India

വിജയ് ബാബു യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നാടകീയരംഗങ്ങളാണ് അരങ്ങേറുന്നത് .ഒളിവിലായിരുന്ന വിജയ് ബാബു കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നും നാട്ടിൽ എത്തിയത് . ഉടൻ തന്നെ പോലീസ് വിജയ് ബാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യൽ ആരംഭിക്കുകയും ചെയ്തിരുന്നു.

ചോദ്യംചെയ്യലിൽ താൻ പുതുമുഖ നടിയുമായി നിരവധി തവണ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതൊരിക്കലും പീഡനമോ ബലാത്സംഗമായി ആയിരുന്നില്ല എന്നും വിജയ് ബാബു പോലീസിനും കോടതിക്കും മുന്നിൽ പറഞ്ഞു .തങ്ങൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരം ആയിരുന്നു എന്ന് വിജയ് ബാബു ആവർത്തിച്ചു പറയുന്നു .

എന്നാൽ പരാതിക്കാരിയായ യുവനടി പ്രതീക്ഷിച്ച പല കാര്യങ്ങളും നടക്കാതെ വന്നതോടെ തനിക്കെതിരെ പരാതി ഉന്നയിച്ചു രംഗത്ത് വന്നതാണെന്ന് വിജയ് ബാബു പറയുകയാണ് .അതുകൊണ്ട് തന്നെ തൻറെ നിരപരാധിത്വം തെളിവുകൾ നിരത്തി തെളിയിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് വിജയ് ബാബു പറഞ്ഞു .ഇതോടുകൂടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി നീട്ടി നൽകിയത് .

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 7 ആണ്. വിജയ് ബാബു നാട്ടിൽ എത്തിയതിനുശേഷം പോലീസിന് മുന്നിൽ ഹാജരായി ചോദ്യംചെയ്യലിൽ വിധേയമാവുകയായിരുന്നു എന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു .തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ 7 ലേക്ക് മാറ്റിയത്.

കോടതി വിജയ് ബാബുവിനെ പരാതിക്കാരിയായ പെൺകുട്ടിയെ ഒരു കാരണവശാലും സ്വാധീനിക്കാനോ കാണാനോ ശ്രമിക്കരുത് എന്ന് കോടതി കർശന നിർദ്ദേശം നൽകി .കൊച്ചി ഡിസിപിയുടെ സാന്നിധ്യത്തിൽ വെച്ചാണ് വിജയ് ബാബുവിന്റെ ചോദ്യം ചെയ്യാൻ നടക്കുന്നത്.പരാതിക്കാരിയായ യുവനടി നൽകിയ പരാതി വ്യാജമാണെന്ന് ചോദ്യംചെയ്യലിൽ വിജയ്ബാബു ആവർത്തിച്ചു പറയുകയാണ്.

തൻറെ കൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടതിനുശേഷം അവരുടെ ആവശ്യങ്ങൾ നടക്കാതെ വന്നപ്പോഴാണ് ഇത്തരത്തിൽ പരാതിയുമായി ഇവർ രംഗത്തെത്തിയത് എന്ന് വിജയ് ബാബു പറയുന്നു. പുതിയ ചിത്രത്തിൽ അവസരം നൽകാത്തതു കൊണ്ടാണ് തനിക്കെതിരെ വ്യാജ പരാതിയുമായി യുവനടി രംഗത്തെത്തിയത് .

പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ,ബാങ്ക് സ്റ്റേറ്റ്മെൻറ്, സാമ്പത്തിക ഇടപാടുകളും എല്ലാം വിജയ് ബാബു പോലീസിന് മുന്നിൽ ഹാജരാക്കി. എന്നാൽ മദ്യവും മയക്കുമരുന്നും നൽകി ബലാത്സംഗം ചെയ്തു എന്നും കാറിനുള്ളിൽ വെച്ച് ഓറൽ സെ ക്സ് ചെയ്യാൻ നിർബന്ധിച്ചുവെന്നും ആണ് വിജയ് ബാബുവിനെതിരെ യുവനടി നൽകിയ പരാതി.

കൊച്ചി: എ പ്ലസ്‌ മണ്ഡലമെങ്കിലും സംസ്‌ഥാനം ആകാംക്ഷയോടെ ശ്രദ്ധിച്ച തൃക്കാക്കര പോരില്‍ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്‌ണന്‌ കെട്ടിവെച്ച കാശ്‌ പോലും കിട്ടില്ല. കെട്ടിവെച്ച കാശ്‌ തിരികെ ലഭിക്കാന്‍ പോള്‍ ചെയ്‌തതിന്റെ ആറിലൊന്നു വോട്ടു ലഭിക്കണമെന്നാണ്‌. ബി.ജെ.പിക്കു 9.57 ശതമാനം വോട്ടു മാത്രമാണു ലഭിച്ചത്‌. മുന്‍വര്‍ഷത്തെക്കാള്‍ വോട്ടും വോട്ടു ശതനമാവും കുറഞ്ഞതു കെ. സുരേന്ദ്രനെ സമ്മര്‍ദ്ദത്തിലാക്കും. പി.സി. ജോര്‍ജിനെയും സുരേഷ്‌ ഗോപിയേയും കൊണ്ടുവന്നിട്ടും ബി.ജെ.പിക്ക്‌ ഒരു നേട്ടവുമുണ്ടാക്കാനായില്ല.

