മർദ്ദിക്കുകയുമായിരുന്നു.

ഇത്തരം സംഭവങ്ങൾ അന്വേഷിക്കാൻ പോലീസുണ്ടെന്നും ബസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്യാൻ തനിക്കെന്താണ് അധികാരമെന്നും ചോദിച്ചായിരുന്നു മർദനം. ഇതിനിടെ വഴിയാത്രക്കാരിൽ ചിലർ സംഭവം മൊബൈൽഫോണിൽ പകർത്തി, സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു.

തുടർന്ന് മോഹനസുന്ദരം സിറ്റി പോലീസ് കമീഷണർ ഓഫിസിൽ പരാതി നൽകി. സംഭവമറിഞ്ഞയുടൻ സതീഷിനെ പോലീസ് കൺട്രോൾ റൂമിലേക്ക് സ്ഥലം മാറ്റുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയുമായിരുന്നു.

മുഹമ്മദ് നബിയ്‌ക്കെതിരെയുള്ള ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധവുമായി പാകിസ്താന്‍. മോഡി ഭരണത്തിന് കീഴില്‍ മതസ്വാതന്ത്ര്യം ചവിട്ടി മെതിയ്ക്കപ്പെടുകയാണെന്നും ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്ക് താക്കീത് നല്‍കണമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ്‌ ഷെരീഫ് ആവശ്യപ്പെട്ടു.

“പ്രവാചകനെതിരെ ഇന്ത്യയിലെ ബിജെപി നേതാവ് നടത്തിയ പരാമര്‍ശത്തെ ശക്തമായി അപലപിക്കുകയാണ്. മോഡിയുടെ കീഴില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എല്ലാവരുമൊന്നിച്ച് ഇതിനെതിരെ ഇന്ത്യയ്ക്ക് കര്‍ശന താക്കീത് നല്‍കണം”. ഷെരീഫ് ട്വീറ്റ് ചെയ്തു.

പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ഖത്തര്‍, കുവൈറ്റ്, ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ സ്ഥാനപതിമാരെ വിളിച്ചു വരുത്തിയാണ് പ്രതിഷേധമറിയിച്ചത്. പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇസ്ലാമിലെ ചില കാര്യങ്ങള്‍ പരിഹാസപാത്രമാണെന്ന് നൂപുര്‍ പറഞ്ഞതിനെച്ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. പരാമര്‍ശത്തിനെതിരെ മുസ്ലിം വിഭാഗം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ സംഘടിപ്പിച്ച ഹര്‍ത്താല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ 20 പോലീസുകാരുള്‍പ്പടെ 40 പേര്‍ക്കാണ് പരിക്കേറ്റത്. ഇതുവരെ 36 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1500 പേര്‍ക്കെതിരെ കേസെടുത്തു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാദമായ ഥാര്‍ പുനര്‍ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാറാണ് കാര്‍ സ്വന്തമാക്കിയത്. ദുബായില്‍ ബിസിനസുകാരനാണ് വിഘ്‌നേഷ്.

തിങ്കളാഴ്ച മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുനര്‍ലേലത്തില്‍ 15 പേര്‍ പങ്കെടുത്തു. 15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം ആരംഭിച്ചത്.

മഹീന്ദ്ര കമ്പനി 2021 ഡിസംബര്‍ 4ന് ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയ ഥാര്‍, ഡിസംബര്‍ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു.

എന്നാല്‍, വേണ്ടത്ര പ്രചാരം നല്‍കാതെ കാര്‍ ലേലം ചെയ്തതും ലേലത്തില്‍ ഒരാള്‍ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നല്‍കിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം ഏപ്രില്‍ 9ന് ദേവസ്വം കമ്മിഷണര്‍ ഡോ. ബിജു പ്രഭാകര്‍ ഗുരുവായൂരില്‍ സിറ്റിങ് നടത്തി പരാതികള്‍ കേട്ടു. ഇതിന് ശേഷമാണ് ഥാര്‍ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണര്‍ ഉത്തരവിട്ടത്.

കൊച്ചി: പീഡന പരാതിയെത്തുടര്‍ന്ന് ദുബായില്‍ ഒളിവില്‍ കഴിഞ്ഞ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ സഹായിച്ച നടനെ അന്വേഷണസംഘം ചോദ്യം ചെയ്തു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഒരുമണിക്കുറോളമാണ് നടനെ ചോദ്യം ചെയ്തത്.

ഇതോടൊപ്പം മറ്റു മൂന്ന് പേരെയും ചോദ്യം ചെയ്തതായാണ് വിവരം. ആവശ്യം വന്നാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു ഒളിവില്‍ കഴിയുന്ന വിവരം മനസിലാക്കി അദ്ദേഹത്തെ സുഹൃത്തായ നടന്‍ സഹായിച്ചതാണോയെന്ന് അടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

RECENT POSTS
Copyright © . All rights reserved