കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വേര്‍പാടില്‍ വിവിധ നേതാക്കള്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ നേതാവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നഷ്ടമായത് ഭാവി വാഗ്ദാനത്തെയാണെന്ന് എ കെ ആന്റണി പ്രതികരിച്ചു.
നിസ്വാര്‍ഥമായ പ്രവര്‍ത്തന ശൈലിയായിരുന്നു സതീശന്‍ പാച്ചേനിയുടെതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അനുസ്മരിച്ചു. ഏറെ അടുപ്പമുണ്ടായിരുന്ന നേതാവെന്ന് പി ജയരാജന്‍. പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള നേതാവായിരുന്നു പാച്ചേനിയെന്ന് വി ടി ബല്‍റാം പറഞ്ഞു.
മസ്തിഷ്‌കാഘാതം സംഭവിച്ച് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ കുഴഞ്ഞുവീണ സതീശന്‍ പാച്ചേനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
കെഎസ്‌യുവിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999 ല്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
എന്നാല്‍ സതീശന്‍ പാച്ചേനിക്ക് പക്ഷേ തിരഞ്ഞെടുപ്പുകളിലെ വിജയം അന്യമായിരുന്നു. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുള്ള അദ്ദേഹം നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി കുത്തിവച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു.
സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പനിയായി പ്രവേശിപ്പിക്കുകയായിരുന്നു. പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നല്‍കിയപ്പോള്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കല്‍ കോളജില്‍ എത്തി ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
അതിനുശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു കുത്തിവയ്പ്പ് എടുത്തു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂര്‍ണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയില്‍ ശരീരം തളര്‍ന്നു പോകുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
തിരുവനന്തപുരം കാട്ടായിക്കോണത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാൾ സ്വദേശി മുപ്പതുകാരന്‍ ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. കൊലപാതമെന്ന നിഗമനത്തില്‍ കൂടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
മങ്ങാട്ടുകോണത്ത് മഠത്തിൽമേലയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാഴി സംഘത്തിലെ ഒരാളാണ് മരിച്ച ഗോവിന്ദ്. ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പതിനൊന്ന് പേര്‍ താമസികുന്ന വീട്ടില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു.
ഇതില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. ഗോവിന്ദാണ് മൊബൈൽ മോഷ്ടിച്ചതെന്നാരോപിച്ച് മറ്റുള്ളവർ ഗോവിന്ദിനെ മർദ്ദിച്ചതിന് ശേഷം കെട്ടിതൂക്കിയിയെന്നാണ് പൊലീസ് സംശയിക്കുന്നത് . രാവിലെ തൂങ്ങിയ നിലയിൽ കണ്ട ഗോവിന്ദിനെ തുണി മുറിച്ചിട്ടെങ്കിലും മരിച്ചെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്.
എന്നാല്‍ കൊലപാതകത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ചവരെ തടഞ്ഞ് പോത്തൻകോട് പോലീസിനു നാട്ടുകാര്‍ കൈമാറുകയായിരുന്നു.പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവു എന്നാണ് പോലീസ് പറഞ്ഞു . ജില്ലാ പോലീസ് മേധാവിയും നെടുമങ്ങാട് Dysp യും സ്ഥലത്തെത്തി.
കുണ്ടന്നൂരിലെ ബാറില്‍ വെടിവെപ്പ്. കുണ്ടന്നൂര്‍ ജംങ്ഷനിലുള്ള ഓജീസ് കാന്താരി എന്ന ബാര്‍ ഹോട്ടലിലാണ് വെടിവെപ്പുണ്ടായത്. മദ്യപിച്ചിറങ്ങിയ ആള്‍ ബാറിന്റെ ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. എന്നാല്‍ ഏഴു മണിയോടെയാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലീസ് അടച്ചുപൂട്ടിയിട്ടുണ്ട്.
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ബാറിന്റെ ഭിത്തിയിലേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. വെടിവയ്പ്പ് കേസില്‍ പ്രതികള്‍ പിടിയില്‍. അഡ്വക്കേറ്റ് ഹറോള്‍ഡ് സുഹൃത്ത് റോജന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിര്‍ത്ത ആള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉള്ളതായി പറയുന്നുണ്ട്. വെടിവെയ്പ്പിന്റെ കാരണവും വ്യക്തമായിട്ടില്ല. അടച്ചു സീല്‍ ചെയ്ത ഹോട്ടലില്‍ നാളെ ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും.