യു.ഡി.എഫ്‌.-എല്‍.ഡി.എഫ്‌. നേര്‍ക്കുനേര്‍ പോരില്‍ ബി.ജെ.പിക്കു വലിയ റോളില്ലായിരുന്നെങ്കിലും ഇത്ര വലിയ തിരിച്ചടി പാര്‍ട്ടി കരുതിയിരുന്നില്ല. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എ.എന്‍. രാധാകൃഷ്‌ണനെന്ന മുതിര്‍ന്ന നേതാവിനെ ഇറക്കിയതു വലിയ പോരാട്ടത്തിനു തന്നെയായിരുന്നു. രാധാകൃഷ്‌ണന്‍ കാടടച്ചു പ്രചരണം നടത്തിയിട്ടും ഫലംകണ്ടില്ല.

പി.സി. ജോര്‍ജിന്റെ അറസ്‌റ്റോടെ ഇരട്ടനീതി വാദം ക്രൈസ്‌തവ വോട്ട്‌ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ മാറ്റങ്ങള്‍ക്കു വഴിവക്കുമെന്നും ബി.ജെ.പി. പ്രതീക്ഷിച്ചു. പക്ഷേ, ജോര്‍ജിനെ ഇറക്കിയിട്ടും പ്രയോജനമുണ്ടായില്ല. 12957 വോട്ടു മാത്രം. കഴിഞ്ഞ തവണ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥി നേടിയതു 15483 വോട്ട്‌. ട്വന്റി 20 സ്‌ഥാനാര്‍ത്ഥിയുണ്ടായിട്ടും അന്നുണ്ടാക്കിയ നേട്ടം ട്വന്റി 20 യുടെ അസാന്നിധ്യത്തില്‍ ആവര്‍ത്തിക്കാനായില്ല.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലെ വോട്ടിംഗ്‌ ശത്മാനത്തിലും കുറവാണ്‌ ഇത്തവണ. 2016ല്‍ 15 ഉം 2021ല്‍ 11.37 ഉം ശതമാനമായിരുന്നു. ഇത്തവണ 9.57 ശതമാനം മാത്രം. തിരിച്ചടിക്കപ്പുറം ബി.ജെ.പിയെ ഞെട്ടിക്കുന്ന പാഠം കൂടിയാണു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌. തീവ്രനിലപാടുകളുടെ പരീക്ഷണശാലയാക്കി നേട്ടമുണ്ടാക്കാനുള്ള ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തില്‍ വിജയിക്കില്ലെന്നു കാണിക്കുന്നു ഉപതെരഞ്ഞെടുപ്പ്‌ കണക്കുകള്‍. ക്രൈസ്‌തവ വോട്ട്‌ പിടിക്കാനുള്ള അടവെല്ലാം പൊളിയുന്നതും മതന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കാനാകാത്തതും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു.

തൃക്കാക്കരയില്‍ ക്രിസംഘികള്‍ എന്ന്‌ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളുടെ പിന്തുണ പോലും ബി.ജെ.പിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ ഇതൊന്നും വോട്ടിംഗില്‍ ഫലിച്ചില്ല. തൃക്കാക്കര വാമനന്റെ മണ്ണാണ്‌. എന്നാല്‍ തൃക്കാക്കരയിലെ വാമന ക്ഷേത്രം മറ്റൊരു മണ്ഡലത്തിലും. ഈ വിഷയം ഉള്‍പ്പെടെ ചര്‍ച്ചയാക്കിയാണു കെ. സുരേന്ദ്രന്‍ എത്തിയത്‌. രാജഗോപാലിനുശേഷം നിയമസഭയിലെത്തുന്ന വ്യക്‌തി താനായിരിക്കുമെന്നും എ.എന്‍. രാധാകൃഷ്‌ണനും പറഞ്ഞു. വോട്ടു വിഹിതം കൂടുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ബി.ജെ.പി. ഉണ്ടാക്കിയില്ലെന്ന്‌ മാത്രമല്ല വോട്ടുകള്‍ കുറയുകയും ചെയ്‌തു.

തൃപ്പൂണിത്തുറയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അട്ടിമറി വിജയം നേടി. കൊച്ചിയിലെ കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പിലും ജയിച്ചു. ഇതോടെ ബി.ജെ.പി. ക്യാമ്പ്‌ കൂടുതല്‍ ആവേശത്തിലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പു സംസ്‌ഥാന അധ്യക്ഷനെ മാറ്റുമോ എന്ന അഭ്യൂഹങ്ങള്‍ ഉയരുമ്പോഴാണു കേരളത്തില്‍ നിന്നും ബി.ജെ.പിക്കുള്ള മറ്റൊരു തിരിച്ചടി..

