India

ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു മരണമാണ് നടി സുബി സുരേഷിന്റെത്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് സുബിയുടെ മരണം സംഭവിച്ചത്. സുബി സുരേഷിന്റെ മരണത്തിനു പിന്നാലെ ശാന്തിവിള ദിനേശ് പങ്കിട്ട വീഡിയോ വൈറലാവുന്നു.

ശാന്തിവിള ദിനേഷിന്റെ വാക്കുകൾ:

”കരൾ രോ​ഗബാധിതയായ സുബി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഡോക്ടർ പറഞ്ഞത് കരൾ രോ​ഗത്തെ നിസാരമായി കാണരുതെന്നാണ്. അങ്ങനെ കണ്ടതാണ് സുബിയുടെ മരണത്തിനിടയാക്കിയത്. ആ ഡോക്ടർ പറഞ്ഞ വാചകങ്ങൾ എന്റെ മനസ്സിൽ തന്നെ കിടന്നു. മദ്യത്തിൽ മുങ്ങിക്കുളിക്കുന്ന ഒരു സമൂഹമുണ്ട്.

അതിന്റെ തോത് നോക്കിയപ്പോൾ എനിക്ക് തോന്നിയത് സിനിമയിലാണ് ഏറ്റവും കൂടുതൽ‌ കരൾ രോ​ഗികളുടെ ബാഹുല്യമുള്ളതെന്ന്. സിനിമാക്കാരിൽ‌ ഭൂരിഭാ​ഗം പേരും മദ്യത്തിന് അടിമപ്പെട്ടവരാണെന്ന് എനിക്ക് തോന്നി. സിനിമാക്കാരിൽ നിരവധി പേർ കരൾ രോ​ഗം കൊണ്ട് കഷ്ടപ്പെട്ടവരാണ്’ ‘മൂന്ന് തലമുറയ്ക്കുള്ള കരൾ തന്നാണ് ദൈവം മനുഷ്യനെ വിട്ടത്. കലാകാരൻമാർക്ക് അച്ചടക്കമാെക്കെ വരേണ്ട കാലമാണെന്ന് കരൾ രോ​ഗം കൊണ്ട് അസുഖ ബാധിതരായ ആളുകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു’

ശ്രീനാഥ് 54ാമത്തെ വയസ്സിൽ മരിച്ചു. മദ്യം തന്നെയാണ് അദ്ദേഹത്തെ കൊന്നത്. വയലാറിന് ശേഷം വിപ്ലവ ​ഗാനങ്ങൾ എഴുതിയ അനിൽ പനച്ചൂരാൻ 46ാം വയസ്സിൽ മരിച്ചു’ ‘രാജൻ പി ദേവ് എന്റെ സിനിമയുടെ സെറ്റിൽ വെച്ചാണ് ​രോ​ഗബാധിതനായി ആശുപത്രിയിലാവുന്നത്. നരേന്ദ്രപ്രസാദിന്റെ റൂമിലായിരുന്നു ഷൂട്ട് കഴിഞ്ഞാൽ പുസ്തകം വായിക്കാൻ ഞാൻ പോവാറ്. 57ാം വയസ്സിൽ മരിച്ചു. സിനിമയിൽ വന്നില്ലായിരുന്നെെങ്കിൽ പ്രസാദ് സാർ കുറേക്കാലം കൂടി ജീവിച്ചേനെയെന്ന് തോന്നുന്നു. സിനിമയുടെ പള പളപ്പ് വഴി തെറ്റിച്ച ചുരുക്കം പേരിലാെരാളാണ് പ്രസാദ്. മമ്മൂട്ടിക്ക് അവസരങ്ങൾ വാങ്ങിക്കൊടുത്ത രതീഷ് അവസാനം മദ്യത്തിന് അടിമയായി വേറൊന്നും ചെയ്യാൻ താൽപര്യമില്ലാതെ മരിച്ചു. അദ്ദേഹം ഷൂട്ട് ചെയ്ത സിനിമ പോലും എങ്ങനെ ഷൂട്ട് ചെയ്യാതിരിക്കാം എന്ന് റിസേർച്ച് ചെയ്ത കുഴിമടിയനായിരുന്നു രതീഷ്. 48ാമത്തെ വയസ്സിൽ മരിച്ചു.

