വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സുനില്‍ (36), ഭാര്യ സുജാത, മക്കളായ ആകാശ്, അമല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കുടുംബം പടിഞ്ഞാറേ നടയിലെ ലോഡ്ജില്‍ മുറി എടുത്തത്. ക്ഷേത്ര ദര്‍ശനം നടത്തി ഉച്ചയോടെ തിരികെ മുറിയില്‍ എത്തിയ ശേഷമായിരുന്നു കുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചത്. പാല്‍പ്പായസത്തില്‍ എലിവിഷം കലര്‍ത്തി കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

വിഷം ഉള്ളില്‍ ചെന്ന് കുട്ടികള്‍ അവശനിലയിലായതോടെ ഇവര്‍ ദേവസ്വം ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഭക്ഷ്യവിഷബാധയെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആകാശ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സയിലുള്ള അമലിന്റെ നിലയും ഗുരുതരമാണ്. ടാപ്പിങ് തൊഴിലാളിയായ സുനില്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ടെംമ്പിള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.