സമുദായാംഗമെന്ന നിലയില്‍ പ്രതീക്ഷിച്ച വോട്ട്‌ ജോയ്‌ക്കു ലഭിച്ചില്ല. കത്തോലിക്ക മേഖലയില്‍ ഇക്കുറി ഇരട്ടിവോട്ടാണു യു.ഡി.എഫ്‌. നേടിയത്‌. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഉമയുടെ പ്രവര്‍ത്തനം പരമ്പരാഗത ക്രൈസ്‌തവ വോട്ടുകള്‍ നിലനിര്‍ത്താനായി.

തൃക്കാക്കരയില്‍ ഉമാ തോമസിനെ വിജയിപ്പിച്ചത്‌ യു.ഡി.എഫിന്റെ ടീം വര്‍ക്കാണ്‌. ഈ വിജയത്തെ സ്വാധീനിച്ച ഘടകങ്ങള്‍ അനവധി. അവയെ ഇങ്ങനെ ക്രോഡീകരിക്കാം.

ചിട്ടയാര്‍ന്ന പ്രവര്‍ത്തനം

മുമ്പു കാണാത്തവിധമുള്ള ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണു യു.ഡി.എഫ്‌. വിജയത്തിന്റെ കാതല്‍. ഓരോ ബൂത്തിന്റെയും ചുമതല ഡി.ഡി.സി. സെക്രട്ടറിമാര്‍ക്കു നല്‍കി. മൂന്നു തവണയെങ്കിലും ഭവന സന്ദര്‍ശനം ഉറപ്പാക്കി. പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. യു.ഡി.എഫിനു തിരിച്ചുവരാനുള്ള അവസാന വണ്ടിയായി ഓരോ പ്രവര്‍ത്തകനും തൃക്കാക്കരയെ കണ്ടു.

സഹതാപതരംഗം

പി.ടിയുടെ സഹതാപതരംഗം വോട്ടായെന്നു യു.ഡി.എഫ്‌. നേതാക്കള്‍ സമ്മതിക്കുന്നു. ഉമ തോമസ്‌ ചോദിച്ച ഓരോ വോട്ടും പി.ടി. തോമസെന്ന വികാരത്തെ ഓര്‍മ്മപ്പെടുത്തിയായിരുന്നു. അതും ഫലം കണ്ടു.

വനിതാ സ്‌ഥാനാര്‍ഥി

മണ്ഡലത്തില്‍ ആദ്യമായി മുന്നണി സ്‌ഥാനാര്‍ഥി ഒരു വനിത ആയതും പി.ടിയുടെ വിധവയെന്ന പരിഗണനയും എല്ലാ വിഭാഗത്തിലെയും സ്‌ത്രീവോട്ടര്‍മാരെ സ്വാധീനിച്ചു. നിഷ്‌പക്ഷരും പുരോഗമന ചിന്താഗതിക്കാരുമായ വനിതകളുടെ വോട്ട്‌ ഉമയ്‌ക്കു ലഭിച്ചു.

പരമ്പരാഗത മണ്ഡലം

മണ്ഡലം രൂപവത്‌കരിച്ച ശേഷമുള്ള നാലാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌. 22,500 മുകളിലായിരുന്നു ആദ്യതവണ ബെന്നി ബഹനാന്റെ ഭൂരിപക്ഷം. കഴിഞ്ഞതവണ പി.ടിയുടെ ഭൂരിപക്ഷം 14,239. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ജോ ജോസഫിനായില്ല.

കത്തോലിക്കാ വോട്ട്‌ മറിഞ്ഞില്ല

സമുദായാംഗമെന്ന നിലയില്‍ പ്രതീക്ഷിച്ച വോട്ട്‌ ജോയ്‌ക്കു ലഭിച്ചില്ല. കത്തോലിക്ക മേഖലയില്‍ ഇക്കുറി ഇരട്ടിവോട്ടാണു യു.ഡി.എഫ്‌. നേടിയത്‌. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഉമയുടെ പ്രവര്‍ത്തനം പരമ്പരാഗത ക്രൈസ്‌തവ വോട്ടുകള്‍ നിലനിര്‍ത്താനായി. മണ്ഡലത്തില്‍ താമസക്കാരായ തെക്കന്‍ രൂപതാംഗങ്ങളുടെ വോട്ട്‌ ഏറെയും ജോ ജോസഫിനു ലഭിച്ചപ്പോള്‍, എറണാകുളം അതിരൂപതക്കാര്‍ കൂടുതലും ഉമയെ കൈവിട്ടില്ല.