ആരോ​ഗ്യദൃഡ​ഗാത്രനായല്ലേ കലാഭവൻ മണി സിനിമയിൽ വന്നത്. മരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ രൂപം നിങ്ങൾ കണ്ടിട്ടില്ലേ. മണിയുടെ കാര്യമാലോചിക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. 45ാമത്തെ വയസ്സിൽ മരിച്ചു. എത്ര കാലം മണി ഇവിടെ നിൽക്കേണ്ടതാണ്. മുരളി നന്നായി യോ​ഗ ചെയ്യും, മദ്യപിക്കും. അദ്ദേഹം കമ്മ്യൂണിസ്റ്റ്കാരനാണ്. ഒപ്പം മൂകാംബികയുടെ ഭക്തനും. എപ്പോഴും ചുവന്ന കുറി തൊടും. യോ​ഗയും മദ്യവും ഒരുമിച്ച് കൊണ്ട്പോയി. മദ്യം തന്നെയാണ് മുരളിചേട്ടനെ അകാലത്തിൽ‌ കൊണ്ട്പോയത്’-

വിഴിഞ്ഞത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കീഴടങ്ങി. വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസി(32)യെയാണ് വീടിനുള്ളിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രിൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പ്രിൻസി മരണപ്പെട്ട സംഭവത്തിൽ കാണാതായ ഭർത്താവ് അന്തോണിദാസിനെ (രതീഷ്,36) കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ ഇന്ന് രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പ്രൻസി കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു എന്നാണ് വിവരം. പ്രിൻസിയും മക്കളായ ദിൽഷനും ദിഷാലും ദിഹാനയും സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച പ്രശ്നങ്ങൾ ഒത്തു തീർക്കുവാനും ഭാര്യയേയും മക്കളേയും വീട്ടിലേക്ക് കൊണ്ടുപോകാനും വേണ്ടി അന്തോണി ദാസ് ഈ വീട്ടിൽ എത്തുകയായിരുന്നു. വളരെ സൗഹാർദ്ദപരമായി സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി വെെകുന്നേരം എട്ടോടെ ഭാര്യയേയും മക്കളേയും ഇയാൾ വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടിലെത്തിയ ശേഷം ഇയാൾ മക്കളെ പുറത്ത് കളിക്കാൻ വിടുകയായിരുന്നു. കുട്ടികൾ വീടിനു ചുറ്റും നിന്ന് കളിച്ച ശേഷം അകത്തേക്ക് ചെന്നു. ഈ സമയത്ത് പ്രിൻസി കട്ടിലിൽ കിടക്കുകയായിരുന്നു. കുട്ടികൾ അമ്മയെ വളിച്ചപ്പോൾ അന്തോണിദാസ് തടഞ്ഞു. അമ്മ ഉറങ്ങിക്കിടക്കുകയാണെന്നും ശല്യപ്പെടുത്തരുതെന്നും അന്തോണിദാസ് കുട്ടികളോടു പറഞ്ഞു. തുടർന്ന് ഇയാൾ പുറത്തേക്കു പോകുകയായിരുന്നു.

കുറച്ചു സമയം കഴിഞ്ഞ് കുട്ടികൾ വന്ന് നോക്കുമ്പോഴും പ്രിൻസി ചലനമില്ലാതെ കിടക്കുകയയായിരുന്നു. അമ്മ വിളിച്ചിട്ടും എഴുന്നേൽക്കാതായതോടെ കുട്ടികൾ നിലവിളിച്ചു. ഇതുകേട്ട് അയൽവാസികളെത്തി പ്രിൻസിയെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. കഴുത്തിലെ പാട് കണ്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. അന്തോണിദാസിനെതിരെ കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നു രാവിലെ ഇയാൾ കീഴടങ്ങുന്നത്.

സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച പിജി മെഡിക്കൽ വിദ്യാർഥിനി ഡോ. ഡി. പ്രീതി മരിച്ചു. 26 വയസായിരുന്നു. ഇന്നലെ രാത്രിയോടെയാണ് പ്രീതി മരണത്തിന് കീഴടങ്ങിയത്. നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെയാണ് പ്രീതി മരിച്ചത്. പ്രീതി ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിലായതിനു പിന്നാലെ, പ്രേരണാക്കുറ്റം ചുമത്തി സീനിയർ വിദ്യാർഥിയായ ഡോ. എം.എ.സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോ.സൈഫിന്റെ മാനസിക പീഡനമാണ് ഡോ.പ്രീതിയുടെ മരണത്തിനു കാരണമെന്നാണ് ആക്ഷേപം. 2022 ഡിസംബർ മുതൽ സൈഫ് പ്രീതിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. മുതിർന്ന വിദ്യാർഥികൾ പ്രീതിയെ കടുത്ത റാഗിങ്ങിന് ഇരയാക്കിയതായി പിതാവ് നരേന്ദറും ആരോപിച്ചിരുന്നു.

പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ പൊലീസിൽ എസ്‌ഐ ആയ നരേന്ദറിനെ, ബുധനാഴ്ച രാത്രി പ്രീതി ഫോണിൽ വിളിച്ചിരുന്നു. ഡോ.സൈഫ് എന്ന സീനിയർ വിദ്യാർഥിയുടെ നേതൃത്വത്തിൽ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പ്രീതി അറിയിച്ചിരുന്നു. കൂടാതെ അധിക സമയം ജോലി ചെയ്യിപ്പിക്കുകയും ഡ്യൂട്ടി സമയത്ത് വാഷ്‌റൂമിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ലെന്നുമാണ് പ്രീതി അറിയിച്ചിരുന്നത്. പിന്നാലെയാണ് പ്രീതിയെ അവശനിലയിൽ കണ്ടെത്തുന്നതും ഇപ്പോൾ മരണത്തിലും കലാശിച്ചിരിക്കുന്നത്. കുറിപ്പ് എഴുതിയതിന് ശേഷം പ്രീതി സ്വയം മരുന്ന് കുത്തിവയ്ക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവതിയെ നിർത്തിയിട്ട ബസ്സിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതിയെ രണ്ട്‍ വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ കോഴിക്കോട് സ്വദേശി ഇന്ത്യെഷ് കുമാറാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ സേലത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ പെൺകുട്ടി വീട്ടിൽ നിന്നും മാതാപിതാക്കളോട് പിണങ്ങിയതിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. ചേവായൂർ സ്വദേശിനിയായ യുവതിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ബസ് ഷെഡിൽ എത്തിക്കുകയും ചെയ്തു. ബസ് ഷെഡിൽ നിർത്തിയിട്ടിരുന്ന ബസിൽ യുവതിയെ കയറ്റുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

പീഡനത്തിന് ശേഷം യുവതിക്ക് ബിരിയാണി വാങ്ങി നൽകുകയും ബൈക്കിൽ കയറ്റി ഓട്ടോ സ്റ്റാൻഡിൽ കൊണ്ടുവിട്ട് കടന്ന് കളയുകയുമായിരുന്നു. രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയ യുവതി നടന്ന കാര്യങ്ങൾ വീട്ടിൽ പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. കേസിൽ പ്രതികളായ ഗോപീഷ് (38), മുഹമ്മദ് ഷമീർ (32) എന്നിവരെപി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സീരിയൽ രംഗത്ത് നിന്ന് ചലച്ചിത്ര മേഖലയിലേക്കെത്തിയ താരമാണ് മഞ്ജു പിള്ള. ഹാസ്യ കഥാപാത്രമായും നായികയായും പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിസ്റ്റർ ബട്ട്ലർ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, മഴയത്തും മുൻപേ, ഹോം, ടീച്ചർ, തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

മഞ്ജുവിന്റെ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധനേടിയത്.

ഇപ്പോഴിതാ കൽപ്പനയും ഫിലോമിനയുമൊക്കെ വിട്ടുപോയ സ്പേസ് മഞ്ജുവിന് കിട്ടിയാൽ എന്തു ചെയ്യുമെന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. അങ്ങനെയൊരു സ്പേസ് തനിക്ക് കിട്ടിയാൽ താൻ ഭാഗ്യവതിയാണെന്ന് മഞ്ജു പറയുന്നു.

തനിക്ക് ഇപ്പോൾ അത്യാവശ്യം നല്ല റോളുകൾ കിട്ടുന്നുണ്ട്. താൻ അതിലൊക്കെ മാക്സിമം നല്ലത് കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴൊക്കെ അത് കുറേ പേർക്ക് ഇഷ്ട്ടപെടുന്നുണ്ട്. മറ്റുചിലർക്ക് ഇഷ്ട്ടപെടാതെയുമുണ്ട്. ചിലർ പറയുന്നു ഓവർ ആക്ട് ആണെന്ന്. മറ്റുചിലർ നന്നായിട്ടുണ്ടെന്നും പറയാറുണ്ടെന്ന് താരം പറയുന്നു .