തോമസ് ചാക്കോ
ലണ്ടൻ : നോട്ട് നിരോധനത്തിലൂടെ ഞങ്ങൾ രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കി എന്ന് വിശ്വസിപ്പിച്ച് ഇന്ത്യൻ ജനതയെ വിഡ്ഢികളാക്കി ഭരണത്തിൽ കയറിയ ബി ജെ പി ഗുജറാത്ത് ഭരണം പിടിക്കാൻ പുതിയ ജാതി രാഷ്ട്രീയ തന്ത്രം ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു. ഹിന്ദു ജാതി രാഷ്ട്രീയം ഏറ്റവും കുടുതൽ തലയ്ക്ക് പിടിച്ച ജനതയുള്ള ഗുജറാത്തും ആം ആദ്മി പാർട്ടിയുടെ വരവോട് കൂടി നഷ്‌ടപ്പെടുമോ എന്ന ഭയം ബിജെപി കേന്ദ്രങ്ങളെ വല്ലാതെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു .
പതിവ് വർഗ്ഗീയ കലാപങ്ങളോ , വ്യാജ തീവ്രവാദി ആക്രമണങ്ങളോ നടത്തി ഹിന്ദു വോട്ടുകൾ എങ്ങനെ നേടാം എന്ന ആലോചനയിലായിരുന്നു ബിജെപി നേതൃത്വം. എന്നാൽ വർഗീയ കലാപങ്ങളെ എങ്ങനെ നേരിടണമെന്ന് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ആം ആദ്മി പാർട്ടി ഗുജറാത്ത് ജനതയെ പരിശീലിപ്പിച്ചതുകൊണ്ട് ഇനിയും ആ തന്ത്രം ഏൽക്കില്ല എന്ന് ബിജെപി തിരിച്ചറിഞ്ഞു.
പകരം ഇന്ത്യൻ നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ഫോട്ടോ മാറ്റി പകരം സവർക്കറുടെയും ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ പതിപ്പിച്ച്, ഹിന്ദു വർഗ്ഗീയതയെ ഉപയോഗപ്പെടുത്തി ഗുജറാത്ത് നേടുവാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു ബി ജെ പി . എന്നാൽ ഈ കപട രാഷ്ട്രീയ നീക്കം നേരത്തേ തിരിച്ചറിഞ്ഞ അംബേദ്‌കർ ഭക്തനും ഐ ഐ ടി ബിരുദധാരിയുമായ അരവിന്ദ് കെജ്‍രിവാൾ എന്ന ബുദ്ധിമാനായ രാഷ്ട്രീയക്കാരൻ തകർത്തു കളഞ്ഞു ബിജെപിയുടെ ഈ വർഗ്ഗീയ ധ്രുവീകരണ നീക്കത്തെ.
ബി ജെ പി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യൻ നോട്ടുകളിൽ ഗാന്ധിജിയുടെ ഫോട്ടോ നിലനിർത്തികൊണ്ട്, മുസ്‌ളീം രാഷ്ട്രമായ ഇൻഡോനേഷ്യ ചെയ്തതു പോലെ ഐശ്യര്യ ദേവതകളായ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയും പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതി കഴിഞ്ഞു . ഇന്നലെ വരെ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ട തീരുമാനിച്ചിരുന്നത് ബിജെപി ആയിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ട എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് ആം ആദ്മി പാർട്ടിയായി മാറുന്ന ബുദ്ധിപരമായ നീക്കം തന്നെയാണ് കെജ്‍രിവാൾ നടത്തിയത്.
എന്നാൽ ബി ജെ പിയുടെ ഹിന്ദു വോട്ട് ഏകീകരണ തന്ത്രങ്ങളായ ബീഫ് നിരോധനം , സൗജന്യ അയോധ്യാ യാത്ര , ഡെൽഹിയിലെ ഹിന്ദു -മുസ്ലിം ലഹളകൾ മുതലായവയിൽ ഒന്നും തട്ടി വീഴാതെ ബിജെപിക്കെതിരെ തന്ത്രപൂർവ്വം വളരുന്ന കേജ്‍രിവാളിനെതിരെ കേരളത്തിലും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. കെജ്രിവാളിന്റെ നിലപാടുകളോട് പലപ്പോഴും ആദ്യം വൈകാരികമായി നിലപാടുകൾ എടുക്കുന്ന മലയാളികൾക്ക് വടക്കേ ഇന്ത്യക്കാരന്റെ ചിന്താ രീതി മനസിലായി വരുവാൻ അൽപം സമയമെടുക്കും എന്നതാണ് സത്യം .