പി.ടിയുടെ മതേതരത്വ കാഴ്‌ചപ്പാട്‌

പി.ടിയുടെ മതേതരത്വ കാഴ്‌ചപ്പാട്‌ ഇത്തവണ കുറച്ചൊന്നുമല്ല ഉമയെ സഹായിച്ചത്‌. എല്ലാവിഭാഗത്തിലുമുള്ള വോട്ട്‌ ലഭിച്ചു. ജാതിരാഷ്‌ട്രീയത്തോടു എതിര്‍പ്പുള്ള വലിയവിഭാഗത്തിന്റെ വോട്ട്‌ യു.ഡി.എഫിനു ലഭിച്ചു. പുരോഗമന വിഭാഗത്തിന്റെ സ്വീകാര്യത ഇതുവഴി നേടാനായി.

ബി.ജെ.പി. വോട്ട്‌ കുറഞ്ഞു

കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഒരുമിച്ചിറങ്ങിയിട്ടും ബി.ജെ.പിക്കു കുറഞ്ഞത്‌ 2526 വോട്ട്‌. ക്രൈസ്‌തവ വോട്ടുകള്‍ പ്രതീക്ഷിച്ച്‌ അവസാനനിമിഷം പി.സി. ജോര്‍ജിനെ വരെ രംഗത്തിറക്കിയിട്ടും ഫലമുണ്ടായില്ല.

ഗൗഡസാരസ്വത സമുദായ വോട്ടുകള്‍

ഗൗഡസാരസ്വത സമുദായാംഗമായ ഉമ തോമസിനു സമുദായത്തിന്റെ മുഴുവന്‍ വോട്ടും ലഭിച്ചതായാണു വിലയിരുത്തല്‍. ബി.ജെ.പിക്കു വോട്ട്‌ കുറയാന്‍ പ്രധാന കാരണവും ഇതാണ്‌. ഗൗഡസാരസ്വത സമുദായത്തില്‍ ജനിച്ച ഒരാള്‍ ആദ്യമായി നിയമസഭയിലെത്തുകയാണ്‌, ഉമയിലൂടെ.

ന്യൂനപക്ഷ പിന്തുണ

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്‌ കേരളത്തില്‍ നാമാവശേഷമാകാന്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ്‌ തകര്‍ന്നാല്‍ പകരം ബി.ജെ.പി. സ്‌ഥാനം പിടിക്കുന്നതിനെ അവരിലൊരു വിഭാഗം ഭയന്നതു യു.ഡി.എഫിനു നേട്ടമായി.

ഇടതുപക്ഷ വിരുദ്ധവോട്ടുകള്‍ ഒന്നിപ്പിച്ചു

എല്‍.ഡി.എഫ്‌- സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ ഒന്നിപ്പിക്കാന്‍ യു.ഡി.എഫിനായി. അസംതൃപ്‌ത വിഭാഗങ്ങളുടെ വോട്ട്‌ കൃത്യമായി നിര്‍ണയിക്കാനും കഴിഞ്ഞു.

ട്വന്റി 20 യെ പിണക്കിയില്ല

ട്വന്റി20- എ.എ.പിയുടെ മനഃസാക്ഷി വോട്ടുകളി ല്‍ ഭൂരിഭാഗവും പോയതു യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിക്കാണെന്നാണു ഫലം തെളിയിക്കുന്നത്‌. പി.ടി. തോമസിനോടുള്ള എതിര്‍പ്പ്‌ അദ്ദേഹത്തിന്റെ ഭാര്യ ഉമയോടു ട്വന്റി 20 അനുഭാവികള്‍ കാണിച്ചില്ല. ട്വന്റി20- എ.എ.പിക്കാര്‍ യു.ഡി.എഫിനു വോട്ടുചെയ്യണമെന്നു വി.ഡി. സതീശനും കെ. സുധാകരനും അഭ്യര്‍ഥിച്ചിരുന്നു.

“കര്‍ദിനാളിന്റെ സ്‌ഥാനാര്‍ഥി”

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ പിന്തുണയുള്ള സ്‌ഥാനാര്‍ഥിയെന്ന ധാരണ സിറോ മലബാര്‍ സഭയില്‍ അദ്ദേഹത്തിന്റെ എതിരാളികളായഎറണാകുളം- അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും ആശങ്കയോടെ കണ്ടു. സഭാ ആസ്‌ഥാനമായ തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ്‌ എം.എല്‍.എയാകുന്നതു തങ്ങള്‍ക്കു ഭീഷണിയാണെന്ന പ്രചാരണമുണ്ടായി. അങ്ങനെ ജോ ജോസഫിനു കിട്ടേണ്ട സഭാ വോട്ടുകള്‍ വന്‍ തോതില്‍ ഉമയ്‌ക്കു ലഭിച്ചു.

വിവാദങ്ങളില്‍ പെടാതെ ഉമ

വിവാദങ്ങളില്‍ ഒഴിഞ്ഞു നില്‍ക്കാന്‍ ഉമ തോമസ്‌ തുടക്കംമുതല്‍ ശ്രദ്ധിച്ചു. വാക്കുകളില്‍ മിതത്വം പാലിച്ചു. മാധ്യമങ്ങളോടു പ്രതികരിക്കുന്നതില്‍ സൂക്ഷ്‌മത പാലിച്ചു. എതിരാളികളെയും കെ.വി. തോമസിനെയുമൊക്കെ വാക്കില്‍പോലും വേദനിപ്പിക്കാതെ വോട്ടര്‍മാരില്‍ മതിപ്പുളവാക്കി.

