അമ്മയെ ജീവനോടെ കുഴിച്ചു മൂടി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. രണ്ടാം അഡീഷണൽ കോടതി ജഡ്ജ് റോയി വർഗീസാണ് ശിക്ഷ വിധിച്ചത്. കൊല്ലം പട്ടത്താനം നീതി നഗർ പ്ലാമൂട്ടിൽ സാവിത്രിയമ്മയെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനിൽകുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടുപ്രതിയും സുനിൽകുമാറിൻ്റെ സുഹൃത്തുമായ കുട്ടന് 3 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.
20l9 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട സാവിത്രിയമ്മയെ കാണാതായതിനെ തുടർന്ന് മകൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് മകൻ സുനിൽ കുമാറാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ട ശേഷമാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഒന്നാം പ്രതിയായ സുനിൽ കുമാർ മറ്റൊരു കൊലപാതക കേസിൽ പ്രതിയാണ്. അതിനാൽ ഇയാളെ നിരീക്ഷിച്ചായിരുന്നു അന്വേഷണം നടത്തിയത്. അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ സുഹൃത്തായ കുട്ടൻ മുങ്ങിയതും പോലീസിന്റെ സംശയം കൂടുതൽ ബലപ്പെടുത്തി. തുടർന്ന് ഒക്ടോബർ 10 ന് സുനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് മകൻ അമ്മയെ കൊലപ്പൊടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ സുനിൽ സമ്മതിച്ചു. തുടർന്ന് ഒക്ടോബർ പതിമൂന്നിന് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കേസിൽ തെളിവ് നശിപ്പിക്കലിന് സുഹൃത്തിനെ സഹായിച്ചതിനാണ് രണ്ടാം പ്രതി കുട്ടനെ അറസ്റ്റ് ചെയ്തത്. എന്നാൽ വൃദ്ധയെ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയും ഫോറിൻസിക് പരിശോധന വഴിയും പുറത്ത് വന്നതോടെ കുട്ടനെയും കൊലപാതക കേസിൽ പ്രതിചേർക്കുകയായിരുന്നു. ശ്വാസ കോശത്തിലും അന്നനാളത്തതിലും കണ്ടെത്തിയ മണ്ണിന്റെ സൂക്ഷമാംശമാണ് സാവിത്രി മണ്ണനിടയിൽ വച്ച് അവസാന ശ്വാസം എടുത്തതിന് തെളിവായത്.
കവിളത്ത് ഏറ്റ മാരകായ അടിയുടെ ആഘാതത്തിൽ മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. വാരിയെല്ലിന് ക്ഷതമേറ്റത് നിലത്തിട്ട് തൊഴിച്ചതിന് തെളിവായി. കൂടാതെ ശ്വാസം മുട്ടിക്കുകയും ചെയ്തിരുന്നു. നാഡിസപ്ന്ദനം നിലച്ചെന്ന് ഏകദേശം ഉറപ്പുവരുത്തിയതിന് ശേഷമാണ് മകൻ സുനിൽകുമാർ മൃതദേഹം കുഴിയിലിട്ട് മൂടിയത്.
കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നടന് ബാലയെ സന്ദര്‍ശിച്ച് അമൃത സുരേഷ്. പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തികയോടൊപ്പമാണ് അമൃത ആശുപത്രിയിലെത്തിയത്. നേരത്തെ, നിർമ്മാതാവ് എൻ.എം ബാദുഷ, നടൻ ഉണ്ണി മുകുന്ദൻ എന്നിവർ ആശുപത്രിയിലെത്തിയപ്പോൾ തനിയ്ക്ക് മകളെ കാണണം എന്ന ആഗ്രഹം ബാല അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പാപ്പുവിനെ ആശുപത്രിയിൽ എത്തിച്ചത്.