നമുക്കെല്ലാം നല്ലതുകിട്ടണമെന്നില്ല. പലപ്പോഴും നെഗറ്റീവ് കമെന്റുകൾ കിട്ടിയാലാണ് നമുക്ക് ഒന്നുകൂടി പവർ വരുന്നതെന്ന് മഞ്ജു പറയുന്നു. പ്ലസ് മാത്രം കിട്ടായാൽ എല്ലാം തികഞ്ഞു എന്നില്ല. നെഗറ്റീവ് കമെന്റുകൾ കാണുമ്പോൾ എന്നാൽ നമുക്ക് കാണിച്ചു കൊടുക്കാം എന്നൊരു തോന്നൽ വരുന്നത്.

പത്തനംതിട്ട തിരുവല്ലയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവല്ല തിരുമൂലപുരം ആടുംമ്പട കോളനിയിൽ രതീഷിന്റേയും രഞ്ജുവിന്റേയും മകളായ ഗ്രീഷ്‌മ ദേവിയെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടിൽ കുട്ടിയുടെ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്.

വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയില്‍ വന്നു നോക്കിയപ്പോള്‍ ഗ്രീഷ്‌മയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായിരുന്നു ഗ്രീഷ്‌മ ദേവി. സംഭവത്തിൽ തിരുവല്ല പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ആറ്റിങ്ങലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് മുങ്ങിയ ഭർത്താവിനെ വാമനപുരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ആലങ്കോട് സ്വദേശി ശരത് ബാബു (30) നെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫെബ്രുവരി 22 ന് രാത്രി ഭാര്യ രമ്യയുമായി വഴക്കിട്ട ശരത് ബാബു പേന കത്തി ഉപയോഗിച്ച് രമ്യയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും സതീഷ് ബാബു ഓടി രക്ഷപെട്ടു. രമ്യയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് രമ്യയെ ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിന് ശേഷം മുങ്ങിയ ശരത് ബാബുവിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ വാമനപുരം പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

ഡൽഹി മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) ഞായറാഴ്‌ച അറസ്‌റ്റ് ചെയ്‌തു. ഉപമുഖ്യമന്ത്രി സിബിഐ ആസ്ഥാനത്താണ് നിലവിൽ ഉള്ളത്. ദേശീയ തലസ്ഥാനത്തെ പുതിയ എക്സൈസ് നയം രൂപീകരിക്കുന്നതിലും, നടപ്പാക്കിയതിലും ഉണ്ടായ ക്രമക്കേടുകളും അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു.

ഒടുവിൽ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആം ആദ്‌മി പാർട്ടി (എഎപി) നേതാവിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. അതേസമയം, ഏതാനും മാസങ്ങൾ ജയിലിൽ കഴിയാൻ താൻ തയ്യാറാണെന്ന് സിസോദിയ നേരത്തെ പറഞ്ഞിരുന്നു.

“ദൈവം നിങ്ങളോടൊപ്പമുണ്ട് മനീഷ്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലിൽ പോകുന്നത് ശാപമല്ല, മഹത്വമാണ്. താങ്കൾ വേഗം ജയിലിൽ നിന്ന് മടങ്ങിവരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുട്ടികളും മാതാപിതാക്കളും ഡൽഹിയിലെ എല്ലാവരും നിങ്ങൾക്കായി കാത്തിരിക്കും” മന്ത്രിയെ പിന്തുണച്ച് എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.

ഡൽഹി മദ്യനയ കേസ്

എഎപിയുടെ ഡൽഹി എക്‌സൈസ് നയം 2021-22 കഴിഞ്ഞ വർഷം ജൂലൈ 31ന് റദ്ദാക്കിയതുമുതൽ, പല മുതിർന്ന എഎപി നേതാക്കളും അവരുടെ അടുത്ത അനുയായികളും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും (ഇഡി) സിബിഐയുടെയും അന്വേഷണം നേരിടുകയാണ്. പുതിയ നയം റദ്ദാക്കിയ ശേഷം, 2020 നവംബർ 17ന് പ്രാബല്യത്തിൽ വന്ന ‘പഴയ എക്സൈസ് നയം’ തിരികെ കൊണ്ടുവരാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു.