തോറ്റാല്‍ “വാട്ടര്‍ലൂ” എന്ന ചിന്ത

കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റും വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവുമായ ശേഷമുള്ള ആദ്യ പരീക്ഷണം എന്ന നിലയില്‍ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയിലെ വിജയം വി.ഡി.- കെ.എസ്‌. കൂട്ടുകെട്ടിന്‌ അനിവാര്യമായിരുന്നു. തോറ്റാല്‍, തൃക്കാക്കര തങ്ങള്‍ക്കും യു.ഡി.എഫിനും “വാട്ടര്‍ലൂ” ആകുമെന്ന തിരിച്ചറിവില്‍ അവര്‍ സര്‍വസാന്നഹവും രംഗത്തിറക്കി.

ആലപ്പുഴ, പി.സി. ജോര്‍ജ്‌ സംഭവങ്ങള്‍

തെരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശത്തിനു മുമ്പുണ്ടായ രാഷ്‌ട്രീയ സംഭവവികാസങ്ങളും അനുകൂലമാക്കാന്‍ യു.ഡി.എഫിനായി. എസ്‌.ഡി.പി.ഐയുടെ റാലിയില്‍ കുട്ടിയുടെ മുദ്രാവാക്യവും പി.സി. ജോര്‍ജിന്റെ വിദ്വേഷപ്രസംഗവുമെല്ലാം സംസ്‌ഥാനത്തിന്റെ മതേതരമുഖത്തിനു കളങ്കമുണ്ടാക്കിയെന്നും വര്‍ഗീയപ്രീണനമാണു കാരണമെന്നും പ്രതിപക്ഷത്തിനു വാദിച്ചുറപ്പിക്കാനായി.

കെ റെയില്‍ ഇഫക്‌ട്‌

കെ റെയില്‍ സമരം തൃക്കാക്കരയില്‍ എത്തിയില്ലെങ്കിലും കല്ലിടല്‍ നടന്ന തെക്കന്‍ ജില്ലകളില്‍നിന്നുള്ള നിരവധി പേര്‍ മണ്ഡലത്തില്‍ വോട്ടര്‍മാരുണ്ട്‌. നാട്ടിലെ സംഭവവികാസങ്ങള്‍ അവരെ സ്വാധീനിച്ചതായാണു വിലയിരുത്തല്‍. വികസന മുദ്രാവാക്യം വേണ്ടവിധം ഏശിയുമില്ല.

മുഖ്യമന്ത്രിക്കു കടിഞ്ഞാണിടണമെന്ന ചിന്ത

സെഞ്ച്വറി തികച്ച്‌ അജയ്യനായി മുന്നേറാനുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമത്തിന്‌ എങ്ങിനെയും തടയിടണമെന്ന പ്രതിപക്ഷ പ്രചാരണവും നിഷ്‌പക്ഷ വോട്ടുകളെ സ്വാധീനിച്ച ഘടകങ്ങളില്‍ ഒന്നായി.

 

തിരുവനന്തപുരം: നെടുമങ്ങാട് സ്‌കൂളില്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തും അറസ്റ്റിലായി.

പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നയാളാണ് 16കാരന്‍. ഇയാളും പെണ്‍കുട്ടിയും നേരത്തെ പരിചയക്കാരാണ്. സുഹൃത്ത് അന്വേഷിച്ചെന്നും വീട്ടില്‍ കാത്തിരിക്കുകയാണെന്നും വന്നു കാണണമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ 16കാരന്റെ അമ്മയുടെ സുഹൃത്തായ സന്തോഷ് പെണ്‍കുട്ടിയെ സമീപിച്ചു. കാറില്‍ പോയി തിരിച്ചുവരാമെന്ന് പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു.

വീട്ടിലെത്തിയ പെണ്‍കുട്ടിയെ 16കാരന്‍ ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് ഉച്ചയോടെ പെണ്‍കുട്ടിയെ വീടിനു സമീപം ഇറക്കിവിടുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിക്കുകയും പരാതിപ്പെടുകയുമായിരുന്നു.

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നിയമനത്തിന് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രൊഫസർ (18 ഒഴിവ്), അസിസ്റ്റന്റ് പ്രൊഫസർ (16 ഒഴിവ്), അസോസിയേറ്റ് പ്രൊഫസർ (24 ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. അപ്ലൈഡ് ഇക്കണോമിക്സ്, ബയോ ടെക്‌നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എൻവയോൺമെന്റൽ സ്റ്റഡീസ്, ഇൻസ്ട്രുമെന്റേഷൻ, മാത്തമാറ്റിക്സ്, പോളിമർ സയൻസ് ആൻഡ്‌ റബ്ബർ ടെക്‌നോളജി, ഷിപ്പ് ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്സ്, സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ.