ബാലയെ കണ്ട ശേഷം മടങ്ങവെ മാധ്യമങ്ങൾ അമൃതയുടെ സഹോദരി അഭിരാമിയോട് കാര്യങ്ങൾ തിരക്കിയിരുന്നു. ബാല ചേട്ടൻ ഓക്കെ ആണെന്നും ചേച്ചി ഒക്കെ മുകളിലുണ്ടെന്നുമായിരുന്നു അഭിരാമിയുടെ മറുപടി. ബാലയെ കണ്ട വിവരം അഭിരാമി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും ഈ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭിരാമി പറഞ്ഞു. ബാലയുടെ സഹോദരൻ ശിവയും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
നേരത്തെ, ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി ബാലയുമായി സംസാരിച്ചിരുന്നു. ഐസിയുവില്‍ കയറിയാണ് ഉണ്ണി മുകുന്ദന് ബാലയുമായി സംസാരിച്ചത്. പിന്നീട് ഡോക്ടറുടെ അടുത്തെത്തി ബാലയുടെ ആരോഗ്യ വിവരങ്ങള്‍ അദ്ദേഹം ചോദിച്ച് അറിയുകയും ചെയ്തു. നിര്‍മ്മാതാവ് എന്‍.എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹന്‍, വിപിന്‍ എന്നിവര്‍ ഉണ്ണി മുകുന്ദനോടൊപ്പം ഉണ്ടായിരുന്നു.
ബാലയ്ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 24-48 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ബാദുഷ അറിയിച്ചിട്ടുണ്ട്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാല ചികിത്സ തേടിയത് എന്നാണ് വിവരം. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ആശുപത്രിയില്‍ ചികിത്സ തേടിയതായും സൂചനയുണ്ട്.
ചലച്ചിത്രതാരം ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. കരൾ രോഗത്തെ തുടർന്ന് ഒരാഴ്ച മുൻപ് ബാല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ബാല ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലയുടെ ബോധം നഷ്ടപ്പെട്ടതായും. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
തേനിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോട്ടയം തിരുവാതുക്കൾ സ്വദേശികളായ ഗോകുൽ (23), അക്ഷയ് അജേഷ് (23) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോട്ടയം വടവാതൂർ സ്വദേശി അനന്തു വി രാജേഷിനെ പരിക്കേറ്റ നിലയിൽ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
തമിഴ്നാട്ടിലെ കോളേജിൽ പഠിക്കുന്ന അനന്തുവിന്റെ സഹോദരിയെ കൊട്ടികൊണ്ടുവരുന്നതിനായാണ് യുവാക്കൾ തമിഴ്നാട്ടിലേക്ക് പോയത്. അനന്തുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ കാറുമായാണ് യുവാക്കൾ പോയത്. തേനിയിലെത്തിയപ്പോൾ കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ച് കാറിന്റെ നിയന്ത്രണം നഷ്ട്ടമാകുകയും എതിരെ വന്ന ലോറിയിൽ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോകുലിന്റെയും,അക്ഷയിയുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സദാചാര ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബസ് ഡ്രൈവർ മരിച്ചു. തൃശൂർ ചേർപ്പ് സ്വദേശി സഹർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് അർദ്ധരാത്രിയാണ് സഹറിന് മർദ്ദനമേറ്റത്. പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും വിളിച്ചിറക്കി ആറംഗ സംഘം മർദിക്കുകയായിരുന്നു. സഹറിനെ മർദിച്ച ആറുപേരും ഒളിവിലാണ്.
തൃപ്രയാർ-തൃശൂർ റൂട്ടിൽ ഓടുന്ന സ്വകര്യ ബസിലെ ജീവനക്കാരനാണ് സഹർ. പ്രവാസിയുടെ ഭാര്യയായ യുവതിയായ പെൺസുഹൃത്തിനെ കാണാൻ കഴിഞ്ഞ മാസം പതിനെട്ടാം തീയതി അർദ്ധരാത്രി യുവതിയുടെ വീട്ടിലെത്തിയ സഹറിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. പ്രവാസിയുടെ ഭാര്യയായ യുവതി സഹറിനെ ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു.