എഎപിയുടെ നടപടിയെത്തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന, എക്‌സൈസ് നയം നടപ്പാക്കിയതിലെ ചട്ടലംഘനങ്ങളും നടപടിക്രമങ്ങളിലെ പിഴവുകളും സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തിരുന്നു.

സിബിഐ പ്രതികളാക്കിയിട്ടില്ലാത്ത ഉപമുഖ്യമന്ത്രിയുടെ വീടുൾപ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നിലധികം തവണ പരിശോധന നടത്തിയിരുന്നു. അഴിമതി ആരോപണത്തെച്ചൊല്ലി എഎപിയും ബിജെപിയും തമ്മിലുള്ള തർക്കം ഇപ്പോഴും തുടരുകയാണ്.

നടൻ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി.

ഒരു കാലത്ത് ഹാസ്യ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാള ചലച്ചിത്ര മേഖലയെ കയ്യിലെടുത്ത താരമാണ് ജഗതി ശ്രീകുമാർ.ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ നിരന്തരം ചിരിപ്പിക്കാൻ കഴിവുള്ള ജഗതിക്ക് പകരം വയിക്കാൻ മറ്റൊരു കലാകാരൻ മലയാളത്തിൽ ഉണ്ടാവില്ല. ഒരു പ്രാവശ്യം കണ്ടാൽ പിന്നെ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രങ്ങളാണ് താരത്തിന്റേത്. മലയാളത്തിലെ പ്രമുഖ ഹാസ്യനടനായ ജഗതി ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. യോദ്ധ, മീശ മാധവൻ, സി ഐ ഡി മൂസ, ശ്രീകൃഷ്ണ പുരത്തെ നക്ഷത്രതിളക്കം, കിലുക്കം, അങ്ങനെ ജഗതി അഭിനയിച്ച ചിത്രങ്ങൾ ഏറെയാണ്. 2012 ൽ നടന്ന ഒരു വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടില്ല.

ഇപ്പോഴിതാ ജഗതിയുടെ മകൾ പാർവതിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പാർവതിയാണ് ജഗതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ചിത്രത്തിന് നല്ല കമെന്റുകളും നെഗറ്റീവ് കമെന്റുകളും വരാറുണ്ട്. താൻ പപ്പയുമൊത്തുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോൾ കമന്റും ലൈക്കും കിട്ടാൻ വേണ്ടിയാണെന്ന് ആളുകൾ പറയുന്നുവെന്ന് പാർവതി പറയുന്നു. ഒരിക്കൽ ഒരു ഓണത്തിന് തന്റെ അമ്മ അച്ഛന് വാരിക്കൊടുക്കുന്ന വീഡിയോ കണ്ടിട്ട് ആ തള്ളയ്ക്ക് ഇഷ്ടമില്ലാഞ്ഞിട്ടു വായിലേക്ക് കുത്തിക്കേറ്റുന്നു എന്നായിരുന്നു കമെന്റ് വന്നത്. തന്റെ അമ്മ ആദ്യമായല്ല വാരിക്കൊടുക്കുന്നതാണ്. അച്ഛൻ നല്ല രീതിയിൽ ഉള്ളപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്. അതൊരു സ്നേഹമാണ്. ഈ നെഗറ്റീവ് കമന്റ്‌ വായിച്ചപ്പോൾ അമ്മയ്ക്ക് സങ്കടം വന്നുവെന്ന് പാർവതി പറയുന്നു.

അച്ഛൻ മുൻപും സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളാണ്. ഇപ്പോൾ അച്ഛന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് താനാണെന്ന് പാർവതി പറയുന്നു. അച്ഛന്റെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ലൈക്‌ കിട്ടാൻ വേണ്ടിയല്ല. അദ്ദേഹം ഒരു കലാകാരനാണ്. അതുകൊണ്ട് അദ്ദേഹത്തെകുറിച്ച് അറിയാൻ പബ്ലിക്കിന് അവകാശമുണ്ട്. പബ്ലിക്‌ ആണ് കലാകാരൻമാരെ കൊണ്ടുവരുന്നത്. അല്ലാതെ അവർ തനിയെ വളരുന്നതല്ല. നാളെ ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് ചോദിക്കാനുള്ള അവകാശം പബ്ലിക്കിനുണ്ടെന്ന് പാർവതി പറയുന്നു.

RECENT POSTS
Copyright © . All rights reserved