വിശദ വിവരങ്ങളും ഓൺലൈൻ അപേക്ഷാ ഫോമും സർവകലാശാല വെബ്‌സൈറ്റായ recruit.cusat.ac.in-ൽ ലഭിക്കും.

സാനിട്ടറി പാഡ് കൈയില്‍ കരുതുന്നത് പോലെ ഇനി മുതല്‍ കോണ്ടവും പെണ്‍കുട്ടികള്‍ ബാഗില്‍ കരുതണമെന്ന് ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും നുഷ്രത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം നടിയുടെ വിവാദ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ ‘ജന്‍ഹിത് മേ ജാരി’യുടെ പ്രൊമോഷന്‍ അഭിമുഖത്തിലായിരുന്നു നുഷ്രത്ത് വിവാദപരമായ പരാമര്‍ശം നടത്തിയത്. ഒരു തവണ കോണ്ടം ഉപയോഗിച്ചില്ലെന്ന് വെച്ച് പുരുഷന്മാര്‍ക്ക് പ്രത്യേകിച്ച് ദോഷമൊന്നും വരാന്‍ പോകുന്നില്ലെന്നും എന്നാല്‍, സ്ത്രീകളുടെ കാര്യം അങ്ങനെയല്ലെന്നും നുഷ്രത്ത് പറഞ്ഞു.

പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ അവളുടെ ശരീരത്തില്‍ വലിയ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമെന്നും ഗര്‍ഭച്ഛിദ്രം ഒരു പ്രതിവിധിയാണെങ്കിലും അത് ആരോഗ്യകരമാണോ എന്നാലോചിക്കണമെന്നും താരം വ്യക്തമാക്കി.

‘പുരുഷന്മാര്‍ക്ക് കോണ്ടം വാങ്ങാന്‍ താത്പര്യമില്ലെങ്കില്‍ പെണ്‍കുട്ടികള്‍ ഒരെണ്ണം കൈയില്‍ കരുതണം. ഒരു സാനിട്ടറി പാഡ് കൈയില്‍ സൂക്ഷിക്കുന്നത് പോലെ മാത്രം കരുതിയാല്‍ മതി. ഇത് പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. അതിനാലാണ് ് പറയുന്നത്. ഗര്‍ഭച്ഛിദ്രം ചെയ്ത പെണ്‍കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റും കണക്കിലെടുക്കണം,’ നുഷ്രത്ത് കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി സിറോ മലബാർ സഭ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്. രാഷ്ട്രീയ പാർട്ടികൾ മതത്തിൽ നിന്ന് അകലം പാലിക്കണം. സിപിഎമ്മിനും ബിജെപിക്കും തൃക്കാക്കരയിൽ വീഴ്ച പറ്റി. വർഗീയ കാർഡ് ഇറക്കിയവർക്കുള്ള മറുപടിയാണ് തെരെഞ്ഞെടുപ്പ് ഫലമെന്നും തൃക്കാക്കര ഫലം ജനാധിപത്യത്തിന്റെ നല്ല മാതൃകയാണെന്നും ഫാദർ തേലക്കാട് പറഞ്ഞു.

വർഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങൾ മുഖത്തിരിച്ചതിന്റെ നേർചിത്രമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികളിലേക്ക് രാഷ്ട്രീയം കയറരുതായിരുന്നു. ഈ കാര്യം സർക്കാരും പാർട്ടിയും ശ്രദ്ധിക്കണമായിരുന്നു. പാർട്ടികൾ സ്ഥാനാർഥിയെ നിർണയിക്കുമ്പോൾ വിവേകപരമായി പ്രവർത്തിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസ്സിലാക്കണമെന്നും പോൾ തേലക്കാട് വ്യക്തമാക്കി.

എൽഡിഎഫ് സ്ഥാനാർഥിയായി ജോ ജോസഫിനെ തീരുമാനിച്ചതിന് പിന്നാലെ പ്രതികരണവുമായി ഫാ. പോൾ തേലക്കാട് രംഗത്തെത്തിയിരുന്നു. സ്വന്തം കാര്യം നേടിയെടുക്കാൻ മാർക്‌സിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കൾ സീറോ മലബാർ സഭയിലുണ്ടെന്നായിരുന്നു സത്യദീപം എഡിറ്ററും സീറോ മലബാർ സഭ മുൻ വക്താവുമായ ഫാ.പോൾ തേലക്കാട് പറഞ്ഞത്.

ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന ആരോപണം വരാതിരിക്കാൻ കർദിനാൾ ജോർജ് ആലഞ്ചേരി ശ്രദ്ധിക്കണമായിരുന്നു. ഞങ്ങളിടപെട്ടില്ലെന്ന് പറഞ്ഞ് ജോർജ് ആലഞ്ചേരി വാർത്താക്കുറിപ്പിറക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പോൾ തേലക്കാട് പറഞ്ഞു.