യുവതിയുടെ വീട്ടിൽ രാത്രി എന്തിന് വന്നു എന്ന് ചോദ്യം ചെയ്താണ് സദാചാര ഗുണ്ടകൾ യുവാവിനെ ആക്രമിച്ചത്. കടുത്ത മർദ്ദനമേറ്റതിനെ തുടർന്ന് യുവാവിന്റെ വാരിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും വൃക്കകൾ തകരാറിലാകുകയും ചെയ്തു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
തന്റെ എട്ടാമത്തെ വയസ്സില്‍ അച്ഛന് ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി നടിയും രാഷ്ട്രീയ പ്രവര്‍ത്തയുമായ ഖുശ്ബു സുന്ദര്‍. താന്‍ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരുനുഭവങ്ങളെ കുറിച്ച് ബര്‍ക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് ഖുശ്ബു തുറന്നുപറഞ്ഞത്.
താന്‍ ഇക്കാര്യം പറഞ്ഞാല്‍ അമ്മ തന്നെ വിശ്വസിക്കില്ലെന്ന് ഭയന്നിരുന്നു. ആണായാലും പെണ്ണായാലും ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോള്‍ ജീവിതകാലം മുഴുവന്‍ അവശേഷിക്കുന്ന ഒരു മുറിപ്പാടാണ് മനസില്‍ ഉണ്ടാക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.
അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് തന്റെ അമ്മ പെട്ടിരിക്കുന്നത്. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു അച്ഛനെന്നും ഖുശ്ബൂ പറയുന്നു.
എട്ടാം വയസ്സില്‍ താന്‍ പീഡനം നേരിട്ട് തുടങ്ങിയിരുന്നുവെന്നും എന്നാല്‍ പതിനഞ്ചാം വയസ്സില്‍ മാത്രമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം വന്നതെന്നും ഖുശ്്ബൂ പറയുന്നു.
ഖുശ്ബുവിന്റെ വാക്കുകള്‍
‘ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോള്‍, അത് ആണായാലും പെണ്ണായാലും, ജീവിതകാലം മുഴുവന്‍ അവശേഷിക്കുന്ന ഒരു മുറിപ്പാടാണ് മനസില്‍ ഉണ്ടാക്കുന്നത്. എന്റെ അമ്മ അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് ഏര്‍പ്പെട്ടിരുന്നത്. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു അച്ഛന്.
എട്ടാം വയസ്സിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാല്‍ പതിനഞ്ചാം വയസ്സില്‍ മാത്രമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം വന്നത്. താന്‍ എന്തെങ്കിലും പറഞ്ഞാല്‍ കുടുംബത്തിലുള്ള മറ്റുള്ളവര്‍ അധിക്ഷേപം കേള്‍ക്കേണ്ടി വരുമെന്ന ചിന്തയാണ് വര്‍ഷങ്ങളോളം മൗനം പാലിക്കാന്‍ കാരണം.
എന്തൊക്കെ സംഭവിച്ചാലും ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലര്‍ത്തിയിരുന്ന ആളാണ് തന്റെ അമ്മയെന്നും അതിനാല്‍ അച്ഛനെക്കുറിച്ച് പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും താരം തുറന്നുപറയുന്നുണ്ട്. എന്നാല്‍ 15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലില്‍ നിന്നാണ് എതിര്‍പ്പ് പ്രകടിപ്പിച്ചു തുടങ്ങിയത്.
16 വയസ്സ് എത്തും മുമ്പുതന്നെ അച്ഛന് ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അന്ന്. പിന്നീടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.’- ഖുശ്ബു പറഞ്ഞു.
മൾബറി ചെടിയിൽ നിന്നു കായ പറിക്കുന്നതിനിടെ കഴുത്തിനു പിന്നിലായി പ്രാണിയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കോച്ചാരിമുക്കം പാണാറയിൽ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകൾ അംജിത പി.അനീഷ് (അച്ചു-13) ആണ് മരിച്ചത്.