കപട നോട്ട് നിരോധനം നടത്തി കൈയ്യടി നേടിയതുപോലെ ഈ പ്രശ്നത്തിൽ ബി ജെ പിയെ കുഴപ്പത്തിൽ ആക്കാൻ കെജ്‌രിവാൾ സ്വീകരിച്ച രാഷ്ട്രീയ അടവാണ് ഇതെന്ന് മനസ്സിലാക്കി വരാൻ മലയാളി ഇനിയും കാത്തിരിക്കണം. വടക്കേ ഇൻഡിയിലെ മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും കെജ്‌രിവാളിൻ്റെ ഈ നിലപാട് നല്ലതുപോലെ മനസ്സിലായി കഴിഞ്ഞു. അതുകൊണ്ടാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി ശരവേഗത്തിൽ വളർന്നു പന്തലിക്കുന്നതും.
ബിജെപിയെ എങ്ങനെ നേരിടണമെന്നും, അവരുടെ വോട്ട് ബാങ്കുകളിൽ എങ്ങനെ വിള്ളൽ വീഴ്ത്തണമെന്നും, അതിൽ വിള്ളൽ വീഴ്ത്താതെ ഇന്ത്യയെ രക്ഷിക്കാൻ കഴിയില്ലെന്നും മനസ്സിലാക്കി, ബിജെപിക്കെതിരെ ശരിയായ തുറുപ്പ് ചീട്ടുകൾ ഇറക്കി രാഷ്ട്രീയം കളിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ബുദ്ധിപരമായ ഈ നീക്കത്തിന് മുൻപിൽ ബിജെപി ഒരിക്കൽ കൂടി അടിപതറി എന്ന് നിസംശയം പറയേണ്ടി വരും .
അതോടൊപ്പം ഹിന്ദു – മുസ്‌ലിം ധ്രുവീകരണം എന്ന രാഷ്ട്രീയ തന്ത്രത്തെ ബുദ്ധിപൂർവ്വവും വിവേകപൂവ്വവും നേരിടുന്ന ആം ആദ്മി പാർട്ടിയുടെ മുന്നിൽ വോട്ട് നേടാൻ മറ്റ് വഴികൾ കണ്ടെത്താൻ പാടുപെടുന്ന ബിജെപിയെയാണ് ഇന്ന് ഗുജറാത്ത് ജനത കാണുന്നത് . എന്തായാലും ബിജെപിയെ രാഷ്ട്രീയമായി നേരിടാൻ അരവിന്ദ് കെജ്‍രിവാൾ എന്ന നേതാവ് രാഷ്ട്രീയമായി വളർന്നു കഴിഞ്ഞു എന്ന് തന്നെയാണ് ഈ നീക്കത്തിലൂടെ അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത് .
ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജറായ ഉള്ളൂർ ഭാസി നഗർ സ്വദേശിനി കുമാരി ഗീത ആണ് മരിച്ചത്. 52 വയസായിരുന്നു. കെഎസ്ആർടിസി ബസിടിച്ചാണ് കുമാരി ഗീത മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പനവിള ജങ്ഷനിലായിരുന്നു അപകടം നടന്നത്.
അവധിക്ക് വീട്ടിലെത്തിയ ശേഷം കണ്ണൂരിലേക്ക് മടങ്ങാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴുണ്ടായ അപകടത്തിൽ ഭർത്താവ് ആംഡ് പോലീസ് ഇൻസ്പെക്ടർ പരമേശ്വരൻ നായർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, അപകടത്തിൽപ്പെട്ടവരെ 20 മിനിറ്റിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
മറ്റൊരു ബസിലെ യാത്രക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുമാരി ഗീതയുടെ ഭർത്താവ് പരമേശ്വരൻ നായർ ദീർഘകാലം മുൻ മുഖ്യമന്ത്രി കെ.കരുണകരന്റെ ഗൺമാൻ കൂടിയായിരുന്നു. മക്കൾ: ഗൗരി, ഋഷികേശ്. മരുമകൻ: കിരൺ (കെ.എസ്.ഇ.ബി).
കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ജീവനൊടുക്കി യുവതി. ഏറണാകുളം ജില്ലയിലാണ് സംഭവം. പാലാരിവട്ടം സ്വദേശിയായ അനൂജയാണ് ആത്മഹത്യ ചെയ്തത്.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.ഇരുപത്തിയൊന്നുവയസ്സായിരുന്നു. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടിയാണ് യുവതി മരിച്ചത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്കിയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഋഷി സുനക് പല ആദ്യത്തേതാണ്. ബ്രിട്ടനിലെ ആദ്യത്തെ നിറമുള്ള പ്രധാനമന്ത്രി, ക്രിസ്തുമതം ഒഴികെയുള്ള ഒരു വിശ്വാസം ഏറ്റുപറയുന്ന യു.കെ.യെ നയിച്ച ആദ്യ വ്യക്തി, ആധുനിക ചരിത്രത്തിൽ അധികാരമേറ്റ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി.
ഡൗണിംഗ് സ്ട്രീറ്റ് നമ്പർ 10-ലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഇതുവരെ താമസിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ധനികനായ വ്യക്തി കൂടിയാണ് അദ്ദേഹം.
സൺഡേ ടൈംസ് പ്രകാരം ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയും ചേർന്ന് ഏകദേശം 730 മില്യൺ പൗണ്ട് (826 മില്യൺ ഡോളർ) ആസ്തിയുള്ളവരാണ്.
അവരുടെ പിതാവ് നാരായണ മൂർത്തിയുടെ ഐടി കമ്പനിയായ ഇൻഫോസിസിലെ മൂർത്തിയുടെ 0.9% ഓഹരിയാണ് അവരുടെ സമ്പത്തിന്റെ പ്രധാന ഉറവിടം. ഈ ഓഹരിയുടെ മൂല്യം ഏകദേശം 690 ദശലക്ഷം പൗണ്ടാണെന്ന് കണക്കാക്കപ്പെടുന്നു, കൂടാതെ കഴിഞ്ഞ വർഷം ലാഭവിഹിതമായി 11.6 ദശലക്ഷം പൗണ്ട് ശേഖരിക്കാൻ ദമ്പതികളെ അനുവദിച്ചു. ഈ വർഷം വരെ ഇൻഫോസിസിലെ മൂർത്തിയുടെ ഓഹരി സ്ഥിരീകരിക്കാൻ പ്രസിദ്ധീകരണത്തിന് കഴിഞ്ഞില്ല എന്നതിനാൽ, സൺഡേ ടൈംസ് റിച്ച് ലിസ്റ്റിൽ സുനക്കും മൂർത്തിയും ഇടം നേടുന്നത് ഇത് ആദ്യ വർഷമാണ്.
സൺഡേ ടൈംസ് പറയുന്നത് അവരുടെ സമ്പത്തിന്റെ ഉറവിടം “ടെക്നോളജി ആൻഡ് ഹെഡ്ജ് ഫണ്ടിൽ” നിന്നാണ്, അതായത് ബാക്കിയുള്ള 40 മില്യൺ പൗണ്ട്, കുട്ടികളുടെ നിക്ഷേപ ഫണ്ട് മാനേജ്‌മെന്റ്, തെലെം പാർട്‌ണേഴ്‌സ് എന്നീ ഹെഡ്ജ് ഫണ്ടുകളിൽ സുനക് പങ്കാളിയായിരുന്ന കാലത്തുനിന്നോ അല്ലെങ്കിൽ ഡയറക്ടർ ആയിരുന്ന കാലഘട്ടത്തിൽ നിന്നോ ആണ്. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് 2013 മുതൽ 2015 വരെ അദ്ദേഹം നയിച്ച നിക്ഷേപ സ്ഥാപനമായ കാറ്റമരൻ വെഞ്ച്വേഴ്‌സ്, അദ്ദേഹത്തിന്റെ അമ്മായിയപ്പന്റെ ഉടമസ്ഥതയിലുള്ളതും ആയിരുന്നു.