‘പ്രിയപ്പെട്ട കള്ളാ, ആ സൈക്കിള്‍ തിരികെ തരൂ…’. രണ്ട് പതിറ്റാണ്ടുകാലമായി തന്റെ സാരഥിയായി കൂടെയുണ്ടായിരുന്ന സൈക്കിള്‍ മോഷ്ടിച്ച കള്ളനോട് കണ്ണീരോടെ അഭ്യര്‍ഥിക്കുകയാണ് പീതാംബരന്‍ (71).

വര്‍ഷങ്ങളായി ജീവിതത്തിന്റെ ഭാഗം തന്നെയായ സൈക്കിള്‍ പെട്ടെന്നൊരു ദിവസം ആരോ മോഷ്ടിച്ചു കൊണ്ടുപോയതോടെ ജീവിതം തന്നെ തകര്‍ന്ന നിലയിലാണ് പീതാംബരന്‍. സൈക്കിള്‍ പോയതോടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നതുപോലെ തോന്നുന്നുവെന്നാണ് പീതാംബരന്‍ പറയുന്നത്.

ഇടപ്പള്ളി പോണേക്കര മനക്കപ്പറമ്പ് സ്വദേശിയായ പീതാംബരന്‍ കഴിഞ്ഞ ദിവസം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് കാണാന്‍ പാലാരിവട്ടത്ത് പോയപ്പോഴാണ് സൈക്കിള്‍ നഷ്ടപ്പെട്ടത്. അവിടെ പോലീസ് സ്റ്റേഷന്റെ അടുത്താണ് സൈക്കിള്‍ പൂട്ടിവെച്ചത്. തിരിച്ചുവന്നപ്പോള്‍ സൈക്കിളില്ല. ആരെങ്കിലും തിരക്കിനിടെ മാറ്റിവെച്ചതാണെന്ന് സംശയിച്ച് ആ പ്രദേശം മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

20ാം വയസ്സില്‍ പാല്‍ക്കച്ചവടം തുടങ്ങിയപ്പോള്‍ മുതല്‍ സൈക്കിളിലാണ് പീതാംബരന്റെ ജീവിതം. അതുകഴിഞ്ഞ് കാറ്ററിങ് ജോലിയും അമ്പലത്തിലെ ജോലിയുമൊക്കെ ചെയ്തപ്പോഴും യാത്രകളൊക്കെ സൈക്കിളില്‍ തന്നെയായിരുന്നു. കഴിഞ്ഞ 50ലേറെ വര്‍ഷത്തിനിടയില്‍ കാലില്‍ നീരുവന്നു ചികിത്സയിലായിരുന്ന കുറച്ചു ദിവസമൊഴിച്ച് ബാക്കിയെല്ലാ ദിവസവും സൈക്കിള്‍ ചവിട്ടിയിട്ടുണ്ടെന്നാണ് പീതാംബരന്‍ പറയുന്നത്. ഇപ്പോള്‍ 71ാം വയസ്സില്‍ മരുമകനെ സഹായിച്ചുകൊണ്ട് കട നോക്കിനടത്തുമ്പോഴും സൈക്കിളില്‍ തന്നെയാണ് സഞ്ചാരം.

‘സൈക്കിള്‍ ചവിട്ടാതെ എനിക്കു ജീവിക്കാനാകില്ല. ജീവനെപ്പോലെ ഞാന്‍ കൊണ്ടുനടന്നിരുന്ന സൈക്കിള്‍ എടുത്തുകൊണ്ടു പോയത് ആരാണെങ്കിലും അവര്‍ അതു തിരിച്ചു നല്‍കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. കാരണം സൈക്കിള്‍ എന്റെ ജീവിതം തന്നെയാണല്ലോ’ കടയില്‍നിന്നു സങ്കടത്തോടെ പീതാംബരന്‍ പറയുന്നു.

മോഷണം പോയ സൈക്കിള്‍ ഇരുപതിലേറെ കൊല്ലം മുമ്പാണ് സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങിയത്. അന്ന് പത്തു വര്‍ഷം പഴക്കമുണ്ടായിരുന്നു അതിന്. പീതാംബരന് സൈക്കിളിനോടുള്ള ആത്മബന്ധം മനസ്സിലാക്കിയ പോലീസും കേസ് ഗൗരവമായാണ് അന്വേഷിക്കുന്നത്.

ഷാർജയിലുണ്ടായ കാറപകടത്തിൽ കോട്ടയം സ്വദേശിനിയായ നഴ്​സ്​ മരിച്ചു. നെടുംകുന്നം വാർഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകൾ ചിഞ്ചു ജോസഫാണ്​ (29) മരിച്ചത്​. ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ നഴ്​സായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ്​ താമസ സ്​ഥലത്തേക്ക്​ മടങ്ങുന്നതിനിടെ റോഡ്​ മുറിച്ച്​ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. അൽ നഹ്​ദയിലാണ്​ സംഭവം. ഉടൻ അൽ ഖാസിമിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവും നാല്​ വയസ്സുള്ള മകളും നാട്ടിലാണ്​. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിച്ച്​ സംസ്കരിക്കും. യു.എ.ഇയിലുള്ള സഹോദരി അഞ്ജു ജോസഫ്​ മൃതദേഹത്തെ അനുഗമിക്കും.