ഒന്നിന് വൈകിട്ട് 5.30ന് വീടിനു സമീപമുള്ള മൾബറി ചെടിയിൽ നിന്നു കായ പറിക്കുന്നതിനിടെ കഴുത്തിനു പിന്നിലായി പ്രാണി കുത്തുകയായിരുന്നു. ദേഹമാസകലം ചൊറിഞ്ഞു തടിച്ചതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംസ്കാരം നടത്തി. സഹോദരി. അഞ്ജന പി.അനീഷ്. തിരുവല്ല എംജിഎം ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
നാട്ടിലെ വീട്ടിൽ വച്ചു കുഴഞ്ഞു വീണു മരിച്ച യുകെ നോട്ടിങ്ഹാമിലെ ആദ്യകാല മലയാളി ബൈജു മേനാച്ചേരിയുടെ(52) സംസ്കാരം നടത്തി. ഇന്നു രാവിലെ ചാലക്കുടിയിലെ മേനാച്ചേരി വീട്ടിൽ നടന്ന പൊതു ദർശനത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെയുള്ള നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശന ചടങ്ങിൽ ബൈജുവിന്റെ നാട്ടിലെയും യുകെയിലെയും സൗഹൃദ വലയത്തിൽ ഉണ്ടായിരുന്ന ഒട്ടനവധിയാളുകൾ അനുസ്മരണ പ്രസംഗം നടത്തി.
ഏകദേശം 20 വർഷങ്ങൾക്കു മുൻപ് യുകെയിൽ എത്തിയ ബൈജു കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കൾ വിൽക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്കായി എത്തിയ ബൈജു ഏപ്രിൽ മാസത്തിൽ യുകെയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണു വെള്ളിയാഴ്ച വീട്ടിൽ കുഴഞ്ഞു വീണതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞതും. ഇന്നു വൈകിട്ടു ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ നടന്ന സംസ്കാര ചടങ്ങിനു വിവിധ വൈദികർ നേതൃത്വം നൽകി.
നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷൻ, മുദ്ര ആർട്സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളിൽ പ്രമുഖനായിരുന്ന ബൈജു നോട്ടിങ്ഹാം മലയാളികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ ഹിൽഡയും മക്കളായ എറൻ, എയ്ഡൻ എന്നിവരും കഴിഞ്ഞ ദിവസം യുകെയിൽ നിന്നും എത്തിയിരുന്നു. ബൈജുവിന്റെ മരണാനന്തര കർമ്മങ്ങളോട് അനുബന്ധിച്ചുള്ള ദിവ്യ ബലി ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തിൽ വച്ചു നടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
തൃക്കാക്കരയില്‍ കാമുകന്റെ ക്രൂര മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിയ്ക്ക് ബോധം വീണിട്ടുണ്ടെങ്കിലും പരിക്കുകള്‍ ഗുരുതരമാണ്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച കാമുകന് തൃശൂർ മാള കളത്തിപ്പറമ്പ് വീട്ടിൽ ഗോപകുമാറി (20)നെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്കാണ് പെണ്‍കുട്ടിയെ തൃക്കാക്കര ഉണിച്ചിറ തൈക്കാവിന് സമീപമെത്തിച്ച് ഗോപകുമാര്‍ മര്‍ദ്ദിച്ചത്.
പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തി മര്‍ദ്ദിച്ച ശേഷം മുകളില്‍ കയറിയിരുന്നു ക്രൂരമര്‍ദ്ദനമാണ് ഗോപകുമാര്‍ നടത്തിയത്. ഇരുകവിളുകളിലും മാറിമാറിയടിച്ചു. ശരീരമാസകലം മര്‍ദ്ദിച്ചു. നിലത്തിട്ട് വലിച്ചിഴച്ചു. ഒടുവില്‍ അവിടെയുള്ള ഒരു പട്ടിക എടുത്തുകൊണ്ട് വന്നു വീണ്ടും ക്രൂരമര്‍ദ്ദനം തന്നെ നടത്തി. പട്ടിക കൊണ്ടുള്ള മര്‍ദ്ദനത്തിലാണ് പെണ്‍കുട്ടിയ്ക്ക് ഗുരുതരമായി പരുക്കേറ്റത്.