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വെൽത്ത്-എക്സ് നൽകിയ കണക്കനുസരിച്ച്, റിയൽ എസ്റ്റേറ്റ് ഹോൾഡിംഗുകളിലും മറ്റ് ആസ്തികളിലുമായി ബന്ധിപ്പിച്ചിരിക്കുന്ന വെൽത്ത്-എക്സ് എന്ന ഗവേഷണ സ്ഥാപനം നൽകിയ കണക്കനുസരിച്ച്, ഈയിടെ നിയമിതനായ ചാൾസ് മൂന്നാമൻ രാജാവിനേക്കാൾ സമ്പന്നനാണ് സുനക്കിന്റെ ആസ്തി. ആഭരണങ്ങളും കലയും പോലെ.
ബ്രിട്ടനിലും പുറത്തുമായി ആഡംബര വീടുകളും ഇവർക്ക് സ്വന്തമായുണ്ട്. ലണ്ടനിലെ കെൻസിങ്ടണിലുള്ള ആഡംബര ബംഗ്ലാവിലാണ് നിലവിൽ ഋഷി സുനകും അക്ഷതയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. 2010 ൽ 4.5 മില്യൻ പൗണ്ടിനാണ് (42 കോടി രൂപ) ഈ വീട് ഋഷി സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ 6.6 മില്യൻ പൗണ്ടാണ് ( 61 കോടി രൂപ) വീടിന്റെ വിലമതിപ്പ്. ഈ ബംഗ്ലാവിന് പുറമേ ബ്രിട്ടനിലും പുറത്തുമായി മറ്റ് മൂന്ന് ആഡംബര വീടുകൾ കൂടി കുടുംബം സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ വീടുകളും ചേർത്ത് 15 മില്യൺ പൗണ്ടാണ് (141 കോടി രൂപ) വിലമതിപ്പ്.
സ്വന്തം മണ്ഡലമായ നോർത്ത് യോർക്ക്ഷെറിൽ വിശാലമായ ജോർജിയൻ ശൈലിയിലുള്ള വീട് അടക്കം ഒട്ടേറെ വസ്തുവകകളും സുനക് – അക്ഷത ദമ്പതിമാർക്കുണ്ട്. സാമ്പത്തിക സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് സുനക് അതെല്ലാം വിട്ട് 33–ാം വയസ്സിൽ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുന്നത്.
ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷുകാർക്ക് യുകെയിലെ അതിസമ്പന്നരിൽ ഒരാൾ അധികാരത്തിന്റെ ഉന്നത സ്ഥാനം ഏറ്റെടുക്കുന്നതിന്റെ വിരോധാഭാസം നഷ്ടപ്പെട്ടിട്ടില്ല. കുതിച്ചുയരുന്ന പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന മോർട്ട്ഗേജ് പേയ്‌മെന്റുകൾ, പെൻഷനുകളുടെ ഇടിവ് എന്നിവയാൽ രാജ്യം ദശാബ്ദങ്ങളായി കണ്ട ഏറ്റവും മോശം സാമ്പത്തിക അവസ്ഥയിൽ നിന്ന് കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സുനക് അധികാരത്തിലെത്തുന്നത്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ONS) ഡാറ്റ അനുസരിച്ച്, യുകെയിലെ പ്രായപൂർത്തിയായവരിൽ പകുതിയോളം പേർക്കും അവരുടെ ഊർജ്ജ ബില്ലുകൾ, വാടക, അല്ലെങ്കിൽ മോർട്ട്ഗേജ് പേയ്മെന്റുകൾ എന്നിവ താങ്ങാൻ ബുദ്ധിമുട്ടാണ്. ഏകദേശം 23 ദശലക്ഷം ബ്രിട്ടീഷുകാർ ഇന്ധന ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു, അതിൽ ആളുകൾക്ക് അവരുടെ നിലവിലെ വരുമാനം അനുസരിച്ച് മതിയായ ചൂട് നിലനിർത്താൻ കഴിയില്ല, കൂടാതെ 2 ദശലക്ഷം ആളുകൾക്ക് ദിവസവും ഭക്ഷണം കഴിക്കാൻ കഴിയില്ല.
തന്റെ സ്വകാര്യ സമ്പത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സുനക് ഒഴിവാക്കിയിട്ടില്ല, ഓഗസ്റ്റിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തോക്കെടുക്കുമ്പോൾ അദ്ദേഹം ഈ വിഷയത്തെ നേരിട്ട് നേരിട്ടു. രാജ്യം ഭരിക്കാൻ കഴിയാത്തത്ര സമ്പന്നനാണോ എന്ന് ചോദിച്ചപ്പോൾ, തന്റെ സ്ഥാനത്ത് ഇരിക്കാൻ ഭാഗ്യമുണ്ടെങ്കിലും “ഇങ്ങനെ ജനിച്ചിട്ടില്ല” എന്ന് സുനക് മറുപടി പറഞ്ഞു.