രണ്ട് ദിവസമായി സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയമായ ഗോപി സുന്ദറും അമൃതയിൽ മാറി കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം അഭയ ഹിരൺമയിയേ കുറിച്ചാണ്. അഭയ ഹിരണ്മയി സോഷ്യൽ മീഡിയയിൽ സജീവമായ ഒരു വ്യക്തിയാണ്. ഇപ്പോൾ ഗോപിസുന്ദറിന്റെ പിറന്നാൾ ദിവസം അഭയ ഹിരണ്മയി ഒരു പോസ്റ്റുമായി എത്തിയിട്ടുണ്ട്. ആ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രണയത്തിൽ ചാലിച്ച വാക്കുകളായിരുന്നു ഗോപി സുന്ദറിന് ആശംസകൾ പങ്കുവെച്ചുകൊണ്ട് ആണ് അമൃത സുരേഷ് എത്തിയത്.

ഒരായിരം ജന്മദിനാശംസകൾ എന്റെതുമാത്രം എന്നായിരുന്നു അമൃത പറഞ്ഞത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ തന്റെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷം കടന്നതിന്റെ സന്തോഷമാണ് അഭയ പങ്കുവെച്ചത്. ശോ… എനിക്ക് വയ്യ എന്ന അടിക്കുറിപ്പോടെയാണ് അഭയ ചിത്രം പങ്കുവച്ചത്. അതോടൊപ്പം തന്നെ അഭയയും ഗോപീസുന്ദറും പരസ്പരം അക്കൗണ്ട് ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ചിരിക്കുന്നു എന്നും അറിയാൻ സാധിക്കുന്നുണ്ട്.

ഗോപിസുന്ദർ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാണ് എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു വാർത്ത അറിയാൻ സാധിക്കുന്നത്. പത്ത് വർഷക്കാലമായി അഭയ ഹിരണ്മയിയും ഗോപി സുന്ദറും തമ്മിൽ ലിവിങ് ടുഗദറിലായിരുന്നു നിരവധി ആളുകളാണ് ഇവർക്ക് വിമർശനങ്ങളുമായി എത്തിയിരുന്നത്. എന്നാൽ പലരും ഇവരെ വിമർശിച്ചു എങ്കിലും ഇവർ തന്നെ മറുപടികളും നൽകിയിരുന്നു. ഗോപീസുന്ദറും താനും തമ്മിലുള്ള ബന്ധത്തെ എന്ത് പേരിട്ട് വിളിച്ചാലും തനിക്ക് കുഴപ്പമില്ലെന്നും അയാളാണ് തനിക്ക് ഏറ്റവും വലുത് എന്നുമായിരുന്നു ഗോപി സുന്ദറിനെക്കുറിച്ച് അഭയ ഹിരണ്മയി പ്രതികരിച്ചിരുന്നത്.

ഒമ്പത് വർഷമായി ഒരു വ്യക്തിയുടെ കൂടെ ജീവിക്കുന്നതിന് നിങ്ങളുടെ നാട്ടിൽ എന്താണ് പറയുന്നത് അത് വിവാഹം തന്നെയല്ലേ എന്നായിരുന്നു ഒരു മോശം കമന്റ് ചെയ്ത് ആരാധകനോട് ഗോപിസുന്ദർ ചോദിച്ചത്.ഓരോ ദിവസവും ഇവരുടെ പ്രണയം വർദ്ധിക്കുകയായിരുന്നു ചെയ്തത്. ഈ പ്രണയത്തിനിടയിൽ എന്താണ് ഇരുവർക്കും സംഭവിച്ചതെന്ന് വ്യക്തമല്ല. ഒരു വേർപിരിയലിലേക്ക് എത്താൻ ഉള്ള കാരണം എന്തായിരുന്നു എന്നതും ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.. അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ച് ജീവിതമാരംഭിച്ചു എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.ഗോപി സുന്ദറിനോട് ചേർന്നിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് അമൃതസുരേഷ് കുറിച്ചത്.

തന്നെ വിമർശിക്കുന്നവർക്കുള്ള മറുപടിയാണ് ഇത് എന്നാണ്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ വിമർശനങ്ങളാണ് കൂടുതലായും ലഭിക്കാറുള്ളത്. ഇപ്പോൾ അഭയ ഹിരണ്മയിയുടെ ചിത്രങ്ങൾ രസകരമായ രീതിയിൽ ഉള്ള ചില കമന്റുകളുമായി ആളുകൾ എത്താറുണ്ട്. മികച്ച മറുപടിയുമായാണ് താരം നൽകാറുള്ളത്. അതുകൊണ്ടുതന്നെ അഭയയുടെ ചിത്രത്തിൽ ചൊറിയൻ കമന്റുകൾ ഇടുന്നവർ വളരെ കുറവാണ്. കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് താരം നൽകാറുള്ളത്.

RECENT POSTS
Copyright © . All rights reserved