ആളൊഴിഞ്ഞ പറമ്പിലിട്ടാണ് ഗോപകുമാര്‍ ക്രൂരമര്‍ദ്ദനം നടത്തിയത്. പുലര്‍ച്ചെ മൂന്നായിരുന്നതിനാല്‍ അവിടെ ചുരുക്കം പേരാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയവരാണ് ഗോപകുമാറിന്റെ മര്‍ദ്ദനത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഗോപകുമാറിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തമ്മില്‍ പ്രശ്നമുണ്ടായിരുന്നു. ഹോട്ടലില്‍ നിന്നു അവള് പ്രശ്നമുണ്ടാക്കിയപ്പോഴാണ് തമ്മിലടിയായത്. ഈ പ്രശ്നം കാരണം ഹോട്ടല്‍ ഉടമ രണ്ടുപേരെയും ഇറക്കിവിട്ടു. അവള് പ്രശ്നമുണ്ടാക്കിയതിനാല്‍ ഉള്ള ജോലിയും നഷ്ടമായി. അതിലുള്ള ദേഷ്യം കൊണ്ടാണ് യുവാവിനെ മര്‍ദ്ദിച്ചത് എന്നാണ് ഗോപകുമാര്‍ പോലീസിനോട് പറഞ്ഞത്.
ഗോപകുമാറും പെണ്‍കുട്ടിയും തൃശൂര്‍ സ്വദേശികളാണ്. വര്‍ഷങ്ങളായി അടുപ്പവുമുണ്ട്. ഗോപകുമാറിനെ വിശ്വസിച്ച് ഇറങ്ങി വന്നതാണ് കാമുകി. . അതിനുശേഷം പെണ്‍കുട്ടിയ്ക്ക് വീട്ടുകാരുമായി ബന്ധമില്ലാത്ത അവസ്ഥയിലായിരുന്നു. കൊച്ചിയില്‍ വന്ന ശേഷം ഇവര്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ജോലി തേടിയപ്പോള്‍ രണ്ടുപേര്‍ക്കും ഹോട്ടല്‍ ജോലിയും കിട്ടി.
ഗോപകുമാറിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നു പെണ്‍കുട്ടിയ്ക്ക് മനസിലായി. ഇതോടെ ഇവര്‍ തമ്മില്‍ പ്രശ്നമായി. സംഭവ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്ക് മൂത്തപ്പോള്‍ ഉടമ ഹോട്ടലില്‍ നിന്നു രണ്ടുപേരോടും ഇറങ്ങാന്‍ പറഞ്ഞു. തമ്മില്‍ വഴക്കുമായി ജോലിയും പോയി. ഇതിന്റെ ദേഷ്യം തീര്‍ക്കാനാണ് പുലര്‍ച്ചെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മറ്റൊരു ബന്ധത്തിന്റെ പേരിലാണ് തര്‍ക്കം വന്നത്. കുറച്ച് നാളുകളായി ഇവര്‍ തമ്മില്‍ വഴക്കും പോലീസില്‍ പരാതിയുമൊക്കെ ആയിട്ടുണ്ട്. പെണ്‍കുട്ടി ഗോപകുമാറിന് എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹോട്ടലില്‍ നിന്നുള്ള വഴക്കിന്റെ പക തീര്‍ക്കാനാണ് ഗോപകുമാര്‍ പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടു വന്നു മര്‍ദ്ദിച്ചത്. ഗോപകുമാറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പറമ്പിലെ ചവറിന് തീയിട്ടതിന് പിന്നാലെ തീ ആളിപടർന്ന് വീട്ടമ്മ വെന്തുമരിച്ചു. കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയായ പൊന്നമ്മ (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്.
വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിട്ടതിന് പിന്നാലെ തീ ആളി പടർന്നു. തീ പടരുന്നത് കണ്ട് ഓടാൻ ശ്രമിച്ച പൊന്നമ്മ വീഴുകയും തീ ശരീരത്തിൽ പടരുകയുമായിരുന്നു. പൊന്നമ്മയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി തീ അണച്ച് പൊന്നമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.