“ഞാൻ ആളുകളെ അവരുടെ ബാങ്ക് അക്കൗണ്ടുകൾ കൊണ്ടല്ല വിലയിരുത്തുന്നത്, അവരുടെ സ്വഭാവമനുസരിച്ചാണ് ഞാൻ അവരെ വിലയിരുത്തുന്നത്, കഴിഞ്ഞ രണ്ട് വർഷങ്ങളിലെ എന്റെ പ്രവൃത്തികളിലൂടെ ആളുകൾക്ക് എന്നെ വിലയിരുത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു,” സുനക് ബിബിസി റേഡിയോയോട് പറഞ്ഞു.
എന്നാൽ ആളുകൾക്ക് സുനക്കിന്റെ ബാങ്ക് അക്കൗണ്ട് അവഗണിക്കാൻ കഴിയുമെങ്കിൽ, ബ്രിട്ടനിലെ ഏറ്റവും എലൈറ്റ് സ്കൂളുകളിലൊന്നായ വിൻചെസ്റ്റർ കോളേജിലെ (ഓരോ വർഷവും പങ്കെടുക്കാൻ £ 46,000 ചിലവാകും), ഗോൾഡ്മാൻ സാച്ച്സ് അനലിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭൂതകാലം, £3,500-നായിരുന്നു അദ്ദേഹത്തിന്റെ പ്രേരണ. സ്യൂട്ടുകളും പ്രാഡ ലോഫറുകളും അദ്ദേഹത്തിന്റെ വിപുലമായ അന്താരാഷ്ട്ര പ്രോപ്പർട്ടി പോർട്ട്‌ഫോളിയോയും കടന്നുപോകാൻ പ്രയാസമാണ്.
ഇൻഫോസിസിലെ തന്റെ ഓഹരികളിൽ നിന്നുള്ള ലാഭവിഹിതത്തിൽ “താമസമില്ലാത്ത” പദവി അവകാശപ്പെടുന്നതിലൂടെ ഭാര്യ ദശലക്ഷക്കണക്കിന് നികുതി ലാഭിച്ചുവെന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് ശേഷം ഈ വർഷം സുനക്കിന്റെ സമ്പത്ത് അദ്ദേഹത്തെ അനാവരണം ചെയ്തു. സ്റ്റാറ്റസ് സുരക്ഷിതമാക്കാൻ ഏകദേശം £30,000 ചിലവായി, യുകെ നികുതിയായി കണക്കാക്കിയ £20 മില്യൺ അടയ്ക്കുന്നത് ഒഴിവാക്കാൻ അവളെ അനുവദിച്ചു.
മാധ്യമ വിവാദത്തിന് ശേഷം, ആഗോള വരുമാനത്തിന് താൻ യുകെ നികുതി നൽകുമെന്ന് മൂർത്തി പ്രസ്താവിച്ചു, ഈ വിഷയം “എന്റെ ഭർത്താവിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ” താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഋഷിയെ വ്യക്തിപരമായി ബന്ധമില്ലെന്ന് ആരോപിച്ചു. ജൂലൈയിൽ തന്റെ പാർട്ടി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ മത്സരിക്കുമ്പോൾ, 2001-ലെ ഒരു ക്ലിപ്പ് ബിബിസി മിഡിൽ ക്ലാസ്സസ്: അവരുടെ ഉയർച്ചയും വ്യാപനവും എന്ന പരമ്പരയിൽ സുനക്കിന്റെ ഒരു ക്ലിപ്പ് വീണ്ടും ഉയർന്നു വന്നു.
“എനിക്ക് പ്രഭുക്കളായ സുഹൃത്തുക്കളുണ്ട്, എനിക്ക് ഉയർന്ന ക്ലാസിലെ സുഹൃത്തുക്കളുണ്ട്, എനിക്ക് തൊഴിലാളിവർഗത്തിലുള്ള സുഹൃത്തുക്കളുണ്ട്… ശരി, തൊഴിലാളിവർഗമല്ല,” സുനക് ക്ലിപ്പിൽ പറയുന്നു.
മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ എം എം മണിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. എംഎല്‍എയുടെ വാഹനത്തിന്റെ പിന്‍വശത്തെ ഇടതുഭാഗത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക്ക്‌പോസ്റ്റിന് സമീപം 100 മീറ്റര്‍ മാറിയാണ് അപകടമുണ്ടായത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. എം എം മണിയും പിഎമാരും വാഹനത്തിനുള്ളിലുണ്ടായിരുന്നു. ഇന്നലെ രാവിലെ കൂട്ടാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കമ്പംമെട്ടിലെ ശാഖയുടെ ഉദ്ഘാടനത്തിനായി എത്തുന്നതിനിടെയാണ് സംഭവം.
വാഹനത്തിന്റെ ടയര്‍ പല തവണ ഊരിത്തെറിച്ച് അപകടമുണ്ടാകുന്നതിന് പിന്നില്‍ അസാധാരണത്വവും ദുരൂഹതയും ആരോപിക്കപ്പെടുന്നുണ്ട്. ഉടുമ്പന്‍ചോല എംഎല്‍എയുടെ വാഹനത്തിന് ടയര്‍ ഊരിത്തെറിച്ച് അപകടം ഉണ്ടാകുന്നത് നാലാം തവണയാണ്. ദുരൂഹത ചൂണ്ടിക്കാട്ടിയതിനേത്തുടര്‍ന്ന് അപകടങ്ങളെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ചക്രം നട്ടുകള്‍ ഊരിയ നിലയിലും ഒടിഞ്ഞു മാറിയ നിലയിലും കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം.
2018 മേയ് 26ന് കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടത്തിനു സമീപം കല്‍കൂന്തലില്‍ വെച്ചു മന്ത്രി സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നി നീങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് എസ്‌കോര്‍ട്ടിനെത്തിയ പൊലീസും, മന്ത്രി എം എം മണിക്കൊപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ പിന്നിലെ ടയറിന്റെ നട്ടുകളില്‍ ഒന്ന് ഊരിപ്പോയ നിലയിലും, മറ്റൊന്ന് പകുതി ഊരിയ നിലയിലും കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും, മന്ത്രിക്കൊപ്പം ഉണ്ടായിരുന്നവരും ചേര്‍ന്ന് നട്ടുകള്‍ മുറുക്കിയശേഷമാണ് യാത്ര തുടര്‍ന്നത്.
മന്ത്രി എം എം മണി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന്റെ ചക്രം നട്ടുകള്‍ ഊരിയപ്പോയ സംഭവത്തില്‍ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്നീട് എഴുതിത്തള്ളി. ഇതിന് ശേഷം മന്ത്രിയായിരുന്ന സമയത്ത് തന്നെ മറ്റൊരു തവണയും ചക്രം നട്ടുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടാം തവണ എംഎല്‍എ ആയ ശേഷം രണ്ട് തവണയാണ് വാഹനം സമാനമായ അപകടത്തില്‍പ്പെടുന്നത്. എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ച് മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റ സംഭവം നടന്നിരുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പെട്ടത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. അസംബന്ധവും അസത്യ പ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയ തരം ആരോപണങ്ങളിലേക്ക് ശൈലിമാറ്റം സംഭവിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ പി ശ്രീരാമകൃഷ്ണനെ മാനനഷ്ടക്കേസ് നല്‍കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് സ്വപ്‌ന. ഫെയ്‌സ്ബുക്കിലൂടെ ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങളും സ്വപ്‌ന പങ്കുവെച്ചിട്ടുണ്ട്.
മുന്‍ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെയാണ് സ്വപ്ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചത്. പെണ്‍മക്കളുള്ള വീട്ടില്‍ കടകംപള്ളി സുരേന്ദ്രനെ കയറ്റാന്‍ കൊള്ളില്ലെന്നായിരുന്നു സ്വപ്നയുടെ പരാമര്‍ശം.
കടകംപള്ളി ഹോട്ടലില്‍ റൂമെടുക്കാമെന്ന് പറഞ്ഞു. ഫോണില്‍ അശ്ലീല സന്ദേശം അയച്ചു. ഫോണ്‍ സെക്‌സിന് സമാനമായി കടകംപള്ളി പെരുമാറി. കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണെന്നും സ്വപ്ന ആരോപിച്ചിരുന്നു.